Latest News

മുംബൈ: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മുംബൈയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. യു.കെ, യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ്.

മുംബൈ നഗരസഭയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും അവരോടൊപ്പം എത്തുന്ന മാതാപിതാക്കള്‍ക്കും ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മെട്രിസ് ഫിലിപ്പ്

The Great Leader…
Moses became one of the most important people in the history of Israel. But he nearly died when he was a baby.

ഈജിപ്ത് മുതൽ മൗണ്ട് നെബോ വരെ നീണ്ടുനിൽക്കുന്ന മോശയുടെ ചരിത്രം. ഈജിപ്തിലെ, ഇസ്രായേൽ ജനതയുടെ വളർച്ചയെ തടയാൻ, പിറക്കുന്ന എല്ലാ ആൺകുട്ടികളെയും കൊല്ലാൻ രാജാവ് ഉത്തരവിട്ടു. ആ സമയത്താണ്, മോശയുടെ ജനനം. ആ ‘അമ്മ, മൂന്ന് മാസം, ആരും കാണാതെ, ആ കുഞ്ഞിനെ വളർത്തി. തുടർന്ന്, ഒരു ബാസ്കറ്റിൽ, ഈ കുഞ്ഞിനെ കിടത്തി, രാജാവിന്റെ പെൺമക്കൾ, നീരാടാൻ, വരുന്ന, നദിയിൽ ഒഴുക്കിവിടുകയും, ഒഴുകി വരുന്ന ബാസ്കറ്റ്, തുറന്ന്, കുഞ്ഞിനെ രക്ഷിച്ച്, കുഞ്ഞിന്റെ അമ്മയെ, തന്നെ വളർത്താൻ ഏൽപ്പിച്ചു, അങ്ങനെ, മരണത്തിൽ നിന്നും, അമ്മ തന്നെ, മകനെ രക്ഷപ്പെടുത്തി. ആ മകൻ ആണ് മോശ എന്ന പ്രവാചകൻ.

സീനായ് മലയിൽവച്ച്, ഒരു കൂട്ടം ചെടിയിൽ,(Burning Bush) തീപടർത്തികൊണ്ട്, ദൈവം
മോശയെ വിളിച്ചു കൊണ്ട്, ഇപ്രകാരം പറഞ്ഞു, “ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തിൽനിന്ന്, ഇസ്രായേൽ ജനതയെ മോചിപ്പിക്കുന്നതിനായി, നിന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു”.

തന്റെ ജനത്തിനെ ക്രൂരമായി(Egyptians) പീഡിപ്പിക്കുന്നത് കണ്ട്, രോഷാകുലനായ ദൈവം ഈജിപ്തിൽ, “പ്ലേഗ്” എന്ന മഹാവ്യാധി പരത്തി, എല്ലാവരെയും നശിപ്പിച്ചു. അവസാന ആളും കടന്ന് പോയപ്പോൾ, കാളക്കുട്ടിയെ കൊന്ന്, രക്തം കട്ടിളപടിയിൽ തേച്ചുവെച്ചു. അങ്ങനെ, ആദ്യമായി ‘കടന്നുപോകൽ’ ആചരിച്ചു. തുടർന്ന്, എല്ലാ വർഷവും “passover” ആചരിച്ചുവരുന്നു.

ഒരു ദിവസം മോശയോട് ദൈവം കൽപ്പിച്ചു, തന്റെ, ജനതയുമായി, കാനാൻ ദേശത്തേയ്ക്ക് പോകുവാൻ. അങ്ങനെ വർഷങ്ങൾ, നീണ്ട് നിൽക്കുന്ന മരുഭുമിയിലൂടെയുള്ള യാത്ര ആരംഭിച്ചു. എന്നാൽ, ഈജിപ്ഷ്യൻ പടയാളികൾ, പാഞ്ഞുവരുന്നത് കണ്ട്, മോശ പ്രാർത്ഥിച്ചു. അങ്ങനെ ദൈവം ചെങ്കടലിനെ രണ്ടായി പകുത്തി, തന്റെ ജനതയെ രക്ഷിച്ചു. ആ യാത്ര, വർഷങ്ങൾ നീണ്ടു. മരുഭൂമിയിൽ, തന്റെ മക്കൾക്കായി, മോശയുടെ പ്രാർത്ഥനകൊണ്ട്, മന്ന പൊഴിച്ചു. പാറയിൽ നിന്നും, ജീവന്റെ ജലം ഒഴുക്കി. സീനായ് മലയിലേക്ക്, മോശയെ ദൈവം വിളിപ്പിച്ചു. പേടകത്തിൽ എഴുതിയ 10 കൽപ്പനകൾ നൽകി. മോശ, മലയിൽ, നിന്നും തിരിച്ചിറങ്ങി വരുമ്പോൾ. കണ്ടത്, ദൈവത്തിന് നന്ദി പറയുന്നതിന് പകരം, സ്വർണ്ണ കാളകുട്ടിയുമായി, ഡാൻസ് ചെയ്യുന്നതായിരിന്നു. പിന്നീട്, മോശ അവരെയും കൂട്ടി, വാഗ്ദത്വനാട്ടിലേക്കുള്ള യാത്ര തുടർന്നു.

മോശയുടെ യാത്ര അവസാനിക്കുന്നത്, ജോർദ്ദാനിലെ മൗണ്ട് നെബോയിൽ ആണ്. ആ മലയുടെ മുകളിൽ നിന്ന് കൊണ്ട് ദൈവം മോശയെ, അങ്ങ് അകലെ കാണുന്ന, ജോർദാൻ നദിയും, ജെറിക്കോ വീഥികളും, കാനാൻ ദേശവും , കാണിച്ചു കൊടുത്തു. തന്റെ ജനതക്കു ലഭിക്കുന്ന, ആ മനോഹര ഭൂമീ കൺകുളിർക്കെ കണ്ട്, സന്തോഷത്തോടെ തന്റെ 120 മാതെ വയസ്സിൽ, നെബോ കുന്നിൽ വെച്ചു മോശ മരിച്ചു. ഇപ്പോൾ കാണുന്ന നെബോ മൗണ്ടിൽ, മോശയുടെ, ശരീരം അടക്കം ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.

തുടർന്നുള്ള യാത്ര ജോഷ്വാ പ്രവാചകന്റെ നേത്രത്വത്തിൽ ആയിരുന്നു. ജെറിക്കോ മതിൽ തകർത്തുകൊണ്ട്, 10 കൽപ്പനകൾ അടങ്ങിയ രണ്ട് സ്ലാബുകൾ ഒരു പേടകത്തിനുള്ളിൽ ആക്കി, ചുമന്നു കൊണ്ട് , വാദ്യമേളങ്ങളോടെ, കാനാൻദേശത്തിലേക്ക് ഇസ്രായേൽ ജനം പ്രവശിച്ചു. അങ്ങനെ ദൈവം തന്റെ ജനതയെ, ഈജിപ്തിൽ നിന്നും രക്ഷപ്പെടുത്തി, ഇസ്രായേൽ എന്ന മനോഹര ദേശത്തുകൊണ്ടുവന്ന് പാർപ്പിച്ചു.

ഈ നോമ്പുകാലത്ത്, ദൈവം നൽകിയ ആ കരുതലിനെ ഓർത്തുകൊണ്ട് പ്രാർത്ഥിക്കാം. മോശ എന്ന രക്ഷകനിലൂടെ ദൈവം കാണിച്ച വഴിയിലൂടെ സഞ്ചരിക്കാം. ആമേൻ.

മലയാളം യു കെയുടെ ആരംഭകാലം മുതൽ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന വീക്കെൻഡ് കുക്കിംഗ് എന്ന പംക്തി ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഒട്ടേറ പുതുമകളുമായി ആടുത്ത ഞായറാഴ്ച മുതൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 എന്ന പേരിൽ ആരംഭിക്കുന്നു. വീക്കെൻഡ് കുക്കിങ്ങിന്റെ അമരക്കാരനായ ബേസിൽ ജോസഫിനൊപ്പം ബാസിൽഡണിൽ നിന്നും ഷെഫ് ജോമോൻ കുര്യാക്കോസും ഓസ്‌ട്രേലിയിലെ മെൽബണിൽ നിന്ന് മിനു നെയ്‌സണും, കെന്റിലെ ഡാറ്റ്ഫോർഡിൽ നിന്ന് സുജിത് തോമസും കൂടി കൈ കോർക്കുമ്പോൾ വീക്കെൻഡ് കുക്കിംഗ് സീസൺ 2 മലയാളം യൂകെയുടെ വായനക്കാരുടെ തീൻ മേശകളെ മോടി കൂട്ടും എന്ന് നിസംശയം പറയാം .

ഷെഫ് ജോമോൻ കുര്യാക്കോസ്

ജോമോൻ കുര്യാക്കോസ്

ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു. ഭക്ഷണം വളരെ ശ്രദ്ധയോടെ പാകം ചെയ്യാൻ മാത്രമേ നമ്മൾ ഏവരും ശ്രമിക്കാറുള്ളു, എന്നാൽ പാകം ചെയ്യുന്നതിനൊപ്പം അത് പ്ലേറ്റിൽ ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുക്കുന്ന പരിശ്രമങ്ങളുടെ നേർകാഴ്ച്ച വരും ആഴ്ചകളിൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാർക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.

ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.

സുജിത് തോമസ്

സുജിത് തോമസ്

പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ്, വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു. പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു. വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും, പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ്.

ലണ്ടനിൽ കുട്ടികളുടെ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ, പീഡിയാട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത പ്രവിത്താനം സ്വദേശിയാണ്. ഭാര്യ ഡയാന, മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .

മിനു നെയ്സൺ പള്ളിവാതുക്കൽ

മിനു നെയ്സൺ പള്ളിവാതുക്കൽ

ഓസ്ടേലിയൻ മണ്ണിലെ ഇന്ത്യൻ രുചികളുടെ റാണി മിനു നെയ്സൺ പള്ളിവാതുക്കൽ. cooking is an art…..പാചകം ഒരു കലയാണ്. മിനുവിനെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കൽ ഒരു വെറും പ്രക്രിയ മാത്രമല്ല…. മറിച്ച് ഒരു അനുഭൂതി ആണ്. ചെറുപ്പം മുതൽക്ക് തന്നെ പാചകത്തിൽ അതീവ താല്പര്യം ഉണ്ടായിരുന്ന മിനു രുചിക്കൂട്ടുകളുടെ രസതന്ത്രം ആദ്യമായി നേടിയത് അമ്മയിൽ നിന്നും ആണ്. പിന്നീട് വായിച്ചറിഞ്ഞതും, രസക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞതും എല്ലാം മിനു തന്റെ സ്വന്തം അടുക്കളയിൽ പലപ്പോഴായി പരീക്ഷിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചത് കാരണം അവിടുത്തെ ഭക്ഷണ രീതികളും തനതു വിഭവങ്ങളും പഠിക്കാനും ആസ്വദിക്കാനും മിനുവിന് അവസരം ലഭിച്ചു. തന്മൂലം തന്റെ പാചക പരീക്ഷണങ്ങൾ തനതു കേരളീയ വിഭവങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ ഇറ്റാലിയൻ, കോണ്ടിനെന്റൽ , ചൈനീസ് തുടങ്ങിയ വിഭവങ്ങളിലേക്കും വ്യാപിപ്പിച്ചു.

ഏത് വിഭവങ്ങൾ ഉണ്ടാക്കിയാലും വിഭവങ്ങൾ രുചികരമായിരിക്കുന്നതിനോടൊപ്പം പോഷക സമൃദ്ധവും തനതു രുചികളിൽ തയ്യാർ ചെയ്യുന്നതിലും കാണിക്കുന്ന ശ്രദ്ധയുമാണ് മിനുവിന്റെ വിജയത്തിന്റെ ആധാരം. കുക്കിംഗ് ഒരു ആർട്ട് ആണെങ്കിൽ ബേക്കിംഗ് അതിന്റെ സയൻസ് ആണ്. അളവുകൾ കിറുകൃത്യമായി ചെയ്യേണ്ടുന്ന ശാസ്ത്രം എന്നാണ് മിനുവിന്റെ പക്ഷം. മനോഹരങ്ങളായ കേക്കുകളും പെസ്ട്രികളും തയ്യാറാക്കുന്ന മിനു വരും ആഴ്ചകളിൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരുടെ രുചി മുകുളങ്ങൾക്ക് അവിസ്മരണീയ അനുഭൂതികൾ നൽകും എന്നതിൽ തർക്കമില്ല .മെൽബണിൽ സപ്ലൈ ചെയിൻ അനലിസ്റ് ആയി ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി നെയ്സൺ ജോർജ്ജ് പള്ളിവാതുക്കൽ ആണ് മിനുവിന്റെ ഭർത്താവ്. നെയ്സൺ ജോർജ്ജിനൊപ്പം മക്കളായ ആഞ്ചലീന ,ടിം എന്നിവരും അമ്മയുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ കൂടെയുണ്ട് .

ബേസിൽ ജോസഫ്

ബേസിൽ ജോസഫ്

മലയാളം യൂകെയുടെ വായനക്കാർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തി. ഭക്ഷണം കഴിക്കുന്നതിൽ ആണ് മലയാളികൾക്ക് കൂടുതൽ ഇഷ്ടം. എന്നാൽ ബേസിൽ ജോസഫിന് അങ്ങനെയല്ല മറിച്ചു അത് ഉണ്ടാക്കി മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും അവരുടെ മുഖത്തെ പുഞ്ചിരിയിലും ആണ് താത്പര്യം. വീക്കെൻഡ് കുക്കിംഗിലൂടെ 200 ൽ അധികം റെസിപ്പികൾ ആണ് ബേസിൽ പരിചയപ്പെടുത്തിയത്. ഈ റെസിപ്പികൾ ലോകത്തിലെ തന്നെ പ്രമുഖ പബ്ലിക്കേഷൻസ് ആയ ഡി സി ബുക്ക്സ് ബാച്ചിലേഴ്സ് പാചകം എന്ന പേരിൽ 2018 ൽ പ്രസിദ്ധീകരിച്ചു. മലയാളം യു കെ എക്സൽ അവാർഡ്, യുക്മ സിൽവർ സ്റ്റാർ അവാർഡ്, അഥീനിയം റൈറ്റേഴ്സ് സൊസൈറ്റി അവാർഡ്, 100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം സ്വന്തം. യു കെയിൽ വെയിൽസിലെ ന്യൂപോർട്ടിൽ ഭാര്യ റോഷൻ ,മക്കളായ നേഹ, നോയൽ എന്നിവർക്കൊപ്പം താമസം .

മലയാളം യൂകെയുടെ പ്രാരംഭകാലം മുതൽ എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന വീക്കെൻഡ് കുക്കിംഗ് എന്ന പംക്തിയുടെ അമരക്കാരനായ ബേസിൽ ജോസഫ് തന്നെയാണ് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റേയും ചുക്കാൻ പിടിക്കുന്നത്. മലയാളം യു കെയുടെ പ്രിയപ്പെട്ട വായനക്കാർക്ക് വീക്കെൻഡ് കുക്കിംഗ് സീസൺ 2 ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം.

ഡോ. ഐഷ വി

മാർച്ച് 22 ലോക ജലദിനം. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടേയും ജീവൻ നിലനിർത്താൻ ആവശ്യമായ ഒരു വസ്തു . ജലദിനത്തോടനുബന്ധിച്ച് ധാരാളം പേർക്ക് ശുദ്ധജലം നൽകിയ ചില നീരുറവകളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.

ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ അവസാനം ഞങ്ങൾ ചിറക്കരത്താഴത്ത് താമസമാരംഭിച്ച കാലം മുതൽ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കം വരെ ഞങ്ങളുടെ നാട്ടിലെ ധാരാളം ആളുകൾ ആശ്രയിച്ച കൊടിയ വേനലിലും വറ്റാത്ത ചില നീരുറവകൾ. അതിലൊന്ന് ഞങ്ങളുടെ വീട്ടിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടന്നാൽ കാണുന്ന വീതി കൂടിയ ഒരു ഓട. നീളം കൂടിയ രണ്ട് വശങ്ങളും വീതി കുറഞ്ഞ തെക്കു ഭാഗവും പാറക്കല്ല് വച്ച് കെട്ടിയിരുന്നു. തെക്ക് ഭാഗത്തെ കെട്ടിനടിയിൽ നിന്നും അനസ്യൂതം പ്രവഹിക്കുന്ന മൂന്ന് ഉറവകൾ . ഈ ഓടയിൽ ഇറങ്ങി നിന്ന് ആളുകൾ കുളിയ്ക്കാറുണ്ടായിരുന്നു. ഈ ഓടയുടെ മറ്റേ അറ്റം ചെന്ന് ചേരുന്നത് ചിറക്കര ദേവീക്ഷേത്രത്തിനടുത്തു കൂടി ഒഴുകി വന്ന് പോള ചിറയിൽ അവസാനിക്കുന്ന തോട്ടിലാണ്. ഉറവയുടെ തുടക്കത്തിൽ നിന്ന് പന്ത്രണ്ടടിയോളം കഴിഞ്ഞാൽ തമ്പിയണ്ണന്റെ പുരയിടത്തിൽ നിന്നും ഒഴുകിയെത്തുന്ന ജലവുമായി ചേർന്നാണ് ഇത് തോട്ടിലേയ്ക്ക് ഒഴുകുന്നത്. ഞങ്ങളുടെ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നതു വരെ പലപ്പോഴും കുളിയ്ക്കാനും അലക്കാനും ഈ ഉറവയെ ആശ്രയിച്ചിട്ടുണ്ട്. മഴക്കാലത്ത് ഈ ഓടയിൽ ധാരാളം മണ്ണ് വന്ന് അടിയുമ്പോൾ ലക്ഷ്മി അച്ഛാമ്മ കൂലിക്ക് ആളെ നിർത്തി ഓടയിലെ മണ്ണു മൊത്തം കോരിച്ച് ഓട വൃത്തിയാക്കും. എന്നിട്ട് കോരിയെടുത്ത മണ്ണ് മുഴുവൻ ലക്ഷ്മി അച്ഛാമ്മയുടെ പറമ്പിലെ നീർച്ചാൽ നികത്താനായി അതിൽ ഇടും. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന മട്ടിൽ ചിന്തിക്കുമ്പോൾ ലക്ഷ്മി അച്ഛാമ്മയുടെ ലോജിക്ക് പിടി കിട്ടും.

ഞാനും അപ്പുറത്തെ വീട്ടിലെ പെൺകുട്ടികളും നേരം വെളുക്കുന്നതിനു മുമ്പ് ഈ ഉറവയിലെ ജലത്തിൽ കുളിച്ച് കയറിയിട്ടുണ്ട്. നേരം വെളുത്താൽ ധാരാളം പേർ എത്തും.
കൊടിയ വേനൽ കാലത്ത് ഭൂതക്കുളം പരവൂർ പഞ്ചായത്തിലെ പല സ്ഥലങ്ങളിലേയ്ക്കും ഈ ഉറവയിൽ നിന്നും കുടിവെള്ളമായി ജലം കൊണ്ടുപോയിരുന്നു. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കമായപ്പോഴേയ്ക്കും റോഡിന്റെ വീതി കൂട്ടി. ഉറവയുടെ വീതി കുറച്ചു. റോഡിനിരുവശത്തും മുകൾഭാഗത്തേയ്ക്ക് ഓട പണിഞ്ഞു. അവസാനം ശുദ്ധമായ നീരുറവ അഴുക്കുചാലായി വെറും ഓടയായി പരിണമിച്ചു.

മറ്റൊന്ന് ചിറക്കര ക്ഷേത്രത്തിൽ നിന്നും തോടൊഴുകുന്ന ദിശയിൽ താഴേയ്ക്ക് തോട്ടു വരമ്പിലൂടെ നടക്കുമ്പോൾ ഒരു 30 മീറ്റർ കഴിയുമ്പോൾ വലതു വശത്ത് വയലിൽ ഒരു ഫൗണ്ടെൻ പോലെ പൊങ്ങി മറിയുന്ന ഒരു നീരുറവയാണ്. സ്കൂൾ കുട്ടികളുടെ കൗതുകമായിരുന്നു ഈ ഉറവ. കുട്ടികൾ അരി തിളച്ച് മറിയുന്നതിനോടാണ് ഈ ഉറവയെ ഉപമിച്ചിരുന്നത്. ഞങ്ങൾ ചിലപ്പോൾ തോട്ടു വരമ്പിൽ നിന്നും താഴേയ്ക്കിറങ്ങി ചെന്ന് ഉറവയിൽ നിന്നും പൊങ്ങിവരുന്ന മണൽ കൈയ്യിൽ കോരിയെടുത്ത് കളിക്കും. വയലിൽ ആ ഭാഗത്ത് മാത്രം നെല്ല് മുളച്ച് കണ്ടിട്ടില്ല. മനുഷ്യന്റെ ഇടപെടൽ ആ ഭാഗത്ത് അധികമുണ്ടായിട്ടില്ലാത്തതിനാൽ ആ ഉറവ ഇപ്പോഴും നിലനിൽക്കുന്നു എന്ന് പ്രതീക്ഷിക്കാം. മറ്റൊന്ന് പൊയ്കയിൽ ഭാഗത്ത് ചെറുകുളത്തിന്റെ ആകൃതിയിൽ വെട്ടിയെടുത്ത ഒരു ഉറവയാണ്. ശ്രീ നാരായണ ഗുരുവാണ് ഈ ഉറവ കണ്ടെത്തിയതെന്നും ചിറക്കരക്കാർ അദ്ദേഹത്തെ അവിടെ തുടരാൻ അനുവദിച്ചില്ലെന്നുമാണ് ആളുകൾ പറഞ്ഞു കേട്ടിട്ടുള്ളത്.

മറ്റൊന്ന് മുട്ടിയഴി കത്ത് വാതുക്കൽ കരത്തോട് ചേർന്ന് ഒരു ടാങ്ക് പോലെ കെട്ടിയിട്ടിരുന്നതിനകത്തുള്ള ഒരുറവയാണ്. അവിടെയും എപ്പോഴും തുണിയലക്കാനും കുളിക്കാനും പശുവിനെ കുളിപ്പിക്കാനും എത്തുന്നവരുടെ തിരക്കായിരുന്നു. മറ്റൊന്ന് ശ്രീ ബാലൻ പിള്ളയുടെ വീട്ടിന് മുൻഭാഗത്തെ വയലിൽ റിങ്ങിറക്കി കിണർ പോലെ തോന്നിക്കുന്ന ഒരുറവ. അതിന്റെ പ്രത്യേകത തറനിരപ്പിൽ നിന്നും ഉയർന്നു നിന്ന റിംഗിൽ നിന്നും ചരിഞ്ഞിരിക്കുന്ന ചരുവത്തിൽ നിന്നും വെള്ളം വാർന്നു പോകുന്ന പോലെ എപ്പോഴും വെള്ളം ഒഴുകി കൊണ്ടേയിരിയ്ക്കും. കാഴ്ചയിൽ ഒരു കിണർ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതായാണ് തോന്നുക. ഈയിടെ ഞാനാ ഉറവയെ കുറിച്ച് അന്വേഷിച്ചിരുന്നു. റിയൽ എസ്റ്റേറ്റുകാരുടെ വയൽ മണ്ണിട്ട് നികത്തലും സമീപത്ത് ഒരു ഹോളോ ബ്രിക്സ് ഫാക്ടറിയും വന്നതുകൊണ്ടാകാം ആ ഉറവ കണ്ടെത്താൻ പറ്റാഞ്ഞത്.

ഇനിയൊരു ഉറവയുള്ളത് എന്റെ ക്ലാസ്സിൽ പഠിച്ച കലയുടെ വീട്ടിലായിരുന്നു. മറ്റൊന്ന് തങ്കമ്മയക്കയുടെ വീട്ടിന് മുന്നിൽ വയലിലും. ഇത്രയും പറഞ്ഞത് ചിറക്കര പഞ്ചായത്തിലെ ധാരാളം പേർ ആശ്രയിച്ചിരുന്ന ഉറവകളെ കുറിച്ചാണ്. ഒരു കാലത്ത് അവരുടെ ജീവജലം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വലിയ നോമ്പിലെ അവസാന ആഴ്ച്ചയിലേയ്ക്ക് നാം
എത്തിചേര്‍ന്നിരിക്കുകയാണ്. ശാരീരികമായ അവയവങ്ങള്‍ക്ക്
സൗഖ്യം നല്‍കുന്ന ചിന്തകള്‍ പല ഇടങ്ങളിലായി ധ്യാനിച്ചു ചിന്തിച്ചു.
കാഴ്ചകളും കാഴ്ചപ്പാടുകളും വ്യത്യസ്തം ആകേണ്ടുന്ന സമയം
കൂടിയാണ്. നോമ്പിന്റെ ആദ്യ ദിനത്തില്‍ നാം എവിടെയായിരുന്നോ
അവിടെ നിന്നും ബഹുദൂരം സഞ്ചരിച്ച് കാല്‍വരിയിലേയ്ക്കുള്ള
യാത്രയിലാണെന്നുള്ള ബോധം നമ്മെ ഭരിക്കേണ്ടതാണ്.
എന്തിനുവേണ്ടി എന്ന് ചോദിച്ചാല്‍, പാപത്തിലും രോഗത്തിലും അടിമ
പെട്ടിരുന്ന നാമോരോരുത്തരും നമ്മുടെ പാപമോചനത്തിനായി
കാല്‍വരിയില്‍ യാഗമായ കര്‍ത്താവിന്റെ രെക്ഷണ്യ ഓര്‍മ്മയെ
പുതുക്കുവാന്‍ തക്കവണ്ണമുള്ള ദിനങ്ങളിലേക്കു കടന്നു വരേണ്ടുന്ന
സമയം. സര്‍വ്വം കാണുന്നു എന്ന് അഹങ്കരിക്കുന്ന നമ്മള്‍ ഒന്നും
കാണുന്നില്ല എന്നും, ഒന്നും കാണുന്നില്ല എന്ന് ധരിച്ചിരിക്കുന്ന ആളുകള്‍
എല്ലാം കാണുന്നുണ്ട് എന്നും ഉള്ള ഒരു തിരിച്ചറിവ് ഈ ദിനത്തില്‍
നമുക്ക് ലഭിക്കേണ്ടതാണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒമ്പതാം അധ്യായം 1 മുതല്‍
41 വരെയുള്ള വാക്യങ്ങള്‍ ആണ് ഇന്നത്തെ ചിന്തയ്ക്ക് വിഷയിഭവിക്കുന്നത്. പിറവിയിലേ കുരുടന്‍ ആയിരുന്ന ഒരുവനെ കര്‍ത്താവ്
കണ്ണുതുറന്നു കൊടുക്കുന്ന വേദഭാഗം ആണ് ഇത്. അവനുണ്ടായ
മാറ്റം അംഗീകരിക്കുവാന്‍ പാടുപെടുന്ന കുടുംബാംഗങ്ങളെയും
സമൂഹത്തിന്റെ വക്താക്കളെയും നമുക്ക് കാണുവാന്‍ കഴിയും.
കാഴ്ചയെ കുറിച്ച് പറയുമ്പോള്‍ ധാരാളം കാര്യങ്ങള്‍ താന്‍
കേട്ടിട്ടുണ്ടാകും. കണ്ണുകള്‍ കൊണ്ട് കാണുന്നു എന്നുള്ളത് മാത്രമല്ല
കണ്ട കാര്യങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നുള്ളതും അതിന്റെ
ഭാഗമായി മനസ്സിലാക്കേണ്ടതാണ്. അപ്രകാരമുള്ള ഒരു ധാരണയില്‍
നമ്മളെ തന്നെ ഒന്ന് വിചാരണം ചെയ്യുന്നത് നന്നായിരിക്കും. ദൈവ
സൃഷ്ടികളെ കാണുവാനും പരിചരിക്കുവാനും സ്‌നേഹിക്കുവാനും
സഹാനുഭൂതി കാണിക്കുവാനും ഒക്കെ ഈ കാഴ്ചയാണ് ആരംഭം
കുറിക്കുന്നത്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഇതിനു എത്രമാത്രം
ന്യായീകരണം നല്‍കുവാന്‍ സാധിക്കും? കാണേണ്ടവ കാണാതിരുന്നും
കാണരുതാത്തവ കണ്ടും ജീവിക്കുന്നവരല്ലേ നമ്മള്‍. സത്യവും നീതിയും
കഠിനാധ്വാനവും സമര്‍പ്പണവും ഒന്നും കാണാതെ കുറവുകളും
ന്യൂനതകളും ബലഹീനതകളും നമ്മുടെ കാഴ്ചയില്‍ പെടുമ്പോള്‍ ഈ
ബലഹീനത നമ്മളെയും ബാധിച്ചില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അക്ഷരാഭ്യാസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന
മൂല്യങ്ങളില്‍ പ്രധാനമാണ് അന്ധകാരം ആയ നമ്മുടെ മനോമണ്ഡലങ്ങളെ പ്രകാശപൂരിതമാക്കുക എന്നുള്ളത്. ബാഹ്യ
നയനങ്ങള്‍ കൊണ്ട് കാണുന്നതിനേക്കാള്‍ കൂടുതല്‍ ആയി
വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ച പരിശീലനം കൊണ്ട് അന്തരംഗങ്ങളില്‍
അതിന് വ്യാകരണങ്ങള്‍ ചമയ്ക്കുവാന്‍ നമുക്ക് കഴിഞ്ഞാലല്ലേ
വിദ്യാഭ്യാസം മൂല്യമുള്ളതാവുകയുള്ളൂ. ചിതറിപ്പോയ
അനുഭവങ്ങളില്‍ കഴിയുന്നവര്‍ക്ക് ഐക്യത്തിന്റെ ഭാവം നല്‍കിയാല്‍
അത് പുണ്യം അല്ലേ? ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവര്‍ക്ക് നമ്മളാല്‍
നന്മ പകര്‍ന്നു കൊടുത്താല്‍ അതും പുണ്യമല്ലേ! വാക്കുകളിലും
വരികളിലും അല്ല അതിനുമപ്പുറം അതിന്റെ നല്ല അര്‍ത്ഥങ്ങളെ
നന്മയ്ക്കു ഉതകുന്ന രീതിയില്‍ കാട്ടിക്കൊടുക്കുമ്പോള്‍ അല്ലേ
അനേകരുടെ കണ്ണ് നമുക്ക് തുറക്കുവാന്‍ പറ്റുകയുള്ളൂ?
ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളും വളരെ വിപ്ലവകരമായ
വിധം ആധുനിക വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ അതേ
സമയം തന്നെ അന്ധകാരവും ഭീതിയും ഭീകരതയും ലോകത്തെ മൂടി
കളഞ്ഞു. നന്മകളെക്കാള്‍ തിന്മകളെ കൊണ്ട് ഈ ലോകം നില്‍ക്കുന്ന
അവസ്ഥകള്‍ ധാരാളം നമ്മുടെ ചുറ്റും ഏറിക്കൊണ്ടിരിക്കുന്നു.
സാമൂഹിക മേഖലകളിലും ആത്മീക മേഖലകളിലും ഈ ജീര്‍ണ്ണത
ധാരാളം നമുക്ക് കാണേണ്ടി വരുന്നു. ഓരോ ഭാരതീയനും കേട്ടുശീലിച്ച ഗായത്രി മന്ത്രത്തിലും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക്
വരേണ്ടുന്നതിന്റെ ആവശ്യകഥ പഠിപ്പിച്ചു തരുന്നു. ഞാന്‍
വെളിച്ചമാകുന്നു എന്നും ഈ വെളിച്ചത്തിലേക്ക് അടുത്തുവരുന്ന
ആരും ഇരുളില്‍ ആവുകയില്ല എന്നും കര്‍ത്താവും നമ്മെ
പഠിപ്പിക്കുന്നു.
ലോകത്തെ അന്ധകാരപ്പെടുത്തുന്ന എല്ലാ മൂല്യച്യുതികള്‍ക്കും
കാരണം നമ്മുടെ ഉള്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ടതാണ്. ഒരു വീണ്ടെടുപ്പും
തിരിച്ചു വരവ് വളരെ അത്യാവശ്യമാണ് എന്ന് ലോകത്ത് ഇന്ന്
നടമാടുന്ന ഓരോ സംഭവങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസ
മേഖലയാകട്ടെ സാമൂഹിക മേഖല ആകട്ടെ ആധ്യാത്മിക മേഖല
ആകട്ടെ എവിടെയായാലും ലഭിക്കുന്ന ഓരോ അറിവും
അവസരങ്ങളും നമ്മുടെ കണ്ണുകളെ തുറന്നു സൃഷ്ടികളെ കാണുവാന്‍
പര്യാപ്തമാക്കുവാന്‍ ഈ നോമ്പില്‍ നമുക്ക് ശ്രമിക്കാം.
ഭൗതികമായ കാഴ്ചയില്‍ കാണുന്ന കാര്യങ്ങള്‍ അവിടെ കൊണ്ട്
അവസാനിക്കുമ്പോള്‍ അക കണ്ണുകളില്‍ കാണുന്ന കാര്യങ്ങള്‍
ചിന്തനീയമായ മറ്റൊരു തലത്തിലേക്ക് നമ്മെക്കൊണ്ട് പോകും.
വിഷമിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുവാനും
ക്ഷീണിച്ചിരിക്കുന്നവര്‍ക്ക് താങ്ങാകുവാനും രോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് പരിചാരികയാകുവാനും ഈ ഉള്‍ കാഴ്ച്ച നമ്മെ സഹായിക്കും. അറിവിനേക്കാള്‍ കൂടുതല്‍ ആയി വിഞ്ജാനത്തെയും
കാഴ്ചകളേക്കാള്‍ കൂടുതല്‍ ആയി ഉള്‍കാഴ്ച്ചകളെയും
പരിപോഷിപ്പിക്കുവാന്‍ നമുക്ക് എന്ന് കഴിയുന്നോ അന്നേ
ദൈവരാജ്യം കാണുവാന്‍ സാധിക്കുകയുള്ളൂ.
ഒരിക്കല്‍ കുരുടന്‍ ആയിരുന്നവനെ കര്‍ത്താവ് കാഴ്ചയുള്ളവനാക്കിമാറ്റി. ഈ മാറ്റം നമ്മളില്‍ പലര്‍ക്കും സാധ്യമാകുന്നുണ്ട്.
അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ പല ചലനങ്ങളും
വരുത്താറുമുണ്ട്. അങ്ങനെയുള്ള ദര്‍ശനങ്ങളെ പലരും സമൂഹത്തില്‍
ഒഴിവാക്കുവാന്‍ ശ്രമിക്കുമ്പോഴും അത് ദൈവദത്തം ആണെന്ന്
തിരിച്ചറിയുവാന്‍ ഇടയായാല്‍ അനേകര്‍ അന്ധകാരം വെടിഞ്ഞു
പ്രകാശത്തിലേക്ക് കടന്നു വരും. അങ്ങനെ ഒരു മാറ്റത്തിന്
വിധേയപ്പെടാന്‍ ഈ നോമ്പ് നമുക്ക് കരണമായെങ്കില്‍ ദൈവത്തെ
സ്തുതിക്കാം.
എല്ലാ സദ്ഗുണങ്ങളുടെ ഭണ്ഡാരം ആണല്ലോ ദൈവ സന്നിധി. ആ സന്നിധിയില്‍ ആശ്രയം വെച്ച് കര്‍ത്താവേ ഉള്‍കണുകളെ
പ്രകാശിപ്പിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ നമുക്ക് നോമ്പിന്റെ
ദിനങ്ങളില്‍ സഞ്ചരിക്കാം. അപ്രകാരം ദാര്‍ശനികമായി കാണുവാന്‍ നാം
ശീലിച്ചാല്‍ കഷ്ടാനുഭവാഴ്ചയുടെ മഹത്വവും വീണ്ടെടുപ്പും ഒരു പുതിയ
അനുഭവം തന്നെ ആയിരിക്കും.
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി

തിങ്കളാഴ്ച ജോലിയും കഴിഞ്ഞു വരാൻ ഞാൻ അൽപ്പം താമസിച്ചുപോയി. ജോർജ് കുട്ടി ജോലി കഴിഞ്ഞു വരുന്ന വഴി ബിഷപ്പ് ദിനകരനെ വഴിയിൽ വച്ചുകണ്ടു. രണ്ടുപേരും കൂടി മഞ്ജുനാഥ കഫെയിൽ ഒരു ബൈ ടു കുടിക്കാൻ പോയി. ബൈ ടു എന്നുപറഞ്ഞാൽ സുഹൃത്തുക്കൾ രണ്ടുപേരുകൂടി ഒരു ചായ കുടിക്കുന്ന രീതിയാണ്.

ഏതായാലും ഞാൻ വീട്ടിൽ എത്തിയപ്പോഴേക്കും ദിനകരനുമായി ജോർജ് കുട്ടിയും വീട്ടിൽ വന്നു.
ഞാൻ വീട്ടിലെത്തുമ്പോൾ അവിടെ ഒരു വലിയ ജനക്കൂട്ടം തന്നെ എൻെറ വാടകവീടിൻെറ മുൻപിൽ തടിച്ചുകൂടിയിരിക്കുന്നു.
ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻെറ എല്ലാ ഭാരവാഹികളും അവിടെയുണ്ട്. ഞങ്ങളെ കണ്ട ഉടനെ സെൽവരാജൻ പറഞ്ഞു,”ഞങ്ങൾക്ക് ഒരു വഴി പറഞ്ഞു തരണം.”
“അതെന്താ തൻെറ വീട്ടിലേക്കുള്ള വഴി തനിക്ക് അറിയില്ലേ?അറിയില്ലെങ്കിൽ ആരോടെങ്കിലും എൻെറ വീട്ടിലേക്കുള്ള വഴി ഏതാണ് എന്ന് ചോദിച്ചാൽ പോരെ?”
“തമാശ കള ,ഇത് സംഗതി സീരീയസാണ്‌ .”
“എന്തുപറ്റി?”
“നാട്ടിൽ അച്ഛൻ ആരോടോ പന്തയം വച്ചു. വിഷയം വരുന്ന ഇലക്ഷൻ തന്നെ. പന്തയത്തിൽ അച്ഛൻ തോറ്റു. ഇപ്പോൾ നാട്ടിലെ ഒരു ട്രെൻഡ് പന്തയത്തിൽ തോറ്റാൽ തലമൊട്ട അടിക്കണം എന്നതാണ്. അച്ഛൻ വാശിക്ക് സമ്മതിച്ചു. പക്ഷെ അച്ഛൻ കഷണ്ടിയാണ്. അതുകൊണ്ട് മക്കൾ ആരെങ്കിലും മൊട്ട അടിക്കുന്നത് ഏറ്റെടുക്കണം എന്നാണ് അവർ പറയുന്നത്. നാട്ടിലുള്ള ചേട്ടൻ എൻ്റെ തലയ്ക്കു വച്ചു. ജോർജ് കുട്ടി സെക്രട്ടറിയല്ലേ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിച്ചു തരണം.”
ജോർജ് കുട്ടി എന്നെ നോക്കി പറഞ്ഞു,”അടിയന്തിരമായി യോഗം കൂടണം ഇത് നിസാര പ്രശനമല്ല. പ്രസിഡണ്ട് അധ്യക്ഷനായി കയറി ഇരിക്ക്.”
ജോർജ് കുട്ടി എന്റെ തലയിൽ വച്ചിട്ട് എനിക്ക് പണി തന്നതാണ് എന്ന് മനസ്സിലായി. ഞാൻ ഒരു കസേര എടുത്തുകൊണ്ട് വന്നു. അത് മുറ്റത്തിട്ടു. അതിൽ കയറി ഇരുന്നു.
“അച്ഛൻ്റെ വാക്ക് പാലിക്കാൻ നാട്ടിൽ പോയി തല മൊട്ടയടിക്കാൻ നമ്മളിൽ നിന്നും വേർ പിരിയുന്ന ശ്രീ സെൽവരാജിന് യാത്ര അയപ്പ് കൊടുക്കുന്നതിനായി ഇവിടെ സന്നിഹതരായിരിക്കുന്ന എല്ലാവർക്കും സ്വാഗതം. ഈ അവസരത്തിൽ ഞാൻ ഒരു കാര്യം ഓർമ്മിച്ചുപോകുകയാണ്. ഇന്നല്ലങ്കിൽ നാളെ നമ്മൾക്കും ഇത് സംഭവിക്കാം. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമ്മൾ പ്രസിഡണ്ടിനെ ചുമതലപ്പെടുത്തുന്നു. പ്രസിഡണ്ടിൻ്റെ നിർദ്ദേശം എന്താണ് എന്നറിയാൻ ആഗ്രഹിക്കുന്നു.”
ഞാൻ ഇരുന്നിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു. ജോർജ് കുട്ടിയുടെ മുഖത്തെ കള്ളച്ചിരി ഞാൻ കാണാത്ത ഭാവത്തിൽ എഴുന്നേറ്റു.
“പ്രിയപ്പെട്ട ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഭാരവാഹികളെ ,സംഘടനാ മെംമ്പർമാരെ,നമ്മുടെ ഇന്നത്തെ പ്രസംഗ വിഷയം സെൽവരാജൻറെ തലമുടി മൊട്ടയടിക്കുവാൻ നാട്ടിൽ പോകണം എന്നുള്ളതാണല്ലോ. നമ്മുക്കെല്ലാവർക്കും ഉണ്ടായിരിക്കേണ്ട ഒരു സ്വാഭാവഗുണം ആണ് മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്നുള്ളത്. അതുകൊണ്ട് സെൽവരാജൻ നാട്ടിൽ പോയി പിതാവിൻ്റെ ഇഷ്ടം നിറവേറ്റണമോ എന്ന് ചോദിച്ചാൽ…?
“പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തു് പ്രവേശിക്കുക. പിതാവിൻ്റെ ആഗ്രഹം നിറവേറ്റാൻ അബ്രാഹത്തിൻ്റെ മകൻ,അപ്പൻ തന്നെ ബലികഴിക്കും എന്നറിഞ്ഞിട്ടും കൂടെ പോയി. അതുകൊണ്ട് സെൽവരാജൻ പോകണം. “ഇടയ്ക്കു കയറി ബിഷപ്പ് ദിനകരൻ പറഞ്ഞു.
“ഇവിടെ വർഗീയ ചേരി തിരിവ് ഉണ്ടാക്കരുത്. ഞാൻ നിങ്ങളുടെ ബൈബിളിൽ പറയുന്നത് അനുസരിക്കണ്ടവനല്ല. ഞങ്ങൾക്ക് ഭഗവത് ഗീതയാണ് അടിസ്ഥാനം .”
“ഈ അബ്രാഹത്തിൻ്റെ മകൻ ഇപ്പോൾ എവിടെക്കാണും?”കാഥികൻ രാധാകൃഷ്ണൻ ചോദിച്ചു. എന്നിട്ട് തുടർന്നു.”എനിക്ക് ഒന്നു പറയാനുണ്ട്.”
“താൻ പറയുന്നതിൽകുഴപ്പമില്ല. പക്ഷെ തൻ്റെ കഥാപ്രസംഗത്തിൻ്റെ പേരാകരുത്.”
“നിങ്ങൾ ഇങ്ങനെ അതുമിതും സംസാരിച്ചു കൊണ്ടിരുന്നാൽ എങ്ങനെയാ.? വൈകുന്നേരത്തെ ട്രെയിന് സെൽവരാജന് പോകണം. നമ്മൾക്ക് യാത്ര അയപ്പ് കൊടുക്കണ്ടേ?”അച്ചായൻ എരിവ് കേറ്റുകയാണ് .
പ്രശനം നിസ്സാരമല്ല. എങ്ങനെ പരിഹരിക്കണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മളുടെ സിനിമ സംവിധയകൻ ഹെൽമെറ്റും വച്ച് അടുത്തേക്ക് വന്നു.
“എന്താ ഒരു ആൾക്കൂട്ടം?.ഞാൻ വിചാരിച്ചു വല്ല സിനിമ ഷൂട്ടിങ്ങും ആണ് എന്ന്”.
കോൺട്രാക്ടർ രാജൻ സംഭവം വിശദീകരിച്ചുകൊടുത്തു.
സംവിധായകൻ ഉറക്കെ ചിരിക്കാൻ തുടങ്ങി,എന്നിട്ടു പറഞ്ഞു,”സില്ലി ബോയ്സ് .ഇതിനെന്താ ഇത്ര ബേജാറാകാൻ ഇരിക്കുന്നത്?”
“സെൽവരാജൻ മൊട്ട അടിക്കണം എന്നാണോ നിങ്ങൾ പറയുന്നത്?”
“മൊട്ട അടിക്കുകയാണോ?മൊട്ട വടിക്കുകയല്ലേ?ഏതാണ് ശരി ?”
“മൊട്ട ഇടുകയല്ലേ,വടിച്ചാൽ പൊട്ടിപ്പോകില്ലേ.?”
“അത് അവിടെ നിൽക്കട്ടെ. എന്ത് ചെയ്യണം എന്ന് പറയൂ”.
സംവിധയകാൻ അല്പം ആലോചിച്ചിട്ട് പറഞ്ഞു.”ഡമ്മിയെ ഇറക്കണം. ആയിരം രൂപകൊടുത്താൽ ഒരു ബംഗാളിയെ കിട്ടും. അങ്ങനെ ഒരാളെ കണ്ടുപിടിച്ചാൽ പോരെ?.
സെൽവരാജൻ കുറേകാലമായി ബാംഗ്ലൂർ ആയതുകൊണ്ട് തിരിച്ചറിയാൻ സാധ്യത കുറവാണ്. പിന്നെ മൊട്ട അടിക്കുന്നത് കാണുവാൻ വരുന്നവർക്ക് എൻട്രൻസ് ഫീസ് വയ്ക്കണം. അപ്പോൾ ചില്ലറയും കിട്ടും,അച്ഛൻ്റെ വാഗ്ദാനം പാലിക്കുകയും ചെയ്യാം.
“നമ്മുടെ സിനിമ സംവിധായൻ പറഞ്ഞത് ശരിയാണ്. ഒരു ബംഗാളി ഡ്യൂപ്പിനെ അറേഞ്ചു ചെയ്ത് പ്രശ്നം പരിഹരിക്കാം. ഇത്രയും നല്ല ആശയം കണ്ടുപിടിച്ച നമ്മുടെ സംവിധായകൻറെ ബുദ്ധിക്ക് അഭിനന്ദനം.”പ്രസിഡണ്ട് പറഞ്ഞു.
അച്ചായൻ ചോദിച്ചു,”അല്ല സംവിധായകൻ സാറെ, എവിടെ നിന്ന് കിട്ടി ഈ ആശയം?”
“അതിനെന്താ വിഷമം? ഞാൻ എല്ലാവരോടും പറയാറുള്ളത്, ഞാൻ സത്യൻ അന്തിക്കാട് ആണ് എന്നാണ്”.ജോർജ് കുട്ടി അകത്തുപോയി രസീത് ബുക്ക് എടുത്തുകൊണ്ടുവന്നു, സംവിധായകന്റെ നേരെ നീട്ടി,എന്നിട്ടു പറഞ്ഞു,”സത്യൻ സാർ ഇഷ്ട്ടമുള്ള സംഖ്യ എഴുതിക്കോളൂ. ഞങ്ങൾക്ക് ഒരു വിഷമവും ഇല്ല.”
ഹെൽമെറ്റുള്ളതുകൊണ്ട് സംവിധായകൻറെ മുഖം ശരിക്കും കാണാൻ വയ്യ.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

മലപ്പുറം ∙ കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചത് സത്യവാങ്മൂലത്തിൽ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയവയിൽ വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപണത്തെത്തുടർന്ന്. സത്യവാങ്മൂലത്തിൽ ജീവിത പങ്കാളിയുടെ പേരിനും സ്വത്തിനും നേരെ ‘ബാധകമല്ല’ എന്നാണ് രേഖപ്പെടുത്തിയതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഇന്ന് രാവിലെ നടന്ന സൂക്ഷ്മപരിശോധനയിലാണ് യുഡിഎഫ് പ്രവർത്തകർ പരാതി ഉന്നയിച്ചത്. വാഗ്വാദങ്ങൾക്കു ശേഷം പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചതായി റിട്ടേണിങ് ഓഫിസർ അറിയിക്കുകയായിരുന്നു.

സുലൈമാൻ ഹാജിക്ക് നിലവിലെ ഭാര്യക്കു പുറമെ പാക്കിസ്ഥാൻ സ്വദേശിനിയായ ഭാര്യയുണ്ടെന്നും അവരുടെയും വിവരങ്ങൾ നാമനിർദേശ പത്രികയിൽ ഇല്ലെന്നും പ്രവർത്തകർ പരാതി ഉന്നയിച്ചു. പാക്കിസ്ഥാൻ സ്വദേശിനിയോടൊപ്പമുള്ളതെന്ന് അവകാശപ്പെടുന്ന വിവാഹ ഫോട്ടോയും മറ്റു ചില രേഖകളും ഇവർ കാണിച്ചു. ഇതിനു പുറമെ അദ്ദേഹം കേരളത്തിൽ റജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ വിവരങ്ങളും സ്വത്തിനൊപ്പമില്ലെന്നുമാണ് അവരുടെ വാദം.

എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. തുടർന്ന് പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ച രാവിലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

പെരിയാർ തടാകത്തിലെ തനതു മത്സ്യസമ്പത്തിനു ഭീഷണിയായ ആഫ്രിക്കൻ മുഷിയെ നീക്കം ചെയ്യാൻ വനം വകുപ്പ് പദ്ധതി. തേക്കടിയിൽ പ്രവർത്തിക്കുന്ന ഫിഷർമെൻ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ (ഇഡിസി) സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കൂടുതൽ ആഫ്രിക്കൻ മുഷിയെ പിടികൂടുന്ന ഇഡിസി അംഗത്തിന് പ്രത്യേക ഉപഹാരവും നൽകും. ലോക വനദിനത്തിന്റെ മുന്നൊരുക്കമായാണ് ഇത്തരത്തിലൊരു പദ്ധതിക്കു തേക്കടിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഈ മാസം 16 മുതൽ 21 വരെയാണ് ആഫ്രിക്കൻ മുഷിയെ പിടിക്കുന്ന പ്രത്യേക പദ്ധതി നടക്കുന്നത്.

പരിപാടി തുടങ്ങി ആദ്യ 3 ദിവസങ്ങളിലായി 475 കിലോഗ്രാം ആഫ്രിക്കൻ മുഷിയെ തടാകത്തിൽ നിന്ന് പിടികൂടി നീക്കം ചെയ്യാൻ കഴിഞ്ഞു. 54 ഇനം മത്സ്യങ്ങളാണു പെരിയാർ കടുവ സങ്കേതത്തിലെ തടാകത്തിലുള്ളത്. ഇതിൽ 7 ഇനങ്ങൾ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. ആഫ്രിക്കൻ മുഷിയുടെ വംശവർധന ഈ മത്സ്യസമ്പത്തിനു കടുത്ത വെല്ലുവിളിയാണ്. ആഫ്രിക്കൻ ക്യാറ്റ് ഫിഷ് എന്ന ആഫ്രിക്കൻ മുഷി മത്സ്യകൃഷിക്കായി ഇറക്കുമതി ചെയ്യപ്പെട്ട ഇനമാണ്. മഴക്കാലങ്ങളിൽ കൃഷിയിടങ്ങളിൽ നിന്ന് ഇവ പെരിയാർ തടാകത്തിൽ എത്തിപ്പെട്ടതാകാം എന്നാണു നിഗമനം.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ആദ്യകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാന്‍സര്‍ തമ്പി എന്നറിയപ്പെടുന്ന ഷംസുദീന്‍. പല അഭിമുഖങ്ങളിലും ഇരുവര്‍ക്കുമെതിരെ അദ്ദേഹം ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും കടുത്ത ആരോപണങ്ങളുമായി ഡാന്‍സര്‍ തമ്പി. ഫാന്‍സുകാര്‍ക്ക് വേണ്ടി മോഹന്‍ലാല്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുളള അഭിമുഖത്തില്‍ തമ്പി ആക്ഷേപിച്ചു.

‘മുമ്പ് പറഞ്ഞപോലെ മോഹന്‍ലാല്‍ – മമ്മൂട്ടി ഫാന്‍സുകാരെ തമ്മില്‍ തല്ലിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം മമ്മൂട്ടി ഫാന്‍സുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാന്‍സുകാര്‍ക്കായി യാതൊരു വിധ സഹായവും മോഹന്‍ലാല്‍ ചെയ്തിട്ടില്ല. എന്റെ സ്വകാര്യമായ പൈസ കൊണ്ടാണ് മോഹന്‍ലാലിന്റെ ഫാന്‍സുകാരെ സഹായിച്ചത്.

‘കോടീശ്വരനായ ആന്റണി പെരുമ്പാവൂര്‍ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹന്‍ലാലിന്റെ കോണാന്‍ ചുമന്നു കൊണ്ട് നടന്നത്. ഞാന്‍ പറയുന്നതൊക്കെ സത്യമാണ്. അല്ലാ എന്നുണ്ടെങ്കില്‍ അവര്‍ പത്രസമ്മേളനം നടത്തി തെളിയിക്കട്ടെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം’ഡാന്‍സര്‍ തമ്പി പറഞ്ഞു.

മലയാളികള്‍ക്കും ഏറെപ്രിയപ്പെട്ട തെന്നിന്ത്യന്‍ താരറാണിയാണ് റായ് ലക്ഷ്മി. ഇപ്പോഴിതാ റായ് ലക്ഷ്മി തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവര്‍ ചതിച്ചെന്നുമാണ് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

‘ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല..’ നടി വ്യക്തമാക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ തനിക്ക് കഴിയുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്. എല്ലാം മറന്നു താന്‍ അതില്‍ വീണു പോകുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും നൃത്ത രംഗത്തും പ്രതിഭ തെളിയിച്ച ലക്ഷ്മി റായി, മലയാളത്തിനു പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്‍ഡ് റോളില്‍ അഭിനയിച്ചാണ് ലക്ഷ്മി റായ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ടു ഹരിഹര്‍ നഗര്‍ , ഇന്‍ ഗോസ്റ്റ് ഹൗസ്സ് ഇന്‍, രാജാധിരാജ, കാസനോവ,ക്രിസ്ത്യന്‍ ബ്രദേഴ്സ് , മായാമോഹിനി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ ലക്ഷ്മി അഭിനയിച്ചു.

RECENT POSTS
Copyright © . All rights reserved