പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.
കാമാക്ഷി സ്വദേശിനി താമഠത്തില്‍ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. ഇയാളും സിന്ധുവും തമ്മില്‍ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയുമായി അടുപ്പം നിലനില്‍ക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു എന്നു പറയുന്നു
ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയില്‍ നിന്നു പണിക്കന്‍കുടിയിലെത്തി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.
സിന്ധു അടുത്ത നാളില്‍ ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ബിനോയി പ്രകോപിതനായിരുന്നു. ഇതിന്റെ പേരില്‍ വഴക്കിട്ട ഇയാള്‍ മകനെ കൊന്നു കെട്ടിത്തൂക്കുമെന്നു സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. 12നാണ് സിന്ധുവിനെ കാണാതായത്. മകന്‍ വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുട വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്.
കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടു കിടക്കുന്നതിനായി സിന്ധു പറഞ്ഞു വിട്ടിരുന്നു. ബിനോയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. പിറ്റേന്നു മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായത്.
തുടര്‍ന്ന് മകന്‍ സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
സിന്ധുവിന്റെ തിരോധാനം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ബിനോയ് സ്ഥലത്തുനിന്നു മുങ്ങിയത്. 29ന് തൃശൂരില്‍ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു.
കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 12-കാരന്‍ മരിച്ചു. കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.
വിവരമറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി കോഴിക്കോടെത്തിയാല്‍ ഉടന്‍ ഉന്നതതല യോഗം ചേരും. കേന്ദ്ര സംഘവും ഇന്ന് കോഴിക്കോടെത്തുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള വഴി മധ്യേ തൃശൂര്‍ വെച്ചാണ് ആരോഗ്യ മന്ത്രി കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു.
നോബി ജെയിംസ്
1 കിലോ കരിമീൻ വരഞ്ഞത്
3 വള്ളി കുരുമുളക്
75 ഗ്രാം വാളൻപുളി
1/2 നാരങ്ങയുടെ നീര്
3 ചുള വെളുത്തുള്ളി
50 ഗ്രാം ഇഞ്ചി
കറിവേപ്പില ആവശ്യത്തിന്
2 ടേബിൾസ്പൂൺ എണ്ണ
ഉപ്പ് ആവശ്യത്തിന്
ഇവ ഒന്നിച്ച് അരച്ചെടുത്തു മീനിൽ പുരട്ടി കുറച്ചു സമയം വയ്ക്കുക അതിനു ശേഷം പാൻ ചൂടാക്കി എണ്ണ ഒഴിച്ചു വീഡിയോയിൽ കാണുന്നപോലെ വറുത്തെടുക്കാം. ഇതു പോലെ മീനും ഈ അരപ്പു ഉപയോഗിക്കാം. മസാല ഇല്ലാത്ത ഈ കൂട്ട് എല്ലാവരും പരീക്ഷിച്ചിട്ടു അഭിപ്രായങ്ങൾ പറയണം. അപ്പൊ അടുത്തൊരു പാചകവുമായി കാണാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
എടത്വ: കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെയും, ‘സേവ്’ എന്നീ സംഘടനകളുടെ സംയൂക്താഭിമുഖ്യത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര
അധ്യക്ഷത വഹിച്ചു.ഹരിത ദിനാചരണം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം നിർവഹിച്ചു.
ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് ,ജേക്കബ് സെബാസ്റ്റ്യൻ,എൻ.ജെ.സജീവ്,ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.ഗ്രീൻ കമ്യൂണിറ്റി അംഗങ്ങളായിട്ടുള്ളവർ തങ്ങളുടെ ഭവനങ്ങളിൽ വൃക്ഷതൈ നട്ട് ഹരിത ദിനാചരണത്തിൽ പങ്കാളികളായി.
ഗ്രീൻ കമ്മ്യൂണിറ്റിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ആരംഭിച്ച സ്റ്റുഡൻ്റ്സ് ആർമി ഫോർ വിവിഡ് എൻവയർമെൻ്റ് ( സേവ് ) പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈ നട്ടു ഹരിത ദിനാചരണത്തിൽ പങ്കാളികളായി. വിർച്ച്വൽ ഹരിത സംവാദത്തിൽ മുൻ ഡി.ഡി.ഇ :ഇ.കെ സുരേഷ്കുമാർ, പ്രൊഫ ശോഭിന്ദ്രൻ മാസ്റ്റർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.സേവ് അക്കാഡമിക് കോർഡിനേറ്റർ സൽമാൻ അബ്ദുല്ല, ഗ്രീൻ കമ്മ്യൂണിറ്റി സംസ്ഥാന ജനറൽ കൺവീനർ ഷൗക്കത്ത് അലി എരോത്ത്, സേവ് എക്സിക്യൂട്ടീവ് അംഗം അരവിന്ദ് എസ്. വീമംഗലം എന്നിവർ നേതൃത്വം നൽകി.ഹരിത ദിനാചാരണത്തിൽ വിദ്യാർഥികൾ കഴുകി ഉണക്കിയ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം അതാത് പ്രദേശങ്ങളിലെ ഹരിത കർമ്മ സേനക്ക് കൈമാറും.
മുൻമന്ത്രി ജി സുധാകരൻ ബിജെപിയിലേക്ക് എന്ന് സൂചന.ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി സുധാകരൻ ബന്ധപ്പെട്ടതായും വീക്ഷണം റിപ്പോർട്ട് ചെയുന്നു . തദ്ദേശ തിരഞ്ഞെടുപ്പ് സമയം മുതൽ തന്നെ സുധാകരനും പാർട്ടിയുമായുള്ള തർക്കം മറ നീക്കി പുറത്തു വന്നിട്ടുള്ളതാണ്.നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം ചേരിതിരിഞ്ഞ് പോലും തർക്കം രൂക്ഷമായിരുന്നു. കഴിഞ്ഞദിവസം പാർട്ടി നേതൃത്വം സുധാകരനെതിരെ ചർച്ചകൾ സജീവമാക്കിയിരുന്നു.
അതോടൊപ്പം തന്നെ സുധാകരൻ നേതൃത്വത്തിനെതിരെ പാർട്ടിയിലെ വിഷയങ്ങളിൽ കവിത എഴുതിയതും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. സുധാകരൻ ബിജെപിയിലേക്ക് എന്ന വാർത്തയിൽ ഇതുവരെയും സിപിഎം നേതൃത്വം പ്രതികരണത്തിന് തയ്യാറായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തുടനീളം ബിജെപിയുമായി പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം നടത്തിയ രഹസ്യബന്ധങ്ങൾ സുധാകരനിലൂടെ പുറത്തറിയുമെന്ന ഭയമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.വരുംദിവസങ്ങളിൽ ആലപ്പുഴയിലെ പാർട്ടിയിലെ തർക്കം കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.
സ്വന്തം നാട്ടിൽ ചീത്തപ്പേരുള്ള നമ്മുടെ ‘നാടൻ വാറ്റ്’ മറുനാട്ടിൽ നല്ലപേരു നേടി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി തുടങ്ങിയ പേരുകളിൽ കളിയാക്കി വിളിച്ചിരുന്ന വാറ്റിനു ‘മന്ദാകിനി– മലബാർ വാറ്റ്’ എന്ന സ്റ്റൈലൻ പേരാണ് കാനഡയിൽ ലഭിച്ചിരിക്കുന്നത്. ഈ വ്യത്യസ്തമായ ആശയത്തിനു പിന്നിൽ കാനഡയിൽ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ സ്വദേശിയും കോതമംഗലം ചേലാട് സ്വദേശികളായ സഹോദരൻമാരുമാണ്.
കേരളത്തിലെ നാടൻ വാറ്റുകാരുടെ വിദ്യകളിൽ വേണ്ട മാറ്റങ്ങൾ വരുത്തി ഗുണമേന്മ ഉറപ്പുവരുത്തിക്കൊണ്ടാണ് സർക്കാരിന്റെ അനുമതിയോടെ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ മന്ദാകിനി ബ്രാൻഡ് വിപണിയിലിറക്കിയത്.
രാജ്യാന്തര വിപണികളിൽ ക്യൂബ, ജമൈക്ക എന്നീ വിവിധ രാജ്യങ്ങളിലെ നാടൻ മദ്യം വിറ്റഴിക്കുന്നത് കണ്ടാണ് നാടൻ വാറ്റിനെ എന്തുകൊണ്ട് മാർക്കറ്റ് ചെയ്തുകൂടായെന്ന് ഇവർ ആലോചിച്ചത്. 4 വർഷം നീണ്ട കൃത്യമായ പഠനത്തിന് ശേഷം സർക്കാരിന്റെ അനുമതിയോടെയാണ് മദ്യനിർമാണത്തിന് തുടക്കമിട്ടത്.
മന്ദാകിനിയിൽ 46 ശതമാനം ആൽക്കഹോളാണ് അടങ്ങിയിരിക്കുന്നത്. ‘നാടൻ വാറ്റ്’ എന്ന് കുപ്പിയിൽ മലയാളത്തിൽ കുറിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, ഗുജറാത്തി എന്നീ ഭാഷകളിലെ നാടൻ വിളിപ്പേരുകളും ചേർത്തിട്ടുണ്ട്. കാനഡയ്ക്കു പുറമേ അമേരിക്കയിലും യുകെയിലുമുള്ള മലയാളികൾക്കിടയിൽ ‘മന്ദാകിനി’ഹിറ്റായിക്കഴിഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 മുതൽ യുവതിയുമായി അടുപ്പം പുലർത്തിയ ഗ്രീനു ജോർജ് അന്ന് മുതൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോർജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറേ കാലമായി വിവാഹ കാര്യം പറയുമ്പോഴൊക്കെ ഗ്രീനു ഒഴിഞ്ഞു മാറി. ഇതിനിടെ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പെൺകുട്ടി ഡൽഹിയിൽ പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. സംഭവത്തെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അപലപിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ആശയങ്ങള്‍ പിന്തുടരുന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷം ഓക്‌ലാന്‍ഡിലെ കൗണ്ട് ഡൗണ്‍ ലിന്‍മാളിലാണ് ആക്രമണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരുന്ന കത്തി എടുത്ത് അക്രമി അവിടെ എത്തിയവരെ കുത്തുകയായിരുന്നു. പരുക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു.
ആക്രമണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പത്തോളം വാഹനങ്ങളില്‍ എത്തിയ പോലീസ് ഇയാളെ അറുപതു സെക്കന്‍ഡോളം വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഇയാള്‍ മരിച്ചു. അഞ്ചോളം ആംബുലന്‍സുകളും അടിയന്തര സേവന വിഭാഗവും എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.
2011-ല്‍ ന്യൂസിലന്‍ഡിലെത്തിയ ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഐഎസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ 2016 മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളയാകുന്നത്. പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നു.സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓക്ലന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിരക്ക് കുറവായിരുന്നു.
ന്യൂസിലന്‍ഡിന്റെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ഭീകരാക്രമണമാണിത്. 2019 മാര്‍ച്ച് 15-ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്‌കില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 50 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു.
എടത്വ:നാട്ടുകാർ തമ്മിൽ കണ്ടാൽ ഇപ്പോൾ കുശലം തുടങ്ങുന്നത് ഇങ്ങനെയാണ്, വാക്സീനെടുത്തോ? വാലയിൽ ബെറാഖാ ഭവനിൽ ദാനിയേൽ തോമസിനോട് ആരും ഇതു ചോദിക്കില്ല. കാരണം,ഉത്തരം ദാനിയേലിൻ്റെ ടീ ഷർട്ടിൽ തന്നെയുണ്ട്. കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് പതിപ്പിച്ച ഷർട്ട് കഴിഞ്ഞ ദിവസമാണ് പൊതുപ്രവർത്തകനായ ഡോ.ജോൺസൺ വി. ഇടിക്കുള മകന് സമ്മാനമായി നല്കിയത്.
ടീ ഷർട്ടിൽ പതിപ്പിച്ച സർട്ടിഫിക്കറ്റ് വ്യക്തമായി വായിക്കാൻ സാധിക്കും. എന്നാൽ, ഇതിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയില്ല. അതിനാൽ, ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കൂടി കയ്യിൽ കരുതേണ്ടിവരും.
ബാങ്കുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് തലവടി വാലയിൽ ബെറാഖാ ഭവനിൽ ദാനിയേൽ തോമസിന് ഇങ്ങനെ ഒരു ടീ ഷർട്ട് സമ്മാനിക്കാൻ ഡോ.ജോൺസൺ വി. ഇടിക്കുളയും ആരോഗ്യ പ്രവർത്തകയായ മാതാവ് ജിജി ജോൺസണും തീരുമാനിച്ചത്.
കോട്ടയം സിഎംഎസ് കോളജ് ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദാനിയേൽ. മൂത്ത മകൻ ബെൻ ജോൺസനും പ്രിൻ്റ് ചെയ്ത് കൊടുക്കാൻ ആണ് തീരുമാനം.