1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ് ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത. ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ് ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്. പഴയ പ്രതാപകാലത്തിന്റെ ഓർമ്മയായി ചന്തയും അഞ്ചു വിളക്കും ഇവിടെ ഉണ്ടെങ്കിലും വല്ലപ്പോളും വിരുന്നു എത്തുന്ന സിനിമകളിലൂടെ ആണ് ഇന്ന് ഇവിടം പുറംലോകം അറിയുന്നത്.

ചന്തയോട് അരകിലോമീറ്റർ ചേർന്ന് ഒന്നര കിലോമീറ്റെർ ചുറ്റളവിൽ കിടക്കുന്ന ദീപ് ഗ്രാമം ആണ് പറാൽ. ചുറ്റും നെൽ വയലുകളാൽ ചുറ്റപ്പെട്ട് അപ്പർ കുട്ടനാടൻ ഗ്രാമം. ചങ്ങനാശേരി പട്ടണവും മാർക്കറ്റു ആയി അരകിലോമീറ്റർ ദൂരം ഉള്ളു എങ്കിലും തികച്ചു ഗ്രാമത്തിന്റെ അന്തരീക്ഷം ആണ് പറാൽ. മാർക്കറ്റുമായി ഈ ഗ്രാമത്തെ ബന്ധിപ്പിക്കുന്നത് നിലവിൽ കൃഷി ചെയ്യാതെ മാലിന്യക്കൂമ്പാരം ആയി മാറിക്കൊണ്ടിരിക്കുന്ന വയലുകൾക്കു നടുവിലൂടെയുള്ള ഒരു റോഡ് മാർഗം മാത്രം ആണ്. എവിടുന്നു മറ്റൊരു കുട്ടനാടൻ പ്രദേശമായ കുമരംക്കേരിയിലേക്കും റോഡ് മാർഗം പോകാം. രണ്ടു കിലോമീറ്റെർ ചുറ്റളവിൽ ദീപ്‌പോലെ ഏകദേശം 600 ഓളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഈ ഗ്രാമം ദിനംപ്രതി ചങ്ങനാശേരി മാർക്കെറ്റിലെയും നഗര പ്രദേശത്തെയും മാലിന്യ സംസ്കരണ ശാലയായി മാറിക്കൊണ്ടിരിക്കുകയാണ്.ചങ്ങനാശേരി ചന്തയിൽ നിന്നും ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഇരുവശവും അരകിലോമിറ്ററോളം ദൂരം തരിശുപാടം നിറയെയും റോഡിലും കോഴിക്കടയിൽ നിന്നും തള്ളുന്ന അറവ് മനുഷ്യവിസർജ മാലിന്യം ഉൾപ്പെടെ നിറഞ്ഞുനാറിയിട്ടു വാഹനത്തിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.

അരകിലോമീറ്റർ ദൂരം മാത്രം പട്ടണവുമായി യാത്ര ഉള്ളതിനാലും കെഎസ്ആർടിസി ഒന്നിൽ കൂടുതൽ സർവീസുകൾ നടത്തുന്നില്ലതിനാലും നൂറുകണക്കിന് സ്കൂൾ കോളജ് ഓഫീസ് ജോലിക്കാർ രാവിലെ കാൽനടയായി വേണം ഈ റോഡിലൂടെ യാത്ര ചെയ്യുവാൻ. കനത്ത ദുർഗന്ധം മൂലം വാഹനങ്ങളിൽ പോലും യാത്ര ചെയ്യാൻ മേലാത്ത സ്ഥിതിയാണ് ഇവിടെ. പരാതികൾ പലപ്രാവിശ്യം വേണ്ടപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിച്ചെങ്കിലും പ്രതികരണം വാക്കുകളിലും മുന്നറിയിപ്പുകളിലും ഒതുങ്ങുന്നതു അല്ലാതെ ശശോത പരിഹാരംഒന്നും ഇതുവരെ ഇവരെ തേടിയെത്തിയിട്ടില്ല. ചങ്ങനാശേരി നഗരസഭയിൽ പെട്ട പകുതി പ്രദേശവും പറാൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശം വാഴപ്പള്ളി പഞ്ചായത്തിന്റെ കിഴിലും ആയതിനാൽ രണ്ടിടത്തും നിന്നും തികഞ്ഞ അവഗണനയാണ് ഈ ഗ്രാമവാസികൾ അനുഭവിക്കുന്നത്. മറ്റൊരു വിളപ്പിൽ ശാലപോലെ ആയികൊണ്ടിരിക്കുന്ന പറാൽ ഗ്രാമവാസികൾ സഹികെട്ടു ഒരേ ശബ്ദത്തിൽ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ…!

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും പാടങ്ങളിൽ കെട്ടിക്കിടന്ന അഴുകിപോകാത്ത കുട്ടികളുടെ നാപ്കിൻ പോലുള്ള വസ്തുക്കൾ ചാക്ക് കേട്ട് ഉൾപ്പെടെ ആണ് വീടിനുള്ളിലും പറമ്പിലേക്കും ഒഴുകി വന്നത്. കൊതുകും പകർച്ച വ്യാധിയും ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കും ചെറിച്ചിലും ശാരീരിക അസ്വസ്ഥതകളും പതിവാണ്. ഇനിയും ദുരിതം അനുഭവിക്കാൻ ഞങ്ങൾക്കാവില്ലന്നു പറാൽ ദേശവാസികൾ ഒന്നായി പറയുന്നു. പ്രാരംഭ നടപടികൾക്കായി മുന്നറിയിപ്പ് ബോർഡുകളും സിസിടിവിയും സ്ഥാപിച്ചു കാത്തിരിക്കുകയാണ് അവർ. ഇനിയും അധികാരികൾ അവഗണിച്ച സ്വയം നിയമം കൈയിലെടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാകുമെന്നും അവർ പറയുന്നു

ബിജോ തോമസ് അടവിച്ചിറ
ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചെണ്ടുവര എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.
പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശയത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചി: തീരദേശപരിപാലന നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകൾ 11,12 തീയതികളിലായി പൂർണമായും തകർക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങൾ തകർക്കുന്നത്. ഇതിനായി ഫ്ലാറ്റുകളിൽ വെള്ളിയാഴ്ച മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുമെന്ന് പൊളിക്കൽ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പറഞ്ഞു.
ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിലായിരിക്കും സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച രാവിലെ ഫ്ലാറ്റുകളിലെത്തിക്കും. അതീവ സുരക്ഷ നൽകി സ്ഫോടക വസ്തുക്കൾ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക.
തുടർന്ന് ഫ്ലാറ്റുകളിലെ വിവിധ നിലകളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പെളിക്കാൻ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക. ആറിന് ആൽഫാസെറീൻ ഇരട്ട സമുച്ചയത്തിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കും.
ഹോളി ഫെയ്ത്ത്, ജെയ്ൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് 150 കിലോ സ്ഫോടക വസ്തുക്കളും ആൽഫ സെറീനിലെ രണ്ട് ടവറുകൾക്ക് 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുക. എമൽഷൻ എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട വസ്തുക്കളാണ്
കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോരിറ്റി ഉദ്ഘാടനച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്തുന്നതിനെ ആചാരപരമാക്കാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർത്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നിലവിളക്ക് കൊളുത്തുന്നത് എന്നിരിക്കെ അവതാരക എല്ലാവരോടും എഴുന്നേറ്റു നിൽക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. തിരിഞ്ഞു നിന്ന് ‘അനാവശ്യ അനൗൺസ്മെന്റൊന്നും വേണ്ട’ എന്നദ്ദേഹം അവതാരകയോട് പറഞ്ഞു. തുടർന്ന് സദസ്സിലുള്ളവരോട് എഴുന്നേൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിർവ്വഹിച്ചു.
നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരത്തിന്റെ ഭാഗമാണെന്നും അത് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കരുതെന്നുമുള്ള വാദഗതികൾ നേരത്തെ ഉയർന്നു വന്നിരുന്നതാണ്. എന്നാൽ നിലവിളക്ക് ഏതെങ്കിലും മതത്തിന്റേതല്ലെന്ന നിലപാട് സ്വീകരിച്ചവർ തുടർന്നും ചടങ്ങുകളിൽ അവ കൊളുത്തുന്നതിനോട് വിമുഖത കാട്ടിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും നിലവിളക്ക് കൊളുത്തുന്നതിൽ ഇതുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.
മാഫിയ എന്ന ആക്ഷേപത്തിന് അർഹരാകേണ്ടവരല്ല റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ചിലരുടെ പ്രവർത്തനത്തിന്റെ പേരിലാണ് ഒരു മേഖല ആകമാനം ഈ ആക്ഷേപം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലെ വലിയൊരു വിഭാഗം അനുഭവ സമ്പത്തും വിശ്വാസ്യതയുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. റോയി വധക്കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്
കേസിൽ നാല് പ്രതികളാണ് ഉള്ളത്. റോയിയുടെ ഭാര്യയായിരുന്ന ജോളിയാണ് ഒന്നാം പ്രതി, എം.എസ് മാത്യു, പ്രജികുമാർ, മനോജ് എന്നിവരും കേസിലെ പ്രതികളാണ്. കൊലപാതകം, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 266 സാക്ഷികളേയും കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കും. 322 രേഖകളാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചത്.
കേസിൽ ഡി.എൻ.എ ടെസ്റ്റിെൻറ ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ പറഞ്ഞു. േജാളിക്ക് വേണ്ടി വ്യാജരേഖ ചമച്ചതും വിൽപത്രത്തിൽ ഒപ്പിട്ടതും മനോജാണ്. വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ പിന്നീട് നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യൻസർ എന്ന മഹാവ്യാധി നേരിടുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവൻ. രോഗം പിടിമുറുക്കുമ്പോഴും അതിനെ ഉറച്ച മനക്കരുത്തുമായി നേരിടുകയാണ് നന്ദു. താനെ രോഗ വിവരത്തെ കൂട്ടുകാരുമായും പങ്കുവെക്കുന്ന സ്വഭാവവും നന്ദുവിനെ വേറിട്ടതാക്കുന്നു. ഒരു രോഗത്തിനും നന്ദുവിന്റെ മനോശക്തിയെ തകർക്കാൻ സാധിക്കില്ല എന്ന അറിവ് മറ്റു രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. രോഗ വിവരത്തിനൊപ്പം കൂട്ടുകാരന്റെ വിശേഷവും കുറിക്കുന്നു നന്ദു… കുറിപ്പ് വായിക്കാം
ചങ്കുകളേ..
നാളെ എന്റെ രണ്ടാമത്തെ കീമോ തുടങ്ങുകയാണ്..!!
ഞാനും ട്യൂമറും സ്‌ട്രോങ് ആയതിനാല്‍ മരുന്ന് കുറച്ചു കൂടി സ്‌ട്രോങ് ആക്കിയിട്ടുണ്ട്..!!
വേദനകള്‍ക്കിടയിലും മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവയ്ക്കാനുണ്ട്..!!
എന്റെ പ്രിയ സുഹൃത്ത് വിജയകരമായ അവന്റെ സംരംഭത്തിന്റെ അടുത്ത ഘട്ടം എന്റെ കൈകൊണ്ട് തന്നെ തുടങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ശരിക്കും എന്റെ കണ്ണു നിറഞ്ഞു..!!
Royale Impero Clothing Co. എന്ന അവന്റെ Clothing ബ്രാന്‍ഡിന്റെ ഇകൊമേഴ്‌സ് വെബ് സൈറ്റിന്റെ തുടക്കമാണ്..
നമുക്ക് നല്ലൊരു സെലിബ്രിറ്റിയെ കൊണ്ട് തുടങ്ങി വയ്ക്കാം എന്നു പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ് എനിക്ക് നിന്നെക്കാള്‍ വലിയ വേറെ ആരെയാടാ കിട്ടുക എന്ന്..
എന്നെ അറിയുന്നവര്‍ക്കെല്ലാം അവനെ അറിയുമായിരിക്കും..
കാരണം അര്‍ജ്ജുനന് കൃഷ്ണന്‍ എന്ന പോലെയാണ് എനിക്ക് അവന്‍..
ഞാന്‍ എവിടെയൊക്കെ പോകണമെന്ന് പറഞ്ഞാലും എന്നെ കൊണ്ട് പോകുന്ന എന്റെ തേരാളിയാണ് പ്രിയ കൂട്ടുകാരന്‍ ശ്രീരാഗ് Shree Rakh !!
ഞാനുള്‍പ്പെടെ പ്രഭു ജസ്റ്റിന്‍ വിഷ്ണു അതിജീവനത്തിലെ ഞങ്ങള്‍ നാല് ചങ്കുകള്‍ക്ക് ഒന്നു കറങ്ങണം എന്നു പറഞ്ഞപ്പോള്‍ ഞങ്ങളെയും കൊണ്ട് മൂവായിരത്തില്‍ അധികം കിലോമീറ്റര്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പൊന്നുപോലെ ഞങ്ങളെയും കൊണ്ടു നടന്നവന്‍ !!
ഞങ്ങള്‍ മൂന്നുപേര്‍ കാലുകള്‍ നഷ്ടപ്പെട്ടവര്‍ ആണ്..
വിഷ്ണുവിന് ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നു..
ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അവനാണ് !!
അവന്റെ കണ്ണ് നിറയുന്നതും അസ്വസ്ഥനാകുന്നതും ഞാന്‍ കണ്ടിട്ടുള്ളത് എനിക്ക് വയ്യാതെ ആകുമ്പോള്‍ മാത്രമാണ്..
അത്രയ്ക്ക് ഉയിരാണ് അവനെന്നോടുള്ള സ്‌നേഹം !!
എനിക്ക് 2 ദിവസമേ ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍ അവനോട് പറഞ്ഞപ്പോള്‍ അവന്‍ ഡോക്ടറോട് പറഞ്ഞത് രണ്ട് ദിവസമല്ല രണ്ട് മണിക്കൂര്‍ ഡോക്ടര്‍ പറഞ്ഞാലും കാര്യമില്ല അവന്‍ തിരികെ വരും എന്നാണ്..!!
ഇത് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ അവനോട് ഞാന്‍ ഒരേ ഒരു ആവശ്യമാണ് പറഞ്ഞത്..
എന്തെങ്കിലും ഒരു നന്മയുള്ള പ്രവര്‍ത്തനത്തോടെ ഇത് ആരംഭിക്കണം എന്ന്..
അപ്പോള്‍ തന്നെ നൂറോളം ടീഷര്‍ട്ട് എന്നെ ഏല്പിച്ചിട്ട് കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പറഞ്ഞു..!!
ആ ടീഷര്‍ട്ടുകള്‍ സായീഗ്രാമത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി കൈവശം ഉണ്ടെന്ന് സയീഗ്രാമം ഡയറക്ടര്‍ ഈശ്വരതുല്യനായ K.N. Anandkumar സര്‍ നെ ഈ അവസരത്തില്‍ അറിയിക്കുന്നു..
അവന്റെ ഈ സംരംഭത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ..!!
ഇനിയും ഒരുപാട് പേര്‍ക്കും തൊഴിലും തണലും ആകുന്ന ഒരു പ്രസ്ഥാനമായി ഇത് വളരാന്‍ പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം !!
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ ക്യാപ്ഷന്‍ ആണ്..
‘ Only For The Few
Who Dare To Live
Their Dreams ‘
അതേ ജീവിതം പൊരുതുവാന്‍ ധൈര്യമുള്ളവര്‍ക്ക് ഉള്ളതാണ്..
അങ്ങനെയുള്ളവര്‍ തന്നെയാണ് ലോകത്തെ സ്വാധീനിക്കുക !!
ഈ ഓണ്‍ലൈന്‍ വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം ഓണ്‍ലൈനായി തന്നെ പ്രഖ്യാപിക്കുന്നു !!
ഇതിന് എനിക്ക് കിട്ടുന്ന പ്രതിഫലമാണ് ആ കുട്ടികള്‍ക്ക് കിട്ടുന്ന ടീ ഷര്‍ട്ട് !!
ഒപ്പം അവരുടെ പ്രാര്‍ത്ഥനകളും…!
നന്മകള്‍ പൂക്കട്ടെ…
നന്മയുള്ളവര്‍ വളരട്ടെ..!!
www.royaleimpero.com
സമൂഹത്തില്‍ പ്രകാശം പകര്‍ന്നുകൊണ്ട് തുടങ്ങിയ ഈ സംരംഭത്തിന് പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളും ആശംസകളും മാത്രം മതി !!
സ്‌നേഹപൂര്‍വ്വം ??
ഞാന്‍ ഉഷാറാണ് ട്ടോ..
രണ്ടാം ഘട്ട യുദ്ധം നാളെ തുടങ്ങും..!!
https://www.facebook.com/nandussmahadeva/posts/2696872667061860
പുതുവത്സരത്തില്‍ ‘ഷൈലോക്ക്’ന്റെ രണ്ടാം ടീസറുമായി മമ്മൂട്ടി. മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് സംയുക്ത പ്രതിഷേധ റാലി. പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ നടക്കും.
വൈകിട്ട് മൂന്ന് മണിയോടെ നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങുന്ന ചെറുജാഥകള്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം നിരവധി പേരാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.
കവിയൂരിലെ കൂട്ടമരണകേസ് അന്വേഷണത്തില്‍ സിബിഐക്ക് വീണ്ടും തിരിച്ചടി. മരണം ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുന്നത്.
2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയേയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോര്‍ട്ട്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹര്‍ജി.