കൊച്ചി മരടിൽ ഫ്ലാറ്റ് പൊളിക്കാൻ സമീപിച്ച പതിമൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ. ഇതിൽ നിന്ന് ഒരു കമ്പനിയെ വിദഗ്ധസംഘം തീരുമാനിക്കും. താല്‍പര്യപത്രത്തിന് അനുവദിച്ച സമയം അവസാനിച്ചു .കേരളത്തിന് പുറത്തുനിന്നാണ് എല്ലാ കമ്പനികളും.
ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകുകയാണ് നഗരസഭ. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചു. ഉടമകൾ പ്രതിഷേധമുയര്‍ത്തി രംഗത്തുവന്നു.
ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.
നിലവില്‍ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാള്‍പോലും ഒഴിഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നല്‍കിയത്. അത് ഒഴിയില്ലെന്നായിരുന്നു.
57 അസി. എന്‍ജിനീയര്‍, അക്കൗണ്ടന്റ്
കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ സൂപ്പര്‍വൈസറി കേഡറില്‍ പെട്ട വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ട ന്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലായി ആകെ 57 ഒഴിവുകളുണ്ട്. സ്ഥിരനിയമനമായിരിക്കും. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍
1. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.
2. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-7 (ജനറല്‍ 5, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്)-1 (ജനറല്‍)
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രോണിക്സ് ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
4. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)-3 (ജനറല്‍)
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇന്‍സ്ട്രുമെന്റേഷന്‍ ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
5. അസിസ്റ്റന്റ് എന്‍ജിനീയര്‍ (വെല്‍ഡിങ്)-12 (ജനറല്‍ 7, ഒ.ബി.സി. 3, ഇ. ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും വെല്‍ഡിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
6. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സ്ട്രക്ചറല്‍)-6 (ജനറല്‍ 5, ഒ.ബി.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍ ഫിറ്റിങ്സ് ജോലികളില്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
7. അസിസ്റ്റന്റ് എന്‍ജിനീയര്‍ (പൈപ്പ്)-9 (ജനറല്‍ 6, ഒ.ബി.സി. 2, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഫിറ്റര്‍ പൈപ്പ്/പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും പൈപ്പ് ഫിറ്റിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
8. അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍ജിനീയറിങ്)-3 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഡീസല്‍ മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റുംഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
9. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെയിന്റനന്‍സ്)-2 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും മെഷിനറി/ക്രെയിന്‍ മെയിന്റനന്‍സ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
10. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെഷിനിസ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ടര്‍ണിങ്, മില്ലിങ്/ഗ്രൈന്‍ഡിങ് ആന്‍ഡ് ബോറിങ്ങില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
11. അസിസ്റ്റന്റ് എന്‍ജിനിയര്‍ (പെയിന്റിങ്)-4 (ജനറല്‍ 2, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
12. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഷിപ്പ്റൈറ്റ്വുഡ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ കാര്‍പെന്റര്‍/ഷിപ്പ്റൈറ്റ്വുഡ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും കാര്‍പെന്ററി ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
13. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ലോഫ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/കാര്‍പെന്റര്‍ (ഷിപ്പ്റൈറ്റ് വുഡ്) ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍/ഷിപ് റൈറ്റ് വുഡ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
14. അക്കൗണ്ടന്റ്-3 (ജനറല്‍ 1, എസ്.സി. 1, എസ്.ടി. 1)
യോഗ്യത: എം.കോം, സര്‍ക്കാര്‍സ്ഥാപനങ്ങളിലോ പൊതുമേഖല/ സ്വകാര്യമേഖലാസ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.കോം, സി.എ./സി.എം.എ. ഇന്റര്‍മീഡിയറ്റ് എക്‌സാം പാസ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതുമേഖല/സ്വകാര്യമേഖലാ സ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
15. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-1 (ജനറല്‍)
യോഗ്യത: ആര്‍ട്സ്/സയന്‍സ്/ കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഹെവി എന്‍ജിനീയറിങ് കമ്പനികളില്‍ ഏതിലെങ്കിലും ഓഫീസ് ജോലികളില്‍ ഏഴുവര്‍ഷത്തെ പരിചയം വേണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ കേഡറിലായിരിക്കണം.
16. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്)-1 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. ജേണലിസം/മാസ് കമ്യൂണിക്കേഷനില്‍ ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. മീഡിയ/അഡ്വര്‍ടൈസിങ് സ്ഥാപനങ്ങളിലോ പത്രങ്ങളിലോ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ ഗ്രേഡിലായിരിക്കണം.
17. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ഗസ്റ്റ് ഹൗസ്)-1 (ജനറല്‍)
യോഗ്യത: ഹോട്ടല്‍മാനേജ്മെന്റില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ എതെങ്കിലും വിഷയത്തില്‍ ബിരുദവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പി.ജി. ഡിഗ്രി/ഡിഗ്രിയും. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. ഫോര്‍/ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.
ശമ്പളം (എല്ലാ തസ്തികകള്‍ക്കും): 28,000-1,10000 രൂപ
പ്രായം (എല്ലാ തസ്തികകള്‍ക്കും): 30.09.2019-ന് 40 വയസ്സില്‍ കൂടരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒബ്ജക്ടീവ് രീതിയിലുള്ള ആദ്യഘട്ടപരീക്ഷയില്‍ അപേക്ഷിച്ച വിഭാഗം സംബന്ധിച്ചുള്ള അമ്പത് മാര്‍ക്കിന്റെ ചോദ്യങ്ങളും ജനറല്‍ നോളജ് (5 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (5 മാര്‍ക്ക്), റീസണിങ് (5 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (5 മാര്‍ക്ക്) എന്നീ ഭാഗങ്ങളില്‍നിന്നുമുള്ള ചോദ്യങ്ങളുണ്ടാകും. ആകെ 70 മാര്‍ക്ക്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല. ഒക്ടോബറിലായിരിക്കും ആദ്യഘട്ട പരീക്ഷ. രണ്ടാംഘട്ട പരീക്ഷയില്‍ വിവരണാത്മകരീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.
അപേക്ഷാഫീസ്: 200 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍.
അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയ ശേഷം യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികയിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഒന്നില്‍ കൂടുതല്‍ തവണ അപേക്ഷിക്കരുത്.
ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോടുകൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടെക്കും അയച്ചുനല്‍കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.
89 പ്രോജക്ട് അസിസ്റ്റന്റ്
മിനിരത്‌ന വിഭാഗത്തില്‍പെടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 89 ഒഴിവുകളുണ്ട്. മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒഴിവുള്ള വിഭാഗം, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍
1. മെക്കാനിക്കല്‍-50 (ജനറല്‍ 24, ഒ.ബി.സി. 15. ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 6)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.
2. ഇലക്ട്രിക്കല്‍-11 (ജനറല്‍ 5, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 2)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലനസ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.
3. ഇലക്ട്രോണിക്സ്-14 (ജനറല്‍ 7, ഒ.ബി.സി. 5, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.
4. സിവില്‍-2 (ജനറല്‍ 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.
5. ഇന്‍സ്ട്രുമെന്റേഷന്‍-10 (ജനറല്‍ 6, ഒ.ബി.സി. 2, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.
6. ലബോറട്ടറി-എന്‍.ഡി.ടി.-2 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍നിന്നുള്ള റേഡിയോഗ്രാഫര്‍ സര്‍ട്ടിഫിക്കറ്റ്. സര്‍ക്കാര്‍/ പൊതുമേഖലാസ്ഥാപനങ്ങളിലോ എന്‍ജിനീയറിങ് കമ്പനികളിലോ ഇന്‍ഡസ്ട്രിയല്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ശമ്പളം: ആദ്യവര്‍ഷം പ്രതിമാസം 19,200 രൂപ, രണ്ടാം വര്‍ഷം 19,800 രൂപ, മൂന്നാം വര്‍ഷം 20,400 രൂപ. ഇതിന് പുറമേ ഓവര്‍ടൈം അലവന്‍സായി ആദ്യവര്‍ഷം പ്രതിമാസം 4700 രൂപയും രണ്ടാം വര്‍ഷം 4800 രൂപയും മൂന്നാം വര്‍ഷം 4950 രൂപയും ലഭിക്കും.
പ്രായം: 20.09.2019-ന് 30 വയസ്സില്‍ കൂടരുത്. സംവരണം ചെയ്യപ്പെട്ട ഒഴിവുകളില്‍ ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് അഞ്ചും എസ്.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ വയസ്സിളവുണ്ട്.
തിരഞ്ഞെടുപ്പ്: ഒക്ടോബറില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈര്‍ഘ്യമുളള പരീക്ഷയില്‍ ജനറല്‍ നോളജ് (10 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (10 മാര്‍ക്ക്), റീസണിങ് (10 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (10 മാര്‍ക്ക്), ഡിസിപ്ലിന്‍ റിലേറ്റഡ് (60 മാര്‍ക്ക്) എന്നിങ്ങനെ 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.
അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.
അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയശേഷം ഈ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോട് കൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടേക്കും അയച്ചുനല്‍കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.
പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ഓടിക്കയറി. ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍നിന്നു ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്ക്കിടയിലേക്കു ബസ് നിയന്ത്രണംവിട്ട് ഓടിക്കയറി. ഇതിനിടെ ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ചക്രത്തിനുള്ളില്‍ സ്കൂട്ടര്‍ യാത്രികന് പെട്ടതു റോഡില്‍ നിന്നവര്‍ വിളിച്ചുപറഞ്ഞപ്പോഴാണു ബസ് ഡ്രൈവര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ബസ് നിര്‍ത്തിയതുകൊണ്ടു വലിയ അപകടം ഒഴിവായി.
അത്ഭുതകരമായാണു ചക്രത്തിനുള്ളില്‍ കുടുങ്ങിയയാള്‍ രക്ഷപ്പെട്ടത്. നാലു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങുന്നതു ദൃശ്യങ്ങളില്‍ കാണാം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഏതാനും ബൈക്കുകളും തകർന്നു. ബസ് താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപിന്‍റെ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് നടി ഹര്‍ജി നല്‍കിയത്. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് പ്രതിക്ക് നല്‍കരുതെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ, രേഖയാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവയ്ക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.
പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍. കൈക്കുഞ്ഞുമായി ബോട്ട് ജെട്ടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കൗമാരക്കാരനെ പോലീസിലേല്‍പ്പിച്ചപ്പോഴാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തുവന്നത്. സംഭവം എറണാകുളം സെന്‍ട്രല്‍ പോലീസ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെ:
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കൗമാരക്കാരന്റെ കയ്യില്‍ പത്ത് ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ആളാണെന്ന് കരുതിയാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും കൗമാരക്കാരന്റെ പരുങ്ങലുമാണ് നാട്ടുകാരെ ഈ നിഗമനത്തിലെത്തിച്ചത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും പയ്യന്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. അതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലെത്തി.
കുട്ടിയുടെ അച്ഛന്‍ തന്റെ ചേട്ടനാണെന്നും അവര്‍ തലേന്ന് കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയിരിക്കുകയാണെന്നും താനും അവിടേക്ക് പോകുകയാണെന്നുമാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് പോകാന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിങ്ക് പോലീസെത്തി കുഞ്ഞിനെയും പയ്യനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി പോലീസ് വിളിക്കുകയും ചെയ്തു. ഇരുവരോടും വൈകിട്ട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഇവര്‍ എത്തിയതോടെയാണ് ആദ്യം ആശങ്ക നിറച്ച രസകരമായ കഥയുടെ ചുരുളഴിഞ്ഞത്.
പയ്യന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇവരുടെ കല്യാണം ചില കാരണങ്ങളാല്‍ വൈകിയിരുന്നു. പകരം ശനിയാഴ്ചത്തേക്കാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയ്ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് ഇരുവരുടെയും വീട്ടില്‍ അറിഞ്ഞിരുന്നില്ല. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടില്‍ അറിയിക്കാം എന്നാണ് ഇവര്‍ കരുതിയിരുന്നത്.
വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.
പാലാ: പാലായില്‍ എൻസിപിയില്‍ പൊട്ടിത്തെറി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ കാപ്പൻ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ അസംതൃപ്തിയിലായിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടത്.
അതേസമയം, ഈ 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് സൂചന.
മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈലിന് സമീപത്തുവച്ചുണ്ടായ ബസ്സപകടത്തിൽ നൂറിലധികം
പേർക്ക് പരിക്ക് . തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു . ഇരു ബസുകളുടെയും ഡ്രൈവര്‍മാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുപതിലധികം പേരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
ഞായറാഴ്ച 2.15ന് കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിന് സമീപമാണ് അപകടം നടന്നത്. കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ സീറ്റുകള്‍ ഇളകി വേര്‍പെട്ട നിലയിലായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം, ജെ.സി.ബി ഉപയോഗിച്ച് ഇരുബസുകളും വലിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഓണാവധി അവസാനിക്കുന്ന ദിവസമായതിനാല്‍ ഇരു ബസുകളിലും പതിവിലും എറെ തിരക്കായിരുന്നു.
കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയിറ ങ്ങിയപ്പോൾ കണ്ടത് തീരം നിറയെ മത്തി. കിലോമാറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. ഈ അപൂര്‍വ്വ പ്രതിഭാസം കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സമാന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്.
എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുറിച്ചി തെങ്ങനാടിയിൽ അശോകന്റെ മകൻ ആദിനാഥാ (23) ണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീളയെ (40) ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 1.15നാണ് അപകടം. കാറിൽ ഉണ്ടായിരുന്നവർ തകഴിയിലെ ഒരു മരണ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടർന്നു നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മറ്റു 3 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ടാങ്കർ ലോറിക്കും മറ്റു വാനുകൾക്കും ഇടയിൽപ്പെട്ട് കാർ നിശേഷം തകർന്നു.
അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചങ്ങനാശേരിയിൽ നിന്നു പൊലീസും അഗ്നി സുരക്ഷാ സേനയും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൂന്നാറിൽ എട്ടുവയസ്സുകാരിയെ വീടിനുള്ളിൽ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടി പീഡനത്തിനിരയായെന്ന് സൂചന നൽകി പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട് . മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
മൂന്നാർ മേഖലയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ആണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉൗഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആണ് അപകടം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി ആണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ എത്തി വിദഗ്ധ പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധു എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെ ആണ് ആദ്യം വിവരം അറിയിച്ചത്. ഇയാൾ എത്തിയാണ് കഴുത്തിൽ കുരുങ്ങിയ കയർ മുറിച്ച് മാറ്റിയത്.
പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു.
സംഭവം നടന്ന തേയില എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്തു. പലരുടേയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ പീഡനം സംബന്ധിച്ച് ആണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാൽ മരണത്തെ കുറിച്ചുള്ള ദുരൂഹതയും നീങ്ങും എന്ന പ്രതീക്ഷയിൽ ആണ് അന്വേഷണ സംഘം. പെൺകുട്ടിയെ പീഡിപ്പിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നും എസ്റ്റേറ്റിൽ തന്നെ ഉള്ളവർ ആകാം എന്നും ആണ് പൊലീസിന്റെ കണക്ക് കൂട്ടൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.