യുകെയിൽ നെഞ്ചിടിപ്പേറ്റി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം. ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ 41 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്.മുൻ ഗാമികളിൽ നിന്ന് വ്യത്യസ്തമായി ഡെൽറ്റ പ്ലസിന് ആശങ്കാജനകമായ മൂന്ന് സ്വഭാവങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; അതിതീവ്ര വ്യാപന ശേഷി, ശ്വാസകോശ കോശങ്ങളുടെ റിസപ്റ്ററുകളിൽ ശക്തമായ ബൈൻഡിംഗ്, മോണോക്ലോണൽ ആന്റിബോഡി പ്രതികരണം കുറയ്ക്കൽ എന്നിവയാണ്.
ബ്രിട്ടനിൽ ഫെബ്രുവരി 19 ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 11,625 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. 28 ദിവസത്തിനുള്ളിൽ 27 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 91 മരണങ്ങളുണ്ടായി, ആഴ്ചയിൽ ആഴ്ചയിൽ 44.4 ശതമാനം വർധന.
യുകെ വിദേശ യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
ഡോക്ടർ എ. സി. രാജീവ് കുമാർ
യോഗ കൊണ്ട് മനസിനും വ്യാകരണം കൊണ്ട് ഭാഷയ്ക്കും ആയുർവ്വേദം കൊണ്ട് ശരീരത്തിനും ശുദ്ധി വരുത്തിയ പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം ഇന്ന് ലോകം അംഗീകരിക്കുന്ന ആരോഗ്യ രക്ഷാ മാർഗമായി മാറിയിട്ടുണ്ട്.
ശരീര മനസുകളുടെ ആരോഗ്യ പരിപാലനത്തിൽ യോഗാസനങ്ങൾ വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു. ധ്യാന ആസനം, വ്യായാമ ആസനം, വിശ്രമ ആസനം, മനോകായികാസനം എന്ന് നാലു തരത്തിൽ യോഗാസനങ്ങൾ തരം തിരിക്കാവുന്നതാണ്.
പത്മാസനം, വജ്രാസനം, സിദ്ധാസനം എന്നിവ ധ്യാനാസനങ്ങൾ ആകുന്നു. മേരുദണ്ഡാസനം, ശലഭാസനം, അനന്താസനം, പാവനമുക്താസനം, സേതുബന്ധ ആസനം,, തുടങ്ങിയവ പലതും നട്ടെല്ലിനും ബന്ധപ്പെട്ട പേശികൾക്കും കൈകാലുകൾക്കും ഉദരാവയവങ്ങൾക്കും വ്യായാമം നൽകുന്നവയാണ്.
ശവാസനം, മകരാസനം പോലുള്ളവ ശരീരത്തിനാകമാനവും പേശികൾ, സന്ധികൾ, നാഡികൾ എന്നിവിടങ്ങളിൽ ഉള്ള പിടുത്തം, മുറുക്കം, പിരിമുറുക്കം എന്നിവ ലഘൂകരിച്ചു വിശ്രാന്തി നൽകുന്ന വിശ്രമാസങ്ങളാണ്.
ഏകാഗ്രതയും ഉൾക്കാഴ്ചയും ഓർമ്മയും ബുദ്ധിയും ലഭ്യമാക്കുന്ന മനോകായിക യോഗാസനങ്ങളാണ് പ്രണമാസാനം ധ്യാനാസനം എന്നിവ.

ജലനേതി, വസ്തി, ധൗതി, നൗളി, കപലഭാതി, ത്രാടകം എന്നിവയാണ് ഷഡ് ക്രിയകൾ,
ഉഡ്ഡ്‌ഢിയാന ബന്ധം ഉദരാവയവങ്ങൾക്ക് ആരോഗ്യകരമാകുന്നു. ശ്വസന വ്യായാമങ്ങൾ, മാനസിക സംഘർഷം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ അകറ്റി മനസിന്റെ ശാന്തതയ്ക്ക് ഇടയാക്കുന്നതാണ്. നാഡീശോധന പ്രാണായാമം, ബസ്ത്രിക പ്രാണായാമം, കപാലഭാതി പ്രാണായാമം, ശൗച പ്രാണായാമം, സുഖപൂരക പ്രാണായാമം, സാമവേദ പ്രാണായാമം, ഭ്രമരി പ്രാണായാമം, സൂര്യഭേദി പ്രാണായാമം, ശീതളി പ്രാണായാമം, ശീൽക്കാരി പ്രാണായാമം, പ്ലാമിനി പ്രാണായാമം, ചതുർത്ഥ പ്രാണായാമം എന്നിങ്ങനെ പലതരം പ്രാണായാമങ്ങൾ പറയുന്നു.
യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധി എന്നീ എട്ടു അംഗങ്ങൾ യോഗയ്ക്ക് പറയുന്നുണ്ട്. ഇവയാണ് അഷ്ടാംഗ യോഗ എന്ന് പറയാനിടയാക്കിയത്. യമ നിയമങ്ങൾ സാമൂഹികവും വ്യക്തിപരവുമായ നന്മക്കായുള്ളവയാണ്. ഉത്തമ ജീവിതശൈലി, ആരോഗ്യരക്ഷയെ കരുതി എങ്ങനെ ജീവിക്കണം എന്ന് ഉള്ള നിർദേശങ്ങൾ യമ നിയമങ്ങളിലൂടെ നല്കുന്നു.
യോഗാസനങ്ങളുടെ പൂർണ ഫലം ലഭിക്കുവാൻ യമനിയമങ്ങൾ ശീലമാക്കുകയാണ് വേണ്ടത്. സ്ഥിരത ആർജിക്കുകയാണ് യോഗയിലൂടെ നേടുവാനാകുക. അതിനിടയാക്കുന്ന ഐക്യം, ആന്തരികവും ബാഹ്യവുമായ ഐക്യം, വ്യക്തിയും പ്രപഞ്ചവുമായുള്ള ഐക്യം, സമൂഹവുമായുള്ള ഐക്യം, ശരീര മനസുകളുടെ ഐക്യം. അതാണ് യോഗയെ ലോക ശ്രദ്ധ നേടാനിടയാക്കിയത്.
ഡോക്ടർ ശരണ്യ യോഗയെപറ്റി പറയുന്നത് കേഴ്ക്കാം
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

വാക്സിന്‍ ക്ഷാമം പല രാജ്യങ്ങളിലും രൂക്ഷമാകുന്നു, അപകടകാരിയായ ഡെല്‍റ്റ വൈറസിന്റെ വ്യാപനം, പ്രതിസന്ധികള്‍ക്കിടയില്‍ ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് 40 ലക്ഷം പിന്നിട്ടു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ കണക്കുകള്‍ പ്രകാരമാണിത്.
ആദ്യ 20 ലക്ഷം മരണം സംഭവിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയം എടുത്തിരുന്നു. എന്നാല്‍ കേവലം 166 ദിവസം കൊണ്ട് 20 ലക്ഷം ജീവനുകള്‍ കൂടി മഹാമാരി കവര്‍ന്നെടുത്തു. അമേിരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായാണ് 50 ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മരണനിരക്ക് പെറു, ഹംഗറി, ബോസ്നിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് കോവിഡ് അതിതീവ്രമായി തുടര്‍ന്നത്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 100 കേസുകളില്‍ 43 എണ്ണവും ലാറ്റിന്‍ അമേരിക്കയിലായിരുന്നു. നിലവില്‍ മരണങ്ങല്‍ കൂടുതല്‍ രേഖപ്പെടുത്തുന്നതും പ്രസ്തുത മേഖലയില്‍ തന്നെ. ബൊളീവിയ, ചിലി, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളില്‍ 25-40 വയസിനിടയിലുള്ളവരെ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
പല രാജ്യങ്ങളിലും മരണനിരക്ക് ക്രമാധീതമായി ഉയര്‍ന്നതോടെ ശവസംസ്കാരത്തിനുള്ള സൗകര്യങ്ങളും മതിയാകാത്ത അവസ്ഥയുണ്ട്. ഇന്ത്യയിലും ബ്രസീലിലുമാണ് കൂടുതല്‍ പ്രതിസന്ധി. ലോകത്ത് സംഭവിക്കുന്ന മൂന്നില്‍ ഒന്ന് മരണവും ഇന്ത്യയിലാണെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കോവിഡ് മരണങ്ങള്‍ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് നിരവധി ആരോഗ്യ വിദഗ്ധന്മാര്‍ പറയുന്നു. ഇന്ത്യയിലെ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരത്തിലധികം മരണങ്ങള്‍ പുതുതായി പട്ടികയില്‍ ചേര്‍ത്തു. ജനസംഖ്യക്ക് അനുസരിച്ച് വിതരണം ചെയ്യാനുള്ള വാക്സിന്‍ ഇല്ല എന്നതും പല രാജ്യങ്ങളിലേയും സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.
ഡോക്ടർ എ. സി. രാജീവ് കുമാർ
കരളിൽ കൊഴുപ്പ് അടിയുക, ഫാറ്റി ലിവർ എന്ന അവസ്ഥ വളരെയധികം ആളുകളിൽ കാണുന്നുണ്ട്. അമിത വണ്ണം ഉള്ളവരിലും പ്രമേഹ രോഗികളിലും കൂടുതൽ ആരോഗ്യ പ്രശ്നം ആയി മാറുന്ന അവസ്ഥ ആണിത്.
സ്വയം കരുതൽ ആണ് ആദ്യ പ്രതിവിധി. ശരീര ഭാരം നിയന്ത്രിതം ആക്കുക, സ്ഥിരമായി വ്യായാമം ശീലമാക്കുക, മദ്യപാന ശീലം പൂർണമായി ഒഴിവാക്കുക, നിയന്ത്രിതമായ പ്രമേഹം, ശരീരത്തിൽ കൊഴുപ്പിന്റെ അളവ് ക്രമപ്പെടുത്തുക, കരൾ സുരക്ഷ ഉറപ്പാക്കും വിധം ഉള്ള ആഹാരം എന്നിങ്ങനെ ഉള്ള കരുതൽ കൃത്യമായി പാലിക്കുന്നതിലൂടെ ഫാറ്റി ലിവർ ഗുരുതരമാകാതെ നിർത്താൻ ആവും. പലപ്പോഴും കരൾ വീക്കം നീർക്കെട്ട് എന്ന അവസ്ഥ തുടങ്ങി യാതൊരു നിയന്ത്രണവും ഇല്ലാത്ത ജീവിതം മുന്നോട്ട് നീങ്ങുമ്പോൾ കരൾ കോശങ്ങൾക്ക് തകരാറ് സംഭവിച്ചു വരണ്ടണങ്ങുവാനും മൃദുത്വം നഷ്ടപ്പെട്ടു കട്ടിയാകുവാനും ഇടയാകും. ഇത് കരളിന്റെ പ്രവർത്തനം താറുമാറാക്കും.
കുട്ടിക്കാലം മുതൽ തന്നെ അമിത ആഹാരം പ്രത്യേകിച്ച് കൊഴുപ്പ് കൂടിയവ, വറുത്തു പൊരിച്ചവ ഏറെ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഇക്കാലത്ത് തീരെ ഉപയോഗിക്കാതെ വരുന്നതും അധികമായി എത്തുന്ന കൊഴുപ്പിനെ വിഘടിപ്പിക്കാൻ ആവാതെ കരളിൽ അടിഞ്ഞു കൂടുന്ന അവസ്ഥ ഫാറ്റി ലീവറിന് കാരണം ആകുന്നു. അമിത വണ്ണം, പ്രമേഹം,കൊളസ്‌ട്രോൾ ട്രിഗ്ലിസെറൈഡ് നില കൂടുക എന്നിവയോടൊപ്പം ശരിയായ വ്യായാമം ഇല്ലായ്‌ക കൂടെ ആകുമ്പോൾ ഫാറ്റി ലിവർ അവസ്ഥ ഉറപ്പാകും. കരൾ സുരക്ഷ ഉറപ്പാക്കുന്ന ജീവിത ശൈലിയിലൂടെ ഒരളവു വരെ ഫാറ്റി ലിവർ ഗുരുതരമാകാതെ തടയാനാവും. ഓരോരുത്തരിലും ഈ അവസ്ഥക്ക് ഇടയാക്കിയ കാരണം കണ്ടെത്തി ഉചിതമായ പരിഹാരം ചെയ്യാൻ തയ്യാർ ആവണം. മദ്യപാനം പൂർണമായും പാടില്ല.
മാതളം, മുന്തിരി, ബീറ്റ് റൂട്ട്, ബ്രോക്കോളി ,കടല ,മധുരക്കിഴങ്ങ്, കോവക്ക പഴവർഗ്ഗങ്ങൾ എന്നിവ ഗുണകരം.
മദ്യം, ബിസ്കറ്റ്, മധുരം കൂടിയ പാനീയങ്ങൾ വറുത്തു പൊരിച്ചു തയ്യാറാക്കിയവ അമിത ഉപ്പ്, മാംസം, അരി, ഗോതമ്പ് എന്നിവ ഒഴിവാക്കുക. ആവശ്യത്തിനുള്ള നല്ല ഉറക്കം, ധാരാളം വെള്ളം കുടിക്കുക, ആന്റി ഓക്സിഡന്റുകൾ ഏറെ ഉള്ള ആഹാരം, പ്രോബയോട്ടിക് ആഹാരം വർദ്ധിപ്പിക്കുക, കൃത്രിമ മധുര പദാർത്ഥങ്ങൾ, ഉപ്പ് ,മധുരം എന്നിവ ഒഴിവാക്കുന്നത് കരൾ ശുചീകരണത്തിന് ഇടയാക്കും.
യാതൊരു ആസ്വസ്ഥതകളും പ്രകടമാക്കാത്ത ഈ അവസ്ഥ അവഗണിച്ചു അലസ ജീവിതം നയിക്കുന്നവരിൽ കാലം കുറെ കഴിയുമ്പോൾ ദുരിതം ഏറെ ഉണ്ടാക്കുന്ന രോഗം ആണ് ഇത്. പലരിലും ഒരു ചെറിയ വേദന മേൽ വയറിന്റെ വലത് ഭാഗത്ത് തോന്നുക മാത്രം ആകാം ആദ്യ സൂചന. ഈ അവസ്ഥയിൽ എങ്കിലും രോഗം അറിഞ്ഞു ആഹാര ശീലം മറ്റേണ്ടതാണ്. ആയുർവേദത്തിൽ ഒട്ടനവധി കരൾ സുരക്ഷാ ഔഷധങ്ങൾ പറയുന്നുണ്ട്. കിഴുകാനെല്ലി, നിലാപ്പുള്ളടി ,മാതളം ,കടുകുരോഹിണി മഞ്ഞൾ എന്നിങ്ങനെ പലതും.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

കൊവിഡ് പ്രതിരോധത്തില്‍ മാസ്ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തുമെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് മുന്നറിയിപ്പു നല്‍കി.
വീടിന് മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ വില്‍ക്കാനെത്തുന്നവരുടെ അടുത്ത് മാസ്ക് ധരിക്കാതെ പോകരുത്. സാധനം വാങ്ങിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ചെറിയ ആള്‍ കൂട്ടമുണ്ടാക്കി സംസാരിച്ചു നിൽക്കരുത്. ഓഫീസ് മുറി/ തൊഴിലിടം എന്നിവിടങ്ങളില്‍ ജനാലകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കുക.
വീട്ടില്‍ കൊണ്ടുവരുന്ന പാഴ്സല്‍/ കൊറിയര്‍ എന്നിവ സാനിറ്റെെസര്‍ തളിച്ച് നന്നായി തുടച്ച് അണുവിമുക്തമാക്കുക. അവശ്യ സാധനമല്ലെങ്കില്‍ പാഴ്സല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കുക. ജോലി സ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. മുഖാമുഖം ഇരുന്ന് സംസാരിക്കരുത്. ഫോണ്‍, പേന എന്നിവ കൈമാറരുത്. കടകളില്‍ തിരക്കുണ്ടെങ്കില്‍ പുറത്തു കാത്തു നില്‍ക്കുക.
സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസ്സ്/ഷട്ടര്‍ എന്നിവ താഴ്ത്തിയിടുക. മുറികളിലും, വാഹനങ്ങളിലും എ,സി ഒഴിവാക്കുക. സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്ക് താഴ്ത്തരുത്. ദേഹത്തു പിടിച്ചു സംസാരിക്കുക, ഹസ്തദാനം എന്നിവ പാടില്ല. അയല്‍പക്ക സന്ദര്‍ശനം പാടില്ല.
കുട്ടികളെ മറ്റുവീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അനുവദിക്കരുത്. പുറത്തു പോകുമ്പോള്‍ അല്‍പസമയത്തേക്കാണ് ധരിക്കുന്നതെങ്കിലും, വസ്ത്രങ്ങള്‍ മടങ്ങിയെത്തിയാലുടന്‍ കഴുകുക. ഏത് വാഹനത്തില്‍ കയറുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കുക.
പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. പ്രതിരോധ പാഠങ്ങള്‍ പഴുതുകളടച്ച് സാഹചര്യങ്ങള്‍ക്കുനുസരിച്ച് രോഗബാധയുണ്ടാകാനിടയുള്ള സാധ്യത തിരിച്ചറിഞ്ഞ് ശരിയായി പാലിച്ചാല്‍ മാത്രമേ സുരക്ഷിതരാകാന്‍ കഴിയൂ.
കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ പഴയതോ പുതിയതോ ആയ വകഭേദങ്ങൾ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായതായി കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
രണ്ടാമത്തെ തരംഗത്തിലെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറവുള്ളവരോ ആണ്. ചിലർ കീമോ തെറാപ്പി ചെയ്തവരാണ്.
രോഗം ബാധിച്ച ആരോഗ്യവാനായ മിക്ക കുട്ടികളും ആശുപത്രിയിൽ ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി. ലോക്ക്ഡൗൺ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിലും ,ബ്രിട്ടണിലും ഡെല്‍റ്റാ വേരിയന്റ് വൈറസ് വര്‍ദ്ധിച്ച തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ യാത്രകള്‍ക്ക് ഈ രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനകള്‍. ഇരു രാജ്യങ്ങളും ഇപ്പോള്‍ തന്നെ ഹൈ റിസ്‌ക്ഇ കാറ്റഗറി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.
ബ്രിട്ടണില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളും വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ യൂ കെ യില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന് ശേഷം നടത്തുന്ന പി സി ആര്‍ ടെസ്റ്റ് നെഗറ്റിവ് ആയാല്‍ ക്വാറന്റൈന്‍ വിടാവുന്ന സാഹചര്യമാണ് ഉള്ളത്.എന്നാല്‍ അത്തരംക്വാറന്റൈന്‍ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് അനൗദ്യോഗിക ധാരണ ഉണ്ടായിട്ടുണ്ട്.
ഇന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ , ഡെല്‍റ്റാ വേരിയന്റ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.ഈ യോഗത്തിന് ശേഷം യാത്ര നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും.
ഏതാനം ദിവസത്തെ കുറഞ്ഞ കോവിഡ് വ്യാപനം രാജ്യത്തിന് ആശ്വാസം നല്‍കിയിരുന്നു.എന്നാല്‍ ഇന്നലെ കോവിഡ് -19 പുതിയ 431 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
58 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ ഇപ്പോഴുമുണ്ട്.. ഇവരില്‍ 22 പേര്‍ ഐസിയുവിലാണ്,
ഇംഗ്‌ളണ്ടില്‍
ഇംഗ്ലണ്ടിലുടനീളമുള്ള പുതിയ കൊറോണ വൈറസ് കേസുകളില്‍ 96% വരെ ഡെല്‍റ്റ വേരിയന്റാണെന്ന് കണക്കാക്കപ്പെടുന്നു,വരെ ഡെല്‍റ്റ വേരിയന്റിന്റെ വര്‍ദ്ധനവ് ഇംഗ്ലണ്ടിലെ ലോക് ഡൌണ്‍ നീട്ടുന്നതിന് കാരണമായേക്കും എന്നാണ് ആരോഗ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഡെല്‍റ്റ വേരിയന്റിലെ 42,323 കേസുകള്‍ യുകെയില്‍ സ്ഥിരീകരിച്ചതായാണ്. കഴിഞ്ഞ ആഴ്ചയേക്കാള്‍ 29,892 എണ്ണം കൂടുതലാണിത്.ഓരോ നാലര ദിവസത്തിലും ഇവ ഇരട്ടിയാവുന്നു എന്ന് കണക്കാക്കപ്പെടുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
പഴഞ്ചൊല്ലുകളും പഴമ്പുരാണങ്ങളും പാഴെന്നു കരുതുന്ന പുതിയ തലമുറയ്ക്ക് ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായ മുൻകാല ഭക്ഷ്യ വിഭവങ്ങൾ ഏതെല്ലാം എന്നും അവയുടെ ആരോഗ്യ രക്ഷയിലെ പങ്കും മനസ്സിലാക്കാൻ ഇടയാകട്ടെ. ആഹാര സംബന്ധിയായ മുന്നറിവുകൾ പലതും ഇന്ന് ശാസ്ത്രീയമായി അംഗീകരിക്കുന്ന നിലയിൽ വന്നിട്ടുണ്ട്. ജലദോഷം മുതൽ വാത രോഗവും സന്ധിവേദനയും വരെ ജീവിത ശൈലീ രോഗം എന്ന് അംഗീകരിക്കുന്നു.
രോഗാതുരത ഏറിയ തണുപ്പും ഈർപ്പവും കലർന്ന കർക്കിടക മാസക്കാലത്ത് രോഗഭീതി കുറച്ച് ആരോഗ്യ ശേഷി നിലനിർത്തുക എന്നതിൽ ഉപരി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇടയാക്കുന്ന ആഹാരം ആണ് വേണ്ടത്.
താള് ,തകര, തഴുതാമ, ചെമ്പ്, പയറില, ചേനത്തണ്ട്, മത്തൻ, കൊടിത്തൂവ ചീര എന്നിവ ആണ് പത്തിലക്കറി യിൽ ഉള്ളവ. ദേശാഭേദം മൂലം ചില ഇലകൾക്ക് മാറ്റം വരാം. മുള്ളൻ ചീര കീഴാർ നെല്ലി വെള്ളരി ആനച്ചൊറിതണം എന്നിവ ഉൾപ്പെടുത്തിയും കാണാം. ശാസ്ത്രീയ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ അപഗ്രഥനം ചെയ്തിട്ടുണ്ട്. ജീവകങ്ങളുടെ കലവറ എന്നതും ഫോളിക് ആസിഡുകൾ നാരുകൾ ആന്റിഒക്സിഡന്റുകൾ ഒട്ടനവധി ധാതു ലവണങ്ങൾ എന്നിവ ഈ പത്തിലക്കറി സംയുക്തത്തിൽ ഉണ്ട്. എല്ലാം കൂടി ആകുമ്പോൾ ക്യാൻസർ പ്രതിരോധം വരെ ഉള്ള ഗുണം പത്തിലക്കറിയിൽ ഉള്ളതായി കരുതുന്നു.
ദശപുഷ്പം
കറുക, കയ്യോന്നി, മുക്കുറ്റി, കൃഷ്ണക്രാന്തി, തിരുതാളി, ചെറൂള, നിലപ്പന, മുയൽചെവിയൻ, വള്ളിയുഴിഞ്ഞ പൂവാംകുറുന്തൽ എന്നീ ദശപുഷ്പങ്ങൾ നമ്മുടെ നാട്ടിൽ സർവ്വ സാധാരണയായി കണ്ടിരുന്നു. ഇന്ന് പലപ്പോഴും ഇവ എല്ലാം കൂടെ കാണാറില്ല. ഈ പത്തു ചെടികളും വ്യത്യസ്തങ്ങളായ നിലയിൽ ശരീരത്തിന് ഏറെ ഗുണഫലങ്ങൾ നൽകുന്നവയാണ്. കറുകയും മുക്കുറ്റിയും ക്യാൻസർ പ്രതിരോധമായും ശമനത്തിനും ഉപയോഗിച്ച് വരുന്നു. കയ്യോന്നിയും വള്ളിയുഴിഞ്ഞയും കേശ പരിചരണത്തിനും മുയൽചെവിയൻ പൂവാംകുറുന്തൽ തൊണ്ടവേദന ജലദോഷം കണ്ണിന്റെ രക്ഷ എന്നിവക്കും ഉപയോഗിച്ച് വരുന്നു. മൂത്രാശയ കല്ലിനും സ്ത്രീ രോഗങ്ങൾക്കും ചെറൂള ഉപയോഗിക്കുന്നു. നിലപ്പന രസായന ഗുണമുള്ളതാണ്.
ഏട്ടങ്ങാടി
കാച്ചിൽ കൂർക്ക ചേന ഏത്തക്കായ ചെറുകിഴങ്ങ് ചെറുപയർ വൻപയർ മുതിര എന്നിവ കൊണ്ടുള്ള പുഴുക്ക്, തിരുവാതിര നാളിൽ പ്രശസ്തമാണ്. ഹോർമോൺ സന്തുലിതാവസ്ഥക്ക് സഹായിക്കുന്ന ഒരു വിഭവമായി കരുതാം. കിഴങ്ങുകളും കായും ചതുരത്തിൽ അരിഞ്ഞു വേവിച്ചതും പയർവർഗങ്ങൾ വറത്തു തൊലി നീക്കിയും, ഉരുളിയിൽ തിളപ്പിച്ച് പാനിയാക്കിയ ശർക്കരയിൽ ചേർത്ത് യോജിപ്പിച്ചു തയ്യാറാക്കുന്ന ഒരു രീതിയും ഉണ്ട്.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോ ഫാറ്റ് സ്പ്രെഡു കളും ക്യാരറ്റും പയറുമൊക്കെയായി നിങ്ങളുടെ ഭക്ഷണം സമ്പുഷ്ടമാണെന്നും ആരോഗ്യപരമാണെന്നുമുള്ള ധാരണയിൽ ആയിരിക്കും നമ്മൾ. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. നമ്മളുടെ വയറ്റിനുള്ളിലെ സൂക്ഷ്മാണുക്കൾക്ക് ആവശ്യമായ രീതിയിലുള്ള ഭക്ഷണ രീതിയല്ല നമ്മൾ പാലിച്ചു പോരുന്നത് എങ്കിൽ നമുക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈക്രോബയോം, നമ്മുടെയൊക്കെ വയറിനുള്ളിലെ ശതകോടിക്കണക്കിന് വരുന്ന സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥ കൃത്യമായ ഭക്ഷണ രീതിയിലൂടെ പരിപാലിച്ചാൽ പ്രായമേറുന്നത് തടയാനാവും എന്ന് മാത്രമല്ല ഭാരം കുറയ്ക്കാനും, രോഗങ്ങൾ നിയന്ത്രിക്കാനുമാകും.
ടൈപ്പ് 2 ഡയബറ്റിസ് ചെറുക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് വയറിനുള്ളിലെ ബാക്ടീരിയകളെ അറിഞ്ഞു ഭക്ഷണം കഴിക്കുക എന്നത്. ഒരു പരീക്ഷണമെന്ന നിലയിൽ നാല് ആഴ്ച അടുപ്പിച്ച് രണ്ട് നേരം പ്രൊസസ് ചെയ്ത മാംസവും സമാനമായ രീതിയിലുള്ള ഭക്ഷണങ്ങളും കഴിച്ചു നോക്കി. മൂന്ന് കിലോയാണ് കൂടിയത്. വയറിന് ചുറ്റുമുള്ള കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്തു. ബ്ലഡ് പ്രഷർ കൂടിയെന്ന് മാത്രമല്ല ഇൻസുലിൻ റെസിസ്റ്റന്റ് ഡയബറ്റിക് ആവാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തു. വിസർജനത്തിൻെറ സാമ്പിൾ എടുത്തു നോക്കിയപ്പോഴാവട്ടെ മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ബാക്ടീരിയകളുടെ അളവ് വലിയതോതിൽ കുറഞ്ഞതായി കണ്ടെത്തി. മാത്രമല്ല വയറിന് ദോഷം വരുന്ന ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്തു. പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ ആമാശയത്തെയും ആരോഗ്യത്തെയും എത്രമാത്രം ബാധിക്കുന്നു എന്ന് കണ്ടെത്താനുള്ള ഒരു ചെറിയ പരീക്ഷണം ആയിരുന്നു അത്. ഫിർമിക്യൂട് സ് എന്ന് പേരുള്ള ഒരുതരം ബാക്ടീരിയ നമ്മുടെ ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം സ്വന്തം ആവശ്യത്തിനു വേണ്ടി വലിച്ചെടുത്തു നമ്മെ ബുദ്ധിമുട്ടിക്കുന്ന ഇനമാണ്.അതായത് ജങ്ക് ഫുഡ് എത്രമാത്രം അധികം കഴിക്കുന്നോ, അത്രമാത്രം രോഗ സാധ്യതയും വർധിക്കും.
പഞ്ചസാര, കൃത്രിമ മധുരപലഹാരങ്ങൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കണം.പരിപ്പ്, നട്സ്, ഒലിവ് ഓയിൽ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പച്ചക്കറികളിൽ ‘നല്ല’ സൂക്ഷ്മാണുക്കൾക്ക് ഇഷ്ടപ്പെടുന്ന രാസവസ്തുക്കളാണുള്ളത്. പുളിപ്പിച്ച ഭക്ഷണങ്ങളായ കെഫിർ, പോലുള്ളവ നിങ്ങളുടെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മാണുക്കൾക്ക് പ്രിയപ്പെട്ടതാണ്.
ചിക്കൻ ടിക്ക മസാല, മുളകും നാരങ്ങയും ചേർത്ത പ്രോൺ കോർജെറ്റിയും സ്പാഗെറ്റിയും, ക്രീമി കാശ്യു ആൻഡ് സ്‌ക്വാഷ് കറി എന്നിവ ആരോഗ്യപ്രദമായ ഭക്ഷണമാണ്.
ഒക്ടോബറോടെ എത്തുമെന്നു വിദഗ്ധർ പറയുന്ന കോവിഡ് മൂന്നാം തരംഗം അതിജീവിക്കാൻ സംസ്ഥാനത്ത് ഓക്സിജൻ പ്ലാന്റും എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി പ്രതിരോധത്തിനായി ഐസൊലേഷൻ വാർഡുകളും സ്ഥാപിക്കും. കോവിഡ് മൂന്നാം തരംഗ പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടിയാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി തുകയും വകയിരുത്തി.
* സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്- ജില്ലാ- ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. പ്രതീക്ഷിക്കുന്ന ചെലവ് ഒരു കേന്ദ്രത്തിന് മൂന്നുകോടി രൂപ. മൊത്തം 636.5 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ എംഎൽഎ മാരുടെ ആസ്തിവികസന ഫണ്ടിൽനിന്നു പണം കണ്ടെത്തും.
* 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്നാണു മറ്റൊരു പ്രധാന പ്രഖ്യാപനം. 1000 മെട്രിക ടണ്‍ സംഭരണ ശേഷിയുള്ള ടാങ്കും അടിയന്തര ആവശ്യങ്ങൾക്ക് ഓക്സിജൻ എത്തിക്കാനുള്ള ടാങ്കറും അടക്കമുള്ള സംവിധാനങ്ങളുണ്ടാകും. സെപ്റ്റംബർ 15 നോടെ ഇതിനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കും. വിശ്വാസ്യതയുള്ള സ്വകാര്യ കന്പനികളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾക്കു പദ്ധതി തയാറാക്കും. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 25 ലക്ഷം രൂപ വകയിരുത്തി.
* ആശുപത്രികളിൽ പുനരുപയോഗിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങൾ അടക്കം അണുവിമുക്തമാക്കുന്ന ഓട്ടോക്ലേവ് റൂമുകൾ സെൻട്രൽ സ്റ്റെറൈൽ സപ്ലേ ഡിപ്പാർട്ട്മെന്റായി മാറ്റും. ആദ്യഘട്ടമായി 25 താലൂക്ക്-ജില്ലാ- ജനറൽ ആശുപത്രികളിലാണ് ഓട്ടോക്ലേവ് റൂമുകൾ പരിവർത്തനപ്പെടുത്തുന്നതിന് 18.75 കോടി നീക്കിവച്ചിട്ടുണ്ട്.
* പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ കോളജുകളിൽ പ്രത്യേക ബ്ലോക്ക് സ്ഥാപിക്കലാണ് ആറിന പരിപാടിയിൽ മൂന്നാമത്തേത്. കോവിഡ്, എബോള, നിപ്പ തുടങ്ങി വായുവിലൂടെ പകരുന്നതും അതീവ അപകടകാരികളുമായ രോഗങ്ങൾ കൈകാര്യം ചെയ്യാൻ ഇത്തരം കേന്ദ്രങ്ങൾ ഉപകരിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിന് 50 കോടി അനുവദിക്കും.
* സ്ഥല ലഭ്യതയുള്ള ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ശിശുരോഗ ഐസിയു വാർഡുകൾ നിർമിക്കാനും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി 25 കോടി നീക്കിവച്ചു.
* അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന്റെ മാതൃകയിൽ വൈദ്യശാസ്ത്ര ഗവേഷണത്തിനും സാംക്രമിക രോഗ നിവാരണത്തെിനുമുള്ള സ്ഥാപനം സ്ഥാപിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. മികവിന്റെ കേന്ദ്രമായി സജ്ജമാകാനാകുന്ന കേന്ദ്രത്തിന്റെ സാധ്യതാപഠനത്തിനും വിശദമായ പദ്ധതി റിപ്പോർട്ടിനുമായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
വിയറ്റ്‌നാമിൽ അടുത്തിടെ കണ്ടെത്തിയ അതിതീവ്ര വ്യാപന കഴിവും കൂടുതൽ അപകടകാരിയുമായ വൈറസ് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ (ബി.1.617) ഭാഗമാണിതെന്നാണ് വിയറ്റ്‌നാമിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി കിഡോങ് പാർക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം വിയറ്റ്‌നാമിൽ നിലവിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ലെന്നും അധിക ജനികതമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണിതെന്നും കിഡോങ് പാർക്ക് ചൂണ്ടിക്കാട്ടി. ഈ വൈറസിനെ സംബന്ധിച്ച് കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും നിക്കി ഏഷ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കിഡോങ് പാർക്ക് വ്യക്തമാക്കി.
നേരത്തെ, വിയറ്റ്‌നാമിൽ കൂടുതൽ അപകടകാരിയായ വൈറസ് വകഭേദത്തെ കണ്ടെത്തിയത് ആശങ്ക ഉയർത്തിയിരുന്നു. വിയറ്റ്‌നാമിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഇന്ത്യൻ, യുകെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്‌നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇത് വായുവിലൂടെ അതിവേഗം പടർന്നുപിടിക്കുമെന്നും വിയ്റ്റ്‌നാം മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് ഒന്നാംതരംഗത്തിൽ വലിയരീതിയിൽ കേടുപാടുകളില്ലാതെ അതിജീവിച്ച വിയറ്റ്‌നാമിന് പക്ഷെ രണ്ടാം തരംഗത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഏപ്രിൽ മുതൽ വിയറ്റ്‌നാമിൽ പുതിയ കേസുകൾ വർധിക്കുകയാണ്. 9000ത്തോളെ കോവിഡ് രോഗികൾ വരെ രാജ്യത്തുണ്ടായത് വലിയ ആശങ്കയായിരുന്നു. കഴിഞ്ഞ ദിവസം 241 പേർക്ക് വിയറ്റ്‌നാമിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.