ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
ഭാര്യയെ കൊലപ്പെടുത്തി മക്കളെ കനാലിലെറിഞ്ഞു എന്ന് പപ്പു തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ ഭാര്യയോടുള്ള ദേഷ്യത്തിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി ഭജൻ മേതബ് കവ്റേതി (40) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കിട്ട ഭജൻ, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കുഞ്ഞിനെയെടുത്ത് മുറ്റത്ത് കിടന്നിരുന്ന ഒരു പാറക്കല്ലിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ സെക്കൻഡ് ഷോയിലെ നീരാളി ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടന്മാരിൽ ഒരാളായിരുന്നു അനിൽ ആന്റോ. രാവണപ്രഭു, സായ്‌വർ തിരുമേനി, വിനോദയാത്ര എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിരുന്നു. പിന്നീട് നിയോ ഫിലിം സ്കൂളിൽ ആക്ടിംഗ് കോഴ്സ് പൂർത്തിയാക്കി. അതിനുശേഷം അഭിനയിച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ കാണുകയും, ‘സെക്കൻഡ് ഷോ’യിലേക്കുള്ള വഴിതുറക്കുകയും ആയിരുന്നു.
ചെറുതും വലുതുമായ ഇരുപതോളം ഹ്രസ്വചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട് അനിൽ ആന്റോ. എന്നാൽ ഫ്രാൻസിസ് ജോസഫ് ജീരയുടെ ” പില്ലോ നത്തിങ് ബട്ട് ലൈഫ്” എന്ന ഹ്രസ്വചിത്രമാണ് ദേശീയ-അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ധാരാളം പുരസ്കാരങ്ങൾ നേടുവാനിടയാക്കുകയും ചെയ്തത്. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും എങ്ങുമെത്താതെ പോയതുകൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച് നടക്കുന്ന ന്യൂട്ടൺ എന്ന കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളുമായിട്ടാണ് ‘ പില്ലോ നത്തിങ് ബട്ട് ലൈഫി’ ൽ അനിൽ ആന്റോ എത്തുന്നത്.

മികച്ച നടൻ, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പരീക്ഷണചിത്രം, മികച്ച ഛായാഗ്രഹണം തുടങ്ങി വിവിധ മേഖലകളിലായി ഇതുവരെ പതിനേഴോളം ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ‘പില്ലോ നത്തിങ് ബട്ട് ലൈഫ്’ പോർട്ട്ബ്ലെയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കാലബുരാഖി ഇന്റനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേയും മികച്ച നടൻ പുരസ്കാരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് പുരസ്കാരങ്ങളുടെ മാറ്റ് കൂട്ടുന്നു. കൂടാതെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ ഫൈനൽ റൗണ്ടിൽ എത്തുകയും, പ്രത്യേക പരാമർശം നേടുകയും ചെയ്തിരുന്നു. ഇപ്പോഴും പല ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുക്കുന്നതിനാൽ ‘പില്ലോ നത്തിങ് ബട്ട് ലൈഫ്’ ഇതുവരെ റീലീസ് ചെയ്തിട്ടില്ല. ചിത്രത്തിന്റെ ട്രെയിലർ ഉടൻ റീലീസ് ചെയ്യും.
നീണ്ട 4 വർഷം ന്യൂസീലൻഡിൽ ചിലവഴിക്കുന്നതിനിടയിൽ ‘വൗ നൗ ‘ എന്ന കിവി പ്രൊഡക്ഷൻ ഹൗസിനൊപ്പം ചേർന്ന് സിബി ടി മാത്യൂ എഴുതി സംവിധാനം ചെയ്ത “CULPA” എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രം ചെയ്തു. അനിൽ ആന്റോയ്ക്കൊപ്പം ലീഡ് റോൾ ചെയ്ത നായിക മുതൽ ക്യാമറയുടെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നവർ എല്ലാം തന്നെ വിദേശ ടെക്നീഷ്യൻസ് ആയിരുന്നു. അനിൽ ആന്റോ വൈദികന്റെ വേഷത്തിൽ എത്തിയ CULPA, സിങ്ക് സൗണ്ടിലാണ് പൂർത്തിയാക്കിയത്. CULPA യിലെ മികച്ച പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ, വൗ നൗ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ തന്നെ പുറത്തിറങ്ങിയ സിക്സ് എക്സ്കവേഷൻ എന്ന വെബ് സീരീസിലേക്കുമുള്ള അവസരം തുറന്ന് കിട്ടി.
തനിക്കായി ഒരു കഥാപാത്രത്തെ വെബ്സീരീസിൽ സൃഷ്ടിച്ചത്, തനിക്ക് ലഭിച്ച മറ്റൊരു അവാർഡായി കരുതാനാണ് അനിൽ ആന്റോയ്‌ക്ക് ഇഷ്ടം. അതോടൊപ്പം റഷ്യൻ-കിവി അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതും അഭിനയ ജീവിതത്തിലെ മറ്റൊരു ഭാഗ്യമാണെന്ന് വിശ്വസിക്കുകയാണ് അനിൽ ആന്റോ.
സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസ് നരണിപുഴയുടെ ആദ്യ ചിത്രമായ ‘അവിചാരിത’ എന്ന ചിത്രത്തിലും നല്ല വേഷം ലഭിച്ചിരുന്നു. ചിത്രത്തിന്റെ റീലീസ് നീണ്ടുപോയതുകൊണ്ട് ഉടൻ തന്നെ ഒടിടി റിലീസിന് തയാറെടുക്കുകയാണ്. പിന്നീട് 2020 ൽ പുറത്തിറങ്ങിയ, ജറ്റ്‌ലിയെ നായകനാക്കി നിക്കി കാരോ സംവിധാനം ചെയ്ത ‘MULAN’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
സ്റ്റാർ നൗ എന്ന ഇന്റർനാഷണൽ കാസ്റ്റിംഗ് ഏജൻസി നടത്തിയ ഓഡിഷനിൽ 12000-ത്തോളം പേർ പങ്കെടുത്തിരുന്നു. അതിൽ നിന്ന് അവസാന 11 പേരിലേക്കും പിന്നീട് സിനിമയിലെ കഥാപാത്രം ആവാനും ഉള്ള ഭാഗ്യം ലഭിച്ചിരുന്നു. ‘മുലന്ന് വേണ്ടി പങ്കെടുത്ത ആദ്യറൗണ്ട് ഓഡിഷൻ, കോസ്റ്റ്യൂം ടെസ്റ്റ്, മേക്കപ്പ് ടെസ്റ്റ് എന്നിവയൊക്കെ വേറിട്ട അനുഭവം തന്നെയാണെന്നാണ് അനിലിന്റെ അഭിപ്രായം.

ഷിബു ആൻഡ്രൂസ് സംവിധാനം ചെയ്ത് പൂർണമായും ന്യൂസീലൻഡിൽ ചിത്രീകരിച്ച് അനിൽ ആന്റോ ടൈറ്റിൽ റോളിൽ എത്തുന്ന ‘പപ്പ’ ആണ് ഉടനെ റീലീസ് ആകാൻ പോകുന്ന ചിത്രം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റീലീസ് ചെയ്യും. നരേഷ് ഐയ്യർ ഒരു ഗാനവും ആലപിച്ചിട്ടുണ്ട് ചിത്രത്തിൽ. ആനന്ദ് കൃഷ്ണ രാജ് ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ആർ ജെ മഡോണ എന്ന ത്രില്ലർ ചിത്രമാണ് റിലീസിന് തയാറെടുക്കുന്ന മറ്റൊരു ചിത്രം.
തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം ‘റിയർവ്യൂ’ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇവ കൂടാതെ കോളിവുഡ് സെൻസേഷൻ യാഷിക ആനന്ദ് കേന്ദ്രകഥാപാത്രമാകുന്ന ഭുവൻ സംവിധാനം ചെയ്യുന്ന ‘സൾഫർ ‘ എന്ന തമിഴ് ചിത്രമാണ് ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം.
ഡബ്ബിംഗ് പൂർത്തിയായികൊണ്ടിരിക്കുന്ന ‘കമൽ’ എന്ന തെലുങ്ക് ചിത്രത്തിലും അനിൽ ആന്റോ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥ കേട്ട് ഒഫീഷ്യൽ അനൗൺസ്മെന്റിന് കാത്തിരിക്കുന്ന മൂന്നോളം ചിത്രങ്ങൾ. ചെറിയ ഒരിടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാകുകയാണ് അനിൽ ആന്റോ.
[ot-video][/ot-video]
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് സംഭവം. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേർ ചേർന്നാണ് മൃതദേഹം പാലത്തിൽനിന്ന് രപ്തി നദിയിലേക്ക് എറിഞ്ഞത്.
സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് രണ്ടുപേർ ചേർന്ന് പാലത്തിൽനിന്ന് നദിയിലേക്ക് തള്ളിയത്. ഇതിന്റെ ദൃശ്യങ്ങൾ ആ വഴി കാറിലെത്തിയ മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതെന്ന് ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു. മെയ് 25-നാണ് കോവിഡ് ബാധിച്ച് പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 28-ന് മരിച്ചു. തുടർന്ന് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും ഇവർ മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കൽ ഓഫീസർ വിശദീകരിച്ചു.
രാജസ്ഥാനിലെ ഭരത്പുരില്‍ പട്ടാപ്പകല്‍ ഡോക്ടര്‍ ദമ്പതികളെ വെടിവച്ചുകൊന്നു. യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന കേസില്‍ ജാമ്യത്തിലായിരുന്നു ദമ്പതികള്‍. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനും ബന്ധുവാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഡോ.സുദീപ് ഗുപ്തയും ഭാര്യ ഡോ.സീമ ഗുപ്തയും യാത്ര ചെയ്യുകയായിരുന്ന കാര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വെള്ളഷര്‍ട്ട് ധരിച്ച് തുണികൊണ്ടു മുഖംമൂടിയ ആള്‍ കാറിന്റെ അടുത്തേക്ക് ചെന്ന് സംസാരിച്ചു. പിന്നാലെ അരയില്‍ നിന്ന് നാടന്‍തോക്ക് എടുത്ത് അഞ്ചുറൗണ്ട് വെടിയുതിര്‍ത്തു. ഡോക്ടര്‍ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നില്ല.
നാടിനെ നടുക്കിയ കൊലയ്‍ക്ക് പിന്നില്‍ പ്രതികാരമാണെന്നാണ് പൊലീസ് പറയുന്നത്. 2019ല്‍ 25 വയസുള്ള ദീപ ഗുര്‍ജര്‍ എന്ന യുവതിയെയും ആറുവയസുള്ള മകനെയും വീടുനുള്ളില്‍ തീകൊളുത്തി കൊന്ന കേസില്‍ പ്രതികളാണ് ഡോക്ടര്‍ ദമ്പതികള്‍. കൊല്ലപ്പെട്ട ദീപ ഗുജ്ജറിന്റെ സഹോദരന്‍ അനുജ് ഗുജ്ജറിന്റെ ബന്ധു മഹേഷുമാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍ സുദീപും ദീപയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഭാര്യ സീമ തന്റെ അമ്മയ്‍ക്കൊപ്പം ദീപയെയും മകനെയും ചുട്ടുകൊല്ലുകയായിരുന്നു. ഈ കേസില്‍ ഡോ. സുദീപും സീമയും അവരുടെ അമ്മയും അറസ്റ്റിലായിരുന്നു. അടുത്തകാലത്ത് ജാമ്യംലഭിച്ച് പുറത്തിറങ്ങിയത് മുതല്‍ ദീപയുടെ കുടുംബം പകരംവീട്ടാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു.
ബാലതാരമായും അവതാരകയായുമെല്ലാം മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് മീനാക്ഷി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സ്ഥിരമായി ചിത്രങ്ങൾ പങ്കുവയ്ക്കാറുമുണ്ട് മീനാക്ഷി.
എന്നാൽ ഇന്ന് മീനാക്ഷി പങ്കുവച്ച ഒരു സാധാരണ ഫോട്ടോ വലിയ ചർച്ചയായിരിക്കുകയാണ്. കയ്യിൽ തന്റെ രണ്ട് ഷൂസും പിടിച്ച് നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. ഒപ്പം “ഷൂ ഷൂ,” എന്ന് കാപ്ഷനും നൽകിയിരിക്കുന്നു.
ചിത്രം പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ കമന്റുകളുടെ പെരുമഴയായിരുന്നു ആ പോസ്റ്റിന് താഴെ. ഷൂ എന്ന വാക്കിനും ചിത്രത്തിലെ ഷൂകൾക്കുമെല്ലാം വിവിധ രാഷ്ട്രീയ മാനങ്ങൾ നൽകിയായിരുന്നു കമന്റുകൾ.
ആരെയോക്കെയോ ട്രോളിക്കൊണ്ടുള്ള ചിത്രം എന്ന തരത്തിലും മറ്റും പോസ്റ്റിന് കീഴിൽ കമന്റുകൾ വന്നു. പോസ്റ്റിലെ ഈ അപ്രതീക്ഷിത കമന്റുകൾ കണ്ട മീനാക്ഷി ഒരു കമന്റിൽ ഒന്നും മനസ്സിലാവാതെ കണ്ണും തള്ളിനിൽക്കുന്ന രണ്ടു സ്മൈലികളും കമന്റ് ചെയ്തിട്ടുണ്ട്.
ട്രോളർമാരും ഈ പോസ്റ്റിനെ ആഘോഷമാക്കി. പോസ്റ്റിലെ കമന്റുകൾ കാണുന്ന മീനാക്ഷിയുടെ മനാസികാവസ്ഥ എന്താവുമെന്നുമൊക്കെ ചിന്തിച്ചുകൊണ്ടുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.
ഷൂവിന്റെ ചിത്രം ഇത്ര വലിയ പുകിലുണ്ടാക്കിയെങ്കിലും മീനാക്ഷി മുൻപ് പങ്കുവച്ച ചിത്രങ്ങളുടെയെല്ലാം കമന്റ് ബോക്സുകളിൽ അന്തരീക്ഷം ശാന്തമായിരുന്നു.
ബാലതാരമായെത്തിയ മീനാക്ഷി ഒരു ചിത്രത്തിൽ പ്രധാന കഥാപാത്രമായി സ്ക്രീനിലെത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ. ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുടെ ചലച്ചിത്ര രൂപത്തിലാണ് മീനാക്ഷി പ്രധാന കഥാപാത്രമായി എത്തുന്നത്.
‘പ്രകാശം പരത്തുന്ന പെൺകുട്ടി’യുടെ വേഷത്തിലുള്ള ഒരു ചിത്രം മീനാക്ഷി അടുത്തിടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
“ഇനി ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ ആയാലോ എന്നാ… ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം അന്ന് പങ്കു വച്ചത്.
അഞ്ചു പുരുഷന്‍മാരും ഒരു സ്ത്രീയും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ക്രൂരമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അസം പൊലീസ്. വിഡിയോയില്‍ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളുണ്ട്. അസാമിന്റെ വടക്കു കിഴക്കു ഭാഗത്താണു സംഭവം നടന്നതെന്നാണു സൂചന.
പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുന്ന യുവാക്കള്‍ വസ്ത്രങ്ങള്‍ ബലമായി ഊരിക്കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികളായ പുരുഷന്‍മാരെ വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍, പ്രതികളും ഇരയും ആരാണെന്നോ എവിടെയാണു സംഭവം നടന്നതെന്നോ വിഡിയോയില്‍ സൂചനകളില്ല.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്നു തന്നെ വിവരം അറിയിക്കണമെന്നഭ്യര്‍ഥിച്ച പൊലീസ് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് ഡെല്‍ഹി പൊലീസ് സ്‌പെഷല്‍ കമിഷണറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. നാഗാലാന്‍സില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ജോധ്പുരില്‍ ജീവനൊടുക്കിയ സംഭവവുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു. അത്തരമൊരു അഭ്യൂഹം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.
കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ജോധ്പൂരിലെ ആത്മഹത്യയുമായി ബന്ധപ്പെട്ടതല്ല വിഡിയോ എന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. സംഭവത്തിന്റെ യാഥാര്‍ഥ്യം ഉടന്‍ വെളിച്ചത്തുകൊണ്ടുവരണമെന്ന് അദ്ദേഹവും പൊലീസിനോട് ആവശ്യപ്പെട്ടു. കേസിന്റെ മേല്‍നോട്ടവും മന്ത്രി നടത്തുന്നുണ്ട്.
These images are of 5 culprits who are seen brutally torturing & violating a young girl in a viral video.
The time or place of this incident is not clear.
Anyone with information regarding this crime or the criminals may please contact us. They will be rewarded handsomely. pic.twitter.com/ZnNjtK1jr6
— Assam Police (@assampolice) May 26, 2021
ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെനക്കലങ്ങാടി ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോൽ പ്രിയേഷാ(43)ണ് അറസ്റ്റിലായത്. പ്രിയേഷും കുടുംബവും താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വീട്ടിൽ ഇന്നലെ പുലർച്ചെ 1.30ന് ശേഷമാണ് സംഭവം.
പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടിയുടെ മകൾ സിന്ധു (40)വാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. മകൻ അഭിരാ(6)മിനം വെട്ടേറ്റിട്ടുണ്ട്. കിടന്നുറങ്ങുന്ന മുറിയിൽ വെച്ചു പ്രിയേഷ് സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. കൂടെ കിടക്കുകയായിരുന്ന മകൻ അഭിരാമിനെയും വെട്ടി പരിക്കേൽപ്പിച്ചു. പരിക്കേറ്റ അഭിരാം ഓടി പുറത്തിറങ്ങി അയൽവാസികളോട് വിവരം പറയുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്നു തേഞ്ഞിപ്പലം പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രിയേഷിനെ കോടതിയിൽ ഹാജരാക്കി.
കോവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല ഇത്തവണ ഭക്തര്‍ വീടുകളിൽ നടത്തിയിരിക്കെ, കോർപറേഷൻ നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന വിവാദത്തിന് പിറകെ, പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങിയ ബില്ലുകൾ കൂടി വിവാദത്തിലേക്ക്. പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാനാണ് ശ്രമിച്ചത്.
50 കേസ് കുടിവെള്ളം വാങ്ങിയ വകയിൽ 5400 രൂപ, 95 കിലോ പഴം വാങ്ങിയ വകയിൽ 2660 രൂപ, ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. സമിതിയിലെ ബിജെപി അംഗങ്ങള്‍ കണക്കിലെ അപാകത ചൂണ്ടിക്കാണിച്ചതോടെ ബില്ല് പാസാക്കാതെ മാറ്റിവെക്കേണ്ടി വന്നു. ബില് പാസാക്കി നൽകുന്നതിൽ യോഗത്തിൽ എതിർപ്പ് ശക്തമായതോടെ അന്വേഷണം നടത്തിയ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ജമീലാ ശ്രീധരൻ നിർദേശിക്കുകയായിരുന്നു.
ആറ്റുകാൽ പൊങ്കാല കോവിഡിനെ തുടർന്ന് ഭക്തര്‍ വീടുകളിലാണ് പൊങ്കാല അർപ്പിച്ചത്. അതേസമയം, പൊങ്കാലക്കായി നഗരം വൃത്തിയാക്കാന്‍ എന്നപേരിൽ കോർപ്പറേഷൻ 21 ടിപ്പറുകൾ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള ടെണ്ടർ നടപടിക്ക് പൊങ്കാലയ്‌ക്ക് അഞ്ചു ദിവസം മുമ്പ് കൗൺസിലിൽ ചർച്ചചെയ്യാതെ മേയർ മുൻകൂർ അനുമതി നൽകിയത് അഴിമതിയാ ണെന്നും ബിജെപി ദേശീയ സമിതി അംഗം അശോക് കുമാർ ആരോപിച്ചിട്ടുണ്ട്.
ഡോ. ഐഷ വി
ഭൂതകുളം ചിറയെ നമുക്ക് പ്രദേശത്തിന്റെ മഴ വെള്ള സംഭരണി എന്ന് വിശേഷിപ്പിക്കാം. ഭൂതക്കുളം സ്കൂളിൽ നിന്ന് ഡോക്ടറുടെ മുക്കിലേയ്ക്ക് വരുന്ന വഴി ഇടതു വശത്തായി ഈഴം വിള ക്ഷേത്രത്തിന് എതിർ ഭാഗത്തു നിന്നും തുടങ്ങുന്ന ചിറ അവസാനിക്കുന്നത് ഭൂതകുളം എൽ പി എ സി ന്റെ പുറകിലാണ്. ഈഴം വിള ക്ഷേത്രത്തിന്റെ എതിർ ഭാഗത്ത് ചിറയിലേയ്ക്ക് പതിക്കാൻ ഒരു തോടുണ്ട്. ലാറ്ററൈറ്റ് കല്ലുള്ള പ്രദേശമായതിനാൽ തോടൊഴുകിയൊഴുകി ജലത്തിനടിയിലുള്ള കല്ല്
വളരെ മൃദുവായിരുന്നു.
“ഒരച്ചൻ മകൾക്കയച്ച കത്തുകളിലെ കല്ലിനുമുണ്ടൊരു കഥ പറയാൻ എന്ന കത്തിൽ പറയുന്ന പോലെ വെള്ളം ഒഴുകി ഒഴുകി മൃദുവാക്കിയ അടിത്തട്ടാണ് ആ തോടിന്റേത് എന്നെനിക്ക് തോന്നി. ആ ചിറയുടെ ഒരറ്റത്ത് സമീപത്തുള്ള വയലരികിലെ കരത്തോട്ടിലേയ്ക്ക് വെള്ളം ഒഴുക്കിവിടാനുള്ള ചീപ്പും ഉണ്ട്. മഴക്കാലത്ത് കുട്ടികൾ ആ തോട്ടിലിറങ്ങിയാൽ തെന്നി ചിറയിലെത്തുെമന്നുറപ്പ്. അങ്ങനെ ഒരു മഴക്കാലത്ത് ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ബേബിയും(ലീനാ കുമാരി) കൂടി മറ്റു കുട്ടികളോടൊപ്പം ചിറയിലേയ്ക്കു വെള്ളം വീഴുന്നത് കാണാനായി പോയി. തെന്നുമെന്ന് ഉറപ്പായിരുന്നതിനാൽ കുട്ടികളാരും തന്നെ വെള്ളത്തിൽ ഇറങ്ങിയില്ല. അപ്പോഴാണ് ബേബി ആ കഥ പറഞ്ഞത്. ഞങ്ങളെ കണക്ക് പഠിപ്പിച്ച ഇന്ദിര ടീച്ചറിന്റെ അമ്മ കുട്ടിയായിരുന്നപ്പോൾ ഭൂതക്കുളം സ്കൂളിലായിരുന്നു പഠിച്ചത്. ഒരു കൗതുകത്തിന് ആമ്പൽ പിച്ചാൽ ചിറയിൽ ഇറങ്ങിയ കുട്ടി ചിറയിൽ മുങ്ങിത്താണു. അന്ന് എന്റെ അച്ഛന്റെ അമ്മാവനായ കേശവൻ വല്യച്ഛനാണ് ഇന്ദിര ടീച്ചറിന്റെ അമ്മയെ രക്ഷിച്ചതത്രേ.
അക്കൂട്ടത്തിൽ ഭൂതക്കുളം സ്കൂളിനെ പറ്റിയും ബേബി പറഞ്ഞു. കേശവൻ വല്യച്ഛൻ ആ സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിലെ കെട്ടിടങ്ങൾ മുഴുവൻ ഓലപ്പുരകളായിരുന്നു. അക്കാലത്തുണ്ടായ തീപിടുത്തത്തിൽ സ്കൂൾ പൂർണ്ണമായും കത്തിനശിച്ചുവത്രേ. അങ്ങനെ ഒന്നുരണ്ട് വർഷം കേശവൻ വല്യച്ഛന്റേയും സമപ്രായക്കാരായ മറ്റ് വിദ്യാർത്ഥികളുടേയും വിദ്യാഭ്യാസം 2-3 വർഷത്തോളം മുടങ്ങിയത്രേ പിന്നീട് സ്കൂളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ് അധ്യയനം പുനരാരംഭിച്ചത്. കേശവൻ വല്യച്ചന്റെ പഠന കാലം കണക്കാക്കിയാൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സ്കൂളാണ് ഭൂതക്കുളം ഗവ. സ്കൂൾ.
ഞങ്ങൾ ഭൂതകുളം സ്കൂളിൽ പഠിക്കുന്ന സമയത്തും പകുതി കെട്ടിടങ്ങളും ഓലപ്പുരകൾ ആയിരുന്നു. പലപ്പോഴും യുപി ക്ലാസിലുള്ളവർക്ക് ഓലപ്പുരകളിലും ഹൈസ്കൂളിലുള്ളവർക്ക് – ഓടിട്ട കെട്ടിടത്തിലുമായിരുന്നു ക്ലാസ്സ് . സ്കൂളിൽ അക്കാലത്ത് കിണർ ഇല്ലായിരുന്നു. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ സമീപത്തുള്ള വീടുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. അങ്ങനെ അക്കാലത്തെ സ്കൂൾ പിറ്റിഎ ഒരു കിണർ കുഴിക്കാൻ തീരുമാനിച്ചു. അമ്മയും ശ്രീദേവി അപ്പച്ചിയും. പിറ്റിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്നു. അതിനാൽ കിണർ കുഴിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതിൽ അമ്മയും ശ്രീദേവി അപ്പച്ചിയും ഭാഗഭാക്കായി .
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കാസ്റ്റിംഗ് കൗച്ച് അനുഭനത്തിൽ നടനൊപ്പം കിടന്നുകൊടുക്കാൻ പ്രസിദ്ധ സംവിധായകൻ ആവശ്യപ്പെട്ടതായി നടി കിഷ്വെർ മർച്ചന്റ്. കരിയറിന്റെ തുടക്കത്തിൽ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് ഇ ടൈംലൈനിനോടായി ഒരു അഭിമുഖത്തിന്റെ പങ്കു വെക്കവെയാണ് നടി കിഷ്വെർ മർച്ചന്റ് ഇങ്ങനെ തുറന്നു പറഞ്ഞ്. ഈ നടനും സംവിധായകനും വലിയ പേരുകളാണ് എന്നും താരം പറയുന്നുണ്ട്.
സംവിധായകന്റെ ആവശ്യം കിഷ്വെർ മർച്ചന്റ് തള്ളിക്കളഞ്ഞു, വിനയത്തോടെ ആ അവസരം വേണ്ടെന്നുവച്ച് ഇറങ്ങിപ്പോരുകയായിരുന്നു. അമ്മയോടൊപ്പം ഒരു മീറ്റിംഗിന് പോകുമ്പോഴായിരുന്നു ഈ അനുഭവം ഉണ്ടായതെന്നും കിഷ്വെർ പറയുന്നു. ഒരിക്കൽ മാത്രമായിരുന്നു കാസ്റ്റിംഗ് കൗച്ച് അനുഭത്തിനു ഇരയായതെന്നും നടി കിഷ്വെർ മർച്ചന്റ് പറഞ്ഞിട്ടുണ്ട്. നടനൊപ്പം കിടന്നുകൊടുക്കണം എന്ന് എന്നോടു പറഞ്ഞു.
വിനയത്തോട് അത് നിഷേധിച്ച് അവസരം വേണ്ടെന്നുവച്ച് ഞങ്ങൾ മടങ്ങി. ഇത് എപ്പോഴും സംഭവിക്കുമെന്നോ നോർമൽ ആണെന്നോ കിഷ്വെർ മർച്ചന്റ് പറയുന്നില്ല. ഫിലിം ഇൻഡസ്ട്രി ഇതിന്റെ പേരിൽ പ്രശസ്തമാണെന്നും എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ടെന്നും കിഷ്വെർ പറഞ്ഞു.
ദേശ് മേം നികല്ല ഹോഗ ചന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന തീ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയായ കിഷ്വെർ, തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. ഗായകനായ സുയാഷ് റായാണ് ക്വിഷെറിന്റെ ഭർത്താവ്.