പാലാ/ രാമപുരം: സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന ഒരു വാർത്തയാണ് അക്ഷരനഗരിയെന്ന് വിശേഷണമുള്ള കോട്ടയം ജില്ലയിലെ പാലായിക്കടുത്തുള്ള രാമപുരത്തുനിന്നും വന്നിരിക്കുന്നത്. രാമപുരത്ത് വച്ച് നെടുമ്പാശേരിയിൽ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിനു നേരെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്. മുംബൈയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയ യുവതിക്കും ഇവരുടെ പിതാവിനും സഹോദരനും മർദനമേറ്റു. ശനിയാഴ്ച രാത്രി 9.30 ന് പാലാ നെച്ചിപ്പുഴൂരായിരുന്നു സംഭവം. റാന്നി ഇടമണ്‍ തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു(50), മകൻ ജോർജി(17), മകൾ മേഘ(22) എന്നിവർക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ നെച്ചിപ്പുഴൂർ തെക്കേകളത്തിനാനിക്കൽ ജെനീഷ് (42), ഇയാളുടെ പിതാവ് ബാലകൃഷ്ണൻ (78), സെയിൽ ടാക്സ് ഓഫീസിലെ ജീവനക്കാരൻ നെച്ചിപ്പുഴൂർ മാവേലിൽ ജോഷി ജോസഫ് (45) എന്നിവർ അറസ്റ്റിലായി. കേസിൽ ഇനിയും ഏഴോളം പേരെ പിടികൂടാനുണ്ട്.
മുംബൈയിൽ നഴ്സായ മേഘയുമായി സജി മാത്യുവും ജോർജിയും നെടുമ്പാശേരിയിൽനിന്ന് റാന്നിയിലേക്കു വരികയായിരുന്നു. നെച്ചിപ്പുഴൂർ ഭാഗത്തെത്തിയപ്പോൾ മേഘയ്ക്കു ഛർദിക്കാൻ തോന്നുകയും കാർ നിർത്തുകയും ചെയ്തു. ഈ സമയം സമീപത്തെ വീട്ടിനിന്നും ഇറങ്ങിവന്ന ജെനീഷും സംഘവും ഛർദിക്കാൻ നിന്ന മേഘയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി. ഇത് സജിയും ജോർജിയും ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്. സമീപത്തെ വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്ന ജെനീഷും സംഘവും കാർ യാത്രക്കാർ മദ്യപിക്കുകയായിരുന്നെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പത്തോളം പേർ ചേർന്ന് മേഘയെ ഉൾപ്പെടെ മർദിച്ചു.
സംഭവത്തിൽ ഇടപെടാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെയും സംഘം മർദിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കൾ പോലീസിൽ വിവരം അറിയച്ചതോടെയാണ് അക്രമികൾ പിൻവാങ്ങിയത്. പോലീസ് എത്തിയാണ് സജിയേയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. ഇതേ ആശുപത്രിയിൽ ജെനീഷും ബാലകൃഷ്ണനും ജോഷിയും ചികിത്സ തേടിയെത്തിയതോടെ മേഘയും പിതാവും അക്രമികളെ തിരിച്ചറിഞ്ഞു പോലീസിനു വിവരം കൈമാറി. പോലീസ് ഇവരെ ആശുപത്രിയിൽനിന്നും അറസ്റ്റ് ചെയ്തു. അക്രമണ സംഭവത്തിൽ ഉൾപ്പെട്ട ഏഴോളം പേരെ ഇനിയും പിടികൂടാനുണ്ട് എന്നാണ് അറിയുന്നത്. ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ടേക്ക് ഓഫ് അല്‍പ്പസമയത്തിനകം നടക്കും. അബുബാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സപ്രസ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ കണ്ണൂരില്‍ നിന്ന് പറന്നുയരും. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നായിരിക്കും ആദ്യ വിമാനത്തിന് ഫ്‌ലാഗ് ഓഫ് ചെയ്യുക.
വിവിധ കലാപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. നേരത്തെ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വ്യോമയാന മന്ത്രിയായിരിക്കും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുകയെന്ന് തീരുമാനമെടുത്തിരുന്നു. രാവിലെ പത്തരമണിയോടെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തും. ചടങ്ങിന് വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക.
ഉത്തരകേരളത്തിന്റെ ഏറെ നാളെത്തെ സ്വപ്നമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. പ്രവാസി മലയാളികള്‍ക്ക് വിമാനത്താവളം ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. രാവിലെ 9.30ഓടെ ടെര്‍മിനല്‍ കെട്ടിടം വ്യോമയാന മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആയിരങ്ങളാണ് ചടങ്ങ് വീക്ഷിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയത്. ആദ്യഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരിക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുണ്ടാവുക. പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കും. കൂടാതെ ആഭ്യന്തര സര്‍വീസുകളും ഉടന്‍ ആരംഭിക്കും.
മായം കലര്‍ത്തിയ വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ സുലഭമാകുമ്പോഴും സാധാരണക്കാര്‍ അറിയാതെ പോകുന്നു ഒന്നുണ്ട്. സര്‍ക്കാര്‍ നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നമ്മള്‍ കൂടിയ കാശു കൊടുത്ത് വാങ്ങിക്കുന്നതെന്ന്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കാര്യം നോട്ടീസ് മൂലം അറിയിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല എന്നുവേണം കരുതാന്‍. ഇതുകൂടാതെ വ്യാജന്മാര്‍ പുതിയ പേരില്‍, ബ്രാന്‍ഡില്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് എത്തിക്കുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. താഴെ കൊടുത്തിരിക്കുന്നത് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ പേരുകളാണ്. ഇനിയെങ്കിലും ഇതൊന്ന് മനസ്സില്‍ കുറിച്ചു വച്ചോളൂ…
അത്ര പെട്ടെന്നൊന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധമാണ് ഭക്ഷ്യ എണ്ണകളിലെ മായം ചേര്‍ക്കല്‍. റിഫൈന്‍ഡ് ഓയിലിനെ വെളിച്ചെണ്ണയും നല്ലെണ്ണയുമാക്കി മാറ്റുന്ന തട്ടിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. സാധാരണക്കാര്‍ ഇപ്പോഴും ഈ ചതിയെക്കുറിച്ച് ബോധവാന്മാരല്ല. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പ് കണ്ടെത്താനാകുമെന്ന് പാചക രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വിഡിയോ കാണാം
[ot-video][/ot-video]
കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും പീഡിപ്പിച്ച് നഗ്‌നചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ജിന്‍സുവിനെതിരെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് വന്നേക്കുമെന്ന് സൂചന. ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ജിന്‍സു പീഡിപ്പിച്ച പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം കല്ലറ മറ്റം ജിത്തുഭവനില്‍ ജിന്‍സു(24) വിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കൂടുതല്‍ സ്ത്രീകളെ പീഡിപ്പിച്ചതായി വ്യക്തമാവുകയായിരുന്നു.
അതേസമയം പ്രതി പീഡിപ്പിച്ച ചില സ്ത്രീകള്‍ മാനഹാനി ഭയന്ന് പരാതിയുമായി മുന്നോട്ട് വരുന്നില്ലെന്നും പോലീസ് പറഞ്ഞു. മൂന്ന് പരാതിയിലേറെ ലഭിക്കുകയാണെങ്കില്‍ പ്രതിക്കെതിരേ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകള്‍ ചുമത്താനാവും പോലീസ് ശ്രമിക്കുക. വിഷയത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ജിന്ഡസുവിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പുകളാണ് പോലീസ് നടത്തുന്നത്. ഇതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്‌തെങ്കിലേ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനം തിട്ട ജില്ലയില്‍ സുരേന്ദ്രന്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് ഒരു ഉപാധി. കഴിഞ്ഞ 21 ദിവസമായി ജയിലിലായിരുന്നു സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ജാമ്യം ലഭിക്കാനുണ്ടായിരുന്നത്. നേരത്തെ പല കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമായിരുന്നു സുരേന്ദ്രനെതിരെ ഉന്നയിച്ചത്. സുരേന്ദ്രന്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് ശബരിമലയില്‍ പോയതെന്നും നിയമത്തെ വെല്ലുവിളിക്കുന്നതാണ് സുരേന്ദ്രന്റെ പ്രവര്‍ത്തിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
സന്നിധാനത്ത് നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയേയും ബന്ധുവിനേയും അക്രമിച്ച സംഭവത്തിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്.
അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. അതേസമയം, അനുമതിയില്ലാതെ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിന്‍ കൊല്ലം എ.ആര്‍ ക്യാംപിലെ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എ.ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.
തളിപ്പറമ്പ്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ എട്ട് പേര്‍ കൂടി പോലീസ് പിടിയിലായി. മാട്ടൂലിലെ വീട്ടില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതിന് വടക്കാഞ്ചേരിയിലെ യു.ഇ.വൈശാഖ്(25), മാട്ടൂല്‍ നോര്‍ത്തിലെ ടി.ജിതിന്‍(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കുടിയാന്‍മല റിസോര്‍ട്ടില്‍ നടന്ന പീഡനത്തില്‍ പഴയങ്ങാടിയിലെ അബ്ദുല്‍സമദിനെയും(21) പെണ്‍കുട്ടിയുടെ വാടകവീട്ടില്‍ നടന്ന പീഡനത്തില്‍ തളിയില്‍ ഉറുമി ഹൗസില്‍ നിഖില്‍(20), മീത്തല്‍ ഹൗസില്‍ മൃദുല്‍(24) എന്നിവരെയും അറസ്റ്റുചെയ്തു.തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ചെയ്ത മറ്റു രണ്ടു പോക്സോ കേസുകളിലായി തളിയില്‍ സ്വദേശികളായ ശ്യാംമോഹന്‍(25), കെ.സജിന്‍(26) എന്നിവരെയും അറസ്റ്റുചെയ്തു.
നേരത്തെ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ്, ബലാല്‍സംഗത്തിന് ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ പവിത്രന്‍ എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇതോടെ അഞ്ചു കേസുകളിലായി 13 പേരാണ് അറസ്റ്റിലായത്.
നവംബര്‍ 13നും 19നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ഫെയിസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടു പോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു.
മൂന്ന് ദിവസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും കണ്ണൂര്‍ വനിതാ സെല്ലിലെത്തി പരാതി നല്‍കുകയായിരുന്നു. വിവിധയിടങ്ങളില്‍ വെച്ച് ഇരുപതിലേറെപ്പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്. പറശ്ശിനിക്കടവിലെ സംഭവത്തിനു പുറമേയും പെണ്‍കുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ടെന്നാണ് സൂചന. പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു 45 പേർക്ക് പരിക്ക്. ഇടിച്ച ബസ്സിനു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപടിയിൽ വൈകിട്ട് നാലരയോടെയാണ് അപകടം. പിറവത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസും മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും നേർക്കുനേരെ ഇടിച്ചാണ് അപകടം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു.പരിക്കേറ്റവരെ കോതമംഗലം ബസേലിയസ് ആശുപത്രി, കോലഞ്ചേരി രാജഗിരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ബസ‌് ഡ്രൈവറുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ ഇരു ബസിന്റെയും മുൻഭാഗങ്ങൾ തകർന്നു. രണ്ട് ബസുകളുടെയും ഡ്രൈവർമാരെ വളരെ ശ്രമകരമായാണ് പുറത്തെടുത്തത്. പിന്നിലുണ്ടായിരുന്ന ബൈക്ക് ലോഫ്ലോർ ബസിലേക്ക് ഇടിച്ചുകയറിയാണ‌് ബൈക്ക് യാത്രികന‌് പരിക്കേറ്റത‌്. ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസുകൾ മാറ്റി ഗതാഗതം പുനരാരംഭിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുപ്പർഫാസ്റ്റിന്റെ ഡ്രൈവർ മൂന്നാർ കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ അളകാറി (49)നെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം കോട്ടക്കൽ ആശുപത്രിയിലെ ഡോ. വി ആർ മണി, ചേലാട് ടെക്നിക്കൽ ഡയറക്ടറേറ്റ് ജീവനക്കാരി പിറവം സ്വദേശി അനുപമ, താലൂക്ക് ആശുപത്രി എൻആർഎച്ച്എം നേഴ്സ് മൂവാറ്റുപുഴ വെള്ളൂർക്കുന്നം മാർക്കറ്റ് റോഡ് നാരയണീയം വീട്ടിൽ സതി എന്നിവരെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോഫ്ലോർ ബസിന്റെ ഡ്രൈവർ തിരുമാറാടി മുള്ളംകുഴിയിൽ സിനോജ്,
ബൈക്കിൽ സഞ്ചരിച്ചിരുന്ന അലുവ സ്വദേശി വടക്കേപ്പറമ്പിൽ സാദിത്ത്, അടിമാലി ആനച്ചാൽ അറക്കൽ സുകുമാരൻ, ഭാര്യ ഓമന, ചെങ്കുളം പുല്ലാട്ട് അജിത്കുമാർ, മൂവാറ്റുപുഴ ശ്രീനിലയം രജനി സുധീഷ്, കുഞ്ചിത്തണ്ണി വാണിയപുരയ‌്ക്കൽ ജിത്തുമോൾ ബാബു, ജെറിൻ ബാബു, നെടുമങ്ങാട് വെള്ളനാട് അരമൻ ടി അജി, പാമ്പാക്കുട കൊല്ലംകുന്നത്ത് സതികുമാർ, പടിക്കപ്പ് കുളത്തോട്ടി കെ എം അലിയാർ, കോഴിക്കോട് പുഞ്ചക്കുഴി ആൽബിൻ ജോയ‌്, കറുകടം തെക്ക ചാലിയിൽ പുത്തൻപുര ടി എസ് ഷൈല, ആനവിരട്ടി പൂച്ചിക്കരയിൽ ഉഷ മോഹനൻ, ശ്രീജിത് മോഹനൻ, മോനിഷ ശ്രീജിത്ത്, ദേവനന്ദ ശ്രീജിത്, കൊട്ടാരക്കര ചാരുവിളയിൽ റെജി, അടൂർ തോട്ടുമുക്ക് അബി ഭവനിൽ അബി, കടവന്ത്ര കുടിയാട്ട് ലിസ ജോസ്, കോതമംഗലം കൊല്ലേരിയിൽ കെ ഐ വർഗീസ്, മാലിപ്പാറ കുറ്റിമാക്കൽ ബെറ്റ്സി, ചേർത്തല കിഴക്കുന്നേടത്ത് ശശീധരൻ,
തിരുവഞ്ചൂർ മൂലക്കുന്നേൽ അബിജിത് രമേഷ്, പാലക്കുഴ തടത്തിൽ സുമ, നാമക്കുഴി തുരുത്തിക്കാട്ടിൽ സുനിമോൾ, വെളിയേൽമാൽ മുണ്ടക്കൽ സാറാമ്മ ജോർജ‌്, മൂവാറ്റുപുഴ ശ്രീനികേതൻ രജനി സുധീഷ്, കടുത്തുരുത്തി ഉള്ളുവേലി ക്കുടി മനോജ്, മേലാവൂർ ആനകല്ലുങ്കൽ മഞ്ജു അനിൽകുമാർ, തൊടുപുഴ കൂട്ടിനാൽ സച്ചിൻ, മൂന്നാർ നല്ലു വീട്ടിൽ കിഴക്കേതിൽ നിഖിൽ ബാബു, കീരമ്പാറ നമ്പിച്ചൻകുടി മേരി ഏലിയാസ്, വൈക്കം മറ്റത്തിൽ ശ്രീലക്ഷ‌്മി, പിറവും തോട്ടുപുറത്ത് എലിസബത്ത് ഏബിൾ, തട്ടെക്കണ്ണികുന്നത്ത് ഷോബിൻ, കോട്ടയം മൂഴിക്കുളങ്ങര കറുത്തേടത്ത് മന ഡോ. ജയദേവൻ, വടാട്ടുപാറ പന്തപ്പിള്ളിൽ മേരി പൗലോസ്, വൈക്കം സ്വദേശി സൂസൻ, ജിജ എന്നിവരെ കോതമംഗലം ബസേലിയസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന ശശികലയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നത്.
ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്ന 60 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ് കേരളത്തിലെ ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോളാണ് ഇത്തരമൊരു അവസ്ഥയെന്നായിരുന്നു ശശികലയുടെ വര്‍ഗീയത കലര്‍ന്ന പ്രസ്താവന. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. തനിക്കെതിരെ ശശികല ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു.
ശബരിമല തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കടകംപള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചട്ടക്കൂടുകള്‍ക്ക് വിധേയമാണ് തന്ത്രിയെന്നും. അദ്ദേഹം ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നടയടക്കല്‍ ഭീഷണി നടത്തിയ തന്ത്രിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശബരിമല വിഷയത്തിന്റെ മറവില്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു വിഭാഗീയത പരത്താനുള്ള കെ.പി. ശശികലയുടെ ശ്രമം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദമായ വ്യാജപ്രസ്താവനകള്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിച്ചത്.
സദസിന്റെ നിറഞ്ഞ കൈയടികള്‍ക്കിടെയാണ് ഇത്തരത്തില്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ഇവര്‍ വിളിച്ചുപറഞ്ഞത്. ശശികലയുടെ പ്രസംഗം മറയാക്കി ചിലര്‍ സോഷ്യല്‍ മീഡിയവഴി പ്രചാരണവും തുടങ്ങി. ഇതിനെ പൊളിച്ചടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ദേവസ്വം മന്ത്രിയുടെ പ്രസംഗവും വന്നത്.
ശശികല പറഞ്ഞതിങ്ങനെ- ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളെന്ന സത്യം എത്ര പേര്‍ക്കറിയാം. ഹിന്ദു ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ഹിന്ദുവിന്റെ ചില്ലാനംകൊണ്ട് ശമ്പളം വാങ്ങുന്നത് 60 ശതമാനം ക്രിസ്ത്യാനികളാണെന്നത് കണ്ണുതുറപ്പിക്കട്ടേ… ഇങ്ങനെ പോകുന്നു ശശികലയുടെ പ്രസംഗം. സംഘപരിവാര്‍ സംഘടനകളിലെ പ്രമുഖര്‍ അണിനിരന്ന സദസില്‍ വച്ചാണ് ശശികല ഈ പച്ചക്കള്ളം മൈക്ക് വച്ചുകെട്ടി പ്രസംഗിച്ചത്.
സത്യത്തില്‍ ശശികല പറഞ്ഞതില്‍ ഒരു തരിമ്പും സത്യമില്ലെന്നതാണ് യാഥാര്‍ഥ്യം. അഹിന്ദുവായ ഒരാള്‍ക്കു പോലും ദേവസ്വം ബോര്‍ഡില്‍ നിയമനം ലഭിക്കില്ല. ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ മുഴുവന്‍ പേരും ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. സത്യം ഇങ്ങനെയാണെന്നിരിക്കെ പച്ചക്കള്ളം പറഞ്ഞു മതവിദ്വേഷം ആളിക്കത്തിക്കുകയാണു ശശികല ചെയ്തതെന്നാണ് ആരോപണം.
ശശികലയുടെ കള്ളത്തരം പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസംഗവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുരേന്ദ്രന്‍ ഈ വ്യാജപ്രചാരണത്തെക്കുറിച്ചു പറയുന്നതിങ്ങനെ- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന്. അതു കേട്ടുകൊണ്ടു കുറെയെണ്ണം മുന്നിലിരിപ്പുണ്ട്. അവര്‍ ആരും തന്നെ ചോദിക്കുന്നു പോലുമില്ല. ഇങ്ങനെയൊക്കെ പറയാമോ? പക്ഷേ എല്ലാറ്റിനും ഒരു പരിധിയില്ലേ.
വ്യാജപ്രചാരണമൊക്കെ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെങ്കിലും നടത്തുന്നതില്‍ ഒരു പരിധിയില്ലേ. അഹിന്ദുവായ ഒരു ജീവനക്കാരനെങ്കിലും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടോ? അങ്ങനെ നിയമനം നടത്താനാകുമോ? അതിനുള്ള നിയമം പോലും ഇല്ല. ഇത്ര വൃത്തികെട്ട്, വിഷലിപ്തമായിട്ട്, അപമാനകരമായിട്ട്് നമ്മുടെ നാടിനു ചേരാത്തതായിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത്തരത്തില്‍ സത്യത്തിനു വിരുദ്ധമായ കാര്യങ്ങള്‍ എന്തിനു പ്രചരിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഒരൊറ്റ പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ഈ സര്‍ക്കാര്‍ പോകട്ടെ, ഇതുവരെ ഏതെങ്കിലും സര്‍ക്കാര്‍ ഭണ്ഡാരത്തില്‍ വീഴുന്ന നയാപ്പൈസ എടുത്തിട്ടുണ്ടോ?
അതേസമയം, ഹിന്ദുവും കൃസ്ത്യാനിയും മുസല്‍മാനും അടക്കമുള്ള ആളുകള്‍ നല്‍കുന്നതായിട്ടുള്ള നികുതിപ്പണത്തില്‍നിന്നു ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മിതിക്കും ക്ഷേത്ര ആവശ്യങ്ങള്‍ക്കും വേണ്ടി കോടാനുകോടി രൂപയാണ് എടുക്കുന്നത്. ഹിന്ദുവിന്റെ മാത്രം പൈസയല്ല. എല്ലാ മതസ്ഥരും അടങ്ങുന്ന മലയാളികള്‍ നല്‍കുന്ന നികുതിപ്പണമാണ് ക്ഷേത്രാവശ്യങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.
വ്യാജപ്രചാരണത്തിലൂടെ ക്ഷേത്രജീവനക്കാരുടെ ചോറില്‍ മണ്ണുവാരിയിടുകയാണ് ഇക്കൂട്ടര്‍- മന്ത്രി കടകംപള്ളി തുറന്നടിച്ചു. കടകംപള്ളിയുടെ പ്രസംഗം വൈറലായതോടെ ശശികലയുടെ വ്യാജപ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
കണ്ണൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. കണ്ണൂര്‍ പറശ്ശിനിക്കടവിലാണ് സംഭവം. തളിപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നതായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തോളം പീഡനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.
കണ്ണൂര്‍ വനിതാസെല്‍ സി.ഐ.ക്കാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരു വ്യക്തിയാണ് പെണ്‍കുട്ടിയെ ലോഡ്ജ്മുറിയിലെത്തിച്ചതെന്നാണ് സൂചന. ഇയാളുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.