India

നൂറ്റിനാല് വര്‍ഷത്തെ പഴക്കമുള്ള പാമ്പന്‍ പാലത്തിന്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം എക്കാലവും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്.

രാമേശ്വരത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മയാകുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധനയടക്കം തുടങ്ങി. പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തിക്കൊണ്ടാണ് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്‍റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മാണം.

രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. എന്നാല്‍ പുതിയ പാലം വരുന്നതോടെ ചരിത്രപ്രസിദ്ധമായ പാമ്പന്‍പാലവും ഈ എന്‍ജിനീയറിങ് വിസ്മയവുമെല്ലാം ഓര്‍മയാകും. നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ പാലം പഴയതിനോട് കിടപിടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലത്തിന്‍റെ മധ്യഭാഗം അപ്പാടെ ഉയര്‍ത്തുന്ന ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനകള്‍ തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നത് പുതുക്കിപ്പണിതത്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് പുതിയ റെയില്‍ പാതയും നിര്‍മിക്കുന്നുണ്ട്.

മൂവാറ്റുപുഴ: സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സിനിമാ സീരിയില്‍ താരം വിജോ പി. ജോണ്‍സനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് മുദ്രാ ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാക്കുനല്‍കി ഏതാണ്ട് പത്തര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായിട്ടാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ സ്വദേശിയായ വിജോ മുന്‍പും സമാന കേസുകളില്‍ ശിക്ഷിക്കപ്പെട്ടതായി പോലീസ് പറയുന്നു. മൂവാറ്റുപുഴ സ്വദേശി സലാമില്‍ നിന്നും ഭൂമിയിടപാട് തട്ടിപ്പിലൂടെ 5 ലക്ഷം രൂപ കൈക്കാലാക്കിയതായി ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് യുവതിയെ കബളിപ്പിച്ച് പത്തര ലക്ഷം രൂപ തട്ടിയെടുക്കുന്നത്.

സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും സൗഹൃദം നടിച്ചും അതി വിദഗ്ദ്ധമായി തട്ടിപ്പുകള്‍ നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയെ തട്ടിപ്പിനിരയാക്കിയതിന് സമാനമായി നരവധി പേര്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണതായിട്ടാണ് സൂചന.

പാർലമെൻറ് തെരഞ്ഞെടുപ്പിൽ തൃശൂരിലൊഴികെ പുതുമുഖങ്ങളെയും പൊതുസമ്മതരെയും കളത്തിലിറക്കാൻ സിപിഐ ആലോചന. നാലിടത്താണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പാർട്ടി നാഷ്ണൽ എക്സിക്യൂട്ടീവ് അംഗം ആനി രാജ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർക്കാണ് പ്രധാന പരിഗണന. മാവേലിക്കരയിൽ സംവിധായകനും ഹോർട്ടികോർപ് ചെയർമാനുമായ വിനയൻ, ചിറ്റയം ഗോപകുമാർ എംഎൽഎ, ചെങ്ങറ സുരേന്ദ്രൻ എന്നിവരാണ് സാധ്യതാ പട്ടികയിലേക്ക് വരുന്നത്.

ഗോപകുമാറിന് ജയസാധ്യത കല്പിക്കുന്നുവെങ്കിലും അടൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ നഷ്ടം സംഭവിക്കുമോ എന്ന ഭയമാണ് നേതൃത്വത്തിന്. ഈ സാഹചര്യത്തിലാണ് വിനയന് പ്രാധാന്യം നൽകുന്നത്. അതിനിടെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിൻ്റെ പേര് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ചർച്ചയാണ്.

തൃശൂരിൽ സിറ്റിംഗ് എംപി സി.എൻ ജയദേവൻ വീണ്ടും മത്സരിച്ചേക്കും. മുൻ മന്ത്രി കെ.പി രാജേന്ദ്രൻ, ജനയുഗം എഡിറ്ററും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിൽ ഉണ്ട്. നിലവിലെ എംപിയെക്കാൾ കൂടുതൽ ജനകീയ മുഖം വേണമെന്ന ആലോചനയാണ് കെപി രാജേന്ദ്രന് അവസരം ഒരുങ്ങുന്നത്. സിപിഐയുടെ ശക്തി കേന്ദ്രമായ തൃശ്ശൂരിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളും ഇപ്പോള്‍ രാജേന്ദ്രന് അനുകൂലമാണ്. മന്ത്രിയായും സിപിഐ നിയമസഭാ കക്ഷി നേതാവായും തിളങ്ങിയിട്ടുള്ള കെപി രാജേന്ദ്രന്റെ പാർലമെന്ററി രാഷ്രീയത്തിലേക്കുള്ള തിരിച്ചുവരവാകും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ തീരുമാനം ആയില്ലെന്നും യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ടെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.

വയനാട് സീറ്റിൽ നഴ്സസ് സംഘടനാ നേതാവ് ജാസ്മിൻ ഷാ, സിപിഐ മഹിളാ നേതാവ് അഡ്വ.പി.വസന്തം, സിപിഐ സംസ്ഥാന എക്സി.അംഗം പി.പി.സുനീർ എന്നിവരുടെ പേരുകൾക്കാണ് പരിഗണന. സ്ഥിരമായി എൽ ഡി എഫിനെ തുണക്കാത്ത വോട്ടു ബാങ്ക് കൂടി ജാസ്മിൻഷായെ മത്സരിപ്പിച്ചാൽ കിട്ടും എന്ന് സിപിഐ പ്രതീക്ഷിക്കുന്നു. പതിനെട്ടായിരത്തോളം നേഴ്‌സുമാർ ഉള്ളതായി കണക്കാക്കുന്ന മണ്ഡലത്തിൽ നേഴ്‌സിങ് കുടുംബങ്ങളുടെ വോട്ടുകൾ കൂടി കൂട്ടിയാൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ കൂടുതലായി കണ്ടെത്താനാകും. സമര പ്രവർത്തനങ്ങളിൽ ജാസ്മിൻഷാ നേതാവായ യു എൻ എ യുമായി ഒരുമിച്ചു പ്രവർത്തിക്കാറുള്ള AAP ,വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾക്കൊന്നും ജാസ്മിൻഷായാണ് സ്ഥാനാർത്ഥിയെങ്കിൽ പിന്തുണയ്ക്കാൻ പ്രയാസം ഉണ്ടാവില്ല എന്നും ഇവർ കണക്ക് കൂട്ടുന്നു. ഇടതു പക്ഷത്തോട് അകന്നു നിൽക്കുന്ന ഗീതാനന്ദൻ അടക്കമുള്ള ആദിവാസി നേതാക്കളോട് ജാസ്മിൻഷാക്കും യു എൻ എ ക്കുമുള്ള അടുപ്പവും സ്ഥാനാർത്ഥിയായാൽ തുണയാകുമെന്ന് സിപിഐ നേതാക്കൾ വിലയിരുത്തുന്നു .

പൊതുവിൽ ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന ആവേശവും മലപ്പുറം സ്വദേശിയാണെന്നതും മുസ്ലിം സമുദായമാണെകിലും ക്രിസ്ത്യൻ കുടുംബങ്ങളിൽ ഉള്ള സ്വീകാര്യതയും ഉപയോഗപ്പെടുത്താനായാൽ വയനാട് ഇത്തവണ പിടിച്ചെടുക്കാൻ ആവുമെന്ന് തന്നെയാണ് സിപിഐ പ്രതീക്ഷിക്കുന്നത് .

ആനി രാജ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ വയനാട് പി.വസന്തത്തെ പട്ടികയിൽ നിന്നൊഴിവാക്കി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും എഐവൈഎഫ് മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വ.പി.സന്തോഷ്കുമാർ പകരക്കാരനാവും. ആനി രാജ, വിനയൻ, ജാസ്മിൻ ഷാ എന്നിവരുടെ ജയസാധ്യത സംബന്ധിച്ച് മണ്ഡലങ്ങളിലെ വിവിധ വിഭാഗങ്ങളോടും പാർട്ടി ഘടകങ്ങളോടും അഭിപ്രായം തേടിയിരിക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം. മാർച്ച് മൂന്നിന് സംസ്ഥാന തലത്തിൽ സാധ്യതാ പട്ടികകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.

റഫാലിലെ കൊളള തെളിഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി 30,000 കോടി കൊളളയടിച്ചെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി സമാന്തരമായി ഇടപെട്ടെന്ന് ഒരു വര്‍ഷമായി താന്‍ പറയുന്നു. കട്ടെടുത്ത് അനില്‍ അംബാനിക്ക് നല്‍കി. രാജ്യത്തെ യുവജനങ്ങളും സൈനികരും ഇത് ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവിയുടെ കാര്യമാണിതെന്നും രാഹുല്‍ ഗാന്ധി ഡൽഹിയിൽ പറഞ്ഞു.

പ്രതിരോധമന്ത്രി നിർമലാ സീതാരാമനും കള്ളം പറഞ്ഞു. കാവൽക്കാരനും കള്ളനുമാണോ മോദി..? ദ്വന്ദവ്യക്തിത്വമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. റോബർട്ട് വാധ്രയെക്കുറിച്ചും ചിദംബരത്തെപ്പറ്റിയും എത്ര വേണമെങ്കിലും അന്വേഷിക്കാമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി അന്വേഷണം നേരിടാന്‍ തയാറാകണമെന്നും അദേഹം പറഞ്ഞു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയത്. സമാന്തര വിലപേശൽ ശ്രമത്തിന് ഉദ്യോഗസ്ഥർ എതിർപ്പറിയിച്ചിരുന്നതായും ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ സംഘത്തിന്റെയും നിലപാടുകളെ ദുർബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടൽ. പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹൻകുമാർ ഫയലിൽ കുറിച്ചതായി രേഖകളെ ഉദ്ധരിച്ച് പത്രം പറയുന്നു.
rafael proof

അതേസമയം റഫാലില്‍ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

മരിക്കുകയാണെന്നു ബന്ധുക്കൾക്ക് വാട്സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചൊറുക്കള മഞ്ചാൽ കേളോത്ത് വളപ്പിൽ സാബിറി(28 )ന്റെ മൃതദേഹമാണ് പറശ്ശിനികടവ് എകെജി ദ്വീപിന് സമീപം കണ്ടെത്തിയത്. 5 ന് രാത്രിയിലാണ് താൻ മരിക്കുകയാണെന്ന് ബന്ധുക്കൾക്ക് വാട്‌സാപ് സന്ദേശമയച്ചത്

പിന്നീട് ബൈക്കും മൊബൈൽ ഫോണും പറശ്ശിനിക്കടവ് നാണിച്ചേരി കടവ് പാലത്തിനുമുകളിൽ രാത്രി 9.30 ഓടെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേർന്ന് അപ്പോൾ തന്നെ മണിക്കൂറുകളോളം പുഴയിൽ തിരച്ചിൽ നടത്തി. പിറ്റേ ദിവസവും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുമാസം മുൻപ് വിവാഹിതനായ സാബിർ കണ്ണൂരിലെ സ്വകാര്യ ലാബിൽ ജോലി ചെയ്തുവരികയായിരുന്നു

സ്കൂള്‍ ബസില്‍ ഗിയറിന്‍റെ സ്ഥാനത്ത് മുളവടി ഉപയോഗിച്ച് ഡ്രൈവിംഗ്. മുംബൈയിലാണ് ബസ് ഡ്രൈവര്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജ് കുമാറാണ് (21) ഗിയറിന്‍റെ സ്ഥാനത്ത് മുളവടി ഫിറ്റ് ചെയ്ത് ബസ്സ് ഓടിച്ചത്.

സ്കൂള്‍ ബസ് ക‍ഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടപ്പോ‍ഴാണ് വിവരമറിയുന്നത്. മധു പാര്‍ക്കിന് സമീപത്ത് വച്ച് ഒരു ബിഎംഡബ്ലിയു കാറിനെ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോകുകയായിരുന്നു. പിന്‍തുടര്‍ന്നെത്തിയ കാര്‍ ഉടമ ബസ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഗിയര്‍ ലിവറിന്‍റെ സ്ഥാനത്ത് മുളവടി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കാര്‍ ഉടമ പൊലീസിന് കൈമാറുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൊട്ടിയ ഗിയര്‍ ലിവര്‍ നന്നാക്കാന്‍ സമയം കിട്ടാത്തതിനാലാണ് മുളവടി ഉപയോഗിച്ചതെന്നാണ് ബസ് ഡ്രൈവറുടെ വിശദീകരണം. ക‍ഴിഞ്ഞ മൂന്ന് ദിവസവും ഈ മുളവടി ഉപയോഗിച്ചാണ് ബസ്സോടിച്ചതെന്നും അയാള്‍ കുറ്റം സമ്മതിച്ചു. 279, 330 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ രാജ് കുമാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
എന്തായാലും ഭാഗ്യവശാല്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി അന്വേഷണം നടത്തും.

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം”കഴിഞ്ഞ ദിവസം മുതല്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില് വൈറലാകുന്ന ഒരു വിവാഹ ഫോട്ടോയുടെ അടിക്കുറിപ്പാണിത്. 45 വയസ്സുള്ള സ്ത്രീയെ പണം മോഹിച്ച് 25കാരന്‍ വിവാഹം കഴിച്ചു എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ് പി സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റേയും ഫോട്ടോയാണ് തെറ്റായ അടിക്കുറിപ്പോടെ വൈറലായത്. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി അനൂപ് രംഗത്തെത്തി. അവളേക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ട് തനിക്കെന്നും തങ്ങള്‍ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് വരനായ അനൂപ് രംഗത്തെത്തിയത്. കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തില്‍ ജീവനക്കാരിയാണ്.

തങ്ങളുടെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് അനൂപ്. ഫെബ്രുവരി നാലാം തിയ്യതിയാണ് അനൂപും ജൂബിയും വിവാഹിതരായത്.

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) ഇടെപെട്ടതായി വെളിപ്പെടുത്തല്‍. ഹിന്ദു ദിനപത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയുമായി പി.എം.ഒ സമാന്തര ചര്‍ച്ചകള്‍ നടത്തിതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പി.എം.ഒ നടത്തിയ ചര്‍ച്ച രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വകുപ്പ് സെക്രട്ടറി പ്രതിരോധമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഡെപ്യൂട്ടി എയര്‍ ചീഫ് ഓഫ് എയര്‍സ്റ്റാഫ് ഉള്‍പ്പെട്ട ഏഴംഗസംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ഘടക വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വെളിപ്പെടുത്തല്‍ സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കും.

2015 ഓക്ടോബര്‍ 23ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്. പി.എം.ഒ ഇടപെടലിനെക്കുറിച്ച് 2015 നവംബര്‍ 24ന് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി ചര്‍ച്ച നടത്തിയതായും റെബ് എഴുതിയ കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ 30000 കോടിയുടെ പൊതുധനം പ്രധാനമന്ത്രി തട്ടിയെടുത്തതായി വ്യക്തമായി കഴിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധമന്ത്രി നിര്‍മ്മല സീരാമനും രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.

തന്റെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ച് ഭാര്യവീട്ടിൽ തൂങ്ങിമരിച്ച ഇടയാര്‍ ഹരി സ്വന്തം മരണം കൊണ്ട് ഒരുകുടുംബത്തെ മുഴുവൻ പ്രതികൂട്ടിൽ നിർത്തുകയായിരുന്നോ? ഉറ്റവരും ഉടയവരും ഒരുപോലെ പറയുന്നു മരണപ്പെട്ട ഹരിയുടെ കണ്ണ് ആശാറാണിയുടെ സ്വത്തുക്കളിലായിരുന്നുവെന്ന്. ഭാര്യയ്ക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കിയാണ് ഇടയാർ ഹരി മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് ഇട്ടത്. ആശാറാണിയുടെ രണ്ടാം വിവാഹമായിരുന്നു ചാലയില്‍ ചുമട്ടു തൊഴിലാളിയായ ഇടയാര്‍ ഹരിശ്രീയില്‍ വിജയന്റെയും വസന്തയുടെയും രണ്ടു മക്കളില്‍ മൂത്ത മകനായ ഹരിയുമായി ഒന്നരവർഷം മുമ്പ് നടന്നത്. ഫേസ്ബുക്ക് പോസ്റ്റുകളിൽ എല്ലാം തന്നെ ഭാര്യയുടെ കൊടിയപീഡനമാണ് ഹരി ചർച്ചാവിഷയങ്ങൾക്കായി പോസ്റ്റ് ചെയ്തിരുന്നത്.

ആ വീഡിയോ എടുത്തതിന് ശേഷം അന്ന് ഞാന്‍ തറയില്‍ കിടന്നു ഉറങ്ങുകയായിരുന്നു. ഉറങ്ങുമ്പോള്‍ എന്റെ ഉള്ളം കാലില്‍ ബെല്‍റ്റ് വെച്ച് അടിച്ചു. ആരും കാണാത്ത ഭാഗങ്ങളിലാണ് ഹരി എന്നെ മര്‍ദ്ദിക്കാറ്..  ഞാന്‍ ചാടി എഴുന്നേറ്റു… ഇനി കണ്ണടഞ്ഞു പോയാല്‍ ഇനിയും നിനക്ക് ഇതുപോലെ കിട്ടുമെന്ന് ഹരി എന്നോട് പറഞ്ഞു… എനിക്ക് ഉറക്കം വരുന്നുവെന്ന് പറഞ്ഞപ്പോഴും ഹരി എന്നെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ അറിയാതെ രണ്ട് മൂന്ന് വട്ടം കണ്ണടഞ്ഞു പോയപ്പോഴും ഹരി എന്നെ തല്ലി.. പിന്നീട് ഞാന്‍ കെഞ്ചി ചോദിച്ചു ഒന്ന് കിടന്നോട്ടെ എന്ന്… തുടര്‍ന്ന് ഹരി എന്നെ കിടക്കാന്‍ അനുവദിച്ചെങ്കിലും നീ കിടക്കുന്നതു കൊള്ളാം നീ കണ്ണടച്ചാല്‍ നിനക്ക് അടി ഉറപ്പാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കിടന്നു.. കുറെ കഴിഞ്ഞു കണ്ണടഞ്ഞപ്പോള്‍ ചീപ്പ് എടുത്ത് ഉള്ളം കാലിലിട്ട് പോറിച്ചായിരുന്നു. പിന്നെ ഞാന്‍ കാലെടുത്ത് മാറ്റിവെച്ചപ്പോള്‍ ചൂല്‍ കൊണ്ട് അടിച്ചു. അങ്ങനെ എന്നെ നല്ലത് പോലെ ഉപ്രദ്രവിച്ചു.എന്നാല്‍ എന്റെ കയ്യില്‍ ഇതിനൊന്നും തെളിവില്ല. ഞാന്‍ ഇതൊന്നും പരസ്യമാക്കണമെന്ന് വിചാരിച്ചിട്ടില്ല.

പലരും എന്റെ കയ്യില്‍ ഈ കടിച്ച പാടുകളൊക്കെ കാണുമ്പോള്‍ എന്നോട് ചോദിക്കുമായിരുന്നു എന്താണ് ഇതെന്ന്? ഞാന്‍ പറയും അലമാര കയറി ഇടിച്ചതാണ് മേശ കയറി ഇടിച്ചതാണെന്നൊക്കെ… ഇതുപോലെ വീഡിയോ എടുത്ത് വെച്ച് തരാനുള്ള തെളിവുകളൊന്നും എന്റെ കയ്യിലില്ല. ഹരി എന്നെ ഒരുപാട് ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്… അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന ആരോപണം ഹരി ഉന്നയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആശയുടെ പ്രതികരണം ഇങ്ങനെ… ഞാന്‍ കൂടുതലും ചീത്ത പേര് കേട്ടിട്ടുളളത് ഹരിയുടെ പേരിലാണ്.. എന്റെ ജോലി സ്ഥലത്തെ ഒരു പയ്യനെ കുറിച്ചാണ് ഹരി പറയുന്നത്. എന്റെ അനിയന്റെ പ്രായം മാത്രമാണ് അവനുള്ളത്.  ഹരി പറയുന്നത് പോലെ ഇത്രയും നാളുകള്‍ക്കിടയില്‍ ഒരു ദിവസം പോലും ഞങ്ങളുടെ വീടിന്റെ അകത്ത് കയറിട്ടുപോലുമില്ല…. ഞാന്‍ ആരെയും വീടിന്റെ അകത്ത് ഒളിപ്പിച്ചിട്ടുമില്ല.  കാട്ടില്‍ നിന്ന് സംസാരിച്ചു എന്ന് പറയുന്നതൊക്കെ വെറും തെറ്റായ ഒരു കാര്യങ്ങളാണ്… പിന്നെ കോട്ടപ്പുറത്തു താമസിക്കുന്ന ഒരു ഷിജുവിനെ കുറിച്ച് പറഞ്ഞു. ആ പുള്ളിയെ കണ്ടാല്‍ അറിയാമായിരിക്കും എന്നാല്‍ ആരാണ് എന്ന് മനസിലാവുന്നില്ല… ഞാന്‍ ആര്‍ കെ ഹോസ്പിറ്റലില്‍ ട്രെയിനീ ആയിട്ടിരിക്കെ എന്റെ പേരില്‍ വണ്ടി എടുത്തിരുന്നു. സി സി മുടങ്ങി എന്ന് പറഞ്ഞു രണ്ടു പേര്‍ കളക്ഷന്‍ മുടങ്ങിയതിനെ കുറിച്ച് അന്വേഷിക്കാനായി എന്റെ അഡ്രസ്സ് തിരക്കി വന്നിരുന്നു. അന്ന് അവരോട് സംസാരിച്ചതിന് ഹരി എന്നെയും, അവരെയും ചേര്‍ത്ത് ഒരുപാട് അസഭ്യ വാക്കുകള്‍ പറഞ്ഞു .

അന്ന് അതിന്റെ പേരില്‍ ഞാന്‍ മരിക്കണമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഹരി അന്നേരത്തെ ദേഷ്യത്തിന്റെ പേരില്‍ പറഞ്ഞതാണെന്ന് പറഞ്ഞു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ സംശയത്തിന്റെ കണ്ണോട് കൂടിയാണ് ഹരി എന്നെ നോക്കുന്നത് . സത്യം പറയുകയാണെങ്കില്‍ എന്റെ അനിയത്തിയുടെ ഭര്‍ത്താവിനെ വെച്ച് പോലും എന്നോട് സംശയം പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു ഇത്രേം സംശയം ഹരിക്ക് എന്നോട് ഉണ്ടായിരുന്നെന്ന്…  ഹരിയെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നതുപോലും ഹരിയുടെ പേരില്‍ കേട്ട ചീത്ത പേരിന്റെ അടിസ്ഥാനത്തിലാണ്. അല്ലെങ്കില്‍ ഇങ്ങനെ പതിനാലു വര്‍ഷം സ്‌നേഹിച്ച് വിവാഹം കഴിക്കേണ്ടതില്ലെന്ന് ആശ പറയുന്നു. ഹരിക്ക് വേണ്ടിയാണ് ഈ പതിനാല് വര്‍ഷവും പേര് ദോഷം കേട്ടതും എന്റെ ബന്ധുക്കള്‍ എന്നോട് പിണങ്ങിയതും  ആശാ വ്യക്തമാക്കി.

ഭാര്യയുടെയും, ഭാര്യാ സഹോദരിയുടെയും വഴിവിട്ട ബന്ധങ്ങൾ താൻ ചോദ്യം ചെയ്തതാണ് തന്നെ ക്രൂരമായി മർദ്ദിക്കുന്നതിന് കാരണമായതെന്ന് ഹരി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ കേരളത്തെ ഞെട്ടിച്ച ഈ വാർത്തയുടെ സത്യാവസ്ഥയറിയാൻ എത്തിയ മലയാളിവർത്തയുടെ പ്രതിനിധിയോട് പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഭാര്യാസഹോദരി ആര്യ പറഞ്ഞത് താൻ ആത്മഹത്യയുടെ വക്കിലാണെന്നും, തന്റെ ചേച്ചിയെ തകർക്കുമെന്ന് ഹരി വെല്ലുവിളിച്ചിരുന്നുവെന്നുമാണ്.

അത് എന്റെ ഫേസ്ബുക് അക്കൗണ്ട് തന്നെയായിരുന്നു. എന്റെ പഴയ ഫേസ്ബുക്ക് ഐഡി ഹരിയാണ് ഹാക്ക് ചെയ്ത് എന്റെ സുഹൃത്തുക്കൾക്ക് വൃത്തിക്കെട്ട മെസ്സേജുകളും, ഫോട്ടോകളും അയച്ചത്. കരഞ്ഞുകൊണ്ട് ആര്യ വീണ്ടും ആവർത്തിച്ചു അത് ഞാൻ അല്ല, ഞാൻ അങ്ങനെ നടക്കുന്ന വൃത്തികെട്ട ഒരുപെണ്ണല്ല! ആരുമത് വിശ്വസിക്കരുത്. എന്റെ ചേച്ചിയെ തകർക്കുമെന്ന് അയാള് വെല്ലുവിളിച്ചിരുന്നു… പൊട്ടിക്കരഞ്ഞ് ആശാ പറയുന്നതിനിടെ അയൽവാസികൾ ആശയെ ചേർത്തുപിടിച്ച് പറയുന്നു ഇത് അമ്മയില്ലാത്ത കുഞ്ഞുങ്ങളാണ്… ഈ കുഞ്ഞു അങ്ങനെയുള്ള ഒരുപെൺകുട്ടിയല്ല, അന്ന് സാരിയെടുത്ത് തൂങ്ങാൻ ശ്രമിച്ച ഇവളെ രക്ഷിച്ചത് അയൽവാസികളായ ഞങ്ങളായിരുന്നു… അപ്പോഴും വിതുമ്പലടക്കാനാകാതെ ആര്യ പറഞ്ഞകൊണ്ടേ ഇരുന്നു… ഞാൻ അല്ല അത് ചെയ്തത്, ഞാൻ അങ്ങനെ നടക്കുന്ന പെണ്ണല്ല…

തന്റെ ഭാര്യയുടേതെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അവളുടേതല്ലെന്ന് തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവും പ്രതികരിക്കുന്നു. ഇത് അവളോട് വൈരാഗ്യമുള്ള ആരോ ആണ് ചെയ്തതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവ് പറയുന്നു. ആശാറാണിയുടെ ആദ്യ വിവാഹ ബന്ധം തകരാൻ കാരണം ഹരിയാണെന്ന് കുടുംബം മുഴുവൻ ആവർത്തിക്കുന്നു. ഒടുവിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആശയെ വിവാഹം ചെയ്തതെന്ന് ആശയുടെ പിതാവ് വെളിപ്പെടുത്തുന്നു. 2017 മെയ് 21ന് ആയിരുന്നു രണ്ടാം വിവാഹം കഴിപ്പിച്ച് വിട്ടത്. മൂന്നുമാസം കൊണ്ടുതന്നെ അവർക്ക് കൊടുത്തതെല്ലാം ഹരി തോലച്ചുവെന്ന് ഭാര്യാപിതാവ് കുറ്റപ്പെടുത്തുന്നു.

കുടുംബക്കാരുടെ എതിർപ്പുകളെല്ലാം അവഗണിച്ചായിരുന്നു ഈ വിവാഹം നടന്നത്. പിന്നീട് ആശയെക്കൊണ്ട് ഒപ്പിടിപ്പിച്ച് അഞ്ചുലക്ഷം രൂപയോളം രണ്ടു ബാങ്കുകളിൽ നിന്നായി എടുപ്പിച്ചെന്ന് അദ്ദേഹം പറയുന്നു. കൊടുത്ത സ്വർണവും പണവും തീർന്നതുമുതൽ ഇവര്ത്തമ്മിൽ പ്രശ്നങ്ങളായിരുന്നു. കരഞ്ഞുകൊണ്ട് കിടക്കുന്ന മകളെയാണ് താൻ പലപ്പോഴും കാണാറുള്ളതെന്ന് ആ അച്ഛൻ പറയുന്നു. അവര്ത്തമ്മിൽ സന്തോഷത്തോടെ ഒരു ജീവിതം ഉണ്ടാകട്ടെയെന്ന് കരുതി താൻ ഇതുവരെ ഒരുകേസും അവന്റെ പേരിൽ കൊടുത്തിട്ടില്ലെന്ന് ഭതൃപിതാവ് വ്യക്തമാക്കുന്നു. ഹരി മൂന്നുനാല് കേസുകളിലെ പ്രതിയായിരുന്നുവെന്നും ആശയെ വെട്ടികൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ആശയുടെ പിതാവ് പറയുന്നു.പലപ്പോഴും ഹരി ആത്മഹത്യാപ്രവണതകൾ കാണിച്ചിരുന്നു, ഒരിക്കൽ ഇട്ടിരുന്ന മുണ്ടും ഷർട്ടും ഊരിവച്ച് ഹരിതന്നെ താൻ കടലിൽ മരിച്ചുവെന്ന് പ്രചരിപ്പിച്ചു, ഇതിന്റെ പേരിൽ കേസുമായി. ഇതോടെ ഈ ബന്ധം വേണ്ടെന്ന് നമ്മൾ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമൊക്കെ ഹരിയുടെ സ്വഭാവം നല്ലതാണെന്ന് തന്നെയായിരുന്നു താനും വിശ്വസിച്ചിരുന്നത്. പിന്നീട് അർദ്ധരാത്രി രണ്ടരയ്ക്ക് സഹോദരിയുടെ മുറിയിൽ ഒളിഞ്ഞുനിന്നത് നേരിട്ട് കണ്ട തനിക്ക് സ്വന്തമായിട്ട് തോന്നി എന്നെ ഹരിക്ക് വേണ്ടെന്നും,സഹോദരിയോട്‌ ഹരി അടുക്കുകയാണോ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നതായി ആശാറാണി വെളിപ്പെടുത്തുന്നു. രണ്ടുമൂന്ന് തവണ പോലീസ് താക്കീത് ത് ചെയ്തുവിട്ട ഹരി പിന്നെയും തന്നെ ശല്യപ്പെടുത്താൻ വന്നിരുന്നുവെന്നും, തന്നെ മർദ്ദിച്ച ശേഷം ഫോണെടുത്ത് കാണിച്ചിട്ട് ഒരുമിച്ച് ജീവിക്കാൻ തയ്യാറായില്ലെങ്കിൽ അനിയത്തിയുടെ ഫേസ്ബുക്കിലൂടെ അവളെ മോശമായി ചിത്രീകരിക്കുമെന്നും, എന്റെ വീട്ടിൽ ടാർപ്പാളം കെട്ടുന്നതിനു മുമ്പേ നിന്റെ അനുജത്തിയുടെ മരണം ഉണ്ടാകുമെന്നും ഹരി പറഞ്ഞതായും, ആശാറാണി വെളിപ്പെടുത്തുന്നു.

ഹരി മരിക്കുന്നതിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ ആരാഞ്ഞപ്പോൾ ആശയുടെ വാക്കുകൾ ഇങ്ങനെ.. ആ വീഡിയോ എടുക്കുന്നതിനു മുമ്പ് ഹരി തന്നെ ഒരുപാട് മർദ്ദിച്ചിരുന്നു. ഉറങ്ങിക്കിടന്ന തന്നെ ഉള്ളം കാലിൽ ബെൽറ്റിട്ട് കെട്ടി മർദ്ദിച്ചെന്നും, ഉറങ്ങിയാൽ അടിക്കുമെന്ന് ഹരി ഭീഷണിപ്പെടുത്തിയെന്നും ആര്യ പറയുന്നു. വീട്ടിൽ ആരെങ്കിലും വന്നാൽ സംശയത്തോടെയാണ് ഹരി പെരുമാറിയതെന്നും, ക്രൂരമായി തല്ലിയിരുന്നെന്നും ആശാറാണി പറയുന്നു. അതൊന്നും കാണിക്കാൻ തന്റെ കയിൽ തെളിവുകളില്ല… പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതുപോലെ വിഡിയോകൾ എടുത്തു സൂക്ഷിക്കാറുണ്ടായിരുന്നു. അപ്പോഴും ഹരി പറയും നിനക്കും നിന്റെ സഹോദരിക്കും അച്ഛനും ഒരു പണി തരുമെന്ന്. ഇതിനുവേണ്ടിയായിരുന്നു ഹരി അതൊക്കെ സൂക്ഷിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ആശ പറയുന്നു.

ഹരിയുടെ ആത്മഹത്യ എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും ദുരൂഹമാണ്. ഓട്ടോഡ്രൈവറായ ഇടയാറുകാരൻ ഹരി കഴിഞ്ഞ ദിവസം രാവിലെയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യ വീട്ടില്‍ എത്തിയായിരുന്നു ഹരി ആത്മഹത്യ ചെയ്തത്. ഹരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഹരിയുടെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെയും വിഷമങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാനിടയാക്കിയത്.

ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ മറ്റു സമൂഹ മാധ്യമങ്ങളിലും ചർച്ചയാവുകയാണ്. ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിയ്ക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ, ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നും വീഡിയോയില്‍ ഹരി പറയുന്നുണ്ട്. രണ്ടു ദിവസം മുൻപ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടു ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും ഹരി ഈ കടുംകൈ ചെയ്യുമെന്ന് ഹരിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കരുതിയിരുന്നില്ല.

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി. ഹൈക്കോടതിയിലാണ് പള്‍സര്‍ സുനി അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സുനി അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്നുതന്നെ ഹൈക്കോടതി പരിഗണിക്കും. കേസ് മറ്റു ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും സുനി പറയുന്നു. വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടി ശ്രമിക്കുന്നത്. ജയിലിലായതിനാല്‍ മറ്റു ജില്ലകളില്‍ കേസ് നടത്താനുള്ള വരുമാനം സുനിക്ക് ഇല്ലെന്നും അപേക്ഷയില്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനി നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved