Latest News

ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനട പോരുവഴിയിൽ 24കാരി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ പോലീസ് കസ്റ്റഡിയിൽ. വിസ്മയ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ നൊമ്പരമായി മാറിക്കഴിഞ്ഞു.

കിരൺ തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരൺ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരൺ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം.

പത്തനംതിട്ട നിലമേൽ കൈതോട് സ്വദേശിനിയായിരുന്നു മരിച്ച വിസ്മയ. 24 വയസായിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

രാജു കാഞ്ഞിരങ്ങാട്

കനം തൂങ്ങുന്ന കൺപോളകളെ വലിച്ചു തുറന്ന് അവൻ എഴുന്നേറ്റിരുന്നു. ഇരമ്പിക്കൊണ്ട് ഒരു ബൈക്ക് കടന്നു പോയി.കണ്ണിൽ നിന്ന് ഉറക്കത്തെ തിരുമിക്കളയാൻ പാടുപെടുകയാണ് പുലരി. ഇരുട്ടിൻ്റെ കൂന ഇപ്പോഴും ബാക്കിയുണ്ട്. പീടികത്തിണ്ണയിൽ ഉറങ്ങുന്നവരുടെ അനക്കവും, ഞരക്കവും
കേൾക്കാം. രാവിനെ കുതിർത്ത മഴമുളയിടുന്നുണ്ട് ഈ കൊച്ചു വെളുപ്പിന് .കണ്ണ് ചിമ്മി ചിമ്മി വരുന്നു പുതച്ച് ചുരുണ്ടുകൂടി കിടക്കാൻ ആർത്തി. ഇനിയും താമസിച്ചു കൂടാ അവൻ വേഗം എഴുന്നേറ്റു ആകെ ഒരു പരവേശം കുറേ വെള്ളമെടുത്ത് മടുമടാന്ന് കുടിച്ച് ദീർഘശ്വാസം വിട്ടു. സമാവറിൽ വെള്ളമൊഴിച്ച് തീപ്പൂട്ടാനുള്ള ഒരുക്കമായി. രാത്രിയിലെ കള്ളിൻ്റെ കെട്ടു വിടാത്ത ഒരു കാർന്നോര് നാട്ടിൽ ചൂരുള്ള
തെറിയും തെറിപ്പിച്ച് തെറിച്ചു തെറിച്ചു നടന്നു പോയി.

മുഷിഞ്ഞ മുഖമുള്ള ഒരുവൾ വെള്ള കീറി വരുന്ന നേരം തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ഒരുവനെ തലയിൽ കൈവെച്ചു പ്രാകിക്കൊണ്ടിരുന്നു. നാട്ടുവഴി നാണത്താലെ മുഖം കുനിച്ചു നിന്നു. ഇലപ്പടർപ്പുകളിലൂടെ കിഴക്കൻ മാനത്തെ ചന്ദനത്തുടുപ്പ് തെളിഞ്ഞു. ചുവന്നതോർത്ത് തലയിൽക്കെട്ടി നീല ഷർട്ടിട്ട ചുമട്ടുകാർ ചന്തയിലേക്കു നടന്നുതുടങ്ങി. മലയിറങ്ങിവരുന്ന ബസ്സിൻ്റെ നീണ്ട ഹോണടി കേട്ട് ദൂരദിക്കിലേക്ക് പോകേണ്ടവർ ബസ്സ്റ്റോപ്പിലേക്ക് ഓടി. കടുപ്പത്തിലൊരു ചായ എടുത്ത് അവൻ ഊതിയൂതിക്കുടിച്ച് നിരപ്പലക ഓരോന്നായി തുറക്കാൻ തുടങ്ങി. ചവറ്റിലക്കിളികൾ മണ്ണിലേക്ക് പാറിയിറങ്ങി.പീടിക മോന്തായത്തിലിരുന്ന് ഒരു കാക്ക തൊള്ള തുറന്ന് വെളുപ്പിനെ വിളിച്ചുണർത്തിക്കൊണ്ടിരുന്നു.

അമ്പലത്തിൻ്റെ പൊട്ടിപ്പൊളിഞ്ഞ ആൽത്തയിൽ ഒറ്റയ്ക്കിരുന്ന് നേരം വെളുപ്പിച്ച അയാൾ പീടികയിലേക്ക് കയറി വന്നു എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തിയതാണ് ‘ നാടാറുമാസം കാടാറുമാസം’ – എന്നു പറഞ്ഞതുപോലെയാണ് അയാൾ. ഒരു ദിവസം നേരം വെളുത്താൽ പിന്നെ കാണില്ല. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കറങ്ങും. അങ്ങനെ എവിടെയൊക്കയോ ചുറ്റിക്കറങ്ങി ഒരു ദിവസം വെളുക്കുമ്പോൾ കാണാം പീടികയിലേക്ക് കയറി വരുന്നത്. തിരിച്ചു പോകുന്നതുവരെ അമ്പലത്തിലെ ആൽത്തറയിൽ താമസം. രാത്രി ഏതുനേരത്തും ഇരിക്കുന്നതേ ആളുകൾ കണ്ടിട്ടുള്ളു കിടന്നുറങ്ങുന്നത് ആരും കണ്ടിട്ടില്ല. ഒരോ ജന്മങ്ങള് ഓരോ മറിമായം .എത്ര പ്രായമുണ്ടെന്ന് ആർക്കും തിട്ടമില്ല അലക്കി വെളുപ്പിച്ച പാൻറും ഷർട്ടും, ഊശാൻ താടി, പിന്നിലേക്ക് ചീകിവെച്ച മുടി പുറത്ത് വലിയ ഒരു ബാഗ് എന്നും അയാൾ ഇങ്ങനെയായിരുന്നു. അന്നും ഇന്നും ഇതേ പ്രായം.രാവിലെ കടയിൽ വന്ന് കടുപ്പത്തിലൊരു ചായ. കുറച്ചു കഴിഞ്ഞ് വലിയ ബാഗ് വലിച്ചു തുറന്ന് വിദേശമദ്യത്തിൻ്റെ ഒരു കുപ്പിയെടുത്ത് രണ്ടു ഗ്ലാസിൽ പകരും അര ഗ്ലാസ് മദ്യത്തിൽ തണുത്ത വെള്ളമൊഴിച്ച് ഒരു ഗ്ലാസ് അവനു കൊടുത്ത് അടുത്ത ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി ഒരു പോക്കാണ് ബസ്സ് കയറി പട്ടണത്തിലേക്ക് .ഇത് ഒരു ദിവസം കാണാതാകുന്നതു വരെ തുടർന്നു കൊണ്ടിരിക്കും.

അവൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും അയാൾ ഇങ്ങനെ ആയിപ്പോയിട്ടുണ്ടാകുക . ഇന്നുവരെ അയാൾ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ഒരു ചിരിയിൽ എല്ലാം ഒതുക്കും. അനിശ്ചിതത്വത്തിൽ ആയിപ്പോയ ഒരു ജീവിതമോ? അനാഥത്വം പേറുന്ന ഒരു സങ്കടലോ? തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ!

മായികമായ മനുഷ്യമനസ്സിനെ തിരിച്ചറിയാൻ കഴിയുന്നേയില്ല. എന്തൊക്കെ ആഗ്രഹങ്ങളോടു
കൂടിയാണ് വളർന്നു വന്നിട്ടുണ്ടാകുക.പക്ഷേ എത്തിച്ചേരുന്നതോ’ നിനയ്ക്കുന്നത് ഒന്ന് ഫലിക്കുന്നത് മറ്റൊന്ന്’ – തൻ്റെ കർമ്മപഥമേതെന്ന് കാലം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാകാം. ആർക്കു വേണ്ടി, എന്തിനു വേണ്ടി ഈ നെട്ടോട്ടങ്ങൾ ആലോചിച്ചാൽ ആദിയും അന്തവുമില്ല. എല്ലാം പ്രതീക്ഷകളാണ് ജനിച്ചാൽ മരിക്കുമെന്ന് നമുക്കറിയാം ‘എന്ന്’ എന്നുള്ളതാണ് നമ്മേ മുന്നോട്ടേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. ആശകളും, വാക്കുകളും നമ്മേ ഊർജ്ജസ്വലരാക്കുന്നത്.

പിത്ത നിറമുള്ള തെരുവു വിളക്കുകൾ ഇപ്പോഴും മുനിഞ്ഞു കത്തുന്നു. അയാൾ ഇറങ്ങി നടന്നത് അ
വനറിഞ്ഞതേയില്ല.ആലോചനയിൽ നിന്ന് ഉണർന്നപ്പോൾ ലഹരിയുടെ ഒരു ചെറു ചൂട് തണുപ്പിനെ അകറ്റിക്കൊണ്ടിരുന്നു. എങ്കിലും അയാൾ തന്നെയായിരുന്നു മനസ്സിൽ. സമാവറിലെ വെണ്ണീർ തട്ടി നാണയ തുട്ടിട്ട തിളയ്ക്കുന്ന വെള്ളത്തിൻ്റെ ചിലമ്പിച്ച ശബ്ദത്തിലേക്ക് ചെവിചേർത്ത് അവൻ ഓർത്തു. വേരുകൾ വെട്ടിമാറ്റപ്പെട്ട ഒരു മരമോ അയാൾ വർഷങ്ങൾകടന്നു പോയിട്ടും വേദന വിട്ടുമാറാത്ത ഒരു ഹൃദയം.
ആളിപ്പടർന്നദുഃഖത്തിൽ നിശ്ശബ്ദമാക്കപ്പെട്ടപോലെ മൂകതയുടെ മൂടുപടം മാത്രം തനിക്കുരക്ഷ എന്നു ക
രുതുന്നതുപോലെ ജീവിതത്തെ എത്രമാത്രം തന്നിൽ നിന്നകറ്റി ഈ ശരീരത്തെ അലച്ചലിനായി വിട്ടു കൊ
ടുത്തു കൊണ്ട് അടങ്ങാത്ത ക്രൂരതയുടെ, അസഹിഷ്ണുതയുടെ ബഹിർസ്ഫുരണമോ.സ്വയം കത്തിത്തീരലോ. അങ്ങനെയുമുണ്ടാകാം ചിലജന്മങ്ങൾ

മഴയ്ക്ക് മണ്ണിനോട് പ്രണയമെന്ന് കാതിൽ പറയുന്നതുപോലെ ഇലകൾ പതുക്കെയനങ്ങിക്കൊ ണ്ടിരുന്നു. മഴക്കാറുള്ളതിനാൽ പ്രഭാതത്തിന് ഇന്ന് ഇരുണ്ട മുഖമാണ് .മുട്ടവിളക്കു പോലെ മുനിഞ്ഞു
കത്തിയതെരുവിളക്കുകൾ കണ്ണടച്ചു. പണിക്കു പോകുന്ന പെണ്ണുങ്ങളുടെ കലപില ശബ്ദം അടുത്തുവരുന്നു ഇനി കടയിലും തിരക്കാവും.

“എന്തൊക്കെയുണ്ടെടോ എന്ന കുഞ്ഞാരൻ മാഷിൻ്റെ ചോദ്യത്തിന് ‘എന്നും ഒരേ പോലെ രാവിലെ എഴുന്നേൽക്കുന്നു ചായ ഉണ്ടാക്കുന്നു ആൾക്കാർ വന്നു കുടിക്കുന്നു പോകുന്നു . ഉച്ച, രാത്രി ഇങ്ങനെയൊക്കെ’
എന്ന് പറയുമ്പോൾ അങ്ങനെയൊന്നുമല്ലെന്നും ഓരോ ദിവസത്തിനും പാഠഭേദങ്ങൾ ചമയ്ക്കുകയാണെന്നും ഇപ്പോൾ കാണുന്ന പുഴയല്ല പിന്നെ കാണുന്നത് എന്നും പറഞ്ഞു കൊണ്ട് ചായ കുടിക്കുന്ന മാഷിനെ നോക്കി ഇതെന്തൊരു മനുഷ്യനാപ്പായെന്ന് പിറുപിറുത്ത് ചായ പറ്റെഴുതി പീടിക വിട്ട് പോയിക്കെണ്ടിരുന്ന തോട്ടം പണിക്കാർ. അപ്പോഴും അവൻ്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നത് ലിപിയില്ലാത്ത ഭാഷ പോലുള്ള അയാളെയായിരുന്നു. വിയർത്ത മുഖം കള്ളി മുണ്ടിൻ്റെ കോന്തലയിൽ തോർത്തി ചെവിക്കുറ്റിയിലെ മുറി ബീഡി കത്തിച്ച് വലിക്കുമ്പോൾ കുഞ്ഞാരൻ മാഷ് ചോദിച്ചു.

“എന്താടോ, രാവിലെ ഒരാലോചന ”

ആളും അർത്ഥവുമില്ലാത്തഒരാളെക്കുറിച്ച് പറഞ്ഞാൽ തനിക്കെന്ത് പിരാന്ത് എന്നു കരുതുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം ഉറ്റ സുഹൃത്തിനെപ്പോലെ എന്നും രാവിലെ വന്ന് ഒരു ഗ്ലാസ് ഒഴിച്ചു തന്ന് ഒന്നും മിണ്ടാതെ നടന്നു മറയുന്നവനെക്കുറിച്ച് ഇവർക്കെന്തറിയാം.

” ഒന്നുമില്ല മാഷേ, ഓരോ ഓർമ്മകള് ”

ഇവനിതെന്തു പറ്റിയെന്ന് കുഞ്ഞാരൻ മാഷിൻ്റെ കണ്ണിൻ തുമ്പത്ത് പൊട്ടിവിരിയുന്നത് കണ്ട് മറ്റൊരു ചോദ്യമുണ്ടാകുന്നതിനു മുന്നേ അവൻ പണിയിൽ വ്യാപൃതനായി. ഓർക്കാപ്പുറത്തായിരിക്കും മാഷിൽ നിന്ന് വാക്കുകൾ ഇറങ്ങി വരുന്നത്. രാവിലെ കഴിച്ചതിൻ്റെ മണമെങ്ങാൻ കിട്ടിയാൽ മതി നാട്ടിലാകെ
നോട്ടീസടിക്കാൻ ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടലാകും അത്.

മുതലാളി വരാൻ നേരമായി അവൻ എല്ലാപണികളും വേഗത്തിൽ ഒതുക്കി. അന്ന് യാന്ത്രീകമായാണ് അ
വൻ ഓരോ പണിയും ചെയ്തത്. പക്ഷേ അലസത ഒട്ടും ഉണ്ടായിരുന്നില്ല. അയാളായിരുന്നു അവൻ്റെ മനസ്സുമുഴുവൻ എത്രയോകാലമായി കാണുന്നതാണ് ഇതുവരെ ഇങ്ങനെ ഒരനുഭവമുണ്ടായിട്ടില്ല. ഇവിടെ
എത്തിയാൽ എന്നും രാവിലെ വരും ചായ കുടിക്കും പിന്നെ ഗ്ലാസ് നിറച്ച് രണ്ടുപേരും കുടിക്കും അയാൾ
പോകും. അന്നൊന്നും തോന്നാത്ത എന്തോ ഒന്ന് ഇന്ന് മനസ്സിനെ മദിക്കുന്നു. മറ്റൊന്നും ഓർക്കാൻ
കഴിയുന്നില്ല ഓരോ ശ്രമവും പരാചയപ്പെടുകയാണ്.മനസ്സിൻ്റെ അടിത്തട്ടിൽ നിന്ന് മുങ്ങിയെടുക്കുന്ന തൊക്കെ അയാളെക്കുറിച്ചുള്ള ഓർമ്മകളുടെ വെള്ളാരങ്കല്ലുകളാണ്. കാച്ചിൽ വള്ളി പോലെ ഓർമ
ഞറുങ്ങണെ പിറുങ്ങനെ മനസ്സിനെ വരിയുന്നു,

രാത്രി കടയടക്കുമ്പോഴേക്കും അവൻ ചതഞ്ഞവള്ളി പോലെയായിരുന്നു. കുളി കഴിഞ്ഞ്
ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ അയാൾ തിരിച്ചെത്തിയിരിക്കുമോയെന്ന് അറിയാനുള്ള ഒരാകാംക്ഷ
ഇരച്ചെത്തി. എന്നാൽ അപ്പോൾ തന്നെ ഇനി വരാതിരിക്കുമോ എന്നആശങ്കയും കുടിയേറി പക്ഷേ, അതെല്ലാം നിമിഷനേരം മാത്രമേ ഉണ്ടായുള്ളു. സ്നേഹത്തിൻ്റെ ഒരു തെളിനീർ അവനെ വന്നു തൊടുന്നതു
പോലെ അദൃശ്യനായി അയാൾ അവനരികിൽ തൊട്ടിരിക്കുമ്പോലെ. പിന്നെ അവനിൽ നിന്ന് നേർത്ത താളത്തിൽ കൂർക്കം വലി ഉയർന്നു കൊണ്ടിരുന്നു.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

സ്പ്പിരിച്ച്വല്‍ ഡെസ്‌ക്.
നിധീരിക്കല്‍ മാണിക്കത്തനാര്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് വിളിക്കപ്പെട്ടതിന്റെ നൂറ്റിപ്പതിനേഴാമത് ഓര്‍മ്മ ദിനം. വിശ്വാസത്തിന്റെ കാവലാളായി നിന്ന് ജീവനും അധികാരവും ത്യജിച്ചുകൊണ്ട് സുവിശേഷത്തിനും ദൈവീകതയ്ക്കും വിശ്വാസത്തിനും സമുദായത്തിനും വേണ്ടി ജീവിതം കൊടുത്ത ആചാര്യനായ മാണിക്കത്തനാേേരപ്പോലുള്ള വ്യക്തികള്‍ വെട്ടിയ വഴിയിലൂടെ, അതിന്റെ ഓരത്തുകൂടിയെങ്കിലും പോകാന്‍ യോഗ്യതയില്ലാത്തവരായ ഞങ്ങള്‍ ഇന്ന് ഈ സഭയേയും സമുദായത്തെയും നയിക്കുമ്പോള്‍, മണിക്കത്തനാരെ, നിന്റെ ആദര്‍ശ ധീരത കൈ മുതലായി കടുക് മണിയുടെ അളവിലെങ്കിലും ഈ സമൂഹത്തെ നയിക്കുവാന്‍ വേണ്ട വിശ്വാസത്തിന്റെ സമുദായ സ്‌നേഹത്തിന്റെ ഇച്ഛാശക്തി വൈദീകരായ ഞങ്ങള്‍ക്കും കുറവിലങ്ങാട്ടെ അല്‍മായ നേതൃത്വത്തിനും വിശ്വാസി സമൂഹത്തിനും ഉണ്ടാകുവാന്‍ വേണ്ടി ആത്മാര്‍ത്ഥമായി ഇന്നേ ദിവസം നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ യാചിക്കുന്നു. വന്ദ്യ ഗുരോ..! പ്രാര്‍ത്ഥനാപൂര്‍വ്വകമായി നിന്റെ ശ്രദ്ധാജ്ഞലിയില്‍ നിനക്ക് പ്രണാമം.

നെറ്റി വിയര്‍ത്തിട്ട് ഭക്ഷണം കഴിക്കണം.
നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓര്‍മ്മ ദിവസം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം.
പൂര്‍ണ്ണരൂപം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധ ചക്ര സ്തംഭന സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. സംസ്ഥാനത്തെ നിരത്തുകള്‍ സ്തംഭിപ്പിക്കും. ജൂണ്‍ 21നാണ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകള്‍ സ്തംഭിപ്പിക്കാനാണ് തീരുമാനം. യാത്ര ചെയ്യുന്ന വാഹനങ്ങള്‍ 11 മണിക്കു എവിടെയാണോ നില്‍ക്കുന്നത് അവിടെ നിര്‍ത്തിയിടണം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം.

കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആന്ദന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പണം വേണ്ട സമയമാണ്. മരം കുലുക്കിയാല്‍ കാശ് വീഴില്ലല്ലോ എന്നും ആനത്തലവട്ടം തിരുവനന്തപുരത്ത് പറഞ്ഞു.

 

ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്‌നേഹ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സ്നേഹ ഇക്കാര്യം അറിയിച്ചത്. സാന്ദ്ര അഞ്ച് ദിവസം ഐസിയുവിലായിരുന്നു.

ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര്‍ പ്രാർഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു. സ്‌നേഹത്തിനും കരുതലിനും പ്രാർഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി, സ്‌നേഹ കുറിച്ചു.

ഒറ്റ കോവിഡ് രോഗി പോലും ഇവിടെ ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ രാജ്യമാണ് ഉത്തരകൊറിയ. അതിർത്തികളെല്ലാം അടച്ച് വൻപ്രതിരോധം തീർത്തെന്നായിരുന്നു അവകാശവാദം. എന്നാൽ ഇപ്പോൾ ഉത്തരകൊറിയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ രാജ്യം വലിയ പ്രതിസന്ധി നേരിടുന്നതിന്റെ സൂചനയാണ്. പ്രകൃതിദുരന്തങ്ങൾ അടക്കം രാജ്യത്ത് വൻവിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോർട്ട് ചെയ്യുന്നത്.

കിം ജോങ് ഉൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും ആശങ്ക അറിയിച്ചെന്നും റിപ്പോർട്ടിൽ‌ പറയുന്നു. കഴിഞ്ഞ വർഷം ആഞ്ഞടിച്ച ടൈഫൂൺ കൊടുങ്കാറ്റ് രാജ്യത്ത് വലിയ കൃഷിനാശം ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ തലസ്ഥാനമായ പ്യോങ്‌യാങിൽ ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ്, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5,190 രൂപയും കാപ്പിപ്പൊടിക്ക് 7,414 രൂപയുമാണ്. പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കണമെന്നും കിം ആഹ്വാനം ചെയ്തു. പ്രകൃതി ദുരന്തങ്ങളും അതിർത്തികൾ പൂർണമായും അടച്ചുള്ള കോവിഡ് പ്രതിരോധവും രാജ്യത്തിന്റെ നടുവൊടിക്കുന്നു എന്നാണ് സൂചനകൾ.

കോവിഡ് ബാധിതനായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവിയും ഗാന രചയിതാവുമായ പൂവച്ചൽ ഖാദറിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

ന്യുമോണിയയോടൊപ്പം ശ്വാസതടസവുമുള്ളതിനാൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന പൂവച്ചൽ ഖാദർ മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

28 മണിക്കൂറും 45 മിനിറ്റുംകൊണ്ട് താമസയോഗ്യമായ പത്തുനിലക്കെട്ടിടം നിർമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചൈനയിലെ ബ്രോഡ് ഗ്രൂപ്പ് ഡെവലപ്പേഴ്സ്.മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് ഈ വിസ്മയം. വലിയ കണ്ടെയ്നറുകളുടെ മോഡലിൽ നിർമിച്ച മുറികൾ ഘടിപ്പിച്ചുകൊണ്ടുള്ള ഈ നിർമിതിക്ക് ലിവിംഗ് ബിൽഡിംഗ് സിസ്റ്റം എന്നാണ് പേരിട്ടിരിക്കുന്നത്. ഉരുക്കുകന്പികളും നിർമാണത്തിനുപയോഗിച്ചിട്ടുണ്ട്.

കെട്ടിടം നിർമിക്കുന്ന അഞ്ചുമിനിറ്റ് വീഡിയോ യുട്യൂബിൽ ജൂൺ 13ന് കന്പനി അപ്‌ലോഡ് ചെയ്തിരുന്നു. ഭൂകന്പത്തെ പ്രതിരോധിക്കുന്ന നിർമിതിയാണിതെന്ന് ഇവർ അവകാശപ്പെടുന്നു. 3,500 വർഷം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര നഗരമാണ് ചങ്ഷ.

ദുരൂഹത വിടാതെ പിന്തുടരുന്ന പാരിസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ മരണത്തിൽ പങ്ക് അന്വേഷിക്കാൻ മുൻ ഭർത്താവ് ചാൾസ് രാജകുമാരനെ ചോദ്യം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. തന്നെ വധിക്കാൻ ചാൾസ് രാജകുമാരൻ പദ്ധതിയിടുന്നതായി ഡയാന എഴുതിവെച്ച കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന് സ്കോട്ലൻഡ് യാഡ് മുൻ മേധാവി ലോഡ് സ്റ്റീവൻസ് പറയുന്നു. 

െസന്‍റ് ജെയിംസ് കൊട്ടാരത്തിൽ അതി രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. വാഹനത്തിന്‍റെ ബ്രേക് നഷ്ടമായി തലക്ക് പരിക്കേറ്റ് താൻ മരിക്കുമെന്നും അതുവഴി ചാൾസിന് ടിഗ്ഗി ലെഗ് ബൂർകിനെ വിവാഹം ചെയ്യാനാകുമെന്നുമായിരുന്നു ഡയാനയുടെ കത്തിലെ ഉള്ളടക്കം. ഡയാനക്കു ശേഷം വിവാഹം കഴിച്ച കാമില പാർകറുമായുള്ള ബന്ധത്തെ പോലും ഗൗരവത്തോടെയല്ല ചാൾസ് കണ്ടിരുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

മരണത്തിന് രണ്ട് വർഷം മുമ്പ് ഈ കത്ത് എന്തിനുവേണ്ടിയാണ് ഏഴുതിയതെന്ന് മനസ്സിലായിരുന്നില്ലെന്ന് സ്റ്റീവൻസ് പറയുന്നു. കാമുകൻ ദോദി അൽഫയാദും ഡ്രൈവർ ഹെന്‍റി പോളുമൊത്ത് മേഴ്സിഡസ് കാറിൽ സഞ്ചരിക്കവെ പാരിസിലാണ് ഇവരുടെ വാഹനം അപകടത്തിൽ പെടുന്നത്. ടണലിൽ നിയന്ത്രണം വിട്ട ഇടിച്ചു തകരുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ദുരന്തം വരുത്തിയെന്നായിരുന്നു വർഷങ്ങൾ നീണ്ട അന്വേഷണത്തിലെ കണ്ടെത്തൽ.

യുകെയിൽ കോവിഡ് മൂന്നാം തരംഗത്തിൻ്റെ കാര്യത്തിൽ വിദഗ്ദർ രണ്ടു തട്ടിൽ. രാജ്യത്ത് ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്സിൻ വിദഗ്ധനായ ഡോ.ആദം ഫിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അതിവേഗത്തിൽ പടരുന്ന കോവിഡിെൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുയെന്ന് ഫിൻ വാക്സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിച്ചു.

യുകെയിൽ ഡെൽറ്റ വകഭേദം വാക്സിനുകളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. എന്നാൽ, പ്രതീക്ഷിച്ചത്ര വർധനവ് ഉണ്ടാവുന്നില്ലെന്നത് ആശ്വാസകരമാണ്. എത്രയും വേഗം പ്രായമായവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുകയാണ് വേണ്ടത്. അത് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന് ഫിൻ പറഞ്ഞു.

പ്രായമായവരെ വാക്സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.കെയിൽ ഇതുവരെ 540 പേർക്ക് കോവിഡിെൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വർധന മൂന്നാം തരംഗ സൂചനയല്ലെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻ്റ് ട്രോപ്പിക്കൽ മെഡിസിനിലെ വാക്സിനോളജി പ്രൊഫസർ ബ്രണ്ടൻ റെൻ പറയുന്നു.

മുതിർന്ന ജനസംഖ്യയുടെ 81% ത്തിലധികം പേരും ആദ്യത്തെ കൊറോണ വാക്സിൻ ഡോസും 59% രണ്ട് ഡോസുകളും ലഭിച്ചവരാണ്. അതിനാൽ ജാഗ്രത അനിവാര്യമാണെങ്കിലും മൂന്നാം തരംഗ സാധ്യത വിരളമാണെന്ന് റെൻ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ്റെ പുരോഗതി പരിഗണിക്കുമ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ജൂൺ 19 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും റെൻ പറഞ്ഞു.

എന്നിരുന്നാലും ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്ന പുതിയ വൈറസുകളുടെ ആവിർഭാവം യുകെയെ സംബന്ധിച്ചിടത്തോളം “അപകടകരമായ ഒരു ശൈത്യകാലം” എന്ന ഭീഷണി മുന്നോട്ടു വക്കുന്നതായി വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തണുപ്പു കാലം കഴിയുന്നതുവരെ കൂടുതൽ ലോക്ക്ഡൗണുകൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

രാജ്യത്തെ പുതിയ കേസുകളില്‍ 94 ശതമാനം വരെ ഡെല്‍റ്റ വേരിയന്റ് കാരണമാണ്. കോവിഡ് മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനത്തിൽ നിന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച പിന്നോക്കം പോയിരുന്നു.

RECENT POSTS
Copyright © . All rights reserved