Latest News
ബ്രാംപ്ടൻ: പ്രവാസി മലയാളി ചരിത്രത്തിൽ സുവർണ്ണ അദ്ധ്യായമായി നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ  കാനഡയിൽ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ രൂപീകൃതമായി. കാനഡയിലെ ചെറുതും വലുതുമായ ഏതാണ്ട് നാൽപ്പതിൽ പരം സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീസ് ഇൻ കാനഡ (നെഫ്മാസ് ) .  ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ചേർന്ന സൂം യോഗത്തിൽ സംഘടനയുടെ ദേശീയ ഭാരവാഹികളെ  തിരഞ്ഞെടുത്തു . തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ  നാഷണൽ പ്രസിഡണ്ട്  കുര്യൻ പ്രക്കാനം, ജനറൽ സെക്രട്ടറി പ്രസാദ് നായർ, ട്രഷറർ  സോമൻ സക്കറിയ എക്സികൂട്ടിവ് വൈസ് പ്രസിഡണ്ട് രാജശ്രീ നായർനാഷണൽ വൈസ് പ്രസിഡണ്ടുമാരായി   അജു പിലിപ്പ് , ഡോ  സിജോ ജോസഫ് , സുമൻ കുര്യൻ  എന്നിവരും നാഷണൽ സെക്രട്ടറിമാരായി  ജോൺ നൈനാൻ , ജോജി തോമസ് , മനോജ് ഇടമന ,  തോമസ് കുര്യൻ, സജീബ് ബാലൻ തുടഞ്ഞിയവരും നാഷണൽ ജോയിന്റ് സെക്രട്ടറി അസ്രീ എബ്രഹാം ഐസക്കും നാഷണൽ ജോയിന്റ് ട്രഷർമാരായി സജീബ് കോയ, ജെയിസൺ ജോസഫ് ടിനോ വെട്ടം തുടഞ്ഞിയവരും തിരഞ്ഞെടുക്കപ്പെട്ടു.
കനേഡിയൻ മലയാളി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ  കേരളപ്പിറവി ആഘോഷങ്ങൾ നവംബർ എട്ടിന് ഓൺലൈനായി  നടത്തപ്പെട്ടു. പ്രസ്തുത  യോഗത്തിൽ  ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ, ഒന്ടരിയോ  എം പി പി അമർജോത് സന്ധു പ്രമുഖ മാധ്യമ നിരീക്ഷകൻ റിട്ട എസ്  പി ജോർജ് ജോസഫ്,ഫൊക്കാന പ്രസിഡണ്ട്  ജോർജി വർഗീസ് ,സെക്രട്ടറി  ഡോ  സജിമോൻ ആന്റണി  തുടങ്ങിയ വിശിഷ്ട അതിഥികൾ പങ്കെടുത്തു. നെഫ്മാസിന്റെ ജനറൽ സെക്രട്ടറി  പ്രസാദ് നായർ യോഗത്തിൽ സ്വാഗതം പറഞ്ഞു.
റിട്ട എസ പി ജോർജ് ജോസഫ് കേരളപ്പിറവി ആശംസകൾ നേർന്നു. കാനഡയിലെ സംഘടനകളുടെ  ഈ കൂട്ടായ്മയെ അദ്ദേഹം ആശംസകൾ അറിയിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഇൻ കനേഡിയൻ (നെഫ് മാസിന്റെ ) ഭാരവാഹികളെ നാഷണൽ പ്രസിഡണ്ട്  കുര്യൻ പ്രക്കാനം പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാങ്ങളെ ഏകീകരിപ്പിച്ചു ഐക്യ കേരളം രൂപീകൃതമായതുപോലെ കാനഡയിലെ വിവിധ സംസ്ഥാങ്ങളിൽ  ചിന്നി ചിതറി കിടന്ന  മലയാളി സംഘടനകളെ കൂട്ടി യോചിപ്പിച്ചു ഒരു  കുടക്കീഴിൽ  ആക്കി കനേഡിയൻ ഐക്യവേദി എന്ന പ്രസ്ഥാനം  കേരള പിറവി ദിനത്തിൽ രൂപീകരിച്ചത് . ജാതി മത രാഷ്രീയ വിഭജിയത ചിന്തകൾക്ക് അതീതമായി പ്രവാസി എന്ന വികാരം കാത്ത് സൂക്ഷിക്കുന്ന പ്രസ്ഥാങ്ങളെ  ഉൾക്കൊള്ളിച്ചാണ് ഈ പ്രസ്ഥാനം രൂപീകരിച്ചിരിക്കുന്നത് എന്ന് സംഘടനയുടെ നാഷണൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അറിയിച്ചു.കാനഡയിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഈ ഫെഡറേഷനിലേക്കു സ്വാഗതം ചെയ്യുന്നതായി നെഫ്  മാസ് ജനറൽ സെക്രട്ടറി പ്രസാദ് നായർ പറഞ്ഞു

ജോൺ കുറിഞ്ഞിരപ്പള്ളി

ജോർജ് കുട്ടിയുടെ തോക്കിൽ നിന്നും വെടിപൊട്ടി അടുത്തവീട്ടിലെ കുട്ടിക്ക് പരുക്കേറ്റു.
നിമിഷനേരംകൊണ്ട് ഈ വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടി. പക്ഷെ,ഒരു മലയാളി തമിഴ് കുട്ടിയെ വെടിവെച്ചു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
അടുത്ത വീട്ടിലെ ഹൗസ് ഓണറിൻെറ അനുജൻെറ നാലു വയസ്സുള്ള കുട്ടിക്കാണ് വെടിയേറ്റിരിക്കുന്നത്.
കൂട്ടക്കരച്ചിലും ബഹളവും ആയികേട്ടവർ കേട്ടവർ ഓടി വന്നുകൊണ്ടിരുന്നു. ഓടി വരുന്നവർ ജോർജ് കുട്ടി ബോധമില്ലാതെ കിടക്കുന്നതാണ് കാണുന്നത്. അതിനിടക്ക് വെടിയേറ്റു മരിച്ച ആളിൻെറ ബോഡി കാണാൻ വന്ന പലരും നിരാശരായി മടങ്ങി.
സൈക്കിൾ ചെയിനും കുറുവടിയുമായി വന്ന തമിഴന്മാർ നിരാശരായി. ഒരുത്തൻ വന്ന് നോക്കിയിട്ടു പറഞ്ഞു”,ഇത് മലയാളി ജോർജ് കുട്ടി,തമിഴ് കുട്ടിയല്ല.”
വേറെ ഒരാൾ,” ഇത് പെരിയ ആൾ,കുട്ടിയല്ല”
ഒരു കാര്യം വ്യക്തമായി ജോർജ് കുട്ടിയുടെ കിടപ്പും പേരും ഒത്തുവന്നതുകൊണ്ട് വന്നവർ വന്നവർ ജോർജ് കുട്ടി വെടി ഏറ്റുകിടക്കുകയാണെന്ന് തെറ്റിദ്ധരിച്ചു നിരാശരായി തിരിച്ചുപൊയ്കൊണ്ടിരുന്നു

.
ശരിക്കും വെടിയേറ്റ കുട്ടിയും അതിൻെറ തള്ളയും അടുത്ത വീട്ടിൽ കിടന്നു കരയുന്നു.
അയൽപക്കത്തെ പ്രായമായ  ഒരു  സ്ത്രീ  അവരെ വഴക്കു പറയുകയാണ്, “കൊളന്തക്ക് പാൽ കൊടടി “.
കേട്ട് നിന്ന ഒരു പയ്യൻ ചോദിക്കുന്നു,”ഏതു പാലാണ് കൊടുക്കുന്നത്”..
തള്ള ഒരു തടിക്കഷണവുമായി അവൻെറ പിറകെ ഓടി.
“അവൻ പാല് കൊടുക്കുന്നത് കാണാൻ വന്നിരിക്കുന്നു.”
ജോർജ് കുട്ടിയുടെ തോക്കിൽ കയറി വെടിവച്ച പെൺകുട്ടി എവിടെയോ പോയി ഒളിച്ചിരുന്നു..
ഹൗസ് ഓണറിൻെറ ഭാര്യ അക്ക അവളെ തേടി നടന്നു .
മകളെ കണ്ടുകിട്ടിക്കഴിഞ്ഞപ്പോൾ അക്ക ആ സന്തോഷം കൊണ്ട് കുറെ പരിപ്പുവടയും അഞ്ചാറ് ഗ്ലാസ് ചായയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. ചൂട് പരിപ്പുവടയുടെ മണം അവിടെ നിറഞ്ഞു. ജോർജ് കുട്ടി ചാടി എഴുന്നേറ്റു ചായകുടിക്കാനും പരിപ്പുവട തിന്നാനും തുടങ്ങി.
എന്നിട്ട് ഒരു ചോദ്യം.”എന്താ സംഭവിച്ചത്?”ചൂട് പരിപ്പുവട തിന്നുന്നതിനിടക്ക് ജോർജ് കുട്ടി പറഞ്ഞു,
“പരിപ്പുവടയുടെ മണം അടിച്ചാൽ ജോർജ് കുട്ടിയുടെ ബോധക്കേട് മാറും.”
വെടിയേറ്റ കൊച്ചുമായി ‘കൊച്ചിൻെറ അമ്മയും വന്നു, ഒരു ചൂട് പരിപ്പുവട കടിച്ചുകൊണ്ട് അവർ പറഞ്ഞു, .”അക്ക ബോൺസ് പൊട്ടിയിരിക്കും.”കൊച്ചിന്റെ എല്ല് പൊട്ടിയിരിക്കും,എന്ന്.
ജോർജ് കുട്ടി ചാടി പറഞ്ഞു. “ശരിയാ പൊട്ടിയിരിക്കും. ഡോക്ടറുടെ അടുത്തുപോകാം”.
ഞങ്ങൾക്ക് കാര്യം മനസ്സിലായി. ആയിടക്കാണ് അവിടെ ഒരു പുതിയ ക്ലിനിക് ഒരു ഭാര്യയും ഭർത്താവും കൂടി തുടങ്ങിയത്.
ഹൗസ് സർജൻസി കഴിഞ്ഞ ഉടനെ കാര്യമായ ക്ലിനിക്കൽ പരിചയമില്ലാത്തവർ. അതി സുന്ദരിയായിരുന്നു ലേഡി ഡോക്ടർ. ഭർത്താവിന് എപ്പോഴും മരുന്നുകൊടുക്കാൻ പേടിയാണ് അയാൾ ഇപ്പുറത്തെ മുറിയിലിരുന്ന് ചോദിക്കും,” ഉഷേ ഈ പയ്യന് എന്ത് മരുന്ന് കൊടുക്കണം?”.അവർ നിർദേശിക്കും.
അങ്ങനെ രസകരമായ സീനുകൾ കാണാം. ഞങ്ങൾ ആഘോഷമായിട്ട് കൊച്ചിനെയുംകൂട്ടി ചായകുടിച്ചു കഴിഞ്ഞു ക്ലിനിക്കിലേക്ക് യാത്ര ആയി.
കേറിച്ചെന്ന ഉടനെ ഡോക്ടർ ഒരു ചോദ്യം” വാട്ട് ഹാപ്പെൻഡ്?”
ജോസഫ് ചാടി പറഞ്ഞു,”ജോർജ് കുട്ടി വെടി വച്ചതാ. ബോൺസ് പൊട്ടിയിരിക്കും””
ഡോക്ടർ ഉടനെ “ഉഷേ, പോലീസിനെ വിളി ,ഇവർ വെടി വെച്ച കേസ്സാ ഇത്.”
ഉഷ ഡോക്ട്ടർ വേദിയിൽ മുഖം കാണിച്ചു.
കൊച്ചിൻെറ കയ്യിൽ കൊതുക് കുത്തിയപോലെ ഒരു ചെറിയ പാട് കാണാം.
“നിങ്ങൾക്കെല്ലാം വേറെ പണിയില്ലേ? വന്നിരിക്കുന്നു വെടിയേറ്റ് എല്ലുപൊട്ടിയ കൊച്ചിനെയും കൊണ്ട്. ഇത് വല്ല കൊതുകും കുത്തിയതായിരിക്കും”.
അപ്പോഴാണ് സെൽവരാജൻ ഒരു ചോദ്യം,” സാർ നിങ്ങളുടെ ഭാര്യയുടെ പേര് ഉഷ,നിങ്ങൾ ക്ലിനിക്കിന് ഇട്ടിരിക്കുന്ന പേര് പുഷ്പ ക്ലിനിക്..അതെന്താ?”
ജോർജ് കുട്ടി പറഞ്ഞു,”അത് ഇയാളുടെ ആദ്യത്തെ ലവറിൻ്റെ പേര് ,പുഷ്പ. നമ്മളുടെ ഭാഷയിൽ പറഞ്ഞാൽ കുറ്റി. ഇനി കുറച്ചു കഴിയുമ്പോൾ ഇയാൾ ആ പേര് മാറ്റും”
പിന്നെ എന്ത് സംഭവിച്ചു?
എൻെറ കാര്യം മാത്രം പറയാം. ഞാൻ നിമിഷനേരം കൊണ്ട് വീട്ടിൽ എത്തി..
ഇന്ന് പുഷ്പ ക്ലിനിക്ക് വളർന്ന പുഷപ ഹോസ്പിറ്റൽ ആയി വൈറ്റെഫീൽഡിൽ കാണാം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

സിനിമയിലെ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചുള്ള പരാതികൾ ദിവസം തോറും കൂടി വരുകയാണ്. നിരവധി മുൻ നിര നായികമാരാണ് തങ്ങൾക്കുണ്ടായ മോശം ആനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത് വന്നിരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് നടി ശാലു ശ്യാം. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ടയുടെ നായികയായി അഭിനയിക്കാൻ കാസ്റ്റിംഗ് കൗച്ചിന് വിളിച്ചപ്പോൾ ആണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രത്തിൽ അവസരം വേണമെങ്കിൽ തനിക്ക് വഴങ്ങി തരണമെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നോട് ആവിശ്യപെട്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

തെലുങ് സിനിമയിലെ തന്നെ പ്രമുഖനായ ഒരു സംവിധായകൻ ആണ് തന്നോട് ഈ ആവിശ്യം ഉന്നയിച്ചതെന്നും എന്നാൽ ഇന്ന് ഞാൻ അയാളുടെ പേര് വെളിപ്പെടുത്തിയാൽ അയാൾ അത് അംഗീകരിച്ചു തരില്ല എന്നും താരം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്റെ ഓഫീസിൽ വെച്ചാണ് ഓഡിഷൻ നടക്കുന്നതെന്നും സാരിധരിച്ചു വേണം ഓഡിഷന് വരാണെന്നും തന്നോട് പറഞ്ഞിരുന്നു. അപ്രകാരം എത്തിയപ്പോൾ ആണ് മനസിലായത് അത് അയാളുടെ ഓഫീസിൽ ആല്ല എന്നും അയാളുടെ വീടാണെന്നും.

തുടക്കം മുതൽ തന്നെ കുറച്ച് പേടി തോന്നിയിരുന്നു. അയാൾ സംസാരിക്കാൻ തുടങ്ങി. പതിയെ പതിയെ അയാളുടെ സംസാരം മോശമാകാൻ തുടങ്ങി. വൃത്തികെട്ട രീതിയിൽ അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ വിയർക്കാൻ തുടങ്ങി. അയാൾ എ സി ഓൺ ചെയ്ത് തന്റെ അരികിൽ എത്തിയപ്പോഴേക്കും താൻ അവിടെ നിന്നും ഓടി രക്ഷപെട്ടന്നുമാണ് ശാലു പറഞ്ഞിരിക്കുന്നത്. എന്നാൽ മോശം രീതിയിൽ തന്നെ സമീപിച്ച സംവിധായകന്റെ പേര് താരം വെളിപ്പെടുത്തിയില്ല. ഞാൻ ഇപ്പോൾ അയാളുടെ പേര് തുറന്നു പറഞ്ഞാൽ അയാൾ അത് ഒരിക്കലും സമ്മതിച്ച് തരില്ല. വെറുതെ വിവാദം ആകുക മാത്രമേ ഉള്ളു എന്നല്ലാതെ വേറെ ഒരു ബലവും അത് കൊണ്ട് ഉണ്ടാകില്ല എന്നും താരം പറഞ്ഞു.

നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു. ഒരു വിവാഹത്തിനും ഒരു ലിവിം​ഗ് ​ടുദറിനും ശേഷമാണ് പ്രഭുദേവ വിവാഹിതനാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൽ പുറത്തുവിടുന്നത്. എന്നാൽ വിവാഹ വാർത്തയെപ്പറ്റി പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാർത്തയോട് പ്രതികരിച്ചിട്ടില്ല. പ്രഭുദേവ തന്റെ പെങ്ങളുടെ മകളുമായി
പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല.

നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്. പിന്നീട് റം​ലത്തിനെ ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. പിന്നീച് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതും മറ്റും വാർത്താശ്രദ്ധ നേടിയ ഒന്നിയിരുന്നു.

റംലത്തുമായുള്ള പ്രശ്‌ന പരിഹാരത്തിനൊടുവിൽ പ്രഭു ദേവയും നയൻതാരയും ഒന്നിച്ച് ജീവിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവരും വേർപിരിയുകയായിരുന്നു. മക്കളുടെ പേരിനെ ചൊല്ലിയാണ് നയനും പ്രഭുദേവയും വേർപിരിഞ്ഞതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.നയനുമായി വേർപിരിഞ്ഞ ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം വീണ്ടും വിവാഹിതനാകുന്നവെന്ന വാർത്ത പ്രഭു​ദേവ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലുള്ള ബിനീഷ് കോടിയേരി ബുധനാഴ്ച രാത്രി കഴിഞ്ഞത് ആശുപത്രി വാർഡിൽ. ഇന്നലെ ഉച്ചയ്ക്കു 3.30ന് കോവിഡ് പരിശോധനയ്ക്കായി സ്രവ സാംപിൾ ശേഖരിക്കുന്നതു വരെ, ഇവിടെ ടിവി കണ്ടും പകലുറങ്ങിയും ചെലവിട്ടു.

വൈകിട്ടോടെ ക്വാറന്റീൻ സെല്ലിലേക്കു മാറ്റി. കോവിഡ് ഫലം വരുംവരെ ഇവിടെയാണ്. നെഗറ്റീവ് ആണെങ്കിൽ സാധാരണ സെല്ലിലേക്കു മാറ്റുമെന്നു ജയിൽ അധികൃതർ പറഞ്ഞു. ജയിലിൽ 8498 ആണു ബിനീഷിന്റെ നമ്പർ. ബിനീഷിന്റെ ബെനാമിയെന്നു വെളിപ്പെടുത്തിയ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദും കൂട്ടുപ്രതി റിജേഷും പാരപ്പനയിലാണ്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ചയാണു ബിനീഷിനെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ അന്നു രാത്രി ഏഴരയോടെ ജയിൽ അധികൃതർക്കു കൈമാറി. ഒക്ടോബർ 29ന് അറസ്റ്റിലായതിനു പിന്നാലെ 14 ദിവസം ഇഡി ചോദ്യം ചെയ്തതിനു ശേഷമാണു റിമാൻഡ്.

ഇഡി റിപ്പോർട്ടിൽ അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വൻ തുകകൾ നൽകിയെന്നു പരാമർശമുള്ള അനിക്കുട്ടനും എസ്.അരുണും ഒരാൾ തന്നെയെന്ന് അഭ്യൂഹം. അനിക്കുട്ടന്റെ ഫെയ്സ്‌ബുക് പ്രൊഫൈലിൽ അരുൺ എന്നാണത്രേ. അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

ബിനീഷിന്റെയും ബെനാമികളുടെയും പേരിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായ എറണാകുളത്തെ റിയാന, ബെംഗളൂരുവിലെ യൗഷ് എന്നീ കമ്പനികളാണു സംശയനിഴലിൽ.

ലഹരി ഇടപാടിൽ നിന്നു ലഭിച്ച പണം ഈ കടലാസു കമ്പനികളുടെ പേരിൽ വെളുപ്പിച്ചെന്നാണു സംശയം. 2008-13 ൽ ദുബായിലായിരുന്ന ബിനീഷിന്റെ അവിടുത്തെ സാമ്പത്തിക ഇടപാടുകളും ബെനാമി സ്ഥാപനങ്ങളെന്ന് ഇഡി സംശയിക്കുന്ന യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയുടെ വിശദാംശങ്ങളും പരിശോധിക്കുന്നു.

സിനിമാ ആസ്വാദനത്തിനു കട്ട് പറയാന്‍ കോവിഡിന് സാധിച്ചില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സൂര്യയുടെ സൂരരൈ പോട്ര് ആരാധകരുടെ ഗംഭീര അഭിപ്രായം നേടി മുന്നേറുന്നു. തിയറ്റില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ആ പരിമിതി മറികടക്കുന്നതായിരുന്നു സൂര്യയുടെ പ്രകടനം. ഇടവേളയ്ക്കു ശേഷം സൂര്യയുടെ ഗംഭീര തിരിച്ചുവരവു കൂടിയായി ചിത്രം. മാരനായി സൂര്യ തകര്‍ത്തഭിനയിച്ചെന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മലയാളി നടി അപര്‍ണ ബാലമുരളിയുടെ പ്രകടനവും കെെയ്യടി നേടുന്നു. സമീപ കാലത്തെ ഏറ്റവും ശക്തയായ നായികമാരില്‍ ഒരാളാണ് അപര്‍ണയുടെ കഥാപാത്രമെന്നും ആരാധകര്‍ പറയുന്നു. ഉര്‍വശിയും മികച്ച പ്രകടനം പുറത്തെടുത്തു.

ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ആത്മകഥയായ സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിൽ ഗോപിനാഥ് നേരിട്ട പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.

“സൂരറൈ പോട്ര് എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒന്ന്. നിങ്ങൾ സത്യസന്ധമായി ഒരു ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ചാൽ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്ത് ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമ ഉപയോഗിച്ച് ഞങ്ങൾ പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ പറഞ്ഞത്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽകൂടി എം.സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ എംഎൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

മുമ്പ് മറ്റ് കേസുകളിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദ്ദീന്റെ വാദം. കേസിൽ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരിക്കുന്നതെന്ന് കോടതി മറുപടി നൽകി.

ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽ. തട്ടിയെടുത്തെന്നാണ് കേസ്. നിലവിൽ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിച്ചുവരികയാണ് നടി മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ അകാലവിയോഗത്തിന്റെ നടുക്കത്തിൽ നിന്നും മുക്തയാവുന്നേയുള്ളൂ മേഘ്ന. പ്രിയപ്പെട്ടവന്റെ നഷ്ടമുണ്ടാക്കുന്ന വേദനകളെ ഇല്ലാതാക്കാൻ മകൻ എത്തിയ സന്തോഷത്തിലാണ് താരം. അടുത്തിടെയാണ് മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുന്ന മേഘ്നയുടെ വിഡീയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

ചിരുവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ വാചാലയാവുന്ന മേഘ്നയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചിരുവിന്റെ മരണം തന്നെ മാനസികമായി തളർത്തിയെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന പറയുന്നു. ചിരുവിനോടും തന്റെ കുടുംബത്തിനോടും എല്ലാവരും കാണിച്ച സ്നേഹത്തിനും ആശ്വാസവാക്കുകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.

മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ഉടനെ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ തന്നെ നസ്രിയയും അനന്യയും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.

ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.

ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള​ കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:

“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

ഐപിഎൽ 13ാം സീസൺ വിജയികളായ മുംബൈ ഇന്ത്യൻസിന്റെ താരം ക്രുണാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് തടഞ്ഞുവെച്ചത്.

യുഎഇയിൽ നിന്ന് ക്രുണാൽ തിരിച്ചെത്തിയപ്പോൾ കണക്കിൽപ്പെടുത്താത്ത സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞത്. മുംബൈ ഓൾറൗണ്ടറായ ക്രുണാൽ പാണ്ഡ്യ ഐപിഎൽ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

അതേസമയം, താരത്തിൽ നിന്ന് കൊണ്ടുവരാൻ അനുവദിച്ചതിനേക്കാൾ കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. നിലവിൽ ക്രുണാലിനെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ത്യൻ നിയമപ്രകാരം അനുവദനീയമായ പരിധിയേക്കാൾ വളരെ കൂടുതലായി കണക്കാക്കിയ സ്വർണ്ണ ശൃംഖലകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അദ്ദേഹം വാങ്ങിയതായി റിപ്പോർട്ടുകൾ. ഇത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം, തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് സമ്മതിച്ച പാണ്ഡ്യ, ക്ഷമ ചോദിക്കുകയും പിഴ ചുമത്താൻ സമ്മതിക്കുകയും ചെയ്തു.ഡി‌ആർ‌ഐ തന്നെ വിടാൻ അനുവദിച്ച പിശക് ആവർത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

160 ൽ പരം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷന്റെ യുകെ ഘടകം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചതായി ഡബ്ള്യു എം എഫ് യുകെ ചാപ്റ്റർ പി ആർ ഓ ശ്രീ ജോൺ മുളയങ്കൽ പത്രക്കുറിപ്പിൽ അറിയിച്ചു.

ഒക്ടോബർ മാസം 14 ആം തീയതി പ്രസിഡണ്ട് റവ.ഡീക്കൻ. ജോയിസ് പള്ളിയ്ക്കമ്യാലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ പുതുതായി അംഗത്വം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവരെ ചേർത്ത് അടുത്ത വർഷം ആരംഭത്തിൽ തന്നെ ജനറൽ ബോഡി വിളിച്ചു ചേർക്കുവാൻ തീരുമാനമെടുത്തു . സംഘടനയിൽ അംഗത്വമുള്ളവർക്കാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്തുവാനും അവകാശമുള്ളത്. ആജീവനാന്ത അംഗത്വത്തിന് £15 ആണ് ഈടാക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുവാൻ ഡിസംബർ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം അംഗത്വം സ്വീകരിക്കുന്നവർ പുതുക്കിയ അംഗത്വ ഫീസ് നൽകേണ്ടതായി വരും. ജനറൽ ബോഡി മീറ്റിംഗിന് മുൻപായി അംഗത്വം സ്വീകരിക്കുന്നവർക്കാണ് വോട്ടവകാശം ലഭിക്കുന്നത്. ഒരു വ്യക്തി അംഗത്വം സ്വീകരിക്കുമ്പോൾ ടിയാളുടെ കുടുംബാംഗങ്ങൾക്കും അംഗത്വം ലഭിക്കുന്നു. ഡബ്ള്യു എം എഫ് മെമ്പർഷിപ്പ് സംഘടന പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും സാധുവാണ്. ആഗോള അംഗത്വമാണ് ഇതിലൂടെ ലഭിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ
വേൾഡ് മലയാളി ഫെഡറേഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം സേവന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സംഘടനയ്ക്കായിട്ടുണ്ട്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഏവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് പോകുന്നതിൽ സംഘടന വിജയം കണ്ടെത്തിയിരിക്കുന്നു.

യുകെയിൽ ഡബ്ള്യു എം എഫ് ചാപ്റ്ററിൻെറ ഔദ്യോഗികമായ അംഗത്വം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

റവ.ഡീക്കൻ ജോയിസ് പള്ളിയ്ക്കമ്യാലിൽ : 0044 7440070420
ഡോ .ബേബി ചെറിയാൻ : 004475783866161
ശ്രീ ആൻറണി മാത്യു :00447939285457
ശ്രീ ബിജു മാത്യു : 07982734828

RECENT POSTS
Copyright © . All rights reserved