അയര്‍ലണ്ടിലും ,ബ്രിട്ടണിലും ഡെല്‍റ്റാ വേരിയന്റ് വൈറസ് വര്‍ദ്ധിച്ച തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ യാത്രകള്‍ക്ക് ഈ രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനകള്‍. ഇരു രാജ്യങ്ങളും ഇപ്പോള്‍ തന്നെ ഹൈ റിസ്‌ക്ഇ കാറ്റഗറി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

ബ്രിട്ടണില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളും വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ യൂ കെ യില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന് ശേഷം നടത്തുന്ന പി സി ആര്‍ ടെസ്റ്റ് നെഗറ്റിവ് ആയാല്‍ ക്വാറന്റൈന്‍ വിടാവുന്ന സാഹചര്യമാണ് ഉള്ളത്.എന്നാല്‍ അത്തരംക്വാറന്റൈന്‍ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് അനൗദ്യോഗിക ധാരണ ഉണ്ടായിട്ടുണ്ട്.

ഇന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ , ഡെല്‍റ്റാ വേരിയന്റ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.ഈ യോഗത്തിന് ശേഷം യാത്ര നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും.
ഏതാനം ദിവസത്തെ കുറഞ്ഞ കോവിഡ് വ്യാപനം രാജ്യത്തിന് ആശ്വാസം നല്‍കിയിരുന്നു.എന്നാല്‍ ഇന്നലെ കോവിഡ് -19 പുതിയ 431 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

58 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ ഇപ്പോഴുമുണ്ട്.. ഇവരില്‍ 22 പേര്‍ ഐസിയുവിലാണ്,

ഇംഗ്‌ളണ്ടില്‍

ഇംഗ്ലണ്ടിലുടനീളമുള്ള പുതിയ കൊറോണ വൈറസ് കേസുകളില്‍ 96% വരെ ഡെല്‍റ്റ വേരിയന്റാണെന്ന് കണക്കാക്കപ്പെടുന്നു,വരെ ഡെല്‍റ്റ വേരിയന്റിന്റെ വര്‍ദ്ധനവ് ഇംഗ്ലണ്ടിലെ ലോക് ഡൌണ്‍ നീട്ടുന്നതിന് കാരണമായേക്കും എന്നാണ് ആരോഗ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഡെല്‍റ്റ വേരിയന്റിലെ 42,323 കേസുകള്‍ യുകെയില്‍ സ്ഥിരീകരിച്ചതായാണ്. കഴിഞ്ഞ ആഴ്ചയേക്കാള്‍ 29,892 എണ്ണം കൂടുതലാണിത്.ഓരോ നാലര ദിവസത്തിലും ഇവ ഇരട്ടിയാവുന്നു എന്ന് കണക്കാക്കപ്പെടുന്നു.