Latest News

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ പൊതിരെ തല്ലുന്ന അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയെ മുട്ടുകാലില്‍നിര്‍ത്തിയും മര്‍ദ്ദിക്കുന്നുണ്ട്. ക്ലാസ് മുറിയില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. ഈ കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സഹപാഠിയെ അധ്യാപകന്‍ ക്രൂരമായി തല്ലുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അടക്കിചിരിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്‌ക് ധരിച്ചിട്ടില്ല. സ്‌കൂളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. അതിനാല്‍ കോവിഡ് ലോക്ഡൗണിന് മുമ്പ് നടന്ന സംഭവമാണോയെന്നും പരിശോധിച്ചു വരികയാണ്.

സ്വര്‍ണ്ണത്തളികയില്‍ ഊണ് കഴിച്ച അനുഭവം പങ്കുവെച്ച് ഗായിക റിമി ടോമി. റിമിയും സഹോദരന്‍ റിങ്കുവും ഭക്ഷണം കഴിക്കനാ പോയതിന്റെ വീഡിയോ ആണ് താരം പങ്കിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു ഹോട്ടലിലാണ് ഈ സന്ദര്‍ശനം. സ്വര്‍ണ്ണത്തളികയിലാണ് ഭക്ഷണം കഴിക്കുന്നത്.

വിസ്തൃതമായ സ്വര്‍ണത്തളികയില്‍ വിളമ്പിയ പലവിധ വിഭവങ്ങള്‍ ഓരോന്നായി താരം രുചിച്ച് നോക്കുകയും പിന്നീട് അതിന്റെ പ്രത്യേകതകളും റിമി പങ്കുവെയ്ക്കുന്നത്. ഭക്ഷണം കഴിച്ചതിനു ശേഷം ബില്‍ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയി എന്നും രണ്ടു പേര്‍ ചേര്‍ന്ന് വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു.

ഭക്ഷണത്തിന്റെ ബില്‍ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. ‘സ്വര്‍ണ്ണത്തളികയില്‍ ഒരു ഊണ്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വീഡിയോ പങ്കുവച്ചത്.

ഹെല്‍മറ്റും മാസ്‌ക്കുമില്ലാതെ വണ്ടിയോടിച്ചയാള്‍ പോലീസിന് നല്‍കിയ മറുപടി വൈറലാകുന്നു. പിഴ നല്‍കാന്‍ വേണ്ടി പിടികൂടിയ വ്യക്തിയോട് പോലീസ് പേര് ചോദിക്കുമ്പോള്‍ അയാള്‍ രാമന്‍ എന്ന് മറുപടി പറയുകയും, അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ ദശരഥന്‍ എന്നും സ്ഥലം അയോദ്ധ്യയെന്നും മറുപടി പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നിരവധി രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിടികൂടിയ ആള്‍ തങ്ങളെ പരിഹസിക്കുകയാണെങ്കിലും എഴുതിയെടുക്കേണ്ടി വരുന്നതാണ് വീഡിയോയിലെ ഏറ്റവും രസകരമായ കാര്യം. വെറും 29 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.

കോതമംഗലം ചേലാട് പെരിയാർ വാലി കനാൽ ബണ്ടിൽ സ്റ്റുഡിയോ ഉടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച എൽദോസ് പോളിന്റെ അയൽവാസി എൽദോസ് ജോയിയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.എൽദോസിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാനായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. പിണ്ടിമന പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ27) ഇയാളുടെ പിതാവ് ജോയി (58) മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ചേലാട് സെവൻ ആർട്‌സ് സ്റ്റുഡിയോ ഉടമ എൽദോസ് ആണ് കൊല്ലപ്പെട്ടത്. സ്റ്റുഡിയോ ഉടമയായ എൽദോസ്, കൊച്ചാപ്പ എന്നു വിളിക്കുന്ന എൽദോസിന് മൂന്നു ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.മൃതദേഹം സ്‌കൂട്ടറിലിരുത്തി കൊണ്ടുപോയി കനാൽ ബണ്ടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കത്തിച്ചുകളഞ്ഞതായാണ് പ്രതികൾ പറയുന്നത്. ആയുധത്തിന്റെയും നശിപ്പിക്കപ്പെട്ട മൊബൈൽ ഫോണിന്റെയും അവശിഷ്ടങ്ങൾ തെളിവെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒരു കോൾ വന്നതിനെ തുടർന്ന് വീട്ടിൽനിന്ന് പോയ എൽദോസ് പോളിനെ പിറ്റേന്ന് രാവിലെയാണ് കനാൽബണ്ടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു തന്നെ സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കിടന്നിരുന്നതിനാൽ അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് പിന്നിൽ സാരമായ പരിക്ക് കണ്ടെത്തിയിരുന്നു. കൂടാതെ എൽദോസിന്റെ മൊബൈൽ ഫോൺ കാണാതായതും ദുരൂഹതയ്ക്കിടയാക്കി. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായിരിക്കുന്നത്.

തായ്‌വാനില്‍ പതിമൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കയോസിയങ് നഗരത്തിലെ യാന്‍ചെങിലാണ് സംഭവം.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.24 നാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്.തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നേരത്തേ ഏഴ് പേര്‍ മരിച്ചതായാണ് ഔദ്യോഗികമായി പുറത്തുവന്ന വിവരം. എന്നാല്‍ കെട്ടിടത്തിന്റെ ഏഴ് മുതല്‍ 11 വരെ നിലകളില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടതായി സിറ്റി ഫയര്‍ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 337 രക്ഷാപ്രവര്‍ത്തകരെയാണ് വിന്യസിച്ചിരിക്കുന്നത്. 139 ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 62 പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്.

നൂറോളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവരില്‍ കൂടുതല്‍ പേരും ശാരീരികമായി വെല്ലുവിളി നേരിടുന്നവരാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. തീ നിയന്ത്രണവിധേയമായതായാണ് വിവരം.

ബിനോയ് എം. ജെ.

ഭാരതീയരുടെ പ്രശ്നം ഒരു വലിയ ആശയക്കുഴപ്പമാണ്. അതിന് സമുദ്രത്തോളം തന്നെ അഗാധത ഉണ്ട് .അത് താത്വികമായ ഒരു പ്രശ്നമാണ് . ആ പ്രശ്നം മൂലമാണ് ഭാരതം നാളിതുവരെയായി തമസ്സിൽ കഴിഞ്ഞു പോരുന്നത്. അത് ഭാരതീയ തത്വചിന്തയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭാരതീയരുടെ എല്ലാ നന്മകളുടെയും അടിസ്ഥാനം ഭാരതീയ തത്ത്വചിന്ത ആണ്. ഭാരതീയരുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇതേ ഭാരതീയ തത്ത്വചിന്ത തന്നെയാണ്. അത് രൂപം കൊണ്ടത് മാനവ സംസ്കാരത്തിൻെറ ആരംഭത്തിലാണ്. എന്നാൽ നാം ഇന്ന് ജീവിക്കുന്നത് മാനവ സംസ്കാരത്തിൻറെ മദ്ധ്യദശയിലോ അവസാന ദശയിലോ ആണ്. ഏതെന്ന് എനിക്കറിഞ്ഞുകൂടാ .മാനവ സംസ്കാരത്തിൻറെ തുടക്കത്തിൽ ഭാരതീയ തത്വചിന്തയ്ക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു. എന്നാലിപ്പോൾ കാലം മാറിയിരിക്കുന്നു. നമുക്ക് ഭാരതീയ തത്ത്വചിന്തയും ആയി മാത്രം മുന്നോട്ടു പോകുവാൻ ആകില്ല .ബ്രിട്ടീഷുകാർ ഇവിടെ വന്നപ്പോൾ മുതൽ കാര്യങ്ങൾക്ക് മാറ്റം ഉണ്ടായി തുടങ്ങി .നാം പാശ്ചാത്യലോകത്തിന് പിറകെ ഓടി തുടങ്ങി. അത് കാലത്തിന്റെ ആവശ്യമായിരുന്നു.

ഇന്ന് പാശ്ചാതൃലോകത്തിൽ നിന്നും അധികമായി ഒന്നും പഠിക്കുവാൻ ഇല്ല എന്നായിരിക്കുന്നു. അവരുടെ സംസ്കാരം തന്നെ ശിഥിലമായി കൊണ്ടിരിക്കുന്നു. അതിനാൽ പശ്ചാത്യരിൽ നിന്നും പഠിച്ച കാര്യങ്ങൾ നമുക്കിനി ഭാരതീയ തത്ത്വചിന്തയോട് കൂട്ടിച്ചേർക്കാം. അപ്രകാരം ഭാരതീയ ചിന്താപദ്ധതിക്ക് പുതിയ ഒരു മാനം കൊടുക്കാം. ഈ ജീവിതം ഒരു ശിക്ഷ അല്ലെന്നും മറിച്ച് അതൊരു അനുഗ്രഹമാണെന്നും നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് പരമ്പരാഗത ഭാരതീയ തത്ത്വചിന്തയ്ക്ക് എതിരാണ്. ഭാരതീയ തത്വചിന്ത നാളിതുവരെ നിഷേധാത്മകമായിരുന്നു. അത് ജീവിതത്തെ നിഷേധിച്ചു പോരുന്നു .എന്നാൽ ജീവിതത്തെ നിഷേധിച്ചു കൊണ്ടും ജീവിതത്തെ വെറുത്തു കൊണ്ടും നമുക്ക് ഇനി മുന്നോട്ടു പോകാനാവില്ല. ഇതാണ് ആധുനിക ഭാരതീയരുടെ പ്രശ്നം. നാം ചെറുപ്പംതൊട്ടേ കേട്ട് വരുന്നു, ഈ ജീവിതം ഒരു ദുഃഖമാണ് ,അതൊരു ക്ലേശകരമാണ്, അതിനാൽ അതിൻറെ പിറകെ ഓടാതിരിക്കുക. ഈ ചിന്താധാര നാമറിയാതെതന്നെ നമ്മുടെ ഉപ ബോധമനസ്സിൽ പ്രവേശിച്ചു കഴിഞ്ഞു. നമുക്കതിനെ കുടഞ്ഞു കളയുവാൻ കഴിയുന്നില്ല .”ദുഃഖ സത്യം” എന്ന് ശ്രീബുദ്ധനും “ലോകം ശോകഹസം ച സമസ്തം” എന്ന് ശങ്കരാചാര്യരും പറഞ്ഞുവയ്ക്കുന്നു. നമുക്ക് അതിനുമപ്പുറം പോകുവാൻ കഴിയുന്നില്ല. പോകുവാൻ നാമാഗ്രഹിക്കുന്നു. എന്നാൽ കഴിയുന്നില്ല ,അതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം.

ജീവിതത്തെ സ്നേഹിക്കണമോ അതോ വെറുക്കണമോ… ഇതാണ് ഭാരതീയരുടെ പ്രശ്നം. നാം ഒരേസമയം ജീവിതത്തെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. അതാണ് നമ്മുടെ ആശയകുഴപ്പം .ആർഷ ഭാരതത്തിലെ യോഗിവര്യന്മാർ ജീവിതത്തെ വെറുക്കാൻ നമ്മെ പഠിപ്പിക്കുന്നു. ഇവിടെയാണ് ഓഷോയുടെയും സദ്ഗുരുവിന്റെയും മറ്റും പ്രസക്തി .ഓഷോയെ പൂവിട്ടു പൂജിച്ചാലും മതിയാവില്ല. കാരണം അദ്ദേഹം ആണ് ആദ്യമായി പരമ്പരാഗത ഭാരതീയതത്വചിന്തയെ തിരുത്തുവാൻ ധീരതയോടെ മുന്നോട്ടുവന്നത് .ഈ ജീവിതത്തെ നാം സ്നേഹിക്കണമെന്നും ഇവിടുത്തെ സുഖഭോഗങ്ങളെ ഉപേക്ഷിക്കേണ്ട ആവശ്യം ഒന്നും ഇല്ല എന്നും അദ്ദേഹം പഠിപ്പിക്കുക മാത്രമല്ല സ്വന്തം ജീവിതംകൊണ്ട് അത് നമുക്ക് കാട്ടി തരികയും ചെയ്തു .മോക്ഷത്തിനും നിർവ്വാണത്തിനും ഭാവാത്മക ചിന്ത ഒരു തടസ്സമല്ലെന്നും മറിച്ച് അത് മോക്ഷപ്രാപ്തിയെ ത്വരിതഗതിയിൽ ആക്കുമെന്നും നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൂച്ച കറുത്തത് ആയാലും വെളുത്തത് ആയാലും എലിയെ പിടിച്ചാൽ മതി. പാശ്ചാത്യ രീതിയിൽ ചിന്തിച്ചാലും ഭാരതീയ രീതിയിൽ ചിന്തിച്ചാലും നമുക്ക് നിർവ്വാണം കിട്ടിയാൽ മതി .പാശ്ചാത്യ രീതിയിൽ ചിന്തിച്ചാലും നമുക്ക് നിർവ്വാണം കിട്ടുമെന്ന് ആധുനിക ഭാരതീയദർശനികന്മാർ പറയുന്നു. വരുന്ന ഏതാനും നൂറ്റാണ്ടുകൾ നിർണ്ണായകമാണ് .കാരണം ഇപ്പോൾ തന്നെ പാശ്ചാത്യ ഭാരതീയ ദർശനങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ചിന്താ വിപ്ളവംസൃഷ്ടിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വിവേകാനന്ദൻ പറഞ്ഞതുപോലെ ഭാരതം ഉണരുകയാണ് .നീണ്ട ഒരു നിദ്രയ്ക്ക് ശേഷം ഭാരതം വീണ്ടും സജീവമായി വരുന്നു. പുതിയൊരു ജീവിത വീക്ഷണവുമായി അത് ലോകത്തിന് ദിശാബോധം കൊടുക്കുന്നു.

 

യുകെ പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശം ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ യുകെ പിന്‍വലിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം . രാജ്യാന്തര യാത്രാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച ശേഷം യുകെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ക്വാറന്റീനും നെഗറ്റീവ് കോവിഡ് പരിശോധനയും നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണം യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരും നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് കൈവശം വയ്ക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

 

തിങ്കളാഴ്ച രാത്രി ഉമ്മയോടൊപ്പം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നുറങ്ങിയ ലിയാന ഫാത്തിമയും സഹോദരി ലുബാന ഫാത്തിമയും (ആറു മാസം) ചൊവ്വാഴ്ച വൈകീട്ട് ഉമ്മയെ തനിച്ചാക്കി ഖബറിലെ ആറടി മണ്ണിൽ എെന്നന്നേക്കുമായി അന്തിയുറങ്ങി. മാതാക്കുളം പുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ആ അന്ത്യനിദ്ര. പള്ളിക്കൽ മാതാകുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഒരുമിച്ച് ഒരു ഖബറിൽ ഖബറടക്കിയപ്പോൾ നാടിെൻറ നെഞ്ചകം തേങ്ങി. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലെ പോസ്റ്റ്മോർട്ട ശേഷം വൈകീട്ടോടെയാണ് ഖബറടക്കം നടന്നത്. മാതാവ് മാതാകുളം മുണ്ടോട്ടുപുറം ചോനാരി സുമയ്യയോടൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കവേയാണ് ഇരുവരെയും മരണം തട്ടിയെടുത്തത്.

വലിയ ശബ്ദം കേട്ട് സുമയ്യയുടെ സഹോദരി അയൽവാസികളെ വിവരമറിയിച്ചതിനെതുടർന്ന് മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. അപകടസമയത്ത് സുമയ്യയുടെ പിതാവ് മുഹമ്മദ് കുട്ടി, മാതാവ് ഫാത്തിമ, ഇവരുടെ സഹോദരി ജമീല, മുഹമ്മദ് കുട്ടിയുടെ മറ്റൊരു മകള്‍ ഹഫ്‌സത്ത് എന്നിവരും വീട്ടിലുണ്ടായിരുന്നു. മണ്ണിടിച്ചിലിൽ വീടി‍െൻറ ഒരു മുറി മാത്രമാണ് തകർന്നത്. കുട്ടികളുടെ പിതാവ് അബൂബക്കര്‍ സിദ്ദീഖ് കാസർകോട്ട് ബേക്കറി ജീവനക്കാരനാണ്. തറവാട് വീടിന് തൊട്ടടുത്ത് പുതിയ വീടി‍െൻറ നിർമാണം നടക്കുന്നതിനാൽ കുറച്ച് കാലമായി സുമയ്യയും മക്കളും തറവാട് വീട്ടിലാണ് താമസം. മക്കളെയും കൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറണമെന്ന ആഗ്രഹത്തിനിടെയാണ് മാറോട് ചേർത്ത് വളർത്തിയ രണ്ട് മക്കളും മരണത്തിലേക്ക് വീണത്.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദി അറേബ്യ സന്ദര്‍ശന സമയത്ത് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങളായിരുന്നെന്ന് റിപ്പോര്‍ട്ട്. വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങള്‍ കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് നല്‍കിയ മേല്‍ക്കുപ്പായങ്ങള്‍ വ്യാജമായിരുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി സന്ദര്‍ശിച്ച രാജ്യമായിരുന്നു സൗദി അറേബ്യ. 2017 ജനുവരിയില്‍ അധികാരമേറ്റതിന് പിന്നാലെ മെയ് മാസത്തിലായിരുന്നു ട്രംപും ഭാര്യ മെലാനിയയും സൗദി സന്ദര്‍ശിച്ചത്.

ട്രംപിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ അമേരിക്കയില്‍ നേരത്തേയും ചര്‍ച്ചാവിഷയമായിരുന്നു. 1973ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷക്കുന്നതിനുള്ള നിയമം മുന്‍നിര്‍ത്തിയായിരുന്നു അന്ന് മൃഗസ്‌നേഹികള്‍ വിമര്‍ശനമുന്നയിച്ചത്.

മൃഗങ്ങളുടെ രോമക്കുപ്പായങ്ങള്‍ക്ക് പുറമേ മൂന്ന് വാളുകള്‍, മൂന്ന് കഠാരകള്‍ എന്നിവയും സമ്മാങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലൊരു കഠാരയുടെ പിടി ആനക്കൊമ്പ് കൊണ്ടാണ് നിര്‍മിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

ട്രംപിന്റെ സൗദി സന്ദര്‍ശനവേളയില്‍ 82 സമ്മാനങ്ങളായിരുന്നു രാജകുടുംബം നല്‍കിയത്.

ട്രംപിന്റെ ഭരണസമയത്ത് സമ്മാനങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം സമ്മാനങ്ങളെല്ലാം വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറി. ശേഷം യു.എസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിക്കുകയായിരുന്നു.

അപ്പോഴാണ് ഇവ വ്യാജമാണെന്ന വിവരങ്ങള്‍ ലഭ്യമായതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കിടയിലും നയതന്ത്രപരമായി നിയന്ത്രണങ്ങളോടെ നടത്തിയിരുന്ന സമ്മാന കൈമാറ്റം ട്രംപ് അധികാരത്തിലെത്തിയതോടെ അതിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെട്ടെന്നും ആരോപണങ്ങളുണ്ടായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയോട് ഏറ്റവും അടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി ഭരണാധികാരികളുമായി അടുത്ത ബന്ധമായിരുന്നു ട്രംപും പുലര്‍ത്തിയിരുന്നത്.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ വ്യാജമാണെന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിംഗ്‌ടൺ : ചൈന ചെയ്തതുപോലെ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) പദ്ധതിയില്ലെന്ന് തുറന്ന് പറഞ്ഞ് ചെയർമാൻ ഗാരി ജെൻസ്ലർ. ക്രിപ്‌റ്റോകറൻസികൾ നിരോധിക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ഹൗസ് കമ്മിറ്റി ഫിനാൻഷ്യൽ സർവീസസ് മുമ്പാകെ നടന്ന ഒരു വിചാരണയ്ക്കിടെയാണ് ജെൻസ് ലർ ഇക്കാര്യം വ്യക്തമാക്കിയത്. നോർത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധിയായ ടെഡ് ബഡ് ആണ് ക്രിപ്‌റ്റോകറൻസി നിരോധനത്തെപ്പറ്റി ചോദ്യം ഉന്നയിച്ചത്. ക്രിപ്റ്റോകറൻസികൾക്കെതിരായ ചൈനയുടെ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ ജെൻസ് ലർ സൂചിപ്പിച്ചു.

ക്രിപ്റ്റോകറൻസി ട്രേഡിംഗിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ചൈനയിലെ ബാങ്കുകളെയും പേയ്‍മെന്റ് സ്ഥാപനങ്ങളെയും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ആഹ്വാനം ചെയ്തുകൊണ്ടുളള അറിയിപ്പ് മാസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. 2017 ൽ ചട്ടങ്ങളിൽ വരുത്തിയ മാറ്റത്തിലൂടെ ക്രിപ്‍റ്റോ എക്സ്ചേഞ്ചുകൾ ചൈനയിൽ നിന്ന് പുറന്തള്ളപ്പെട്ടു. ബിറ്റ് കോയിൻ വ്യാപാരത്തിനും ഖനനത്തിനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അറിയിച്ചിരുന്നു.

എന്നാൽ തങ്ങളുടെ സമീപനം തികച്ചും വ്യത്യസ്തമാണെന്ന് ജെൻസ്ലർ വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനുള്ള നിയമങ്ങൾ, നികുതി പാലിക്കൽ തുടങ്ങിവ ക്രിപ്റ്റോയ്ക്കും ബാധകമാണ്. ഇത് ഉറപ്പുവരുത്തേണ്ടതിന്റെ ചുമതല ട്രഷറി വകുപ്പിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിപ്റ്റോയുടെ നിരോധനം കോൺഗ്രസിനെ ആശ്രയിച്ചിരിക്കും. ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം നിരോധിക്കാനോ പരിമിതപ്പെടുത്താനോ ഉദ്ദേശ്യമില്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved