കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന്(44) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. മണികണ്ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുണ്ടെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. പഴകച്ചവടക്കാരനായ കല്ലറ സ്വദേശി മണികണ്ഠൻ മഹാദേവേശ്വരത്തുള്ള ചന്തയിൽ നിന്നും ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സമീപവാസികൾ വന്ന് നോക്കിയപ്പോൾ റോഡരികിൽ ബൈക്ക് മറിഞ്ഞ് കിടക്കുന്നതും സമീപത്ത് മണികണ്ഠനെയും കണ്ടു. മണികണ്ഠനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹത്തിൽ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകളാണ് സംശയം സൃഷ്ടിക്കുന്നത്. അപകട സമയത്ത് സംശയാസ്പദമായ രീതിയിൽ എത്തിയ വാഹനത്തിന്റെ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാര്യത്തിൽ വ്യക്തത ലഭിക്കു.
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ ടീം. പതിനാറ് ചിത്രങ്ങളാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ മോളിവുഡില്‍ റിലീസ് ചെയ്തത്.
അതേസമയം ഇരുവരും തമ്മില്‍ പിണക്കത്തിലാണ് എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. ജയറാമുമായുളള അകല്‍ച്ചയെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ മനസുതുറന്നത് ഇങ്ങനെയാണ്
ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒകെയാണ് സംസാരിച്ചത്.
ജയറാമിന്റെ കോള്‍ വന്നാള്‍ മക്കള്‍ പറയും ഇനി കുറെ നേരത്തേക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
പന്ത്രണ്ട് പതിമൂന്ന് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങള്‍ കുറവാണ് എന്നും രാജസേനന്‍ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും. അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.
ഇടുക്കി ചീനികുഴിയിലെ മകനുൾപ്പടെ നാലംഗ കുടുംബത്തെ ചുട്ടുകൊന്ന പ്രതി ഹമീദിനെതിരെ മറ്റൊരു മകൻ ഷാജി. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാജി ഉന്നയിക്കുന്നത്.
പിതാവിന് നിയമ സഹായം ഒന്നും ചെയ്യില്ല. പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. ഈ ലോകത്ത് ഞങ്ങൾ മാത്രമേ ശത്രുവായിട്ടുള്ളൂവെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഹമീദ് മക്കളെയെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോയതാണ്. മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു താമസം. മൂന്നുവർഷം മുമ്പ് മടങ്ങിയെത്തിയ പിതാവിനെ വീട്ടിൽ കയറ്റി കിടത്തുകയാണ് ഞങ്ങൾ ചെയ്ത തെറ്റെന്നും ഷാജി പറയുന്നു. ഇതിനിടെ ഇയാൾ മക്കൾക്കെതിരെ വിവിധ കേസുകൾ നൽകി.
ഈ ഉപദ്രവങ്ങളെല്ലാം ഉണ്ടായിട്ടും അടുത്തിടെ മാത്രമാണ് ഇവർ പിതാവിനെതിരെ പരാതി നൽകിയത്. അതും സ്വന്തം മകളെ ഉപദ്രവിച്ചതിനെ തുടർന്ന് സഹികെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ പരാതി നൽകാൻ നിർബന്ധിതനാകുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പിതാവ് തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയത്തിലാണ് താനും കുടുംബവും കഴിയുന്നതെന്നും മൂത്ത മകൻ ഷാജി പറയുന്നു. ഞങ്ങളെ കൊല്ലുമെന്ന് പിതാവ് പലരോടും പറഞ്ഞിരുന്നു.
ഓർമ്മ വച്ച കാലം മുതൽ പിതാവിന് മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ട്. ഒരു ബാധ്യതയുമില്ലാത്ത നല്ല വില ലഭിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോഴും പിതാവിന്റെ പേരിലുണ്ട്. ഫൈസൽ പുതുതായി പണിത വീട്ടിൽ അവനെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
അതേസമയം, എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്നു കേസ അന്വേഷിക്കുന്ന അന്വേഷണ സംഘം പറഞ്ഞു. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
പാമ്പാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ ബിനീഷിന്റെ മൃതദേഹം കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത് കണ്ടത്തിയിരുന്നു.
തുടര്‍ന്ന് പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കല്ലാര്‍കുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ബിനീഷിന്റെ മൃതദേഹം ലഭിച്ചത്. മകള്‍ പാര്‍വതിക്കായുള്ള തെരിച്ചില്‍ തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.
ചങ്ങനാശേരിയിൽ സൂപ്പർഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടു യാത്രികനു ദാരുണാന്ത്യം. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി.ജെ. തോമസ്- ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന് ടോണി മാത്യു(57) ആണ് മരിച്ചത്.
ഞായറാഴ്ച മൂന്നിന് കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. <br> <br> വര്‍ഷങ്ങളായി ചങ്ങനാശേരിയില്‍ എവര്‍ ഗ്രീന്‍ എന്ന സ്ഥാപനം നടത്തി ഡെക്കറേഷന് ജോലികള്‍ ചെയ്തുവരികയായിരുന്നു ടോണി. ഡെക്കറേഷന് ജോലിയുമായി ബന്ധപ്പെട്ടു പോയി മടങ്ങി വീട്ടിലേക്കു വരുമ്പോഴാണ് അപകടം സംഭവിച്ചത്
ടോണി ബസിൽനിന്ന് ഇറങ്ങുന്നതിനിടെ തൊട്ടുപിറകിലുണ്ടായിരുന്ന യാത്രികന്റെ ബാഗില്‍ അറിയാതെ കൈ ഉടക്കി ബാലന്‍സ് തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. യാത്രികരെ ഇറക്കി മുന്നോട്ട് എടുത്ത തിരുവനന്തപുരത്തുനിന്നു കോതമംഗലത്തേക്കു പോകാനെത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകിലെ ടയറിനടിയിലേക്കാണ് വീണത്.
ഈ സമയം പെട്ടെന്നു മുന്നോട്ടെടുത്ത ബസിന്റെ പിന്‍ചക്രം ടോണിയുടെ തലയിലൂടെ കയറിയിറങ്ങി. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റ് ബസ് ജീവനക്കാരും യാത്രികരും ഉടന്‍തന്നെ ചങ്ങനാശേരി പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. മൃതദേഹം ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
ടോണിയുടെ പേഴ്സില്‍നിന്നു ലഭിച്ച ലൈസന്സില്നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ഉടൻതന്നെ ബന്ധുക്കളെ വിവരമറിയിച്ചു. ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ടോണിയുടെ സംസ്കാരം പിന്നീട്. ഭാര്യ: റാണി ടോണി. മക്കൾ: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബായില്‍).
ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി സ്ത്രീ ജീവനൊടുക്കി. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രിക (63) ആണ് ജീവനൊടുക്കിയത്.
ഫ്ളാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഇവർ ചാടിയത്. ഭർത്താവിനൊപ്പം ദുബായിൽ നിന്ന് ശനിയാഴ്ചയാണ് ഇവർ കൊച്ചിയിൽ എത്തിയത്. ചികിത്സയ്ക്ക് എത്തിയതായിരുന്നു. രാവിലെ നടക്കാൻപോകുന്നുവെന്ന് പറഞ്ഞാണ് ഇവർ പുറത്തിറങ്ങിയത്.
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ കെ റെയിൽ പാതയിലുള്ള വീട് വിൽപ്പനയ്ക്ക് വച്ച് ചങ്ങനാശ്ശേരി, മടപ്പള്ളി സ്വദേശി. വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും 50ലക്ഷം രൂപക്ക് വിൽക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും മനോജ് വർക്കി പറയുന്നു.
ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് സ്വന്തം സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നുവെന്നാണ് മനോജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെ റെയിലിനെ അനുകൂലിക്കുന്നവർ മുന്നോട്ട് വന്ന് ഈ വീടും സ്ഥലവും വാങ്ങണമെന്നാണ് മനോജ് വർക്കി ആവശ്യപ്പെടുന്നത്.
മൂന്ന് ഇരട്ടി തുക നൽകി കെറെയിലിന് ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രചാരണങ്ങൾ തുടരുന്നതിനിടെയാണ് ഭൂമി നഷ്ടമാകുന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കെ റെയിൽ അനുകൂലികൾ വീട് വാങ്ങി, ഭൂമി ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന മൂന്നിരട്ടി തുക സ്വന്തമാക്കാനും മനോജ് വർക്കി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.
ഭൂമി തട്ടിപ്പ് കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍. സുനില്‍ ഗോപിയാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. തട്ടിപ്പിലൂടെ സ്ഥലവില്‍പന നടത്തി 97 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. ആധാരം റദ്ദാക്കിയത് മറച്ചു വെച്ച് സ്ഥലം കോയമ്പത്തൂര്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്സുനില്‍ കോയമ്പത്തൂര്‍ നവക്കരയില്‍ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ ആധാരം പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തു. ഇത് മറച്ചുവച്ചാണ് സുനില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന്‍ എന്നയാള്‍ക്ക് സ്ഥലം വിറ്റത്. രജിസ്‌ട്രേഷന്‍ സമയത്താണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന്‍ അറിയുന്നത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു.
ഇടുക്കി തൊടുപുഴയിലെ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അച്ഛൻ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ഹമീദ് വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. പതിനേഴും പതിമൂന്നും വയസുള്ള രണ്ട് പേരക്കുഞ്ഞുങ്ങള്‍ അടക്കമാണ് ഹമീദിന്‍റെ കണ്ണില്ലാത്ത ക്രൂരതയില്‍ അവസാനിച്ചത്. കൊടുംക്രൂരതയുടെ വിശാദംശങ്ങള്‍ സംഭവസ്ഥലത്തെ ചിത്രങ്ങള്‍ അടക്കം വിശദമായി പരിശോധിക്കാം
സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് പൊലീസിന് നൽകിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആൺ മക്കൾക്കും നേരത്തെ വീതിച്ചു നൽകിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവർ തന്നെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപിക്കുന്നത്.മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തറവാട് വീടും അതിനോട് ചേർന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. തന്റെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നൽകിയത്. എന്നാൽ ഫൈസൽ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നൽകിയ മൊഴി.
ഇന്നലെ രാവിലെ ഹമീദും മകനും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസും അറിയിച്ചു. എന്നാൽ ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആൺമക്കളുമായും ഇയാൾ പ്രശ്നം ഉണ്ടാക്കിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു. വീട്ടിൽ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിന്‍റെ പകയിൽ ഇവർ എരിഞ്ഞടങ്ങിയത്. ഇന്നലെ രാവിലെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി.
തുടർന്നാണ് രാത്രി പെട്രോളുമായെത്തി ഹമീദ് എല്ലാവരെയും കത്തിച്ചു കൊന്നത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു. ക്രൂരമായി കത്തിച്ചു കൊലപ്പെടുത്തുമ്പോൾ കൊച്ചുമക്കളുടെ മുഖം പോലും ഹമീദ് ഓർത്തില്ല.മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോൾ വീടിന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതിയെത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തി. എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ല. ഒടുവിൽ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടുകയും വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ഇയാള്‍ ചെയ്തിരുന്നു. മക്കളുമായി കുറച്ച് കാലങ്ങളായി വഴക്കുണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കുഞ്ഞിന് മുടി ഇല്ല.. നിറമില്ല… കനമില്ല… മൂക്കിന് നീളമില്ല.. എന്നിങ്ങനെ ആദ്യമായി കുഞ്ഞു ജനിച്ചപ്പോൾ മറ്റുള്ളവരിൽ നിന്ന് നേരിടേണ്ടി വന്ന കമന്റുകളെകുറിച്ച് തുറന്നെഴുതുന്നു ആതിര എന്ന അമ്മ –
ആത്രേയന്റെ രണ്ടാം പിറന്നാൾ ആണ്..
കഴിഞ്ഞു പോയ വർഷം. ഓർക്കാൻ സുഖവും ദുഃഖവും പോരാത്തേന് ലോക്ഡൗൺ വരെ തന്ന വർഷം
ആത്രേയൻ ജനിച്ച് നാലാം ദിവസം ആദ്യ കർഫ്യു.
തുടർന്ന് ലോക്ഡൗൺ!
കൊറോണയെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ഒക്കെപ്പറ്റി പേടി അത്യാവശ്യതിന് ഉണ്ടാരുന്നു. കൂടെ ഡോക്ടർമാരുടെ ഉപദേശം കൂടി ആയപ്പോ ഭയങ്കര ടെൻഷൻ. മാവേലിക്കര ഗവ. ഹോസ്പിറ്റലിൽനിന്ന് എങ്ങനെയെങ്കിലും വീടെത്തണം എന്നായിരുന്നു ആകെ ചിന്ത. കൊറോണയുടെ തുടക്കം അത്ര വലിയ സീൻ അല്ലേ ഉണ്ടാക്കിയതാ.
ശേഷം ലോക്ഡൗൺ.
മൂന്നു മാസം
മദ്യം ഇല്ലാതെ അച്ഛൻ. അടുക്കളയിൽ പാചക പരീക്ഷണം ആയി അമ്മ. ആഹാ എത്ര സുന്ദരം ആയിരുന്നു!! എല്ലാരും വീട്ടിൽ പോസ്റ്റ്.
ഞാൻ ഓപറേഷന്റെ ആഘാതത്തിൽ റെസ്റ്റ്… വല്ലതും തിന്ന് കൊച്ചിനേം നോക്കി ഇരിക്കണ സമയം…
അങ്ങനെ കൃത്യം ആയി സർക്കാർ പറഞ്ഞ നിർദേശം അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്ന് ഞങ്ങൾ കൊറോണയെ കൊതിപ്പിച്ച് കടന്നു കളഞ്ഞു.
എല്ലാരും ചക്കക്കുരു വരെ ഷേക്ക് ആക്കിയ കാലത്ത് ചക്ക കിട്ടാതെ കൊതി എടുത്ത് അമ്മയോട് വഴക്കുണ്ടാക്കി കിടന്ന ദിവസങ്ങൾ (പച്ചമരുന്ന് കഴിക്കുമ്പോൾ ചക്ക കഴിക്കരുത് എന്നാണത്രേ ശാസ്ത്രം!)
എല്ലാം ഏറെ വേദനയോടെ ഓർക്കുന്നു… അതു പോട്ടെ പുല്ല്.
ആത്രേയന്റെ ആറു കെട്ട് ഉടുപ്പുകൾ ആണ് മെയിൻ. ആകെ അതേ വാങ്ങിയുള്ളു. കടകൾ എല്ലാം പൂട്ടിക്കെട്ടി 28 കെട്ട് വരെ അവന്റെ കൂട്ടിന് ആ ഉടുപ്പുകൾ ആയിരുന്നു. ഉടുപ്പിൽ മുള്ളി അഴുക്ക് ആകുമ്പോ അമ്മ ഉടുപ്പ് അപ്പൊത്തന്നെ കൊണ്ട് കഴുകി ഇടും. വേനൽക്കാലം, പിന്നെ കട്ടി തീരെ ഇല്ലാത്ത കോട്ടൺ ഉടുപ്പ്. അതുകൊണ്ട് ഉണക്കി എടുക്കാൻ എളുപ്പം.
ചിലപ്പോൾ ഓക്കെ സങ്കടം തോന്നി. കൊറോണയെ ശപിച്ചു. അല്ലാതെ ആരോട് പറയാൻ.. അത് ഇപ്പോഴും അങ്ങനെത്തന്നെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
അങ്ങനെ ഓരോ പരിപാടികൾ ആയി കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞ് എന്നു പറഞ്ഞ് ഇരിക്കുമ്പോൾ…
കുഞ്ഞിന് മുടി ഇല്ല.. നിറമില്ല… കനമില്ല… മൂക്കിന് നീളമില്ല.. കാല് അങ്ങനെ, ചെവി ഇങ്ങനെ.. തല അങ്ങനെ…കുണ്ടി ലങ്ങനെ..
എന്നുവേണ്ട 3 കിലോ തികച്ചില്ലാത്ത ഈ കൊച്ചേർക്കനെ പറ്റി എന്തെല്ലാം. കെട്ടിരിക്കുന്നു..!
(ഇപ്പോ ഓർക്കുമ്പോൾ പുച്ഛം ഇമോജി മനസിൽ ആണേലും അന്ന് നല്ല സങ്കേടം ഉണ്ടാർന്നു )
എന്റെ ല്ലേ മോൻ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ അവന് കഴിയും എന്നോർത്ത് സമധാനിച്ചു.
മുടി ഇല്ലെന്നു പറഞ്ഞവരോട് അവൻ ഫഹദ് ഫാസിൽ ന്റെ ഫാൻ ആണെന്ന് പറഞ്ഞു
അവന്റ നിറം അവന്റ അപ്പന്റേം അമ്മേടേം ആണെന്നു പറഞ്ഞു..
ദുൽഖകർ സൽമാന്റെ മൂക്ക് കിട്ടാൻ ന്റെ കൊച്ചിന്റെ അപ്പൻ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു
അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിയിട്ടുണ്ട്..
‘പോകാൻ പറ പുല്ല്’ എന്നു പറഞ്ഞു ധൈര്യം തന്നത് പേരിന് പോലും ധൈര്യം ഇല്ലാത്ത കെട്ടിയോൻ ആണെന്നുള്ളതാ ആകെ ഒരു സന്തോഷം. ഇവന് എന്തൊരു കളർ ആണ്. എന്തൊരു കറുപ്പാണ് എന്നത് ആയിരുന്നു ഏറ്റവും കൂടുതൽ കേട്ട ചോദ്യം. ഞങ്ങളുടെ നിറം അല്ലേ അവനും കിട്ടു.. കറുപ്പ് ഒരു നിറം അല്ലേ…!
അതിനെന്താ കുഴപ്പം എന്നു പറഞ്ഞവരോട് എല്ലാം ഞങ്ങളും പറഞ്ഞു.. ഇപ്പോഴും സ്ഥിരം കേൾക്കാറുണ്ട്.. കൊച്ച് കറുത്തു പോയി എന്നത്..
അവനു തിരിച്ചറിവ് ആകുന്ന കാലം അവന്റ നിറത്തിന്റെ മഹത്വത്തിൽ അവൻ ബോധവാൻ ആകുമെന്നും അവനതിൽ അഭിമാനിക്കും എന്നതിൽ എനിക്കും അർജുനും ഉറപ്പ് ഉണ്ട്. കറുപ്പ് ഒരു മോശം നിറമായി തോന്നിയവർക്കുള്ള ഉത്തരം അതു മാത്രമായിരിക്കും
ഞാൻ ന്റെ അമ്മയോട് എന്നെ ഇങ്ങനെ കറുപ്പാക്കി ഉണ്ടാക്കിയല്ലോ എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. അതോർക്കുമ്പോൾ ചിരി വരുന്നു. ഞാൻ പഠിച്ച അംഗൻവാടിയിൽ രണ്ടു ആതിരമാർ ഉണ്ടാരുന്നു ഒന്നു ‘വെളുത്ത ആതിര’, മറ്റേതു ‘കറുത്ത ആതിര’. ഭാഗ്യവാശാൽ കറുത്ത ആതിര ഞാൻ ആയിരുന്നു. ഒരു ദിവസം അച്ഛൻ എന്നെ വിളിക്കാൻ അംഗൻവാടിയിൽ വന്നപ്പോ കറുത്ത ആതിരേടെ അച്ഛൻ വന്നൂന്ന് ഏതോ സഹപാഠി പറഞ്ഞു. അച്ഛൻ അതുകേട്ടു. തിരിച്ചു പോരുന്ന വഴി അച്ഛൻ എന്നോടു ചോദിച്ചു: ‘നിന്നെ അങ്ങനെ ആണോ എല്ലാരും വിളിക്കുന്നേ എന്ന്’.
ആണെന്ന് ഞാൻ പറഞ്ഞു.. എനിക്ക് അന്ന് അതിന്റ ഗുട്ടൻസ് മനസ്സിലായില്ല. എന്റെ അച്ഛൻ എനിക്കൊന്നും പറഞ്ഞു തന്നുമില്ല.
ഒന്നാം ക്ലാസ്സിൽ ആയപ്പോ കറുത്ത ആതിരയെന്ന് പേര് വിളിക്കാതെ ഇരിക്കാൻ അച്ഛൻ സ്കൂളിൽ എനിക്ക് ഹരിത എന്നു പേരിട്ടു. ഒരുതരത്തിൽ അപ്പൻ ഉദേശിച്ചത് ഒരു വിപ്ലവം ആയിരുന്നു എന്ന് ഇപ്പോ തോന്നുന്നു. എന്റെ നല്ലവരായ സുഹൃത്തുക്കളന്ന് കറുത്ത ഹരിത എന്ന വിളിച്ചിരുന്നെങ്കിൽ എന്റെ പേര് എന്തെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ.
എന്റെ അനുഭവം പോലെ പഠിക്കുന്ന സമയത്ത് ആത്രേയന്റ അച്ചയ്ക്കും ഉണ്ടായിട്ടുണ്ട്… ‘ഇരുട്ട്’ എന്നാണ് അർജുനെ ക്ലാസിലെ കുട്ടികൾ വിളിച്ചിരുന്ന ഇരട്ടപ്പേര്.
(എന്നെ എങ്ങനെ സഹിക്കുന്നു എന്ന പലരുടേം ചോദ്യത്തിന് ഉത്തരം ആണ്) സഹനശക്തിയിൽ അദ്ദേഹം പണ്ടേ കേമൻ ആയിരുന്നു. വിഷമം ഉള്ളിൽക്കൊണ്ട് അങ്ങ് നടന്നു.. ഒരു ദിവസം ക്ലാസിൽ സങ്കടപെട്ട് ഇരിക്കുന്നതു കണ്ടു ടീച്ചർ കാരണം അന്വേഷിച്ചു. ടീച്ചറോട് കാര്യം പറഞ്ഞു. ടീച്ചർ പ്രശ്നത്തിനു പരിഹാരം കണ്ടു–ഇരട്ടപ്പേര് വിളിച്ചവരെയൊക്കെക്കൊണ്ട് സോറി പറയിപ്പിച്ചു. ഇനി അങ്ങനെ വിളിക്കരുത് എന്ന് താക്കീതും ചെയ്തു. എന്നൊക്കെയാണ് അർജുൻ പറഞ്ഞ കഥ.
ജീവിതത്തിൽ ഇങ്ങനെയൊക്കെ അനുഭവം ഉണ്ടായതിൽ ഞങ്ങൾക്ക് ആരോടും പരാതി ഇല്ല. കറുപ്പ് മോശം നിറമാണ് എന്നോർത്ത് പലയിടത്തും മാറി നിന്നിട്ടുണ്ട്. ഏതൊക്കെയോ നിറത്തിൽ ഉള്ള വസ്ത്രങ്ങളെ വെറുത്തിട്ടുണ്ട്. അതൊക്കെ ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നു. ഞങ്ങളുടെ അനുഭവങ്ങൾ ഞങ്ങളെക്കൊണ്ട് അങ്ങനെയൊക്കെ തോന്നിച്ചു.
ഇതു ജീവിതത്തിൽ ഉണ്ടായ ചെറിയ സംഭവം മാത്രം ആണ്. ഇത്രയും ബോൾഡ് ആയി ചിന്തിക്കാൻ ഒന്നും പ്രാപ്തി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്തു ഞങ്ങളു വേദനിച്ചതു പോലെ, അവഗണന നേരിട്ടതു പോലെ, ഒന്നും അവന് ഉണ്ടാകരുത് എന്ന ആഗ്രഹമേ ഉള്ളു , അതുകൊണ്ട് കറുപ്പ് ഞങ്ങളുടെ ആത്രേയന് അലങ്കാരം ആയിരിക്കും.
നിറം ഇല്ല, നിറത്തിലൊക്കെ എന്തിരിക്കുന്നു.
കറുപ്പ് ആണേലും സുന്ദരിയല്ലേ, സുന്ദരൻ അല്ലേ എന്നൊക്കെയുള്ള താളം ഞങ്ങൾക്ക് വെറും പുല്ല് ആണ്… അത്തരം ക്ലീഷേകളിൽ ഒതുക്കാൻ പറ്റാത്ത ഒന്നാണ് കറുപ്പ്.
അതുകൊണ്ടുതന്നെ അവന്റ നിറത്തിൽ ഞങ്ങൾക്കൊരു സങ്കടവും ഇല്ല.
കാര്യം പറഞ്ഞു വന്നപ്പോ മാറ്റർ കയ്യിൽനിന്നു പോയി.
കറുപ്പ് എപ്പോഴും അങ്ങനെയല്ലേ, ആവേശമല്ലേ..
ബാക്കി…
ലേബർ റൂമിൽ കിടന്ന മണിക്കൂറുകളോളം വേദന തിന്ന്.. കുഞ്ഞിന്റ ജീവൻ മാത്രം ഓർത്തു കിടന്ന അവസ്ഥ…അതിന്റെ ഇടയ്ക്ക് നീണ്ട മൂക്കും വിടർന്ന നെറ്റിത്തടവും മാൻപേടക്കണ്ണുകളും തുടുത്ത കവിൾത്തടങ്ങളും ബലിഷ്ഠമായ കരങ്ങളും ഒക്കെ വാർത്ത് എടുക്കീനുള്ള സാഹചര്യം ഉണ്ടായില്ല.
അതിൽ ഞങ്ങൾക്ക് ഒട്ടും വേദനയുമില്ല…
അന്നും ഇന്നും അതേയുള്ളു… ജീവനോടെ ആരോഗ്യത്തോടെ… ഞങ്ങൾടെ കുഞ്ഞ്..
28 കെട്ടാൻ പ്രത്യേകം പെർമിഷൻ ഒക്കെ എടുത്ത് ആണ് അച്ഛാ വന്നത്…
വിഐപി ആണ് അന്നേ കൊച്ചിന്റെ അച്ഛ…
(അല്ലാതെ ലോക്ഡൗൺ ആയോണ്ടും അച്ഛയും അമ്മയും രണ്ടു ജില്ലക്കാർ ആയോണ്ടുമല്ല )
ലോക്ഡൗൺ വിന ആയത് അപ്പോഴാണ്..ടിവിയിൽ പൊലീസ് ലാത്തിക്ക് അടിക്കുന്ന സീൻ കണ്ട് അതിൽ അത്ര സുഖം തോന്നാത്തതു കൊണ്ട് പെർമിഷൻ എടുത്ത് 28 കെട്ട് ദിവസത്തിൽ അർജുനും അമ്മയും എത്തി. ചടങ്ങ് നടത്തി. ആത്രേയൻ എന്ന പേര് അവനു സമ്മാനിച്ചത് അവന്റ ചാച്ചനും പാമിയും (ചേട്ടനും ചേട്ടത്തിയും )ആണ്
മൂന്നു മാസങ്ങൾക്കു ശേഷം തിരിച്ചു കോട്ടയത്തെ വീട്ടിൽ. അവിടെ അവന്റ കുസൃതികൾക്ക് ഒപ്പം നിൽക്കുന്ന കുറേ കുട്ടികൾ ഉണ്ടാരുന്നു എന്നത് മറ്റൊരു ഭാഗ്യം…
ഞങ്ങളെപ്പോലെ അവന്റെ ചിരികൾ കുസൃതികൾ എല്ലാം പ്രിയപ്പെട്ട എല്ലാവരുടെയും സമ്മാനങ്ങൾ ആണ്.
ചുറ്റുമുള്ള എല്ലാത്തിനോടും സ്നേഹം ഉള്ളവൻ ആകണം..എല്ലാ ജീവജാലങ്ങളോടും സ്നേഹം ഉള്ളവൻ ആകണം… കൗതുകത്തോടെ പ്രകൃതിയെ അറിഞ്ഞു വളരണം എന്നൊക്കെയുള്ള ആഗ്രഹങ്ങളേ ഇപ്പോ ഉള്ളൂ.. മണ്ണിൽ ചെരുപ്പിടാതെ ഓടി കളിക്കുമ്പോൾ, തോട്ടിലെ വെള്ളത്തിൽ തുള്ളിക്കളിക്കുമ്പോൾ… ഞങ്ങളുടെ ചെറുപ്പത്തിലേക്ക് ഞങ്ങളും പോകാറുണ്ട്. അവനു കളിക്കാൻ ഇഷ്ടം ഉള്ള എല്ലായിടത്തും അവൻ അങ്ങനെ അർമാദിച്ചു നടക്കുന്നത് കാണാൻ ആണ് എല്ലാ മാതാപിതാക്കളേയും പോലെ ഞങ്ങൾക്കും ഇഷ്ടം.
എഫ്ബിയിൽ ഇടുന്ന ഫോട്ടോകളും വിഡിയോകളും ഒക്കെ ദൂരത്ത് ഇരുന്ന് കാണുന്ന ഒരുപാട് പേരുണ്ടെന്ന് അറിയാം. അവനെ ഇഷ്ടപ്പെടുന്ന ചിലർ…. ബന്ധുക്കൾ കൂട്ടുകാർ.. എഫ്ബിയിൽ മാത്രം കണ്ടിട്ടുള്ളവർ. ആശയങ്ങൾ കൊണ്ടോ യാതൊരു കാരണവും ഇല്ലാതെയും സുഹൃത്തുക്കളായി തുടരുന്നവർ… എല്ലാവരോടും ഉള്ള സ്നേഹം…വാക്കുകൾകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റില്ല.
ആത്രേയന്റ ഒന്നാം പിറന്നാളിന് വില്യംസ് പായിപ്പാട് അച്ചായൻ വരച്ചു തന്ന ചിത്രം ആണ് ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളിൽ ഒന്ന്.
അവനു കിട്ടിയ സ്നേഹ സമ്മാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ഇതിനെ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു
അതുകൊണ്ടുതന്നെ ഈ ചിത്രം ഓർക്കാതെ അവന്റ ജന്മദിനം പൂർണമാകില്ല
രണ്ടു വയസ്സു വരെ അവ