എൽഡിഎഫ് പ്രവർത്തകർ കെഎം മാണിയുടെ വീടിനു മുൻപിൽ നടത്തിയ പ്രകടത്തിൽ നേരിയ സംഘർഷം. പ്രകടമായി വന്ന പ്രവർത്തകർ മാണിയുടെ വീടിനു മുൻപിൽ തടിച്ചു നിന്ന് കേരളകോൺഗ്രസ് പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിയുണ്ടാകുകയും ഉന്തും തള്ളും ഉണ്ടായി. സംഘർഷ സമയത്തു വിരൽ എണ്ണാവുന്ന പോലീസ് മാത്രം ഉണ്ടായിരുന്നു. പിന്നീട് പ്രവർത്തകരെ പോലീസിനൊപ്പം ചേർന്ന് നേതാക്കൾ പിടിച്ചു മാറ്റുകയായിരുന്നു. കുടുതൽ വിവരങ്ങൾ വെളിവായിട്ടില്ല
പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ലീഡ് നില ഉയർത്തുന്നത് ഇടതുസർക്കാരിനുള്ള അംഗീകാരമാണെന്ന് എൻസിപി ദേശീയ സെക്രട്ടറി ടി പി പീതാംബരൻ. പാലായിലെ ജനങ്ങൾ നേരത്തേ തന്നെ മാണി സി കാപ്പനെ അംഗീകരിച്ചിട്ടുണ്ട്. മാണി സി കാപ്പന് വ്യക്തമായ സ്വാധീനം ഇവിടെയുണ്ട്.
മാണിസാറിനെ പോലൊരു അതികായൻ നിന്നപ്പോഴും ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. ഇത് നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ മത്സരത്തിനിറങ്ങുന്നത്. ആ സ്നേഹം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മാണി സി കാപ്പൻ ലീഡ് നില ഉയർത്തുകയാണ്. 3757 ആണ് നിലവിലെ ലീഡ് നില. ഭരണങ്ങാനം പഞ്ചായത്തിലും മാണി സി കാപ്പൻ നേട്ടം കൊയ്യുകയാണ്.
പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മാണി സി കാപ്പൻ. പാലാ നഗരസഭ കൂടി എണ്ണത്തിരൂമ്പോൾ ലീഡ് പതിനായിരം കടക്കുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.
‘പാലാ മുൻസിപ്പാലിറ്റി കൂടി എണ്ണട്ടെ, അപ്പോ കാണാം. ലീഡ് 10,000 കടക്കും. എസ്എൻഡിപി വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അസ്വസ്ഥരായ കേരള കോൺഗ്രസിന്റെയും ജനപക്ഷത്തിന്റെയും ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്”- മാണി സി കാപ്പൻ പ്രതികരിച്ചു.
വോട്ടെണ്ണൽ പകുതി ആയപ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. മാണി സി കാപ്പന്റെ ലീഡ് 4000 കടന്നു. യുഡിഎഫ് സ്ഥാനാർഥി നിലവിൽ ചിത്രത്തിലെ ഇല്ലാത്ത അവസ്ഥയാണ്. യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പോലുമാണ് എൽഡിഎഫ് മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.
നാലു പഞ്ചായത്തുകളിലും മുന്നേറി മാണി സി.കാപ്പന്‍. കടനാട്ടും (870 വോട്ട്) രാമപുരത്തും (751 വോട്ട്) മേലുകാവിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ തിരിച്ചടിച്ചു. രാമപുരത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത് പരിശോധിക്കുമെന്ന് എന്‍.ഹരി വ്യക്തമാക്കി.
ജോസ് ടോം മാണി സി കാപ്പൻ എൻ ഹരി
51194 54137 18044
40.01% 42.31% 14.10
09:15 ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 162 വോട്ടിനു മുൻപിൽ
രാമപുരം പഞ്ചായത്തിൽ ഇനി ഏഴു ബൂത്തുകൾ ബാക്കി
09:35 വോട്ട് എണ്ണൽ കേന്ദ്രങ്ങൾ കാലതാമസം നേരിടുന്നു
09:38 രാമപുരം പഞ്ചായത്തു പൂര്ണ്ണമായി മാണി സി കാപ്പൻ 751 വോട്ടിനു മുൻപിൽ
09:40 കടനാട് പഞ്ചായത്തു എണ്ണിത്തുടങ്ങി
രാമപുരത്തു പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല ജോസ് ടോം
ആശങ്കയില്ലാന്നു എംപി തോമസ് ചാഴികാടൻ
09:49 മൂന്നാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 757 വോട്ടിനു മുൻപിൽ
09:54 മാണി സി കാപ്പൻ 1570 വോട്ടിനു മുൻപിൽ
ജോസ് ടോം സ്ഥാനാർഥി ജോസ് കെ മാണിയുമായി കെ എം മാണിയുടെ വീട്ടിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തുന്നു
കേരള കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ മ്ലാനത
10: 00 മാണി സി കാപ്പൻ ആദ്യ മുന്ന് പഞ്ചായത്തുകളിലും മുൻപിൽ ലീഡ് 2181
2016 യിൽ കെ എം മണിക്ക് 305 വോട്ടിന്റെ ലീഡ് കിട്ടിയ പഞ്ചായത്തു
ലോകസഭാ ഇലക്ഷനിൽ യുഡിഎഫിനും ചാഴിക്കാടനും 4500 വോട്ടിന്റെ പരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ
10: 02 കാപ്പന്റെ ലീഡ് 2231 കടന്നു വോട്ട് എണ്ണൽ നാലാം റൗണ്ട് കഴിഞ്ഞു
യുഡിഎഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പ്, പരാജയം മണക്കുന്നു
10:11 മാണി സി കാപ്പന്റെ ലീഡ് രാമപുരം, കടനാട്, മേലുകാവ്,എണ്ണിക്കഴിഞ്ഞു മുന്നിലവ്, തലനാട് എണ്ണുന്നു 3000 ലീഡ് കഴിഞ്ഞു
യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം. രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന് 700 വോട്ടിന്റെ ലീഡ് നേടി. കടനാട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുകയാണ്.പോസ്റ്റല്‍ വോട്ടില്‍ തുല്യമായിരുന്നു ഇരുമുന്നണികളും. എന്നാൽ സര്‍വീസ് വോട്ടില്‍ കാപ്പന്‍ മുന്നിട്ട് നിന്നു.
രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്. രാമപുരത്ത് യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി മുന്നിട്ട് നിന്നിരുന്നു.
10:20 ഞെട്ടിച്ചു കാപ്പന്റെ കുതിപ്പ് 3108 , 40 % വോട്ടുകൾ എണ്ണിക്കഴിഞ്ഞു
ബിജെപി വോട്ടുകൾ എൽഡിഫ് മറിച്ചു എന്ന് ആക്ഷേപം ഉന്നയിച്ചു ലീഗ് നേതാക്കൾ
10:30 എൽഡിഎഫ് സ്ഥാനാർഥി കാപ്പൻ മുന്നിൽ ഒന്ന് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3208 വോട്ടിനു മുൻപിൽ
വിജയം സുനിശ്ചിതം, പൂരിപക്ഷം 10000 കടക്കുമെന്ന് കാപ്പൻ
വോട്ട് ചോർന്നിട്ടില്ലന്നു എൻ ഹരി
10:40 അഞ്ചാം റൗണ്ട് വോട്ട് എണ്ണിക്കഴിയുമ്പോൾ 3299 വോട്ടിന്റെ ലീഡ്
ഭരണങ്ങാന എണ്ണിത്തുടങ്ങുന്നു യുഡിഫ് പ്രതീക്ഷിക്കുന്നു പഞ്ചായത്തുകൾ
പ്രതീക്ഷിച്ച മുന്നേറ്റമെന്നു എൻസിപി മന്ത്രി ശശിധരൻ
മന്ത്രി സ്ഥാനം മാറുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല
10:45 കുതിച്ചുയരുന്നു ലീഡ് മാണി സി കാപ്പന്റെ ലീഡ് 3500 കഴിഞ്ഞു
ഭരണങ്ങാനവും യുഡിഎഫിനെ കൈവിടുന്നു
കരൂർ പഞ്ചായത്തിൽ എണ്ണിത്തുടങ്ങി, കെ എം മണിക്ക് ഏറ്റവും കൂടുതൽ പൂരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ ഒന്ന്
10:51 കരൂർ പഞ്ചായത്തു എണ്ണുമ്പോൾ കാപ്പൻ ലീഡ് ഉയർത്തുന്നു നാലായിരം കഴിഞ്ഞു 4106 വോട്ടിന്റെ പൂരിപക്ഷം
ലോകസഭയിലേക്കു ചാഴിക്കാടന് 4500 വോട്ടിന്റെ പൂരിപക്ഷം നൽകിയ പഞ്ചായത്ത്
ഇനി മുത്തോലി പാലാ നഗരസഭാ മീനച്ചിൽ കൊഴുവനാൽ എലിക്കുളം പഞ്ചായത്തുകൾ
11:10 കാപ്പന്റെ മുന്നേറ്റം 4500 കഴിഞ്ഞു
കെ മാണിയുടെ ശക്തമായ കോട്ടകൾ മാണി സി കാപ്പന് മുൻപിൽ വീഴുന്നു
പാലാ നഗരസഭാ മാണി സി കാപ്പനൊപ്പം നിൽക്കുമെന്ന് എൽഡിഫ് പ്രതീക്ഷ
യുഡിഎഫ് ശക്തികേന്ദ്രമായ കരൂരും ചോരുന്നു
കേരള കോൺഗ്രസ്സിനുള്ളിലെ പടലപ്പിണക്കങ്ങളെ പഴിച്ചു കോൺഗ്രസ്സ് നേതാക്കൾ
ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കി തോമസ് ചാഴിക്കാടന്റെ വാക്കുകൾ
11:40 മുത്തോലിയിൽ 516 വോട്ടിന്റെ ലീഡ് ജോസ് ടോമിന്, കാപ്പന്റെ ലീഡ് 3724 വോട്ട് ആയി കുറഞ്ഞു
ജോസ് കെ മണിയോടുള്ള എതിർപ്പ് പ്രതിഫലിച്ചു കാപ്പന്റെ വാക്കുകൾ
11:50 എണ്ണുന്നത് ജോസ് ടോമിന്റെ സ്വന്തം മീനച്ചിൽ പഞ്ചായത്ത് ഒപ്പം കൊഴുവനാലും, കാപ്പന്റെ ലീഡ് 4296
12:16 ഇനി രണ്ടു റൗണ്ടുകളായി 22 ബൂത്തുകൾ മാത്രം, മാണി സി കാപ്പന്റെ പൂരിപക്ഷം 3027
പാലാ യുഡിഫ് കൈവിട്ടു കഴിഞ്ഞു ജയം ഉറപ്പിച്ചു കാപ്പൻ, കാപ്പൻ വോട്ട് എന്നാൽകേന്ദ്രത്തിലേക്ക്.
എൽഡിഫ് കെഎം മാണിയുടെ വീടിനു മുൻപിൽ നടത്തിയ പ്രകടത്തിൽ നേരിയ സംഘർഷം
പാലായില്‍ ഇടതുമുന്നണി മുന്നില്‍. 150 വോട്ടുകള്‍ക്കാണ് മുന്നേറ്റം. തപാല്‍വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു (6–6). മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി. 14 സര്‍വീസ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നു; രണ്ടെണ്ണം അസാധുവായി. വോട്ടിങ് യന്ത്രങ്ങളില്‍ ആദ്യം എണ്ണുന്നത് രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ്.
രാമപുരത്തെ വോട്ടുകൾ പാലയിലെ വിധി നിർണയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എൽഡിഎഫിനും യുഡിഎഫും ഒരു പോലെ മേൽകൈയുള്ള പഞ്ചായത്ത് ആണ് രാമപുരം. രാമപുരത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ പാലായുടെ തരംഗം ഏറെക്കുറെ അറിയാൻ സാധിക്കാം.
പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.
09:15 ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 162 വോട്ടിനു മുൻപിൽ
രാമപുരം പഞ്ചായത്തിൽ ഇനി ഏഴു ബൂത്തുകൾ ബാക്കി
പാലായില്‍ വോട്ടെണ്ണല്‍ പ്രക്രിയ തുടങ്ങി. ആദ്യം എണ്ണുന്നത് 15 പോസ്റ്റല്‍ വോട്ടും 14 സര്‍വീസ് വോട്ടുമാണ്. പോസ്റ്റൽ വോട്ടുകളിൽ ആറും ആറും നേടി യുഡിഫ് എൽഡിഫ് ഒപ്പത്തിനൊപ്പം സ്ട്രോങ് റൂമില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ ടേബിളുകളിലേക്ക് വോട്ടെണ്ണല്‍ 13 റൗണ്ടുകളിലാണ്. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.
പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. അടിയൊഴുകുകളെ ഭയക്കുമ്പോള്‍ തന്നെ പാലായില്‍ മികച്ച വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ഇടതുവലതു മുന്നണി സ്ഥാനാര്‍ഥികള്‍.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും രാവിലെ പള്ളികളിലെത്തി കുര്‍ബാനകളില്‍ പങ്കു ചേര്‍ന്നു. 10,000 -15,000 ത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കും എന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 10,000 വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പാണെന്ന് മാണി സി കാപ്പനും പറയുന്നു.
ജോസ് ടോം – യുഡിഎഫ് സ്ഥാനാര്‍ഥി
പ്രചാരണത്തിനിടയ്ക്ക് നിര്‍ഭാഗ്യകരമായ ചില കാര്യങ്ങളുണ്ടായി എന്ന സ്വകാര്യദുഖം എനിക്കുണ്ട് അതു മുന്നണിയിലുമുണ്ട്. എങ്കിലും വിജയം ഉറപ്പാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട് എങ്കിലും മികച്ച പ്രചാരണം കാഴ്ച വയ്ക്കാന്‍ സാധിച്ചു. മാണി സാറിനോടുള്ള സ്നേഹം പാലാക്കാര്‍ എന്നോടും കാണിക്കും.
മാണി സി കാപ്പന്‍ – ഇടതു മുന്നണി സ്ഥാനാര്‍ഥി
മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമേ ഞങ്ങള്‍ക്ക് സംശയമുള്ളൂ ബാക്കി എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ ലീഡ് ചെയ്യും. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നന്നായി ലീഡ‍് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ട്.
വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകള്‍ കൂടാതെ ബിഡിജെഎസ് വോട്ടും ഞങ്ങള്‍ക്ക് ലഭിക്കും. പിജെ ജോസഫ് വിഭാഗത്തിന്‍റെ വോട്ടും പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാന്‍. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാര്‍ഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു.
എന്‍.ഹരി – എന്‍ഡിഎ സ്ഥാനാര്‍ഥി
പാലായില്‍ ഉറച്ച വിജയപ്രതീക്ഷയാണുള്ളത്. വോട്ടു മറിച്ചെന്ന ആരോപണം തള്ളിക്കളയുന്നു.
കേരളം എന്തുകൊണ്ട് ‘മോഡി’ഫൈഡ് ആയില്ല എന്ന ചോദ്യത്തിന് നടന്‍ ജോണ്‍ എബ്രഹാം നല്‍കിയ മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതാണ് കേരളത്തിന്റെ സൗന്ദര്യം എന്നാണ് ജോൺ പറയുന്നത്. മോഡറേറ്റര്‍ നര്‍മ്മത സക്കറിയയാണ് ഇത് സംബന്ധിച്ച് ജോണിനോട് ചോദിച്ചത് – എന്തുകൊണ്ട് കേരളം മോഡിഫൈഡ് ആകുന്നില്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അത് വ്യത്യസ്തമാകുന്നു?
ജോൺ എബ്രഹാമിൻ്റെ മറുപടി ഇങ്ങനെ: ഒരു ക്ഷേത്രവും മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയുമെല്ലാം അവിടെ നിങ്ങള്‍ക്ക് 10 മീറ്റര്‍ ചുറ്റളവില്‍ കാണാം. യാതൊരു പ്രശ്‌നവുമില്ലാതെ ആളുകള്‍ സമാധാനപരമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു. ലോകം മുഴുവന്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെടുമ്പോളും മതങ്ങളും സമുദായങ്ങളും സമാധാനപരമായി കഴിയുന്ന, എല്ലാവര്‍ക്കും മാതൃകയായ ഇടമാണത് – മുരളി കെ മേനോൻ്റെ The God Who Loved Motorbikes എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പാതി മലയാളി കൂടിയായ ബോളിവുഡ് താരം.
ഫിദല്‍ കാസ്‌ട്രോ മരിച്ച സമയത്ത് ഞാന്‍ അവിടെ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചിക്കുന്ന പോസ്റ്ററുകളും ഹോര്‍ഡിംഗുകളും കാണാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ് – ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. എന്റെ പിതാവ് എനിക്ക് ധാരാളം മാര്‍ക്‌സിസ്‌റ്റ് കൃതികള്‍ വായിക്കാന്‍ തന്നിട്ടുണ്ട്. എല്ലാ ‘മല്ലു’വിന്റെ (മലയാളി) ഉള്ളിലും ഒരു കമ്മ്യൂണിസ്റ്റ് ഉണ്ട്. സമത്വപൂര്‍ണമായ ജീവിതത്തിലും സമ്പത്തിന്റെ തുല്യ വിതരണത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. കേരളം തിളക്കമുള്ളൊരു മാതൃകയാണ് – ജോണ്‍ അഭിപ്രായപ്പെട്ടു.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള മേല്‍നോട്ടത്തിന് ഒമ്പതംഗ എന്‍ജിനിയര്‍മാരുടെ സംഘത്തെ രൂപീകരിച്ചു. ഇവരുമായി ഇന്ന് സബ്കളക്ടര്‍ ചര്‍ച്ച നടത്തും. ഫ്‌ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ നല്‍കിയ 15 കമ്പനികളുമായുള്ള ചര്‍ച്ചയും ഇന്നാണ്. അതിനിടെ മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പോലീസ് സ്‌റ്റേഷനുകളിലാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിക്കാന്‍ ഇതുവരെ എന്ത് ചെയ്‌തെന്നും ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ ബോധിപ്പിക്കണം. സുപ്രിംകോടതിയുയെ വിശദവിധി നാളെ വരാനിരിക്കെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടി സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി.
നാല് ഫ്‌ളാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകള്‍ ഇന്നലെ വിച്ഛേദിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് വന്‍പോലീസ് സന്നാഹത്തിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചത്. പാചകവാതവ വിതരണവും ടെലിഫോണ്‍ ബന്ധവും ഇന്ന് മുതല്‍ നിര്‍ത്തലാക്കും.