ഷിബു മാത്യൂ.
സീറോ മലബാര്‍ സഭയുടെ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ മന്നയ്ക്ക് നല്‍കിയ ആശംസയുടെ പൂര്‍ണ്ണരൂപം.
ആയിരം എപ്പിസോഡിന്റെ നിറവില്‍ ‘മന്ന’.
സോഷ്യല്‍ മീഡിയ വചന പ്രഘോഷണത്തിനും കൂടി ഉപയോഗിക്കണമെന്ന പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അന്വര്‍ദ്ധമാക്കി ഫാ. ബിനോയ് ആലപ്പാട്ട് മന്ന എന്ന പേരില്‍ യൂ ട്യൂബില്‍ ദിവസവും പബ്‌ളീഷ് ചെയ്യുന്ന ദൈവവചനപ്രഘോഷണത്തിന്റെ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയായി. വചനം പ്രഘോഷിക്കുന്നതോടൊപ്പം വ്യക്തികളുടെയും സമൂഹത്തിന്റെയും സഭയുടെയും ആദ്ധ്യാത്മികവും ഭൗതീകവുമായ വിഷയങ്ങള്‍, അനുസ്മരിക്കപ്പെടേണ്ട ദിവസങ്ങളുടെയും കാലങ്ങളുടെയും ചിന്തകള്‍ ഇവയെല്ലാം വിശുദ്ധ ബൈബിളിലെ വചനങ്ങളുമായി കൂട്ടിയിണക്കി സഭയ്ക്കും സമൂഹത്തിനും വ്യക്തികള്‍ക്കും പോസിറ്റീവായ ഊര്‍ജ്ജം പകരുക എന്നതാണ് മന്ന കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുപ്പിറവിക്ക് ഒരുക്കമായ സന്ദേശങ്ങള്‍ നല്‍കി 2017 ഡിസംബര്‍ ഒന്നിനാണ് മന്നയുടെ ആദ്യ എപ്പിസോഡ് റിലീസായത്.
മുടങ്ങാതെ ആയിരം എപ്പിസോഡില്‍ എത്തുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും വീഡിയോ രൂപത്തില്‍. വായനക്കാര്‍ക്ക് താല്പര്യമുള്ള ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളം യുകെ സ്പിരിച്ച്വല്‍ ടീം ഫാ. ബിനോയ് ആലപ്പാട്ടുമായി ബന്ധപ്പെട്ടിരുന്നു.
മന്ന എന്ന ചിന്ത ജന്മമെടുത്തതെങ്ങനെയെന്ന ചോദ്യത്തിന് ഫാ. ബിനോയ് മറുപടി പറഞ്ഞതിങ്ങനെ.
പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഒരിക്കല്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ സോഷ്യല്‍ മീഡിയയിലാണ് ജനം മുഴുവനും. സോഷ്യല്‍ മീഡിയയിലെ എല്ലാ ഉപകരണങ്ങളും വചന പ്രഘോഷണത്തിനും കൂടി ഉപകരിക്കുന്ന വിധത്തിലാവണം. ഈയൊരു ചിന്തയാണ് മന്നയുടെ പിറവിക്ക് കാരണം. കൂടാതെ, എന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് തേന്‍പള്ളില്‍ അച്ചന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു.
ഒരു ക്യാപ്‌സൂള്‍ ടൈപ്പാണ് മന്ന. കുറഞ്ഞ സമയം കൊണ്ട് വചനത്തേക്കുറിച്ചൊരു ധ്യാനം. വചനം മനസ്സിന്റെ ഭാഗമാകാന്‍ പെട്ടന്ന് സാധിക്കണം. ഒത്തിരി പറയുന്നതിലല്ല കാര്യം.
മന്ന നേരിട്ട പ്രതിസന്ധികള്‍, മന്ന കത്തോലിക്കാ സഭയ്ക്ക് നല്‍കിയ സംഭാവനകള്‍, ആയിരം എപ്പിസോഡ് ചെയ്ത ഫാ. ബിനോയ് മന്നയില്‍ എങ്ങനെ ആനന്ദം കാണുന്നു ഈ ചോദ്യങ്ങളോടെല്ലാം ഫാ. ബിനോയ് പ്രതികരിച്ചതിങ്ങനെ.
ഒരു പ്രതിസന്ധിയും മന്ന നേരിട്ടിട്ടില്ല. ഇത് എന്റെ പാഷനാണ്. ദിവസവും രാവിലെ അല്പനേരം ധ്യാനിക്കും. പിന്നീട് റിക്കോര്‍ഡ് ചെയ്ത് എഡിറ്റ് ജോലികളും നടത്തി അപ് ലോഡ് ചെയ്യും. ശുശ്രൂഷ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാകുമായിരിക്കാം. പക്ഷേ ഞാനതറിയുന്നില്ല. സാധാരണക്കാരന്റെ ഭാഷയില്‍ വചനം പ്രഘോഷിക്കണം. ആരോഗ്യമുള്ളിടത്തോളം കാലം മന്നയുമായി മുന്നോട്ട് പോവുക എന്നതാണ് ആഗ്രഹം. മന്നയ്ക്കായി ഒരുങ്ങുന്നത് എനിക്കെന്നും ആനന്ദമാണ്. ഒരു പാട് ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഞങ്ങളുടെ സഭയിലെ വൈദീക സഹോദരങ്ങള്‍ എല്ലാം വലിയ പ്രോത്സാഹനം തന്നുകൊണ്ടിരിക്കുന്നു. ഒരു വലിയ സന്തോഷമുള്ളതിതാണ്. ആയിരം എപ്പിസോഡ് ചെയ്തിട്ടും ആവര്‍ത്തന വിരസതയുണ്ടായിട്ടില്ല എന്ന് പലരും പറഞ്ഞു. അത് പരിശുദ്ധാത്മാവിന്റെ കൃപ മാത്രമാണെന്ന് വിശ്വസിക്കുന്നു. ഫാ. ബിനോയ് പറഞ്ഞു.
സഭാ മേലധ്യക്ഷന്‍മാര്‍ മുതല്‍ സമൂഹത്തിന്റെ നിരവധി മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ മന്നയ്ക്ക് ആശംസയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സാങ്കേതികമായ തടസ്സം ഉള്ളതുകൊണ്ട് പലതും ഒഴിവാക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
ആശംസകളിലൂടെ…
ഫാ. മാത്യൂ മുളയോലില്‍
(ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാന്‍, രൂപതയുടെ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ )
വചനത്തോട് ബിനോയ് അച്ചന്‍ കാണിക്കുന്ന താല്പര്യമാണ് മന്ന. അത് ആയിരം എപ്പിസോഡില്‍ എത്തിയതില്‍ ഞാനും അതിയായി സന്തോഷിക്കുന്നു. മന്നയുടെ പല എപ്പിസോഡും കാണുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതില്‍ അനുദിന വചന വിചിന്തനങ്ങള്‍, ലോകമാസകലം അനുസ്മരിക്കപ്പെടേണ്ട പ്രത്യേക ദിനങ്ങളുടെ ചിന്തകള്‍, നോമ്പ് കാലം പോലെ അനുസ്മരിക്കപ്പെടേണ്ട കാലങ്ങളേക്കുറിച്ചുള്ള ചിന്തകള്‍ എല്ലാം അടങ്ങിയ മന്ന, അത് ശ്രവിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും ജീവിത വിജയം നേടുകയും ചെയ്യുമെന്നതില്‍ തെല്ലും സംശയമില്ല. അച്ചന്റെ ഈ സംരംഭത്തിന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.
ഫാ. ജോസഫ് അന്തിയാകുളം
(സ്പിരിച്ച്വല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
മന്ന ഇസ്രായേല്‍ ജനത്തിന് വിശപ്പിനുള്ള ആഹാരമായിരുന്നു. പുതിയ നിയ്മത്തിലെ വിശുദ്ധ കുര്‍ബാനയുടെ മുന്നാസ്വാദനമായിരുന്നു പഴയ നിയ്മത്തിലെ മന്ന. ആത്മീയ ദാഹത്തോടു കൂടി മാത്രമേ ഇത് ഭുജിക്കാനാവൂ. ബിനോയ് അച്ചന്‍ ഒരുക്കുന്ന മന്നയിലെ സന്ദേശങ്ങള്‍ കേള്‍ക്കുന്നവരില്‍ തീര്‍ച്ചയായും ഒരു ആത്മീയ ഉണര്‍ച്ച് ലഭിക്കുവാനിടയായിട്ടുണ്ട് എന്നത് ശ്ലാഹനീയമാണ്. ഓരോ പ്രഭാതത്തിലും ഉന്മേഷം നല്‍കുന്ന ആത്മീയ വെളിച്ചമാണ് മന്ന നല്‍കുന്ന സന്ദേശങ്ങള്‍. ധാരാളം പേരുടെ ആത്മീയ വിശപ്പകറ്റാന്‍ മന്ന കാരണമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബിനോയ് അച്ചന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.
സി. ആന്‍ മരിയ SH
(ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ആന്റ് ചെയര്‍പേഴ്‌സണ്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
ഈശോയുടെ കരങ്ങളിലെ ഉപകരണമായി മാറിക്കൊണ്ട് തനിക്ക് കിട്ടിയ ആത്മീയ വെളിച്ചം മന്നയിലൂടെ മറ്റുള്ളവരിലേയ്ക്ക് പകരാന്‍ അച്ചനെടുത്ത കഠിനമായ അധ്വാനത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആദ്യമേ പ്രാര്‍ത്ഥിക്കുന്നു. ഈ മീഡിയയിലൂടെ കര്‍ത്താവിന്റെ വചനം താന്‍ ആയിരിക്കുന്നിടത്തു നിന്ന് അനേകം ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുമ്പോള്‍ തീര്‍ച്ചയായും അച്ചന്റെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പാണ്. കാലഘട്ടത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞു കൊണ്ട് വിശ്വാസത്തെ തിരുവചനത്തിലേയ്ക്കും വിശുദ്ധ കുര്‍ബാനയിലേയ്ക്കും സഭയിലേയ്ക്കുമൊക്കെ ചേര്‍ത്ത് പിടിക്കാന്‍ വലിയ കരുതലും ശ്രദ്ധയും അച്ചന്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്. ദൈവവചനം പങ്കുവെയ്ക്കുവാനുള്ള അച്ചന്റെ തീവ്രമായ ആഗ്രഹത്തിന് ദൈവം നല്ല ഫലം തരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫാ. ജേക്കബ് ചക്കാത്ര
( സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി, SMYM ഗ്ലോബല്‍ ഡയറക്ടര്‍, യുവദീപ്തി SMYMചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍)
ബഹുമാനപ്പെട്ട ബിനോയ് ആലപ്പാട്ടച്ചന്റെ ഹൃദയഹാരിയായ വചന പ്രസംഗം ‘മന്നാ’ എന്ന യൂടൂബ് ചാനലിലൂടെ ശ്രവിക്കുമ്പോള്‍ ഒരു പാട് സന്തോഷം. 1000 എപ്പിസോഡ് പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനത്തോടെ ആദരവോടെ അച്ചനെ അഭിനന്ദിക്കുന്നു. ഓരോ നാളിനെയും വചന ബദ്ധമായി അവതരിപ്പിക്കുമ്പോള്‍ വചനത്തിന്മേല്‍ ദിനംപ്രതിയുള്ള ധ്യാനം എത്രമാത്രം ആത്മാര്‍ത്ഥമായുള്ളതാണ്. ജീവിത വിശുദ്ധിയും ആത്മാര്‍ത്ഥമായ സമര്‍പ്പണവും അച്ചന്റെ ഓരോ ധ്യാന ചിന്തകളേയും വേറിട്ടതാക്കുന്നു. അവസരങ്ങളെ പ്രയോജനപ്പെടുത്തി കാലഘട്ടത്തിനനുസരിച്ച് വചനാവിഷ്‌കാരം നടത്തുന്ന ബിനോയ് അച്ചന്റെ ധ്യാനം ശ്രവിക്കുമ്പോള്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്നു. ഉണര്‍ത്ത് പാട്ടായും മനസ്സിനെയും ശരീരത്തേയും ബലപ്പെടുത്തുന്ന സ്വര്‍ഗ്ഗീയമന്നയായും മന്നാ പ്രഭാഷണം മാറുന്നു. ഇനിയും ഇടമുറിയാതെ വചനം ഒഴുകട്ടെ. ഒരു പ്രവാഹമായും കടല്‍ ഇരമ്പലായും അച്ചന്‍ ശബ്ദിക്കട്ടെ. വിത്ത് വീഴുന്ന വയല്‍ കോരിത്തരിച്ച് നൂറ് മേനി ഫലങ്ങള്‍ കൊയ്യുമ്പോള്‍ വയലുടമ വിത്ത് വിതച്ച് കൊയ്യുന്നവന്റെ നെറ്റിമേല്‍ ഇപ്രകാരം എഴുതും… ദൈവത്തിന് വിശ്വസ്തനായ കാര്യസ്ഥന്‍..
ജോളി മാത്യൂ
(വിമന്‍സ് ഫോറം സ്ഥാപക പ്രസിഡന്റ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
ബഹു. ബിനോയി ആലപ്പാട്ട് അച്ചന്‍ ഒരുക്കുന്ന ‘മന്ന’ എന്ന ദൈവവചന പ്രഘോഷണം ആയിരം എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ അത് അദ്ധ്യാത്മിക യാത്രയിലെ ഒരു നിര്‍ണ്ണായക നാഴികകല്ലാവുകയാണ്. അച്ചനുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ആദ്ധ്യാത്മിക ബന്ധവും, അനുഭവങ്ങളും ഒരു ആത്മ സാഫല്യമായി കരുതുന്നു. വളരെ അഗാധമായ ദൈവശാസ്ത്ര വിഷയങ്ങള്‍ അവയുടെ തീഷ്ണതയും, ഗൗരവവും ശോഷിക്കാതെ സാമാന്യ മനസ്സുകളിലേക്ക് ലളിതവും ദീപ്തവുമായി സംവേദിക്കുവാനുള്ള അച്ചന്റെ അനന്യമായ കഴിവ് ദൈവനിവേശിതമെന്നല്ലാതെ മറ്റെന്തുപറയാന്‍? ദൈവ വചനങ്ങളെ ജീവിത യാത്രയില്‍ അനുഭവവേദ്യമാക്കി ആത്യന്തീക ലക്ഷ്യത്തിലേക്കുള്ള പ്രയാണം അര്‍ത്ഥസമ്പുഷ്ടമാക്കുന്ന ഈ വചന സമൃദ്ധിയുടെ സമ്പന്നതയില്‍ ഒരു നവ ക്രിസ്തീയ ജീവിതം നയിക്കുവാനുതകുന്ന പാത വെട്ടിത്തുറന്ന ബിനോയി അച്ചനെ അത്യന്തം ബഹുമാനപൂര്‍വ്വം അനുമോദിക്കാം. ഇനിയും അപൂര്‍ണ്ണമായ, അപക്വമായ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് അച്ചന്‍ തരുന്ന ‘മന്ന’ ധാരാളം പൊഴിക്കട്ടെ, എന്നു പ്രാര്‍ത്ഥിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ആദ്ധ്യാത്മിക ജീവിതത്തിന് പുതിയ മാനങ്ങള്‍ തേടുന്ന ഫാ. ബിനോയ് ആലപ്പാട്ട് CMFനും മന്നയ്ക്കും മലയാളം യുകെ സ്പിരിച്ച്വല്‍ ന്യൂസ് ടീമിന്റെ ആശംസകള്‍.
ദൃശ്യം 2വിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി 12ത് മാന്‍ എന്ന ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇപ്പോഴിതാ അതിനിടയില്‍ തന്റെ മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരു ഗംഭീര ചിത്രത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ഒരു അഭിമുഖത്തിലാണ് ജീത്തു തന്റെ മനസ്സുതുറന്നത്. ദൃശ്യം ടുവിന് ശേഷ്ം പെട്ടെന്ന് ആ സിനിമയിലേക്ക് കടക്കാതിരുന്നതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
ജീത്തുവിന്റെ വാക്കുകള്‍
ഞാനൊരു സിനിമ ആലോചിക്കുന്നുണ്ട്. പിന്നെ ബാക്ക് ടു ബാക്ക് ത്രില്ലര്‍ ആയതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത്. ആ സിനിമ കൂടി ഇറങ്ങിയാല്‍ നാട്ടുകാര്‍ എന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേനെ. ഇതുപോലൊരു കൊലപാതകരീതിയൊക്കെ കണ്ടു പിടിച്ച്, ഡിസ്‌കസ് ചെയ്ത് വച്ചിരിക്കുകയാണ്.
കുറേക്കൂടി സെറ്റ് ചെയ്യാനുണ്ട്. പക്ഷെ ഏത് ഹീറോ അഭിനയിക്കാന്‍ തയ്യാറാകുമെന്നാണ് നോക്കുന്നത്. കാരണം ആ കഥാപാത്രം അങ്ങനെ ഒന്നാണ്. ജീത്തു പറയുന്നു. ദൃശ്യം 2വിലെ മീനയുടെ വസ്ത്രാലങ്കാരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചും ജീത്തു മനസ് തുറന്നു.
ഹെയ്തി പ്രസിഡന്റ് ജോവനൽ മോസ് കൊല്ലപ്പെട്ടു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടക്കാല പ്രധാനമന്ത്രിയായ ക്ലൌഡേ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ജോവനല്‍ മോയ്‌സിന്റെ സ്വകാര്യ വസതിയില്‍ ഉണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.
മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തിയാണെന്നും സംസ്ഥാനത്തിന്‍റെ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ഇടക്കാല പ്രധാനമന്ത്രി അറിയിച്ചു.
നഴ്സായ മലയാളി യുവാവിനെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കുന്നപ്പിള്ളിയിൽ പറമ്പിലക്കാടൻ വീട്ടിൽ അരുണാണ് മരിച്ചത്. 35 വയസ്സായിരുന്നു.
സാക്കിനക്കയിലെ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് വാക്സിൻ ഡ്യൂട്ടിക്ക് വേണ്ടി ദുബൈയിൽ ആയിരുന്നു അരുൺ. ഈ അടുത്താണ് മുംബൈയിലേക്ക് ഇദ്ദേഹം തിരികെയെത്തിയത്. മുൻപ് ഇസ്രായേലിലും അരുൺ ജോലി ചെയ്തിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.
ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവർ നാട്ടിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാഡ് കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുമായി സംസാരിച്ച് സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ച് മലയാളി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് പ്രവാസികള്‍ കേട്ടത്. തൃശൂര്‍ കീഴൂര്‍ സ്വദേശി സതീഷ് (55)ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഷാര്‍ജയില്‍ താമസിക്കുന്ന സന്തോഷ് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച അഷ്‌റഫ് താമരശ്ശേരിയെ ഫോണ്‍ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യര്‍ഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.
അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്‍പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല്‍ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില്‍ എപ്പോഴോ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നു.ഷാര്‍ജയിലെ ഒരു സന്തോഷിന്റെ ഫോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും.
ഞാന്‍ സന്തോഷിനോട് ചോദിച്ചു,അയാള്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല്‍ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാന്‍ എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു.കമ്പനിയിലെ PRO അഷ്‌റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ്‍ എനിക്ക് വന്നത്.
ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള്‍ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്‍ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന്‍ ആ കമ്പനിയുടെ PRO യോട് ചോദിച്ചു. രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍,ഞാന്‍ വീണ്ടും ചോദിച്ചു.
നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു, അഷ്‌റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള്‍ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന്‍ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്തോഷ് തന്നെയാണ്. സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍,ഞാന്‍ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്‌നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിന്റെ പ്രശ്‌നം,അത് എന്നാേട് പറയാമായിരുന്നില്ലേ…..
വളരെയധികം വേദനയോടെ
അഷ്‌റഫ് താമരശ്ശേരി
രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ പുന:സംഘടനയില്‍ 43 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തു. മോഡി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് രാജീവ്. പുനസംഘടന കഴിയുന്നതോടെ മോഡി മന്ത്രിസഭയില്‍ 78 അംഗങ്ങളാണുണ്ടാവുക. 43 പുതിയ മന്ത്രിമാരില്‍ 36 പേര്‍ പുതുമുഖങ്ങളാണ്. 15 പേര്‍ക്കാണ് കാബിനറ്റ് പദവി. 11 വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുനസംഘടന. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോഡി മന്ത്രിസഭയില്‍ കായികമന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയായി. കിരണ്‍ റിജ്ജുവിനും ഹര്‍ദീപ് സിങ് പുരിക്കും പുറമേ അനുരാഗ് ഠാക്കൂറിനും ആര്‍കെസിങ്ങിനും ജി കിഷന്‍ റെഡ്ഡിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുപ്രിയ പട്ടേലും ശോഭ കരന്തലജെയും മീനാക്ഷി ലേഖിയും കേന്ദ്രസഹമന്ത്രിമാരായി. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രസഹമന്ത്രിയായി സ്ഥാനമേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ നാരായണസ്വാമിയും കേന്ദ്രസഹമന്ത്രിയായി. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പുതിയ മന്ത്രിസഭ. കേന്ദ്ര ടെലികോംമന്ത്രി രവിശങ്കര്‍ പ്രസാദും കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചു. ഡിവി സദാനന്ദ ഗൗഡ, ഡോ. ഹര്‍ഷ് വര്‍ധന്‍, സന്തോഷ് ഗാങ്വാര്‍, രമേശ് പൊഖ്രിയാല്‍, ബാബുല്‍ സുപ്രിയോ, അശ്വിനികുമാര്‍ ചൗബേ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രെ പ്രതാപ് ചന്ദ്ര സാരംഗി, രത്തന്‍ലാല്‍ കഠാരിയ, റാവു സാഹിബ് പാട്ടീല്‍ എന്നിവരും സ്ഥാനമൊഴിഞ്ഞു.
പുനഃസംഘടനയിലെ 43 പേര്:
മെട്രിസ് ഫിലിപ്പ്
മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മൾ പഠിച്ചിരിക്കുന്നത്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവൻ/അവൾ ഏറ്റവും അധികമായി ബഹുമാനിക്കേണ്ടത് തനിക്ക് ജന്മം നൽകിയ അമ്മയെ ആണ്. അതിന് ശേഷമാണ് പിതാവും, ഗുരുവും, ദൈവവും, മനുഷ്യന്റെ ബഹുമാനപട്ടികയിൽ ഇടം പിടിക്കുന്നത്. അമ്മമാരുടെ ഉൽകണ്ഠയോടൊപ്പം, മറ്റൊരു കൂട്ടരും മക്കളെ ഓർത്തു ആകുലപ്പെടുന്നുണ്ട്. ജന്മം നൽകിയില്ലങ്കിലും, തങ്ങളുടെ സ്വന്തം മക്കളെ പോലെ ചേർത്തുപിടിക്കുന്ന ഗുരുക്കൻമാർ. നൂറ്റാണ്ടുകൾക്കു മുൻപ് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. ഗുരുവിനോടൊപ്പം താമസിച്ചു പഠിക്കുന്ന രീതി. നൂറ്റാണ്ടുകൾക്കു ശേഷം, ഈ കോവിഡ് കാലത്ത്, വിദ്യാർത്ഥികളും, ആദ്ധ്യാപകരും ഓൺലൈൻ ക്ലാസ്സിലൂടെ കാണുവാൻ മാത്രമേ സാധിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ, ടീച്ചേഴ് സ്, കുട്ടികളെ കാണാതെ മിസ് ചെയ്യുന്നുണ്ട്. സ്കൂൾ എന്ന് ഓപ്പൺ ചെയ്യുമോ ആവൊ…
ഗുരുക്കൻമാരെ എന്നും എല്ലാവരും ബഹുമാനിക്കും സ്നേഹിക്കും. നഴ്സറി സ്കൂൾ ടീച്ചേഴ് സ് തുടങ്ങി യൂണിവേഴ്സിറ്റി പ്രൊഫസർ വരെ ഉള്ളവർ ആണെങ്കിലും, അവർക്കു അവരുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ വേണ്ടി, രാപകൽ ഇല്ലാതെ, നോട്സ് പ്രിപയർ ചെയ്യണം, കൂടാതെ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം. കുടുംബത്തിലെ ജോലി തിരക്കിനൊപ്പം, ഈ നോട്സ് തയ്യാർ ആക്കുവാനും, കൂടാതെ, വിദ്യാർത്ഥികളുടെ അസൈന്മെന്റ്സ് നോക്കണം, ആൻസർ ഷീറ്റ്‌സ് വാല്യൂ ചെയ്യണം, ഇന്റേർനൽ മാർക്സ് ഇടണം, അങ്ങനെ അങ്ങനെ എന്തെല്ലാം ജോലികൾ ടീച്ചേഴ്സ് ദിവസേന ചെയുന്നുണ്ട് എന്ന് ആരും ചിന്തിക്കുന്നില്ല. പണ്ട് കാലങ്ങൾ പോലെ അല്ല ഇപ്പോൾ, കുട്ടികളും അഡ്വാൻസ് ആയിരിക്കുന്നു. ഏതെല്ലാം ചോദ്യങ്ങൾ അവർ ചോദിക്കും എന്ന് അറിയില്ലതാനും.
ലോ കോളേജ് ടീച്ചേഴ് സ് ആണെങ്കിൽ, ദിവസേന മാറിക്കൊണ്ടിരിക്കുന്ന, നിയമങ്ങൾ പഠിച്ചെടുക്കണം, ഇൻഫർമേഷൻ ടെക്നോളജിയിലും, മെഡിക്കൽ സയൻസിലും എല്ലാം ദിവസേന പുതിയ പുതിയ സംഭവങൾ വന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ അതെല്ലാം പഠിക്കണം, നോട്സ് പ്രിപയർ ചെയ്യണം.
എയ് ഡഡ് കോളേജ് അദ്ധ്യാപകർക്ക് , ഒരു ദിവസം 3 മണിക്കൂർ ക്ലാസ് എടുത്താൽ മതി, എന്നിട്ടും അവർക്കു ശമ്പളം വർദ്ധിപ്പിച്ചു, എന്ന് പറഞ്ഞുകൊണ്ട് അവരെ കുറ്റപ്പെടുത്തുന്ന കുറെ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവർ, രാപകൽ ഇല്ലാതെ പഠിച്ചു, യുജിസി എക്സാം പാസായിട്ടാണ്, ടീച്ചിങ് പ്രൊഫെഷൻ എടുത്തിരിക്കുന്നത്. തന്നെയുമല്ല ആ 3 മണിക്കൂർ ക്ലാസ് എടുക്കാൻ 10 മണിക്കൂർ സമയം എടുത്ത് നോട്സ്, പ്രിപയർ ചെയ്ത് വേണം, കുട്ടികൾക്ക് ക്ലാസ് എടുക്കാൻ എന്ന് ആരും ചിന്തിക്കുന്നില്ല. അതുപോലെ തന്നെയാണ്, സ്കൂൾ ടീച്ചേഴ്സും.
ഇപ്പോൾ ഓൺലൈൻ ക്ലാസ് ആയത് കൊണ്ട്, കുട്ടികളുടെ കൂടെ മാതാപിതാക്കളും, ഉള്ളത് കൊണ്ട്, പൊതുവെ ടീച്ചേഴ്സിന് ടെൻഷൻ ഉണ്ടുതാനും. ലോ സ്റ്റുഡന്റസ്ന്റെ കൂടെ ഇരിക്കുന്നത്, അഡ്വ . പ്രാക്റ്റിസസ് ചെയ്യുന്ന മാതാപിതാക്കൾ ആയിരിക്കും. അത് കൊണ്ട് തന്നെ, അവർക്ക് ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്ന വിഷയത്തെകുറിച്ചു നല്ല ഗ്രാഹ്യം ഉണ്ട് താനും. അതുകൊണ്ട് ടീച്ചേഴ്സ് ഒരു മിസ്റ്റേക് സ് പോലും വരുത്താതെ തന്നെ പഠിപ്പിക്കണം.
സ്കൂളിൽ പോയി കുട്ടികൾ പഠിച്ചാൽ മാത്രമേ, അവരുടെ, മാനസികമായും ആരോഗ്യകരവുമായ ബുദ്ധിവികാസം ഉണ്ടാകുകയുള്ളൂ. ടീച്ചർ ബോർഡിൽ എഴുതി പഠിപ്പിക്കുന്നത്, കുട്ടികൾ ഒരിക്കലും മറക്കില്ല. ഓൺലൈൻ ക്ലാസ് കൊണ്ട്, “കോവിഡ് ജനറേഷൻ” കുട്ടികൾ മൊബൈൽ അടിമകൾ ആയി തീരുന്നില്ലേ?
സമൂഹത്തിൽ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്നവർ അദ്ധ്യാപകർതന്നെയാണ്. പഠിപ്പിച്ച അദ്ധ്യാപകരെ, ഒരിക്കലും നമ്മൾ മറക്കാറില്ല. അവർ തന്ന ശിക്ഷണം കൊണ്ടല്ലേ,കുറേ കാര്യങ്ങൾ എല്ലാം ഇപ്പോഴും മറക്കാതെ ഇരിക്കുന്നത്. ഗുരുക്കൻമാരെ നമുക്ക് ഓർക്കാം. അവരെ കൂടുതലായി സ്നേഹിക്കാം. എല്ലാവർക്കും ആശംസകൾ.
ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ മരണത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ബിജെപി ഹരിയാന ഘടകം. ഹരിയാന ബിജെപി ഐടി ആന്റ് സോഷ്യല്‍ മീഡിയാ മേധാവി അരുണ്‍യാദവാണ് ദിലീപ് കുമാറിനെതിരെ വിദ്വേഷ പരാമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ഹിന്ദു പേരില്‍ ധാരാളം സാമ്പത്തിക നേട്ടം കൈവരിച്ചുവെന്നാണ് ഹരിയാന ബിജെപി നേതാവ് അരുണ്‍യാദവ് പറഞ്ഞത്.
പരാമര്‍ശത്തിനെതിരെ ശിവസേന നേതാവും ബോളിവുഡ് താരവുമായ ഊര്‍മ്മിള മഡോത്ക്കര്‍ ശക്തമായാണ് പ്രതികരിച്ചത്. ‘ഷെയിം ഓണ്‍ യു’ എന്ന് പെരുവിരല്‍ താഴേക്ക് കൊടുത്ത ഒരു ഇമോജിയും ചേര്‍ത്താണ് ഊര്‍മ്മിള മറുപടി നല്കിയത്.
ദിലീപ് കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ചെയ്ത പോസ്റ്റിലാണ് വിദ്വേഷകരമായ വാക്കുകള്‍ ഹരിയാന ബിജെപി ഉപയോഗിച്ചത്. മുഹമ്മദ് യൂസഫ് ഖാന്‍ ഹിന്ദു പേരില്‍ ധാരാളം പണം സമ്പാദിച്ചുവെന്ന് എഴുതിയ വാചകത്തില്‍ ബ്രാക്കറ്റിലാണ് ദിലീപ് കുമാറെന്ന് ചേര്‍ത്തിരിക്കുന്നത്.
ഇന്ത്യന്‍ സിനിമാലോകത്തിന് തീരാനഷ്ടമാണെന്നും അനുശോചനം ദു:ഖാര്‍ത്തരായ ബന്ധുക്കളെ അറിയിക്കുന്നുവെന്നുമാണ് പിന്നീട് നല്കിയിരിക്കുന്നത്. തുടര്‍ന്ന് ആത്മശാന്തിയും അന്തരിച്ച നടന് ഹരിയാന ബിജെപി ഘടകം നേരുന്നുണ്ട്. ഊര്‍മ്മിള മഡോത്ക്കര്‍ ബിജെപിയുടെ വിദ്വേഷകരമായ പോസ്റ്റിനെതിരെ ശക്തമായി രംഗത്ത് എത്തിയതോടെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ ഭയാനകം ആണ് ‘ലാംഡ’ വകഭേദം. 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത് ഏറ്റവും ഉയർന്ന് കോവിഡ് മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.
യു.കെയിൽ ഇതുവരെ ആറ് ലാംഡ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാംഡ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ വിനാശകാരിയാണെന്ന് ഗവേഷകർ കണ്ടെത്തിയതായി ‘ദ സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം മേയ്, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്ന് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ജൂൺ 30നകം എട്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട് ചെയ്തതായി പി.എ.എച്ച്.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ് വ്യക്തമാക്കി. എന്നാൽ ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് മെൻഡസ് പറഞ്ഞു.
ഡെൽറ്റ വകഭേദത്തിനെതിരായ പോരാട്ടം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണ് ലാംഡ യൂറോപ്പിലേക്കെത്തുന്നത്. ഇന്ത്യയിലായിരുന്നു ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്. ലാംഡ വകഭേദത്തിന്‍റെ വ്യാപനശേഷി സംബന്ധിച്ച കൂടുതല്‍ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. ഡെൽറ്റ വകഭേദത്തിന്‍റെ ഭീഷണി തുടരുന്നതിനിടെയാണ് ലാംഡ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിക്കുന്നത്.
ജൂലൈ 19 മുതൽ മാസ്ക് നിയമങ്ങൾ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ബോറിസ് ജോൺസണെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. കോവിഡ് നിയന്ത്രണങ്ങൾ ഒറ്റയടിയ്ക്ക് പിൻവലിക്കുന്നത് തിരിച്ചടിയ്ക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് എംപിമാർ എതിർപ്പുമായി രംഗത്തെത്തുന്നത്. കോമൺസിൽ ഈ വിഷയം ജോൺസണും സ്റ്റാമറും തമ്മിലുള്ള വാക്പോരിനും കാരണമായേക്കും.
യാത്രാ ക്വാറന്റൈൻ നിയമങ്ങളും ബോറിസ് ജോൺസൺ പിൻ വലിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന 2 ഡോസ് വാക്സിനും എടുത്ത ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് സെൽഫ് ഐസോലേഷൻ ഇല്ലാതെ തന്നെ വിദേശത്ത് വേനലവധി ആഘോഷിക്കാൻ അനുവദിക്കാനാണ് സർക്കാർ നീക്കം.
ഫ്രാൻസ്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാർക്ക് സെൽഫ് ഐസോലേഷൻ ഒഴിവാക്കുന്ന കാര്യത്തിൽ മന്ത്രിമാർ ഉടനെ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യദിനം എന്ന് വിളിക്കപ്പെടുന്ന നീക്കം ജൂലൈ 19 ന് നടപ്പാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുകയാണെന്നും അവശേഷിക്കുന്ന ആഭ്യന്തര നിയന്ത്രണങ്ങൾ കൂടി റദ്ദാക്കുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് ഓഗസ്റ്റ് പകുതി വരെ റോഡ് മാപ്പ് നീട്ടണമെന്ന നിലപാടുകാരനായിരുന്നു. ഇതായിരുന്നു സർക്കാരിന്റെ മെല്ലെപ്പോക്കിലേക്ക് നയിച്ചത്. എന്നാൽ ഹാൻകോക്കിന്റെ രാജിയെത്തുടർന്ന് ജോൺസൺ ഇക്കാര്യം പുനഃപരിശോധിക്കുകയായിരുന്നു.
തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട ബോർഡർ ഫോഴ്‌സ് ഇപ്പോൾ എതിർപ്പ് ഒഴിവാക്കി, നേരത്തേ നടപ്പാക്കാൻ തയ്യാ റാണെന്ന നിലപാടിലാണ്. ബോർഡർ ഫോഴ്‌സിന് ചില സാങ്കേതിക മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, പുതിയ സംവിധാനങ്ങൾ ലഭ്യമാക്കാൻ അവർ അൽപ്പം സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവസാന തിയതി ജൂലായ് 19 ആയിരിക്കുമെന്ന് അവർ അംഗീകരിച്ചതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
യാത്രക്കാരുടെ എണ്ണത്തിലും പരിശോധനയിലും ഉണ്ടാകുന്ന വർദ്ധനവ് കാരണം അതിർത്തിയിൽ നീണ്ട നിരകൾ ഉണ്ടാകാനുള്ള സാധ്യത ഉൾപ്പെടെയുള്ള ആശങ്കകൾ ഇപ്പോഴും ചിലർ ഉന്നയിക്കുന്നുണ്ട്. ചെക്ക്-ഇൻ ചെയ്യുമ്പോഴും ബ്രിട്ടനിൽ തിരിച്ചെത്തുമ്പോഴും വാക്സിനേഷന്റെ തെളിവ് നൽകുന്നതിന് യാത്രക്കാർക്കായി ഒരു ട്രയൽ സംവിധാനം വിമാനക്കമ്പനികൾ തയ്യാറാക്കിക്കഴിഞ്ഞു.
2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കാനാണ് ഹീത്രോ വിമാനത്താവളത്തിൻ്റെ നീക്കം. ഈ ആഴ്ച ആരംഭിക്കുന്ന പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനം കയറുന്നതിന് മുമ്പ് അവരുടെ കൊറോണ വൈറസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയും.
ഇത് വിമാനത്താവളത്തിൽ എത്തുമ്പോൾ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിൽ ഇമിഗ്രേഷനിലൂടെ കടന്നുപോകുന്നത് വേഗത്തിലാക്കാൻ അവരെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സെൽഫ് ഐസോലേഷൻ അവസാനിപ്പിക്കാനുള്ള തീരുമാനം ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഓരോ ദിവസവും കൂടുതൽ ഇളവുകളുമായി സർക്കാർ രംഗത്തു വരുമ്പോഴും കേസുകളുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. എങ്കിലും മരണ നിരക്ക് വർധിക്കുന്നില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. മാത്രമല്ല ഇംഗ്ലണ്ടിലെ ഇളവുകൾ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല.
ജൂലൈ 19 മുതൽ സോഷ്യൽ ഡിസ്റ്റൻസിംങ്ങും ഫെയ്സ്മാസ്കും നിർബന്ധമല്ലാതാക്കുന്ന കാര്യത്തിൽ ഈമാസം 12ന് പാർലമെന്റ് തീരുമാനമെടുക്കും. മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും നിയമപരമായ ബാധ്യത അല്ലാതാക്കി ഫൈൻ ഒഴിവാക്കുമ്പോഴും ഈ ശീലങ്ങൾ തുടരുന്നത് പ്രോൽസാഹിപ്പിക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നാണ് ഇതുവരെയുള്ള സൂചനകൾ.