ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിൽ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിക്കുകയായിരുന്നുവെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രി ഒന്നേകാലോടെയാണ് യുവതിയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഛർദിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേസിൽ യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ബന്ധുവായ യുവതിയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന് യുവതിയെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു.
നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് തുടങ്ങിയവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രെഗ്നന്‍സി പോസിറ്റീവ് ചിത്രം ചര്‍ച്ചയായിരുന്നു. പിന്നീട് അത് പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് വ്യക്തമായി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രം പറയുന്നത് ആറ് ഗര്‍ഭണികളുടെ കഥയാണ്. സിനിമയില്‍ പുരുഷ താരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘വണ്ടര്‍ വുമണ്‍’. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രമേയമാക്കുന്നത്.
സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. 15 ദിവസങ്ങള്‍കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തന്നെ സോണി ലിവില്‍ സ്ട്രീം ചെയ്യും. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഷാരോണ്‍ ആശുപത്രിയിലായിരുന്നപ്പോഴും മരിച്ചതിന് ശേഷവും പെണ്‍സുഹൃത്ത് ഗ്രീഷ്മ പറഞ്ഞത് പ്രധാനമായും ഒമ്പത് നുണകള്‍. ഈ നുണകളെല്ലാം പൊലീസിന്റെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തകര്‍ന്നുവീഴുകയാണുണ്ടായത്.
ആ ഒമ്പത് നുണകള്‍
1. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചതിന് ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായത് കൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
2. ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതിനാല്‍ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കിയപ്പോള്‍ അയാളും ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവറായ കാരണക്കോണം സ്വദേശി പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സത്യം പറഞ്ഞു.
4. ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്. ഷാരോണിനുമായുള്ള ബന്ധം വിട്ടെന്നാണ് കരുതുന്നതെന്നും അത് കൊണ്ട് വീട്ടുകാര്‍ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.
5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോള്‍ ഗ്രീഷ്മ ഉത്തരം നല്‍കുന്നില്ല. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന്‍ കഷായത്തെ കുറിച്ച് ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
6. ഏത് കഷായമാണ് ഷാരോണിന് നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും ഗ്രീഷ്മ ഒരു സമയത്തും നല്‍കിയിട്ടില്ല. കഷായകുപ്പിയുടെ അടപ്പില്‍ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.
മരണത്തിന് ശേഷം ഗ്രീഷ്മ പറഞ്ഞ കള്ളങ്ങളും കേസില്‍ വഴിത്തിരിവായി
7. ഷാരോണ്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നല്‍കിയതെന്നായിരുന്നു മരണശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.
8. ഷാരോണിനെ അപായപ്പെടുത്താന്‍ ഉള്ള എന്തെങ്കിലും ഉദ്ദ്യേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിന്‍ കൂടെയുണ്ടായിരുന്നില്ലേ, റെജിന്‍ കൂടെയുള്ളവര്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി.
9. പുത്തന്‍കട ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നടുവേദനയ്ക്ക് കഷായം കുറിച്ച് നല്‍കിയെന്നും ഗ്രീഷ്മ പറഞ്ഞു. ഡോക്ടര്‍ ഇത് നിഷേധിച്ചതും കേസില്‍ പ്രധാനപ്പെട്ട ഒന്നായി മാറി.
കഷായത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന വിവരം ഷാരോണിനോട് പറഞ്ഞിരുന്നെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. എന്നാല്‍ ഈ വിവരം ആരോടും പറയേണ്ട, കുടിച്ചത് താന്‍ ഛര്‍ദിച്ച് കളഞ്ഞിട്ടുണ്ട്, പ്രശ്‌നമൊന്നുമില്ല എന്നാണ് ഇതിന് ഷാരോണ്‍ നല്‍കിയ മറുപടിയെന്ന് ഗ്രീഷ്മ പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.ഗ്രീഷ്മയുടെ മൊഴി: ”14ന് വീട്ടിലെത്തിയ ഇരുവരും സംസാരിച്ചിരുന്നു. ഇതിനിടെ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു പോയില്ലെങ്കില്‍ താന്‍ വിഷം കുടിക്കുമെന്ന് ഗ്രീഷ്മ ഷാരോണിനെ ഭീഷണിപ്പെടുത്തി. ഇതിനെ ഷാരോണ്‍ എതിര്‍ക്കുകയും ഒന്നിച്ചു ജീവിക്കാമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.
ഇതിനിടെ ടോയ്‌ലെറ്റിലേക്ക് ഷാരോണ്‍ പോയപ്പോള്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇത് ഷാരോണ്‍ കുടിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. അപ്പോഴാണ് കയപ്പ് മാറാന്‍ ജ്യൂസ് കുടിക്കാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചത്. ജ്യൂസ് ഷാരോണ്‍ കുടിച്ചു. തുടര്‍ന്നാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത്. പ്രശ്‌നമില്ല, അത് ഛര്‍ദിച്ച് കളഞ്ഞു, ആരോടും പറയേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു.”
അതേസമയം, ഗ്രീഷ്മയുടെ ഈ മൊഴിയില്‍ അന്വേഷണസംഘത്തിനും വ്യക്തത കുറവുണ്ട്. മൊഴി ഷാരോണിന്റെ കുടുംബവും നിഷേധിച്ചു. ഈ മൊഴി അടിസ്ഥാനരഹിതമാണ്. പൊലീസിനോട് നുണ പറഞ്ഞതാകുമെന്നാണ് ഷാരോണിന്റെ സഹോദരന്‍ പറഞ്ഞത്. വീട്ടിലെത്തി സുഖമില്ലെന്ന് പറയുമ്പോള്‍ ഗ്രീഷ്മ പറഞ്ഞത് ഓട്ടോക്കാരന്റെയും മറ്റ് കാര്യങ്ങളാണെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു.
ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. വിഷം കലര്‍ത്തുന്നത് സംബന്ധിച്ച് ഗൂഗിളില്‍ ഗ്രീഷ്മ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം.
സംഭവത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.
കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
വീടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തിനൊപ്പം ഇറങ്ങി പോവുകയായിരുന്നെന്നാണ് ഗ്രീഷ്മയുടെ മൊഴിയെന്ന് എഡിജിപി വ്യക്തമാക്കി. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു.
എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.
ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു.
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെണ്‍സുഹൃത്തും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.
പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മാധ്യമങ്ങളെ കാണും.
ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായെന്നും തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു. ഗ്രീഷ്മ ആസൂത്രിതമായി പാനീയത്തില്‍ തുരിശ് കലർത്തി കൊടുത്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.
പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.
കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു.
ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.
പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തു കൊടുത്തിരിന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്റെ മരണത്തിനു കാരണമായിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.
ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു. ഉടൻ തന്നെ എഡിജിപി എ .ആർ അജിത് കുമാർ മാധ്യമങ്ങളെ കാണും .
അതേസമയം കേസില്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിച്ച് ഷാരോണും പെണ്‍കുട്ടിയുമായിട്ടുള്ള ശബ്ദസംഭാഷണങ്ങളും വാട്സആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. കഷായം കുടിച്ചശേഷമാണ് ആരോഗ്യപ്രശ്നമുണ്ടായെന്ന് വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഷാരോണ്‍ പെണ്‍കുട്ടിക്കയച്ച ശബ്ദസംഭാഷണത്തില്‍ പറയുന്നു. താന്‍ തെറ്റുകാരിയല്ലെന്ന് പെണ്‍കുട്ടി ഷാരോണിന്റെ അച്ഛന് അയച്ച വാട്സ്ആപ്പ് ചാറ്റില്‍ സൂചിപ്പിക്കുന്നുമുണ്ട്.
ചികിത്സയിലായിരിക്കെ 25നാണ് ഷാരോണിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്.
പ്രവാസ ലോകത്ത് വിടപറയുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് അഷറഫ് താമരശ്ശേരി. ഈ വിയോഗങ്ങൾ പലതും നെഞ്ചിൽ തട്ടുമ്പോൾ ആ വേദന അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ നെഞ്ചുലഞ്ഞ ഒരു വിയോഗം പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചതിൽ 8 പേർ മലയാളികളാണെന്നും അതിൽ ഒരാളുടെ വിയോഗം മനസിനെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിക്കുന്നു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു.
ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരനെന്ന് അഷറഫ് വേദനയോടെ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചത്. എട്ടുപേർ മലയാളികളായിരുന്നു. ഇതിൽ ഒരു സഹോദരൻറെ ആകസ്മികമായ മരണം വല്ലാതെ വേദനിപ്പിച്ചു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു. ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരൻ. എത്രയെത്ര സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുന്നത്. പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുടുംബം, കുഞ്ഞുമക്കൾ, ഇന്നലെ വരെ ചിരിച്ചു കളിച്ച കൂട്ടുകാർ…. സന്തോഷത്തിൻറെ പുഞ്ചിരികൾ വാടി ദുഖത്തിൻറെ കണ്ണുനീരുകൾ പൊടിയുന്ന നിമിഷങ്ങൾ… എന്ത് ചെയ്യാം വിധി തീരുമാനിക്കുന്നത് നമ്മളല്ലല്ലോ….ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. നമ്മളിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങളുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ…….
Ashraf thamarassery
സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയായ യുവതി തൂങ്ങിമരിച്ചു. സിക്കിം സ്വദേശിനിയായ 24 കാരി വേദൻഷിയാണ് കോവളം ബീച്ച് റോഡിലെ വാടക വീട്ടിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ ആറോടെ ഒപ്പം താമസിക്കുന്ന യുവതിയാണ് സമീപത്തെ കുടുംബത്തെ വിവരമറിയിച്ചത്.
മുറിയിൽ കാണാതായതോടെ സമീപത്തുള്ളവരും പാഞ്ഞെത്തി അന്വേഷിച്ചു. പിന്നാലെയാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു വേൻഷിയുടെ മൃതദേഹം കിടന്നിരുന്നത്. ശേഷം, കോവളം എസ്.ഐ. എസ്.അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വീടും പരിസരവും പരിശോധിച്ചു.
ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തൂങ്ങിമരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കൾ ഞായറാഴ്ച കോവളത്തെത്തും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.
അഭിഷേക് കൃഷ്ണ പി. ആർ
ദുഷ്ടനായ രാജാവിൻ്റെ ഭരണത്തിൽ എല്ലാ ദുഷ്ടതകളും നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം . അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാൾ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തൻ്റെ പ്രജകൾ വധശിക്ഷ നൽകാൻ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തിൽ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുൻപത്തെ രാജാവായിരുന്ന രാമകൃഷ്ണ വർമ്മ എന്ന രാജാവിൻ്റേതായിരുന്നു ഈ രാജ്യം.
രാമകൃഷ്ണ വർമ്മ രാജൻ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. നാടിൻ്റയും തൻ്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിൻ്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവർമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാൽ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവർമ്മ ചിന്തിക്കാൻ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീർക്കണമെന്ന് സിംഹവർമ്മ തീരുമാനിച്ചു. അതിനായി അദേഹം അവസരം കാത്തിരുന്നു.
രാമകൃഷ്ണ വർമ്മയുടെ നാടിൻ്റെ അതിർത്തി കടന്നാൽ പിന്നീട് ക്രൂരനായ ഹ്യൂമിൻ്റെ നാടാണ്. ഹ്യൂമിന് രാമകൃഷ്ണ വർമ്മയുടെ നാട് സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു ദിവസം രാത്രിയിൽ ഹ്യൂം സിംഹവർമ്മയെ തൻ്റെ രഹസ്യസങ്കേതത്തിൽ കണ്ടുമുട്ടി. തുടർന്ന് സിംഹവർമ്മയും ഹ്യൂമും ചേർന്ന് രാമകൃഷ്ണ വർമ്മയെ കൊല്ലാൻ പദ്ധതി തയാറാക്കി. ഒരു ദിവസം രാത്രിയിൽ രാജാവും സിംഹവർമ്മയും തേരിൽ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ ഹ്യുമിൻ്റെ ആളുകൾ വളഞ്ഞാക്രമിച്ച് രാജാവിനെ വധിച്ചു. രാജാവ് കൊല്ലപ്പെട്ട വിവരം എല്ലാവരും അറിഞ്ഞു. ജനങ്ങൾ കൂടുതലായി വിഷമിക്കാൻ തുടങ്ങി. പക്ഷേ, രാജാവിൻ്റെ ദേഹം എവിടെയാണുള്ളതെന്നാർക്കും അറിയില്ല.
രാജാവ് മരിച്ച രാത്രി ഇയാളുടെ ദേഹം സംസ്ക്കരിക്കട്ടെ എന്ന് സിംഹവർമ്മ ചോദിച്ചു. വേണ്ട എന്ന് ഹ്യൂം പറഞ്ഞു. ഹ്യൂം താൻ മാറ്റിവെച്ചിരുന്ന ബോംബുകൾ രാജാവിൻ്റെ ദേഹത്ത് കെട്ടിവെച്ചു. എന്നിട്ട് രാജാവിനെ അദേഹത്തിൻ്റെ തേരിൽ ഇരുത്തി കൊക്കയിലേയ്ക്ക് തേരുമായി മറിച്ചിട്ടു. രാജാവിൻ്റെ മരണശേഷമാണ് ഹ്യൂമിൻ്റെ ക്രൂരഭരണം ആ രാജ്യത്ത് നടമാടിയത്. നമ്മെ തോൽപ്പിക്കാൻ ആരുമില്ലെന്ന അഹങ്കാരം ഹ്യൂമിൽ നിറഞ്ഞു. എന്നാൽ ജനങ്ങൾ ഈ സമയത്ത് നാടിന് പഴയപോലെ സമാധാനം വേണമെന്ന് ആശിച്ചു. ആ നാട്ടിൽ രാജശേഖർ സുമംഗല ദേവി എന്ന ദമ്പതികൾ ജീവിച്ചിരുന്നു. അവർക്ക് ഭീമരാജ് എന്നൊരു മകനുണ്ടായിരുന്നു. അവൻ മഹാവികൃതിയായിരുന്നു. കൂട്ടുകാരെയൊക്കെ പേടിപ്പിക്കുമായിരുന്നു.
ഭീമിൻ്റെ അച്ഛൻ ഒരു ദിവസം ഭക്ഷണം വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു പോരുമ്പോൾ ഒരു ആൾക്കൂട്ടം അയാൾ കണ്ടു. ഹ്യൂമിൻ്റെ ആളുകൾ ഒരു പാവത്തിനെ തല്ലിച്ചതയ്ക്കുന്നു. ഭീമിൻ്റെ അച്ഛൻ ഇതുകണ്ട് ഹ്യൂമിൻ്റെ ആളുകളോടായി പറഞ്ഞു ഹ്യൂമിൻ്റെ പാദസേവകരെ നിങ്ങൾ എന്തിന് ആ പാവത്തിനെ തല്ലുന്നു. ഇതോടെ ഹ്യൂമിൻ്റെ ആളുകളും ഭീമിൻ്റെ അച്ഛനും യുദ്ധം തുടങ്ങി. ഭീമിൻ്റെ അച്ഛൻ അവരെ തല്ലിച്ചതച്ചു. ഒരാൾ മാത്രം തന്‍റെ തോക്ക് എടുത്ത് അയാളുടെ കാലിലേയ്ക്ക് വെടിവെച്ചു. ഭീമിൻ്റെ അച്ഛൻ രാജശേഖറിനെ വീട്ടിൽ കൊണ്ടുപോയി കിടത്തി. ഇതുകണ്ട ഭീമിന് സങ്കടം സഹിക്കാൻ വയ്യാതായി. അവൻ ഹ്യൂമിൻ്റെ പടയ്ക്ക് നേരെ പാഞ്ഞു. എന്നിട്ടവൻ പറഞ്ഞു. എടാ ഹ്യൂം ധൈര്യമുണ്ടെങ്കിൽ എന്നോട് ഏറ്റുമുട്ടുക. മഠയൻമാരായ ഹ്യൂമിൻ്റെ പാദസേവകർക്ക് ഇതുകേട്ട് ദേഷ്യമായി. അവർ ഭീമിനോട് ഏറ്റുമുട്ടാൻ തുടങ്ങി. പടയാളികൾ ഒന്നൊന്നായി തോറ്റോടി. ഇതുകേട്ട ഹ്യൂമിനും ദേഷ്യം വർദ്ധിച്ചു.
ഭീം വീട്ടിലേയ്ക്ക് തിരിച്ചു പോയി. അമ്മേ ഞാൻ അച്ഛനെ തല്ലിയവരെ നശിപ്പിച്ചു എന്ന് ഭീം പറഞ്ഞു. നീയെന്താണ് മോനെ ഈ ചെയ്തത്. നീ ഇപ്പോൾ ചെയ്തത് കുട്ടികളിയല്ല. പിന്നെ ഞാൻ എന്ത് ചെയ്യാനാ തോൽക്കണമായിരുന്നോ. നാം ഒരിക്കലും തോൽക്കുവാൻ പാടില്ല അമ്മേ. മോൻ നശിപ്പിച്ചത് കളിപ്പാട്ടത്തെ അല്ല ഹ്യൂമിൻ്റെ സൈന്യത്തെയാണ്. അപ്പോൾ ഭീം ചോദിച്ചു. അമ്മേ ഈ ഹ്യൂം ആരാ. അപ്പോൾ അമ്മ പറഞ്ഞു. അതാണ് ഇവിടുത്തെ രാജാവ്. പക്ഷേ, വെറും രാജാവ് അല്ല ക്രൂരനാണയാൾ. അവൻ നമ്മുടെ നാട്ടിലെ രാക്ഷസനാണ്. നീ ആറു വയസ്സ് പ്രായമായപ്പോൾ രാമകൃഷ്ണ വർമ്മ ആയിരുന്നു ഇവിടുത്തെ രാജാവ്. അദേഹം നല്ലവനായിരുന്നു. അദേഹം ജനങ്ങളുടെ സങ്കടമറിഞ്ഞു പ്രവർത്തിക്കുമായിരുന്നു. ആ നല്ല രാജാവ് മരിച്ചതോടെ ഈ നാട്ടിലെ സന്തോഷവും സമാധാനവും സൗഹൃദവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടു. പിന്നീട് ശത്രുതയും വഞ്ചനയും വെറുപ്പും കൂടി. ഇയാൾ നമ്മുടെ നാടിനെ നശിപ്പിക്കും മോനെ. ഇവനെ അനുസരിച്ച് നടക്കാനാണോ അമ്മേ നമ്മൾ ജീവിക്കുന്നത്. അതെ, മോനെ നമുക്കൊന്നും ചെയ്യാനാവില്ല. മോനെ നാം ഇവനെ പേടിച്ചു ജീവിക്കണം. അവനെ അനുസരിച്ചില്ലെങ്കിൽ ദുഷ്ടനായ ഹ്യൂം നമ്മെ വധിക്കും. അപ്പോ എന്നെ വധിക്കുമോ ? ആം അത് കാണാൻ എനിക്ക് സാധിക്കില്ല മോനെ . നീ ഇന്നാട്ടിൽ നിന്ന് രക്ഷപെടുക. ഇന്ന് രാത്രി ഒരു കപ്പൽ വരും അതിൽ നിന്നെ ഞാൻ കയറ്റി വിടാം . അപ്പോൾ അമ്മയും അച്ഛനും. ഭീ ചോദിച്ചു. ഞങ്ങളെകുറിച്ച് നീ ഒന്നും ഓർക്കരുത്. നിനക്ക് എന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ നിനക്ക് കത്ത് അയയ്ക്കാം. ഭീമിനെ അവൻ്റെ അമ്മ കപ്പലിൽ കയറ്റി വിട്ടു.
ഹ്യൂം ദേഷ്യത്തിൽ ഭീമിനെ കൊല്ലാൻ ഉത്തരവിട്ടു. ഈ വിവരം സിംഹവർമ്മ വിളംബരം ചെയ്തു. ഭീം എന്ന കുട്ടിയെ ഇവിടെ കണ്ടാൽ ഞങ്ങളെ അറിയിക്കുക. പക്ഷേ, ആ നാട്ടിൽ ഭീം ഇല്ലായിരുന്നു. ഇതറിഞ്ഞ സിംഹവർമ്മ ഹ്യൂമിൻ്റെ അടുത്തേയ്ക്ക് പോയി. രാജൻ…ഭീം ഈ നാട്ടിൽ എവിടെയും ഇല്ല. ദേഷ്യം വന്ന ഹ്യും സിംഹവർമ്മയെ വധിച്ചു. കപ്പലിൽ കയറി 4 ദിവസം കഴിഞ്ഞ് ഭീം മഞ്ഞ് മൂടിയ ഒരു നാട്ടിലെത്തി. അവിടുത്തെ ജനങ്ങൾ കമ്പിളി വസ്ത്രമാണ് ധരിച്ചിരുന്നത്. അവന് തണുപ്പ് സഹിക്കാൻ കഴിഞ്ഞില്ല. വല്ലാതെ തണുക്കുന്നു. അപ്പോൾ അവൻ ഒരു സുന്ദരി പെണ്ണിനെ കണ്ടു. ഏ കുട്ടി ഈ വസ്ത്രം എവിടുന്നാ . ദാ അവിടുന്നാ അവൾ അവനെ അവിടെ എത്തിച്ചു. ആ വസ്ത്രങ്ങൾ കിട്ടുന്നത് ഒരു ഗുഹയിൽ നിന്നായിരുന്നു. അവിടെ ഒരു പ്രായമുള്ള അപ്പൂപ്പൻ തുന്നിയുണ്ടാക്കുന്നതാണ്. ആ അപ്പൂപ്പനു കൂട്ടയി നിൽക്കുന്ന പെണ്ണ് ആയിരുന്നു അത്. ഹ്യൂം ഭീമിനെ കണ്ടുപിടിക്കാനായി കുറെ പേരെ നാലു ദിശയിലുള്ള നാടുകളിലേയ്ക്ക് അയച്ചു. വർഷം പിന്നിട്ടു ഭീം വളർന്നു. ആ പെൺകുട്ടിയും വളർന്നു. എന്നിട്ടും ഹ്യൂമിൻ്റെ ആളുകൾക്ക് ഭീമിനെ കണ്ടെത്താനായില്ല. ഹ്യൂമിന് ഭീമിനോടുള്ള ദേഷ്യം കൂടി. ഭീമും പെണ്ണും വയസ്സനും നല്ല നല്ല വസ്ത്രങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അവർക്ക് കൂടുതൽ പണം കിട്ടി തുടങ്ങി. ഒരു ദിവസം ഭീം പെൺകുട്ടിയോട് ചോദിച്ചു . നിൻ്റെ പെരെന്താ ?. അവൾ ഭയന്നുകൊണ്ട് പറഞ്ഞു ഷഹ് നാ. അവളുടെ ഭയം കണ്ടപ്പോൾ അവന് സംശയം തോന്നി. അവൾ വിയർക്കുന്നത് അവൻ കണ്ടു. അവൻ ദേഷ്യത്തിൽ ചോദിച്ചു സത്യം പറ നീ ആരാണ്. എന്നിട്ട് അവൻ അവിടെ ഇരുന്ന മഴു കൈയ്യിലെടുത്തു. അവൾ പറഞ്ഞു. വസുന്തര രാമകൃഷ്ണ വർമ്മയുടെ മകൾ ആണ് ഞാൻ. ആ സുന്ദരിയായ പെൺകുട്ടി പറഞ്ഞു. അവൻ കോടാലി നിലത്തിട്ടു. എന്നിട്ട് തൻ്റെ അമ്മ പറഞ്ഞത് ഓർത്തു. നിനക്ക് 6 വയസ്സ് ആയപ്പോൾ രാമകൃഷ്ണ വർമ്മ ആയിരുന്നു ഇവിടുത്തെ രാജാവ് എന്ന്. നീ രാജാവിൻ്റെ മകളാണോ ? അതെ, അവൾ പറഞ്ഞു. പിന്നെ രാജാവ് മരിച്ചതിനു ശേഷം ഹ്യൂം എങ്ങനെ രാജാവായി. കാരണം, അന്ന് രാത്രി ഞാൻ കൂട്ടുകാരൊത്ത് കളിക്കുക ആയിരുന്നു. എന്നീട്ട് സന്തോഷത്തോടെ എൻ്റെ അച്ഛനെ കാണാൻ പോയപ്പോഴാണ് അതിനു മുൻപ് ഒരു ശബ്ദം കേട്ടത്. ഞാൻ എന്താണെന്നറിയാൻ അവിടുത്തെ മരച്ചുവട്ടിലിനു പിറകിൽ നിൽക്കുമ്പോഴാണ് എൻ്റെ അച്ഛ്നെ അദേഹത്തിൻ്റെ തേരിൽ ഇരുത്തി അദേഹത്തിൻ്റെ ശരീരം കൊക്കയിലേയ്ക്ക് തള്ളിയിട്ടു. ആരും അത് അറിയാതിരിക്കാൻ അദേഹത്തിൻ്റെ ദേഹത്ത് എന്തോ ഇട്ട് പൊട്ടിച്ചു. ആന്ന് ഒരു ദീപാവലി ആയിരുന്നു. അതുകൊണ്ട് ആളുകൾ പടക്കം പൊട്ടിച്ചതാണെന്നെ തോന്നു. ആരാ അത് ചെയ്തത് . നിങ്ങൾ പറയുന്ന ആ ക്രൂരനായ രാജാവ് ഹ്യൂം. കൂടെ അച്ഛൻ്റെ സഹായി ആയിരുന്ന സിംഹവർമ്മയും . അയാൾ ചതിയനായിരുന്നോ.
അതെ, ഭീം … ഹ്യൂമിൻ്റെ ആളുകൾക്ക് ഭീമിനെ കിട്ടിയില്ല. ഇനി നമ്മൾ എന്ത് ചെയ്യും ഒരാൾ പറഞ്ഞു. ഹ്യൂം പറഞ്ഞു ഭിമിൻ്റെ കുടുംബത്തെ ഇവിടെ എവിടെയെങ്കിലും കണ്ടാൽ അവരെ പിടികൂടുക. വൈകാതെ ഭീമിൻ്റെ അച്ഛനെയും അമ്മയെയും ഹ്യൂമിൻ്റെ പടയാളികൾ ജയിലിലിട്ടു. അമ്മ ജയിലിൽ ഇരുന്ന ഒരു പേപ്പർ എടുത്ത് ഭീമിനു കത്തെഴുതാൻ തുടങ്ങി. എന്നിട്ട് ഒരു പരുന്തിൻ്റെ കാലിൽ കത്ത് കെട്ടി വെച്ചു. വൈകാതെ ആ കത്ത് ഭീമിനു കിട്ടി. ആ കത്തിൽ ഇങ്ങനെ ആയിരുന്നു. മോനെ ഭീം ഈ ഇനി ഇവിടെയ്ക്ക് ഒരിക്കലും വരാൻ പാടില്ല. കാരണം നിനക്ക് ഞങ്ങളെ ഇനി ഒരിക്കലും കാണാനാവില്ല. ഇന്ന് ഹ്യും ഞങ്ങളേ വധിക്കും. അതുകൊണ്ട് ദയവായി നീ ഇവിടെ എത്തരുത്. ഇതറിഞ്ഞ ഭീമിന് കലി കൂടി. ഇല്ല അമ്മേ ഞാൻ വരും. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ഹ്യൂം. ഇതിനൊരു തീരുമാനം കണ്ടിട്ടേ ജനിച്ച മണ്ണിൽ നിന്ന് ഈ ഭീം വിടപറയു.
ഭീം തൻ്റെ ആയുധങ്ങളുമായി കപ്പലിൽ കയറി. നിൽക്കു. വസുന്തര പറഞ്ഞു. ഞാനും വരുന്നു. തീരുവാണെൽ ഒരുമിച്ച് തീരാം. വേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം വസുന്തര. കപ്പൽ നീങ്ങാൻ തുടങ്ങി. 4 ദിവസം കഴിഞ്ഞു. ഭീം നാട്ടിലെത്തി . ഭീം നാട്ടിൽ കെട്ടിയിട്ടിരുന്ന കുതിരയെ അഴിച്ച് അതിൻ്റെ പുറത്തു കയറി ഹ്യൂമിനു നേരെ പാഞ്ഞു. ഭീം ദേഹത്ത് കയറു കെട്ടി എടുത്തു ചാടി. ഭീം തൻ്റെ കൈയ്യിലിരുന്ന മഴും ഹ്യൂമിൻ്റെ പടയ്ക്ക് നേരെ വലിച്ചെറിഞ്ഞു. ഭീം തൻ്റെ കൈയ്യിലിരുന്ന അമ്പുകൾ തൊടുത്തുവിട്ടു. ഭീമിൻ്റെ അസ്ത്രങ്ങൾ ഏറ്റവർ വീഴാൻ തുടങ്ങി. ബഹളം കേട്ട ഹ്യും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ താഴേയ്ക്ക് നോക്കി. ഭീം കൊട്ടാരത്തിൽ കടന്ന് ഹ്യുമിൻ്റെ പടയാളികളുമായി ഏറ്റുമുട്ടാൻ തുടങ്ങി. ഹ്യും കേൾക്കെ ഉച്ചത്തിൽ അലറി അല്ലയോ ഹ്യും നീ എന്നെ അല്ലെ കത്തിരുന്നത്. ഹ്യുമിൻ്റെ അറയിൽ മറ്റു പടയാളികളും വന്നു. എന്നിട്ട് ഭീമിനെ ചങ്ങലയി ബന്ധിതനാക്കി.
ഹ്യും ഭീമിനെ വധിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തു. ഭിം പേടിയില്ലാതെ മുന്നോട്ട് നടന്നു. ഭിം ഹ്യുമിനോടായി പറഞ്ഞു . ഞാൻ തോറ്റെന്ന് നീ കരുതേണ്ട. എന്നെ തീർക്കും മുൻപ് നീ ചിന്തിക്കുക. എന്നെ തീർത്താൻ ജനം വെറുതെ ഇരിക്കുമോയെന്ന്. അപ്പോൾ ഒരു ശബ്ദം തടവറയിൽ നിന്നു കേട്ടു നീ വിഷമിക്കേണ്ട ഞാൻ സിംഹവർമ്മയുടെ സഹോദരൻ ആണ്. അയാൾ ഭീമിൻ്റെ കൈയ്യിലെ കെട്ട് അഴിച്ചു. ഭീമിനു ഒരാൾ തോക്ക് എടുത്ത് കൊടുത്തു. ചെയ്ത പാപങ്ങളിൽ ആർക്കെങ്കിൽ കരുണ തോന്നിയാൽ നീ രക്ഷപെടും. ഹ്യൂമിനെ ഭീം വെടിവെച്ച് വീഴ്ത്തി. അതോടെ ദുഷ്ടനായ രാജാവിൻ്റെ ശല്യവും തീർന്നു, വാളെടുക്കുന്നവൻ വളാലെ..
അഭിഷേക് കൃഷ്ണ പി. ആർ : സുശീല നിലയം , തെക്കൻകോട് തോട്ടുങ്കൽ പീടിക , മുവാറ്റുപുഴ . മൂവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്ക്കുളിലെ 8 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ് .