Latest News

ബോളിവുഡ് താരം കങ്കണ റണാവത്ത് പങ്കുവച്ച ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍. ധാക്കട് എന്ന ചിത്രത്തിന്റെ റാപ്പ് അപ്പ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബ്രാലെറ്റും പാന്റസുമാണ് കങ്കണയുടെ വേഷം ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇപ്പോഴിതാ, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്നെ സനാതന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നത് എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. അത്തരം വസ്ത്രങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പുരാണങ്ങളുടെയും ഭാഗമാണ് എന്ന് സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രത്തിലൂടെ താരം പറയുന്നു.

പുരാണങ്ങളിലെ മറ്റും സ്ത്രീകള്‍ ധരിച്ചിരുന്ന വസ്ത്രത്തിന് സമാനമാണ് താന്‍ ധരിച്ച വസ്ത്രവും എന്നാണ് കങ്കണ പറയുന്നത്. അതേസമയം, ‘നിങ്ങളോട് ബഹുമാനമുണ്ട്, പക്ഷെ ഈ വസ്ത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അതിനാല്‍ നിങ്ങള്‍ രാജ്യസ്നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല’, ‘നാണമില്ലേ നിങ്ങള്‍ക്ക്, സ്വയം ബഹുമാനിക്കാന്‍ ശ്രമിക്കൂ’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ എത്തിയത്.

ധാക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കങ്കണ തേജസ് എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. ജയലളിതയുടെ ബയോപിക് ആയി ഒരുക്കിയ തലൈവി ആണ് കങ്കണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടി വച്ചിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

തിരുവനന്തപുരം നെടുമങ്ങാട്ട് മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റ കരകുളം സ്വദേശി സരിത മരിച്ചു. ഉച്ചയ്ക്കായിരുന്നു സരിതയുടെ മരണം. തലയ്ക്കടിയേറ്റ് ആഴത്തിൽ മുറിവേറ്റ 42 കാരിയായ സരിതയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നെടുമങ്ങാട് നെല്ലിമൂട്ടിലെ വിജയമോഹനൻനായരുടെ വീട്ടിലെത്തിയ സരിത മകളാണെന്ന് അവകാശവാദമുന്നയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടയിൽ മൺവെട്ടി കൊണ്ട് വിജയമോഹൻ നായർ സരിതയുടെ തലയിൽ മർദിക്കുകയായിരുന്നു.സരിതയെ ആക്രമിച്ച വിജയമോഹൻ നായർ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു.

കെഎസ്ആര്‍ടിസിയില്‍നിന്ന്​ വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍നായര്‍. സരിത വിജയമോഹനന്റെ വീട്ടിലെത്തി താൻ മകളാണന്നു പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനൻനായർ നെടുമങ്ങാട് പോലീസിൽ പരാതിയും നൽകിയിരുന്നു.

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വിജയമോഹനൻ നായരുടെ വീട്ടിലെത്തി സരിത വഴക്കുണ്ടാക്കിയിരുന്നു . പലരും പറഞ്ഞിട്ടും സരിത പിൻമാറാൻ തയ്യാറായില്ല. ഇതിനിടെ വീടിനു സമീപത്തു കിടന്ന മൺവെട്ടികൊണ്ട് വിജയമോഹനൻനായർ സരിതയുടെ തലയ്‌ക്കടിച്ചു.

പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ വിജയമോഹനൻനായർ വട്ടപ്പാറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി. കൈയിൽ കരുതിയിരുന്ന ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തെന്നിന്ത്യൻ സിനിമാതാരം ബാല വിവാഹിതനാകുന്നു. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തിൽ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന.
ബാലയുടെ രണ്ടാം വിവാഹമാണിത്.

രജനികാന്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ലഖ്‌നൗ ലൊക്കേഷനിലാണ് ബാല ഇപ്പോഴുള്ളത്. ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തിയാൽ വിവാഹം നടക്കുമെന്നാണ് വിവരം.

ഗായിക അമൃത സുരേഷാണ് ബാലയുടെ മുൻഭാര്യ. ഇരുവരും പ്രണയിച്ച് വിവാഹിതരായ ഇവർ പിന്നീട് വിവാഹ മോചിതരായി. ഈ ദാമ്പത്യത്തിൽ ഒരു മകളുണ്ട്.

വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്കാരമാണു രാമങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തിയത്. രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട്. സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വർഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗൺസിൽ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിച്ചു.

തുടർന്ന് സംസ്കാരം നടത്താനുള്ള സൗകര്യം ഒരുക്കി നൽകി. പള്ളി സെമിത്തേരിയിൽത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകൾ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം നൽകി. ട്രസ്റ്റിമാരായ ജോമോൻ പത്തിൽചിറ, സി.പി.ജോർജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി റോയ് അൻപതിൽചിറ എന്നിവർ നേതൃത്വം നൽകി. ഓമനയുടെ മക്കൾ: ഓമനക്കുട്ടൻ, രാധിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, സ്മിത.

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമാ ചിത്രീകരണ വേളയില്‍ തങ്ങളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി. സിനിമയുടെ ചിത്രീകരണം നടന്നത് രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു.

ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പുവച്ച നിര്‍മ്മാണ കമ്പനി കരാറിനു ഘടക വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജഗിരി ഹോസ്പിറ്റല്‍ അധികൃതര്‍ സീന്യൂസിനോട് പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് ഹോസ്പിറ്റല്‍.

ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജീവന്റെ മൂല്യങ്ങള്‍ സംരക്ഷിച്ചും അവ ഉയര്‍ത്തിപ്പിടിച്ചുമുള്ള പാരമ്പര്യമാണ് ക്രൈസ്തവ സമൂഹത്തിന്റേത്. നിശബ്ദ ജീവനുകളെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല ചെയ്യുന്ന ഭ്രൂണഹത്യയെ ഏറ്റവും വലിയ പാപമായാണ് ക്രൈസ്തവ സഭ കരുതിപ്പോരുന്നത്.

ഷൂട്ടിംഗിന് മുന്‍പ് തന്നെ രാജഗിരിയുമായുണ്ടാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അറിയാമെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് നിര്‍മ്മാതാക്കളായ ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ എഴുതി നല്‍കിയ ഉറപ്പ്.

എന്നാല്‍ സിനിമ പുറത്തു വന്നതോടെ ചലച്ചിത്രത്തിലെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിവാദമായി. ഇതോടെയാണ് നിര്‍മ്മാണ കമ്പനി കരാര്‍ ലംഘനം നടത്തിയെന്ന വ്യക്തമായ തെളിവുകളുമായി രാജഗിരി ഹോസ്പിറ്റല്‍ രംഗത്ത് വന്നത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടത്.

ന്യൂസ് ടീം മലയാളം യുകെ
ബ്രിട്ടണിലേയ്ക്ക് കുടിയേറാന്‍ മലയാളിയെ സഹായിച്ച NHS ന് പൂര്‍ണ്ണ പിന്തുണയുമായി യുകെ മലയാളികള്‍. NHS ന്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് മലയാളി സമൂഹം ഒരു പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ യോര്‍ക്ക്ഷയറില്‍ നിന്നുള്ള മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നല്‍കുന്ന കനാല്‍ വാക്ക് നാളെ ലീഡ്‌സ് ലിവര്‍പൂള്‍ കനാലിന്റെ ചരിത്രപ്രസിദ്ധമായ സ്‌കിപ്ടണില്‍ നിന്നാരംഭിക്കും. രാവിലെ ഏഴു മണിക്ക് സ്‌കിപ്ടണില്‍ നിന്നും ആരംഭിക്കുന്ന കനാല്‍ വാക്ക് യുക്മ നേഴ്‌സിംഗ് ഫോറം സെക്രട്ടറി ലീനുമോള്‍ ചാക്കോയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. മാഞ്ചെസ്റ്റര്‍, ബോള്‍ട്ടണ്‍, ബേണ്‍ലി, കീത്തിലി, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് മുഴുവനായും ഭാഗീകമായും കനാല്‍ വാക്കില്‍ പങ്കെടുക്കാന്‍ മുന്‍നിരയില്‍ എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളായ ആര്യ ഷിബുവും ജോര്‍ജി സോളമനും മുഴുവന്‍ ദുരം നടക്കുന്നു എന്നത് സഹയാത്രികര്‍ക്ക് കൂടുതല്‍ പ്രചോദനമേകുന്നു. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് ചര്‍ച്ച് മാഞ്ചെസ്റ്റര്‍ ഇടവകയുടെ പൂര്‍ണ്ണമായ സഹകരണം കനാല്‍ വാക്കിന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കനാല്‍ വാക്കില്‍ പങ്കെടുക്കുന്ന ഇടവക ജനങ്ങളോടൊപ്പം ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. നൂറ് കണക്കിന് പൗണ്ടുകള്‍ ഇടവക സമൂഹത്തില്‍ നിന്നും NHSന്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ഇതിനോടകം എത്തിക്കഴിഞ്ഞു.

ജേക്കബ്ബ് കുയിലാടന്‍,
സിബി ജോസ്

കലാകേരളം ഗ്ലാസ്‌കോ സ്‌കോട്‌ലാന്റിനെ പ്രതിനിധീകരിച്ച് കനാല്‍ വാക്കിന് പിന്തുണയുമായി രംഗത്തുണ്ട്. കനാല്‍ വാക്കിന്റെ പ്രധാന സ്‌പോണ്‍സറായ ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റിനോടൊപ്പം യൂറോപ്പിലെ നിരവധി സ്ഥാപനങ്ങള്‍ ഈ സംരംഭത്തിന് പൂര്‍ണ്ണ പിന്തുണയറിയ്ച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ശനിയാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ മുപ്പത് മൈല്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്ക് ലീഡ്‌സില്‍ എത്തിച്ചേരും. തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസ്, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ചേര്‍ന്ന് കനാല്‍ വാക്കിനെ ലീഡ്‌സില്‍ വരവേല്ക്കും.

മലയാളം യുകെ ന്യൂസാണ് കനാല്‍ വാക്കിന്റെ മീഡിയാ പാട്ണര്‍. കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നാലായിരം പൗണ്ട് കടന്നു എന്നത് മലയാളികള്‍ക്ക് NHS നോടുള്ള ആത്മാര്‍ത്ഥതയുടെ വ്യക്തമായതെളിവാണ്. കനാല്‍ വാക്കിന് സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള ലിങ്ക് ഓപ്പണ്‍ ചെയ്ത് നിങ്ങളുടെ സംഭാവനകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുമല്ലോ!

https://www.justgiving.com/fundraising/joji-shibu

കനാല്‍ വാക്കില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Fr. Happy Jacob, Shibu Mathew, Joji Thomas, Aarya Shibu, Jomesh Augustine, Sreejesh Salimkumar, Saritha Sebastian, Reby Jacob, Jessy Baby, Dr. Anju Varghese, Shinta Tom, Gintu Martin, Vinish Mathew, Babu Sebastian, Georgy Solomon, Joel Solomon,Byju John,
Aniyankuj Sachariah,Shibu Varghese
Jissy Sony, Litto Titus, Mathew Azhakathu, Amala Mathew, Kamlesh Zore, Kalpana Zore, Benoyi Mathew.

 

കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി. എന്‍ ഗോവിന്ദ്, കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ചൈതന്യ എന്നിവരാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വെച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും.

തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ബി എൻ ഗോവിന്ദിന്റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കൊട്ടാരക്കര സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് മാരുതി എർട്ടിഗ. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

ശ്രീകുമാരി അശോകൻ

മത്സഖീ ഇന്നു ഞാനോർക്കുന്നു നീയെന്റെ
ജീവിത വാസന്ത വനികയിൽ പൂത്തനാൾ
മുഗ്ദ്ധാനുരാഗത്തിൻ സ്‌നിഗ്ദ്ധ മധുരമാം
സ്നേഹോപഹാരത്താൽ ഓടിയണഞ്ഞവൾ
ജീവിത കയ്പ്പുനീരേറെ കുടിച്ച നിൻ
മാനസതാരിലെ വിങ്ങുന്ന നോവുകൾ
ചേതനയറ്റ നിൻ കൺകളിൽ കണ്ടു ഞാൻ തൂമധു ചോരും കിനാവിന്റെയോളങ്ങൾ
വിപ്ലവ വീര്യങ്ങളേറെപറഞ്ഞു ഞാൻ
ജീവിതവീഥിയിലേകനായ് തീരവേ
ഓർത്തുപോയ്‌ നിന്റെയാ വിതുമ്പുന്ന ചുണ്ടിണ
ഓർത്തുപോയ്‌ നിന്റെയാ സാന്ത്വന സ്പർശങ്ങൾ
എന്നിട്ടുമെന്തേവം ക്രൂരനായ്‌ തീരുവാൻ
എന്തേ നിൻ ജീവനെ ഇല്ലാതെയാക്കുവാൻ
എന്താണെന്നുത്തരം കിട്ടാത്തൊരായിരം
ചിന്തകളെന്റെ മനസ്സിൽ പുകയുന്നു
എത്രയും പ്രിയതരമായ നിൻ ജീവന
മാല്യങ്ങളൊക്കെയും ദൂരേക്കെറിഞ്ഞു നിൻ
സ്വപ്നങ്ങളൊക്കെയും ചവുട്ടിയരച്ചതിൽ
ഉന്മത്ത നൃത്തം തുടരുന്നു പിന്നെയും
പൈശാചികത്വം സ്ഭുരിക്കുമെൻ കണ്ണുകൾ
ചുടുചോര നുണയുവാൻ വെമ്പുന്ന നാവുമായ്‌
ആസ്പഷ്ട വാക്കുകൾ ദിവികളിലലകൊൾകെ
ഓർത്തുപോയ്‌ ഞാനിത്ര ക്രൂരനോ പാപിയോ
എന്തേവം ഞാനിത്ര ക്രൂരനായ്‌ തീരുവാൻ
എന്തേവം ചിന്തകൾ ഭ്രാന്തമായ്‌ തീരുവാൻ
നിന്നോടെനിക്കുള്ള സ്നേഹന്ധതതന്നെ
മന്നിൽ ഞാനിത്രയും ക്രൂരനായ്‌ തീരുവാൻ
സ്നേഹത്താലന്ധത ബാധിച്ച കണ്ണുകൾ
സംശയദൃഷ്ടിയാൽ നോക്കിയതെപ്പോഴും
നിന്നെയപരന്മാർ നോക്കുന്നതെത്രയും
ദുസ്സഹമായിത്തുടങ്ങിയ നാളുകൾ
അന്നുതൊട്ടിന്നോളം ഞാൻ മാത്രമാണു നിൻ
ജീവിത നാടക വേദിയിൽ നായകൻ
അതുമാത്രമാണെന്റെ ചിന്താസരണിയിൽ
നീറിപ്പുകഞ്ഞൊരു ദ്വേഷത്തിൻ കാരണം
പ്രിയസഖി ഞാനിന്നു വരികയായ്‌ നിന്റെയാ
മരണാനന്തര ജീവിത യാത്രയിൽ
താങ്ങായി,തണലായി എന്നും നിൻ ജീവിത
വാസന്ത യവനികയെ പൂവണിയിക്കുവാൻ
പോരുകയാണെൻ അശ്രുബിന്ദുക്കളാൽ
ഏറെ പഴകിയോരെൻ പാപങ്ങൾ കഴുകുവാൻ

 

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ബിനോയ് എം. ജെ.

ജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാത്കാരം(Self- Actualization) ആകുന്നു. മന:ശ്ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ ഇത് അവസാനത്തെ ആവശ്യവും ആകുന്നു. ആത്മസാക്ഷാത്കാരത്തോടെ മനുഷ്യജീവിതം അതിന്റെ പരിസമാപ്തിയിലേക്ക് വരുന്നു. ഈ ജഗത്ത് ഉത്ഭവിച്ചത് ഈശ്വരനിൽ നിന്നും ആണെങ്കിൽ അത് പരിണാമത്തിലൂടെ ഈശ്വരനിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. ദ്രവ്യം പരിണമിച്ച് ജീവൻ ഉണ്ടാകുന്നു ; ഈ ജീവൻ ആദ്യം സസ്യമായും പിന്നീട് സസ്യം പരിണമിച്ച് ജന്തുവായും മാറുന്നു. ജന്തുക്കൾ പരിണമിച്ച് മനുഷ്യൻ ഉണ്ടാകുന്നു. മനുഷ്യനിൽ എത്തുന്നതോടെ പരിണാമം ഏറെക്കുറെ അവസാനിക്കുകയും പിന്നീടവൻ പരിശ്രമത്തിലൂടെ ഈശ്വരൻ ആവുകയും ചെയ്യുന്നു.

മനുഷ്യനിൽ എത്തുന്നതോടെ പരിണാമം അവസാനിക്കുന്നുവെന്നും പിന്നീടുള്ള പുരോഗതിക്ക് പരിശ്രമമാണ് വേണ്ടതെന്നും പ്രസ്താവിച്ചുകഴിഞ്ഞു. എന്താണീ പരിശ്രമം? തന്നിൽ തന്നെ ഈശ്വരനെ കണ്ടെത്തുക! സ്വയം ഈശ്വരൻ ആവുക. താൻ ഇന്നും എന്നും ഈശ്വരൻ ആയിരുന്നുവെന്നും മറ്റുള്ളതെല്ലാം മതിഭ്രമങ്ങൾ മാത്രം ആയിരുന്നു എന്നും അറിയുക. ഇത്തരമൊരു അറിവിലേയ്ക്കും ബോധ്യത്തിലേയ്ക്കും എത്തുന്നയാൾക്ക് പിന്നീട് നേടിയെടുക്കുവാൻ യാതൊന്നുമില്ല. അയാളുടെ ജീവിത ലക്ഷ്യം തിരോഭവിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജീവിതലക്ഷ്യം ആരിൽ തിരോഭവിക്കുന്നുവോ അയാൾ ഈശ്വരൻ ആയി മാറുന്നു. അയാളിലെ ഈശ്വരൻ സാക്ഷാത്കരിക്കപ്പെടുന്നു. അതിനാൽ തന്നെ ലക്ഷ്യങ്ങളെ ഉപേക്ഷിക്കുക അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക എന്നതാണ് അന്തിമമായ ജീവിതലക്ഷ്യം. ശ്രീബുദ്ധൻ പറയുന്നു- “നദിയിൽ ഒഴുകി നടക്കുന്ന തടിക്കഷണം പോലെ ആകുക”. ഓഷോ പറയുന്നു- “കാറ്റിൽ സഞ്ചരിക്കുന്ന മേഘം പോലെ ആകുക.” നദിയിൽ ഒഴുകുന്ന തടി കഷണത്തിനോ കാറ്റിൽ സഞ്ചരിക്കുന്ന മേഘത്തിനോ തനതായ ലക്ഷ്യങ്ങൾ ഒന്നുമില്ല .എങ്കിലും അവ ലക്ഷ്യത്തിലെത്തുന്നു.

ഇവിടെ ലക്ഷ്യത്തിലെത്തണമെങ്കിൽ എല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിക്കണമെന്ന് സിദ്ധിക്കുന്നു . ആഗ്രഹങ്ങൾ പരിമിതിയെ സൂചിപ്പിക്കുന്നു. നിങ്ങൾ യാതൊരു പരിമിതിയും ഇല്ലാത്ത അന്തസത്തയായ ഈശ്വരനാകുന്നു .നിങ്ങൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ജനിക്കുന്നു -ഞാൻ പരിമിതനോ അതോ അപരിമിതനോ ? ഈ ആശയക്കുഴപ്പം നിങ്ങളുടെ മനസ്സിന്റെ ശാന്തി തകർക്കുന്നു. ആശയക്കുഴപ്പത്തിൽ നിങ്ങൾ വട്ടം ചുറ്റുന്നു. നിങ്ങൾ ലക്ഷ്യത്തിലെത്താതെ പോകുന്നു.

അതിനാൽ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. അപ്പോൾ നിങ്ങൾ പരിപൂർണ്ണൻ ആകുന്നു .നിങ്ങൾ അപൂർണ്ണനാണെന്ന തോന്നലാണ് നിങ്ങളുടെ അപൂർണ്ണതയുടെ കാരണം. നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ അതുപോലെ ആയിത്തീരുകയും ചെയ്യുന്നു . ഇതാണ് മനുഷ്യന്റെ മന:ശ്ശാസ്ത്രം . ആഗ്രഹങ്ങളുടെ പുറകെ പോകുന്നയാൾ സ്വയം അപൂർണ്ണനാണെന്ന് കരുതുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിക്കുന്നയാൾ സ്വയം പൂർണ്ണനാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. മനുഷ്യൻ സ്വയം പൂർണ്ണനാണ് . അതുകൊണ്ടാണ് അവന് പരിണാമം സംഭവിക്കുന്നില്ല എന്ന് തുടക്കത്തിൽതന്നെ പറഞ്ഞത് . ഈ പൂർണ്ണത ഒരു ബോധ്യം ആക്കി മാറ്റുന്നതാകുന്നു മനുഷ്യന്റെ ജീവിതലക്ഷ്യം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

സൗത്തെന്റിലെ വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനി ആയ ആവലിൻ ജയ്സൺ എല്ലാ വിഷയങ്ങളിലും 9 ഗ്രേഡ് നേടി മികച്ച നേട്ടം കൈവരിച്ചു . യുക്‌മ നാഷണൽ കലാമേളയിൽ പലവട്ടം വിജയികൾ ആയ സൗത്തെൻഡ് മലയാളി അസോസിയേഷന്റെ ക്ലാസിക്കൽ ഡാൻസ് ടീമിൽ അംഗമായിരുന്നു . സീറോ മലബാർ മത്സരങ്ങളിൽ ക്വിസിലും , പ്രസംഗ മത്സരങ്ങളിലും ഡാൻസ് ഇനങ്ങളിലും പലവട്ടം വിജയി ആയിട്ടുണ്ട് .സ്പാനിഷ് ലാംഗ്വേജ് ഇഷ്ടപെടുന്ന ആവലിൻറെ കവിതകൾ സ്കൂൾ കുട്ടികൾക്ക്‌ ആയിട്ടുള്ള ദേശീയ പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

യുക്‌മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുൻ പ്രസിഡന്റ് ആയിരുന്ന ജെയ്സൺ ചാക്കോച്ചനാണ് പിതാവ് ,മാതാവ് സുബി ദേവസ്യ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സായി സൗത്തെൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥികൾ ആയ എയ്ഡെൻ ജെയ്സൺ, ആൻഡ്രിൻ ജെയ്സനും ഇളയ സഹോദരങ്ങൾ ആണ്

RECENT POSTS
Copyright © . All rights reserved