മോഹന്‍ലാലിനെ ക്യാമറക്ക് മുന്നില്‍ അവതരിപ്പിച്ച സംവിധായകനാണ് ഫാസില്‍. മോഹന്‍ലാലില്‍ ഒരു സംവിധായകന്‍ കൂടെയുണ്ടെന്ന് ഫാസില്‍ പറയുന്നു. മോഹന്‍ലാലില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ മേന്മ അദ്ദേഹത്തിന്റെ പാഷനാണെന്നും അത് സംവിധാനത്തിലും കാണുമെന്ന് ഫാസില്‍. നടന്‍ എന്നതിനെക്കാള്‍ ചലച്ചിത്രകാരന്‍ എന്ന നിലക്കാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നതെന്നും ഫാസില്‍.
ലാലിനോട് ഒരു പാട്ട് പാടാന്‍ പറഞ്ഞാലും, തിരക്കഥ എഴുതാന്‍ പറഞ്ഞാലും, കവിത എഴുതാന്‍ പറഞ്ഞാലും പാഷനേറ്റ് ആയി അത് ചെയ്യും. ഏത് മേഖലയിലും മോഹന്‍ലാല്‍ മികവ് നേടും. അദ്ദേഹത്തിന്റെ സംവിധാനത്തിലും ആ മികവ് കാണുമെന്നാണ് വിശ്വാസമെന്ന് ഫാസില്‍. ഫ്‌ളാഷ് മുവീസ് അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസ് തിരക്കഥയെഴുതുന്ന ത്രീഡി ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് സന്തോഷ് ശിവനാണ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
ഫാസില്‍ മോഹന്‍ലാലിനെക്കുറിച്ച്
ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ സെറ്റില്‍ വരുമ്പോള്‍ ലാലില്‍ ഒളിഞ്ഞുകിടക്കുന്ന സംവിധായകനെ ലാല്‍ തന്നെ സ്വയം ഒഴിച്ചുനിര്‍ത്തും. മണിച്ചിത്രത്താഴിന്റെ സെറ്റില്‍ ഉണ്ടായ ഒരു സംഭവം പറയാം. അന്ന് തിലകന്‍ ചേട്ടന് നല്ല തിരക്കുള്ള സമയമാണ്. തിലകന്‍ ചേട്ടന് ഡേറ്റില്ലായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവിനോട് പറഞ്ഞ് സമയം കിട്ടുമ്പോഴേക്ക് മണിച്ചിത്രത്താഴ് ഷൂട്ടിന് ഓടിവരും. ഒരു തവണ വന്നപ്പോള്‍ സീന്‍ എടുക്കാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. പക്ഷേ എടുക്കാന്‍ നിര്‍ബന്ധിതനായി. ഷോട്ട് ഒന്നും ഡിവൈഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഷോട്ട് ഡിവൈഡ് ചെയ്യാന്‍ ഞാന്‍ ലാലിന്റെ സഹായം തേടി. ഉടനെ ലാല്‍ ചോദിച്ചത് എന്നോടാണോ ചോദിക്കുന്നത് എന്നാണ്. അത് ഞങ്ങളെ രണ്ട് പേരെയും അത്ഭുതപ്പെടുത്തി. നടനായി ഇരിക്കുമ്പോള്‍ അദ്ദേഹം ആ ജോലി ചെയ്യാനായി മാത്രം മനസ് പാകപ്പെടുത്തി വച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഒരു പക്ഷേ ലാലില്‍ ഒരു സംവിധായകന്‍ ഉള്ളത് കൊണ്ടാവും അദ്ദേഹം മാറി നിന്നതും.
ഫഹദ് ഫാസിലിനും തനിക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചിത്രം വന്നാല്‍ ഒരുമിച്ചുള്ള ചിത്രമുണ്ടാകുമെന്നും ഫാസില്‍. മഹേഷ് നാരായണന്‍ പറഞ്ഞ ഒരു കഥ ഇഷ്ടപ്പെട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് സാധ്യമായാല്‍ ആ സിനിമ നിര്‍മ്മിക്കണമെന്നുണ്ടെന്നും ഫാസില്‍.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കലയേയും സയൻസിനേയും സമന്വയിപ്പിച്ച് മാനവികതയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുക എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകൃതമായ അമ്യൂസിയം ആർട്ട് സയൻസ് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കെടിഡിസി എന്നിവയുടെ സഹകരണത്തോടെ ഇൻറർനാഷണൽ ചിത്ര രചന മത്സരം നടത്തുന്നു. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ യുകെയിൽ നിന്നുള്ള കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ആധുനിക കാലഘട്ടത്തിലെ മനുഷ്യ ജീവിതങ്ങളുടെ പരക്കംപാച്ചിലിൽ നഷ്ടപ്പെട്ട മാനവികതയേയും തിരിച്ചു പിടിക്കുകയും കലയുടെയും സയൻസിൻെറയും സമന്വയത്തിലൂടെ സർഗ്ഗാത്മക കഴിവുകളെ എങ്ങനെ വളർത്താം എന്ന ചിന്തയിൽനിന്നാണ് അമ്യൂസിയം ആർട്ട് സയൻസിൻെറ പിറവി. പുതുതലമുറയിലെ സർഗ്ഗ ശേഷിയെ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾ ആകുന്നവരെ കാത്തിരിക്കുന്നത് വളരെ ആകർഷകമായ സമ്മാനങ്ങളാണ് കൂടുതൽ വിവരങ്ങൾക്ക് www.amuseum.org.in സന്ദർശിക്കുക. ഫോൺ : 07946565837
07960 432577


ചിരിച്ചും സന്തോഷിച്ചും മാത്രം സോഷ്യൽ മീഡിയയിൽ കാണാറുള്ള താരം മിയ പൊട്ടിക്കരഞ്ഞ്‌കൊണ്ടു ഇൻസ്റ്റഗ്രാമിൽ. താരം ഷെയർ ചെയ്ത വീഡിയോയിലാണ് പൊട്ടിക്കരഞ്ഞ മുഖവുമായി വരുന്നത്
മിയയെ കരയിപ്പിക്കാൻ ഒരു കാരണക്കാരനുണ്ട്. അതും ആ വീഡിയോ ഉൾപ്പെടുന്ന പോസ്റ്റിൽ മിയ വ്യക്തമാക്കുന്നു.
മേരിലാൻഡിൽ ജനിച്ചു വളർന്ന മിയ ഒരു ബാസ്കറ്റ്ബാൾ ആരാധികയാണ്. പ്രത്യേകിച്ചും വാഷിങ്ടൺ ഡി.സി.യുടെയും ജോൺ വാളിന്റെയും.
അമേരിക്കൻ ബാസ്കറ്റ് ബോൾ താരമായ ജോൺ വാല് റോക്കറ്സിലേക്ക് പോകുന്ന വാർത്ത അറിഞ്ഞാണ് മിയ പൊട്ടിക്കരഞ്ഞത്. ഇനി താനും റോക്ട്സ് ഫാൻ ആകേണ്ടി വരുമെന്നതാണ് മിയയുടെ പരിഭവം . ഇത് തന്റെ ഹൃദയം തകർത്തു എന്നും മിയ ഇമോജിയിലൂടെ അറിയിക്കുന്നു.
പോൺ താരം എന്നതിനേക്കാൾ സ്പോർട്സ് അവതാരകയുടെ റോളാണ് മിയ കൂടുതലും ചെയ്തിട്ടുള്ളത്
യുകെ: സൗത്താംപ്ടൺ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വർഗീസ്(85) നിര്യാതയായി.
സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മർത്താ മറിയം ഫൊറോനാ പള്ളിയില്‍.
മക്കള്‍: അലക്സ്, ജെയിംസ് (ബാസിൽഡൺ, യുകെ ), റോസമ്മ ബേബി, മോനിച്ചൻ(ഹൂസ്‌റ്റൻ, ടെക്സാസ് യുഎസ് ), മോളിക്കുട്ടി ടോം(സൗദി), ജിജിമോൻ(സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: ത്രേസിയാമ്മ, റോസമ്മ, പരേതനായ ബേബി, ഷിജി, ടോം, സിന്ധു.
ജിജിമോന്റെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഇക്കുറി ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.
ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.
എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.
കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.
View this post on Instagram
ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ. ഇങ്ങനെയൊരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ആന്ധ്രാ പ്രദേശിലെ ഒരു നഗരം. വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിൽ 347 പേരെയാണ് അജ്ഞാതരോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവരിൽ ഇരുന്നൂറിലേറെ പേർ ഡിസ്ചാർജ് ആയെങ്കിലും ഒരാൾ മരിച്ചു. എലുരു 1 ടൗൺ പ്രദേശത്തുള്ള നാൽപ്പത്തി അഞ്ചുകാരനാണ് മരിച്ചത്. വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.
വിജയവാഡയിൽനിന്ന് അറുപതോളം കിലോ മീറ്റർ അകലെയുള്ള എലുരുവിൽ കഴിഞ്ഞ ദിവസമാണ് ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനിടയിലുള്ളവരാണ്. 12 വയസിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു.
കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന പുകയാണോ കൂട്ടത്തോടെ രോഗം പിടിപെടാൻ കാരണമായതെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛർദിയും തളർച്ചയും ബാധിച്ചും പെട്ടെന്ന് തലചുറ്റി വീണതുമായുള്ള അവസ്ഥയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചതത്.
രക്തപരിശോധനയും സിടി സ്കാനുകളും നടത്തിയെങ്കിലും ഇതുവരെ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മിഷണർ കതമനേനി ഭാസ്കർ പറഞ്ഞു
ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ തോറും സന്ദർശിച്ച് സർവേ എടുക്കുന്നുണ്ട്. എലുരു മേഖലയിലേക്ക് പ്രത്യേക വൈദ്യസംഘത്തെ അയച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.
മംഗലഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരുടെ സംഘം ആശുപത്രി സന്ദർശിച്ച് വിശദമായ പരിശോധനയ്ക്കായി രോഗികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. ബിഗ് സ്‌ക്രീനില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലേക്ക് ജോഡികളായി ചുവട് വെച്ചപ്പോഴും മലയാളികള്‍ അത് ഏറ്റെടുത്തു. ഇപ്പോഴും ഇവരുടെ കുടുംബ ജീവിതം സിനിമ ലോകത്തുള്ളവര്‍ക്ക് ഉദാഹരണം എന്നാണ് പറയപ്പെടുന്നത്. മലയാള സിനിമയില്‍ വലിയ രീതിയില്‍ വിപ്ലവം സൃഷ്ടിച്ച പ്രണയ ബന്ധമായിരുന്നു ഇരുവരുടെതും. നായകന്‍ ജയറാം ആണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ പാര്‍വതിയെ വിടില്ല എന്ന നിലയില്‍ വരെ സംഭവങ്ങള്‍ എത്തി. ഇതെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പാര്‍വതി. ഒരു അഭിമുഖത്തിലാണ് ജയറാം പാര്‍വതി പ്രണയത്തെ കുറിച്ച് ഉര്‍വശി പരഞ്ഞത്.
വേണു ചേട്ടന്റെ (വേണു നാഗവള്ളി) സ്വാഗതം എന്ന സിനിമയില്‍ ഞാനും ജയറാമും പാര്‍വതിയുമെല്ലാം ഉണ്ടായിരുന്നു .അന്ന് അവരുടെ പ്രണയം കൊടുമ്ബിരി കൊണ്ടു നില്‍ക്കുന്ന സമയമായിരുന്നു . ഞാനാണേല്‍ ഫുള്‍ സപ്പോര്‍ട്ടും ജയറാമിനെ അടുത്തിരുത്തി കൊണ്ട് പാര്‍വതിയുടെ റൂമിലേക്ക് ഫോണ്‍ ചെയ്യും അമ്മയായിരിക്കും ഫോണ്‍ എടുക്കുന്നത്. ഞാനാണ് വിളിക്കുന്നതെന്ന രീതിയില്‍ അമ്മ പാര്‍വതിക്ക് ഫോണ്‍ കൊടുക്കും. ആ സമയം ഞാന്‍ ജയറാമിന് ഫോണ്‍ കൈമാറും. അമ്മ പിന്നീട് ഇതറിഞ്ഞതോടെ ഈ പൊടിയാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് പറയും. അതൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ ഭയങ്കര രസകരമായ കാര്യങ്ങളാണ് ഉര്‍വശി പറയുന്നു
1989ല്‍ പുറത്തിറങ്ങിയ സ്വാഗതം വലിയ താര നിര കൊണ്ടു ശ്രദ്ധേയമായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം വിജയമായിരുന്നില്ല. ട്രാജഡി ലൈനില്‍ കഥ പറഞ്ഞ സിനിമയുടെ പശ്ചാത്തലം അന്നത്തെ മലയാള സിനിമയുടെ സ്ഥിരം ട്രാക്കില്‍ നിന്ന് വഴിമാറി നിന്ന ചിത്രമായിരുന്നു
ബിജെപിക്ക് വേണ്ടി മതവും ശബിരിമലയും പറഞ്ഞു വോട്ട് പിടിച്ചു നടൻ കൃഷ്ണകുമാര്‍. തനിക്ക് താത്പര്യം എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഏറെ ഇഷ്ടമാണെന്നും നടന്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണ രംഗത്ത് സജീവമാമ് നടന്‍.
അടുത്തിടെ നടന്‍ പ്രചരണത്തിനിടെ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. ശ്രീധര്‍മ്മ ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് വോട്ടു ചെയ്യണം, ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.എട്ടാം തിയതി രാവിലെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിച്ച് ബൂത്തിലേക്ക് ചെല്ലണം. ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസ്സിസില്‍ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചു പോവാം. നമ്മുടെ ജോലി അതാണ്. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ഭരിക്കും. അതിന് യാതൊരു സംശയവുമില്ല. സ്വാമിയേ ശരണമയ്യപ്പ എനന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
നേരത്തെ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്.
ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്.എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി.കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്.അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്.അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി.പാര്‍ലമെന്റില്‍ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കില്‍ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരി സെപ്റ്റിക് ടാങ്കില്‍ വീണ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് വേദനാജനകമായ സംഭവം. കാഞ്ചിപുരം അസിരിനഗര്‍ നിവാസി ശരണ്യ ആണ് മരിച്ചത്.
24 വയസ്സായിരുന്നു. കലകത്തൂര്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജൂനിയര്‍ അസിസ്റ്റന്റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ. ഓഫീസില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
അവിടെ വച്ചാണ് അപകടം സംഭവിച്ചത്. ശുചിമുറിയില്‍ പോകാനിറങ്ങിയതായിരുന്നു ശരണ്യ എന്നാല്‍ കനത്തമഴ പെയ്തതിനാല്‍ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്‌ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കാല് വച്ച ശരണ്യ, മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു. ടോയ്‌ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കില്‍ നിന്നും യുവതിയെ കണ്ടെത്തുന്നത്. സംഭവം രാജ്യത്തെ ഒന്നടഹ്കം നടുക്കിയിരിക്കുകയാണ്.
പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്‌നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. തേര യാര്‍ ഹൂന്‍ മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. യേ റിശ്താ ക്യാ കെഹ്താ ഹായ്, സന്‍കാര്‍ ഉദാന്‍ ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ വേഷം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പേര്‍ അശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.