Latest News

വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. വിദേശികളായ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പ്രഗത്ഭ വ്യക്തിത്വങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.

അസാധാരണ കഴിവുകളുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എമിറാത്തി പൗരത്വം നല്‍കുന്നതിലൂടെ അവരെ യുഎഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം പൗരത്വത്തില്‍ വരുത്തിയ മാറ്റങ്ങള്‍ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.

അതേസമയം ചില നിബന്ധനകള്‍ക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിര്‍ത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യുഎഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.

പൗരത്വത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും:

നിക്ഷേപകര്‍: നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ ഒരു പ്രോപ്പര്‍ട്ടി ഉണ്ടായിരിക്കണം
ഡോക്ടര്‍മാരും പ്രൊഫഷണലുകളും: യുഎഇക്ക് ആവശ്യമായ ഒരു ശാസ്ത്രമേഖലയില്‍ പ്രാവീണ്യം നേടിയിരിക്കണം. പ്രത്യേക മേഖലയില്‍ 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധമാണ്.
ശാസ്ത്രജ്ഞര്‍: ഒരു യൂണിവേഴ്‌സിറ്റി, ഒരു ഗവേഷണ സ്ഥാപനം അല്ലെങ്കില്‍ സ്വകാര്യ മേഖലയിലെ സജീവ ഗവേഷകനായിരിക്കണം. ഇവര്‍ക്കും 10 വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.
പ്രത്യേക കഴിവുള്ളവര്‍: യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന് പുറമെ യുഎഇ സാമ്പത്തിക മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഒരു പേറ്റന്റോ യുഎഇ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര സ്ഥാപനത്തിലെ അംഗമോ ആയിരിക്കണം.
ബുദ്ധിജീവികളും കലാകാരന്മാരും: യുഎഇ പ്രസക്തമായ സ്ഥാപനങ്ങളില്‍ നിന്നുള്ള ശുപാര്‍ശ കത്തിന് പുറമേ, ഇത്തരക്കാര്‍ കുറഞ്ഞത് ഒരു അന്താരാഷ്ട്ര അവാര്‍ഡെങ്കിലും ലഭിച്ചിരിക്കണം

പ്രശസ്ത ഗായകനും ബിഗ് ബോസ് താരവുമായ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിക്കുന്നത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. 42 വയസാണ്.

സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് സോമദാസ് ശ്രദ്ധേയനാവുന്നത്. പിന്നീട് ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങി നിന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു സോമദാസ്. ഷോ യില്‍ ഉള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ സോമദാസിനെ വീട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.

2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്. കലാഭവന്‍ മണിയുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ പിന്നണി ഗായകനിലേക്ക് വളര്‍ത്തിയെടുത്തു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചു.

സിനിമയില്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്റ്റേജ് ഷോ കളിലൂടെ വീണ്ടും പ്രശസ്തി പിടിച്ചു പറ്റി. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുത്തതോട് കൂടിയാണ് സോമദാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സോമദാസ് മക്കളെ കുറിച്ച് പറഞ്ഞത് ചില വിവാദങ്ഹള്‍ക്ക് വഴിയൊരുക്കിയിരുന്നു..

പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് ബിഗ് ബോസ് താരങ്ങളും. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി കണ്ണാനാ കണ്ണേ… എന്ന പാട്ട് പാടിയും അതിലേക്ക് ഞാന്‍ ആകൃഷ്ടയായിരുന്നുവെന്നും എലീന പടിക്കല്‍ പറയുന്നു. നടി ആര്യയും ഈ വേര്‍പാട് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്.

‘ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞതാണ്. ആ എപ്പിസോഡ് കാണുന്നത് വലിയൊരു വേദനയായിരിക്കും പൊന്നു സോമൂ…വളരെ ഇന്നസെന്റ് ആയ വ്യക്തിയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയും മനോഹരമായ പാട്ടുകള്‍ പാടി തന്നതിന് നന്ദി. എതിര്‍ത്ത് നില്‍ക്കാന്‍ പോലും മറ്റാത്ത മനോഹരമായ ഓരോ ചിരികള്‍ക്കും നന്ദി. എവിടെയാണെങ്കിലും സമാധാനത്തോടെ ഇരിക്കട്ടേ പ്രിയപ്പെട്ടവനേ…

കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ, എന്ന പാട്ട് ഹൃദയത്തില്‍ ഒരു വേദനയോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. ‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലേ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചു പൊളിക്കാന്‍’ എന്ന് കഴിഞ്ഞ തവണ ഷൂട്ടിങ്ങിന് വേണ്ടി വന്നപ്പോള്‍ എന്റെ കൈപിടിച്ച് പറഞ്ഞിരുന്നതാണ്. ഞങ്ങളുടെ പ്ലാനുകള്‍ നടക്കണമെങ്കില്‍ ഇനി സോമുവിന് വേണ്ടി കാത്തിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഞാനും നിന്നോടൊപ്പം ചേരുന്ന ആ ഒരു ദിവസം വരെ. നിന്റെ മനോഹരമായ ആത്മാവിന് നിത്യശാന്തി നേരുന്നു…. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആര്യ എഴുതിയിരിക്കുന്നത്.

ന്യൂഡൽഹി ∙ യുകെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്കു നിർബന്ധിത ക്വാറന്റീൻ എന്ന നിർദേശം സംസ്ഥാന സർക്കാർ പിൻവലിച്ചു. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്നു സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.

യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തിൽ പടരുകയും ചെയ്ത സാഹചര്യത്തിലാണു ക്വാറന്റീൻ നിർബന്ധമാക്കിയത്. നേരത്തെ 7 ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും 7 ദിവസം വീട്ടിലും ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു.

രാജു കാഞ്ഞിരങ്ങാട്

പുഴ അവനോടു പറഞ്ഞു:
നീ വരുമെന്നെനിക്കറിയാം
ഞാൻ കാത്തിരിക്കുകയാരുന്നു

എൻ്റെ ഹൃദയത്തിൻ്റെ ഓളങ്ങളിലൂടെ
നീയൂന്നിയ വള്ളങ്ങൾ തത്തിക്കളിച്ച –
യൗവനം
കവിതയുടെ കാല്പനീകതയിലേക്ക്
പുഴയൊഴുകി

ഒരു തുള്ളിയായ് നിന്നോടൊപ്പമെന്നും
ഞാനുണ്ടായിരുന്നു
സുഖദുഃഖങ്ങളിൽ ഹൃദയമർമ്മരമായ്
ഒന്നിലും അലിഞ്ഞുചേരാതെ

അവൻ പുഴയെതൊട്ടു വാർദ്ധക്യത്തിൻ്റെ –
തണുപ്പരിച്ചു കയറി
അവൻ മൗനിയായി
ഓർമ്മകളുടെ ഓളങ്ങൾ നിലച്ചു

പുഴ എന്നേമരിച്ചിരിക്കുന്നു!
സന്ധ്യയുടെ ചുവപ്പിന് കരിഞ്ചോരയുടെ –
നിറം
ആകാശത്തുനിന്നും ഒരു തുള്ളി
അവൻ്റെ നെറുകയിലേക്കു പതിച്ചു
അവൻ പുഴയായൊഴുകി !

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

സുഗതൻ കരുണാകരൻ , ഈസ്റ്റ്‌ ഹാം ,ലണ്ടൻ

ഇന്ന് ഗാന്ധി വധത്തിന്റെ ഓർമ്മ ദിവസം ഫാസിസ്റ്റു കാപാലികർ ഈ ഒരൊറ്റ കാര്യം കൊണ്ടുമാത്രമാണ് അനേകം ദശകങ്ങളോളം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ കൂടി ഇല്ലാതിരുന്നത്… ഇപ്പോൾ അവർ ഇന്ത്യ ഭരിക്കുകയാണ് സകല കുതന്ത്രങ്ങളിൽ കൂടിയും സ്വന്തമായി കുത്തക മുതലാളിമാരെ, അദാനിയേപോലെ, സൃഷ്ടിക്കുകയും അവരെ ഉപയോഗിച്ച് സംസ്ഥാന ഭരണകൂടങ്ങളെ വിലയ്ക്കെടുക്കുകയുമാണ് ഇപ്പോൾ (ഏറ്റവും അവസാനത്തേത് പുച്ചേരിയിൽ എംഎൽഎ മാരെ വിലക്കെടുത്തത് ) കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ കുടുംബ വാഴ്ച്ചയിലൂടെ, സ്വാഭാവിക ജനാധിപത്യത്തിന്റെ വളർച്ചയെ കഴുത്തു ഞെരിച്ചു കൊന്നപ്പോൾ, അഴിമതികൾ സാധാരണ ഭരണ രീതി ആയപ്പോൾ ബോഫേഴ്‌സ് അഴിമതി 100 കോടികൾ ആയിരുന്നെങ്കിൽ കൽക്കരിപാടത്തിന്റെയും സെല്ലുലാർ ഫോൺ സർക്കിൽ (സ്‌പെക്ട്രം -സുഖരാം ) ലേലത്തിലൂടെയും ലക്ഷങ്ങളുടെ കോടിയിലെത്തിയ അഴിമതിയായി മാറിയപ്പോൾ വർഗീയ വിദ്വേഷത്തിനും കലാപത്തിനും കുപ്രസിദ്ധി ആർജ്ജിച്ച ഗുജറാത്തിൽ അവിടെ നടന്ന ഭരണ നേട്ടങ്ങൾ എന്ന് പ്രചരിപ്പിച്ച വ്യാജ ഫോട്ടോ ഷോപ്പിലൂടെ ഗുജറാത്ത് മോഡൽ എന്ന് തെറ്റിദ്ധരിപ്പിച്ചു …

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ നിന്നും ഉയർന്നു വന്ന ഒരു വിനാശമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് അവരുടെ(സംഘ പരിവാർ രാഷ്ട്രീയം )നേതൃത്വത്തിൽ രാഷ്ട്രപിതാവിനെ വീണ്ടും കൊല നടത്തുന്നതും കൊലപാതികിക്കു വേണ്ടി അമ്പലം പണിയുന്നതും. ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള പാഴ് ശ്രമം നടത്തുന്നതും. മതത്തിന്റെ പേരിൽ വെറുപ്പ്‌ പ്രചരിപ്പിക്കുന്ന ഇവരുടെ ലക്ഷ്യം ബഹു സ്വരതയുടെ, വിവിധ സംസ്കാരങ്ങളുടെ കെട്ടുറപ്പായ ഇന്ത്യൻ ഭരണ ഘടന തിരുത്തുകയാണ്. അതിലൂടെ ലക്ഷ്യം വെക്കുന്നത് ഹിന്ദു ആധിപത്യ ഭരണത്തിനും പിന്നീട് ഇപ്പോൾ ശിഥിലമായി കൊണ്ടിരിക്കുന്ന ഹിന്ദു ജാതി വ്യവസ്ഥ വളരെ ശക്തമായി പുനസ്ഥാപിക്കുകയുമാണ്. എന്നാൽ ഇവർ ലോകത്തെ വിഡ്ഢികളായ രാഷ്ട്രീയ പ്രത്യായ ശാസ്ത്ര നേതാക്കൻമാരാണെന്നത് കാലം തെളിയിക്കും.

ഒന്നാം ലോക മഹായുദ്ധം മുത്തലാളിത്ത താല്പര്യത്തിന്റെ അനന്തരമായിരുന്നെങ്കിൽ രണ്ടാം ലോക മഹായുദ്ധം മേൽപ്പറഞ്ഞ വെറുപ്പിന്റെ, വംശീയ മേൽക്കോയ്മയുടെയും ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെയും അനന്തരമാണ്…. ഈ രണ്ടു ലോക മഹായുദ്ധങ്ങളും മനുഷ്യരാശിയെ വളരെ അധികം പിന്നോട്ട് അടിപ്പിച്ചു . ദശലക്ഷകണക്കിന് മനുഷ്യരും അവരുടെ നൂറ്റാണ്ടുകളായ അധ്വാനത്തിലൂടെ നേടിയ വിഭവശേഷിയുമാണ് ഈ യുദ്ധങ്ങൾ നശിപ്പിച്ചത് … അതിന്റെ ബാധ്യതകൾ ഇപ്പോഴും ലോകം നേരിട്ട് കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ചരിത്രഞ്ജനമില്ലാത്ത, അല്ലെങ്കിൽ തെറ്റായ ചരിത്ര ജ്ഞാനികൾ നമ്മുടെ ഇന്ത്യയെ ഒന്നുകൂടി ജർമ്മനി ലോകത്തെ പിന്നോട്ട് നയിച്ചതുപോലെ പിന്നോട്ട് നയിക്കാൻ കൂട്ട് നിൽക്കുന്നത്. കുന്നിന്റെ മുകളിൽ നിന്നും താഴോട്ടാണ് വെള്ളം ഒഴുകുന്നത് അല്ലാതെ തിരിച്ചല്ല അതുപോലെ സ്വാഭാവിക മനുഷ്യ ജീവിത വികാസം മുന്നോട്ടാണ് പോകേണ്ടത്. തിരിച്ചല്ല.

വേട്ടയാടി നടന്ന മനുഷ്യൻ കൃഷി ചെയ്തു ഒരു സ്ഥലത്തു ദീർഘ നാളുകളിൽ താമസിക്കാൻ തുടങ്ങിയത് മുതലാണ് ഭരണകൂടങ്ങൾ നിലവിൽ വന്നത്. പിന്നീട് ഭരണ കൂടങ്ങൾ അതിന്റെ സ്വഭാവവും രീതികളും സമൂഹത്തിന്റെയും അവിടെ നിലനിന്ന ശക്തികളുടെയും അടിസ്ഥാനത്തിൽ മാറ്റി കൊണ്ടിരുന്നു. അങ്ങനെയാണ് ചരിത്രത്തിൽ രാജ വാഴ്ചയും ഫ്യൂഡൽ വാഴ്ചയും വഴിമാറി ജനാധിപത്യം നിലവിൽ വന്നത്… അതോടൊപ്പം സാമ്പത്തിക ഉത്പാദന-വിതരണത്തിലും മാറ്റം സംഭവിച്ചത്. യഥാർത്ഥത്തിൽ സാമ്പത്തിക ഉത്പാദന വിതരണ ക്രമത്തിലെ മാറ്റമാണ് ഭരണകൂടത്തിൻെറയും അതിന്റെ സ്വഭാവത്തെയും നിർണ്ണയിച്ചിരുന്നത്. അങ്ങനെ കുടുംബവും വംശവും ജാതിയും മതവും ഭരണ കൂടങ്ങളെ സ്വാധീനിച്ചു അല്ലെങ്കിൽ നിയന്ത്രിച്ചിരുന്നത് ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്.

ഈ ചരിത്രപരമായ സ്വാഭാവിക വികാസപരിണാമ ഘട്ടത്തിൽ ജാതിയോ മതമോ വംശമോ സമ്പത്തോ അല്ല മനുഷ്യരുടെ രാഷ്‌ടീയ അവകാശങ്ങൾ നിർണ്ണയിക്കുന്നത്. മനുഷ്യർക്ക്‌ എല്ലാവർക്കും തുല്യതയാണ്, അവർക്കു തുല്ല്യ അവകാശമാണ് അവിടെ മതത്തിനും – വംശത്തിനും -സമ്പത്തിനും പ്രത്യേകിച്ച് ഒരു അവകാശവുമില്ല എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ, ആധുനിക ജനാധിപത്യം ഉടലെടുക്കുന്നത്. അതിന്റെ അടുത്ത ഘട്ടമായ സോഷ്യലിസ്റ്റ് ഭരണരീതിയും. ലോകം മുഴുവനും അത്തരം പാതയിലൂടെ , ജനാധിപത്യത്തിൽ നിന്നും സോഷ്യലിസ്റ്റു ജനാധിപത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇന്ത്യയിൽ നേരെ തിരിഞ്ഞ് പോകാൻ സംഘ പരിവാർ രാഷ്ട്രീയം മോദി – അമിത് ഷാ -യോഗിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത് ഇത് താഴ്‌വാരത്തിൽ നിന്നും കുന്നിന്റെ മുകളിലേക്കു വെള്ളം ഒഴുക്കിവിടാൻ ശ്രമിക്കുന്നത് പോലെ പാഴ് ശ്രമമാണ്. സാമൂഹിക രാഷ്ട്രീയ വികാസത്തിന്റെ സ്വാഭാവിക വളർച്ചയുടെ നേരെയുള്ള തടസ്സമാണ്. മതവും ജാതിയും അത് ഒരു ഘട്ടം കഴിയുമ്പോൾ കൊഴിഞ്ഞു പോകും പോകണം അതാണ് യൂറോപ്പിലെയും അമേരിക്കയിലും നാം കാണുന്നത്.

അവരുടെ ശ്രമം ( ജാതിയും മതവും ഭരണകൂടത്തിൽ ഇടപെടുന്നത് ഒരു പ്രശ്നമേ ഇല്ല ) സമൂഹത്തിൽ വളർന്നു വരുന്ന സമ്പത്തിക അസമത്വമാണ്. കുത്തക മുതലാളിത്ത ചൂഷണത്തിലൂടെ സമ്പത്ത് ഏതാനും ചില വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്ന സമ്പ്രദായത്തിനെതിരെ ജനങ്ങൾ എപ്പോൾ തെരുവിൽ ഇറങ്ങി കൊള്ളയടിക്കും എന്നതാണ്…. അത്രയ്ക്കുണ്ട് അവിടുത്തെ ഭരണകൂടത്തിന്റെ സാമൂഹിക അസമത്വത്തെ കുറിച്ചുള്ള ഭീതി ആയതിനാൽ ജിഡിപി യുടെ 70% നും 80%നും ഇടയിൽ കടം വാങ്ങി സർക്കാർ ക്ഷേമ പദ്ധതികളിലും പൊതുമേഖലയിലും (പബ്ലിക് സെക്ടർ ഇൻവെസ്റ്റ്മെന്റ്) ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. അദാനിയുടെ അംബാനിയുടെയും സമ്പത്ത് റോക്കറ്റു കണക്കാണ് പോകുന്നത്. അങ്ങിനെ സാമ്പത്തിക അസമത്വം വർധിക്കുന്നു. ഉള്ളവന്റെ സമ്പത്ത് അതിവേഗം വർധിക്കുന്നു. മറുവശത്ത് ഇല്ലാത്തവന്റെ ജീവിത പ്രാരാബ്ദങ്ങൾ അതിവേഗം കൂടുന്നു.

അതായതു മത -ജാതി സ്പർദ്ധയും ചരിത്രത്തിലെ മത ഭരണ കൂടത്തിന്റെ തെറ്റുകൾ തിരുത്തുന്നതാണ് മുഖ്യം എന്ന് ഭൂരിപക്ഷ മതത്തെയും അതിലെ ജാതികളെയും ഉദ്ബോധിപ്പിക്കുകയും സമൂഹത്തിൽ മതമാണ് ഗുരുതരമായ പ്രശ്നം എന്ന വ്യാജ പ്രചരണം നടത്തുകയും മറുവശത്ത് മുതലാളിത്ത ചൂഷണം പൊതുമേഖലകളെ ആക്രി വിലക്ക് തൂക്കി വിൽക്കുന്നത് ഉൾപ്പടെ തകൃതിയായി നടത്തുകയുമാണ് .. മെയ്ക്ക് ഇൻ ഇന്ത്യ എന്ന് പറഞ്ഞ് പ്ലാസ്റ്റിക് കളിപ്പാട്ടം വരെ ഇറക്കുമതി ചെയ്യുന്നു…. നമ്മൾ ഈ ഇരുണ്ട കാലം അതിജീവിക്കും… ബ്രിട്ടന്റെ കിരാത ഭരണവും ബംഗാളിലെ പട്ടിണി മരണവും ജർമ്മനിയുടെ സംഹാരതാണ്ഡവവും അതിന്റെ കെടുതികളും അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളും പിന്നിട്ടതു പോലെ ഹിന്ദു രാഷ്ട്രവാദവും അതിലധിഷ്ഠിതമായ മത അടിസ്ഥാനത്തിൽ ജനങ്ങളിൽ വെറുപ്പ് വർധിപ്പിക്കുന്ന ഭരണകൂട ഭീകരതയേയും നാം അതിജീവിക്കും തീർച്ച

രഞ്ജിനി തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

പലപ്പോഴായി സൈബർ ആക്രണങ്ങൾ നേരിട്ടൊരു വ്യക്തി കൂടിയാണ് രഞ്ജിനി, ഇപ്പോൾ തന്റെ പേരിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിനെക്കുറിച്ച് താരം തുറന്നു പറയുകയാണ്, രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, അന്ന് തന്റെ പേരിൽ പ്രചരിച്ച ആ വീഡിയോ സത്യം ആയിരുന്നില്ല എന്നും, രഞ്ജിനിയും ഡയറക്ടറും എന്ന പേരിലാണ് അത് പ്രചരിച്ചത് എന്നും, അത് ഒരുപാട് വര്ഷം പഴക്കമുള്ള ഒരു വീഡിയോ ആയിരുന്നുവെന്നും, തന്റെ ഒരു സുഹൃത്ത് തന്നെ വിളിച്ച് പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നുമാണ് താരം പറയുന്നത്.

അങ്ങനെ ഒരു ഡയറക്ടറുടെ മുന്നിലും ഞാൻ തുണി ഉരിഞ്ഞിട്ടില്ല, അത് ഗൂഗിളിൽ നോക്കുമ്പോൾ തന്നെ ഏത് പൊട്ടനും മനസ്സിലാക്കാൻ സാധിക്കും എന്ന് രഞ്ജിനി പറയുന്നു, ഒരു ബ്ലാക്ക് ഗൗൺ ഇട്ട ആ സ്ത്രീ ഒരു അറബി പെണ്ണാണ് എന്നും താരം പറയുന്നു, തന്റെ പേരിൽ പ്രചരിച്ച ആ വീഡിയോ അമ്മയെ കാണിച്ചുവെന്നും അത്  അമ്മ കണ്ടപ്പോൾ അയ്യേ ഇത് നീയല്ല എന്നും അമ്മ പറഞ്ഞു എന്നാണ് രഞ്ജിനി പറയുന്നത്.

ഈ കാര്യങ്ങൾ പറഞ്ഞ് സൈബർ സെല്ലിന് ഒരു പരാതി കൊടുത്തു എന്നും, എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഇല്ലായെന്നും, എന്റെ അനിയനെയും അമ്മയെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമേ തനിക്ക് ഉള്ളുവെന്നും താരം പറയുന്നു

കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിലവിലുള്ള യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. പൗരൻമാർക്ക് രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുമുണ്ടായിരുന്ന താല്‍ക്കാലിക യാത്രാവിലക്കുകളാണ് ദീർഘിപ്പിച്ചിരിക്കുന്നത്. വിലക്ക് മാർച്ച് 31 മുതൽ നീക്കുമെന്ന് സൗദി അധികൃതർ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. എന്നാൽ വിലക്ക് മേയ് 17 വരെ നീട്ടുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.

കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വിലക്ക് പ്രാബല്യത്തിലുണ്ട്.

ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാൽ റെഗുലർ വിമാന സർവിസിന് അനുമതി നൽകിയിരുന്നില്ല.

2021 ജനുവരിയിൽ യാത്രാവിലക്ക് സമ്പൂർണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നുണ്ടെങ്കിലും അതിനിടയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്തതോടെ യാത്രാനിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.

വെസ്റ്റ് യോർക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന യുക്മാ മുൻ ദേശീയ സമിതി അംഗവും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ ട്രെഷററുമായ ജിജോ നടുവത്താനിയുടെ ഭാര്യ സിനി ജിജോയുടെ മാതാവ് പരേതനായ വർഗീസ് കുരുവിളയുടെ ഭാര്യ പൊൻകുന്നം, ഇളമ്പള്ളി, ഇല്ലിക്കൽ ക്ലാരമ്മ (പെണ്ണമ്മ), 82 നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക്  ആനിക്കാട് സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

മക്കൾ സി .എലിസബത്ത് (റോം) കുഞ്ഞുമോൻ, ഷാജി, ബിജു ( ഇല്ലിക്കൽ സ്റ്റോഴ്സ് ,പള്ളിക്കത്തോട്, ആനിക്കാട് ) ,സാലി മനോജ്, ആർപ്പൂക്കര, സിനി ജിജോ (യുകെ)

മരുമക്കൾ: ആൻസി കളപ്പുര ( ചെങ്ങളം ), റീജാ തുണ്ടത്തിൽ ( മണിമല ) , മനോജ് കാൻജീരക്കൂനം (ആർപ്പൂക്കര ), ജിജോ നടുവത്താനിയിൽ, എളംപ്പള്ളി ( യു കെ )

സിനി ജിജോയുടെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംസ്കാര ശുശ്രൂഷകൾ  താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും

ആലപ്പുഴ: ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം ചത്തിയറ പുതുച്ചിറയിലാണ് യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33)യാണ് മരിച്ചത്.

കൊല്ലം പാവുമ്പായിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതില്‍നിന്നു വ്യാഴാഴ്ച പുലര്‍ച്ചേ അഞ്ചരയോടെ സമീപത്തുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു വിജയലക്ഷ്മി. ഇവരെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇവരുടെ സ്‌കൂട്ടര്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ചിറയ്ക്കുസമീപത്തു നിന്ന് കണ്ടെത്തി. ചിറയുടെ കടവില്‍നിന്ന് ചെരുപ്പുകളും കണ്ടുകിട്ടി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ ഏഴരയോടെയാണ് ചിറയില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്.

കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു വിജയലക്ഷ്മിയുടെ താമസം. ബൈക്കിലെത്തി മാല മോഷ്ടിച്ച നിരവധി കേസുകളില്‍ ഭര്‍ത്താവ് പ്രദീപ് പിടിയിലായതോടെയാണ് വിജയലക്ഷ്മിയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ബെംഗളൂരുവിലേക്ക് പോകുന്നത്. വീണ്ടും പല മോഷണക്കേസുകളില്‍ ബെംഗളൂരുവില്‍ വെച്ച് പ്രദീപ് പിടിയിലായതോടെ ഒരുമാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലേക്ക് വരികയായിരുന്നു വിജയലക്ഷ്മി. തുടർന്ന് പാവുമ്പായിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. നൂറനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കലാകാരിയാണ് മീന ഗണേഷ്. അതിനു ശേഷം നിരവധി സൂപ്പർ താരങ്ങളുടെ  അമ്മ വേഷം ചെയ്യാൻ താരത്തിന് ഭാഗ്യം ലഭിച്ചു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. എന്നാൽ താരം കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്ന് അപ്രത്യക്ഷ ആയിരിക്കുകയാണ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ കൂടി തന്റെ അവസ്ഥ വെളിപ്പെടുത്തുകയാണ് മീന. മകൻ ഉപേക്ഷിച്ച താരം ഇപ്പോൾ ഒറ്റയ്ക്ക് ഒരു വീട്ടിൽ ആണ് താമസിക്കുന്നത്.

മീനയുടെ വാക്കുകൾ ഇങ്ങനെ,

വളരെ കഷ്ടപ്പെട്ടാണ് ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ രണ്ടു മക്കളെ വളർത്തിയത്. ഭർത്താവ് മരിച്ചുവെങ്കിലും ഞാൻ നന്നായി ബുദ്ധിമുട്ടിയാണ് ഒരു കുറവും അറിയിക്കാതെ എന്റെ മക്കളെ വളർത്തിയത്. എന്നാൽ എന്റെ മോൻ എന്നെ ഉപേക്ഷിച്ചു. മകൾക്ക് മാത്രമാണ് എന്നോട് സ്നേഹം ഉള്ളത്. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്റെ മകൾ ആണ്. ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കായത് കൊണ്ട് ദിവസം ഒരു നാല് തവണയെങ്കിലും അവൾ എന്നെ വിളിക്കാറുണ്ട്. മരുമകനും എന്നോട് നല്ല സ്നേഹം ആണ്. അവർ അവരുടെ വീട്ടിൽ ചെന്ന് നില്ക്കാൻ എന്നോട് പറയാറുണ്ട്. പക്ഷെ ഞാൻ പോകില്ല. എന്റെ ജീവിതത്തിലെ എല്ലാ കടമകളും ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ആത്മഹത്യാ ചെയ്താലോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എന്റെ കൊച്ചുമകളുടെ സ്നേഹം ആണ് അതിൽ നിന്നും എന്നെ ഓരോ തവണയും പിന്തിരിപ്പിക്കുന്നത്.

എന്റെ മകൻ എന്നെ ഉപേക്ഷിച്ചു. ഞാൻ എന്റെ ജീവിതത്തിൽ ഒരു അബദ്ധം കാണിച്ചു. എന്നോട് എന്റെ മകൻ സ്നേഹം നടിച്ച് എന്റെ കാലശേഷം ഈ വീടും വസ്തുവും അവന്റെ പേരിൽ എഴുതി കൊടുക്കാൻ പറഞ്ഞു. അത് വിശ്വസിച്ച് ഞാൻ അത് അവന്റെ പേരിൽ എഴുതിയും വെച്ച്. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്. മകനും അവന്റെ ഭാര്യയും കൂടി വന്നു ഈ വീട്ടിലെ മിക്സി, ഫ്രിഡ്ജ്, അലമാര, കട്ടിൽ തുടങ്ങിയ സകല സാധനങ്ങളും എടുത്ത് കൊണ്ട് പോയി. ഭിക്ഷയാചിക്കാൻ രണ്ടു പാത്രമെങ്കിലും വെച്ചിട്ട് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടാൻ ആണ് മരുമകൾ പറഞ്ഞത്. എന്റെ മകൻ അത് കേട്ട് നിന്നതേ ഉള്ളു.

RECENT POSTS
Copyright © . All rights reserved