Latest News

ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന യാത്രാ നിരക്ക് കൂടും. എയർ സെക്യൂരിറ്റി ഫീസ് വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളിൽ എയർ സെക്യൂരിറ്റി ഫീസ് 200 രൂപയും അന്താരാഷ‌്ട്ര സർവീസുകളിൽ 879 രൂപയോളം (പന്ത്രണ്ട് ഡോളറിന് തുല്യമായി ഇന്ത്യൻ രൂപ) ആണ് ഡിജിസിഎ വർധിപ്പിച്ചിരിക്കുന്നത്.

രണ്ടു വയസിന് താഴെയുള്ള കുട്ടികൾ, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥർ, കൃത്യനിർവഹണത്തിലുള്ള എയർലൈൻ ജീവനക്കാർ, യുഎൻ സമാധാന സേനയിൽ ഉൾപ്പെട്ടവർ എന്നിവർക്ക് വർധിപ്പിച്ച എയർ സെക്യൂരിറ്റി ഫീസ് ബാധകമല്ലെന്നും ഡിജിസിഎ വ്യക്തമാക്കി. നേരത്തേ ആഭ്യന്തര വിമാനയാത്രയ്ക്ക് 40 രൂപയും അന്താരാ‌ഷ‌്ട്ര യാത്രയ്ക്ക് 114.8 രൂപയുമായിരുന്നു എയർ സെക്യൂരിറ്റി ഫീസ്.

അതിനിടെ, രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്‍റെ പിടിയിലായ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ഡിജിസിഎ കടുപ്പിച്ചു. മാസ്ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന യാത്രക്കാർക്ക് എതിരേ തത്സമയം പിഴ ചുമത്താൻ എയർപോർട്ട് അധികൃതർക്ക് ഡിജിസിഎ നിർദേശം നൽകി.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ഡിജിസിഎ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡിജിസിഐ വിമാനത്താവള അധികൃതർക്ക് നിർദേശം നൽകിയത്.

മാസ്ക് ധരിക്കൽ ഉൾപ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ അടക്കമുള്ളവർ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് അധികൃതർ ഉറപ്പുവരുത്തണം. മാസ്ക് കൃത്യമായാണോ ധരിച്ചിരിക്കുന്നത് എന്നും നിരീക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.

നിരീക്ഷണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചത്. ഇതിനായി നിയമത്തിന്‍റെ സാധ്യത പരിശോധിക്കണം. പോലീസിന്‍റെ സഹായം തേടണമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.

 

മകളുടെ മരണത്തിന് പിന്നാലെ തൃക്കാക്കരയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്. സനുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ വൈഗയുടെ മരണം കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു.
സനു മോഹൻ വാളയാർ കടന്നത് ഒറ്റ‌യ്ക്കെന്നും ചെക്ക്പോസ്റ്റിൽ ടോൾ നൽകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളിലുള്ളത് സനു മോഹനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.

മാർച്ച് 22 പുലർച്ചെ 1.46ന് വാളയാർ ടോൾ പ്ലാസയിലെ ഏഴാം നമ്പർ ലെയ്നിൽ ടോൾ കൊടുക്കുന്ന KL 07 CQ 8571 നമ്പറുള്ള വെള്ള കാറിൽ ഒരാൾ മാത്രമാണ് ഉള്ളതെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. പുലർച്ചെ വാളയാർ കടന്ന കാർ ഏഴു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കാണാതായ ദിവസം മകൾ വൈഗയുമൊത്ത് സനുമോഹൻ ഫ്ലാറ്റിൽ നിന്ന് കാറിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകൾ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്.

പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയിൽ പിറ്റേദിവസം മുട്ടാർ പുഴയിൽ കണ്ടെത്തി. പക്ഷെ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22 ന് വെളുപ്പിന് സനുമോഹന്റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. സനുമോഹൻ‍ കോമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ‍ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ‍ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസ്. എന്നാൽ സനുവിന്റെ അക്കൗണ്ടുകളിൽ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

സനുവിന്റെ കൈയിൽ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതൽ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുൻപു സനു ഒരു ഫോൺ കങ്ങരപ്പടിയിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോൾ, എസ്എംഎസ് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാർ കാർഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പണം നൽകാനുള്ളവരുമായി സംഘർഷമുണ്ടാവുകയും വൈഗ അതിൽ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫ്ലാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റിൽ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘർഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങൾ മുറിയിൽ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തിൽ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.

സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ സാരിയില്‍ തീപിടിച്ച വീണ എസ്. നായര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കരുതല്‍. പ്രവര്‍ത്തകര്‍ സമ്മാനിച്ച ഷാള്‍ വീണയെ പുതപ്പിച്ച പ്രിയങ്ക തുടര്‍ന്നുള്ള യാത്രയില്‍ ഒപ്പംകൂട്ടി. ഒരുചേച്ചിയുടെ കരുതലാണ് പ്രിയങ്ക നല്‍കിയതെന്ന് പിന്നീട്,,,, വീണ പറഞ്ഞു.

ആറ്റുകാല്‍ ക്ഷേത്രനട അടയക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിയങ്കഗാന്ധിയും വീണ എസ്. നായര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരും എത്തിയത്. തിക്കിലും തിരക്കിലുംപെട്ട് എല്ലാവരും വലഞ്ഞു. നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയില്‍ തീപിടിച്ചത്.

ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ തീ അണച്ചു. ഉടന്‍തന്നെ പ്രിയങ്ക തനിക്ക് കിട്ടിയ ഷാള്‍ വീണയ്ക്കുനല്‍കി. അപ്രതീക്ഷിത അപകടത്തില്‍ പകച്ച സ്ഥാനാര്‍ഥിയെ വാഹനത്തിലേക്ക് ക്ഷണിച്ചു. പൂന്തുറയിലെ സമ്മേളനത്തിന് ശേഷം താമസസ്ഥലത്ത് എത്തുന്നതുവരെ പ്രിയങ്ക വീണയെ ഒപ്പം കൂട്ടി. ബാക്കി വീണ പറയും

പ്രിയങ്കയുടെ തിരുവനന്തപുരത്തെ പര്യടനം ആസൂത്രണമില്ലായ്മമൂലം സമയക്രമം പാലിക്കാനായിരുന്നില്ല. തീരദേശമേഖലയിലെ റോഡ് ഷോ പോലും നിശ്ചയിച്ചരീതിയില്‍ പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെയുള്ള തിരക്കിലാണ് വീണയ്ക്ക് അപകടം സംഭവിച്ചത്.

പ്രമുഖ സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ടിഎസ് മോഹനൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടിഎസ് മോഹൻ. കഥാകൃത്ത്, തിരക്കഥരചയിതാവ്, നിർമ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രശസ്തനായിരുന്നു മോഹനൻ.

സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവർ അഭിനയിച്ച ലില്ലിപ്പൂക്കൾ ആയിരുന്നു ടിഎസ് മോഹനന്റെ ആദ്യ ചിത്രം. 1979 ലെ ഈ വിജയചിത്രത്തിന് ശേഷം മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസന്റ്, സത്താർ എന്നിവരെ അണിനിരത്തി ഒരുക്കിയ വിധിച്ചതും കൊതിച്ചതും എന്ന ചിത്രവും ബോക്‌സോഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു.

1983 ൽ സുകുമാരൻ, രതീഷ്, ഉണ്ണിമേരി എന്നിവർ അഭിനയിച്ച ബെൽറ്റ് മത്തായി മറ്റൊരു വൻ വിജയ ചിത്രമായിരുന്നു. പ്രേംനസീർ, രതീഷ്, ദേവൻ, ഉണ്ണിമേരി, അനുരാധ, ബാലൻ കെ നായർ എന്നിവർ മുഖ്യവേഷത്തിലെത്തിയ ശത്രു 1985ൽ റിലീസ് ചെയ്തു.

ഇന്ദ്രജിത് ക്രിയേഷൻസിന്റെ ബാനറിൽ നടൻ സുകുമാരൻ നിർമ്മിച്ച പടയണിയിൽ മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, ദേവൻ, ശോഭന എന്നിവർ അഭിനയിച്ചിരുന്നു, ഇതിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് ഇന്ദ്രജിത്ത് സുകുമാരനാണ്, തുടർന്ന് താളം, കേളികൊട്ട് എന്നീ ചിത്രങ്ങൾ ടിഎസ് മോഹനൻ സംവിധാനം ചെയ്തു. 1993 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ സിദ്ധീക്ക്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.

അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം. വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ

കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസില്‍ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം. അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം. വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുന്‍പ് താന്‍ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ഥമില്ല.

മാത്രമല്ല മറുപടി പറയാന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം, ജീവിക്കാന്‍ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്‌നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി. അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് നോക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പെണ്ണ് കുനിയുന്നതിന്റെയും നിവരുന്നതിന്റെയുമൊക്കെ അളവു നോക്കി നിന്ന ഇവനയൊക്കെ പണ്ടേ ആരോ ഒതുക്കിട്ടുണ്ട് . അതാണ് പെണ്ണെന്നു കേൾക്കുന്നതേ ഇവനൊക്കെ പേടി.

മഞ്ഞപ്പിത്തമുള്ളവൻ നോക്കുന്നതൊക്കെ മഞ്ഞയായി മാത്രം കാണുന്നവനേക്കാൾ താൻ കാണുന്ന കളറിന് പല ഷേഡുകൾ കൂടെ ഉണ്ടെന്നു മനസിലാക്കാൻ കഴിയുന്നവനാകണം ഒരു ജനനേതാവ് . അല്ലാതെ പെണ്ണുങ്ങളെ ഒരു ആണു നോക്കുമ്പോഴേ ഗർഭമുണ്ടകുമെന്നു കരുതി തലകുനിച്ചു നിക്കുന്നവനെയോ, ഭാരതീയ സ്ത്രീകളോട് സൂര്യാസ്തമയം വരെ ഭവ്യതയും അസ്തമയം കഴിയുമ്പോൾ തനികോണവും കാണിക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങളെയോ അല്ല നമുക്കിന്നാവശ്യം. അതുമല്ലെങ്കിൽ ആരൊക്കെയോ പലവട്ടി ശർദ്ദിച്ചു കുന്നുകൂട്ടിയ പല പഴയ ആശയങ്ങളുടെയും മറവിൽ അവനവന്റെ മാത്രം കുംഭനിറച്ചിട്ടും മതിയാവാതെ ജനങ്ങൾ കേട്ടുമടുത്ത ചില പഴങ്കടകഥകൾ പിന്നെയും പിന്നെയും പറഞ്ഞു അങ്ങാടിയിൽ ചുറ്റിക്കറങ്ങുന്നവനൊക്കെ ജോലി രാജി വച്ചു ചുരുണ്ടു കൂടാൻ നേരമായിട്ടും വീടണയാതെ തന്റെ പൊട്ടത്തരങ്ങളൊക്കെ വമ്പൻ ആശയങ്ങളാക്കി വിളമ്പുന്നവനെയല്ലിന്നാവശ്യം.

മറിച്ച് ആണിനേം പെണ്ണിനേം കണ്ടും കേട്ടും അറപ്പു മാറിയ, അവരുടെ മുമ്പിൽ കൈ വിറയ്ക്കാതെ സംസാരിക്കാനറിയാവുന്നൊരു ജനനേതാവിനെയാണ് നമുക്ക് വേണ്ടത് . അല്ലാതെ പെണ്ണൊന്നു നോക്കിയാൽ ചഞ്ചലിച്ചു പോവുമെന്നു ഭയന്നും കപടസദാചാര മുഖം മൂടി അഴിഞ്ഞു വീഴുമെന്നുമൊക്കെ കരുതി പെണ്ണുങ്ങൾ കൂടുന്നോടത്തു പോവാതെ പരിശുദ്ധത ചമയുന്നവനും എന്നാൽ നേരമിരുട്ടിയാൽ. സോഷ്യൽ മീഡിയയിൽ കത്തുന്ന പച്ച ലൈറ്റിൽ മാത്രം പെണ്ണുങ്ങളെ പെണ്ണുങ്ങളാണെന്ന് മനസിലാക്കുന്നവനെ നമുക്കിന്നാവശ്യമില്ല .

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ പ്ലാനെറ്റിലുള്ള ജീവജാലങ്ങളാണെന്നു മനസിലാക്കി അവരുടെ ഇടയിലേക്ക് രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ഇറങ്ങി ചെല്ലാനും ഹസ്തദാനം നൽകാനും അവരോടൊത്തു ആടാനും പാടാനുമൊക്കെ തക്ക മനക്കരുത്തുള്ളവനേയാണ് ഇന്നാവശ്യം . അല്ലാതെ പെണ്ണിനെ വേറെയേതോ പ്ലാനെറ്റിൽ നിന്നും വന്നൊരു ജീവിമാതിരി ഒളിഞ്ഞും പാത്തും നോക്കിയും, പതുങ്ങിയിരുന്നാക്രമിച്ചു കീഴടക്കാൻ വെമ്പൽ കൊള്ളുന്നവനൊക്കെ താനാശിച്ച ഇരുട്ടുകളികൾ മറ്റൊരാൾ ഒട്ടും പതറാതെ പൊളിച്ചെഴുതി അവരുടെ ഉന്നമനത്തിനായി ചെയ്യുന്നതുകാണുമ്പോൾ പലർക്കും കുരുപൊട്ടുന്നതിൽ എന്തതിശയം ?

ശർദിച്ചാകെ മിനകെടാക്കിയിട്ടു സോറി പറഞ്ഞാൽ മണം പോകുമോ ? കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുക . ഇതൊക്കെ മനസിലായ സ്ഥിതിക്ക് നോക്കീം കണ്ടുമൊക്കെ ഇനി എന്ത് ചെയ്യണമെന്നു ജനങ്ങൾ തീരുമാനിക്കുക …

 

 മെട്രിസ്‌ ഫിലിപ്പ്

ലോകം ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അതിപ്രധാനമായ ഒരു വിഷയം, സൂയസ് കനാലിൽ തടഞ്ഞു നിൽക്കുന്ന വലിയ ഒരു കണ്ടൈനർ ഷിപ്പിനെകുറിച്ചാണ്.

ഇപ്പോൾ(23/03/2021) മണ്ണിൽ ഇടിച്ചു നിൽക്കുന്ന ഈ ചരക്കു കപ്പലിൽ (Vessel Evergreen (Ever Given), നീളം 400 മീറ്റർ, വീതി ഏകദേശം 60 മീറ്റർ., 20000 TEU) നു മുകളിൽ കണ്ടെയ്നർ അടുക്കി വെച്ചിട്ടുണ്ട്. ഇവ മറ്റൊരു കപ്പലിലേയ്ക്ക് മാറ്റുകയും, അടിഞ്ഞു കൂടിയ 30000 ക്യുബിക് മീറ്റർ മണ്ണ്, ഡ്രഡ്ജിങ് ചെയ്തു നീക്കുവാൻ ഉള്ള ജോലി തുടങ്ങി കഴിഞ്ഞു. ഏതാണ്ട് 3 മുതൽ 5 ദിവസം വരെ എടുക്കും ഈ ജോലി പൂർത്തിയാക്കുവാൻ. സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്ന ഈ കപ്പൽ നീക്കുവാൻ കുറേ സമയം വേണ്ടി വരും എന്നുള്ള റിപ്പോർട്ട് ഉണ്ട്.

ഇവിടേക്ക് ദിവസേന കപ്പലുകൾ വന്നുകൊണ്ടിരിക്കുന്നു. മറ്റ് പാതയിലൂടെ, കപ്പലുകൾക്കു പോകുവാൻ സാധിക്കും, എങ്കിലും, ആ യാത്ര ദിവസങ്ങൾ നീണ്ടു നിൽക്കും എന്നറിയുന്നതുകൊണ്ട്, സൂയസ് കനാലിന്റെ സമീപത്ത്, 300 നു മുകളിൽ കപ്പലുകൾ ഇപ്പോൾ തന്നെക്യുവിൽ ഉണ്ട്. ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ഈ തടസ്സം നീക്കുവാൻ കഠിനപരിശ്രമത്തിൽ ആണ്.

എന്റെ വിശുദ്ധമീ യാത്രയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഈജിപ്തിലെ, കയ്‌റോയിലേയ്ക്ക് പോകുന്ന,14 മണിക്കൂർനീണ്ടു നിൽക്കുന്ന റോഡ് യാത്രയിൽ, വെച്ചാണ്, സൂയസ് കനാൽ എനിക്ക് കാണുവാൻ സാധിച്ചത്.

ഈജിപ്തിനോട് ചേർന്ന് കിടക്കുന്ന മെഡിറ്ററേനിയൻ കടലും, ചെങ്കടലും തമ്മിൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന, ഇടുങ്ങിയ കടലിടുക്കിൽ, മനുഷ്യനിർമ്മിതിയാൽ പണിത ഈ കനാൽ 17 Nove. 1869 (1859-1869)ൽ Isthmus of Asia എന്ന പേരിൽ, കപ്പലുകൾക്ക് സഞ്ചരിക്കാൻ തുറന്നു കൊടുത്തു. ആഫ്രിക്ക – ഏഷ്യ ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിക്കുന്ന ഈ കനാലിന്റെ നീളം 193.3 കിലോമീറ്റർ ആണ്. ബ്രിട്ടീഷ്- ഫ്രഞ്ച് രാജ്യങ്ങൾ സംയുകതമായി 87 വർഷങ്ങൾ ഈ കനാൽ പ്രവർത്തിപ്പിച്ചു.

1888 കോൺസ്റ്റാന്റിനോപ്പിൾ കൺവെൻഷനിൽ വെച്ച് ആംഗ്ലോ-ഫ്രഞ്ച് കരാർ തയ്യാർ ആക്കി, ഈ കനാൽ പ്രവർത്തിച്ചു വന്നു. 1904 ൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തി, International water way for war and Peace എന്ന പേരിൽ എല്ലാ രാജ്യങ്ങളിലെയും കപ്പലുകൾക്ക്, ഈ വഴി കടന്ന് പോകുവാൻ അവസരം നൽകിവന്നു. 1956 ൽ ബ്രിട്ടൻ ഇവിടെ നിന്നും പിൻമാറുകയും, തുടർന്ന് ഈ കനാൽ ഈജിപ്ഷ്യൻ ഗവൺമെന്റിന്റെ സ്വന്തം അസറ്റ് ആക്കി മാറ്റുകയും, ഈ വഴി കടന്നുപോകുന്ന എല്ലാ കപ്പലുകളും, ടാക്സ് നൽകണം എന്നുള്ള നിയമം കൊണ്ടുവന്നു. ഈ കനാൽ പിടിച്ചെടുക്കുവാൻ, അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ശ്രമിക്കുകയും, അന്നത്തെ, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഈജിപ്തിനു വേണ്ടി, ഇന്ത്യൻ യുദ്ധക്കപ്പലുകൾ അയച്ചു സംരകഷണ വലയം തീർത്തു. അതിന് പ്രത്യപകരമായി, ഇന്ത്യൻ കപ്പലുകൾക്കു ടാക്സ് ഒഴിവാക്കി കൊടുത്തു. 1967-1975 വർഷങ്ങളിൽ ഈ കനാൽ അടച്ചിട്ടു. 1976 മുതൽ പുതിയ നിയമത്തോടെ തുറന്നു കൊടുത്തു. ഈജിപ്തിന്റെ ഒരു പ്രധാന വരുമാന മാർഗ്ഗമാണ് സൂയസ് കനാൽ.

ഇസ്രയേലിൽ നിന്നും ഈജിപ്തിലേയ്ക്ക് പോകുന്ന വഴിയിൽ, സൂയസ് കാനാലിൻെറ അടിയിൽ കൂടിയാണ് ഈ റോഡ് പണിതിരിക്കുന്നത്. അതായത് കടലിനടിയിലൂടെ പോകുന്ന വഴി. ദൈവം ചെങ്കടൽ മുറിച്ച്, ഇസ്രയേൽ ജനതയെ രക്ഷിച്ചപോലെ ഉള്ള ഒരു വഴി. വഴിയുടെ മുകളിൽ കൂടി, വലിയ വലിയ കപ്പലുകൾ കടന്ന് പോകുന്നത് ഓർക്കുമ്പോൾ തന്നെ ഭയം ഉണ്ടാക്കും. 100 കണക്കിന് മീറ്റർ താഴ്ച്ചയിൽ ആണ് ഈ വഴി പണിതിരിക്കുന്നത്. വർഷങ്ങൾ കൊണ്ട് പിരമിഡ് പണിയാമെങ്കിൽ, ഇതും അവർക്ക് നിസ്സാരം തന്നെ. കർശനമായ സുരക്ഷാ നിയമങ്ങൾ പാലിച്ചു മാത്രമേ, വാഹനങ്ങൾക് ഈ വഴി പ്രവേശിക്കാൻ സാധിക്കു. ഈ അണ്ടർപാസിൽ ഫോട്ടോ, വിഡിയോ ഉപയോഗിക്കാൻ പാടില്ല. ഈ റോഡിന്റെ ആരംഭ ഭാഗത്ത് നിന്ന് നോക്കിയാൽ വലിയ കപ്പലുകൾ ഈ കനാലിൽ കൂടി പോകുന്നത് കാണുവാൻ സാധിക്കും.

ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ തടസ്സം പരിഹരിച്ച്, കപ്പലുകൾക്ക് ലക്ഷ്യസ്ഥലങ്ങളിൽ എത്തിചേരുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം…

പ്രേക്ഷക മനസ്സുകളെ ആവേശം കൊള്ളിച്ച മോഹന്‍ലാല്‍ സിനിമകളിലൊന്നാണ് സ്ഫടികം. കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആടുതോമയും ചാക്കോ മാഷും തിളങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ചിത്രം പുറത്തിറങ്ങി 26 വര്‍ഷത്തിനു ശേഷവും ആടുതോമയും സ്ഫടികവും ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്’ എന്ന് എന്നെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. ആടുതോമയെ വീണ്ടും സ്‌ക്രീനിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കാനിരുന്ന ടീസര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എത്തുന്നതായിരിക്കും എന്നാണ് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സംവിധായകന്റെ കുറിപ്പ്:

ആടുതോമയെ ഒരു നിധി പോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍ ‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് ‘എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി.

കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് ജിയോമെട്രിക് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റല്‍ 4കെ ടീസര്‍ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും.

 

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ “മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് “എന്ന് എന്നെ…

Posted by Bhadran Mattel on Tuesday, 30 March 2021

കേരളത്തിൽ ബി.ജെ.പി എന്ത് കൊണ്ട് വരുന്നില്ല എന്നതിന് മികച്ച ഉത്തരം നൽകിയത് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ തന്നെയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായ്നാഥ്.

90 ശതമാനം ആളുകൾ സാക്ഷരരായതു കൊണ്ടാണെന്ന രാജഗോപാലിന്റെ ആ നിരീക്ഷണത്തെ ഞാൻ വളരെയധികം അംഗീകരിക്കുന്നെന്ന് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കർണാടകത്തെ മാറ്റി നിർത്തിയാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആർ.എസ്.എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാൽ അതിനപ്പുറം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളർന്നിട്ടില്ല.

അതെന്തുകൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നൽകിയത് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ തന്നെയാണ്. കേരളത്തിലെ 90 ശതമാനം ആളുകൾ സാക്ഷരരായതു കൊണ്ടാണ് കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സായ്നാഥ് ഓർമ്മിപ്പിച്ചു.

ബിജെപി കേരളത്തിൽ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബിജെപിയിൽ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ലെന്നും പി. സായ്നാഥ് പറഞ്ഞു.

അതേസമയം ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപി വിരുദ്ധ വികാരം ദക്ഷിണേന്ത്യയിൽ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved