ഇന്‍ഫോ പാര്‍ക്കിലെ വഴിയരികില്‍ 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ആയുര്‍ സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരപുത്രന്റെ ഭാര്യാപിതാവ് കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷ്, സഞ്ജയ്, കൊല്ലം സ്വദേശിനി ഷാനിഫ എന്നിവരാണ് അറസ്റ്റിലായത്.
മരിച്ചയാളെ തിരിച്ചറിഞ്ഞത് ജ്യോത്സ്യന്റെ സഹായത്താൽ – ഞായറാഴ്ചയാണ് ശരീരമാസകലം പരുക്കുകളുമായി ദിവാകരന്‍ നായരുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ കടലാസു കഷണത്തില്‍ കുറിച്ച കൊല്ലത്തെയൊരു ജ്യോത്സ്യന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലുള്ള ജയസാധ്യത അറിയുന്നതിനായി രണ്ടാഴ്ച മുമ്പ് എത്തിയ ദിവാകരന്‍ നായരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞ ശേഷം മൊബൈല്‍ ടവറുകളും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
കൊലയ്ക്ക് കാരണം സഹോദരനുമായുള്ള സ്വത്തുതര്‍ക്കം – മരിച്ച ദിവാകരന്‍ നായരും സഹോദരന്‍ മധുവും തമ്മില്‍ ഒന്നരയേക്കറിലധികം വരുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. കോടതിയില്‍ നിന്നും മധു അനുകൂലമായ വിധിയും സമ്പാദിച്ചു. എന്നാല്‍, വിധി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടര്‍ന്നാണ് മധുവിന്റെ മകന്റെ ഭാര്യാപിതാവ് അനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കിടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പൊന്‍കുന്നം സ്വദേശിയായ അനില്‍കുമാര്‍ ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷിനും സഞ്ജയ്ക്കുമൊപ്പം ദിവാകരനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൊച്ചിയിലെത്തിക്കാൻ ഹണിട്രാപ്പ് – നാല്‍പ്പതുകാരനായ രാജേഷ് കാമുകിയായ 55കാരി ഷാനിഫയെയാണ് ദിവാകരന്‍ നായരെ കൊല്ലത്തെത്തിക്കാന്‍ ഉപയോഗിച്ചത്. ഷാനിഫ ദിവാകരന്‍ നായരുമായി ഫോണിലൂടെ സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ആലുവയിൽ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാക്കാനാട്ടുള്ള പ്ലോട്ട് സന്ദര്‍ശിക്കാനെന്ന പേരില്‍ കൊച്ചിയിൽ എത്തിയ ദിവാകരനെ ഷാനിഫയെ കാണാന്‍ ആലുവയിലേക്ക് പോകും വഴി പ്രതികള്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു.
യാതൊരു തുമ്പുകളും ഇല്ലാതിരുന്ന കേസില്‍ സി.സി.ടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറക്ഷയെ പിന്തുടരുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃക്കാക്കര എ.സി.പി കെ.എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ നാലു ടീമുകളായി തിരിച്ചായിരുന്നു അന്വേഷണം.
തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര സ്വർണക്കടത്തു കേസിൽ, സ്വർണം പിടികൂടാൻ സഹായകരമായ വിവരങ്ങൾ നൽകിയ വ്യക്തിക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി സൂചന. 13.5 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടിയത്. വിവരം കൈമാറിയ വ്യക്തിക്ക് പ്രതിഫലമായി 45 ലക്ഷംരൂപ ലഭിക്കും. അഡ്വാൻസായി ലഭിക്കുന്നത് 22.50 ലക്ഷം രൂപ.
വിവരം കൈമാറിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ തുടങ്ങിയ വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്ക് മാത്രമറിയുന്ന രഹസ്യമാണ്. കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു കാർഗോ വിഭാഗം അസി. കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ജൂലൈ 5നു സ്വർണം പിടികൂടിയത്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ തയാറായില്ല.
ജൂലൈ ആദ്യമാണ് രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശുചിമുറി ഉപകരണങ്ങൾ അടങ്ങിയ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നൽകുന്നത്. ആദ്യഘട്ടത്തിൽ അഡ്വാൻസായി പകുതി നല്‍കുമ്പോൾ ഗ്രാമിന് 75രൂപ. 1000ഗ്രാമാണ് 1 കിലോ സ്വർണം. അങ്ങനെവരുമ്പോൾ 1 കിലോ സ്വർണത്തിനു അഡ്വാൻസ് പ്രതിഫലമായി 75,000 രൂപ ലഭിക്കും. 30 കിലോ സ്വർണത്തിനു 22.50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. കേസ് പൂർത്തിയായശേഷം ബാക്കി തുക കൈമാറും.
സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ടിൽനിന്നാണ് പ്രതിഫലം അനുവദിക്കുന്നത്. സ്വർണം പിടികൂടി കഴിഞ്ഞാൽ പകുതി തുക അഡ്വാൻസായി നൽകും. രഹസ്യവിവരം നൽകിയ ആൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കറന്‍സിയായി തുക കൈമാറും. ആളെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ബാധകമല്ല.
ഇന്നത്തെ കാലത്ത് സമൂഹത്തിലും സൈബർ ഇടങ്ങളിലും ഏറി വരുന്ന പ്രവണതയാണ് ബോഡി ഷെയ്മിങ്ങ്. ഒരാളുടെ ശാരീരികാവസ്ഥയെ കളിയാക്കുന്നതിനെ ബോഡി ഷെയ്മിങ്ങ് എന്ന് ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും പലരുടെയും ജീവിതത്തിൽ വില്ലനായി മാറുന്നതും ഇത് തന്നെയാണ്.
അത്തരത്തിൽ ബോഡി ഷെയ്മിങ്ങ് നടത്തുന്നവരോടും കളിയാക്കലുകൾ നേരിടുന്നവരോടും നടി കനിഹയ്ക്ക് ചിലത് പറയാനുണ്ട്. പ്രായം ശരീരത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളിൽ സ്വയം താരതമ്യം ചെയ്ത് സങ്കടപ്പെടേണ്ടതില്ലെന്ന് പറയുകയാണ് കനിഹ.. തന്റെ തന്നെ ഒരു പഴയകാല ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് കനിഹയുടെ കുറിപ്പ്. ബോഡ് ഷെയ്‍മിങ്ങിന് വരുന്നവർക്കുനേരെ നടുവിരൽ ഉയർത്തിക്കാട്ടുകയാണ് വേണ്ടതെന്നും കനിഹ പറയുന്നു.
അതേ, എന്റെ പഴയൊരു ചിത്രം തന്നെയാണ്. നിങ്ങളിൽ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എൻറെ വയർ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്റെ മുടിയെന്നുമൊക്കെ. പക്ഷേ പെട്ടെന്നുതന്നെ ഞാനോർക്കും, എന്തിനാണ് ഞാൻ ഇങ്ങനെ കരുതുന്നതെന്ന്. ഇപ്പോൾ ഞാൻ എങ്ങനെയാണ് എന്നതിൽ അസുന്തഷ്ടയാണ് എന്നാണോ അതിന് അർഥം.
ഒരിക്കലുമല്ല. സത്യത്തിൽ ഞാനിപ്പോഴാണ് എപ്പോഴത്തേക്കാളുമേറെ എന്നെ സ്നേഹിക്കുന്നത്. ആ മുറിവുകൾക്ക്, പാടുകൾക്ക്, കുറവുകൾക്ക് ഒരുപാട് മനോഹരമായ കഥകൾ പറയാനുണ്ട്. എല്ലാം വളരെ മികച്ചതായാൽ അവിടെ കഥ എന്തിരിക്കുന്നു അല്ലേ?
നമ്മുടെ ശരീരത്തെ സ്വീകരിക്കുക അതിനെ സ്നേഹിക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരുമായി ഒരിക്കലും നിങ്ങളെ താരതമ്യം ചെയ്യരുത്. നമുക്കോരോരുത്തർക്കും വ്യത്യസ്തങ്ങളായ കഥകളാണ് പറയാനുള്ളത്. നിങ്ങൾ കുറവുള്ളവരാണെന്ന് കരുതരുത്. നിങ്ങളുടെ ശരീരത്തെ ദയവായി സ്നേഹിക്കാൻ തുടങ്ങൂ. ആരെങ്കിലും നിങ്ങളെ ബോഡി ഷെയ്‍മിങ് നടത്താൻ വന്നാൽ ആ നടുവിരൽ ഉയർത്തിക്കാണിച്ച് നടന്നുപോകൂ” കനിഹ കുറിക്കുന്നു.
ലണ്ടൻ : ലോകമെമ്പാടുമുള്ള മലയാളം ഇംഗ്ലീഷ് എഴുത്തുകാർക്കായി ലണ്ടൻ ഇന്റർനാഷണൽ
മലയാളം ഓഥേഴ്‌സിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സാഹിത്യകാരൻ സി.രാധകൃഷ്ണൻ അക്ഷരങ്ങളെ പ്രണയിക്കുന്നവർക്കായി ലിമക്ക് നൽകിയ വാക്കുകൾ ഇവിടെ കുറിക്കട്ടെ. “വിദ്യാരംഭ ദിവസം ആണ് ഞാൻ ഇത് കുറിക്കുന്നത്. എല്ലാം കൊണ്ടും ഒരു നല്ല ദിവസം. അക്ഷരത്തെ പൂജിക്കുന്ന ഒരു സംസ്കാരം മലയാളിക്കേ ഉളളൂ എന്നു തോന്നുന്നു. ഭാഷ തന്നെയാണോ സംസ്കാരം എന്ന് നാം തിരിച്ചറിയുന്നു. ലിമ ഈ തിരിച്ചറിവിനും അതിനെ അനുധാവനം ചെയ്യാനും നമ്മെ സഹായിക്കട്ടെ.
അത് അകലങ്ങൾ ഇല്ലാതാകട്ടെ. സൃഷ്ടിപരത വിജയിക്കട്ടെ”.
സ്വദേശ വിദേശത്തുള്ള മലയാളം -ഇംഗ്ലീഷ് എഴുത്തുകാർക്കും കലാസാംസ്കാരിക രംഗത്തുള്ളവർക്കുമായി ലിമ അറിവുകളുടെ ഇന്റർനെറ്റ് ഫേസ് ബുക്ക് ഇതര കൂട്ടായ്‌മകൾ ഒരുക്കുന്നു. നമ്മുടെ അക്ഷരസംസ്കാരത്തെ സോഷ്യൽ മീഡിയകളിൽ ചിലരൊക്കെ സങ്കീർണ്ണവും അരാജകവുമാക്കി മാറ്റുമ്പോൾ ദീർഘമായ നമ്മുടെ സാംസ്കാരിക പൈത്രകത്തെ ഊട്ടി വളർത്തേണ്ട ഉത്തരവാദിത്വ൦
മാതൃഭാഷയെ സ്‌നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളുടെ, കലാ-സാഹിത്യ-സാംസ്‌കാരിക-മാധ്യമ രംഗത്തുള്ളവരുടെ കടമയാണ്. മലയാളം ഇംഗ്ലീഷ് എഴുതുന്ന വിദ്യാർത്ഥികൾക്കും എഴുത്തുകാർക്കും
ഭാഷയുടെ തെളിവും മിഴിവും കുറവും ഇതിലെഴുതാം. ചിത്രങ്ങൾ വരക്കാം, കവിതകളും ഗാനങ്ങളും മാത്രമല്ല ആശയസംവേദനത്തിനും അവസരമുണ്ട്. ലിമയിലൂടെ നിങ്ങളുടെ കാവ്യസൗന്ദര്യത്തെ
വെളിപ്പുടുത്തുക. കലാസാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരാണ് ലിമക്ക് നേതൃത്വ൦ കൊടുക്കുന്നത്.
ചെയർമാൻ – ഡോ.ജോർജ് ഓണക്കൂർ (നോവലിസ്റ്റ്,കഥാകാരൻ,സാഹിത്യവിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ.ധാരാളം പദവികൾ, ബഹുമതികൾ ലഭിച്ചിട്ടുണ്ട്)
ബ്രിട്ടൻ – കാരൂർ സോമൻ, പ്രസിഡന്റ് (നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, കവിത, ലേഖനം, ചരിത്രം, ചരിത്ര കഥകൾ, ജീവചരിത്രം, യാത്രാവിവരണം, ശാസ്ത്ര -കായിക മേഖലകളിൽ അൻപതോളം കൃതികൾ)
സിസിലി ജോർജ്, സെക്രട്ടറി(ചെറുകഥാകൃത്ത് – നോവൽ കഥാപുസ്തകങ്ങൾ പ്രസിദ്ധികരിച്ചു,
ചിത്രകാരി, സാംസ്‌കാരിക പ്രവർത്തനം).
അഡ്വ. റോയി പഞ്ഞിക്കാരൻ, പി.ആർ.ഒ. (കവി, ഗാനരചയിതാവ്, സോഷ്യൽ വർക്കർ, ചാരിറ്റി
പ്രവർത്തന൦).
ജിൻസൻ ഇരിട്ടി, ജനറൽ കോർഡിനേറ്റർ. (കഥാകൃത്ത് , നോവലിസ്റ്റ് , തിരക്കഥാകൃത്ത് , ഹൃസ്വ ചിത്ര സംവിധയകാൻ, ഛായാഗ്രാഹകൻ, സോഷ്യൽ ആറ്റിവിസ്റ്റ്)
ഇന്ത്യ – പ്രതീക്ഷ സുസ്സൻ ജേക്കബ്, എഡിറ്റർ (ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു)
ഡോ. മുഞ്ഞിനാട് പത്മകുമാർ. കോർഡിനേറ്റർ (കവിത, യാത്ര, ചരിത്രം, വിമർശനം, വിവർത്തനം
തുടങ്ങിയ മേഖലകളിൽ അൻപതോളം കൃതികൾ)
ഡോ. ജി.ഗംഗ പ്രസാദ്, കോർഡിനേറ്റർ. (ആരോഗ്യമേഖലകളിൽ എഴുതുന്നു).
പുഷ്പാമ ചാണ്ടി, കോർഡിനേറ്റർ (സൈക്കോളജിസ്റ്റ്- കഥ -കവിതകൾ എഴുതുന്നു. അക്ഷരശ്രീ മാസികയുടെ മാനേജിങ് എഡിറ്റർ).
ഗൾഫ് – ഹിജാസ് മുഹമ്മദ്, കോർഡിനേറ്റർ – (നോവൽ – കഥാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു).
അമേരിക്ക -ജോൺ മാത്യു. കോർഡിനേറ്റർസ് (നോവൽ, കഥാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം, എഴുത്തുകാരുടെ സംഘടനയായ ലാനയുടെ മുൻ പ്രസിഡന്റ്),
മാത്യു നെല്ലിക്കുന്ന്, (നോവൽ, കഥ, ലേഖനം 21 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്,
കാനഡ – ജോൺ ഇളമത (നാടകം, നോവൽ, ചരിത്ര നോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ലേഖന രംഗത്ത് പതിനാറ് കൃതികൾ, ലാനയുടെ മുൻ പ്രസിഡന്റ്, സെക്രട്ടറി).
ജർമ്മനി- ജോസ് പുതുശേരി. (നമ്മുടെ ലോകം മാഗസിൻ മാനേജിങ് എഡിറ്റർ, ലോക കേരളം സഭ മെമ്പർ, കൊളോൺ കേരളം സമാജം പ്രസിഡന്റ്,
ചെയർമാൻ -സെൻട്രൽ കമ്മിറ്റി കേരള അസ്സോസിയേഷൻസ് ജർമ്മനി).
ജോസ് കുമ്പളിവേലിൽ (സ്വതന്ത്ര പത്രപ്രവർത്തകൻ, കവി, ഗാനരചയിതാവ് ,യൂറോപ്പിലെ ആദ്യത്തെ മലയാളത്തിൽ തുടങ്ങിയ ഓൺലൈൻ ന്യൂസ് പോർട്ടൽ (പ്രവാസി ഓൺലൈൻ.കോം., പ്രവാസി ഓൺലൈൻ ന്യൂസ് ചാനൽ എന്നിവയുടെ ചീഫ് എഡിറ്റർ, അവതാരകൻ, വിവിധ സംഘടനകളിൽ മുഖ്യ
ഭാരവാഹി, സ്റ്റേജ് ഷോ കോഓർഡിനേറ്റർ, കേരളത്തിലെ മുഖ്യധാരാ മാധ്യമ ചാനൽ റിപ്പോർട്ടർ).
സ്വിസ്സ് സർലൻഡ് -ബേബി കാക്കശ്ശേരി (കവി, മൂന്ന് കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. അതിൽ “ഹംസ ഗാനം” ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം നേടി).
ഓസ്ട്രേലിയ – ഡോൺ ബോസ്കോ ഫ്രഡി (എഴുത്തുകാരൻ, സോഷ്യൽ വർക്കർ, ഓസ്‌ട്രേലിയൻ മലയാളി സൊസൈറ്റി പി.ആർ.ഒ).
ഏബ്രഹാം കുര്യൻ
കേരള ഗവൺമെന്റിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് ലോഞ്ചിങ്ങും കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന നൂറു ദിന വെർച്വൽ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവ് ഉദ്ഘാടനവും മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നവംബർ 1 വൈകുന്നേരം 5 മണിക്ക് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കും. അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരി വിതച്ച വിഷമതകളെ അതിജീവിച്ച് മനുഷ്യരാശി മുന്നേറുന്ന ഈ അവസരത്തിൽ, മലയാളനാടിന് 64 വയസ്സ് തികയുന്ന നവംബർ ഒന്നിന് മലയാള ഭാഷയുടെ ഉന്നമനത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ, ഇന്ത്യയിലും പുറത്തുമായി നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യൻ ചിത്രകലയിലെ മലയാളി സാന്നിധ്യവും കേരള ലളിത ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടർ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്സിബിഷന്റെ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ആശംസകൾ നേർന്ന് സംസാരിക്കും. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് മുരളി വെട്ടത്ത് അധ്യക്ഷതവഹിക്കും. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി എ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തും.
മലയാളം മിഷൻ യുകെ ചാപ്റ്റർ ആരംഭിക്കുന്ന വെർച്വൽ ആഘോഷമായ മലയാളം ഡ്രൈവിലൂടെ മലയാള ഭാഷയുടെ വളർച്ചക്കും പ്രത്യേകിച്ച് മലയാള നാടിന്റെ സംസ്കാരവും പൈതൃകവും പുതു തലമുറകളിലേക്ക് എത്തിക്കുന്നതിന്നും വേണ്ടി, വരും നാളുകളിൽ പ്രമുഖ പ്രതിഭകളുടെ കലാ-സാഹിത്യ-സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള ശത ദിന കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്.
യുകെയിൽ പല സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന മലയാളം സ്കൂളുകളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് മലയാള പഠനത്തിന് ആവശ്യമായ റിസോഴ്സുകൾ ഷെയർ ചെയ്യുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. പ്രവർത്തക സമിതി അംഗം ആഷിക് മുഹമ്മദ് നാസറിന്റെ നേതൃത്വത്തിൽ പ്രവർത്തക സമിതി അംഗങ്ങളായ ബേസിൽ ജോണും ജനേഷ് നായരും ചേർന്നാണ് ഫെയ്‌സ്ബൂക്ക് പേജിനും ഫേസ് ബുക്കിലൂടെ മലയാളം ഡ്രൈവിനും രൂപകൽപ്പന നൽകുന്നത്. ഈ ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ് ചെയ്യുകയും, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു.
യുകെയിലെ വിവിധ റീജിയനുകളിൽ സുഗമമായി നടക്കുന്ന മലയാളം സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കു വേണ്ടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജിൻ്റെ നേതൃത്വത്തിൽ രജിസ്ട്രാർ എം സേതുമാധവൻ, ഭാഷ അധ്യാപകൻ ഡോ എം ടി ശശി എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ പരിശീലന ക്ലാസുകളിൽ നൂറോളം അദ്ധ്യാപകർക്ക് ആദ്യ ഘട്ട പരിശീലനം നൽകി കഴിഞ്ഞു. കൂടുതൽ പരിശീലനങ്ങൾക്കായി വിവിധ മേഖലകൾ തയ്യാറാകുന്നതോടൊപ്പം, മലയാളം മിഷൻ യുകെ ചാപ്റ്റർ യുകെയിലെ പല സ്കൂളുകളിലും ഏപ്രിൽ മാസത്തിൽ മലയാളം മിഷൻ്റെ ആദ്യ മൂല്യനിർണ്ണയ ഉത്സവമായ കണിക്കൊന്ന പഠനോത്സവം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ നീലക്കുറിഞ്ഞി എന്നീ നാലു കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം ” എന്ന മുദ്രാവാക്യത്തിലൂന്നി പ്രവാസികളുടെ പുതുതലമുറയെ നമ്മുടെ ഭാഷയും സംസ്കാരവും ആയി അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ സഹകരണം ഉണ്ടാവണമെന്നും മലയാളം മിഷൻ യു കെ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.
മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ ന്യൂ യോർക്ക് ടൈം 10 മണിക്കും (ഇന്ത്യൻ സമയം 7.30pm) ലോകമലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുന്നു. ഇതിന്റെ തത്സമയ സംപ്രേക്ഷണം അമേരിക്കയിൽ നിന്നും പ്രവാസി ചാനലിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വേണ്ടി നടത്തുന്നതാണെന്ന് പ്രവാസി ചാനൽ ചെയർമാൻ വർക്കി എബ്രഹാം ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രവാസി ചാനലിന്റെ അമേരിക്കയിലുള്ള സ്റ്റുഡിയോ/ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് ഇതിന്റെ സംപ്രേക്ഷണം സജ്ജീകരിച്ചിരിക്കുന്നത് എന്ന് മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.
ശ്രീ ഉമ്മൻ ചാണ്ടിക്ക് എല്ലാ വിധ ജന്മദിനാശംസകളും പ്രവാസി ചാനലിന്റെ പേരിൽ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടികൾ കൂടുതലായി കേരളത്തിലെ ജനങ്ങൾക്ക് സഹായം ആകട്ടെ എന്നും പ്രവാസി ചാനലിന്റെ പാർട്നെർസ് ജോൺ ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നെടിയ കാലായിൽ കൂടാതെ ഇന്ത്യയുടെ ചുമതലയുള്ള ബിജു ആബേൽ ജേക്കബ് എന്നിവരും പറഞ്ഞു.
പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ചാനലിൽ തത്സമയ സംപ്രേഷണം കൂടാതെ, ഫേസ്ബുക്ക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി പ്രവാസി ചാനല്‍ ഡോട്ട് കോമിലും (www.pravasichannel.com) ഇമലയാളി വെബ്‌സൈറ്റില്‍ക്കൂടിയും (www.emalayalee.com), വേള്‍ഡ് ബിബി ടിവി (FREE APP) സംവിധാനങ്ങളില്‍കൂടിയും പ്രവാസി ചാനല്‍ കാണാവുന്നതാണ്.
ജോൺ കുറിഞ്ഞിരപ്പള്ളി
കൂടുതൽ വലിയ പ്രശനങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ വാടകവീട്ടിലെ താമസം രണ്ടാഴ്ച കഴിഞ്ഞു. കൂടുതൽ അഭ്യാസങ്ങൾക്കൊന്നും സമയം കിട്ടിയില്ല. ജോലിസ്ഥലത്ത് ഞങ്ങൾ രണ്ടുപേർക്കും
വളരെ തിരക്കായിരുന്നു. അപ്പോഴേക്കും ഞങ്ങളുടെ അയൽവാസികളും ഹൗസ് ഓണറിൻറെ കുടുംബവും ആയി നല്ല അടുപ്പത്തിലായി. തന്നെയുമല്ല ഞങ്ങൾ രണ്ടുപേരും നല്ല ഡീസൻറ് ചെറുപ്പക്കാരായിരുന്നു, അവരുടെ കണ്ണിൽ. അതുകൊണ്ട് അതാവശ്യം സഹായങ്ങളും അവർ ചെയ്തു തന്നു. ബാംഗ്ലൂരിൽ റേഷൻ ആയികിട്ടുന്ന വെള്ളം അവർ ഞങ്ങൾ ഇല്ലാത്തപ്പോൾ ഞങ്ങൾക്കുവേണ്ടി സംഭരിച്ചു വയ്ക്കും,വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കും. അങ്ങനെ ചില്ലറ സഹായങ്ങൾ ചെയ്തുതരുന്നത് ഞങ്ങൾക്കും ഉപകാരമായിത്തീർന്നു. ഒരു ശനിയാഴ്ച കാലത്ത് ജോർജ് കുട്ടി എഴുന്നേറ്റു. എന്നെയും വിളിച്ചു എഴുന്നേൽപ്പിച്ചു.
“എന്താ കാര്യം?”
“നമ്മൾക്ക് ഇന്ന് നായാട്ടിനുപോകണം.”
“നായാട്ട്?”
“അതെ, നമ്മൾ പോകുന്നത് കൊക്കിനെ വെടിവയ്ക്കാനാണ്. പക്ഷെ കൊക്കുവെടി എന്ന് ആളുകൾ പറയാറില്ല.തന്നെയുമല്ല നായാട്ട് എന്ന് പറഞ്ഞില്ലെങ്കിൽ അതിനു ഒരു വെയിറ്റ് ഇല്ല.”
“ബാംഗ്ലൂർ നഗരത്തിൽ നമ്മൾ നായാട്ടിനു പോകുന്നു എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും”
“തനിക്ക് ബാംഗ്ലൂർ നനഗരത്തിൻ്റെ ഭൂമിശാസ്ത്രം അറിയില്ല……………”
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടുപേർ ഞങ്ങളുടെ വീട്ടിലേക്കു വരുന്നതു കണ്ട് ഞങ്ങൾ
സംസാരം നിർത്തി.
അവർ അടുത്ത് വന്നു.”നിങ്ങൾ മലയാളികളാണ് അല്ലെ?”
ചോദ്യം മലയാളത്തിലാണ്.”അതെ.നിങ്ങളോ?” ജോർജ്കുട്ടി പെട്ടെന്ന് തിരിച്ചു ചോദിച്ചു.
“ഞങ്ങളും.”
“അപ്പോൾ നമ്മൾക്ക് മലയാളത്തിൽ സംസാരിക്കാം
അല്ലെ?”
ഞാൻ അമ്പരന്നു നിൽക്കുകയാണ്. അപ്പോൾ ഇത്രയും സമയം സംസാരിച്ചത് ഏതു ഭാഷയിലാണ്?അവർ
ഞങ്ങൾ താമസിക്കുന്നതിനടുത്ത് തന്നെയുള്ളവരായിരുന്നു. ജോസഫും സെൽവരാജനും. അവരും ഞങ്ങളെപ്പോലെ ഒന്നിച്ചു താമസിക്കുകയാണ്. ഏതായാലും ജോർജ് കുട്ടി നായാട്ടിൻറെ കാര്യം
മറന്നു എന്ന് കരുതിയിരിക്കുമ്പോൾ വീണ്ടും അതെ വിഷയം എടുത്തിട്ടു.
” ഞങ്ങൾ നായാട്ടിനു പോകുകയാണ്.നിങ്ങളും വരുന്നോ?”
“അതിനു ഞങ്ങൾക്ക് തോക്കില്ല”
“നന്നായിട്ടു പഠിച്ചാൽ തോക്കില്ല……………..നിങ്ങൾ വരുന്നു എങ്കിൽ വാ. “ജോർജ് കുട്ടി അകത്തുപോയി എയർഗൺ എടുത്തുകൊണ്ടു വന്നു. സ്വെൽവരാജൻ പറഞ്ഞു.”അടിപൊളി,ഞങ്ങളും വരുന്നു.പക്ഷെ ഈ
തോക്ക് ഡ്യൂപ്ലിക്കേറ്റ് ആണോ,അതോ പൊട്ടുന്നതാണോ”
സ്വന്തം തോക്കിനെ അപമാനിച്ചാൽ ആർക്കും ദേഷ്യം വരും .ജോർജ് കുട്ടി 3 യുടെ ഒരു പെല്ലറ്റ് എടുത്തു തോക്കു മടക്കി ചുരുട്ടിക്കൂട്ടി അത് നിറച്ചു. മുറ്റത്തിറങ്ങിനിന്നു ആകാശത്തിലേക്കു വെടി
വെച്ചു. സൈനികർ ആചാരവെടി വെക്കുന്നതുപോലെ.
“കൊള്ളാം” നല്ല ശബ്ദത്തോടെ അത് പൊട്ടി.
അല്പം കഴിഞ്ഞു “ഘിണിം .ഘിണിം” എന്ന ശബ്ദത്തോടെ അടുത്തുണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റ്
പൊട്ടി താഴേക്ക് വീണു.വീണത് ഇലക്ട്രിക്പോസ്റ്റിൻ്റെ സ്റ്റേ വയറിൽക്കൂടി ഊർന്ന് അടുത്തുള്ള വീട്ടുകാരുടെ വീടിൻ്റെ പുറത്തേക്ക് വീണു. ആ വീഴ്ചയിൽ എട്ടുകാലി വല പോലെ അവരുടെ വീടിനുമുകളിൽ പിടിപ്പിച്ചിരുന്ന ടി.വി.ആൻറിന മറിഞ്ഞുവീണു.സാമാന്യം നല്ല ശബ്ദം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ ഓടിക്കൂടി.
ആ ഹൗസ് ഓണർ പറഞ്ഞു,”ഓ കുഴപ്പമില്ല,അത് കെട്ടാനുള്ള കാശു തന്നാൽ മതി”
ജോർജ് കുട്ടി ഉടനെ സമ്മതിച്ചു.”എത്ര രൂപ തരണം?”
“ഇരുന്നൂറ്”
“അമ്പത് രൂപക്ക് ഒരു ദിവസം ജോലിക്ക് ആളെക്കിട്ടും അപ്പോൾ ഇരുന്നൂറുരൂപ?”
കേട്ടുനിന്ന ഒരാൾ മധ്യസ്ഥനായി.”ഇരുന്നൂറു രൂപ കൂടുതലാ,നൂറു കൊടുക്ക്”
“അതൊന്നും പറ്റില്ല.”
“ശരി,അൻപതു രൂപ തന്നാൽ പ്രശനം തീർന്നു.”ഹൗസ് ഓണർ.
മധ്യസ്ഥൻ പറഞ്ഞു ,”അത് ന്യായം”
“ഞാൻ ഇരുപത്തഞ്ചു രൂപതരും”ജോർജ് കുട്ടി
ഹൗസ് ഓണർ പറഞ്ഞു,”ശരി,പോട്ടെ,നമ്മടെ സാറല്ലേ സാർ ഇരുപത്തഞ്ചു രൂപ തരൂ.”
ജോർജ് കുട്ടി എന്നെ നോക്കി,”ഒരു ഇരുപത്തഞ്ചു രൂപ കൊടുക്ക്.
“ഞാൻ എന്തിനു കൊടുക്കണം? താൻ കൊടുക്ക്”
“വാടകയ്ക്ക് വീടെടുത്തത് താനല്ലേ?അപ്പോൾ അതിനോടനുബന്ധിച്ചുണ്ടാകുന്ന ചിലവുകൾ താൻ
എടുക്കണം. തനിക്ക് ഒരു നഷ്ടവും ഇല്ല.”അവർ ആദ്യം ചോദിച്ചത് എത്രയാണ്?”
“ഇരുന്നൂറ്.”
“ഇപ്പോൾ കൊടുക്കുന്നത് എത്രയാണ്?”
“ഇരുപത്തഞ്ച്”
“അപ്പോൾ ഇരുന്നൂറ് കൊടുക്കണ്ട സ്ഥാനത്തു നൂറ്റി എഴുപത്തഞ്ചു രൂപ കുറച്ചു ഇരുപത്തഞ്ചു രൂപ
കൊടുത്താൽ ലാഭം എത്രയാ?”
“നൂറ്റി എഴുപത്തഞ്ച്”
“ഇത്രയുംലാഭം കിട്ടിയിട്ടും തനിക്ക് ഇരുപത്തഞ്ചു രൂപ കൊടുക്കാൻ പറ്റില്ല അല്ലെ?”
അവൻ്റെ കയ്യിൽ കാശുകാണില്ല. ഞാൻ ഇരുപത്തഞ്ച് രൂപ കൊടുത്തു പ്രശനം ഒഴിവാക്കി. അരിശം സഹിക്ക വയ്യാതെ ഞാൻ അകത്തുപോയി ഒരു കസേരയിൽ ഇരുന്നു.
ജോർജ് കുട്ടി അകത്തു വന്ന് എന്നെ നോക്കി അൽപനേരം നിന്നു .പെട്ടെന്ന് അവൻ്റെ പോക്കറ്റിൽ
നിന്നും ഇരുപത്തഞ്ചു രൂപ എടുത്തു എൻ്റെ പോക്കറ്റിൽ തിരുകി വച്ചു. അവൻ പറഞ്ഞു,” നീ ഇതറിയണം .ചെറുപ്പത്തിലേ അച്ഛൻ മരിച്ചു.’അമ്മ മാനസികരോഗി.ചേട്ടൻ ഉത്തരവാദിത്വമില്ലാതെ കഞ്ചാവടിച്ചു നടക്കുന്നു.കല്യാണം കഴിപ്പിക്കാറായ രണ്ടനുജത്തിമാർ.ഈ പ്രാരാബ്ധങ്ങളെല്ലാം വന്നാൽ ഒരു മനുഷ്യൻ എന്ത് ചെയ്യും?”
ഓടിക്കളിച്ചു തമാശ പറഞ്ഞു നടക്കുന്ന ജോർജ്കുട്ടിയുടെ ചരിത്രം, എനിക്ക്അറിഞ്ഞുകൂടായിരുന്നു. സങ്കടം സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു. ആ ഇരുപത്തഞ്ച് രൂപ അവൻ്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു. കണ്ണീരടക്കി ഞാൻ പറഞ്ഞു,”ജോർജ് കുട്ടി ക്ഷമിക്കണം,ഞാനറിഞ്ഞില്ല നിനക്ക് ഇങ്ങനെ ഒരു
ചരിത്രം ഉണ്ട് എന്ന്.”
“നീ എന്താ ഈ പറയുന്നത്?ഞാൻ കഴിഞ്ഞ ആഴ്ചകണ്ട സിനിമയുടെ കഥ പറഞ്ഞതല്ലേ?”
(തുടരും)
സ്വന്തം ലേഖകൻ
ഡെൽഹി : ഇന്ത്യൻ ബാങ്കുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സേവനങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു . ക്രിപ്‌റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനും , അതിനായി 22 ശാഖകൾ തുടങ്ങുവാനും , ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും തയ്യാറെടുക്കുന്നു
ഒരു ഇന്ത്യൻ ബാങ്ക് ആദ്യമായിട്ടാണ് അതിന്റെ ശാഖകളിൽ ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ ശാഖകളിൽ നേരിട്ട് വന്ന് ബിറ്റ്‌കോയിനും മറ്റ് നിരവധി ക്രിപ്റ്റോ കറൻസികളും ഇന്ത്യൻ രൂപ ഉപയോഗിച്ച് വാങ്ങാനും, ക്രിപ്റ്റോ വാലറ്റുകളിൽ സേവിംഗ് അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ ഈട് വച്ച് ലോൺ എടുക്കുവാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഉപയോക്താക്കൾക്ക് ബാങ്കിന്റെ ശാഖകൾ സന്ദർശിക്കാനും , ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തെക്കുറിച്ച് പഠിക്കുവാനുള്ള സൗകര്യവും ഒരുക്കും. കാഷയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ക്രിപ്റ്റോ ബാങ്കിംഗ് സ്ഥാപനമായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഇങ്ങനെ ഒരു ബാങ്ക് തുടങ്ങുന്നതിനെപ്പറ്റി തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത് . നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും ക്രെഡിറ്റ് സൊസൈറ്റികളുടെയും അംഗമാണ് യുണൈറ്റഡ്.
യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ ദിനേശ് കുക്രേജ രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ സിഇഒ ആയിരിക്കും. സംയുക്ത സംരംഭമായ യൂണികാസ്, ശാഖകളുടെ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ സഹകരണ ധനകാര്യ സ്ഥാപനമായി മാറുവാനാണ് ശ്രമിക്കുന്നത്.
ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങളോടൊപ്പം ഓൺലൈനിലൂടെയും ഉത്തരേന്ത്യയിലുടനീളമുള്ള 22 ഫിസിക്കൽ ബ്രാഞ്ചുകളിലൂടെയും പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിലേക്ക് പ്രവേശിക്കാൻ യൂണികാസ് ആളുകളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ഈ ശാഖകളിൽ പണമുപയോഗിച്ച് ക്രിപ്‌റ്റോ കറൻസികൾ വാങ്ങാനും , ക്രിപ്‌റ്റോ വാലറ്റുകളുള്ള അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവ ഈട് വച്ച് വായ്പയെടുക്കുവാനും അനുവദിക്കും .
22 സജീവ ശാഖകളോടുകൂടി യൂണികാസിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുന്നതായിരിക്കും . 34 ബ്രാഞ്ചുകളിൽ ക്രിപ്‌റ്റോ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത് . എന്നാൽ കോവിഡ് മൂലമുള്ള മോശം സാഹചര്യം കാരണം ബാക്കിയുള്ളവ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ് .
തുടക്കത്തിൽ അക്കൗണ്ട് ഉടമകൾക്ക് ബിറ്റ്‌കോയിൻ , കാഷ , എതെറിയം , ബിനാൻസ് , ബിറ്റ്‌കോയിൻ ക്യാഷ് , ഇഒഎസ്, ലിറ്റ്കോയിൻ , റിപ്പിൾ എന്നിവ വാങ്ങാനും വിൽക്കാനും കഴിയും. യുണൈറ്റഡിന്റെ നിലവിലുള്ള ശാഖകൾ ക്രിപ്റ്റോ ലോഞ്ചുകളായി രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് കാഷ വിശദീകരിച്ചു. അംഗങ്ങൾക്ക് ഈ ബ്രാഞ്ചുകളിലേയ്ക്ക് കടന്ന് വന്ന് മറ്റ് ബാങ്കിംഗ് സേവനങ്ങളോടൊപ്പം ക്രിപ്റ്റോ കറൻസി സേവനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്ന ബോധവത്കരിക്കരണവും നേടാൻ കഴിയുമെന്നും കാഷ അറിയിച്ചു.
നിക്ഷേപ അവസരങ്ങൾ, ബിറ്റ്‌കോയിനിന്റെയും മറ്റ് ക്രിപ്റ്റോകളുടെയും ഉപയോഗങ്ങൾ, ക്രിപ്റ്റോകളുടെ സംഭരണം തുടങ്ങിയവയെക്കുറിച്ച് ഞങ്ങൾ സമൂഹത്തെ ബോധവത്കരിക്കുമെന്നും കാഷ വ്യക്തമാക്കി.
ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാനാണ് അടിയന്തര പദ്ധതിയിട്ടിരിക്കുന്നതെന്ന് കുക്രജ അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി 2021 ഓടെ നൂറിലധികം ശാഖകൾ തുറന്ന് ക്രിപ്റ്റോ കറൻസി വ്യാപാരം അതിവേഗം വ്യാപിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും , ഇതിനായി ഇന്ത്യയിൽ ആയിരക്കണക്കിന് വിദഗ്ധ പ്രൊഫഷണലുകളെ നിയമിക്കുമെന്നും കുക്രജ വെളിപ്പെടുത്തി.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
ഗ്രീൻ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി പാല പട്ടണത്തിലെ മീനാചിൽ റിവർ വ്യൂ പാർക്കും ഗ്രീൻ ടൂറിസം കോംപ്ലക്സും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.
ടൂറിസം വകുപ്പിന്റെ ആദ്യത്തേതായ പദ്ധതിയുടെ പ്രധാന ആകർഷണം ഗ്രീൻ ടൂറിസം കോംപ്ലക്സാണ്, ലാലാം അരുവി മീനാച്ചിൽ നദിയുമായി കൂടിച്ചേരുന്നിടത്ത് സമുച്ചയവുമായി ബന്ധിപ്പിക്കുന്ന പാലം ലണ്ടൻ പാലത്തിന്റെ പാതയിലാണ് നിർമ്മിച്ചിരിക്കുന്നത്.
പാരീസിലെ ലവ് മ്യൂസിയത്തിന് സമാനമായ ഗ്ലാസ് മേൽക്കൂരയുള്ള ഭൂഗർഭ ഘടനയും ഇവിടെയുണ്ട്. സമുച്ചയത്തിൽ ലഘുഭക്ഷണ ബാർ, ഓപ്പൺ കോൺഫറൻസ് ഏരിയ, റിവർ വ്യൂവിംഗ് പ്ലാറ്റ്ഫോം, ഇലക്ട്രിക് ലൈറ്റിംഗ് എന്നിവയും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ കെഎം മണി മന്ത്രിയായിരുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. എന്നിരുന്നാലും, പാലയുടെ നിയമസഭാംഗമായി മണി സി. കപ്പൻ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഇതിന് ഒരു പുതിയ ജീവിത പാട്ടം ലഭിച്ചു.
കിഴക്കൻ പ്രദേശമായ കോട്ടയത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും പാലയുമായി അതിന്റെ കവാടമായി ബന്ധിപ്പിക്കുകയാണ് ഗ്രീൻ ടൂറിസം സർക്യൂട്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
2013 ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രാമപുരം നളമ്പലം, ഭരനംഗനം ശ്രീകൃഷ്ണവാമി ക്ഷേത്രം, എടപ്പടി ആനന്ദശൻമുഖ സ്വാമി ക്ഷേത്രം, ഏഴാചേരി ഉമാ മഹേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ തീർത്ഥാടക സ of കര്യങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.
പദ്ധതിയുടെ വിപുലീകരണത്തിനായി മീനാചിൽ താലൂക്കിലെ ഇലവീശാപൂഞ്ചിറ, ഇല്ലിക്കൽ കല്ലു എന്നിവിടങ്ങളിലും ഇടുക്കിയിലെ കുലമാവു, കുമിലി എന്നിവിടങ്ങളിലും ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രീൻ ടൂറിസം സർക്യൂട്ട് സൊസൈറ്റി 2017 ൽ ടൂറിസം മന്ത്രിയുടെ ചെയർമാനായി നവീകരിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പുതുതായി ഉദ്ഘാടനം ചെയ്ത പാർക്കിൽ മണി സി. കപ്പൻ ഫലകം അനാച്ഛാദനം ചെയ്തു. എംപി തോമസ് ചാഴികാടൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൻ എന്നിവർ ജോസ് കെ. മാണി എന്നിവർ പങ്കെടുത്തു
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയെ മടക്കി അയച്ചു. അഭിഭാഷകരുമൊത്ത് ബംഗളുരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി അരമണിക്കൂറിലധികം സമയം ചിലവഴിച്ചെങ്കിലും ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കസ്റ്റഡിയിലുള്ളയാളെ കാണിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കണ്ട് സംസാരിക്കുന്നതിന് എതിര്‍പ്പില്ലെന്നും ഉദ്യോഗസ്ഥര്‍ തീര്‍ത്തുപറഞ്ഞതോടെ ബിനോയ് മടങ്ങി. തിരിച്ചിറങ്ങുന്നതിനിടെ ഒന്നും പറയാനില്ലെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം. രാവിലെ ബിനോയ് കോടിയേരി ഇ.ഡി ഓഫീസിലെത്തി ബിനീഷിനുള്ള വസ്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു ൈകമാറിയിരുന്നു.
ലഹരിമരുന്ന് ഇടപാടുകാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളിപ്പിച്ചു. ബംഗളൂരുവിലെ അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇ.ഡി കണ്ടെത്തി. ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് അനൂപ് മൊഴിനല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വെളിപെടുത്തലാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും അറസ്റ്റ് സംബന്ധിച്ചുള്ള വാര്‍ത്ത കുറിപ്പിലുമാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22ന് ലഹരി ഗുളികളുമായി അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയാണ്. അനൂപിനെ വച്ചാണ് ബിനീഷ് ബംഗളുരുവിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കേരളത്തിലിരുന്ന് വിവിധ അക്കൗണ്ടുകള്‍ നിന്ന് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കില്‍പെടാത്ത പണം അയച്ചിട്ടുണ്ട്.ഇക്കാര്യം ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി അവകാശപെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുമുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വൃക്തമായി വിശദീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.
കമ്മനഹള്ളിയിലെ ഹോട്ടല്‍ അടക്കമുള്ളവ, ബെനാമി പേരിലുള്ളതാണെന്ന് അനൂപ് സമ്മതിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിനീഷ് കോടിയേരി ബോസാണെന്നും ബോസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനൂപിന്റെ മറ്റൊരു മൊഴി. അനൂപിന് പണം അയച്ചത് സമ്മതിക്കുന്ന ബിനീഷ് കള്ളപണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപെടുത്താന്‍ തയാറാകുന്നില്ല.അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സിറ്റി സിവില്‍ ആന്‍്ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റും.