Crime

വൈറ്റിലയിലെ വാടക വീട്ടിൽ ട്രാൻസ് ജെൻഡർ മരിച്ച നിലയിൽ. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും ഇൻക്വസ്റ്റ് നടത്തിയ മരട് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും ഛർദിയും ഉണ്ടായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാൽ ഇന്നു രാവിലെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച് വെള്ളത്തിലിട്ട് വ്ളോഗ് ചെയ്ത പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതി നല്‍കി പരിസ്ഥിതി പ്രവര്‍ത്തകന്‍. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്.ഒയ്ക്കും, യുട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

പ്രമുഖ യുട്യൂബറായ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെയാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫിറോസ് വീഡിയോ പ്രചരിപ്പിച്ചത്. ‘ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച് വെള്ളത്തില്‍ വിട്ടപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.

മഴയില്‍ കയറിവന്ന ആമയാണെന്നും, ആമ വെള്ളത്തില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണാമെന്നുമാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം, ആമയുടെ ശരീരത്ത് ചൂണ്ട നൂല്‍ കെട്ടിയ നിലയില്‍ വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്ഒ അറിയിച്ചു.

വനം-വന്യജീവി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വിഭാഗമായ ആമയെ കൈവശം സൂക്ഷിക്കുന്നതും, അധികാരികളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും ഗുരുതരമായ കു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഭാഗീരഥി നദിക്കരയിലുള്ള കേദാര്‍ഘട്ടില്‍ തെരുവ് നായ്ക്കള്‍ മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് ഭാഗീരഥി നദിയിലെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണുള്ളത്. ഇതോടെ പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ശരീരഭാഗങ്ങള്‍ നദിയുടെ തീരത്തേക്ക് അടിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കൂടാതെ നദീതീരത്ത് മണലില്‍ സംസ്‌ക്കരിച്ച മൃതദേഹങ്ങളും നായ്ക്കള്‍ കടിച്ചു വലിക്കുന്നതായി പരാതി ഉയര്‍ന്നു. നദിയിലെ വെള്ളം ഉയര്‍ന്ന് ഇറങ്ങിയപ്പോള്‍ നദിയുടെ വശങ്ങളിലായി അടക്കം ചെയ്ത മൃതദേഹങ്ങള്‍ തെളിഞ്ഞു വരികയായിരുന്നു. ഇതും നായ്ക്കള്‍ കടിച്ചു വലിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു.

ഇക്കാര്യത്തില്‍ മുനിസിപ്പല്‍ കോര്‍പറേഷനും ജില്ലാ ഭരണകൂടവും ഗുരുതരാവസ്ഥ മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.വളരെ ആശങ്കാജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും’ പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. അതേസമയം പ്രദേശവാസികളുടെ പരാതി കിട്ടിയതനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ രമേശ് സെംവാള്‍ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു കാര്യമാണ് താരങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ചില വീഡിയോകളും ചിത്രങ്ങളും ഒക്കെ. എന്നാൽ ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ പലരും ഇത് ഷെയർ ചെയ്യുന്നുണ്ട്. ഷെയർ ചെയ്യുന്നവർ ഒന്നും മനസ്സിലാക്കാതെ പോകുന്ന മറ്റൊരു വേദനിപ്പിക്കുന്ന കാര്യമുണ്ട്. ഇതിൽ സത്യം ഉണ്ടോന്ന്. ഇപ്പോൾ അത്തരത്തിലൊരു വേദനയെ പറ്റി പറയുകയാണ് നടി രമ്യ സുരേഷ്. ആക്ഷൻ ഹീറോ ബിജു, ഞാൻ പ്രകാശൻ എന്ന ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ വേഷങ്ങളിൽ ആയിരുന്നു രമ്യ സുരേഷ് തിളങ്ങിയിരുന്നത്.

ഈ ചിത്രങ്ങളിൽ മാത്രമല്ല രമ്യ അഭിനയിച്ചിട്ടുള്ളത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, കുട്ടൻപിള്ളയുടെ ശിവരാത്രി,ഏറ്റവും പുതിയതായി ഇറങ്ങിയ നിഴൽ എന്നീ ചിത്രങ്ങളിലെല്ലാം താരം തന്റെ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് അനുഭവപ്പെട്ട ഒരു ദുരനുഭവം ത്തെക്കുറിച്ച് തുറന്നുപറയുകയാണ് രമ്യ സുരേഷ്. തൻറെ അതെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമാകുന്നുണ്ട്. അത് താനാണ് എന്ന രീതിയിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. പക്ഷേ താൻ ഇത് അറിഞ്ഞിട്ടു പോലുമില്ല പക്ഷേ ഒരു കാര്യം തനിക്ക് മനസ്സിലായി ആ പെൺകുട്ടിക്ക് താനുമായി നല്ല രൂപ സാദൃശ്യമുണ്ട്.

വളരെ മോശമായ രീതിയിലുള്ള ഒരു വീഡിയോയാണ്. തനിക്ക് അടുത്തറിയാവുന്ന ചിലർ തന്നെ ഈ കാര്യം തന്നെ അറിയിച്ചു. ഇപ്പോൾ താൻ ഇതിനെതിരെ നടപടിയെടുക്കാൻ ആയി സൈബർസെല്ലിലും പോലീസ് ഓഫീസിലും ഒക്കെ ചെന്നിരുന്നു. അവർ പറയുന്നത് തന്നെ അടുത്ത കാണുമ്പോൾ മാത്രമാണ് ഒരു വ്യത്യാസം തോന്നുന്നത് എന്നാണ്. അല്ലാതെ വീഡിയോ കാണുമ്പോൾ ശരിക്കും അത് താനാണെന്ന് തന്നെയാണ് തോന്നിപ്പോകുന്നത്. പൂർണമായും തകർന്നു പോയ ഒരു അവസ്ഥയായിരുന്നു അത്. പക്ഷേ തൻറെ ഭർത്താവും കുടുംബവും ഒക്കെ തനിക്ക് പിന്തുണ നൽകി. തനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ് സിനിമ കൊണ്ട് മാത്രം ജീവിക്കുന്ന ഒരു ആളൊന്നുമല്ല താൻ. സിനിമയില്ലെങ്കിലും തനിക്ക് ജീവിക്കാൻ സാധിക്കുന്നത് ആണ്. അതുകൊണ്ടുതന്നെ സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാക്കുന്ന ഒരാൾ ഒന്നുമല്ല.

എല്ലാ സ്വഭാവങ്ങളും ഉള്ളവർ എല്ലാ മേഖലയിലും ഉണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ആരെയും ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല. എല്ലാവരെയും ഒരു കണ്ണോട് കാണരുത്. പിന്നെ ഇത് ഷെയർ ചെയ്യുന്നവർ ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വെറുതെ അങ്ങ് ഇത് ഷെയർ ചെയ്യുന്നത് ശരിയല്ല. ഇത് പറയുന്നവർക്കും ഒക്കെ ഒരു കുടുംബമുണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ്. അവർക്കും നാട്ടുകാരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. ഒറ്റനോട്ടത്തിൽ കാണുന്ന എല്ലാവരും ഇത് തൻറെ വീഡിയോ ആണെന്ന് മാത്രമായിരിക്കും വിശ്വസിക്കുന്നത്. ഇനി ആരോടൊക്കെ തനിക്ക് ഇങ്ങനെ ഇത് താനല്ല എന്ന് പറഞ്ഞിട്ട് വിശ്വസിപ്പിക്കുവാൻ സാധിക്കും എന്നാണ് രമ്യ ചോദിക്കുന്നത്.

ക്രൂരമായ മർദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്നും ബാംഗ്ലൂർ പോലീസ് കണ്ടെത്തി. പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് രണ്ട് യുവതികൾ ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്ന് വന്ന ആറ് പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. വീഡിയോ ക്ലിപ്പും പ്രതികളുടെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും വെച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ബാംഗ്ലൂർ പോലീസ് വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നു. 22 വയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറുന്നത് വരെ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.

മനുഷ്യക്കടത്തിലൂടെ ബാംഗ്ലൂരിൽ എത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിൽ എത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ചതിനു ശേഷമായിരുന്നു പീഡനം. പ്രതികളിലൊരാൾ തന്നെ പകർത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.അതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. തെളിവെടുപ്പിന് എതിരെ കടന്നു കളയാൻ ശ്രമിച്ച രണ്ട് പേരെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു.

എന്നാൽ ഇരയായ പെൺകുട്ടിയുടെ മൊഴി കോടതിക്ക് ലഭിച്ചാലേ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കൂ എന്ന് വ്യക്തമാക്കിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂട്ടിപാർലറിൽ ജീവനക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബാംഗ്ലൂരിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി.

അഞ്ചു മാസം പ്രായം ഉള്ള കുട്ടിയുടെ ശരീരവുമായിട്ട് സർക്കാർ ഹോസ്പിറ്റലിന് മുന്നിൽ ആ പിതാവിന്റെ വിലാപം.രണ്ടു മണിക്കൂർ ആയിട്ടും ഒരു ഡോക്റ്റർ പോലും എന്റെ കുട്ടിയെ നോക്കിയില്ല എന്നോട് ക്ഷമിക്കാനാണ് എല്ലാവരും പറഞ്ഞത്.അവൾ പോയി ഞാൻ ഇനി എന്ത് ക്ഷമിക്കാനാണ് നോക്കി നിൽക്കുന്നവരോടായി ആ പിതാവ് ചോദിച്ചു.ഉത്തർ പ്രദേശിലാണ് ഈ സംഭവം.കട്ടിലിൽ നിന്നും താഴെ വീണ കുട്ടിയുമായി ഹോസ്പിറ്റലിൽ എത്തുകയായിരുന്നു ആ മാതാ പിതാക്കൾ.എന്നാൽ ഡോക്ടർമാർ ഒന്നും ആ കുട്ടിയെ പരിശോധിക്കാൻ തയ്യാറായില്ല എന്നാണ് ഈ പിതാവ് പറയുന്നത്.

എല്ലാവരും കോവിഡിനെ കുറിച്ചാണ് പറയുന്നത്.കോവിഡ് ബാധിക്കും എന്ന് ഭയന്നു കൊണ്ട് കുട്ടിയെ പരിശോധിക്കാൻ പോലും അദ്ദേഹം പറഞ്ഞു.നൂർ കിടക്ക ഉള്ള കോവിഡ് ആശുപത്രി ഈ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.അതെ സമയം കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ ചൗഹാൻ പറയുന്നത്.ടെറസിൽ നിന്നും വീണത് ആണെന്നാണ് പറഞ്ഞത്.അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്റ്ററും മെഡിക്കൽ ജീവനക്കാരും കുട്ടിയെ പരിശോധിച്ചത്ത് ആണെന്ന് ചൗഹാൻ പറഞ്ഞു.ശരിയായ സമയത്തു ചികിത്സ കിട്ടിയിരുന്നു എങ്കിൽ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു എന്ന് പിതാവ് പറഞ്ഞു.കോവിഡ് ഭയന്ന് കുട്ടിയെ രക്ഷിക്കാൻ ഡോക്ടമാർ തയ്യാർ ആവാത്തത് ആണ് കുട്ടിയുടെ മരണ കാരണം എന്നും അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം. പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സിപിഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശം നൽകി.

പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സർക്കാർ നിയമസഭയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. ജസ്റ്റീസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. രാജ്കുമാറിന്‍റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.

തിരുവനന്തപുരം മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട അജിത്തിന്റെ പരിചയക്കാരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ചിറയിന്‍കീഴിനടുത്ത് അരയാതുരുത്തിലുള്ള അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മുടപുരത്തെ വഴിയരുകില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജിത്തിന്റെ കൊലപാതകത്തിന് പിന്നിലും ക്രിമിനല്‍ സംഘങ്ങള്‍ തന്നെയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കലില്‍ താമസിക്കുന്ന സുധീഷ്, സ്നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. പക്ഷെ അഭിജിത്തിനെ പലതവണ അജിത്ത് ഉപദ്രവിച്ചിട്ടുണ്ട്. പണവും ബൈക്കുമെല്ലാം തട്ടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ അഭിജിത്താണ് അജിത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊല നടന്നതെന്നാണ് കരുതുന്നത്. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്നേഹം നടിച്ച് വിളിച്ച് ബൈക്കില്‍ കയറ്റി കൊലനടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മറ്റ് പ്രതികള്‍ കാത്തിരുന്ന ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഇനി കുറഞ്ഞത് നാല് പേരെങ്കിലും പിടിയിലാകാനുണ്ടെന്ന് ചിറയിന്‍കീഴ് എസ്.എച്ച്.ഒ സി.ആര്‍.രാജേഷ്, എസ്.ഐ എ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലെ അന്വേഷണസംഘം അറിയിച്ചു.

ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

ഭാര്യയെ കൊലപ്പെടുത്തി മക്കളെ കനാലിലെറിഞ്ഞു എന്ന് പപ്പു തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തിൽ ഭാര്യയോടുള്ള ദേഷ്യത്തിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി ഭജൻ മേതബ് കവ്റേതി (40) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കിട്ട ഭജൻ, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കു‍ഞ്ഞിനെയെടുത്ത് മുറ്റത്ത് കിടന്നിരുന്ന ഒരു പാറക്കല്ലിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു.

രാജസ്ഥാനിലെ ഭരത്പുരില്‍ പട്ടാപ്പകല്‍ ഡോക്ടര്‍ ദമ്പതികളെ വെടിവച്ചുകൊന്നു. യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന കേസില്‍ ജാമ്യത്തിലായിരുന്നു ദമ്പതികള്‍. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനും ബന്ധുവാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡോ.സുദീപ് ഗുപ്തയും ഭാര്യ ഡോ.സീമ ഗുപ്തയും യാത്ര ചെയ്യുകയായിരുന്ന കാര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വെള്ളഷര്‍ട്ട് ധരിച്ച് തുണികൊണ്ടു മുഖംമൂടിയ ആള്‍ കാറിന്റെ അടുത്തേക്ക് ചെന്ന് സംസാരിച്ചു. പിന്നാലെ അരയില്‍ നിന്ന് നാടന്‍തോക്ക് എടുത്ത് അഞ്ചുറൗണ്ട് വെടിയുതിര്‍ത്തു. ഡോക്ടര്‍ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നില്ല.

നാടിനെ നടുക്കിയ കൊലയ്‍ക്ക് പിന്നില്‍ പ്രതികാരമാണെന്നാണ് പൊലീസ് പറയുന്നത്. 2019ല്‍ 25 വയസുള്ള ദീപ ഗുര്‍ജര്‍ എന്ന യുവതിയെയും ആറുവയസുള്ള മകനെയും വീടുനുള്ളില്‍ തീകൊളുത്തി കൊന്ന കേസില്‍ പ്രതികളാണ് ഡോക്ടര്‍ ദമ്പതികള്‍. കൊല്ലപ്പെട്ട ദീപ ഗുജ്ജറിന്റെ സഹോദരന്‍ അനുജ് ഗുജ്ജറിന്റെ ബന്ധു മഹേഷുമാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍ സുദീപും ദീപയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഭാര്യ സീമ തന്റെ അമ്മയ്‍ക്കൊപ്പം ദീപയെയും മകനെയും ചുട്ടുകൊല്ലുകയായിരുന്നു. ഈ കേസില്‍ ഡോ. സുദീപും സീമയും അവരുടെ അമ്മയും അറസ്റ്റിലായിരുന്നു. അടുത്തകാലത്ത് ജാമ്യംലഭിച്ച് പുറത്തിറങ്ങിയത് മുതല്‍ ദീപയുടെ കുടുംബം പകരംവീട്ടാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു.

Copyright © . All rights reserved