സൗദി നിയമവ്യവസ്ഥയേയും പ്രവാചകൻ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയിൽ അഞ്ച് വർഷം ജയിൽ ശിക്ഷയും ഒന്നരലക്ഷം റിയാൽ പിഴയും വിധിച്ചു. സൗദി അരാംകോയിൽ കോൺട്രാക്ടിങ് കമ്പനിയിൽ പ്ലാനിങ് എൻജിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് കിഴക്കൻ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്
ട്വിറ്ററിലൂടെ ഒരു യൂറോപ്യൻ യുവതിയുമായി നാല് മാസം മുൻപ് അപകീർത്തി പ്രചരിപ്പിക്കും വിധം ആശയവിനിമയം നടത്തിയതിനെ തുടർന്ന് ദഹ്റാൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സൗദിയിൽ സമൂഹ മാധ്യമ നിയമം പുതുക്കി നിശ്ചയിച്ച ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണിത്. രാജ്യത്തെ പൊതുമൂല്യങ്ങളെ പരിഹസിക്കുന്നതും നിന്ദിക്കുന്നതും രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്നവിധം പോസ്റ്റുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
അഞ്ച് വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കൂടാതെ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതും നിരോധിത വെബ് സൈറ്റുകൾ സന്ദർശിക്കുന്നതും ശിക്ഷാർഹമാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
തെലങ്കാന ദുരഭിമാനക്കൊലയിൽ അറസ്റ്റിലായ അമൃതയുടെ അച്ഛൻ മാരുതി റാവുവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൃത്യം നടന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്ന് വരുത്തി തീർക്കാൻ മലയാളത്തിലെ ഏക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിൽ നിന്ന് പ്രചോദനം ലഭിച്ചുവെന്ന് മാരുതി റാവു പോലീസിനോട് പറഞ്ഞു. ദൃശ്യം സിനിമ മോഡലിലാണ് കൊലപാതകം പ്ലാൻ ചെയ്തത്. മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമയുടെ കന്നട റീമേക്കിൽ വെങ്കിടേഷ് ആയിരുന്നു നായകൻ.
കൊലപാതകം നടക്കുന്ന സെപ്റ്റംബർ 14 ന് രണ്ട് മണിക്കൂർ മുന്‍പ് ഇയാൾ നൽഗോണ്ടയിലെ ജോയിന്റ് കലക്ടറുടെ ഓഫീസിൽ എത്തിയിരുന്നു. കൊല നടക്കുന്ന സമയം താൻ അവിടെ ഇല്ലായിരുന്നു എന്ന് തെളിവ് സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു ഈ നാടകം. അതേ ദിവസം തന്നെ ജില്ലാ എസ്പിയെയും ആർഡിഒയെ കാണാനും മാരുതി റാവു പോയിരുന്നു.” നൽഗോണ്ട പൊലീസ് സൂപ്രണ്ട് രംഗനാഥ് പറയുന്നു. ദൃശ്യത്തിലെ നായകനെ പോലെ വളരെ നിഷ്കളങ്കമായാണ് ഈ സമയത്തും അയാൾ പെരുമാറിയിരുന്നതെന്നും പോലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായ അഞ്ചുപേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുഭാഷ് ശർമയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളെ കൃത്യത്തിനായി ബിഹാറിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. ഈ വർഷം ജൂണിലാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ചർച്ചകൾക്ക് ശേഷം ഒരു കോടി രൂപയുടെ ക്വട്ടേഷൻ നല്‍കാൻ തീരുമാനിച്ചു. 16 ലക്ഷം അഡ്വാൻസ് നൽകി. സംഭവം നടന്ന് നാല് ദിവസങ്ങൾക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ(21) വിവാഹം ചെയ്ത പ്രണയ് കുമാറിനെ(23) പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് പ്രണയ് കൊല്ലപ്പെട്ടത്. തന്റെ അച്ഛനും ബന്ധുക്കളുമാണ് പ്രണയിയെ കൊലപ്പെടുത്തിയതെന്ന് അമൃത ആരോപിച്ചിരുന്നു.ജനുവരിയിലാണ് അമൃതയും പ്രണയിയും വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.
അമൃത പറയുന്നു: കുഞ്ഞിനെ ജാതിയില്ലാതെ വളര്‍ത്തും: ഉറച്ച വാക്ക്
ഒരു കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി മകളുടെ ഭർത്താവിന്റെ ജീവനെടുക്കാൻ അയാൾക്കായി. പക്ഷേ ആ കണ്ണീർ തോരുന്നതിന് മുൻപ് തന്നെ ജീവിതത്തോടും തന്നെ തനിച്ചാക്കിയ വീട്ടുകാരോടും അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. മകൾ താഴ്ന്ന ജാതിയിൽപ്പെട്ടൊരാളെ വിവാഹം കഴിച്ചതിനാണ് ക്വട്ടേഷൻ നൽകി അമൃതയുടെ പിതാവ് പ്രണയ്യെ വകവരുത്തിയത്. തെലങ്കാനയിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഗര്‍ഭിണിയായിരുന്ന അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു പിന്നിലൂടെ എത്തിയ ആക്രമി പ്രണയ്യെ വെട്ടിക്കൊന്നത്.
സംഭവത്തിൽ അമൃതയുടെ പിതാവ് ടി. മാരുതി റാവു അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ അവന്റെ ഒാർമകൾ മുറുകെപിടിച്ച് അമൃത പറഞ്ഞ വാക്കുകൾ രാജ്യം ഏറ്റെടുക്കുകയാണ്. ‘ജാതിയില്ലാതെ മക്കളെ വളര്‍ത്തണമെന്നായിരുന്നു ഞങ്ങളുടെ സ്വപ്‌നം. പ്രണയ് നല്‍കിയ സമ്മാനമാണ് എന്റെയുള്ളില്‍ വളരുന്നത്. ജാതീയതയ്‌ക്കെതിരെ പോരാടാന്‍ ഞാനെന്റെ കുഞ്ഞിനെ പഠിപ്പിക്കും. എനിക്ക് 21 വയസേയുള്ളൂ. പ്രണയ്ക്ക് 24ഉം. പരസ്പരം ആഴത്തിലുള്ള സ്നേഹമല്ലാതെ ഈ ലോകത്ത് മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. മനോഹരമായൊരു ജീവിതമാണ് അവർ ക്രൂരമായി അറുത്തെറിഞ്ഞത്. ’ അമൃത പറയുന്നു.
പ്രണയ്‌യുടെ വീട്ടിലാണ് അമൃത ഇപ്പോൾ താമസിക്കുന്നത് കൂട്ടായി പ്രണയ്‌യുടെ അച്ഛൻ ഒപ്പമുണ്ട്. മരുമകളെ കാണാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോടും മറ്റുള്ളവരോടും അദ്ദേഹത്തിനു പറഞ്ഞതിങ്ങനെ. ‘കുറച്ചു സമയം തരൂ, ഞാനവള്‍ക്ക് ഭക്ഷണം കൊടുത്തോട്ടെ. അമൃതയുടെ രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണ്. മുഴുവന്‍ സമയ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവള്‍ക്ക് സ്വന്തം രക്ഷിതാക്കളെ പേടിയാണ്. അവളിവിടെ തന്നെ ജീവിക്കും. ജനിക്കാന്‍ പോകുന്ന കുഞ്ഞിനേയും ഞങ്ങള്‍ വളർത്തും.. പ്രണയ്ക്ക് നേരെ ഉപദ്രവം ഉണ്ടാകുമെന്ന് വിചാരിച്ച് ഞാന്‍ നേരത്തേ ഇവരോട് പറഞ്ഞിരുന്നു പ്രണയം അവസാനിപ്പിക്കാന്‍. പക്ഷെ അവരുടെ സ്‌നേഹം അത്രയും ദൃഢമായിരുന്നു. പ്രണയ്‌യുടെ പിതാവ് ബാലസ്വാമി പറയുന്നു.
കന്യാസ്ത്രീയുടെ പീഡനപരാതിയിൽ താൻ നിരപരാധിയെന്ന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കൽ. ആറുമണിക്കൂറായി ബിഷപ്പിനെ ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശ്യമാണെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംക്‌ഷനിൽ നിരാഹാരസമരം നടത്തിയിരുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു പോലീസ് നിർദേശപ്രകാരമാണ് ആശുപത്രിയിലേക്കു മാറ്റിയത്.
ആശുപത്രിയിലും ഇവർ നിരാഹാരം സമരം തുടരുകയാണ്. തിങ്കളാഴ്ചയാണ് കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരം ആരംഭിച്ചത്. ഇവർക്കൊപ്പം നിരാഹാരം ആരംഭിച്ച ഡോ. പി ഗീത ഇപ്പോഴും സമരം തുടരുകയാണ്. സമരത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യാൻ സമരസമിതി ഭാരവാഹികൾ വൈകിട്ട് യോഗം ചേരുന്നുണ്ട്.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫ്രാങ്കോ മുളയ്ക്കല്‍ പൊലീസിനുമുന്നില്‍ ഹാജരായത് 11 മണിക്കുശേഷമാണ്. കോട്ടയം എസ്പി: ഹരിശങ്കറും ഡിവൈഎസ്പി: കെ.സുഭാഷുമാണ് ചോദ്യം ചെയ്യുന്നത്.
മണിക്കൂറുകള്‍നീണ്ട നാടകത്തിനൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് എത്തിയത്. ജലന്ധറില്‍നിന്ന് നേരത്തെ വളരെ രഹസ്യമായി കേരളത്തിലെത്തിയ ബിഷപ്പ് പൊലീസ് അകമ്പടിയോടെയാണ് ചോദ്യംചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫീസിലെത്തിയത്.
ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കേരളത്തിലെത്തുന്നതിന്റെ എല്ലാ വിവരങ്ങളും തീര്‍ത്തും രഹസ്യമാക്കിയായിരുന്നു ജലന്ധറില്‍നിന്നുള്ള ബിഷപ്പിന്റെ യാത്ര. തൃശൂര്‍ അയ്യന്തോളിലുള്ള സഹോദരനും ബിസിനസുകാരനുമായ ഫിലിപ്പിന്റെ വീട്ടില്‍ ബിഷപ്പുണ്ടെന്ന സൂചനയില്‍ ഇന്ന് രാവിലെ അവിടേക്ക് മാധ്യമങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ എട്ടരയോടെ ഈ വീട്ടില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട കാറില്‍ സഹോദരന്‍ ഫിലിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്.
എളമക്കരയിലെ ബന്ധുവീട്ടില്‍ ഈ കാറിന്റെ യാത്ര അവസാനിക്കുന്ന സമയത്ത് മറ്റൊരു ചെറുകാറില്‍ ബിഷപ്പ് രഹസ്യമയി കൊച്ചിക്ക് വരികയായിരുന്നു . തൃശൂര്‍ എറണാകുളം അതിര്‍ത്തിയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് രാവിലെ ആഡംബര കാറില്‍ കൊച്ചിക്ക് തിരിച്ച ബിഷപ്പ് ദേശീയപാതയില്‍വച്ച് ചെറുകാറിലേക്ക് യാത്ര മാറ്റുകയായിരുന്നു.
പതിനൊന്നുമണിയോടെ ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫീസിലെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങളടക്കമാണ് ഇവിടെ കാത്തുനിന്നത്. എന്നാല്‍ സാധാരണ വാഹനങ്ങള്‍ കടത്തിവിടുന്ന വഴിവിട്ട് മറ്റൊരു ഗെയിറ്റിലൂടെയാണ് ബിഷപ്പിന്റെ കാര്‍ പൊലീസ് അകമ്പടിയോടെ ക്രൈംബ്രാഞ്ച് ഒാഫീസിനുള്ളിലെത്തിച്ചത്.
യുകെയിൽ ഇന്ത്യൻ കുടുംബത്തിന്‍റെ വീടിന് അജ്ഞാത സംഘം തീവച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവം വംശീയ ആക്രമണമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അഞ്ചംഗ യുവാക്കളുടെ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവർ മുഖം മറച്ചാണ് ആക്രമണത്തിന് എത്തിയത്.
മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള മയൂർ കർലേഖർ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. മയൂരും ഭാര്യ റിതുവും രണ്ടു മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിക്കുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ വിവരം അഗ്നിശമനസേനയെ അറിയിച്ച് കുടുംബത്തെ രക്ഷിക്കുകയായിരുന്നു. തെക്കു-കിഴക്കൻ ലണ്ടനിലെ ബോർക് വുഡ് പാർക്ക് മേഖലയിലെ ഒർപിംഗ്ടണിലാണ് കുടുംബം താമസിച്ചു വന്നിരുന്നത്.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. അയൽവാസികളുടെ അവസരോചിത ഇടപെടലിലൂടെയാണ് തങ്ങൾ രക്ഷപെട്ടതെന്ന് മയൂർ കലേഖർ പറഞ്ഞു. പതിനെട്ട് വർഷത്തിലധികമായി ലണ്ടനിൽ താമസിക്കുന്നയാളാണ് മയൂർ.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. പൂര്‍ണമായി മറച്ച കാറിലാണ് അദ്ദേഹം എത്തിയത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്
ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനോട് ചോദിക്കാന്‍ സാധ്യതയുള്ള 10 ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ടെന്ന ഫേസ്ബുക്‌പോസ്റ്റുമായി സുനിത ദേവദാസ് രംഗത്ത് എത്തിയിരിക്കുന്നത്. പരിഹാസരൂപേണയാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 10 ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :
ഫ്രാങ്കോ മുളക്കലിനോട് പോലീസ് ചോദിയ്ക്കാന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ട് –
1 . പിതാവേ 10 കല്‍പ്പനകള്‍ ഏതൊക്കെയാണ്?
2 . ഏഴാമത്തെ കല്പനയെ കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?
3. യാത്രയൊക്കെ സുഖമായിരുന്നോ?
4 . കഴിക്കാന്‍ പുട്ടും കടലയും മതിയോ?
5 . ചായയില്‍ പഞ്ചസാര ഇടണോ?
6 . “നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്ക്കും എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ” അതൊന്നു വിശദീകരിക്കാമോ?
7 . “അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു. ” എന്നത് എങ്ങനെ നേരിടാനാണ് ഉദ്ദേശം?
8 . ഉച്ചക്ക് കഴിക്കാന്‍ ബിരിയാണി മതിയോ?
9 . ഊണ് കഴിഞ്ഞാല്‍ ഒരുറക്കം പതിവുണ്ടോ?
10 . പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ക്ഷമിച്ച് കൂടെ ?
ഒടുവില്‍ “ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു. ” എന്നും പറഞ്ഞു ബിഷപ്പിനെ യാത്രയാക്കി. എന്നാണ് സുനിത ദേവദാസിന്റെ ഫേസ്ബുക് പോസ്റ്റ്.
കേരളക്കരയും മാധ്യമങ്ങളും കാത്തിരിക്കുന്ന വിഷയത്തില്‍ നീതി ആര്‍ക്ക് കിട്ടും. ആദ്യ മണിക്കൂറുകളില്‍ബിഷപ്പ് പൂര്‍ണമായി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യം ചെറുതായി തുടങ്ങി സമരം തെരുവിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് ബിഷപ്പും കന്യാസ്ത്രീമാരും. സമരം കേരള ചരിത്രത്തില്‍ പുതുമയുള്ളതല്ല അറസ്റ്റും ചോദ്യം ചെയ്യലും എല്ലാം അങ്ങനെ തന്നെ. എന്നാല്‍ കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലും കേരളത്തിന്റെ സമര ചരിത്രത്തിലും ഒരു ബിഷപ്പിനെതിരെ പീഡന പരാതി ആരോപിച്ച് കന്യാസ്ത്രീകള്‍ തെരുവില്‍ സമരത്തിനിറങ്ങുന്നത് ആദ്യ സംഭവമാണ്. അതാകട്ടെ ഇപ്പോള്‍ പുതുചരിത്രം രചിക്കുക്കയാണ്.
കന്യാസ്ത്രീകലുടെ സമരം ഇന്ന് 12-ാം ദിവസത്തില്‍ എത്തിയിരിക്കുകയാണ് ഹൈക്കോടതി വളപ്പിലെ സമരപ്പന്തലില്‍ നിരവധിപ്പേരെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ ആദ്യം ചെറുതായി ആരംഭിച്ച സമരം ഇപ്പോള്‍ സമരം ചെയ്യുന്നവരുടെ കൈയ്യില്‍പ്പോലും നില്‍ക്കാത്ത അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഏക ആവശ്യം ബിഷപ്പ് ഫ്രാങ്കോയെ അകത്താക്കണമെന്നതും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ഇപ്പോള്‍ കന്യാസ്ത്രീമാര്‍.
ഇന്ന് രാവിലെ സമരക്കാരുടെ നേതൃത്വത്തില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ച്.നടത്തി. ‘സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്’ എന്ന ഫോറത്തിന്റെ നേതൃത്വത്തില്‍ ഐജി ഓഫീസിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. ബിഷപ്പിന്റെ അറസ്റ്റിനായി നിലവിളിക്കുന്നവര്‍ ഒരു വശത്ത് കോടതിയില്‍ നിന്നും അനുകൂല നിലപാടുമായി ബിഷപ്പ് മറുവശത്തും പോലീസ് സമ്മര്‍ദ്ദത്തില്‍ത്തന്നെയാണ്. എന്നാല്‍ ചാടിക്കയറി അറസ്റ്റ് ചെയ്്ത് പുലിവാലുപിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട് പോലീസ്.
പോലീസിന് പ്രതിയെ ചോദ്യം ചെയ്യുന്നതിന് ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ട്. അത് സിനിമയില്‍ കാണുന്നതുപോലെ മൂന്നാംമുറയല്ല. ഇന്നലെ ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോള്‍ മുതല്‍ പോലീസിന്റെ കണ്ണ് എപ്പോഴും ബിഷപ്പിന്റെ പിന്നാലെ ഉണ്ടായിരുന്നു. ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത് പോലീസ് അകമ്പടിയോടെയാണ്. രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് എത്തിയ ബിഷപ്പ് തികച്ചും ഭാവവ്യത്യാസമില്ലാതെ തിരിച്ചുപോകാമെന്ന ആത്മവിശ്വാസത്തില്‍ത്തന്നെയാണ് എത്തിയിരിക്കുന്നത്.
എന്നാല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള ബിഷപ്പിനോട് പോലീസ് സൈക്കോളജിക്കല്‍ ചോദ്യങ്ങളാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ നീങ്ങുന്നത്. മോഡേണ്‍ ഇന്‍ട്രോഗേഷന്‍ റൂമില്‍ ആദ്യ ആത്മവിശ്വാസം ബിഷപ്പിന് ഇപ്പോള്‍ ലഭിക്കുന്നില്ല. ആദ്യം പോലീസ് ബിഷപ്പിന് ആത്മവിശ്വാസം നല്‍കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. ബിഷപ്പിന്റെ വാദങ്ങള്‍ ചോദിച്ച് മനസ്സിലാക്കും പിന്നീടായിരിക്കും മൊഴികളിലെ വൈരുദ്ധ്യത്തിലേക്ക് കടക്കുക. ബലാത്സംഗം നടന്നിട്ടില്ല എന്ന നിലപാടാണ് ബിഷപ്പ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ തങ്ങള്‍ സൗഹൃദത്തിലായിരുന്നെന്നും ബിഷപ്പ് സമ്മതിച്ചു.
താന്‍ മൂലം സഭയെ കുഴപ്പത്തിലാക്കിയെന്ന വിഷമം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ബിഷപ്പ് പദവി ദുരുപയോഗം ചെയ്‌തോ എന്ന ചോദ്യത്തില്‍ പോലീസ് ബിഷപ്പിനെ പൂട്ടിയേക്കും. തൃപ്പൂണിത്തറയിലെ പോലീസിന്റെ ഹൈടെക്ക് സെല്‍ സിനിമാ തിയേറ്ററുകളെ വെല്ലുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നതാകട്ടെ രണ്ട് സംഘങ്ങളായി തിരിഞ്ഞും.
മുറിയില്‍ നാലുക്യാമറകള്‍ സജ്ജമാണ്. ഓരോ ചോദ്യത്തിനുമുള്ള ബിഷപ്പിന്റെ മറുപടികളും ഭാവവ്യത്യാസങ്ങളും പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒരു കേസില്‍ താന്‍ പ്രതിയാണെന്ന് കുറ്റക്കാരനാണെന്ന് പോലീസ് തറപ്പിച്ച് പറഞ്ഞാല്‍ കുറ്റം ചെയ്യാത്ത ഒരാള്‍ ഒരുവിധത്തിലും അതിനോട് സമ്മതിക്കുകയില്ല.
ആദ്യം പലരും ഇത്തരം നിലപാട് എടുക്കാറുണ്ടെങ്കിലും തെളിവുകള്‍ നിരത്തി ഒരേ സമയം പലര്‍ പലവിധത്തില്‍ തിരിച്ചും മറിച്ചും ചോദിക്കുമ്പോള്‍ പലര്‍ക്കും അടിപതറും. ദിലീപ് കേസില്‍ ആദ്യം തന്നെ കുറ്റം ആരോപിച്ചപ്പോള്‍ പ്രതി എതിര്‍ക്കാതിരുന്നതായിരുന്നു പോലീസിന് സംശയം ഉണര്‍ത്തിയതും അറസ്റ്റിലേക്കെത്തിയതും.
എറണാകുളത്ത് 2014 മെയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ ആദ്യപീഡനം എന്നാണ് കന്യാസ്ത്രീയുടെ പരാതി. രാത്രി 10.45നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു.
ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. അതേ സമയം ഇന്ന് കൊച്ചിയില്‍ നടന്ന മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. സി.ആര്‍.നീലകണ്ഠന്‍, നടന്‍ ജോയ് മാത്യു തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.
ബഹ്‌റൈനിലെ ജുഫൈറിൽ സുഹൃത്തുമായുണ്ടായ വാക്കേറ്റത്തിനിടെ പ്രവാസി മലയാളി മർദ്ദനമേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ (49) ആണ് വാക്കേറ്റത്തിനെത്തുടർന്ന് അടിയേറ്റു മരിച്ചത്.
മൽപ്പിടുത്തത്തിനിടെ അപ്രതീക്ഷിതമായി തലയ്ക്ക് അടിയേൽക്കുകയിരുന്നു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ചൈനയിലെ ഏറ്റവും പ്രശസ്ത സിനിമാ താരമായ ഫാന്‍ ബിങ്ബിങിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും തിരക്കേറിയ താരമായ ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്
ജൂണ്‍ മാസത്തില്‍ ബിങ്ബിങ് ചൈന വിട്ടു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ച ചിത്രം ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ മാസം തുടക്കത്തില്‍ ചിത്രം നീക്കം ചെയ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാണാതായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയുടെ തിരോധാനത്തില്‍ ചൈനീസ് ഭരണകൂടത്തെ കുറ്റപ്പെടുത്തിയും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.
കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്ത്. സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. 2014 മെയ് അഞ്ചിനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്‍റില്‍ എത്തിയത്. അന്ന് ബിഷപ്പിനെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങാനായിരുന്നു സിസ്റ്ററിന്‍റെ പ്ലാന്‍.
പിറ്റേന്ന് കന്യാസ്ത്രീയുടെ സഹോദരന്‍റെ മകന്‍റെ ആദ്യ കുര്‍ബാന ആയിരുന്നു. എന്നാല്‍ വീട്ടിലേക്ക് പോകാനൊരുങ്ങിയ സിസ്റ്ററെ ബിഷപ്പ് പിന്തിരിപ്പിച്ചു. രണ്ട് പേര്‍ക്കും ഒരുമിച്ച് പോകാമെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ അന്ന് രാത്രി സിസ്റ്ററെ ബിഷപ്പ് പീഡിപ്പിച്ചു. പിറ്റേന്ന് നിര്‍ബന്ധിച്ച് പള്ളിയിലേക്ക് ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഭയന്നാണ് സിസ്റ്റര്‍ ചടങ്ങിനായി പള്ളിയിലേക്ക് പോയത്. പോകുന്ന വഴിയില്‍ പലരും സിസ്റ്ററോട് കരഞ്ഞതിനെ കുറിച്ച് ചോദിച്ചു. എന്നാല്‍ തനിക്ക് ജലദോഷവും തുമ്മലുമാണെന്ന് സിസ്റ്റര്‍ മറ്റുള്ളവരെ തെറ്റിധരിപ്പിച്ചു.
സിസ്റ്ററിന് സ്ഥിരമായി ജലദോഷം ഉള്ളത് കൊണ്ട് തന്നെ ബന്ധുക്കള്‍ എല്ലാവരും അക്കാര്യം വിശ്വസിച്ചു. ആദ്യത്തെ പീഡനത്തെ കുറിച്ച് സിസറ്റെ ഭയപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയുമായി ബിഷപ്പ് പിന്നീട് അവരെ പല തവണ പീഡിപ്പിച്ചതെന്നും അനുപമ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പീഡനത്തെ കുറിച്ച് സഭയ്ക്ക് പരാതി നല്‍കിയത് ബിഷപ്പ് അറിഞ്ഞതോടെ പരാതി നല്‍കിയതിന് തന്നേയും സിസ്റ്ററേയും ഭീഷണിപ്പെടുത്തിയിരുന്നു.
പരാതി പിന്‍വലിച്ചില്ലേങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. എന്നാല്‍ പരാതി പിന്‍വലിക്കാതായതോടെ തങ്ങളെ അപായപ്പെടുത്താന്‍ അടക്കം ശ്രമം ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പോലീസില്‍ ബിഷപ്പ് പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി പിന്‍വലിച്ചെന്നും കന്യാസ്ത്രീ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു. മദര്‍ സുപ്പീരയറിന് പുറമേ പല കന്യാസ്ത്രീകളും ബിഷപ്പിനെതിരെ ലൈംഗിക പരാതി ഉന്നയിച്ചിരുന്നു. ബിഷപ്പിന്‍റെ പീഡനം സഹിക്ക വയ്യാതെ കന്യാസ്ത്രീ പട്ടം ഉപേക്ഷിക്കേണ്ട വന്ന കന്യാസ്ത്രീകള്‍ പീഡന വിവരം സംബന്ധിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിും അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. അതേസമയം കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി മൂന്ന് ജില്ലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നല്‍കിയിരിക്കുന്ന നോട്ടീസ്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണസംഘം അയച്ച നോട്ടീസാണ് ബിഷപ്പ് കൈപ്പറ്റി. ചോദ്യം ചെയ്യലിന് 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസാണ് ബിഷപ്പിന് ലഭിച്ചത്. കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പ് എത്തിയാല്‍ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു
കത്ത് ലഭിക്കും മുൻപ് തന്നെ അന്വേഷണ സംഘത്തിന് മുമ്ബില്‍ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹരിയാനയില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതികളെക്കുറിച്ച് വിവരമില്ല. അതേസമയം പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക തിരികെനല്‍കി.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേട്ടത്തിന് രാഷ്ട്രപതിയിൽ നിന്ന് മെഡൽ നേടിയ പെൺകുട്ടിക്കാണ് ദുരനുഭവം.
പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി റെവാരിയിലെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് സംഭവം. കാറിലെത്തിയ മൂന്നംഗസംഘം പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വയലിൽ വെച്ച് മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വയലിലുണ്ടായിരുന്ന മറ്റുചിലരും യുവാക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
പരാതിയിൽ കേസെടുക്കാനോ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ ശേഷമാണ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യം നടന്ന പ്രദേശത്തിന് പുറത്തുള്ള പൊലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ ആണ് സീറോ എഫ്ഐആർ.