കോട്ടയം ലോക്‌സഭാ സീറ്റ് ജെ.ഡി.എസിന് നല്‍കില്ല, പകരം ഫ്രാന്‍സിസ് ജോര്‍ജ് അവിടെ സ്ഥാനാര്‍ത്ഥിയായേക്കും. യു.ഡി.എഫില്‍ നടക്കുന്ന ആശയക്കുഴപ്പവും യോജിച്ച സ്ഥാനാര്‍ത്ഥിയില്ലാത്തതും കോട്ടയത്ത് വെന്നിക്കൊടി പാറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
അടുത്തിടെ ഇടതുമുന്നണിയില്‍ അംഗത്വം ലഭിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവാണ് ഫ്രാന്‍സിസ് ജോര്‍ജ്. വളശര നല്ല പ്രതിച്ഛായയുള്ള ഫ്രാന്‍സിസ് ജോര്‍ജ് നേട്ടമാണെന്നാണ് ഇടതുമുന്നണിയുടെയൂം പ്രത്യേകിച്ച് സി.പി.എമ്മിന്റെയൂം നിലപാട്. മുന്നണിയില്‍ അംഗമാക്കിയ സമയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന ഉപാധി സി.പി.എം മുന്നില്‍ വച്ചിരുന്നു. അതേസമയം ഏതെങ്കിലും സീറ്റില്‍ അനിവാര്യരാണെന്ന് തോന്നിയാല്‍ അവിടെ മത്സരിപ്പിക്കാമെന്നായിരുന്നു ധാരണ. അതുകൊണ്ടുതന്നെ ജനാധിപത്യ കേരള കോണ്‍ഗ്രസ് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുമില്ല.
അതേസമയം ജനാധിപത്യകേരള കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കണമെന്ന് തന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. അവര്‍ക്ക് ഒരു സീറ്റ് ഈ ഘട്ടത്തില്‍ നല്‍കുന്നതുമൂലം കത്തോലിക്ക സഭയുടെ പ്രീതി പിടിച്ചെടുക്കാമെന്ന് സി.പി.എം കരുതുന്നുണ്ട്. ശബരിമല വിഷയം വളരെ രൂക്ഷമായ വര്‍ഗ്ഗീയസാമുദായിക ചേരിതിരിവ് സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നത്ര സാമുദായിക പിന്തുണ നേടുകയെന്നതാണ് സി.പി.എം ലക്ഷ്യമാക്കുന്നത്. അതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കുന്നതും.
നേരത്തെ ഇടുക്കിയിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇടുക്കിയില്‍ നിലവിലെ എം.പിയായ ജോയ്‌സ് ജോര്‍ജിന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വന്നാല്‍ മാത്രമേ ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കാന്‍ കഴിയുകയുള്ളു. അവിടെ സഭയുടെ പ്രാദേശിക നേതൃത്വം ജോയ്‌സ് ജോര്‍ജിനൊപ്പമാണ്. മാത്രമല്ല, ഒരുപക്ഷേ പി.ജെ. ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ അദ്ദേഹത്തിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുകയുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റ് നല്‍കിയെങ്കിലും സഹപ്രവര്‍ത്തകനായിരുന്ന ടി.യു. കുരുവിളയ്‌ക്കെതിരെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ് പിന്മാറുകയായിരുന്നു. ആ സാഹചര്യത്തില്‍ രാഷ്ട്രീയ ഗുരുനാഥന്‍ കൂടിയായ ജോസഫിനെതിരെ അദ്ദേഹം ഒരിക്കലും മത്സരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ആ സമയത്താണ് കോട്ടയത്ത് യു.ഡി.എഫിനുള്ളില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഈ തകര്‍ക്കം അനുകൂലമാക്കാനാണ് ശ്രമം. കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി മാണി ഗ്രൂപ്പിലും തര്‍ക്കമുണ്ട്. മാത്രമല്ല, ഒരു സീറ്റ് കുടുതല്‍ എന്ന ആവശ്യം ഉന്നയിച്ചത് കോണ്‍ഗ്രസ്‌കേരള കോണ്‍ഗ്രസ് ബന്ധത്തേയൂം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിലും ആശയക്കുഴപ്പമുണ്ട്.
ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരു മത്സരിച്ചാലും അതുകൊണ്ടുതന്നെ നല്ല മത്സരം കാഴ്ചവച്ച് സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കാമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പ്രതേയകിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുളള് എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി പി.സി തോമസും രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ചവച്ചാല്‍ ഒരു പക്ഷെ വിജയിക്കാമെന്നാണ് കണക്കുകൂട്ടല്‍.
കോട്ടയത്ത് മാണി ഗ്രൂപ്പാണ് മത്സരിക്കുന്നതെങ്കില്‍ ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തില്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയില്ലെന്ന വാദവും ഉയരുന്നുണ്ട്. നിരവധി പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അതിനൊന്നും അന്തിമരൂപമായിട്ടില്ല. ഇപ്പോള്‍ പറഞ്ഞുകേട്ടിരുന്നതില്‍ ഏറ്റവും പ്രധാനം സ്റ്റീഫന്‍ ജോര്‍ജിന്റെ പേരാണ്. സ്റ്റീഫന്‍ ജോര്‍ജ് അവിടെ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ എതിരായി ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തിയാല്‍ ശക്തമായ ഒരു മത്സരം ഇടതുമുന്നണി കരുതുന്നു.
അതിന് അവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം ഫ്രാന്‍സിസ് ജോര്‍ജ് പാലാ രൂപതാംഗമാണെന്നതാണ്. സ്റ്റിഫന്‍ ജോര്‍ജാണെങ്കില്‍ കോട്ടയം രൂപതയില്‍പ്പെട്ടയാളാണ്. പാലാരൂപതയില്‍പ്പെട്ട വ്യക്തിക്കാണ് ഇവിടെ ഏറെ സാദ്ധ്യതയെന്നും അവര്‍ പറയുന്നു. കോട്ടയം രൂപയുടെ കീഴിലുള്ളവര്‍ക്ക് അത്ര പിന്തുണ ലഭിക്കില്ല. മാത്രമല്ല, കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മാണി വിഭാഗത്തിലെ ജോസഫ് ഗ്രൂപ്പിന് കൂടി സ്വീകാര്യനായ ഒരു വ്യക്തിയാണ് മത്സരരംഗത്ത് വരുന്നതെങ്കില്‍ ആ വോട്ടുകള്‍ കൂടി തട്ടിയെടുക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഇീ സാഹചര്യങ്ങള്‍ മുതലെടുക്കുന്നതിനായി ഫ്രാന്‍സിസ് ജോര്‍ജിനെ ഉപയോഗിക്കാനാണ് തീരുമാനം.
അമതസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് ആണ് കോട്ടയത്തുനിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചത്. അന്ന് മാത്യു ടി. തോമസ് തന്നെ രംഗത്തിറങ്ങിയിട്ടും ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ അവര്‍ക്ക് അര്‍ഹരായ സ്ഥാനാര്‍ത്ഥിയില്ലെന്നും ഇടതുമുന്നണി പറയുന്നു. ആ സാഹചര്യത്തില്‍ ഒരു സീറ്റ് നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് മുന്നണിയുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സീറ്റ് മടക്കി തരണമെന്നാണ് ഇടതുമുന്നണിയും സി.പി.എമ്മും ആവശ്യപ്പെടുന്നത്.
ഈ ആഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രഖ്യാപനവും നടക്കും. കോട്ടയം രൂപതയുടെ പിന്തുണയോടെ രംഗത്തെത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നല്ല മത്സരമൊരുക്കാന്‍ കഴിയും. ഒപ്പം എന്‍ എസ് എസിന്റെ കൂടി പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ കോട്ടയം സ്റ്റീഫന്‍ ജോര്‍ജിന് അനുകൂലമാകും.
ആലപ്പുഴ: ചെക്ക് കേസില്‍ ആക്ടിവിസ്റ്റും മോഡലുമായി രഹ്‌ന ഫാത്തിമ പിഴയടച്ചു. 2.10 ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ കോടതിയില്‍ നില്‍ക്കലുമായിരുന്നു നേരത്തേ ശിക്ഷ വിധിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് രഹ്ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചില്ല. തുടര്‍ന്ന് പിഴ അടച്ച് ഒരു ദിവസത്തെ കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയും ചെയ്തു.
ആലപ്പുഴ സ്വദേശിയായ ആര്‍ അനില്‍ കുമാറില്‍ നിന്ന് രഹ്ന രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു. പകരം രഹ്ന നല്‍കിയ ചെക്ക് അനില്‍ കുമാര്‍ ബാങ്കില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ അക്കൗണ്ടില്‍ പണം ഇല്ലാതിരുന്നതിനാല്‍ ചെക്ക് മടങ്ങി. തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ട് പോയ അനിലിന് അനുകൂലമായി ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി വന്നു.
2,10,000 രൂപ പിഴ ഒടുക്കാനും ഒരു ദിവസം കോടതി നടപടികള്‍ അവസാനിക്കുന്നത് വരെ കോടതിയില്‍ നില്‍ക്കാനുമായിരുന്നു വിധി. 2014ലാണ് കേസിന്റെ വിധി വന്നത്. ഹൈക്കോടി അപ്പീല്‍ തള്ളിയതോടെ ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനന്‍ മുമ്പാകെ ഹാജരായി 2,10,000 രൂപ പിഴയടച്ചു. നേരത്തെ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനം നടത്താനായി സന്നിധാനത്ത് എത്തിയ രഹ്നയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുച്ചിയെന്ന് ആരോപിച്ച് കേസെടുത്തിരുന്നു.
ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ദിവസങ്ങളായി കുട്ടി പുറത്ത് കാണിക്കുന്ന ശാരീരിക അസ്വസ്ഥതകളിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ കാണിച്ചതോടുകൂടിയാണ് പീഡനകഥ പുറത്താകുന്നത്. കുട്ടി ജനനേന്ദ്ര്യത്തിൽ ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഢന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു
തട്ടുകട വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കോട്ടയം നഗരഹൃദയത്തിൽ ഒരാൾ പട്ടാപ്പകൽ കുത്തേറ്റുമരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു മൃതപ്രായനായി കിടന്നയാളെ കണ്ടെത്തിയതു സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തിരുനക്കര രാജധാനി ഹോട്ടൽ ഭാഗത്തു നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം. മറിയപ്പള്ളി പുഷ്പഭവനം വിജയകുമാർ (അനി–45) ആണു മരിച്ചത്. പ്രതി പെരുമ്പായിക്കാട് ചിറയിൽ റിയാസ് (27) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴവർഗ തട്ടുകട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താൽ ഇരുവരും തമ്മിൽ സ്ഥിരമായി തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയിൽ റിയാസും വിജയകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായെന്നും തുടർന്നു വിജയകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേൽപിച്ചതായി പൊലീസ് പറയുന്നു.
തുടർന്നു കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ബസ് സ്റ്റാൻഡിലേക്കു പോയ യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നാണു പൊലീസ് സ്ഥലത്തെത്തി വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു
പരുക്കേറ്റ റിയാസ് പൊലീസ് കസ്റ്റഡിയിലാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയ്ക്കു ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. വിജയകുമാറിന്റെ സംസ്കാരം ഇന്ന് 4നു സഹോദരി പുഷ്പയുടെ മറിയപ്പള്ളിയിലുള്ള നങ്ങ്യാരുപറമ്പിൽ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ അനിയൻ പിള്ള, അമ്മ: സരസ്വതി അമ്മ
ജോർജ് സാർ പാവം പുള്ളി ഓടും ചാടും നന്നായി പാട്ടുപാടും പിന്നെ പുള്ളിക്ക് ഊട്ടിയിൽ 100 ഏക്കർ സബർജെല്ലി തോട്ടമുണ്ട്
ട്രോളിലും നിറഞ്ഞ് വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളും ജോർജ് സാറും. സ്കൂളിൻറെ ഫെയ്സ്ബുക്ക് പേജിലും വിമർശന പ്രളയമാണ്. അധ്യാപകരെ ന്യായീകരിച്ചെത്തിയ വിദ്യാർത്ഥികളും ട്രോളിൽ നിറയുന്നുണ്ട്. കുട്ടികളെ അധ്യാപകര്‍ പറഞ്ഞു പഠിപ്പിച്ച നാടകമാണിതെന്നാണ് പ്രധാന ആക്ഷേപം.
അതേസമയം രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ കേസെടുത്തതിന് പിന്നാലെ പുതിയ വിവാദക്കുരുക്കിലാണ് സ്കൂൾ. ഫെയ്സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് ഇത്തവണ ചീത്തവിളി. രക്ഷിതാക്കളോടുള്ള മോശം പെരുമാറ്റത്തെ വിമർശിക്കുന്നവരോടും ഫെയ്സ്ബുക്ക് പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടും സഭ്യമല്ലാത്ത ഭാഷയിലാണ് സ്കൂൾ അധികൃതർ മറുപടി പറയുന്നത്.
ഫെയ്സ്ബുക്ക് യൂസർമാരും സ്കൂള്‍ അധികൃതരും തമ്മിലുള്ള സോഷ്യൽ പോര് കൊഴുക്കുകയാണ്. പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ആറ് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചയാളോട് ‘നീ പോടാ, നിന്റെ പേര് ആദ്യം എഴുതി പഠിക്ക്’ എന്നായിരുന്നു ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍ വാളകത്തിന്റെ മറുപടി. സ്‌കൂളിനോട് ശത്രുതയുള്ള ആരോ ആണ് അഡ്മിന്‍ എന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ‘ഞാന്‍ ജോര്‍ജ് സര്‍’ എന്ന് പരിചയപ്പെടുത്തിയാണ് മറുപടി നൽകിയത്.
നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് കരുതിയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്ന് വെളിപ്പെടുത്തല്‍. നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. ദക്ഷിണേഷ്യയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ പുറത്തുവന്നതെന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ചര്‍ച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാള്‍ ഇന്ത്യയിലാണെന്ന് ട്രംപ് പറയുകയായിരുന്നു. എന്നാല്‍ നേപ്പാള്‍ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഭൂട്ടാന്‍ ഇന്ത്യയിലാണോയെന്ന് ട്രംപ് ചോദിച്ചു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നേപ്പാളിനെ ‘നിപ്പിള്‍’ എന്നും ഭൂട്ടാനെ ‘ബട്ടണ്‍’ എന്നും ട്രംപ് വിളിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. എമിറേറ്റ്‌സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് യാത്രക്കാരന് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് ഹൃദയാഘാതമുണ്ടായത്.
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പു കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് ഇന്റര്‍പോളിന് കത്തയച്ചു. നടി ലീന മരിയ പോളിന്റെ കൊച്ചി, പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെയ്പിനു പിന്നില്‍ രവി പൂജാരിയാണെന്ന് വ്യക്തമായിരുന്നു. രവി പൂജാരിയെ പിടികൂടിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇത് രണ്ടാം തവണയാണ് കേരള പോലീസ് ഇക്കാര്യത്തില്‍ ഇന്റര്‍പോളിനെ സമീപിക്കുന്നത്.
അധോലോക കുറ്റവാളി രവി പൂജാരി കഴിഞ്ഞ ദിവസം സെനഗലില്‍ നിന്ന് ഇന്റര്‍പോളിന്റെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏത് കേസിലാണ്, എപ്പോഴാണ് ഇയാള്‍ പിടിയിലായത് തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിരീകരണം നല്‍കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളുരു പോലീസ് നല്‍കിയിരിക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ബെംഗളുരു പോലീസിനെ കേരള പോലീസ് സമീപിച്ചിരുന്നു.
നിലവില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ മൂന്നാംപ്രതിയാണ് രവി പൂജാരി. അതുകൊണ്ട് തന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്റെ ആവശ്യം. അതേ സമയം ഇന്റര്‍പോളില്‍ നിന്നും രേഖാമൂലം പിടിയിലായതായുള്ള സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.
പനമ്പള്ളി നഗറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശികളായ ലൂതർബെന്‍, ജോൺപോള്‍, ആന്‍റണി എന്നിവർ പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്. പനമ്പള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
വിനീത് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരിട്ട് കണ്ടപ്പോൾ വിനീതിനെ മർദ്ദിച്ചു ബലമായി ഇവർ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ വിനീത് കാറിൽ നിന്നും ചാടിയതോടെ പ്രതികൾ കാറിന്റെ വേഗത കൂട്ടുകയും തുടർന്ന് മുന്‍പില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്‍റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും ആരാധകരെ എന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് മമ്മൂട്ടി എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയിലേക്ക് നോക്കിയാല്‍, നിലവില്‍ ഇന്നസെന്റ്, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. ജഗദീഷ്, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എന്നാല്‍ മോഹല്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കുറച്ചധികം നാളുകളായി ഈയൊരു ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.
എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.
വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ മോഹൻലാൽ ആരാധകർ ഒരേ സ്വരത്തിൽ ആ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും ഉള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
‘ലാല്‍ സാര്‍ മത്സരിക്കുന്നൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ആളുകള്‍ ഇങ്ങനെ പറയും. അദ്ദേഹം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട് ഇക്കാര്യത്തെ കുറിച്ച്. അദ്ദേഹം മത്സരിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ കാലത്തും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഇല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,’ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിമല്‍ പറയുന്നു.
മാധ്യമങ്ങളോട് മാത്രമല്ല, മോഹന്‍ലാല്‍ അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിബു പറയുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമാണെന്നതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമ്മയ്ക്കുന്നതാണെന്നും ഷിബു വ്യക്തമാക്കി.
‘അദ്ദേഹം മത്സരിക്കില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. അപ്പോളേക്കും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. പുള്ളി മത്സരിക്കുന്നു എന്നൊക്കെ അപ്പോഴേക്കും വാര്‍ത്ത വന്നു. പുള്ളി എന്തായാലും രാഷ്ട്രീയത്തില്‍ വരില്ല,’ ഷിബു വ്യക്തമാക്കി.
ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൂടെ ബിജെപി പുകമറ സൃഷ്ടിക്കുകയാണ് എന്നായിരുന്നു അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് രാജന്റെ പ്രതികരണം.
‘അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത്. ഇനി സിനിമാ മേഖലയില്‍ നിന്നും രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്താല്‍ പോലും അദ്ദേഹം മത്സരിക്കില്ല. ഒരുപാട് പേര് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് രാഷ്ട്രീയം താത്പര്യമില്ല. അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കാന്‍, ഒരു പുകമറ സൃഷ്ടിയ്ക്കാന്‍ ആയിരിക്കും ഒ. രാജഗോപാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,’ രാജന്‍ പറയുന്നു.