ബിനോയ് എം. ജെ.
‘സത്യം’ എന്നും ‘,മഹത്വ’മെന്നും, ‘ഹിരണ്യഗർഭൻ’ എന്നും, ‘ആദിസങ്കൽപം’ എന്നും മറ്റും വിളിക്കപ്പെടുന്ന ആത്മതത്വം എന്ന ആശയം ഒരു വ്യക്തിയുടെ ആദ്ധ്യാത്മിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ നന്നായി പരിഗണിക്കപ്പെടുന്നു. അത് ലഭിച്ചവൻ എല്ലാം അറിഞ്ഞു കഴിഞ്ഞു; ഈശ്വരനെ ദർശിച്ചു കഴിഞ്ഞു. പിന്നെ അവന് ദുഃഖങ്ങൾ ഇല്ല. പ്രാരാബ് ധങ്ങൾ ഇല്ല; ആശയക്കുഴപ്പങ്ങൾ ഇല്ല. പ്രകൃതി അയാൾക്കുവേണ്ടി വീണ്ടും ചങ്ങലകൾ ഒരുക്കുന്നില്ല. അയാൾ സ്വാതന്ത്ര്യം സമ്പാദിച്ചിരിക്കുന്നു. അത് ലഭിച്ചാൽ പിന്നെ ഭൂമിയെ മുഴുവൻ ലഭിച്ചാലും അതിന് തുല്യം ആകുന്നില്ല എന്ന് യോഗികൾ പറയുന്നു.
യോഗികളിൽ പോലും ആത്മതത്വം ലഭിച്ച് മടങ്ങിയെത്തുന്നവർ വിരളം. നിർവിതർക്കസമാധിയിൽ ആണ് ആത്മതത്വം ലഭിക്കുന്നത്. അത് കണ്ടെത്തുന്നവരിൽ ചിലർ അപ്പോൾ തന്നെ ഈശ്വരനിൽ ശാശ്വതമായി ലയിക്കുന്നു. മറ്റു ചിലരാവട്ടെ തങ്ങൾ കണ്ടത് മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കുവാനായി മടങ്ങിവരുന്നു. ഇവരെ ജഗദ് ഗുരുക്കന്മാരെന്നും അവതാരങ്ങൾ എന്നും വിളിക്കുന്നു. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠരായ ആധ്യാത്മിക ഗുരുക്കന്മാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. ശ്രീബുദ്ധനും, ശങ്കരാചാര്യരും, വിവേകാനന്ദനും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും മറ്റും ഇവിടെ എത്തിച്ചേർന്നവരിൽ ചിലർ മാത്രമാണ്. ഭാരത വർഷത്തിൽ ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഗുരുക്കൻമാർ ജീവിച്ചിരുന്നിട്ടുണ്ട്. ഈശ്വരനെ ലോകത്തിന് കാട്ടിക്കൊടുക്കുക എന്നുള്ളതാണ് അവരുടെ നിയോഗം. ഇവരെക്കൂടാതെ ഈശ്വരദർശനം സാധാരണക്കാരെ കൊണ്ട് സാധിക്കുകയില്ല. ജീവിതയാഥാർത്ഥ്യങ്ങളാകുന്ന കടും പാറകൾ പൊട്ടിച്ചുണ്ടാക്കിയ രാജപാതകൾ ഈശ്വരനിലേക്ക് സഞ്ചരിക്കാനായി അവർ നമുക്കായി ഒരുക്കിയിടുന്നു. ആ വഴികളിൽ അവർ അവിടവിടെയായി വഴി വിളക്കുകൾ ആയി തെളിയുന്നു.
ഗുരുക്കന്മാരില്ലാതെ ആർക്കും സത്യസാക്ഷാത്കാരം സാധ്യമല്ല. ആദി ഗുരുവായി പരിഗണിക്കപ്പെടുന്ന പരമശിവൻ തൊട്ട്, ആ ഗുരു-ശിഷ്യ പരമ്പര ഒരു ചങ്ങലയിലെ കണ്ണികൾ എന്ന മാതിരി ഇന്നും തുടർന്നുപോരുന്നു. വരും കാലങ്ങളിൽ അത് തുടരുകയും ചെയ്യും. എന്നാൽ പാശ്ചാത്യ ചിന്താ പദ്ധതിയെ പിന്തുടരുന്ന ഒരാൾ പോലും, അയാൾ തത്വചിന്തകൻ ആകട്ടെ ശാസ്ത്രകാരൻ ആകട്ടെ, അത്യുന്നതമായ ഇത്തരമൊരു പദത്തിലേക്ക് എത്തിച്ചേർന്നതായി നാം കാണുന്നില്ല. സത്യാന്വേഷണത്തിൽ അവർ തുടക്കക്കാർ മാത്രമാണ്. പാശ്ചാത്യലോകം എന്ന് ഈശ്വരനെയും സത്യത്തെയും കണ്ടെത്തുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. എന്നിരുന്നാലും ഭാരതീയ ചിന്താപദ്ധതിയെ ഉപേക്ഷിച്ചു കൊണ്ട് അവർക്ക് അതിൽ വിജയം കണ്ടെത്താനാവില്ല. വരും യുഗങ്ങളിൽ പാശ്ചാത്യ- ഭാരതീയ ചിന്തകൾ ലയിച്ചുചേർന്ന് ഒരൊറ്റ ചിന്താപദ്ധതി ആയി മാറുമെന്നും അന്ന് ലോകത്തിൽ ധർമ്മവും ജ്ഞാനവും പുലരും എന്നും നമുക്ക് പ്രത്യാശിക്കാം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
1992ലിറങ്ങിയ സുരേഷ് ഗോപി – ശ്വേത മേനോന്‍ ചിത്രം നക്ഷത്രക്കൂടാരത്തിന്റെ ചിത്രീകരണത്തിനിടെ യേശുദാസുമുണ്ടായ അസ്വാരസ്യങ്ങൾ പങ്കുവെച്ച് തിരക്കഥാകൃത്ത് സതീഷ് ബാബു.
ക്രിസ്റ്റഫര്‍ എന്ന യുവഗായകന്‍ അതിമനോഹരമായി പാടിയ ട്രാക്കും വെച്ച് യേശുദാസിനെ കാത്തിരുന്നു. ഒരു പാട്ടിന്റെ അന്നത്തെ അദ്ദേഹത്തിന്റെ റേറ്റായ 50,000 രൂപ മാനേജര്‍ക്ക് അഡ്വാന്‍സായി കൊടുത്താലേ പാടൂ എന്ന് പറഞ്ഞ് യേശുദാസ് വന്നവഴി മടങ്ങിപ്പോയെന്ന് സതീഷ് പറയുന്നു
പിറ്റേദിവസം എവിടന്നെല്ലാമോ ആ കാശ് സംഭരിച്ച് നിര്‍മ്മാതാക്കളായ ബെന്നിയും സിറിലും അദ്ദേഹത്തിന്റെ കരുണ കാത്തു നിന്നു. സ്റ്റുഡിയോയില്‍ എത്തിയ യേശുദാസ് ട്രാക്ക് കേള്‍ക്കാന്‍ നിന്നില്ല. മോഹന്‍ സിത്താര താരതമ്യേന അക്കാലത്ത് നവാഗതനായിരുന്നു. അദ്ദേഹം പാട്ട് വിശദീകരിക്കുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ തിടുക്കത്തില്‍ പാടി യേശുദാസ് സ്ഥലം വിട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍മ്മയുണ്ടെന്നും സതീഷ് ബാബു പറയുന്നു.
മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീനാക്ഷി രവീന്ദ്രൻ എന്ന സുന്ദരി. മീനാക്ഷി എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ഓർമ്മ വരാനുള്ള ഒറ്റ കാരണമേയുള്ളൂ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടി. മറ്റൊന്നുമല്ല ഉടൻ പണം എന്നാണ് പരിപാടിയുടെ പേര്. പരിപാടിയിൽ മീനാക്ഷിയും ഡേയനും ആണ് ശ്രദ്ധേയമായ അവതാരകരായി എത്തുന്നത്. രണ്ടുപേരുടെയും കോമ്പിനേഷൻ സീനും ആളുകൾക്ക് വലിയ ഇഷ്ടമാണ്. മഴവിൽ മനോരമ ചാനൽ ആയിരുന്നു മീനാക്ഷി എന്ന നടിയെ വളർത്തിക്കൊണ്ടുവന്നത്. നായിക നായകൻ എന്നാ മഴവിൽ മനോരമയുടെ പരിപാടിയിൽ മത്സരിക്കാൻ എത്തിയവരായിരുന്നു ഈ കൊച്ചുസുന്ദരി. മികച്ച പ്രകടനങ്ങൾ ആയിരുന്നു കാഴ്ച വച്ചിരുന്നത്. സെമി ഫൈനൽ വരെ താരം എത്തുകയും ചെയ്തു.
ആ പരിപാടിയിൽ നിന്നും പുറത്തായെങ്കിലും പിന്നീട് അവതാരകയായി എത്തുന്നത്. അതിനുശേഷം ആളുകളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. സംവിധായകൻ ആദ്യം തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാനായകന്മാരുടെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റിഷോയിൽ 16 മത്സരാർത്ഥികൾ ഒരാളായി എത്തിയ മീനാക്ഷി വലിയ വ്യത്യസ്തയായിരുന്നു ആദ്യം മുതൽ തന്നെ പുലർത്തിയിരുന്നത്. ഇപ്പോൾ അവതരണ രംഗത്തെ മിന്നും താരമായി മാറിയിരിക്കുകയാണ് മീനാക്ഷി. ആരാധകർക്ക് മീനാക്ഷി മിനുട്ടി ആണ്. പത്തൊമ്പതാം വയസ്സിൽ ക്യാമ്പസ് ഇൻറർവ്യൂലൂടെയാണ് ആരും കൊതിക്കുന്ന സ്പേസ് ജെറ്റ് ക്യാബിൻ ക്രൂ വായി തനിക്ക് ജോലി ലഭിക്കുന്നത്.
ആദ്യത്തെ ഒരു മാസം ലീവ് എടുത്തു കൊണ്ടായിരുന്നു നായികാനായകനിൽ മത്സരിച്ചിരുന്നത്. പിന്നീട് എങ്ങനെ ലീവ് എടുത്ത് തുടരാൻ സാധിക്കാതെ വന്നപ്പോൾ താൻ കൊതിച്ചു നേടിയ ജോലി രാജിവെക്കുകയായിരുന്നു. ജോലി വിടാനുള്ള തീരുമാനം പോലും താൻ പോസിറ്റീവായി ആയിരുന്നു കണ്ടിരുന്നത്. ആ കാര്യത്തിൽ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നടക്കും എന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിനും താൻ സമീപിക്കാറില്ല. ജോലി രാജി വെക്കുകയാണ് താൻ എന്ന് വീട്ടിൽ പറഞ്ഞപ്പോൾ ആലോചിച്ചു നല്ലതാണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു അച്ഛനുമമ്മയും പറഞ്ഞിരുന്നത്. അവർക്ക് വലിയ വിഷമം ഉണ്ടായിരുന്നു എങ്കിലും തന്നെ എതിർത്തിരുന്നില്ല.
അച്ഛൻ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലൈ തനിക്ക് ജോലി കിട്ടുകയും ചെയ്തു. അതൊരു സന്തോഷമായിരുന്നു എല്ലാവർക്കും. അങ്ങനെ ഇരിക്ക
കെ ആയിരുന്നു താൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും തന്റെ വീട്ടിൽ ചെറിയ ആശങ്ക ഒക്കെ തോന്നിയിരുന്നു. തൻറെ ആഗ്രഹത്തിനും അവർ ഇതുവരെ എതിര് നിന്നിട്ടില്ല. ഏതായാലും താൻ സെറ്റിൽ ആയതിനുശേഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂ. അഭിനയത്തിൽ ഒരുപക്ഷേ താൻ വിജയിച്ചില്ലെങ്കിലും ജോലിക്ക് കയറാൻ സാധിക്കും എന്ന് വിശ്വസിക്കുന്നുണ്ട്. ഇപ്പോഴും ജോലിയും അഭിനയം ഒന്നിച്ചു പോവാനുള്ള അവസരത്തിന് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത്. ഉടൻ പണം വന്നു കഴിഞ്ഞപ്പോൾ കുറെ ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ തന്നെ മാലിക്, ഹൃദയം. തുടങിയെ ചിത്രങ്ങളിലൊക്കെ താൻ അഭിനയിക്കുകയും ചെയ്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നത്.
ഈ ജൻമം ദൈവം തരുന്ന അമൂല്യമായ വരദാനം ആണ്. നിസാര പ്രശ്നങ്ങളുടെ പേരിൽ ആ വിളക്കിലെ തിരി സ്വയം തല്ലിക്കെടുത്തരുത്. പ്രതിസന്ധികൾ ചെറുതോ വലുതോ ആകട്ടെ, ധീരമായി നേരിടുക, മറികടക്കുക. ദൗർഭാഗ്യവശാൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. റെയിൽ പാളത്തിൽ ചിതറിത്തെറിക്കുന്ന മനുഷ്യശരീരങ്ങളുെട എണ്ണം കൂടി വരുന്നു. ലോക്കോ പൈലറ്റായ അബ്ദുൾ റാസിക് കുളങ്ങര പങ്കുവച്ച അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വേൾഡ് മലയാളി സർക്കിൾ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് റാസിക് അനുഭവം പങ്കുവച്ചിരിക്കുന്നത്
വേൾഡ് മലയാളി സർക്കിൾ പങ്കുവച്ച കുറിപ്പ് വായിക്കാം;
ലോകോ പൈലറ്റാണ്, നമ്മുടെ കോഴിക്കോടാണ്, വാസ്കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടിനടുത്താണ്, തച്ചോളി ഒതേനൻ നീന്തി കടന്ന കോരപ്പുഴയുടെ തീരത്താണ്, എന്നോടൊപ്പം എന്റെ ചില ഓർമ്മകളേയും പരിചയപ്പെടുത്തട്ടെ. ജീവന്റെ വിലയുള്ള യാത്ര. നല്ല തണുപ്പുള്ള ദിവസം രാവിലെ എഴുന്നേറ്റ് ബാംഗ്ലൂരിലെ തണുത്ത വെള്ളത്തിൽ കുളിക്കുക എന്നാലോചിക്കുമ്പോൾ തന്നെ കുളിര് കോരിയിടും ‘ബാംഗ്ലൂരിൽ നിന്ന് രാവിലെ പുറപ്പെടാനുള്ള ലാൽബാഗ് എക്സ്പ്രസിനെ ചലിപ്പിക്കാനുള്ള തയാറെടുപ്പിനായി കുളിച്ച് യൂണിഫോം ധരിച്ച് തൂവെള്ള ഇഡ്ലിയും കഴിച്ച് ബാഗുമെടുത്ത് വണ്ടിയിൽ കയറി.
ബാംഗ്ലൂരിന്റെ മഞ്ഞും മലകളും കടന്ന് ജോലാർപേട്ടയും പിന്നിട്ട് വണ്ടി കാട്പാടി റെയിൽവെ സ്റ്റേഷനിൽ ‘ അവിടെ നിന്ന് ഞങ്ങളുടെ കൂടെ ഒരു ഓഫീസർ കൂടി കാബിനിൽ കയറി ‘വണ്ടി മുകുന്ദരായപുരം സ്റ്റേഷനിൽ കൂടി കടന്ന് പോയപ്പോൾ ഏകദേശം സാധാരണ ഓടുന്ന വേഗത 110 km/H ൽ നിന്ന് 30 km/H ലേക്ക് മാറിയിരുന്നു. നേരത്തെ അറിയിപ്പ് ലഭിച്ച പ്രകാരം വർക്ക് നടക്കുന്ന സ്ഥലം ആയത് കൊണ്ടായിരുന്നു അത്
വർക്ക് സ്പോട്ടും കടന്ന് വണ്ടി അതിന്റെ വേഗത വർദ്ധിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുമ്പോൾ അങ്ങ് ദൂരെ ഒരു നിഴൽ പോലെ ഒരാൾ ട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടു. ഏകദേശം വേഗത 70 km/h ആയി കാണും. ഞങ്ങൾ ഏതായാലും പതിവ് പോലെ ഹോൺ ഉച്ചത്തിൽ അടിക്കാൻ തുടങ്ങി നടന്ന് വരുന്ന ആൾ പതുക്കെ ഞങ്ങളെ ലക്ഷ്യമാക്കി ഓടുന്നത് പോലെ തോന്നി പിറകെ റെയിൽവേ ഗേറ്റിൽ നിന്നും ഒരാൾ കൊടിയും പിടിച്ച് ഓടുന്നതും കാണാം. ട്രാക്കിലൂടെ ഓടുന്നത് ഒരു സ്ത്രീയാണെന്ന് അപ്പോഴേക്കും മനസ്സിലായിരുന്നു.
പന്തികേട് മനസ്സിലായപ്പോൾ എമർജൻസി ബ്രേക്കിലേക്ക് കൈ ചലിപ്പിച്ചു. വണ്ടി അവളോട് അടുത്ത് കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ചെയ്യാവുന്ന രണ്ട് കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു എന്ന് മനസ്സിലാക്കി എന്തും പ്രതീക്ഷിച്ച് കാത്തിരുന്നു. വണ്ടി സ്പീഡ് കുറയുന്നുണ്ടെങ്കിലും അവളെയും കടന്ന് പോവും എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ കൂടെയുള്ള ഓഫീസർ കാണാതിരിക്കാൻ മുഖം തിരിച്ച് ഭിത്തിയിലമർത്തി നിന്നു
മുന്നോട്ട് നോക്കി തന്നെ നിന്ന ഞങ്ങൾ കണ്ടത് മറ്റൊരു കാര്യമായിരുന്നു. അവൾ അവളുടെ കയ്യിൽ സാരിയാൽ പൊതിഞ്ഞ് മറച്ച് വച്ചിരുന്ന വെള്ള തുണിയോട് കൂടി പുതപ്പിച്ച് ഒരു ചോര കുഞ്ഞിനെ ട്രാക്കിലേക്ക് എടുത്ത് വയ്ക്കുകയാണ്. ദൈവത്തിന്റെ ഉൾവിളിയോ എന്തോ അവൾ പ്രതീക്ഷിച്ച വേഗതയില്ലാതിരുന്ന വണ്ടി അവൾ നിൽക്കുന്ന ഇടം കടന്ന് പോവാതെ നിൽക്കും എന്ന് മനസ്സിൽ തോന്നിയ അവൾ കുഞ്ഞിനെ ട്രാക്കിൽ നിന്ന് തിരിച്ചെടുത്ത് ഓടുന്നു. യഥാർത്ഥത്തിൽ അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നെങ്കിൽ അവളെയും ആ കുട്ടിയേയും കടന്ന് പോയേനെ.
അവൾ നിന്നിടത്ത് നിന്ന് ഏകദേശം 100 മീറ്റർ കടന്നാണ് വണ്ടി നിന്നത്. എഞ്ചിനിടയിൽ നിന്നും കോച്ചിനടിയിൽ നിന്നും രണ്ട് ശവശരീരങ്ങൾ പെറുക്കിയെടുക്കേണ്ടി വരുന്ന കാര്യം മനസ്സിൽ കടന്നുവന്ന ഞാൻ അവർ താല്കാലികമായി രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കി നെടുവീർപ്പിട്ടു. വണ്ടി നിന്നപ്പോൾ മുഖം ഉയർത്തി ഓഫീസർ ചോദിച്ചു,’എന്തായി?’ തല്കാലം രക്ഷപ്പെട്ടു സർ ഇതായിരുന്നു എന്റെ മറുപടി. പിറകെ ഓടി വന്ന ഗേറ്റ് കീപ്പർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു
അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി അവൾ രാവിലെ മുതൽ സാഹചര്യം ഒത്ത് വന്നാൽ മരിക്കാനായി നിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ യാത്ര തുടർന്നു മരണപ്പെട്ടാലും രക്ഷപ്പെട്ടാലും നിസ്സംഗഭാവത്തിൽ ജോലി തുടരേണ്ടത് തന്നെ. അവളും കുഞ്ഞും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എങ്കിലും ഏകദേശം 15 വർഷങ്ങൾക്ക് മുൻപേയുള്ള ചില ഓർമ്മകൾ മരിക്കാതെ കിടക്കുന്നു
തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തയിൽ വിശദീകരണവുമായി നടി മാല പാർവതി. ആർഎസ്എസുകാരെ കൊല്ലണം എന്നു താൻ പറഞ്ഞതായി കാണിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നു നടി തന്റെ ഫെയ്സ്ബുക്ക പേജിൽ വ്യക്തമാക്കി.
സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ ‘കൊല്ലണം’ എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ലെന്നും നടി ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല
ചിയ്യാരം കൊച്ചുത്രേസ്യ വധം കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾ ശാസ്ത്രീയമായി അന്വേഷിച്ചു മികവു തെളിയിച്ച ഡിവൈഎസ്പി എ. രാമചന്ദ്രൻ വിരമിച്ചു. 25 വർഷത്തെ സർവീസിന് അലങ്കാരമായി 81 തവണ ഗുഡ് സർവീസ് എൻട്രിയും പ്രശസ്തി പത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഡിറ്റക്ടീവ് അംഗീകാരവും ലഭിച്ചു. തൃശൂരിലെ ജ്വല്ലറി ഉടമയിൽ നിന്ന് 7 കിലോ സ്വർണം കവർച്ച ചെയ്യാൻ ലക്ഷ്യമിട്ട് ആലുവയിൽ നിന്നെത്തിയ സംഘത്തെ രാമചന്ദ്രൻ കുടുക്കിയത് ഒല്ലൂരിൽ സിഐ ആയിരുന്ന കാലത്താണ്.
മണ്ണുത്തി മുളയത്ത് ആന്ധ്രപ്രദേശ് സ്വദേശിയായ ബാലൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ തെളിവുകളൊന്നും ശേഷിച്ചിരുന്നില്ല. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്താനായി. കുപ്രസിദ്ധ മോഷ്ടാവ് മണിച്ചിത്രത്താഴ് രാജേന്ദ്രനെ പിടികൂടിയതിലൂടെ 40 കവർച്ചാക്കേസുകളിൽ തുമ്പുണ്ടാക്കാനായി. വെസ്റ്റ് സിഐ ആയിരിക്കെയായിരുന്നു ചിയ്യാരം കൊച്ചുത്രേസ്യ തിരോധാനക്കേസ് ഉണ്ടായത്.
കൊച്ചുത്രേസ്യയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മറവുചെയ്തതായി രാമചന്ദ്രനും സംഘവും കണ്ടെത്തി. പ്രതികൾക്കു ജീവപര്യന്തം തടവു ലഭിച്ചു. കോൺഗ്രസ് നേതാവ് മധുവിന്റെ കൊലപാതകവും അന്വേഷിച്ചു തെളിയിച്ചു. വിജിലൻസ് ഡിവൈഎസ്പിയായിരിക്കെ കൈക്കൂലിക്കേസുകളിൽ ആരോഗ്യ സർവകലാശാല റജിസ്ട്രാർ, ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവരെ അറസ്റ്റ് ചെയ്യാനായി. തൃശൂർ അയ്യന്തോൾ പുതൂർക്കരയിലാണു രാമചന്ദ്രന്റെ താമസം. ഭാര്യ: സ്മിത. മകൻ: സൂരജ്.
തിരു.: പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ 16വരെ നടത്താൻ തീരുമാനമായി. രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. പ്ലസ് വണ്ണിന് ഇംപ്രൂമെന്റ് പരീക്ഷ ഉണ്ടായിരിക്കില്ല. പിഴ കൂടാതെ ജൂൺ 15 വരെയും 20 രൂപ പിഴയോടെ ജൂൺ 19 വരെയും 25 രൂപ പിഴയോടെ 23 വരെയും 600 രൂപ സൂപ്പർ ഫൈനോട് 26 വരെയും ഫീസ് അടയ്ക്കാവുന്നതാണ്.
പരീക്ഷ ടൈം ടേബിൾ
സെപ്റ്റംബർ ആറ് : സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലകട്രോണിക്സ് സിസ്റ്റം.
സെ. ഏഴ് : കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചറൽ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
സെ. എട്ട് : പാർട്ട് രണ്ട് (ലാംഗ്വേജ്) കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.
സെ. ഒൻപത് : ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിറ്റ് സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
സെ. പത്ത് : മാത്തമാറ്റിക്സ്, പാർട്ട് മൂന്ന് (ലാംഗ്വേജസ്) സാൻസ്‌ക്രിറ്റ് ശാസ്ത്ര, സൈക്കോളജി,
സെ. പതിമൂന്ന് : ഫിസിക്സ് ഇക്കണോമിക്സ്.
സെ. പതിനാല് : പാർട്ട് ഒന്ന് ഇംഗ്ലീഷ്.
സെ. പതിനഞ്ച്: ജിയോഗ്രാഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
സെ. പതിനാറ് : ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
റിയാദ്: സൗദിയിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്ക് എത്തുമ്പോൾ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. വാക്സിന് സ്വീകരിക്കാത്ത വിദേശികൾ രാജ്യത്തെത്തുമ്പോൾ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫൈസർ/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവ സൗദി അംഗീകരിച്ച വാക്സിനുകൾ. നിലവില് ഇന്ത്യക്കാര്ക്ക് നേരിട്ട് രാജ്യത്ത് എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ.
പാലക്കാട്: ജനശതാബ്ദിയും ഇൻറർസിറ്റിയും ജൂൺ ഒന്നുമുതൽ 15വരെ ഓടിലെന്ന് റെയിൽവേ. 02075 കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി, 02076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി, 06305 എറണാകുളം ജംഗ്ഷൻ-കണ്ണൂർ ഇൻറർസിറ്റി, 06306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഇൻറർസിറ്റി എന്നിവ ജൂൺ ഒന്നുമുതൽ 15 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ഏഴ് ട്രെയിനുകൾ ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കും
പാലക്കാട്: 06607-06608 കണ്ണൂർ-കോയമ്പത്തൂർ-കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 2.20ന് കോയമ്പത്തൂരിൽനിന്നും മടങ്ങും. 06843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ സ്പെഷ്യൽ ട്രെയിൻ ജൂൺ ഒന്നിനും 06844 പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ട്രെയിൻ ജൂൺ രണ്ടിനും സർവീസ് പുനരാരംഭിക്കും. തിരുച്ചിറപ്പള്ളിയിൽനിന്നും ഉച്ചയ്ക്ക് 1.30നാണ് ട്രെയിൻ പുറപ്പെടുക. പാലക്കാട് ടൗണിൽനിന്നും രാവിലെ 6.35ന് മടങ്ങും. കണ്ണൂർ-കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ ട്രെയിനുകളിൽ റിസർവ്വ് ചെയ്തവർക്ക് മാത്രമേ യാത്ര അനുമതി ഉണ്ടാവുകയുള്ളു.
06023-06024 െഷാർണ്ണൂർ ജംഗ്ഷൻ-കണ്ണൂർ-ഷൊർണ്ണൂർ മെമു എക്സ്പ്രസ് ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. പുലർച്ചെ 4.30ന് ഷൊർണ്ണൂരിൽനിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.20ന് കണ്ണൂരിൽനിന്നും മടങ്ങും.
06017-06018 ഷൊർണ്ണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ- ഷൊർണ്ണൂർ ജംഗ്ഷൻ മെമു എക്സ്പ്രസ് ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. പുലർച്ചെ 3.30ന് ഷൊർണ്ണൂരിൽനിന്നും മെമു പുറപ്പെടും. വൈകീട്ട് 5.35ന് എറണാകുളം ജംഗ്ഷനിൽനിന്നും മടങ്ങും. ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസം മെമു സർവീസ് ഉണ്ടാകും. മെമുവിൽ റിസർവ്വ് ചെയ്യാതെ യാത്ര ചെയ്യാം.
പ്രമുഖ സിനിമാതാരനും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവുമായ നടി പൗളി വത്സന്റെ ഭർത്താവ് വത്സൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വത്സൻ. കുടുംബാംഗങ്ങൾക്കും കോവിഡും ബാധിച്ചിരുന്നെങ്കിലും രോഗമുക്തരായി. എന്നാൽ കോവിഡ് മൂലം കടുത്ത ന്യൂമോണിയ ബാധിച്ചതോടെ വത്സന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
രാത്രി 10:30ന് കലൂർ പിവിഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വൃക്കരോഗിയായ വൽസന് ഡയാലിസിസും ചെയ്യേണ്ടി വന്നിരുന്നു. ഇതിനായി ദിനംപ്രതി 40000 രൂപയോളം കുടുംബത്തിന് ചെലവായിരുന്നു. സിനിമാക്കാരാണ് ഈ സമയത്ത് പൗളിക്കും കുടുംബത്തിനും തണലായത്.
നാടകതാരമായിരുന്ന വത്സൻ സിനിമാ പാട്ടുകളും രചിച്ചിട്ടുണ്ട്. നാടക-സിനിമ നടി പൗളിയുടെ ഭർത്താവെന്ന നിലയിലാണ് പിന്നീട് വത്സൻ അറിയപ്പെട്ടിരുന്നത്. ഈ മ യൗ എന്ന ചിത്രത്തിലെ വേഷത്തിന് ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് പൗളി വത്സൻ.