Latest News

കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമ (11)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു.

എന്നാല്‍ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രീയമായ വൈദ്യ സഹായം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നല്‍കേണ്ടതില്ല, പകരം മതപരമായ ചികിത്സകള്‍ നല്‍കിയാല്‍ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. അങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

മതിയായ ചികിത്സ നല്‍കാതെ മതപരമായ ചികിത്സയാണ് നല്‍കിയത് എന്ന് പരിസരവാസികളും പറയുന്നു. ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു

തെന്നിന്ത്യൻ നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മലയാളം സിനിമാ-സീരിയൽ താരം പ്രിയങ്കയെ കോടതി വെറുതെവിട്ടു.

തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിറക്കിയത്. 2004-ലായിരുന്നു ഏറെ വിവാദമായ കേസിനാസ്പദമായ സംഭവം.

പ്രിയങ്ക കാവേരിയെ ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വാരികയിൽ വാർത്ത വരാതിരിക്കാൻ പണം

2004ലാണ് കേസിനാസ്പദമായ സംഭവം നട‌ന്നത്. ഒരു വാരികയിൽ വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ അന്വേഷിച്ചപ്പോൾ ഭീഷണിയിൽ കാര്യമില്ലെന്ന് മനസിലായി. തുടർന്ന് കാവേരിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. പറഞ്ഞുറപ്പിച്ചതനുസരിച്ച് പണം വാങ്ങാൻ ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിലെത്തിയ പ്രിയങ്ക പണം കൈപ്പറ്റി. ഉടൻതന്നെ ഹോട്ടൽപരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തു.

തെളിവുകൾ ഇല്ല

ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പ്രിയങ്ക കാവേരിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതുകൊണ്ടാണ് കേസിൽ പ്രിയങ്കയെ വെറുതെവിട്ടത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുകയാണ്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനായി ഫിയോക് യോഗം സംഘടിപ്പിച്ചെങ്കിലും ചര്‍ച്ച പരാജയമാവുകയായിരുന്നു. 25 ലക്ഷം രൂപയാണ് ഓരോ തിയേറ്ററില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഫിയോക് വ്യക്തമാക്കി.

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ എത്തുമെന്ന വാര്‍ത്തകളും ഇതോടെ പുറത്തെത്തി. ഈ വിഷയത്തില്‍ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിനായകന്‍. ”ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും” എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

എന്നാല്‍ തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒ.ടി.ടിക്ക് നല്‍കാന്‍ നിര്‍മാതാവിനെ പ്രേരിപ്പിച്ചത്. തിയറ്റര്‍ റിലീസിനായി പല സംഘടനകളും സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ മരക്കാര്‍ ആമസോണിനു നല്‍കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.

നിരവധി പേരാണ് വിനായകന്റെ പോസ്റ്റിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചില കമന്റുകള്‍ പരിശോധിക്കാം:

* ” ആ സിനിമ തീയേറ്ററിൽ വരണം അത് കാണാൻ ആളും വരണം… തീയേറ്റർ കാർക്ക് വരെ അറിയാം, അവിടെ ആള് കയറണേൽ മോഹൻലാൽ സിനിമ തന്നെ വരണം എന്ന്… സേട്ടൻ ഒരു ആവേശത്തിന് അടിച്ചു വിട്ടിട്ട് അവസാനം തെയാൻ നിക്കണ്ട… തീയേറ്റർ കാർ ഈ കടുപിടിത്തം ഒക്കെ വിടും..”

* എന്നാ അവരെ അങ്ങ്‌ വിലക്കാൻ പറ ചേട്ടാ. നമ്മൾ വർഷത്തിൽ 50 കമ്മട്ടിപ്പാടം ലെവൽ പടം എടുത്ത്‌ മലയാള സിനിമയെ രക്ഷിക്കാം… മമ്മൂട്ടി അമരത്തിൽ പറഞ്ഞതെ പറയാനുള്ളൂ”

3
* ”ഇത് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും ഉദ്ദേശിച്ചല്ല എന്ന് പറയാൻ പറഞ്ഞു..”

* OTT ഒക്കെ മോശമാണ് എന്ന് പറയുന്നില്ല പക്ഷെ തിയറ്ററിൽ തന്നെ സിനിമ കാണാനാ എനിക്ക് ഇഷ്ടം. മാത്രമല്ല തിയറ്റർ മേഖലയും നിലനിൽക്കണം. സത്യൻ മാഷും നസീർ സാറും മരണപെട്ടിട്ടും മലയാള സിനിമ മരിച്ചിട്ടില്ല അപ്പോൾ പിന്നെ ചില ഇത്തിൾ കണ്ണികൾ കിടന്ന് ബഹളം ഉണ്ടാക്കുന്നത് മൈന്റ് ചെയ്യേണ്ട. സിനിമ ഇനിയും ഉണ്ടാവും. തിയറ്ററും ഉണ്ടാവും. അവിടെ സിനിമയും ഉണ്ടാവും”.

* ”അങ്ങനെ പറഞ്ഞ് കൊടുക്ക് അണ്ണാ.. അക്ബർ ജീയുടെ പുഴ മുതൽ പുഴ വരെ ഉടനെ ഇറങ്ങട്ടെ…”

4
”മലയാള സിനിമ ഏതെങ്കിലും നടനെ ആശ്രയിച്ചല്ല നിൽക്കുന്നത്. ഇന്ദ്രൻസ്, സലീം കുമാർ, സുരാജ്, എല്ലാവരും കഴിവുള്ളവരാണെന്ന് തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ ഏതെങ്കിലും താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന കാലം അവസാനിക്കേണ്ടതാണ്. എങ്കിലേ അറിയപ്പെടാതെ സപ്പോർട്ടിംങ് ആക്ടേഴ്സും കോമഡിയും ഒക്കെ ആയി ചെയ്തു വരുന്ന അഭിനേതാക്കളെ ഉപയോഗിച്ച് സിനിമ എടുക്കാനും അത് വിജയിപ്പിക്കാനും കഴിയുന്ന ഡയറക്ടേഴ്സും നിർമാതാക്കളും ഒക്കെ ഉണ്ടാവൂ.. കാര്യം സത്യമാണ്”.

5
”സിനിമ ഒരു നടന്റേയും കുത്തക അല്ല. ഒരു നടൻ പോയ് വേറെ ആൾ വരും .. ആർക്കും 1000 വർഷം ആയുസ് ഒന്നും ഇല്ല. സിനിമ ആസ്വദിക്കാൻ ഉള്ളവർ ഉള്ളിടത്തോളം സിനിമയും നിലനിൽക്കും. സിനിമ ഇല്ലെങ്കിൽ ഇവരാരും ഇല്ല. മലയാള സിനിമ / web series. അതിന് അങ്ങ് യൂറോപ്യൻ രാജ്യങ്ങളിൽ വരെ കാണണം എന്ന് ആഗ്രഹിച്ചു പോകുന്ന രീതിയിൽ വളരണം. അല്ലാതെ ഏതെങ്കിലും ഒരാളുടെ വളർച്ച അല്ല വേണ്ടത്”

6
* ”അന്തുവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ ott ആണ് ശരി……എന്തെങ്കിലും ഉടായിപ്പ് ചർച്ച നടത്തി ആർക്കും അംഗീകരിക്കാൻ ആവാത്ത ലോകത്തെങ്ങും ഇല്ലാത്ത ഡിമാൻഡ് വെച്ച് ചർച്ച അലസിപ്പിച്ച് ott ക്ക് കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അന്തുവിന് ഉള്ളൂ….. കാരണം സിംപിൾ….. പടം എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അന്തുവിന് ആണല്ലോ….. തിയേറ്റർ റിലീസ് വന്നാൽ മഴക്കാർ ഒടിയനെക്കാളും വലിയ ദുരന്തം ആകുമെന്ന് അന്തുവിന് അറിയാം…. അങ്ങനെ സംഭവിച്ചാൽ ആശീർവാദും അന്തുവും അതോടെ ചരിത്രത്തിലോട്ട് മറയും….. ആ ദുരന്തത്തിന് തല വെച്ച് കൊടുക്കാതെ ottക്ക് കൊടുത്ത് കിട്ടിയതും വാങ്ങി തടി കഴിച്ചിലാക്കുക എന്ന ഒറ്റ അജണ്ടയേ അന്തുവിന് ഉള്ളൂ….”

7

* ”കേരളത്തിൽ സിനിമ ഉണ്ടായാൽ എന്ത് ഇല്ലെങ്കിൽ എന്ത്, ആർക്കും no problem, ഈ internet യുഗത്തിൽ ലോകത്തുള്ള ഏതു പടവും ഏതു series ഉം ഏത് documentry ഉം കാണാൻ കഴിയും, സമയം ഇല്ലാത്തതോ താത്പര്യം ഇല്ലാത്തതോ മാത്രമേ പ്രശ്നമുള്ളൂ.തീയേറ്റർ എന്ന സംഭവമേ ഇനി അധികം ഭാവി ഇല്ല, Virtual, Augmented reality technologies കൂടുതൽ പ്രചാരം നേടുമ്പോൾ Avengers, Avatar series പോലുള്ളത് വരെ full effect ഇൽ online ഇൽ കാണാൻ പറ്റും, മാറ്റങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക”

* ” കേരളത്തില്‍ സിനിമ ഇല്ലെങ്കില്‍ ഒരുപാട് പേരുടെ ജീവിതമാര്‍ഗം ഇല്ലാണ്ടാവും അത് പടത്തില്‍ വര്‍ക്ക് ചെയ്യുന്ന ആള് മുതല്‍ തീയേറ്ററില്‍ കാറ്റീന്‍ നടത്തി ജീവിക്കുന്ന ആള് വരെ നീളും”

8
* ”മരക്കാറിന്റെ കാര്യത്തിൽ ഇനി ആന്റണിക്ക് ഒന്നേ ചെയ്യാനുള്ളൂ. പടം നിർമ്മല സീതാരാമനെ ഏൽപ്പിക്കുക. ആർക്കും ബുദ്ധിമുട്ട് വരാത്ത രീതിയിൽ മാഡം അത് വിറ്റ് കാശാക്കി തരും”

* ” ഒരാളെ മാത്രം മുന്നിൽ കണ്ട് ബിസിനസ്സ് ചെയ്ത് തുടങ്ങിയ ആളാണ് ആന്റണി, അങ്ങേരുടെ ആ നല്ല പീക്ക് പോയിന്റ്റ് കഴിഞ്ഞിരിക്കുന്നു… മലയാള സിനിമ ഒരു നടനോ നിർമ്മാതാവിനോ അവകാശപ്പെട്ടതല്ല… ആര് വന്നാലും മരണപ്പെട്ടാലും സിനിമ എന്ന മായാചാലം അത്‌ അങ്ങനെ ഒഴുകി കൊണ്ടേയിരിക്കും…”

* ”ശരിയാണ് … സത്യനും നസീറും ജയനും ഇല്ലാഞ്ഞിട്ടും മലയാള സിനിമ ഇന്നുമുണ്ട്”

9
* ”അതെ അതെ ആഷിക് അബുവിന്റെ ബ്രമാണ്ട ചിത്രം വാരിയൻ കുന്നൻ വരും തിയേറ്ററുകളുടെ രക്ഷകൻ ആകാൻ എന്ന് കൂടി പറ vro..! ”

* ” അടുത്ത തിലകൻ ആകാൻ ഉള്ള പരിപാടി ആണോ..? ഇനി സിനിമ കിട്ടാണെങ്കിൽ സ്വയം നിർമ്മിക്കേണ്ടി വരും”

* ”ഇനിയുള്ള കാലം സിനിമാ വ്യവസായം തുലയും ടെലഗ്രാം പോലുള്ള കൂടുതൽ പ്ലാറ്റ്ഫോമുകൾ വരും. തമിൾ റോക്കേഴ്സ് പോലുള്ള കൂടുതൽ ബുദ്ധിമാൻമാർ വരും സിനിമകൾ റിലീസിന് മുന്നേ ഇത്തരം പ്ലാറ്റ്ഫോമുകളിൽ ചോർന്ന് പൈസ ചിലവില്ലാതെ ജനങ്ങളിലേക്കെത്തും നിർമ്മാതാക്കളൊക്കെ സിനിമയെടുത്ത് കുത്തുപാളയെടുത്ത് ആത്മഹത്യ ചെയ്യാൻ തുടങ്ങും അവസാനം സിനിമയെന്ന വ്യവസായത്തിൽ പണം നിക്ഷേപിക്കാൻ ആളെകിട്ടാതാവും വൈകാതെ സിനിമകളും, സിനിമാ നടൻമാരും അപ്രത്യക്ഷമാവും..”

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം   ജില്ലയിലെ പൂയപ്പള്ളി പൊലീസ്  സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്‍. പതിമൂന്നും ഒമ്ബതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതേചൊല്ലി ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് നാടുവിട്ടത്.

ഇതേത്തുടർന്ന് സുധീനയുടെ ഭർത്താവ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സുധീനയെയും ജിതിനെയും കൊല്ലം റെയിൽവേസ്റ്റേഷനിൽനിന്ന് ശനിയാഴ്ച പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. അച്ഛനും കന്നഡതാരവുമായിരുന്ന രാജ്കുമാർ അന്ത്യവിശ്രമം കൊള്ളുന്നതിന് അരികിലായി കണ്ഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിന്റെ നിത്യനിദ്ര.

പവർ സ്റ്റാറിന്റെ അമേരിക്കയിലുള്ള മകൾ ശനിയാഴ്ച രാത്രിയോടെയാണ് ബംഗളൂരുവിൽ എത്തി. പുലർച്ചെ നാലുമണിയോടെയാണ് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചത്. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. 7.30ന് ആണു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.

വെള്ളിയാഴ്ച 4 മണിക്ക് ആരംഭിച്ച പൊതുദർശനത്തിൽ രണ്ടു ലക്ഷം പേർ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചുവെന്നാണ് കണക്ക്. കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു.

പുനീതിന്റെ വിയോഗം കന്നഡ സിനിമാ ആരാധകരെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകരെല്ലാം എത്തുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്ന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് കുടുംബം സംസ്‌കാര ചടങ്ങുകൾ പുലർച്ചെ മാറ്റിയത്.

ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവരും പങ്കെടുത്തു.

വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാർ (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥതയുണ്ടാവുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുഹൃത്തായ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താൻ സുഹൃത്ത് വിശാഖ് ക്വട്ടേഷൻ നൽകിയത്. കേസിൽ വിശാഖും (26) ക്വട്ടേഷൻ ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവും (27) അറസ്റ്റിലായി. ഓട്ടോ കത്തിക്കുന്നതിനിടെ വിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്.

അഖിലിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അഖിലിന്റെ ഓട്ടോറിക്ഷ പ്രതി വിഷ്ണു തീയിട്ട് നശിപ്പിച്ചിരുന്നു. വിശാഖും അഖിലും പാലാ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്ന കാലത്ത് സ്ത്രീവിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുമിച്ച് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇരുവരും പിണങ്ങിപ്പിരിഞ്ഞപ്പോൾ അഖിൽ പഴയകാര്യങ്ങൾ പുറത്തുപറയുമെന്ന് വിശാഖ് ഭയപ്പെട്ടു.

അഖിലും വിശാഖും ഐടിഐയിൽ പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് വിശാഖ് കെഎസ്ഇബിയിലെ കരാർ തൊഴിലാളിയായി ജോലി തുടങ്ങി. ഓട്ടോഡ്രൈവറായ അഖിലിന്റെ ഓട്ടോ വിശാഖ് നിരന്തരം ഓട്ടത്തിന് വിളിക്കുകയും ചെയ്തിരുന്നു. ഈ വകയിൽ അഖിലിന് പണം നൽകാനുമുണ്ട്.

ഇരുവരും പാലാ സ്വദേശിനിയായ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഈ പ്രണയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. പ്രണയത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയും അഖിലിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് വിശാഖിനെതിരെ അഖിലും വീട്ടുകാരും പോലീസിൽ പരാതി നൽകി. തുടർന്ന് വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവിന് അഖിലിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ആസിഡ്, കോപ്പർ സൾഫേറ്റ്, എലിവിഷം എന്നിവ വാങ്ങി. വെള്ളിയാഴ്ച പൈകയിലെത്തിയ വിഷ്ണു അഖിലിന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച് പൂവരണിയിലെ ആശുപത്രിയിലെത്തി.

ഭാര്യ അഡ്മിറ്റാണെന്നും വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. വൈകീട്ട് ഏഴ് മണിയോടെ വിഷ്ണു അഖിലിനെ വിളിച്ച് പൂവരണിയിലെ ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അഖിലെത്തിയപ്പോൾ ഭാര്യ ഗുരുതരാവസ്ഥയിലായതിനാൽ ആംബുലൻസിൽ കൊണ്ടുപോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അഖിലിനെയുംകൂട്ടി രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.

വഴിയിൽ വെച്ച് ഓട്ടോ നിർത്തിച്ച് കഴുത്ത് സ്റ്റിയറിങ്ങിലേക്ക് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഖിൽ കുതറിയോടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസെത്തുമ്പോൾ ഓട്ടോ കത്തുന്നതാണ് കാണുന്നത്. അഖിൽ രക്ഷപ്പെട്ട വിവരം അറിയിച്ചപ്പോൾ വിശാഖിന്റെ നിർദേശപ്രകാരം ഓട്ടോയുടെ പെട്രോൾ ടാങ്കിന്റെ പൂട്ട് പൊളിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ മൊഴി.

പിന്നീട്, സംഭവശേഷം ഒന്നുമറിയാത്ത രീതിയിൽ വഴിയിലൂടെ നടന്നുപോയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു. 8000 രൂപ കൊലപാതകത്തിന് മുൻകൂറായി വാങ്ങി. ഒരു കോടി രൂപ നൽകാമെന്നാണ് വിശാഖ് പറഞ്ഞതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ (Sathyan Kadiyangad) മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ (accident) മരിച്ചു. കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് അറിയുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിരുവല്ല:ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാദർ സിജോ പന്തപള്ളിൽ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സെനറ്റ് മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ടു.അടുത്ത 5 വർഷത്തേക്കാണ് നിയമനം.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ 2016 ൽ സ്ഥാപിതമായ ആരോഗ്യ പരിപാലന സ്ഥാപനമായ ബിലീവേഴ്സ് ചർച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയോട് ചേർന്നാണ് മെഡിക്കൽ കോളേജ്.പുതിയ സ്ഥാനലബ്ധിയിൽ സഭാപരമാധ്യഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത അഭിനന്ദിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ വക്താവ് കൂടിയാണ് ഫാദർ സിജോ പന്തപള്ളിൽ.

പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻ.എ.ബി.എച്ച് അംഗികാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി. ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ഉൾപ്പെടെ ചികിത്സരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച് ഈ സ്ഥാപനം ആതുരസേവന രംഗത്ത് അശരണർക്ക് ആശാദീപമായി നിലകൊള്ളുന്നു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖംമൂടി ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായുള്ള പ്രതീകാത്മക പ്രതിഷേധത്തിനെതിരെയാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലഖ്‌നൗ സ്വദേശികളാണ് പരാതി നല്‍കിയത്.

സൈബര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. സാമൂദായിക സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാര്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികളുടെ പേര് വ്യക്തമല്ല.

സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്.

കന്നഡ സിനിമാ നടൻ പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. നാരായണ ഹെൽത്ത് ചെയർപേഴ്സണും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോക്ടർ ദേവി ഷെട്ടിയുടെ പേരിലായിരുന്നു വ്യാജ സന്ദേശം.

പുനീത് ഉൾപ്പെടെയുള്ള ചില സെലിബ്രിറ്റികൾ “ഫിറ്റ്നസിനുവേണ്ടി വളരെയധികം” കാര്യങ്ങൾ ചെയ്തതിനാലാണ് മരിച്ചതെന്ന് സന്ദേശത്തിൽ അവകാശപ്പെടുന്നു. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്ന് ഡോക്ടർ ദേവി ഷെട്ടി സ്ഥിരീകരിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തന്റെ പേര് ഉപയോഗിച്ചതിൽ ഖേദമുള്ളതായും അവർ ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കവെ പറഞ്ഞു.

വാട്ട്‌സ്ആപ്പ് സന്ദേശം ഇങ്ങനെയാണ്:

ഡോ ദേവി ഷെട്ടി

എന്റെ എല്ലാ കൂട്ടുകാർക്കും വേണ്ടി….

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എനിക്ക് വ്യക്തിപരമായി അറിയാവുന്ന എട്ടോ ഒമ്പതോ ആളുകളെയെങ്കിലും എനിക്ക് നഷ്ടപ്പെട്ടു. കൂടാതെ 40 വയസ്സിന് മുകളിലുള്ള കുറച്ച് സെലിബ്രിറ്റികളും “ഫിറ്റ്” ആകാൻ വളരെയധികം കാര്യങ്ങൾ ചെയ്തതിനാൽ മരിച്ചു. നിർഭാഗ്യവശാൽ, അവർ ഫിറ്റായി കാണപ്പെടുക മാത്രം ചെയ്തു, സിക്സ് പായ്ക്കുകളും എല്ലാമായി. ഇന്ന് പുനീത് രാജ്കുമാറും ഈ പട്ടികയിൽ ഇടംപിടിച്ചു.

ജീവിതത്തിലെ എന്തിനും, മിതത്വമാണ് മന്ത്രം. പൂജ്യം അല്ലെങ്കിൽ 100എന്ന തരത്തിൽ ഏതെങ്കിലും തീവ്രത ശരിയല്ല. മിതമായ വ്യായാമം, ഏകദേശം 20 മിനിറ്റ്, എല്ലാം കഴിക്കുക, വിഷാംശം ഇല്ലാതാക്കുന്നതോ ആയതോ കീറ്റോ മോട്ടോ ഡയറ്റുകളോ അല്ല, നിങ്ങളുടെ പൂർവ്വികർ കഴിച്ചിരുന്നത് മാത്രം കഴിക്കുക, നിങ്ങളുടെ നാട്ടിലെ പ്രാദേശികവും കാലാനുസൃതവുമായ ഭക്ഷണം കഴിക്കുക, കെയ്ലോ കിവിയോ ഒലിവ് ഓയിലോ അല്ല… പക്ഷേ കുറഞ്ഞ അളവിൽ, ഏഴ് മണിക്കൂർ മുഴുവൻ ഉറങ്ങുക, സ്റ്റിറോയിഡുകളോ ഉത്തേജക മരുന്നുകളോ നൽകാതെ നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കുക, നിങ്ങൾ ചെയ്യേണ്ടത് ഇവയെല്ലാമാണ്.

നിങ്ങൾ വളർന്നു വലുതാകവെ കഴിച്ചതെല്ലാം കഴിക്കുക, ചെറിയ അളവിൽ, 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വ്യായാമം ചെയ്യുക… ഒരു നല്ല നടത്തം, എല്ലാ സപ്ലിമെന്റുകളും പൂർണ്ണമായും നിർത്തുകയും വേണം… നിങ്ങൾ കുടിച്ചാൽ, നിങ്ങൾക്ക് കഴിയുമെങ്കിൽ ആഴ്ചയിൽ രണ്ട് പെഗ്ഗുകളായി പരിമിതപ്പെടുത്തുക. ‘പുകവലി ഉപേക്ഷിക്കാൻ കഴിയില്ലെങ്കിൽ, ദിവസത്തിൽ രണ്ടെണ്ണമായി ചുരുക്കുക .. .നിങ്ങൾക്ക് ഇത് മനസ്സിലായോ??? എന്തും, പക്ഷേ മിതമായി. നിങ്ങളുടെ ദിനചര്യയിൽ അൽപ്പം നിശബ്ദ ധ്യാനം ചേർക്കുക. ഏറ്റവും പ്രധാനമായി, നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക. ഇത് മനസ്സിലാക്കൂ.

40 ആകുമ്പോഴേക്കും ശരീരം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാകുന്നു, 50ൽ അതിലും കൂടുതൽ, 60 പ്ലസ് നിങ്ങളുടെ ശരീരം മന്ദഗതിയിലാകാൻ തുടങ്ങുന്നു, 70 പ്ലസ്, നിങ്ങളുടെ ശരീരം ഷട്ട്ഡൗൺ ചെയ്യാൻ തുടങ്ങുന്നു, 80 പ്ലസ് എല്ലാ വർഷവും ഒരു ബോണസ് ആണ്. അതിനാൽ, 60 എന്നത് പുതിയ 40 ആണ്, 50 എന്നത് പുതിയ 30 ആണെന്ന് പറയുന്നത് നിർത്തുക…അതല്ല, നിങ്ങൾക്ക് 40 അല്ലെങ്കിൽ 50 പ്ലസ് ആണെങ്കിൽ, നിങ്ങൾ ആരോഗ്യമുള്ളയാളാണെങ്കിൽ നന്ദിയുള്ളവരായിരിക്കുക, വേഗത കുറയ്ക്കുക, അങ്ങനെ നിങ്ങളുടെ ഹൃദയത്തിന് വേഗത നിലനിർത്താനാവും, റിട്ടയർമെന്റ് ഒരു കാരണത്താൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുക, ഒരിക്കൽ നിങ്ങൾ സഹിച്ച സമ്മർദ്ദം നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഉൾക്കൊള്ളാൻ കഴിയില്ല. ബാഹ്യമായി, നിങ്ങൾ നന്നായി കാണപ്പെടുന്നു, നിങ്ങളുടെ ജീനുകൾക്ക് നന്ദി, എന്നാൽ ഉള്ളിൽ, അവയവങ്ങൾ പ്രായമാകുകയാണ്.

നിങ്ങൾക്ക് 40 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ മുകളിൽ പറഞ്ഞവ വായിക്കുകയും മുകളിൽ പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, ഇപ്പോൾ തന്നെ മാറ്റുകയും ചെയ്യുക!! മറ്റൊരു സ്ഥിതിവിവരക്കണക്കായി അവസാനിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.?

Copyright © . All rights reserved