Latest News

വിവാഹ ചടങ്ങിനിടെ വധുവിന്റെ അനുജത്തിക്ക് താലി ചാര്‍ത്തിയ വരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. മനോജ് കുമാര്‍ ആണ് വധുവിന്റെ അനുയത്തിയെ വിവാഹം കഴിച്ചത്.

സുരഭി എന്ന പെണ്‍കുട്ടിയായിരുന്നു വധു. വിവാഹ ചടങ്ങുകള്‍ നടക്കുന്ന വേളയില്‍ സുരഭി കുഴഞ്ഞു വീണ് മരിച്ചതോടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ ചടങ്ങുകളുടെ പൂര്‍ത്തീകരണമെന്ന നിലയ്ക്ക് അഗ്‌നിയെ വലംവയ്ക്കുമ്പോഴായിരുന്നു സുരഭി കുഴഞ്ഞു വീണത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. എന്നാല്‍ സുരഭി മരണത്തിന് കീഴടങ്ങിയിരുന്നു.

മരണത്തിന് ഇടയായത് ഹൃദയാഘാതമാണെന്ന് കണ്ടെത്തി. ഇതോടെ പാതിവഴിക്ക് വിവാഹം നിലയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുരഭിയുടെ അനുജത്തിയെ വധുവായി തീരുമാനിച്ചതും ശേഷം വിവാഹം നടത്തിയതും. അനുജത്തി നിഷയെ വിവാഹം കഴിക്കാന്‍ ഇരുവീട്ടുകാരും സമ്മതം മൂളിയതോടെ മരിച്ച സുരഭിയുടെ മൃതദേഹം മുറിക്കുള്ളില്‍ സൂക്ഷിച്ച് നിഷയുമായുള്ള വിവാഹം നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് സുരഭിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) കഴിഞ്ഞ ദിവസമാണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് റഫ്‌സ മരണപ്പെട്ടത്.

ഇന്നലെ രാത്രിയോടെ അവരുടെ മൃതദേഹം നാട്ടിലേക്കയച്ചു. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് നേതൃത്വം നല്‍കിയ ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ നോവാവുന്നത്. അല്പം മുമ്പ് ആ സഹോദരിയുടെ മയ്യത്തുമായി ഏയര്‍ അറേബൃ വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നു.

കൂടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിന്റെ വേദന താങ്ങാനാവാതെ ഭര്‍ത്താവ് മഹ്‌റൂഫും,ഇന്നലെ വരെ ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കിയ ഉമ്മായുടെ വേര്‍പ്പാടിന്റെ ആഴം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത എട്ടും, നാലും വയസ്സുളള മക്കളായ ആരിഫും,ഐറയും, അതേ വിമാനത്തില്‍ യാത്രയായെന്ന് അഷ്‌റഫ് കുറിച്ചു.

തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്. ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്.അതാണ് മാതാവ്,ഇവിടെ വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഏത് മാതാവും അത്തരം സാഹചരൃത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുവെന്നും അദ്ദേഹം കുറിക്കുന്നു.

സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല. ഇവിടെ നാം കണ്ട ഏറ്റവും വലിയ ദൃഷ്ടാന്തം മക്കളും ഉമ്മായും തമ്മിലുളള ഉളള ബന്ധം. അത് വലുതാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിളാണ് അതിന് ഏറ്റവും വലിയ തെളിവ്. ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അത് ഉണ്ടാകും. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വമെന്നും അഷ്‌റഫ് താമരശ്ശേരി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അല്പം മുമ്പ് ആ സഹോദരിയുടെ മയ്യത്തുമായി ഏയര്‍ അറേബൃ വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നു. കൂടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിന്‍റെ വേദന താങ്ങാനാവാതെ ഭര്‍ത്താവ് മഹ്റൂഫും,ഇന്നലെ വരെ ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കിയ ഉമ്മായുടെ വേര്‍പ്പാടിന്‍റെ ആഴം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത എട്ടും, നാലും വയസ്സുളള മക്കളായ ആരിഫും,ഐറയും, അതേ വിമാനത്തില്‍ യാത്രയായി.
നിങ്ങളെല്ലാപേരും അറിഞ്ഞുകാണുമല്ലോ, കഴിഞ്ഞ ദിവസം കടലില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവും, മക്കളും അപകടത്തില്‍ പെട്ടെന്നറിഞ്ഞ് രക്ഷിക്കാന്‍ ചാടി,അവസാനം മരണത്തിന്‍റെ മുമ്പില്‍ കീഴടങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫിന്‍റെ മയ്യത്ത് ഇന്ന് വെെകുന്നേരമാണ് ഉമ്മുല്‍ ഖുവെെന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വിട്ടു കിട്ടിയത്.അവിടെ നിന്നും എംബാംമിംഗ് സെന്‍ററിലെ നടപടികള്‍ക്ക് ശേഷം ഏയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു.
റഫ്സ എന്ന സഹോദരിയെ കുറിച്ച് പറയാതെ ഇത് ഇവിടെ അവസാനിപ്പിക്കാന്‍ കഴിയില്ല.തന്‍റെ ജീവന്‍റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്‍റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്. ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്.അതാണ് മാതാവ്,ഇവിടെ വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്‌നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഏത് മാതാവും അത്തരം സാഹചരൃത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കു.സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല.ഇവിടെ നാം കണ്ട ഏറ്റവും വലിയ ദൃഷ്ടാന്തം മക്കളും ഉമ്മായും തമ്മിലുളള ഉളള ബന്ധം.അത് വലുതാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിളാണ് അതിന് ഏറ്റവും വലിയ തെളിവ്. ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അത് ഉണ്ടാകും. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം.
മാതാവിനോടുള്ള ബാധ്യത നമ്മള്‍ നിറവേറ്റുക.അത് എല്ലാപേരുടെയും കടമയാണ്,മാതാവിന്റെ കാലടിക്കീഴിലാണ് നമ്മുടെ സ്വര്‍ഗ്ഗം,അതിനാല്‍ മാതാക്കളെ സ്‌നേഹിക്കുക. അവരുടെ പൊരുത്തം വാങ്ങാതെ അവര്‍ ഭൂമി വിട്ടുപോകാന്‍ നമ്മളായിട്ട് ഇടവരുത്തരുത്. മാതാപിതാക്കളുടെ പൊരുത്തം കിട്ടുന്ന മക്കളുടെ കൂട്ടത്തില്‍ പടച്ചവന്‍ നമ്മളെയും കൂട്ടട്ടെ,ആമീന്‍
ഈ സഹോദരിയുടെ വിയോഗം മൂലം വേദന അനുഭവിപ്പിക്കുന്ന കുടുംബത്തിന് പടച്ചവന്‍ സമാധാനം കൊടുക്കുന്നതോടപ്പം,പാപങ്ങള്‍ പൊറുത്ത്,ഖബറിനെ വിശാലമാക്കി കൊടുക്കുകയും,പരലോകജീവിതം സമാധാനമുളളതാക്കി കൊടുക്കുമാറാകട്ടെ. ആമീന്‍.
അഷ്റഫ് താമരശ്ശേരി

കൊവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മറ്റും അവസാനിപ്പിച്ച് സാധാരണനിലയിലേയ്ക്ക് വരാനുള്ള ശ്രമത്തിനിടെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 21നാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 21-ന് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി ഗുപ്ത നിര്‍ദേശിച്ചു.

കഴിഞ്ഞ അഞ്ചു ദിവസമായി യുകെയില്‍ പ്രതിദിനം മുവായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 12-ന് ശേഷമാണ് കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയില്‍ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.

കോവിഡ് വ്യാപനം മൂലം മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 16 വരെ തീയ്യതികളിൽ നടക്കും. രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.40 മുതൽ 20 മിനിറ്റ് അധിക കൂൾ ഓഫ് സമയവും അനുവദിച്ചിട്ടുണ്ട്.

ഇതിനിടെ പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല.
തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽ‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.

ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതാണ്. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്‌ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാവുന്നതാണ്.

വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽ‌പാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.

പരിശീലനത്തിൽ പങ്കെടുക്കുന്ന പോലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐ‌എം‌ഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്‌സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും.

പഠനാവശ്യങ്ങൾക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ വാക്‌സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും നൽകും. നാല്പതു വയസ്സിന് മുകളിലുള്ളവർക്ക് എസ്.എം. എസ് അയക്കുന്ന മുറയ്ക്ക് വാക്‌സിൻ നൽകും. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതണം. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം.

പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്.

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരങ്ങൾ ആണ് രാധികയും ശരത് കുമാറും. തമിഴിൽ മികവുറ്റ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മോഹൻലാലിനും ദിലീപിനും ഒപ്പം വേഷം ചെയ്തിട്ടുള്ള താരത്തിന്റെ ആദ്യ ഭർത്താവും മലയാളി നടൻ ആയിരുന്നു. നിരവധി തമിഴ് സീരിയലുകൾ സംവിധാനം ചെയ്തിട്ടും ഉണ്ട് രാധിക. രാധികയുടെ ഇപ്പോഴുള്ള ഭർത്താവ് ശരത് കുമാർ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ ഹിറ്റ് നായകൻ കൂടി ആണ്. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മമ്മൂട്ടി നായകനായി എത്തിയ പഴശ്ശി രാജയിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരം മോഹൻലാലിനൊപ്പം ക്രിസ്ത്യൻ ബ്രദർസ് എന്ന ചിത്രവും ചെയ്തിട്ടുണ്ട്. സിനിമ അഭിനേതാവ് എന്നതിനൊപ്പം രാഷ്ട്രീയ പ്രവർത്തകൻ , ബോഡി ബിൽഡർ എന്നി നിലകളിലും താരം തിളങ്ങിയിട്ടുണ്ട്. തമിഴ് സിനിമകളിൽ വില്ലൻ വേഷങ്ങളും പ്രാധാന്യം കുറഞ്ഞ വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി നായകനായി എത്തിയ പഴശ്ശി രാജയിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരം മോഹൻലാലിനൊപ്പം ക്രിസ്ത്യൻ ബ്രദർസ് എന്ന ചിത്രവും ചെയ്തിട്ടുണ്ട്.

സിനിമ അഭിനേതാവ് എന്നതിനൊപ്പം രാഷ്ട്രീയ പ്രവർത്തകൻ , ബോഡി ബിൽഡർ എന്നി നിലകളിലും താരം തിളങ്ങിയിട്ടുണ്ട്. തമിഴ് സിനിമകളിൽ വില്ലൻ വേഷങ്ങളും പ്രാധാന്യം കുറഞ്ഞ വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ആദ്യമായി പ്രധാന വേഷത്തിൽ അഭിനയിച്ചത് സൂര്യൻ എന്ന സിനിമയിലായിരുന്നു. ആ ചിത്രം ബോക്സോഫീസിൽ വൻ വിജയമായി. രാധികയും ആയി ഉള്ളത് ശരത് കുമാറിന്റെ രണ്ടാം വിവാഹം ആണ്. ഛായ ദേവിയാണ് ആദ്യ ഭാര്യ. ആദ്യ വിവാഹത്തിൽ വരലക്ഷ്മി , പൂജ എന്നി മക്കളും ശരത് കുമാറിന് ഉണ്ട്. വരലക്ഷ്മി മലയാളത്തിലും തമിഴിലെയും മികച്ച താരം കൂടി ആണ്. 2001 ൽ ആണ് രാധികയും ശരത് കുമാറിന്റെയും വിവാഹം നടക്കുന്നത്.

രാധികക്ക് രണ്ടാം വിവാഹത്തിൽ റയാൻ എന്ന പേരുള്ള മകൾ ഉണ്ടായിരുന്നു. മലയാളത്തിലെ ശ്രദ്ധേയനായ നടനും സംവിധായകനും ആയ പ്രതാപ് പോത്തൻ ആണ് രാധികയുടെ ആദ്യ ഭർത്താവ്. 1985 ൽ ആണ് ഇവരും വിവാഹം കഴിക്കുന്നത്. എന്നാൽ ഒരു വർഷത്തിന് ശേഷം 1986 ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 1990 ൽ റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടിഷുകാരനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധത്തിൽ മകൾ പിറന്നു എങ്കിൽ കൂടിയും വിവാഹ ബന്ധം വെറും 2 വർഷം മാത്രം ആണ് നീണ്ടു നിന്നത്. 1992 ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 2001 ആയിരുന്നു ശരത് കുമാറിനെ വിവാഹം കഴിക്കുന്നത്.

താനും ശരത് കുമാറും ഒട്ടേറെ കാലം നല്ല സുഹൃത്തുക്കൾ ആയിരുന്നു. എന്നും സംസാരിക്കും കഥകൾ പറയും വിശേഷങ്ങൾ പങ്കുവെക്കും ഒന്നിച്ചു പുറത്തു പോകും അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നപ്പോൾ ആയിരുന്നു ഇതൊരു നല്ല ബന്ധം ആണ് എന്നും നിനക്കു താല്പര്യം എങ്കിൽ നിങ്ങൾ ഒരുമിച്ചു ജീവിച്ചൂടെ എന്ന് ചോദിക്കുന്നതും. മകൾ റയാന് സുരക്ഷിതമായ ഒരു ജീവിതം ഉണ്ടാവാൻ അത് നല്ലതാണ് എനിക്കും തോന്നുക ആയിരുന്നു. എന്നാൽ അച്ഛൻ രാധികയെ വിവാഹം കഴിച്ചതിനെ കുറിച്ച് വരലക്ഷ്മി പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാധിക തനിക്ക് അമ്മയല്ല എന്നും ആന്റി ആണെന്നും താൻ അങ്ങനെ ആണ് വിളിക്കുന്നത് എന്നും വരലക്ഷ്മി പറഞ്ഞിരുന്നു. അതോടൊപ്പം തന്റെ മകളെ നല്ല രീതിയിൽ ആണ് ശരത് കുമാർ നോക്കുന്നത് എന്നും രാധിക പറയുന്നു.

 

ഇസ്രയേലില്‍ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്‌സ് കൈമാറി.

ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ.ഹരികൃഷ്ണന്‍ നമ്പൂതിരി കെ. അറിയിച്ചു.

വിവാഹം കഴിച്ച് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹ മോചനത്തെ കുറിച്ച് ചിന്തിയ്ക്കുന്ന പുതിയ തലമുറയ്ക്ക് എന്ത് കൊണ്ടും മാതൃകയാണ് മമ്മൂട്ടിയും കുടുംബവും. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയില്‍ അവസരം നോക്കി വന്നത്. വിദ്യാഭ്യാസവും കുടുംബവുമാണ് ഏറ്റവും പ്രധാനം എന്ന് പലപ്പോഴും മമ്മൂട്ടി പറയാറുണ്ട്. മകന്‍ ദുല്‍ഖര്‍ സല്‍മാനും പഠനം പൂര്‍ത്തിയാക്കി വിവാഹിതനായ ശേഷമാണ് സിനിമയിലെത്തിയത്. 1979 ല്‍ ആണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം കഴിഞ്ഞത്. നാല് പതിറ്റാണ്ടിലേറെ കാലം ഒരുമിച്ച് ജീവിച്ച് മക്കള്‍ക്കും ആരാധകര്‍ക്കും മാതൃകയാകുകയാണ് മെഗാസ്റ്റാര്‍. ദുല്‍ഖറിനെ കൂടാതെ സുറുമി എന്ന മകളും മമ്മൂട്ടിയ്ക്കുണ്ട്. ദുല്‍ഖറിന്റെ മൂത്ത സഹോദരിയായ സുറുമി ഡോക്ടര്‍ ആണ്.

മമ്മൂട്ടിയുടെ വിവാഹ വാർഷികവും ദുല്ഖറിന്റെ മകളുടെ പിറന്നാളും ഒരുദിവസം ആണ്, മെയ് അഞ്ചിനായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ നിരവധി പേരായിരുന്നു താരത്തിനും ഭാര്യക്കും ആശംസ നേർന്ന് എത്തിയത്, ഉപ്പക്കും ഉമ്മക്കും ആശംസകൾ. നിങ്ങളെ പോലെ ആകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നായിരുന്നു ദുൽഖർ കുറിച്ചത്. ഇപ്പോൾ തന്റെ ഉമ്മയുടെയും വാപ്പയുടെയും സ്നേഹത്തിനെ കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് ദുൽഖർ.

അവരുടേത് പോലൊരു സ്നേഹം താൻ എവിടെയും കണ്ടിട്ടില്ല എന്നാണ് ദുൽഖർ പറയുന്നത്. ഞാൻ കണ്ടിട്ടുള്ള എമണ്ടൻ പ്രണയം എന്റെ ഉപ്പയുടെയും ഉമ്മയുടെയും ആണ്, ഞങ്ങളുടെ പ്രണയം ഒന്നും അതിന്റെ മുന്നിൽ ഒന്നുമല്ല. എന്റെ സഹോദരി കുറച്ച് നാൾ അമേരിക്കയിൽ ആയിരുന്നു, അന്ന് ഉമ്മി കുറച്ച് ദിവസം അവിടെ പോയി നിന്നു, അന്ന് അവർ പിരിഞ്ഞന നിന്ന ആ ദിവസം ഒക്കെ അവർ കൃത്യമായി ഓർത്ത് വെക്കും, ഞങ്ങൾക്ക് അതൊന്നും പറ്റില്ല എന്നാണ് താരം പറയുന്നത്. കണ്ടിട്ട് ഇത്ര ദിവസം ആയി എന്നവർ പറയുന്നത് കേൾക്കാം, അവരുടെ പ്രണയം ആണ് എമണ്ടൻ പ്രണയം, അല്ലാതെ ഇന്നത്തെ പോലെ ന്യൂ ജെൻ ഒന്നുമല്ല എന്നാണ് ദുൽഖർ പറയുന്നത്

പന്ത്രണ്ടാം ദിവസവും കടലിൽ നിന്നുകത്തുന്ന ചരക്കുകപ്പൽ ദ്വീപുരാജ്യമായ ശ്രീലങ്കയുടെ പരിസ്ഥിതിക്കു വലിയ ഭീഷണിയാകുന്നു. സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത കപ്പലിന്റെ ജോലിക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ തുടങ്ങി. മേയ് 20ന് കൊളംബോ തുറമുഖത്തു പ്രവേശിക്കാനിരിക്കെയാണ് എംവി എക്സ്-പ്രസ് പേൾ എന്ന കപ്പലിനു തീപിടിച്ചത്.

25 ടൺ നൈട്രിക് ആസിഡും ധാരാളം പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളുമാണു കപ്പലിലുണ്ടായിരുന്നത്. 186 മീറ്റർ (610 അടി) നീളമുള്ള കപ്പലിന്റെ പിൻഭാഗത്തെ തീ കെടുത്താനായിട്ടില്ല. കപ്പലിന്റെ ഭൂരിഭാഗവും നശിച്ചു. ചരക്കുകളിൽ കുറെഭാഗം ഇന്ത്യൻ മഹാസമുദ്രത്തിലും വീണിട്ടുണ്ട്.

കപ്പലിലെ ടൺ കണക്കിനു മൈക്രോപ്ലാസ്റ്റിക് തരികളും അവയുടെ 1,500 ഓളം കണ്ടെയ്നറുകളും ശ്രീലങ്കയിലെ പ്രശസ്തമായ ബീച്ചുകളെ നശിപ്പിച്ചു.ഇതേത്തുടർന്നു മത്സ്യബന്ധനം നിരോധിച്ചു. പാരിസ്ഥിതിക നാശം എത്രത്തോളമുണ്ടെന്നു വിലയിരുത്തുന്നുണ്ടെങ്കിലും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ അവസ്ഥയാണെന്നു മറൈൻ എൻവയോൺമെന്റ് പ്രൊട്ടക്‌ഷൻ അതോറിറ്റി (എംഇപിഎ) മേധാവി ധർഷനി ലഹന്ദപുര പറഞ്ഞു.

തീപിടിത്തത്തെക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും അന്വേഷിക്കാൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിനു നിർദേശം നൽകി.കപ്പലിലെ 25 അംഗ സംഘം ക്വാറന്റീൻ പൂർത്തിയാക്കിയെന്നും ഇനി ചോദ്യം ചെയ്യുമെന്നും പൊലീസ് വക്താവ് പറഞ്ഞു. മേയ് 11ന് കപ്പൽ ശ്രീലങ്കൻ കടലിൽ പ്രവേശിക്കുന്നതിനു വളരെ മുൻപുതന്നെ നൈട്രിക് ആസിഡ് ചോർച്ചയെക്കുറിച്ചു കപ്പലിന്റെ ക്യാപ്റ്റന് അറിയാമായിരുന്നുവെന്ന് എം‌ഇപി‌എ ചൂണ്ടിക്കാട്ടി. ഞായറാഴ്ച മുതൽ തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ പറഞ്ഞു.

ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ട് പിച്ചില്‍ കെണിയൊരുക്കിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് സുനില്‍ ഗവാസ്‌കര്‍. പച്ചപ്പുള്ള വേഗമേറിയ പിച്ച് ഇംഗ്ലണ്ടില്‍ പ്രതീക്ഷിക്കാമെന്നും എന്നാല്‍ അതൊന്നും ഇന്ത്യയെ തകര്‍ക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ പച്ചപ്പുള്ള, വേഗമേറിയ പിച്ച് ഇംഗ്ലണ്ട് ഒരുക്കകുയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല. ഈ വര്‍ഷമാദ്യം ഇന്ത്യയിലെ പിച്ചുകളുടെ പേരില്‍ വിലപിച്ചവരാണ് ഇംഗ്ലീഷുകാര്‍. അതുകൊണ്ടു തന്നെ പേസ് പിച്ചൊരുക്കിയായിരിക്കും അവര്‍ ഇതിനു കണക്കുതീര്‍ക്കുക.’

‘എന്നാല്‍ ഇന്ത്യയെ ഇതു അലട്ടില്ല. കാരണം പച്ചപ്പുള്ള സീമിങ് ട്രാക്കുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന പേസര്‍മാര്‍മാര്‍ നമുക്കുണ്ട്. ഇന്ത്യയെ വീഴ്ത്താന്‍ അത്തരമൊരു തന്ത്രം പരീക്ഷിച്ചാല്‍ അതു ഇംഗ്ലണ്ടിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’ ഗവാസ്‌കര്‍ വ്യക്തമാക്കി.

നേരത്തെ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനിടെ പിച്ചുകളെ പഴിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 2007ലാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ അവസാനം ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്. അതിനു ശേഷം അവിടെ കളിച്ചപ്പോഴെല്ലാം ഇന്ത്യ ദയനീയമായി തോറ്റു. 2011 ലും 2015 ലും 2018 ലും ഇന്ത്യ പരമ്പര കൈവിട്ടു. നിലവില്‍ മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുന്ന താരങ്ങള്‍ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തും.

RECENT POSTS
Copyright © . All rights reserved