പൂഞ്ഞാര്‍ പുല്ലപ്പാറയില്‍ കുരിശിനുമുകളില്‍ കുട്ടികള്‍ കയറി നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ പരാതി രമ്യമായി പരിഹരിച്ചു. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെ മഹല്ല് കമ്മിറ്റി ഈരാറ്റുപേട്ട സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിച്ചു. പള്ളയിങ്കണത്തില്‍ വൈദികര്‍ക്കൊപ്പം മഹല്ല് കമ്മിറ്റി അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാര്‍ത്തകളെത്തിയതിനു പിന്നാലെ സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് ഖേദപ്രകടനവുമായി മഹല്ല് കമ്മിറ്റി പള്ളിയിലെത്തിയത്. കൂടുതല്‍പോര്‍ വിളിക്കള്‍ക്കൊന്നും ഇടം നല്‍കാതെ ഇരുകൂട്ടരും പരാതി രമ്യമായി പരിഹരിക്കുകയായിരുന്നു.
മൂന്ന് മതവിഭാഗത്തില്‍പെട്ട കുട്ടികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെന്റ് മേരീസ് പള്ളിയുടെ പരാതിയില്‍ 14 കുട്ടികളെ ഈരാറ്റുപേട്ട പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. എന്നാല്‍, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റേഷനില്‍ വെച്ച് കേസ് ഒത്തുതീര്‍പ്പാക്കി. പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മധ്യസ്ഥതയിലായിരുന്നു ഇത്. കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികള്‍ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൂഞ്ഞാര്‍ പള്ളിയിയിലെ വൈദികരോടും അധികാരികളോടും കുട്ടികള്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണമെന്ന വ്യവസ്ഥയിന്മേലാണ് കേസ് ഒത്തുതീര്‍പ്പായത്. ജനപ്രതിനിധികള്‍, സമുദായ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കൈക്കാരന്മാര്‍, പള്ളികമറ്റിക്കാര്‍ എന്നിവരാണ് മത സൗഹാര്‍ദ്ദം മുന്‍നിര്‍ത്തിയുള്ള പ്രശ്‌ന പരിഹാരത്തിന് പിന്തുണയേകിയത്.
നേരത്തെ, കുരിശിനെ അപമാനിച്ചതില്‍ പൂഞ്ഞാര്‍ ഇടവക പ്രതിനിധിയോഗം പ്രതിഷേധം അറിയിച്ചിരുന്നു. മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും സഭ പരാതി നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. സാഹചര്യം കൂടുതല്‍ വഷളാകുന്നതിനുമുമ്പ് പരാതി പരിഹരിക്കാനുള്ള മഹല്ല് കമ്മിറ്റിയുടെ ശ്രമങ്ങളെ സെന്റ് മേരിസ് പള്ളിയും അംഗീകരിക്കുകയായിരുന്നു.
പ്ലെയിൻ ആണ് എറണാകുളം നേവൽ ബേസിന് സമീപത്തെ കൊച്ചി കായലിൽ ലാന്‍ഡ് ചെയ്തത്. മാലദീപിൽ നിന്നും വരുന്ന വഴി ഇന്ധനം നിറയ്ക്കാനാണ് ട്വിൻ ഓട്ടർ 300 എന്ന വിമാനം ഇറങ്ങിയത്. വിമാനം കായലിലേക്ക് പറന്നിറങ്ങുന്നത് കാണാന്‍ വെണ്ടുരുത്തി പാലത്തില്‍ മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി. കൊച്ചിക്കാര്‍ക്ക് വേറിട്ട കാഴ്ചയായിരുന്നു സീ പ്ലെയ്ന്‍ ലാന്‍ഡിങ്ങും പറക്കലും.
മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ.
മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ.
ദുർഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ ഫോട്ടോഗ്രഫർക്കെതിരെയാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
മോഡലിനെതിരെ പരാതി എടുക്കണോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കും. മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.
ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. പരാതി ഉയർന്നതോടെ പേജിൽനിന്ന് ചിത്രങ്ങൾ നീക്കിയിട്ടുണ്ട്.
അമേരിക്കന്‍ തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ശേഷിക്കെ, മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം 2016ലെ കണക്കുകള്‍ മറികടന്നു. ഞായറാഴ്ച വരെ 5.9 കോടി ആളുകള്‍ വോട്ടുചെയ്തതായാണ് ഫ്‌ളോറിഡ സര്‍വകലാശാലയിലെ സ്വതന്ത്ര വോട്ട് മോണിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം, 2016ല്‍ 5.7 കോടി ആളുകളാണ് മുന്‍കൂര്‍ വോട്ട് ചെയ്തത്. 2016ല്‍ ആകെ 13.7 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. 55.5 ശതമാനമായിരുന്നു വോട്ടിംഗ് നിരക്ക്. ഏര്‍ലി വോട്ടിങ്ങിനൊപ്പം മെയില്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതിനാല്‍ ഇക്കുറിയത് 15 കോടി കവിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
കോവിഡ് കാലം കണക്കിലെടുത്ത് മുന്‍കൂര്‍ വോട്ടിങ്ങിനെ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ വളരെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് അനുകൂലമായി വരുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ല. അതേസമയം, മെയില്‍ വോട്ടിങ്ങിനെ ഉള്‍പ്പെടെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന നിലപാടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. അതിനാല്‍ വോട്ടെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് റിപ്പബ്ലിക്കന്മാര്‍ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെയുള്ള അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് മുന്‍തൂക്കം. എന്നാല്‍, ജോ ബൈഡന് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് അവസാന സര്‍വേകള്‍ സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രണ്ടക്ക ലീഡ് നേടിയ ബൈഡന് അവസാന നാളുകളില്‍ തിരിച്ചടിയുണ്ടാകുന്നതായാണ് സര്‍വേഫലം. പല സംസ്ഥാനങ്ങളിലും ലീഡില്‍ ഇടിവുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ സംസ്ഥാനങ്ങളിലെയും നിഷ്പക്ഷ സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന വോട്ടിംഗ് ശതമാനം പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. ടെക്‌സസില്‍ 2016ലെ മുന്‍കൂര്‍ വോട്ടിന്റെ 80 ശതമാനമാണ് ഞായറാഴ്ചയോടെ പൂര്‍ത്തിയായത്. വോട്ടെടുപ്പ് ദിവസം ചെയ്‌തേക്കാവുന്ന വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ ഇത്തവണ വോട്ടുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. 1980 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന ടെക്‌സസില്‍ വോട്ടിംഗ് ശതമാനം വര്‍ധിക്കുന്നത് ട്രംപിന് കൂടുതല്‍ നേട്ടമാകും.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇക്കുറി മെയില്‍ വോട്ടുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മെയില്‍ വോട്ടുകള്‍ വര്‍ധിക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്നത്. മെയില്‍ വോട്ടുകള്‍ വ്യാപകമായ തട്ടിപ്പിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആളുകള്‍ക്ക് കൃത്യമായും സുരക്ഷിതമായും സുരക്ഷിതമായും വോട്ടുചെയ്യാന്‍ കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് വൈകിക്കണം. മെയില്‍-ഇന്‍ വോട്ടിംഗിലൂടെ ചരിത്രത്തിലെ ഏറ്റവും കൃത്യതയില്ലാത്തതും വഞ്ചനാപരവുമായ തിരഞ്ഞെടുപ്പായിരിക്കും 2020ല്‍ നടക്കാന്‍ പോകുന്നത്. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേടാകും എന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. എന്നാല്‍ ട്രംപിന്റെ ആവശ്യം കോണ്‍ഗ്രസോ കോടതിയോ അംഗീകരിച്ചിരുന്നില്ല. അതിനു പിന്നാലെ യുഎസ് പോസ്റ്റല്‍ സര്‍വീസ് ചില നയമാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. മെയില്‍ ബാലറ്റുകളുടെ ഡെലിവറി സമയം മന്ദഗതിയിലാക്കുകയും അതിവേഗ ലെറ്റര്‍ സോര്‍ട്ടറുകളെ കമ്മീഷനില്‍ നിന്ന് നീക്കിയതിനുമൊപ്പം മെയില്‍-ഇന്‍ ബാലറ്റുകള്‍ക്ക് മേലില്‍ മുന്‍ഗണന ഇല്ലെന്നും പോസ്റ്റല്‍ സര്‍വീസ് വ്യക്തമാക്കി. പുതിയ പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന ആശങ്കകള്‍ അതോടെ വര്‍ധിച്ചു. നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ഡെമോക്രാറ്റ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിയമ നടപടികളുമായി മുന്നോട്ടുവന്നതോടെ വിവാദം കോടതി കയറി. പോസ്റ്റല്‍ സര്‍വീസിലെ നയ മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയി ഡിജോയ് റദ്ദാക്കേണ്ട സാഹചര്യവുമുണ്ടായി. മെയില്‍ വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഡെമോക്രാറ്റിക് നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.
തേങ്ങണ, കോവിഡ് സംശയത്തെ തുടർന്നു ചത്ത വളർത്തുനായയുടെ മറവു ചെയ്ത ജഡം പുറത്തെടുത്തു കോവിഡ് പരിശോധന നടത്തി മാടപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 19വാർഡിൽ ഒരു കുടുംബത്തിലെ 4അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയ്യി തേങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ സി എഫ് എൽ ടി സി അഡ്മിറ്റ് ചെയ്തിരുന്നു അവരുടെ വളർത്തുനായ പെട്ടന്നു മരണമടഞ്ഞപ്പോൾ നാട്ടുകാർ ആശങ്കയിലായി, തുടർന്ന് വിവരം പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അറിയിച്ചു, എന്നാൽ നാട്ടുകാരിൽ ആരോ നായയുടെ ജഡം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മറവു ചെയ്തു, തുടർന്നു ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും നിർദ്ദേശ പ്രകാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു പുറത്തെടുത്തു കോവിഡ് ടെക്സ്റ്റ് നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പുവരുത്തി പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുകയിരുന്നു
ജഡം പുറത്തെടുക്കുന്നതിനും ടെക്സ്റ്റ് ചെയ്യുന്നതിനും മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിധീഷ് കോച്ചേരിയും വെറ്റിനറി ഡോക്ടർ രാജി റോസ്, വെറ്റിനറി അസിസ്റ്റന്റ് മാത്യൂസ്, ഫയർ ഫോഴ്സ് സിവിൽ ഡിഫെൻസ് ഫോഴ്സ് അംഗം സോജി മാത്യു, സന്നദ്ധ പ്രവർത്തകൻ ടോണി കുട്ടമ്പേരൂർ, എന്നിവർ പി പി ഈ കിറ്റ് ധരിച്ചു നേതിര്ത്ഥം നൽകി കോവിഡ് ബാധിതരായി മരിച്ചവരുടെ സംസ്ക്കാര ചടങ്ങുകൾക്കു നിധീഷ് കൊച്ചേരിയുടെ നേതൃത്വത്തിൽ നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു, നായ ചത്തത് പഞ്ചായത്ത് അധികൃതരെ അറിയിച്ചത് സാമൂഹിക പ്രേവര്തകനായ മൈത്രി ഗോപി ആയിരുന്നു
പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, ആരോഗ്യ ചെയർപേഴ്സൺ അജിത കുമാരി, മെമ്പർമാരായ നിഷ ബിജു, മിനി റെജി, എന്നിവർ നേതിര്ത്ഥം നൽകി
റോയി ജോസ്
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
രാമപുരം. പാടശേഖരങ്ങള്‍ കരഭൂമിയായി മാറി കൊണ്ടിരിക്കുന്ന കാലത്ത് ഉള്‍നാടന്‍ പാടശേഖരങ്ങള്‍ക്ക് മാതൃകയാകുന്നു കോട്ടയം ജില്ലയിലെ രാമപുരം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നെല്‍കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളാണ് രാമപുരം പഞ്ചായത്ത് നടപ്പിലാക്കുന്നത്. വെള്ളിലാപ്പിളളി, പാലവേലി, അമനകര, കൊണ്ടാട്, മേതിരി, കിഴതിരി എന്നീ പാടശേഖരങ്ങളാണ് രാമപുരം പഞ്ചായത്തിലുള്ളത്.
അമനകര പാടശേഖരത്ത് സര്‍വകലാശാല മുന്‍ വോളീബോള്‍ താരം റോയി ജോസ് വാലുമ്മേലിന്റെ നേതൃത്വത്തില്‍ നിരവധി കര്‍ഷകരാണ് കൃഷിയിറക്കുന്നത്. കൃഷി നിലനില്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന തിരിച്ചറിവോടെയാണ് റോയി കാര്‍ഷിക മേഖലയിലേയ്ക്ക് ഇറങ്ങി തിരിച്ചത്. 1990 1992 കാലഘട്ടങ്ങളില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞു. കൂടാതെ ജില്ലാതല മത്സരങ്ങളിലും നിരവധി തവണ ജേതാവായി. കളിയോടൊപ്പം കാര്‍ഷികവും എന്നത് ചെറുപ്പം മുതലേ റോയിയുടെ വികാരമായിരുന്നു. അതിന്റെ ഭാഗമാണ് നെല്‍കൃഷിയിലേയ്ക്കുള്ള റോയിയുടെ തിരിച്ച് വരവ്.
കൃഷിക്ക് വേണ്ടി മാത്രമായി നാല്‍പ്പത് ലക്ഷത്തിലേറെ രൂപയാണ് ഇക്കുറി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തു ചാലില്‍ പറഞ്ഞു. പതിനഞ്ച് ഹെക്ടര്‍ സ്ഥലത്തായിരുന്നു ഇതുവരെ കൃഷി ചെയ്തിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 40 ഹെക്ടര്‍ സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കുന്നത്.
പത്ത് ഹെക്ടറില്‍ താഴെ പാടശേഖരങ്ങള്‍ ഇപ്പോഴും കൃഷിയിറക്കാതെ പഞ്ചായത്തിലുണ്ട്. ഉടമകള്‍ വിദേശത്തായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനും പരിഹാരം കാണുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷി ഓഫീസര്‍ പ്രജിത പറഞ്ഞു. കൃഷി അസിസ്റ്റന്റുമായ എസ്. നിസാര്‍, അഞ്ചു തോമസ്, കെ. എസ്. നസീര്‍ തുടങ്ങിയവര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. കൃഷിഭവന്റെ കീഴില്‍ ഹരിത സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സംഘത്തിന്റെ കീഴിലാണ് കൃഷി ചെയ്യുന്നത്.
എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം വിട്ട് പി ജെ ജോസഫ് വിഭാഗത്തിലേയ്ക്ക് പോകുന്നു. മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം ജില്ല പ്രസിഡന്റുമായ ഇ ജെ അഗസ്തി അടക്കമുള്ളവരാണ് ജോസ് കെ മാണിയെ വിട്ട് ജോസഫിനൊപ്പം ചേരുന്നത്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ ജെ അഗസ്തി. 2017ല്‍ സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും അഗസ്തി പാര്‍ട്ടി വിട്ടിരുന്നില്ല. മറ്റൊരു പ്രമുഖ നേതാവായ ജോസഫ് എം പുതുശ്ശേരി നേരത്തെ മാണി ഗ്രൂപ്പ് വിട്ടിരുന്നു.
ഒക്ടോബർ 14ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജ്യസഭാംഗത്വം രാജി വയ്ക്കുന്നതായും ജോസ് കെ മാണി അറിയിച്ചത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയായി ഒക്ടോബർ 22ന് എൽഡിഎഫ് അംഗീകരിച്ചു. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി പക്ഷം എൽഡിഎഫിലേയ്ക്ക് വന്നതെന്ന് മുന്നണി കൺവീനർ എ വിജയരാഘവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനും എൻസിപിയും. 15 സീറ്റുകൾ ആവശ്യപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന് 12-13 സീറ്റുകൾ എൽഡിഎഫ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായും പാർട്ടി ചെയർമാൻ സ്ഥാനവുമായും ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ, കെ എം മാണിയുടെ മരണ ശേഷം പിളർപ്പിലേയ്ക്കെത്തിച്ചത്. ജോസ് കെ മാണി – പി ജെ ജോസഫ് പോര്, പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുന്നതിലേയ്ക്ക് നയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പേരിൽ യുഡിഎഫ് തങ്ങളെ അപമാനിച്ച് പുറത്താക്കിയെന്ന് ജോസഫ് ഗ്രൂപ്പും കോൺഗ്രസ്സും തന്നെ വ്യക്തിഹത്യ നടത്തിയതെന്നും ഇതുകൊണ്ടാണ് എൽഡിഎഫിലേയ്ക്ക് പോകുന്നതെന്നും ഇടതുമുന്നണിയുടെ നയങ്ങളോട് യോജിപ്പാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഈ വർഷം അവസാനം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ഏപ്രിൽ-മേയിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിും മധ്യകേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ ഇത് സഹായകമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
യെമനില്‍ വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതോടെ ദയാധനം ഉള്‍പ്പെടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. നഴ്‌സായ നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായത്തിന്റെ മറവില്‍ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനുള്ള തലാലിന്റെ ശ്രമം നിമിഷ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇതിനിടെ, വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്‌തെന്നു കാണിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡീപ്പികയും ചെയ്തു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. നിമിഷയെ സഹായിച്ച നഴ്സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ആഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തു. 90 ദിവസത്തിനകെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വധശിക്ഷക്കെതിരെ നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനു മുന്നില്‍ വാദിക്കണം. തലാലിന്റെ കുടുബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീര്‍പ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവര്‍ത്തകരും ശ്രമിക്കുന്നത്.
എന്‍ഡിഎ ഘടക കക്ഷിയായിരുന്ന പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മുന്നണി വിട്ട് യുഡിഎഫിന് ഒപ്പം ചേരാനുള്ള തീരുമാനത്തിലാണ്. ഞായറാഴ്ച്ച നടക്കുന്ന യോഗത്തില്‍ ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുക. ഈ സാഹചര്യത്തിൽ കെ.എം മാണിയുമായി അകന്നതും എൻഡിഎയിൽ എത്തിയതും എൽഡിഎഫ് വിടാൻ ഉണ്ടായ സാഹചര്യവും ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ കേന്ദ്രസഹമന്ത്രി കൂടിയായ പി.സി തോമസ്. ജോസ് കെ മാണിക്കും കെ.എം മാണിക്കും ഒരു ഘട്ടത്തിൽ എൻഡിഎയിൽ വരാൻ താൽപര്യമുണ്ടായിരുന്നുവെന്നും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും പി.സി തോമസ് പറയുന്നു.
പ്രമുഖ മാധ്യമത്തിന് പിസി തോമസ് നൽകിയ അഭിമുഖത്തിൽ നിന്നും
കേരളത്തില്‍ പ്രതീക്ഷിച്ചതുപോലെയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. താഴെത്തട്ടിലേക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല. ജില്ല തലങ്ങളില്‍ ഉണ്ടെങ്കിലും വാര്‍ഡ് തലങ്ങളില്‍ എന്‍ഡിഎ സംവിധാനം കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. പലതവണ ഇക്കാര്യം ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതാണെങ്കിലും അനുകൂലമായി ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഓരോ കക്ഷിയെയും മുന്നണിയില്‍ ചേര്‍ത്തിരിക്കുന്നത് ഓരോരോ ഉദ്ദേശങ്ങള്‍ വച്ചാണ്. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. അതിനു വേണ്ടി പലതും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. പക്ഷേ, അതിനാവശ്യമായ സാഹചര്യം ഉണ്ടാക്കാനോ, ഞങ്ങള്‍ക്ക് വേണ്ട പരിഗണന തരാനോ നേതൃത്വം തയ്യാറായിട്ടില്ല. മുന്നണിയിലുള്ള എല്ലാ കക്ഷികള്‍ക്കും എന്തെങ്കിലും സ്ഥാനങ്ങള്‍ കൊടുക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഒന്നും നടന്നില്ല.അമിത് ഷാ നേരിട്ട് തന്ന വാഗ്ദാനങ്ങള്‍ പോലും ഞങ്ങളുടെ കാര്യത്തില്‍ പാലിച്ചില്ല. എന്‍ഡിഎ കേരളഘടകത്തിന്റെ കണ്‍വീനര്‍ ആക്കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു. അന്ന് ബിഡിജെഎസ് ഇല്ല. പക്ഷേ, അവര്‍ വന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനം അവര്‍ക്ക് കൊടുത്തു. അതിലൊന്നും ഒരു പരാതിയും ഞങ്ങള്‍ പറഞ്ഞില്ല. പക്ഷേ, അമിത് ഷാ തന്നെ നല്‍കിയ വാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ പാര്‍ട്ടിക്ക് വലിയ നിരാശയും പ്രതിഷേധവും തോന്നി.
കേരളത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണോ
ഇക്കാര്യങ്ങളൊക്കെ ഇവിടുത്തെ ബിജെപി ഘടകത്തിന് അറിയാവുന്ന കാര്യമാണ്. പക്ഷേ, അവരും നിരാശരാണ്. ഞങ്ങളെ പോലും പരിഗണിക്കുന്നില്ലെന്ന വേദന കേരളത്തിലെ ബിജെപിക്കാര്‍ എന്നോട് പങ്കുവച്ചിട്ടുണ്ട്. എന്‍ഡിഎ ദേശീയ സമിതിയില്‍ അംഗമാണ് ഞാന്‍. അവിടെ ഞങ്ങളുടെ കാര്യം കൂടി പറയണമെന്ന് ഇവിടുത്തെ ബിജെപി നേതാക്കന്മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ ബിജെപി ഘടകത്തോടും ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നത് വസ്തുതയാണ്. കേരളത്തെക്കൊണ്ട് പ്രയോജനമില്ലെന്നാണ് അവര്‍ പറയുന്നത്. കേരളത്തില്‍ നിന്നും ഒരു പാര്‍ലമെന്റ് അംഗത്തെയെങ്കിലുമാണ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ അവര്‍ക്ക് ഇപ്പോഴില്ല. നിലവിലെ സാഹചര്യത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ട് കേരളത്തെ അവര്‍ ഏതാണ്ട് തഴഞ്ഞിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ അങ്ങനെയല്ല. വളരെ ശ്രദ്ധിക്കുന്നുണ്ട്, പണം മുടക്കുന്നുണ്ട്, അവര്‍ സീറ്റും പിടിക്കും.
ഇവിടെ ബിജെപി വളരുന്നുണ്ട്. അവര്‍ക്കൊരു അടിത്തറ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം കാര്യമില്ല, ന്യൂനപക്ഷ വോട്ടുകള്‍ കിട്ടണം. ബിജെപി വോട്ട് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയം സാധ്യമല്ല. അതിനുവേണ്ടി പലതും ചെയ്തു നോക്കുന്നുണ്ട്. അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതൊക്കെ അതിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ കേരളത്തിലെ ബിജെപിയില്‍ വലിയതോതില്‍ അമര്‍ഷമുണ്ട്. തുടക്കം മുതല്‍ പണിയെടുത്തവര്‍ക്ക് ഒന്നു കൊടുക്കാതെ ഇന്നലെ വന്നവര്‍ക്ക് സ്ഥാനം കൊടുത്തു എന്ന നിരാശയും പ്രതിഷേധവും പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെും പോലുള്ളവരെ മാറ്റി നിര്‍ത്തുന്നത് ശരിയാണോ? അവരൊക്കെ പണിയെടുത്തിട്ടല്ലേ നമുക്ക് ഇന്ന് ഭരfക്കാന്‍ പറ്റുന്നത് എന്ന സി.കെ പത്മനാഭന്റെ പ്രസ്താവന, അബ്ദുള്ളക്കുട്ടി വിഷയത്തില്‍ ദേശീയ നേതൃത്വത്തോട് നടത്തിയ ബുദ്ധിപരമായ വിമര്‍ശനമായിരുന്നു.
ബിജെപിക്കൊപ്പം പോയതില്‍ തെറ്റുപറ്റിയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ
ശരിക്കും പറഞ്ഞാല്‍, ഞങ്ങള്‍ക്ക് പറ്റിയൊരു മണ്ടത്തരമായിരുന്നു അത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കാര്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ജയിക്കാനുള്ള സാധ്യതയുണ്ടെന്നും നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും പറഞ്ഞപ്പോള്‍, ആലോചിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍, അവരുമായി സംസാരിക്കാന്‍ പോയ ഞങ്ങളുടെ നേതാക്കള്‍ കമിറ്റ്‌മെന്റ് നടത്തി. അത് മണ്ടത്തരമായി പോയി. കാരണം, കൂടെ നില്‍ക്കണമെങ്കില്‍ അതിനുള്ള ചര്‍ച്ച നടത്തേണ്ടിയിരുന്നത് ബിജെപി ദേശീയ നേതൃത്വവുമായിട്ടായിരുന്നു. ആ സമയത്ത് ബിഡിജെഎസ് ഉണ്ടായിട്ടില്ല. ഇവിടെയവര്‍ക്ക് ജയിക്കണമെങ്കില്‍ കൂടെ നില്‍ക്കാന്‍ ആരെങ്കിലും വേണം. അതുകൊണ്ട് തന്നെ നമ്മള്‍ മുന്നോട്ട് വയ്ക്കുന്ന ഡിമാന്‍ഡുകള്‍ അംഗീകരിക്കും. അതിനുള്ള സാഹചര്യം ഇല്ലാതാക്കി കൊണ്ടാണ് സംസ്ഥാന ഘടകവുമായി കമ്മിറ്റ് ചെയ്യുന്നത്. വാക്ക് കൊടുത്തിട്ട് പിന്മാറുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത് അവര്‍ക്കൊപ്പം പോവുകയായിരുന്നു.
ഇനി യുഡിഎഫിലേക്കോ അതും പിജെ ജോസേഫിൽ ലയിക്കുമോ
ജോസ് കെ മാണി, ജോസഫ് പ്രശ്‌നത്തിനു പിന്നാലെ യുഡിഎഫില്‍ നിന്നും ഞങ്ങലെ പലരും ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിയിലും യോജിപ്പുണ്ടായി. പക്ഷേ, ഇതുവരെ യുഡിഎഫുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. എങ്കിലും ഞങ്ങള്‍ വരുന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെ സ്വാഗതം ചെയ്യുന്നുണ്ട്.
ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനം. കേരള കോണ്‍ഗ്‌സ് പാര്‍ട്ടികളുടെ ഐക്യത്തിനുവേണ്ടി എന്നും പരിശ്രമിക്കുന്നൊരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ പി ജെ ജോസഫിന് ഒപ്പം നില്‍ക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ ജോസഫിന് അതിന് സാധ്യമല്ല. ജോസ് കെ മാണിയുമായി നടക്കുന്ന ഫൈറ്റ് ആണ് പ്രശ്‌നം. ഞങ്ങളുടെ പാര്‍ട്ടിയുടെ പേരാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് പോയി ലയിക്കാന്‍ ഞങ്ങള്‍ സാധിക്കില്ല. ജോസഫിന് കേരള കോണ്‍ഗ്രസിലേക്ക് ലയിക്കാനും സാധിക്കില്ല. അങ്ങനെ ചെയ്താല്‍ ജോസ് കെ മാണിക്ക് പ്രയോജനം ചെയ്യും. കേരള കോണ്‍ഗ്രസ് എം ആരുടെതാണ് എന്നതാണല്ലോ അവര്‍ക്കിടയിലെ തര്‍ക്കം. ജോസഫ് ഞങ്ങളിലേക്ക് ലയിച്ചാല്‍ പിന്നെ ജോസ് കെ മാണിക്കാണല്ലോ കേരള കോണ്‍ഗ്രസ് എം. ഇതറിയാവുന്നതുകൊണ്ട്, കേസില്‍ ഒരു തീരുമാനം വരുന്നതുവരെ ഞങ്ങളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് തത്കാലം തയ്യാറാകില്ല.
ഐ എഫ് ഡി പി രൂപീകരിച്ചതിന്റെ സാഹചര്യം വ്യത്യാസപ്പെട്ടപ്പോള്‍ അതില്‍ തന്നെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു വന്നു. അന്ന് സ്‌കറിയ തോമസ് ആണ് പി ജെ ജോസഫിനൊപ്പം ചേരാമെന്നു പറയുന്നത്. എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. എന്‍ഡിഎ മുന്നണിയില്‍ നിന്നാണ് മൂവാറ്റുപുഴയില്‍ അഭിമാന വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ആ മുന്നണി വിട്ടു പോകുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു എനിക്ക്. ജോസഫിനൊപ്പം ചേരാമെന്നു സ്‌കറിയ പറയുകയും ചെയ്ത സാഹചര്യത്തില്‍ ഞാന്‍ മുന്നോട്ടുവച്ച ഐഡിയയായിരുന്നു എല്‍ കെ അദ്വാനിയെ കണ്ട് സംസാരിച്ച്, അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന്. അദ്വാനി അന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. മുന്നണി വിടരുതെന്ന് അദ്ദേഹം പറയും എന്നു കരുതിയിടത്ത് അദ്വാനി എന്നെ ഞെട്ടിച്ചു. ഐഫ്ഡിപിയുമായി മുന്നോട്ടു പോകുന്നതില്‍ ഇനി കാര്യമില്ലെന്നും കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാനും അദ്വാനി പറഞ്ഞപ്പോള്‍ ഞാനും സ്‌കറിയ തോമസും അത്ഭുതപ്പെട്ടുപോയി. കേരളത്തില്‍ കേരള കോണ്‍ഗ്രസിന് ഒരു സ്ഥാനമുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ വലിയ പാര്‍ട്ടി നിങ്ങളാണ്. അതു കഴിഞ്ഞേ ബിജെപി വരുന്നുള്ളൂ. ജയിക്കുന്ന പാര്‍ട്ടി നിങ്ങളാണ്. പി ജെ ജോസഫ് വലിയ കുഴപ്പക്കാരനല്ലെന്നാണ് കേട്ടത്. നിങ്ങള്‍ക്ക് വിരോധം കെ എം മാണിയോടല്ലേ, ജോസഫിനോടില്ലല്ലോ, അതുകൊംണ്ട് അദ്ദേഹത്തിനൊപ്പം കൂടൂ എന്നാണ് അദ്വാനി പറഞ്ഞത്. അങ്ങനെയാണ് ജോസഫിനൊപ്പം ചേരുന്നത്. അന്ന് അദ്വാനി ഒരു കാര്യം കൂടി പറഞ്ഞിരുന്നു; കേരള കോണ്‍ഗ്രസ് വളര്‍ന്നാല്‍ ഭാവിയില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. കേരളത്തില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ വേറെ ആരെങ്കിലും കൂടെ വേണം. സിപിഎമ്മുമായോ കോണ്‍ഗ്രസുമായോ മുസ്ലിം ലീഗുമായോ അത് സാധ്യമാകില്ല, കേരള കോണ്‍ഗ്രസുമായി മാത്രമാണ് ഞങ്ങള്‍ക്ക് കൂട്ടുചേരാന്‍ പറ്റുന്നത്. അതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് ശക്തപ്പെടുന്നത് ബിജെപിക്ക് ഗുണമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
മാണിയെ എന്‍ഡിഎയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നല്ലോ, അതെന്തുകൊണ്ടാണ് പരാജയപ്പെട്ടത്
ഏഴെട്ട് എട്ടു മാസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ വച്ച് ജോസിനെ കണ്ടു ഞാന്‍ സംസാരിച്ചിരുന്നു. എന്‍ഡിഎയിലേക്ക് വരണം. നിങ്ങള്‍ ഇപ്പോള്‍ എംപിയാണ്, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ വഴി നോക്കുന്നതുകൊണ്ട് ഉറപ്പായും മന്ത്രിസ്ഥാനം കിട്ടും. സമ്മതമാണെങ്കില്‍ ബിജെപി നേതൃത്വത്തോട് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. മാണി സാറിനോട് സംസാരിക്കാതെ ഒന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു ജോസിന്റെ മറുപടി. ആലോചിച്ച് തീരുമാനം പറയാന്‍ ഞാന്‍ പറഞ്ഞു. പിറ്റേദിവസം ജോസ് വന്നത് സന്തോഷത്തോടെയായിരുന്നു. അങ്ങനെയൊരു തീരുമാനം ആലോചിക്കാമെന്ന് മാണി സാര്‍ പറഞ്ഞതായി ജോസ് പറഞ്ഞു. ബിജെപി നേതൃത്വത്തോട് സംസാരിക്കാമെന്നും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ, പിന്നീടവര്‍ അതില്‍ നിന്നും പിന്മാറുകയാണുണ്ടായത്. അതിന്റെ കാരണം എനിക്കറിയില്ല.
യുഡിഎഫില്‍ പ്രശ്‌നമുണ്ടായതിനു പിന്നാലെയും ഞാന്‍ ജോസിനെ വിളിച്ചിരുന്നു. ഞങ്ങള്‍ സെക്കന്റ് കസിന്‍സ് കൂടിയാണ്. ഒരു സഹോദരന്‍ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും എല്‍ഡിഎഫിലേക്ക് പോകുന്നത് മണ്ടത്തരമായിരിക്കും, അന്ന് പറഞ്ഞ മന്ത്രിസ്ഥാനം ഇപ്പോഴും ഉറപ്പാണെന്നും ഞാന്‍ പറഞ്ഞു. മറ്റുള്ളവര്‍ സമ്മതിക്കില്ലെന്നായിരുന്നു ജോസിന്റെ മറുപടി. ഞങ്ങള്‍ തമ്മില്‍ നല്ല അകല്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ഈ സംസാരങ്ങളും നടന്നത്.
ഞാന്‍ അഞ്ചാം തവണയും എംപിയായി ജയിച്ച് നില്‍ക്കുന്ന സമയത്താണ് ജോസ് കെ മാണി രാഷ്ട്രീയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ ഉണ്ടാകുന്നത്. അദ്ദേഹം ആ സമയത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ജോസ് വരുന്നതില്‍ പി സി തോമസിന് ആശങ്ക എന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടാവുകയും അത് മാണി സാറിന്റെ അടുക്കല്‍ എത്തുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞപ്പോള്‍ നേരിട്ടു പോയി മാണി സാറിനെ കണ്ടു. ജോസ് എന്റെ അനിയന്‍ ആണെന്നും അവന്‍ രാഷ്ട്രീയത്തില്‍ വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും വേണമെങ്കില്‍ എന്റെ പാര്‍ലമെന്റ് സീറ്റ് ജോസിനു വേണ്ടി മാറിക്കൊടുക്കാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ, മാണി സാര്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിലാണ് സംസാരിച്ചത്. പക്ഷേ, കുറച്ച് കഴിഞ്ഞ് വീണ്ടും ഇതേ കാര്യം ചര്‍ച്ചയായി. വീണ്ടും മാണി സാറിനെ ചെന്നു കണ്ടു. ജോസ് രാഷ്ട്രീയത്തിലേക്ക് വരുന്നത് മണ്ടത്തരമാണെന്നു പറഞ്ഞ മാണി സാര്‍, അന്ന് പറഞ്ഞത് അവന് അങ്ങനെയൊരു താത്പര്യമുണ്ട്, അതുകൊണ്ട് താന്‍ എന്തിനാ എതിര്‍ക്കുന്നത് എന്നായിരുന്നു. ജോസ് വരുന്നതുകൊണ്ട് പി സി തോമസിന് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നു കൂടി മാണി സാര്‍ എന്നോട് പറഞ്ഞിരുന്നു.
തോമസ് ചാഴികാടന്‍ ആദ്യ തവണ ഏറ്റുമാനൂരില്‍ മത്സരിക്കുമ്പോള്‍ എനിക്കായിരുന്നു മണ്ഡലത്തിന്റെ ചുമതല. നന്നായി പരിശ്രമിച്ചു. ചാഴികാടന്‍ ജയിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധമുണ്ട്. അടുത്ത തവണയും ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ട് ചാഴികാടന്‍ മണ്ഡലം നിലനിര്‍ത്തി. അതു കഴിഞ്ഞുള്ള ഇലക്ഷനു മുമ്പായി, ഒരു ദിവസം ചാഴികാടന്‍ എന്നെ വിളിച്ചു, ഇത്തവണ ഇരുപതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം നേടി ജയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. പക്ഷേ, എന്നെ ഇവിടെ നിന്നും മാറ്റാനാണ് തീരുമാനം എന്നു ചാഴികാടന്‍ വലിയ സങ്കടത്തോടെ പറഞ്ഞു. കടുത്തുരുത്തിയില്‍ നിന്നാല്‍ മതിയെന്നാണ് പറയുന്നതെന്നും അത് ഉറച്ച മണ്ഡലമാണെങ്കിലും നമ്മുടെ പാര്‍ട്ടിയിലെ രണ്ടു പേര്‍ അവിടെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്നാല്‍ കുഴയില്‍ ചാടുന്നതിനു തുല്യമായിരിക്കും. അതുകൊണ്ട് ഏറ്റുമാനൂര്‍ തന്നെ മത്സരിപ്പിക്കണം, അല്ലെങ്കില്‍ രാഷ്ട്രീയം വിട്ട് പഴയ ഉദ്യോഗസ്ഥത്തിലേക്ക് തന്നെ തിരിച്ചു പോയ്‌ക്കോളാം എന്നൊക്കെ ചാഴികാടന്‍ കരഞ്ഞു പറയുകയാണ്. എനിക്കതൊക്ക കേട്ടപ്പോള്‍ അത്ഭുതം തോന്നി. ആരാണ് സീറ്റ് മാറ്റത്തിന്റെ കാര്യം പറഞ്ഞതെന്നു ചോദിച്ചപ്പോള്‍, അപ്പോഴത്തെ ചെയര്‍മാനായിരുന്നു സി എഫ് തോമസ് സാര്‍ ആണെന്നു പറഞ്ഞു. ഞാന്‍ സി എഫ് സാറിനെ വിളിച്ചു. അങ്ങനെയൊരു തീരുമാനം ഉണ്ടെന്നും പക്ഷേ, അത് തന്റെ തീരുമാനമല്ല, മാണി സാറിന്റെ തീരുമാനം ആണന്നുമായിരുന്നു സാര്‍ പറഞ്ഞത്. ഞാന്‍ മാണി സാറിനെ പലതവണ വിളിച്ചിട്ടും സംസാരിക്കാന്‍ പറ്റിയില്ല. തിരിച്ച് ഞാന്‍ സി എഫ് സാറിനെ തന്നെ വിളിച്ചു. ചാഴികാടനെ മാറ്റരുതെന്നും അങ്ങനെയൊരു വൃത്തികേട് കാണിച്ചാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്ന് തുറന്നു പറഞ്ഞു. സത്യത്തില്‍ ചാഴികാടനെ എന്തിനു മാറ്റുന്നുവെന്നതിനെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. എന്തായാലും ഏറ്റുമാനൂരില്‍ നിന്നും ചാഴികാടനെ മാറ്റേണ്ടെന്ന തീരുമാനം പാര്‍ട്ടിയില്‍ വന്നു. പക്ഷേ, ആ തീരുമാനം എന്നോടുള്ള എതിര്‍പ്പ് വ്യക്തമാക്കി കൊണ്ടായിരുന്നു മാണിസാര്‍ എടുത്തത്. കാരണം, ജോസിനുവേണ്ടി മാണി സാര്‍ കണ്ടു വച്ച സീറ്റ് ആയിരുന്നു ഏറ്റുമാനൂര്‍.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിന് കാരണം
ഞാന്‍ അന്ന് എംപിയാണ്. ഒരു ദിവസം പാര്‍ലമെന്റ് കഴിഞ്ഞ് ഇവിടെ തിരിച്ചെത്തിയപ്പോള്‍, ഗസ്റ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കാണേണ്ടി വന്നു. അന്ന് മാണി സാറിനെതിരേ ഇടമലയാര്‍ കേസ് ആരോപണങ്ങള്‍ നില്‍ക്കുന്ന സമയാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായി. മാണി സാറിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ഒരിക്കലും തെറ്റ് ചെയ്യില്ലെന്നുമായിരുന്നു എന്റെ മറുപടി. പക്ഷേ, ഞാന്‍ പത്രക്കാരുടെ മുന്നില്‍ മാണി സാറിനെ വേണ്ട രീതിയില്‍ പ്രതിരോധിച്ചില്ലെന്ന എന്ന കുറ്റം കൂടി ചേര്‍ത്ത് ഒറ്റ ദിവസം കൊണ്ട് എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു വാക്ക് പോലും എന്നോട് ചോദിക്കുകയോ, പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യാതെ കോവളത്ത് വച്ചൊരു യോഗം ചേര്‍ന്ന് പുറത്താക്കുകയായിരുന്നു. എം പി സ്ഥാനവും രാജിവച്ച് വക്കീല്‍ പണിയിലേക്ക് തിരിച്ചുപോകാമെന്നു ഞാനും തീരുമാനിച്ചതാണ്. പക്ഷേ, പാലായില്‍ എനിക്കെതിരെ വലിയ രീതിയില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയതോടെ എനിക്ക് തിരിച്ച് പ്രതിരിക്കേണ്ടി വന്നു. ഞാന്‍ മത്സരിച്ചിരുന്ന മൂവാറ്റുപുഴ മണ്ഡലം തന്നെ അവര്‍ ഇല്ലാക്കി കളഞ്ഞു.
സ്‌കറിയ തോമസ് എങ്ങനെ എതിരാളിയാകുന്നത്
പിണറായി വിജയനും സ്‌കറിയ തോമസും തമ്മില്‍ വലിയ ബന്ധമുണ്ട്. ഞങ്ങള്‍ എന്‍ഡിഎയില്‍ നില്‍ക്കുമ്പോഴും സ്‌കറിയ പിണറായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പി ജെ ജോസഫ് ഇടതു മുന്നണിയില്‍ നിന്നുപോയപ്പോഴും ഞങ്ങള്‍ അവിടെ തന്നെ നിന്നു. പക്ഷേ, അതിനുശേഷം സ്‌കറിയ തോമസ് എനിക്കെതിരെ പണികള്‍ തുടങ്ങി. സാധാരണ എല്‍ഡിഎഫ് യോഗത്തിന് ഞാനും സ്‌കറിയയും ജോര്‍ജ് സെബാസ്റ്റ്യനുമാണ് പോകുന്നത്. ഒരു യോഗത്തിന് ഞാനും ജോര്‍ജ് സെബാസ്റ്റ്യനും ചെല്ലുമ്പോള്‍ ഞങ്ങള്‍ക്കുള്ള മൂന്ന് സീറ്റില്‍ സ്‌കറിയ തോമസും മറ്റു രണ്ടുപേരും ഇരിക്കുന്നു. അന്ന് കണ്‍വീനര്‍ വൈക്കം വിശ്വനാണ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സീറ്റ് എവിടെയെന്നു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, നിങ്ങളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണല്ലോ ഇരിക്കുന്നതെന്നായിരുന്നു മറുപടി. പാര്‍ട്ടി ചെയര്‍മാന്‍ ഞാന്‍ ആണന്നും എനിക്ക് ഇരിക്കാന്‍ സീറ്റില്ലേ എന്നു തിരിച്ചു ചോദിപ്പോള്‍, പിണറായി വിജയന്‍ ഇടപെട്ടു. ‘നിങ്ങള്‍ അങ്ങനെ പറഞ്ഞാലും ഞങ്ങളതിന് തയ്യാറല്ല, നിങ്ങള്‍ എന്താ വിചാരിച്ചത്, നിങ്ങളെ കയറ്റി ഇരുത്തുമെന്നോ’ എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. അതാണോ അങ്ങയുടെ തീരുമാനം എന്നു ഞാന്‍ ചോദിച്ചു. അങ്ങനെ വേണമെങ്കില്‍ കരുതിക്കോ എന്നു മറുപടി. തീരുമാനം ആണെങ്കില്‍ ശരി, പക്ഷേ, ഞങ്ങള്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ് എല്‍ഡിഎഫില്‍ ഉള്ളത്, സ്‌കറിയ തോമസ് അല്ല, ഈ മൂന്നു പേരെ ഇരുത്തിക്കൊണ്ട് എല്‍ഡിഎഫ് കൂടുമോ? എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഞങ്ങള്‍ കൂടുകയോ എന്തു വേണമെങ്കിലും ചെയ്യും. നിങ്ങള്‍ എന്തുവേണമെന്നുവച്ചാല്‍ ചെയ്‌തോ എന്നു പറഞ്ഞ് വീണ്ടും ഞങ്ങളെ അധിക്ഷേപിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. അതോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നു. സിപിഐ ഇക്കാര്യം അറിയുകയും എല്‍ഡിഎഫില്‍ ചോദിക്കുകയും ചെയ്തു. പിണറായി ആ വിഷയം പിന്നീട് സംസാരിക്കാനേ തയ്യാറായില്ല.
മുന്നണിയില്‍ നിന്നും പുറത്താക്കിയതല്ല. ഇത്രയും അപമാനിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായത്. യുഡിഎഫിനൊപ്പം നില്‍ക്കാനായിരുന്നു എല്ലാവര്‍ക്കും ആഗ്രഹം. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഞങ്ങള്‍ വരുന്നത് സന്തോഷമുള്ള കാര്യമായിരുന്നുവെങ്കിലും മാണി സാറിന്റെ കാര്യത്തിലാണ് സംശയം പറഞ്ഞത്. അത് സത്യമായിരുന്നു. ഞങ്ങള്‍ വരുന്നതിന് മാണി സാര്‍ സമ്മതിച്ചില്ല. പിന്നീട് കുറച്ചു നാള്‍ ഒറ്റയ്ക്ക് നിന്നു. അതു കഴിഞ്ഞാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയിലേക്ക് പോകുന്നത്.
യുഡിഎഫില്‍ എത്തിയാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുമോ
മത്സരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അതൊക്കെ പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ രോഗമുക്തനായ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ബിജി (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ബിജി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബിജി പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുന്‍പായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടുത്തിടെ ഇദ്ദേഹത്തിന്റെ സഹോദരന്‍ മരിച്ചിരുന്നു. അതേത്തുടര്‍ന്ന് ബിജി മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിസ്ചാര്‍ജിനു മുന്‍പ് മനോരോഗ വിദഗ്ദ്ധനെ ഉള്‍പ്പെടെ കണ്ടിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ബിജിക്ക് കോവിഡ് സ്ഥിരീകരിച്ചത്.