Crime

കോവിഡ് ബാധിച്ചു മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച സ്വന്തം മകനെ താന്‍ കൊന്നതാണെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ഫുട്ബോള്‍ താരം സെവ്ഹർ ടോക്ടാഷ്. ആശുപത്രിയിൽ ഐസലേഷനിൽ കഴിയവേയാണ് ഒരാഴ്ച മുൻപ് ടോക്ടാഷിന്റെ മകൻ കാസിം മരിച്ചത്. കാസിം മരിച്ച് 11–ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ഏറ്റുപറഞ്ഞ് ടോക്ടാഷ് രംഗത്തെത്തിയത്. ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. ഇദ്ദേഹത്തെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ടോക്ടാഷ് കൊലപാതക കുറ്റം ഏറ്റത്.

മകന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തിയിരുന്നു. കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. മകന്‍ മരിച്ച് ദിവസങ്ങൾക്കുശേഷം ‘ഈ ലോകത്തെ ആശ്രയിക്കരുത്’ എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്ന് ടോക്ടാഷ് പൊലീസിനോടു വെളിപ്പെടുത്തി. കൊലപാതകത്തെക്കുറിച്ച് ടോക്ടാഷിന്റെ മൊഴിയിങ്ങനെ:”കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ ഞാൻ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാൻ തലയിണ അതേപടി പിടിച്ചു. ആ സമയം അവൻ ശ്വാസത്തിനുവേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയശേഷമാണ് ഞാൻ തലയിണ മാറ്റിയത്.

അതിനുശേഷം എന്നെ സംശയിക്കാതിരിക്കാൻ കാസിമിന് ശ്വാസതടസ്സം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടർമാരെ വിളിച്ചുവരുത്തുകയായിരുന്നു. എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കൽപ്പോലും സ്നേഹിക്കാൻ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാൻ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല”.

പിന്നീട് കുറ്റബോധം വേട്ടയാടിയെന്നും സഹിക്കാതെ വന്നപ്പോളാണ് എല്ലാ സത്യങ്ങളും ഏറ്റുപറയുന്നതെന്നും ടോക്ടാഷിന്റെ മൊഴിയിലുണ്ട്. ടോക്ടാഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാസിമിന്റെ മൃതദേഹം ഖബറിൽനിന്നെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

തുർക്കിയിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗായ ടർക്കിഷ് സൂപ്പർ ലീഗിൽ ഹാസെറ്റെപ് എസ്കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിമൂന്നുകാരനായ ടോക്ടാഷ്.

പത്തനംതിട്ട കൊടുമണ്ണില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. 40വയസ് തോന്നിയ്ക്കുന്ന പുരുഷന്‍റെ മൃതദേഹം ആരുടെതന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.ജനവാസമേഖലയിലാണ് മൃതദേഹം കണ്ടെത്. റോഡിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് തീ ആളിക്കത്തുന്നത് കണ്ടവരുണ്ട്. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയക്ക് മാറ്റി

തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്്ചക്കകം കുറ്റപത്രം നല്‍കുമെന്ന് കണ്ണൂര്‍ ഡിവൈഎസ്പി.നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി.

ഭര്‍ത്താവിനെ കുടുക്കാന്‍ ലക്ഷ്യമിട്ട കൊലപാതകത്തില്‍ ചോദ്യം ചെയ്ത പോലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയില്‍ ശരണ്യയുടെ ആദ്യത്തെ മൊഴി.

പോലീസ് ശബ്ദമുയര്‍ത്തിയപ്പോഴെല്ലാം ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടില്‍ വന്ന് അന്ന് തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ഭര്‍ത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പോലീസിന് മുന്നില്‍ വെച്ച കഥ. ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം.

8 മണിക്കൂറുകളിലധികം നീണ്ടിട്ടും ശരണ്യ കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്റെ ഫോണ്‍ വന്നത് വഴിത്തിരിവായി. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

അതേസമയം, ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്റെ ഫോണ്‍ വിളികള്‍.

കൊലപാതകം നടത്തിയതിന്റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകന്‍ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുക്കാന്‍ നിതിന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഭര്‍ത്താവിനെ കാണിക്കുമെന്ന് നിതിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല.

പത്തനംതിട്ടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കൊടുമണ്‍ ചക്കിമുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. കത്തിക്കരിഞ്ഞതു കൊണ്ട് മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ആരെങ്കിലും കൊന്നിട്ടതാണോ, സ്വയം തീ കൊളുത്തിയതാണോ എന്നും വ്യക്തമല്ല.

നെടുങ്കണ്ടം മാവടിയിൽ കണ്ടെത്തിയ അസ്ഥികൂടം കഴിഞ്ഞവര്‍ഷം കാണാതായ പള്ളപ്പറമ്പിൽ സുരേഷിന്റേതെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. പൊലീസ് സര്‍ജൻ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തും സുരേഷിന്റെ വീട്ടിലുമെത്തി പരിശോധന നടത്തി. സംഭവം കൊലപാതകമാണെന്നു ബന്ധുക്കൾ ആരോപിച്ചു.

മാവടിക്കു സമീപം അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തു കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം

പരിശോധന നടത്തി.സ്ഥലത്ത് നിന്നും ദ്രവിച്ച ചാക്കിന്റെ അവശിഷ്ടം കണ്ടെത്തി. മൃതദേഹം ചാക്കിനുള്ളില്‍ കയറ്റി കത്തിച്ചതാണോ എന്നും സംശയമുണ്ട്. സ്ഥലത്തെ മണ്ണ്, അസ്ഥികൂടം കെട്ടിയിട്ടിരുന്ന മരത്തിന്റെ ചുവട് ഭാഗം, എന്നിവ പരിശോധിച്ചു.

പൊലീസ് സര്‍ജന്‍ ജെയിംസ് കുട്ടിയാണ് സ്ഥലം പരിശോധിച്ചത്. മാവടിയില്‍ നിന്നും കാണാതായ ആളുടെ വീട്ടിലും പൊലീസ് സംഘം സര്‍ജനെ എത്തിച്ച് പരിശോധന നടത്തി. കാണാതായ സുരേഷിന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. ഇയാളുടെ പല്ലുകളുടെ അകലം, പല്ലിന്റ ഘടന വ്യത്യാസം, ഉയരം എന്നിവ ബന്ധുക്കളില്‍ നിന്നും ശേഖരിച്ചു. അസ്ഥികൂടത്തില്‍ നിന്നും ഒരു വെപ്പ് പല്ല് പൊലീസിനു ലഭിച്ചിരുന്നു.

ഈ പല്ല് കഴിഞ്ഞ വര്‍ഷം ഇയാള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ദന്താശുപത്രിയില്‍ നിന്നും വെച്ചതാണെന്നു ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സ്വകാര്യ ദന്താശുപത്രിയില്‍ മാറ്റി സ്ഥാപിച്ച പല്ലിന്റെ ചികിത്സ രേഖകള്‍ പൊലീസ് സര്‍ജന്‍ പരിശോധിച്ച് വരികയാണ്. അസ്ഥികൂടം സുരേഷിന്റേതാണന്ന് ബന്ധുക്കൾ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാമെന്ന നിഗമനത്തിലാണ് ബന്ധുക്കൾ.

40 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്റെ അസ്ഥികൂടമാണിതെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം കണ്ടെത്താന്‍ അസ്ഥികൂടത്തിന്‍റെ സാമ്പിളുകള്‍ തിരുവനന്തപുരത്തെ റീജണല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തിന്റെ പ്രത്യേകത, മൃതദേഹം അഴുകിയ സമയം, മൃതദേഹം മറ്റെവിടുന്നെങ്കിലും കൊണ്ടുവന്ന് സ്ഥലത്ത് ഇട്ടതാണോ എന്നീ കാര്യങ്ങളാണ് പൊലീസ് സര്‍ജന്റ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.

എന്നാൽ അസ്ഥികൂടം നാട്ടുകാരനായ സുരേഷിന്റെയാണോയെന്നു പൊലീസ് വ്യക്തമാക്കണമെന്ന് ബന്ധുക്കൾ. സുരേഷിന്റെ തിരോധാനത്തിലെ പ്രാഥമിക അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് ഭാര്യ ആരോപിച്ചു. അസ്ഥികൂടം സുരേഷിന്റേതാണന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണ് ആവശ്യം.

കഴിഞ്ഞ ബുധനാഴ്ച മാവടി നാല്‍പതേക്കറില്‍നിന്നും അസ്ഥികൂടം കണ്ടെത്തിയ സാഹചര്യത്തിലാണ് ശക്തമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടത്. 2019സെപ്റ്റംബർ മൂന്നിനാണ്ഇയാളെകാണാതായത്. നാലിന് ബന്ധുക്കള്‍ നെടുങ്കണ്ടം പൊലീസ്സ്റ്റേഷനില്‍പരാതിനല്‍കി.എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. മൂന്നിനു രാവിലെസാധാരണ രീതിയില്‍സുരേഷ് പുറത്തേക്കുപോയിരുന്നു. തിരിച്ചുവന്ന് വീട്ടിലെ പണികളിൽ ഭാര്യയെ സഹായിച്ചു. ഉച്ചയ്ക്ക് രണ്ടുവരെ ഇയാളെ കണ്ടവരുണ്ട്. ഇതിന്ശേഷമാണ്ഫോണ്‍ഓഫായതെന്ന് ബന്ധുക്കള്‍പറയുന്നു.പിറ്റേന്ന്തന്നെ ഇക്കാര്യങ്ങള്‍കാണിച്ച്‌ നെടുങ്കണ്ടം പൊലീസിനും പിന്നീട്കട്ടപ്പന ഡിവൈഎസ്പിക്കും പരാതിനല്‍കിയിരുന്നു.

എന്നാൽ, അന്വേഷണം തടസപ്പെട്ടതോടെ ഭാര്യഹൈക്കോടതിയിൽ ഹേബിയസ്കോര്‍പസ്ഹര്‍ജി ഫയല്‍ചെയ്തു. ഇതോടെ വീട്ടിലെത്തിയ പോലീസ് സംഘം ഹൈക്കോടതിയില്‍കേസ്നല്‍കിയതിനെതിരെ ഇയാളുടെഭാര്യ സുനിതയോട് കയര്‍ത്തു സംസാരിച്ചു. നാലുദിവസങ്ങൾക്ക്ശേഷം സിവിൽ ഡ്രസിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിച്ചു കൊണ്ട്പോയി. തുടർന്ന് ഈപേപ്പറുകൾ ഉപയോഗിച്ച് ബന്ധുക്കള്‍ക്ക് പരാതിയില്ലെന്നരീതിയിൽ ഹൈക്കോടതിയില്‍ പൊലീസ്റിപ്പോര്‍ട്ട്നല്‍കിയെന്നും സുനിത പറഞ്ഞു.

ഹൈക്കോടതിയിലെ കേസ്പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്ഇല്ലാതായതോടെ കേസിന്‍റെ അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതിനിടയിൽ സുരേഷിനെ മൂന്നാറിലും പൂപ്പാറയിലും നെടുങ്കണ്ടത്തുവെച്ചും കണ്ടതായി വിവരം ഉണ്ടായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് അന്വഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. താന്നിമൂട്ടിൽവെച്ച്കാണാതായഅന്നുംപിറ്റേന്നും കണ്ടതായി രണ്ടുപേർ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ച് പൊലീസ്കാര്യമായ അന്വേഷണം നടത്തിയില്ലന്നും ആക്ഷേപമുണ്ട്.

സുരേഷ് മേൽനോട്ടം വഹിച്ചിരുന്ന ഒരുഓണച്ചിട്ടിയുമായ് ബന്ധപ്പെട്ട്ഇയാളെകാണാതായതിന് ശേഷം ചിലപ്രശ്നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച ഗൃഹനാഥന്‍റേതെന്നു സംശയിക്കുന്ന അസ്ഥികൂടം മാവടി നാല്‍പതേക്കറില്‍നിന്നും കണ്ടെത്തിയത്. ഇതോടെയാണ് കേസില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട്ബന്ധുക്കള്‍വീണ്ടും രംഗത്തെത്തിയത്.

 

സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി.

ഇക്കാര്യം ആവശ്യപ്പെട്ട് ജോളി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി വിചാരണ തടവുകാർക്ക് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാമെന്ന ആനുകൂല്യം തനിക്ക് ലഭ്യമാക്കണമെന്നാണ് ജോളിയുടെ ആവശ്യം. എന്നാൽ, ജോളിയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തി.

ഏഴ് വർഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാർക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളിൽ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വെച്ച വാദം.

നേരത്തെ, വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ താൽപര്യമുള്ള വിചാരണ തടവുകാർക്ക് അപേക്ഷ നൽകാമെന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജോളി അപേക്ഷ നൽകിയിരിക്കുന്നത്.

മുന്‍ കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച യുവാവ് തൃശ്ശൂരില്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ യുവതി ഇയാളെ വിട്ടു പോയി. ഇതില്‍ കുപിതനായ അനില്‍ യുവതിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.

യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അനില്‍ കുമാര്‍. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

പാലിയേക്കര ബസേലിയന്‍ കോണ്‍വെന്‍്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്‍്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പാലിയേക്കര ബസേലിയന്‍ മഠത്തില്‍ കന്യാസ്ത്രീ പഠന വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ പി ജോണ്‍.

മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികള്‍ വലിയ ശബ്ദം കേട്ട് തിരച്ചില്‍ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെയും, ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തില്‍പ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മഠത്തില്‍ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

വെള്ളം ശേഖരിക്കുന്നതിനായി കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം തൊട്ടി ഉപയോഗിച്ച്‌ കോരുന്നതും പതിവായിരുന്നു. ശരീരത്തില്‍ അസ്വാഭാവിക മുറിവുകളൊന്നും ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

എന്നാൽ ഈ മരണത്തിൽ ദുരുഹതകൾ ഏറെയാണ്. സിസ്റ്ററിനെ കിണറിന്റെ പുറത്തേക്കെടുക്കുമ്പോൾ ചുരുദാറിന്റെ ബോട്ടം ഭാഗം ശരീരത്ത് ഉണ്ടായിരുന്നില്ല, മാത്രമല്ല നെഞ്ച് ഭാഗം വരെ മുങ്ങാനുള്ള വെള്ളമേ കിണറിൽ ഉണ്ടായിരുന്നുള്ളു. വ്യാഴാഴ്ച പകൽ 11.30-ഓടെയാണ് ദിവ്യയെ മഠം വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കിണറ്റിൽച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികൾ നൽകിയ മൊഴി. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മരണത്തിൽ ദുരൂഹത ഉയരുകയാണ്. പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രങ്ങളുള്ളുവെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

മഠത്തിന് ഒരു കിലോ മീറ്റർ മാത്രം അകലെ സർക്കാർ ആശുപത്രിയുണ്ടായിരുന്നിട്ടും അവിടെ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത് നേരത്തെ സംശയത്തിന് വഴിതെളിയിച്ചിട്ടുണ്ട്. പൊലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ദിവ്യയെ പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആണെന്നാണ് പൊലീസ് പ്രാഥമിക റിപ്പോർട്ട് പുറത്തു വിട്ടത്. ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് കൊച്ചുമോൾ ദമ്പതികളുടെ മകളാണ് ദിവ്യ. എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമ നിഗമനത്തിൽ എത്തൂവെന്ന് പോലീസ് വ്യക്തമാക്കി. അന്തേവാസികളുടെ മൊഴികളിൽ വൈരുധ്യം ഇല്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ പ്രത്യേകം പരാതി നൽകിയിട്ടില്ലാത്തതും കേസിന്റെ വഴിയടയാൻ എളുപ്പമാണ്.

യുഎഇയില്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടുന്ന ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടിയുടെ ഉടമസ്എഥതയിലുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഉന്നതോദ്യോഗസ്ഥന്‍ അവിഹിത മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്ക് കടന്നതായി ആരോപണം. കൊറോണ പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള വിമാനത്തിലാണ് സുരേഷ് കൃഷ്ണമൂര്‍ത്തി എന്ന എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറും കുടുംബവും അബുദാബി വിട്ടതെന്ന് ദുബായ് കേന്ദ്രമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ആര്‍ ഷെട്ടിയുടെ കമ്പനിയുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ഇതിനകം തന്നെ യുഎഇ വിട്ടുകഴിഞ്ഞെന്നും അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്ത് ഉണ്ടാകേണ്ടിയിരുന്ന ആളാണ് സുരേഷ് എന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കൊറോണ പ്രതിസന്ധി മൂലം അടിയന്തരമായി ഒഴിപ്പിക്കേണ്ട ഇന്ത്യക്കാരെ കൊണ്ടുപോകേണ്ട വിമാനത്തില്‍ ഇയാളും കുടുംബവും എങ്ങനെ കയറിപ്പറ്റി എന്നത് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുടെ പങ്കും സംശയനിഴലിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആദ്യ വിമാനത്തില്‍ തന്നെ സുരേഷ് കൃഷ്ണമൂര്‍ത്തിയും അയാളുടെ കുടുംബത്തിലെ ആറു പേരും യാത്ര ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നതാണ് യാത്രയ്ക്കുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അസുഖങ്ങളുളളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് തുടക്കത്തില്‍ ഇന്ത്യയിലേക്ക് തിരികെ വരാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും എങ്ങനെയാണ് ഈ മാര്‍ഗം ദുരുപയോഗപ്പെടുത്തിയത് എന്നതാണ് ഇപ്പോള്‍ സംശയമുര്‍ന്നിരിക്കുന്നത്.

“എന്‍എംസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെങ്ങശനയാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക”, എന്ന് എന്‍എംസി ഹെല്‍ത്തിലെ ജോലിക്കാരിലൊരാള്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു. “അയാള്‍ മാത്രമല്ല, കുടുംബത്തിലെ മുഴുവന്‍ ആളുകളും യുഎഇ വിട്ടു. എല്ലാ വിധത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഇവിടെ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇതുണ്ടായിരിക്കന്നത്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നാണ് അവര്‍ പറഞ്ഞിരിക്കുന്ന കാരണം”, ഇയാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ അടിയന്തര സാഹചര്യമാണെങ്കില്‍ പോലും എങ്ങനെയാണ് കുടുംബത്തിലെ മുഴുവന്‍ ആള്‍ക്കാരേയും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അയയ്ക്കാന്‍ സാധിച്ചത് എന്നതു സംബന്ധിച്ചും റിപ്പോര്‍ട്ട് സംശയമുയര്‍ത്തുന്നുണ്ട്. സുരേഷ് കൃഷ്ണമൂര്‍ത്തിയുടെ യാത്ര സംബന്ധിച്ചോ തിരിച്ചു വരുന്നതു സംബന്ധിച്ചോ എന്‍എംസി ഹെല്‍ത്ത് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടുമില്ല.

ഇന്ത്യന്‍ എംബസിയുമായും തങ്ങള്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവിടെ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ലെന്നും ഗള്‍ഫ് ന്യൂസ് പറയുന്നു. അതേ സമയം, ഇത്തരമൊരു സംഭവം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയിലാണ് വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്നത്. ആ പട്ടികയില്‍ എങ്ങനെയാണ് സുരേഷ് കൃഷ്ണമൂര്‍ത്തിയെപ്പോലൊരാള്‍ക്ക് അനധികൃതമായി കയറിക്കൂടാന്‍ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയര്‍ന്നിട്ടുള്ളത്.

ഇതിനകം തന്നെ നിയമനടപടികള്‍ നേരിടുകയും സ്വത്തുക്കള്‍ മരവിപ്പിക്കുന്നതും അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കുന്നതുമായ നടപടികളിലുടെ നീങ്ങുന്ന എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ രാജ്യം വിട്ടത് ഇവിടുത്തെ ബാങ്ക് മേഖലയേയും അമ്പരിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എങ്ങനെയാണ് ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തതെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നത് എങ്ങനെയാണ് എന്നതു സംബന്ധിച്ചും അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകേണ്ടിയിരുന്ന ആളായിരുന്നു സുരേഷ് കൃഷ്ണമൂര്‍ത്തി. “എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം രാജ്യത്ത് നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. അതുകൊണ്ടു തന്നെ സുരേഷ് ഇവിടെ ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഇതിപ്പോള്‍ മൊത്തത്തില്‍ തമാശയായി മാറിയിട്ടുണ്ട്”, ഒരു ബാങ്കര്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു.

2000-ത്തില്‍ എന്‍എംസി ഹെല്‍ത്തില്‍ ചേര്‍ന്ന സുരേഷ് കൃഷ്ണമൂര്‍ത്തി പടിപടിയായി ഉയര്‍ന്ന് സ്ഥാപനത്തിന്റെ സി.എഫ്.ഒ ആയി നിയമിതനാവുകയായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ ആളാണ്‌ കൃഷ്ണമൂര്‍ത്തി എന്നാണ് എന്‍എംസി വെബ്സൈറ്റ് തന്നെ പറയുന്നത്. ഷെട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള മറ്റു രണ്ടു പേര്‍ പാലക്കാടുകാരായ സഹോദരങ്ങള്‍ പ്രശാന്ത്‌ മാങ്ങാട്ടും പ്രമോദ് മാങ്ങാട്ടുമാണ്

ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യുഎഇ എക്‌സ്‌ചേഞ്ചും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃകമ്പനിയായ ഫിനാബ്ലറാണ് കോടികള്‍ വായ്പ എടുത്ത കാര്യത്തില്‍ അന്വേഷണം നേരിടുന്നത്. തന്റെ സ്ഥാപനങ്ങള്‍ നടത്തിയ വായ്പാ തട്ടിപ്പുകള്‍ പുറത്തു വരുന്നതിനു മുമ്പു തന്നെ ഷെട്ടി യുഎഇ വിട്ട് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. കാര്യങ്ങള്‍ പഠിക്കണമെന്നും അതിനുശേഷം താന്‍ തിരികെ പോകുമെന്നുമാണ് അബുദാബിയില്‍ നിന്ന് മുങ്ങിയതിനെ കുറിച്ച് ഷെട്ടി പിന്നീട് പ്രതികരിച്ചത്. 2018-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കി ഷെട്ടിയെ ആദരിച്ചിരുന്നു.

വിശാഖപട്ടണത്ത് വാതക ലീക്കുണ്ടായ ബഹുരാഷ്ട്ര കമ്പനി എല്‍ജി പോളിമേഴ്സിന്റെ കെമിക്കല്‍ ഫാക്ടറി 2019ന്റെ മധ്യം വരെ പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായെന്ന് റിപ്പോര്‍ട്ട്. ആവശ്യമായ പരിസ്ഥിതി അനുമതിയില്ലാതെയാണ് തങ്ങള്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കമ്പനി 2019 മെയ് മാസത്തില്‍ നല്‍കിയ അഫിഡവിറ്റില്‍ പറയുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി നീട്ടിക്കിട്ടാന്‍ വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് സമ്മതിക്കുന്നത്. ദി ഗാര്‍ഡിയന്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“ഈ തീയതി വരെയും ഞങ്ങളുടെ വ്യവസായത്തിന് പാരിസ്ഥിതിത അനുമതി ലഭിച്ചിട്ടില്ല” എന്ന് അഫിഡവിറ്റില്‍ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് കമ്പനി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ കെമിക്കല്‍ പ്ലാന്റില്‍ സംഭവിച്ച വാതകച്ചോര്‍ച്ചയില്‍ 12 പേരാണ് മരിച്ചത്. മൂന്നു കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ വാതക ചോര്‍ച്ച വ്യാപിക്കുകയുണ്ടായി.

പ്ലാന്റില്‍ നിന്ന് ചോര്‍ന്നത് സ്റ്റൈറീന്‍ വാതകമായിരുന്നു. ഇത് പോളിവിനൈല്‍ ക്ലോറൈഡ് (PVC) വാതകമെന്നും അറിയപ്പെടാറുണ്ട്. പ്ലാസ്റ്റിക്, വയര്‍, ബ്ലഡ് ബാഗുകള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണിത്.

RECENT POSTS
Copyright © . All rights reserved