Crime

ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയ യുവാക്കളുടെ ക്രൂരമായ തമാശ മൂലം ഉണ്ടാകാമായിരുന്ന അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 6.04ന് ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിനു വടക്കു ഭാഗത്ത് ആയിരുന്നു സംഭവം. മെറ്റൽകൂനയിൽ ഇടിച്ച് ട്രെയിൻ നിൽക്കുന്നത് കാണാൻ ട്രാക്കിൽ മെറ്റലുകൾ യുവാക്കൾ കൂട്ടിയിടുകയായിരുന്നു.

ട്രാക്കിൽ കൂട്ടിയിട്ട മെറ്റൽകൂന പുലർച്ചെയെത്തിയ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ. ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് കടന്നുവന്ന ട്രാക്കിലായിരുന്നു മെറ്റൽകൂന കണ്ടത്. ലോക്കോപൈലറ്റ് ഉടൻ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഉഗ്രശബ്ദത്തോടെ മെറ്റൽകൂന ഇടിച്ചുതെറിപ്പിച്ചു. എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഒരു കിലോമീറ്റർ ദൂരെയാണ് ട്രെയിൻ നിർത്താൻ സാധിച്ചത്.

ട്രെയിനിനുളളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് എത്തി പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട തഴവ അനന്തകൃഷ്ണാലയത്തിൽ അനന്തകൃഷ്ണനെ (19) കസ്റ്റഡിയിലെടുക്കുകയായിരുന്നു.യുവാവിനൊപ്പമുണ്ടായിരുന്ന മണപ്പളളി ആലുംതറ വടക്കതിൽ അനന്തുഭവനത്തിൽ അനന്തു (19), തഴവ സംഗമത്ത് പുത്തൻവീട്ടിൽ അഖിൽരാജ് (18) എന്നിവർ കടന്നു കളഞ്ഞെങ്കിലും പിന്നീട് റെയിൽവേ സംരക്ഷണസേന പിടികൂടി.

രണ്ടു പ്ലസ് വൺ വിദ്യാർഥികളും കസ്റ്റഡിയിലുണ്ട്.
ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയതായിരുന്നു ഇവർ. വീട്ടിലേക്ക് പുലർച്ചെ മടങ്ങുന്ന വഴി ട്രാക്കിൽ മെറ്റലുകൾ കൂട്ടിയിട്ട ശേഷം ട്രെയിൻ ഇടിച്ചു തെറിപ്പിക്കുന്നതു കാണാൻ ട്രാക്കിനു സമീപത്ത് നിൽക്കുകയായിരുന്നു.

മെറ്റൽകൂന ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ നിന്നതോടെ പരിഭ്രാന്തരായതിനാൽ ഓടാൻ കഴിയാതെ നിൽക്കുമ്പോഴാണ് പൊലീസ് ഒരാളെ പിടികൂടിയത്. സംഭവത്തെ തുടർന്ന് 31 മിനിറ്റ് വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്. ആർപിഎഫ് കായംകുളം സിഐ ആർ.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വേതനം വെട്ടിക്കുറച്ച സ്പോൺസറെ കൊലപ്പെടുത്തിയ തൊഴിലാളിക്കു വധശിക്ഷ. അബുദാബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും ഏഷ്യക്കാരാണ്. മുസഫയിലുള്ള വാഹന വർക്ക്ഷോപ്പിലേക്ക് വീസ നൽകി കൊണ്ടുവന്ന തൊഴിലുടമയെയാണു പ്രതി കൊലപ്പെടുത്തിയത്.

1500 ദിർഹം പ്രതിമാസ വേതനം നിശ്ചയിച്ചായിരുന്നു ഇയാൾക്കു നിയമനം.ഇതിൽ നിന്ന് 500 ദിർഹം കുറച്ചതിൽ പ്രകോപിതനായ പ്രതി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാചകക്കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. തൊഴിലുടമയുടെ രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പും പ്രതി കവർന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ ജോലിക്കു പോയ ഇയാളെ ഒരു വ്യാപാര സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണ് കുടുക്കിയത്.

‘കൊല്ലത്ത് ഒാവർബ്രിഡ്ജിന് സമീപത്തുകൂടി പോകുമ്പോഴാ താഴെ റയിൽവെ ട്രാക്കിൽ ഒരാൾക്കൂട്ടം കണ്ടത്. പെട്ടെന്ന് ഒാടി െചന്ന് കാര്യം തിരക്കിയപ്പോൾ കൂടിനിന്നവർ പറഞ്ഞു, ഒരു കുട്ടി ആത്മഹത്യ ചെയ്തതാണെന്ന്.

ഞാൻ നോക്കിയപ്പോൾ അതെന്റെ മോളായിരുന്നു..എന്റെ പൊന്നുമോളായിരുന്നു സാറേ…. എന്റെ മോളെന്തിനാ ഇതു ചെയ്തത്… അവർ എന്റെ കുഞ്ഞിനെ..’

ഇൗ അച്ഛന്റെ ഉള്ളുപ്പൊള്ളിക്കുന്ന വാക്കുകൾ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളില്‍ വേദനയോടെ പങ്കുവയ്ക്കുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിലും അണയാത്ത അഗ്നി അവരുടെ ഉള്ളിൽ കൊളുത്തിയാണ് രാഖി മരണം. ഇന്നലെയാണ് ഫാത്തിമ മാതാ കോളജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

പരീക്ഷയ്ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നു ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. ഇതേ തുടർന്ന് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഇൗ വിവരം മുതിർന്ന അധ്യാപകർ അടങ്ങുന്ന സ്ക്വാഡിന് കൈമാറി. കോപ്പിയടിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യൽ രാഖിയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. അധ്യാപകർ ഇൗ വിവരം രക്ഷർത്താവിനെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലും അപമാനിക്കപ്പെട്ടതും രാഖിയെ ആകെ തളർത്തി. നന്നായി പഠിക്കുന്ന കുട്ടിയാണ് രാഖിയെന്നും സഹപാഠികൾ പറയുന്നു. കോളജിൽ നിന്ന് ഡീബാർ ചെയ്യുമോ എന്ന് അടക്കം രാഖി ഭയപ്പെട്ടിരുന്നതായും കൂട്ടുകാർ വ്യക്തമാക്കുന്നു. സുഹൃത്തുക്കളോട് ഇൗ കാര്യങ്ങൾ പറഞ്ഞശേഷമാണ് രാഖി കോളജിന് പുറത്തുപോകുന്നത്.

ഇതിന് പിന്നാലെ കോളജിന്റെ വൈസ് പ്രിൻസിപ്പാളും മറ്റൊരു അധ്യാപകനും ചേർന്ന് കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. കർബല ജംങ്ഷനിലും റയിൽവെ സ്റ്റേഷൻ പരിസരത്തും രാഖിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്ന് അധ്യാപകൻ  പറഞ്ഞു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിനു സമീപത്തെ റയിൽപാളത്തിൽ നിന്ന് രാഖിയുടെ മൃതദേഹം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുന്നത്.

കോളജിലെ ഗസ്റ്റ് അധ്യാപികയാണ് പരീക്ഷയെഴുതിക്കൊണ്ടിരുന്ന രാഖിയുടെ വസ്ത്രത്തിൽ എന്തോ എഴുതിയിരുന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് അന്നത്തെ പരീക്ഷയുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നെന്ന് ക്ലാസിലുണ്ടായിരുന്ന കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഖി വസ്ത്രത്തിൽ എഴുതിയതിന്റെ ചിത്രം അധ്യാപകർ മൊബൈലിൽ പകർത്തിയിരുന്നു. തെളിവിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് ലഭിക്കുന്ന വിശദീകരണം. രാഖിയ്ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഇന്നലെ കോളജിന്റെ പ്രവേശനകവാടം അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥി രോഷത്തിൽ ഭയന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

അച്ചടക്കത്തിന്റെ കാര്യത്തിൽ ആവശ്യമില്ലാത്ത പിടിവാശിയാണ് കോളജ് മാനേജ്മെന്റിനെന്ന് ചൂണ്ടിക്കാണിച്ച് ഇതിന് മുൻപും വിദ്യാർഥികൾ സമരം നടത്തയിരുന്നു. കോളജ് സമയം കഴിയാതെ പുറത്തുപോകണമെങ്കിൽ പ്രത്യേക പാസ് വേണമെന്നിരിക്കെ രാഖി പുറത്തുപോയതെങ്ങനെ എന്ന് സഹപാഠികൾ ചോദിക്കുന്നു. പരീക്ഷാ സമയമായതിനാൽ പരീക്ഷ കഴിഞ്ഞ് കുട്ടികൾ പോകുന്ന രീതിയിൽ രാഖി പുറത്തു പോയി എന്നാണ് ഇൗ ചോദ്യത്തിന് അധികൃതര്‍ നൽകുന്ന വിശദീകരണം. ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.

ഗുജറാത്തിലാണ് സംഭവം.ഭീകരമായി കൊലപാതകം ഒളിപ്പിച്ച് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. അതും ഒന്ന് അല്ല രണ്ട് കൊലപാതകങ്ങൾ. വാട്ടർ ടാങ്കിൽ ഇട്ട മൃതദേഹം മറയ്ക്കാനായി 260 കിലോ സിമന്റുള്ള 14 ചാക്കുകളാണ് ഇവർ ഇതിലേക്ക് നിക്ഷേപിച്ചത്. മഞ്ജു ബാബർ എന്ന യുവതിയും ഭർത്താവ് ദിലീപുമാണ് പിടിയിലായത്.

മഞ്ജുവിന്റെ കൂടെ അംഗനവാടിയിൽ ജോലി ചെയ്യുന്ന നന്ദ സിസോദിയ എന്ന യുവതിയുടെയും മൂന്ന് വയസുകാരി മകൾ ഷിയോന അലിയാസ് ഏൻജലിന്റെയും തിരോധാനത്തോടെയാണ് സംഭവം തുടങ്ങുന്നത്. ആദ്യം ഇതൊരു കാണാതായ കേസായിട്ടാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

തുടരന്വേഷണത്തിൽ ഇവർ അവസാനമായി കൂടിക്കാഴ്ച നടത്തിയത് മഞ്ജുവുമായിട്ടാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

നന്ദയുടെ അടുത്ത സുഹൃത്തായിരുന്നു മഞ്ജു. അതിനാൽ ആദ്യം പൊലീസിന് സംശയം തോന്നിയില്ല. എന്നാൽ ചില വ്യക്തിവൈരാഗ്യം സൗഹൃദത്തിന് വിള്ളലുണ്ടാക്കിയെന്ന വിവരം ലഭിച്ചതോടെ അന്വേഷണം മഞ്ജുവിലേക്ക് തിരിഞ്ഞു. വീട്ടിലെത്തിയ നന്ദയെയാണ് ആദ്യം വകവരുത്തിയത്. നന്ദയുടെ മരണത്തിന് മകൾ ഷിയോണ ദൃക്സാക്ഷിയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ ആദ്യം കുട്ടിയെ കൊന്ന് അടുത്തുള്ള പുഴയിലെറിഞ്ഞു. അതിനുശേഷം നന്ദയുടെ മൃതദേഹം വാട്ടർടാങ്കിൽ ഇട്ട് സിമന്റ് ചാക്കുകൾ കൊണ്ട് മൂടുകയായിരുന്നു.

മൃതദേഹം അഴുകുന്ന ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരുന്നു ഇത്. നവംബർ 17നായിരുന്നു സംഭവം. സിമന്റ് വെള്ളത്തിൽ കിട്ടന്ന് കട്ടിയായി മൃതദേഹം സിമന്റിനൊപ്പം ഉറച്ചനിലയിലാണ് പൊലീസ് കണ്ടെടുത്തത്.

കുവൈറ്റിൽ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോബിന്‍ കെ. ജയിംസ് (29) നാണ് മരിച്ചത്. ജയിംസിനെ ജോലി ചെയ്യുന്ന തൊഴിലുടമയുടെ വീട്ടിലായിരുന്നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കുവൈറ്റ് സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത വരികയായിരുന്ന ഇദ്ദേഹം മരിക്കാനിടയായതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അഞ്ചുവർഷമായി ജോബിൻ കെ. ജയിംസ്കുവൈത്തിലെത്തിയിട്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.സംസ്കാരം നാട്ടില്‍ നടക്കും. സഹോദരങ്ങള്‍: ജോമോന്‍, ജോസന്‍.

കൊച്ചിയിൽ 3 അസം സ്വദേശികള്‍ പോലീസ് പിടിയിൽ . ബോഡോ തീവ്രവാദികളെന്ന സംശയത്തെത്തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കൊച്ചി മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ആണ് ഇവരെ പിടികൂടിയിരിക്കുന്നത്. ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ആന്റമാന്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന ദ്വീപില്‍ പ്രവേശിക്കുകയും , ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തുകയും ചെയ്ത അമേരിക്കന്‍ സുവിശേഷ പ്രവര്‍ത്തകന്‍ ജോണ്‍ അലന്‍ ചൗ വിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് അവസാനിപ്പിച്ചു. ദ്വീപ് നിവാസികളുെട പ്രതിരോധം ശക്തമായതോടെയാണ് പൊലീസ് ശ്രമം ഉപേക്ഷിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കൂട്ടരായതിനാല്‍ മൃതദേഹം വീണ്ടെടുക്കുന്നതിനായി ദ്വീപിലേക്ക് കടക്കരുതെന്നും അവരെ ആക്രമിക്കരുതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് മതപ്രചാരകനായ ജോണ്‍ ആലന്‍ ചൗ സെന്റിനെന്റല്‍ ദ്വീപിലെത്തുന്നത്. ദ്വീപിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മല്‍സ്യ തൊഴിലാളികളുടെ സഹായത്തോടെ ജോണ്‍ ദ്വീപിലെത്തുകയായിരുന്നു. തീരത്തേക്കടുക്കാന്‍ ശ്രമിച്ച ജോണിനെ പലതവണ ദ്വീപ് വാസികള്‍ കുന്തങ്ങളെറിഞ്ഞും അമ്പെയ്തും വിരട്ടിയോടിച്ചിരുന്നു. എങ്കിലും ശ്രമം തുടര്‍ന്ന ജോണിനെ ഗോത്ര വര്‍ഗക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. ജോണിന്റെ മൃതദേഹം കെട്ടിവലിച്ചു കൊണ്ടു പോകുന്നത് കണ്ടെന്ന് മല്‍സ്യത്തൊഴിലാളികളാണ് ജോണിന്റെ സുഹൃത്തുക്കളെ ആഅറിയിച്ചത്.

തുര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസും നേവിയും ശ്രമം തുടങ്ങിയത് എന്നാല്‍ ഗോത്ര വര്‍ഗക്കര്‍ ആരെയും ദ്വീപിലേക്ക് പ്രവേശിപ്പിച്ചില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നവരാണ് ഗോത്ര വര്‍ഗക്കാര്‍. പുറത്തു നിന്ന് ആരെങ്കിലും ദ്വീപിലേക്ക് വന്നാല്‍ ആക്രമിക്കാറുണ്ട്. ജോണിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് ദ്വീപുകാര്‍ക്കും പുറത്തു നിന്നെത്തുന്നവര്‍ക്കും ഒരു പോലെ ദോഷകരമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. വംശനാശഭീഷണി നേരിടുന്ന വീഭാഗമാണെന്നും അതിനാല്‍‌ ദ്വീപ് നിവാസികളെ ആക്രമിക്കരുതെന്നും സംരക്ഷണമൊരുക്കണമെന്നും നരവംശശാസ്ത്രഞ്ജന്‍മാരും ഗവേഷകരും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചത്

പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടികൂടിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിന് മുന്നിൽ ച‌‌ാടി മരിച്ചത്. പരീക്ഷാ കോപിയടി നടത്തിയ വിദ്ധ്യാർത്ഥ്നിയെ സ്ക്വാഡ് പിടികൂടിയതിനെ തുടർന്ന് മനംനൊന്ത് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

കൊല്ലം ഫാത്തിമാമാതാ കോളജിലെ അവസാന ഇംഗ്ലീഷ് വിദ്ധ്യാർത്ഥിനിയാണ് ഇരവിപുരം സ്വദേശിനി രാഖികൃഷ്ണ. പരീക്ഷാ ഹാളിൽ കോപ്പിയടിച്ചത് സ്ക്വാഡ് പിടികൂടിയിരുന്നു. തുടർന്ന് രാഖി കൃഷ്ണയെ പുറത്തുനിർത്തുകയും രക്ഷകർത്താക്കളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

കോളേജ് അധികൃതർ രക്ഷിതാക്കളുമായി സംസാരിക്കുന്നതിനിടയിൽ രാഖിയെ കാണാതാവുകയായിരുന്നു പിന്നീട് കൊല്ലം കമ്മീഷണറോഫീസിനു സമീപം റയിൽവേ ട്രാക്കിൽ രാഖിയെ ട്രയിൻ തട്ടിയ നിലയിൽ പരിക്കുകളോടെ കണ്ടെത്തി. പോലീസ് രാഖിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹ വാർഷികാഘോഷം കഴിഞ്ഞ് ഭാര്യയോടൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങവെ ഭർത്താവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. പ്രിയതമൻ മരിച്ച വിവരം ഭാര്യ അറിയുന്നതാകാട്ടെ ട്രെയിൻ കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ. തൃശൂർ വെങ്കിടങ്ങ് തോയകാവ് കാസർകോട് ഇറച്ചേം വീട്ടിൽ ഇ.കെ.മുഹമ്മദലി(24) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ വെബ് ഡിസൈനറായ മുഹമ്മദലി ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം തിങ്കളാഴ്ച രാത്രി തിരുവനന്തപുരം–നേത്രാവതി എക്സ്പ്രസിൽ എസ് 3 സ്ലീപർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ കളനാട് തുരങ്കത്തിനടുത്താണ് അപകടം. സീറ്റിൽ നിന്നു കൈ കഴുകാനായി പോയതായിരുന്നു.

എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഭർത്താവ് തിരിച്ചുവരാത്തതിനാൽ മറ്റു കോച്ചുകളിൽ തിരിച്ചൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നു കങ്കനാടി ജംക‍്ഷനിലെത്തിയപ്പോഴാണ് ട്രെയിനിൽ നിന്നു ഒരാൾ വീണ വിവരം സ്റ്റേഷനിൽ നിന്ന് അറിയുന്നത്. തുടർന്നു രാത്രിയോടെ താഹിറ ജനറൽ ആശുപത്രിയിലെത്തി മ‍ൃതദേഹം കണ്ടപ്പോഴാണ് മരിച്ചത് മുഹമ്മദലിയാണെന്ന് തിരിച്ചറിഞ്ഞത്. 2017 നവംബർ 26 നായിരുന്നു മുഹമ്മദലിയുടെയും താഹിറയുടെയും വിവാഹം കഴിഞ്ഞത്. ഇതു ആഘോഷിക്കാനാണ് ഇരുവരും ഒരു മാസം മുൻപാണ് തൃശൂരിലെത്തിയത്.

കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. മുംബൈയിൽ ട്രാവൽ ഏജൻസി നടത്തുന്ന അബ്ദുൽഖാദറിന്റെയും ഭാനുവിന്റെയും മകനാണ് മുഹമ്മദലി.സഹോദരങ്ങൾ.റിഹാൻ, യാസിൻ, ഷാനാസ്.

മംഗളൂരുവിൽ കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ പിടിച്ചുകൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു. ബണ്ട്വാൾ സ്വദേശിയായ യുവതിയെയാണു പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ 7 പേർ ചേർന്നു മാനഭംഗപ്പെടുത്തിയത്. സംഭവത്തിൽ 14, 17 വയസുള്ള 2 പേരടക്കം 6 പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചിൽ എത്തിയപ്പോഴാണു മാനഭംഗപ്പെടുത്തിയത്. സംഭവത്തിനു ശേഷം കമിതാക്കൾ പരാതി നൽകാതെ വീട്ടിലേക്കു മടങ്ങി. ബീച്ചിൽ കൂട്ടമാനഭംഗം നടന്നെന്ന് അഭ്യൂഹം പരന്നതോടെ പനമ്പൂർ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇരയായ യുവതിയെ കണ്ടെത്തിയത്.
യുവതിയെ മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി രേഖപ്പെടുത്തി. തുടർന്ന് 6 പ്രതികളെ കസ്റ്റഡിയിൽ എടുത്തതോടെയാണു സംഭവം പുറത്തറിയുന്നത്.

Copyright © . All rights reserved