ന്യൂസ് ഡെസ്ക് , മലയാളം യുകെ
തിരുവല്ലയുടെ സാംസ്കാരിക സാമൂഹിക മേഖലയിലെ തിളങ്ങുന്ന വ്യക്തിത്വം ഷെവലിയാർ വർഗീസ് (87) അന്തരിച്ചു . സംസ്കാരം നാളെ (20 -12- 2020) ഞായറാഴ്ച 3 മണിക്ക് വേങ്ങൽ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ കർദ്ധിനാൾ മോറോൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും.
59 വർഷത്തോളം അധ്യാപക ജീവിതത്തിൽ അനേകായിരം വിദ്യാർഥികൾക്ക് പ്രിയപ്പെട്ട ഗുരുനാഥൻ ആയിട്ടുള്ള വർഗീസ് കരിപ്പായി സാർ 45 വർഷം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രഥമ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. അതിനുശേഷം 1990 മുതൽ 2014 വരെ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിരുന്നു.
കോളജ് പഠനകാലത്ത് ഐക്കഫിന്റെ മുൻരൂപമായിരുന്ന ഓൾ ഇന്ത്യ കാത്തലിക് സ്റ്റുഡന്റ്സ് യൂണിയനിലൂടെ ലഭിച്ച രൂപീകരണവും നേതൃത്വപരിശീലനവും മൂല്യാധിഷ്ടിത പൊതുപ്രവർത്തകനായി അദ്ദേഹത്തെ വളർത്തി. . രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പഠനങ്ങൾ ഭാരതസഭയിലും രൂപതകളിലും നടപ്പാക്കുന്നത് സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറുകളിൽ മലങ്കര സഭയുടെയും അല്മായ സമൂഹത്തിന്റെയും ശബ്ദവും വക്താവുമായിരുന്നു അദ്ദേഹം. ദേശീയ സെമിനാറിൽ ഉയർന്നുവന്ന “ഏക റീത്ത്’ നിർദേശത്തിന്റെ വേരറുക്കുന്നതിനും വ്യക്തിഗതസഭകളുടെ തനിമ നിലനിർത്തി സഭയുടെ വൈവിദ്ധ്യത്തിലെ ഏകത്വത്തിന്റെ മനോഹാരിത സംരക്ഷിക്കുന്നതിനു നേതൃത്വം നല്‍കിയ ഒരാളായിരുന്നു അദ്ദേഹം. 1996 ൽ മലങ്കര കാത്തലിക് അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ പ്രഥമ ഗ്ലോബൽ പ്രസിഡന്റായി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷൻ എന്നീ അല്മായ സംഘടനകളുടെ ഫെഡറേഷൻ ആയ കേരള കാത്തലിക് ഫെഡറേഷൻ രൂപീകൃതമായപ്പോൾ അതിന്റെ പ്രഥമ പ്രസിഡന്റുമായി.
കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിൽ സജീവമായിരുന്ന അദ്ദേഹം തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിട്ടുണ്ട്. സഭാ മക്കളുടെ ആത്മീയ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സേവനത്തിന് വത്തിക്കാൻ ഷെവലിയാർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. അല്മായനേതൃത്വം അധികാരം ആസ്വദിക്കാനല്ല, സേവനത്തിനും ശുശ്രൂഷയ്ക്കുമുള്ളതാണെന്നും വൈദികനേതൃത്വത്തോടു ചേർന്നു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.
കത്തോലിക്ക സഭകളുടെ (സീറോ മലങ്കര, സീറോ മലബാർ, ലാറ്റിൻ) സംഘടനയായ കെസിഎഫിൻെറ പ്രഥമ പ്രസിഡന്റും തിരുവല്ല അതിരൂപതയിലെ എംസിവൈഎം ,എംസിഎ എന്നീ സംഘടനകളുടെ ആദ്യത്തെ പ്രസിഡന്റും ആയിരുന്നു. അറുനൂറോളം പള്ളികളിൽ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട്. ഭാര്യ : തോട്ടഭാഗം മടേലിൽ സൂസി വർഗീസ് മക്കൾ : ഫാ . ജോസഫ് കരിപ്പായിൽ (വികാരി ചെറുപുഷ്പം ഇടവക കോട്ടൂർ), മിനി, മോൻസി, മനു. മരുമക്കൾ : കോന്നി പൗവത്തിൽ ടോണി (മുംബൈ), പത്തനംതിട്ട കുളങ്ങര സ്റ്റെല്ല, വെണ്ണിക്കുളം മണലേൽ ഷിനു. കൊച്ചുമക്കൾ : നിഖിൽ, നേഹ, സ്നേഹ, എയ്ഞ്ചല.
വർഗീസ് കരിപ്പായി സാറിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ നാളെ (20 – 12 – 2020) രാവിലെ 11 മണി മുതൽ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും
തെരഞ്ഞെടുപ്പിൽ വിജയവും പരാജയവും സ്വാഭാവികമാണ് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എന്നാൽ മല്ലപ്പിള്ളി ഡിവിഷനിൽ തോറ്റ ബിബിതക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം അതിരുകടന്നത്. വിബിതയുടെ വാക്കുകളിലേക്ക്..
ഏതൊരും വ്യക്തിയെയും പോലെ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 2009 മുതല്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ മറ്റൊരു തരത്തില്‍ പ്രചരിപ്പിച്ച് വൈറലാക്കുകയായിരുന്നുവെന്നും മല്ലപ്പള്ളി ഡിവിഷനിലെ തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു. നൂറ് ശതമാനം ജനാധിപത്യമര്യാദ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വിബിത പറഞ്ഞു. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത രംഗത്തെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥി താനാണെന്നും ജയിക്കുന്നതും തോല്‍ക്കുന്നത് സ്വാഭാവികമാണ്. തോറ്റവരെല്ലാം നിസ്സാരക്കാരാണെന്ന് പറയരുത്. തോല്‍വി സമ്മതിക്കുന്നുവെന്നും വിബിത പറയുന്നു. എന്നാല്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും വിബിത വ്യക്തമാക്കി.
25 വര്‍ഷമായി എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മല്ലപ്പള്ളിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വ്യാജ വീഡിയോ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ്. അതിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
‘എനിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഒരു ഫാഷന്‍ ഷോ പോലെയല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. വൈറല്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല ഞാന്‍ വോട്ട് തേടിയത്. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് എനിക്കെതിരെ പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് ലഭിക്കുന്നത്. ജീവിക്കാന്‍ സമ്മതിക്കണം, എനിക്കൊരു കുടുംബമുണ്ട്. പുതുതായി ഒരു സ്ത്രീ രാഷ്ട്രീയത്തിലേക്ക് വരരുത് എന്നാണോ കരുതുന്നത്. സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ആര്‍ക്കാണ് ഇത്രയും വൈരാഗ്യം. വിബിത ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
വിബിതക്കെതിരെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 10469 വോട്ടുകള്‍ക്കായിരുന്നു ഇവിടെ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിലെ വിജയം ലതാകുമാരിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.
ഏതൊരും വ്യക്തിയെയും പോലെ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 2009 മുതല്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ മറ്റൊരു തരത്തില്‍ പ്രചരിപ്പിച്ച് വൈറലാക്കുകയായിരുന്നുവെന്നും മല്ലപ്പള്ളി ഡിവിഷനിലെ തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു. നൂറ് ശതമാനം ജനാധിപത്യമര്യാദ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വിബിത പറഞ്ഞു. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത രംഗത്തെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥി താനാണെന്നും ജയിക്കുന്നതും തോല്‍ക്കുന്നത് സ്വാഭാവികമാണ്. തോറ്റവരെല്ലാം നിസ്സാരക്കാരാണെന്ന് പറയരുത്. തോല്‍വി സമ്മതിക്കുന്നുവെന്നും വിബിത പറയുന്നു. എന്നാല്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും വിബിത വ്യക്തമാക്കി.
25 വര്‍ഷമായി എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മല്ലപ്പള്ളിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വ്യാജ വീഡിയോ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ്. അതിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
‘എനിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഒരു ഫാഷന്‍ ഷോ പോലെയല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. വൈറല്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല ഞാന്‍ വോട്ട് തേടിയത്. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് എനിക്കെതിരെ പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് ലഭിക്കുന്നത്. ജീവിക്കാന്‍ സമ്മതിക്കണം, എനിക്കൊരു കുടുംബമുണ്ട്. പുതുതായി ഒരു സ്ത്രീ രാഷ്ട്രീയത്തിലേക്ക് വരരുത് എന്നാണോ കരുതുന്നത്. സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ആര്‍ക്കാണ് ഇത്രയും വൈരാഗ്യം. വിബിത ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
വിബിതക്കെതിരെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 1477 വോട്ടുകള്‍ക്കായിരുന്നു ഇവിടെ വിജയിച്ചത്. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.
[ot-video]
Posted by Adv Vibitha Babu on Friday, 18 December 2020
[/ot-video]
ഒന്നും രണ്ടും അല്ല 22 കിലോ ശരീരഭാരം കുറച്ച് വിസ്മയമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യം തുറന്നുപറയുകയാണ് താരപുത്രി. സമൂഹമാധ്യമത്തിലെ അനുഭവകുറിപ്പിലൂടെയാണ് വിസ്മയ മനസ്തുറക്കുന്നത്.
തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വിസ്മയ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ജീവിതംതന്നെ മാറിമറിഞ്ഞെന്നും വളരെ മനോഹരമായ ഒരനുഭവമായിരുന്നെന്നും വിസ്മയ പറയുന്നു.
വിസ്മയയുടെ കുറിപ്പ് വായിക്കാം
തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അദ്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വര്‍ഷങ്ങള്‍ ചിലവഴിച്ചു. പടികള്‍ കയറുമ്പോള്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാന്‍ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.
എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നതു മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നതും സൂര്യാസ്മയ നീന്തലുകളും ഒരു പോസ്റ്റ്കാര്‍ഡു പോലെ തോന്നിപ്പിക്കുന്നു. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. ദിവസത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ നൂറു ശതമാനം പരിശ്രമവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളില്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.
ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവര്‍ത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. തീര്‍ച്ചയായും ഞാന്‍ മടങ്ങിവരും! ‘ ഒരു കോടി നന്ദി…
View this post on Instagram
കൊച്ചി മറൈന്‍ഡ്രൈവിലെ അബ്ദുല്‍ കലാം പ്രതിമയില്‍ സ്ഥിരം പൂക്കള്‍ അര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസന്‍റെ മരണം കൊലപാതകം. സംഭവത്തില്‍ പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവദാസന് ലഭിച്ച മാധ്യമശ്രദ്ധയിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവിലെ കലാം പ്രതിമയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശിവദാസന്‍ പൂക്കള്‍ അര്‍പ്പിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. കലാം പ്രതിമയില്‍ പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത ശിവദാസന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസനെ തേടി പലരും വരികയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു.
മറൈൻ ഡ്രൈവിൽ കലാം പ്രതിമയ്ക്കു സമീപംതന്നെ അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതിൽ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു. കോവിഡ് കാലത്ത് മറൈൻ ഡ്രൈവിൽ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് രാജേഷായിരുന്നു. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞു. ഇതാണു മരണകാരണമായത്.
കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ശിവദാസന്റെ ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെത്തുടർന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ മറ്റു ചിലരുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.
കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതേസമയം യുവാക്കള്‍ മാസ്‌ക് ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ല. എന്നാല്‍ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി. വരുംദിവസങ്ങളില്‍ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ആക്രമണത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് പോയപ്പോഴായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് വനിതാ കമ്മീഷന്‍ വ്യക്തമാക്കിയത്. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കി.
നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,
‘ആദ്യം താന്‍ അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാല്‍ അതിന്റെ ഞെട്ടലിലായിരുന്നു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ ചെയ്തത്. പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു.
ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോയി’.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയില്‍ സ്വത്ത് വകകള്‍ സംരക്ഷിക്കല്‍ മാത്രമാണ് ബോര്‍ഡിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ദേവസ്വംബോര്‍ഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി നേതാവ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ദേവസ്വം ആക്ടിലെ 27ാം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം ചെലവൊഴിക്കാന്‍ കഴിയില്ല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്നതല്ല. കൂടാതെ ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വംബോര്‍ഡിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
പ്രളയകാലത്തും കൊവിഡ് കാലത്തുമായി ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്നാണ് ഹൈക്കോടതി മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും പണം നല്‍കുന്നതിനാല്‍ ദേവസ്വത്തിന്റേത് സെക്യുലര്‍ പണമാണെന്നും അതിനാല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും പണം നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ദേവസ്വംബോര്‍ഡിന്റെ വാദം. എന്നാല്‍ പണം നല്‍കിയത് വകുപ്പുകളുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി
ദേവസ്വം ഫണ്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വിവിധ വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തല്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് ഫുള്‍ ബെഞ്ചിനു വിടുകയായിരുന്നു. ഫണ്ടിന്റെ വിനിയോഗം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീര്‍പ്പിനു വിധേയമായിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദു ഐക്യവേദി ഭാരവാഹി ആര്‍വി ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് തുടങ്ങിയവരാണ് ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറിയാണ് നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ യാത്ര. തായ്‌ലന്റില്‍ താമസിക്കുന്ന മായ എന്ന വിസ്മയയുടെ ഇഷ്ടങ്ങള്‍ എഴുത്തിനോടും ആയോധനകലകളോടുമാണ്. ഇപ്പോഴിതാ ആയോധനകലാ പരിശീലനം കൊണ്ട് ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മായ.
തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് മായ ശരീര ഭാരം കുറച്ചത്. തന്റെ പരിശീലകനായ ടോണിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പില്‍ തന്റെ ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അതെന്ന് പറയുന്നു മായ
മായ പങ്കുവച്ച കുറിപ്പ്
‘ ഫിറ്റ് കോഹ് തായ്‌ലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചു. കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.
ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ‘ മ്യു തായ്’ പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. . എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. നിത്യവും ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാല്‍ എന്നാല്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.
ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒട്ടേറെപ്പേരുണ്ടാകും. പരാജയം അനാഥമാണ്. 20ല്‍ 19 ലോക്സഭാ സീറ്റുകള്‍ നേടിയപ്പോള്‍ ആരും പൂച്ചെണ്ട് തന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമുണ്ടാക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ചയാകാത്തതു ദൗര്‍ഭാഗ്യകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ വേണ്ടവിധം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
യുഡിഎഫ് ഉയർത്തിയ പ്രശ്നങ്ങളൊന്നും കേരളീയ പൊതുസമൂഹത്തിൽ ചർച്ചയ്ക്കു വന്നില്ല. മധ്യകേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. ജോസ് കെ. മാണിയുടെ വിട്ടുപോക്ക് മാത്രമല്ല മധ്യകേരളത്തിലെ നഷ്ടത്തിനു കാരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ ആത്മസംയമനം പാലിക്കണം. നിര്‍ണായകമായ പ്രതിസന്ധിഘട്ടത്തില്‍ അപസ്വരമല്ല, ഐക്യമാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. എംഎല്‍എമാരുടെയും എംപിമാരുടെയും അടക്കം യോഗം വിളിക്കുന്നതടക്കം സുപ്രധാന തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. നാളെ ജില്ലകളുടെ ചുമതലയുള്ളവര്‍ എത്തി വിശദീകരണം നല്‍കും.
കൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ നടിയുടെ അമ്മ പോലീസിൽ പരാതി നൽകി. കളമശേരി പോലീസ് മൊഴി എടുക്കാനെത്തിയപ്പോഴാണ് പരാതി നൽകിയത്. ഇത്തരം സംഭവം ഇനി ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് നടിയുടെ അമ്മ പരാതിയിൽ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്ന് കളമശേരി പോലീസ് അറിയിച്ചു. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
അതേസമയം കൊച്ചിയിലെ മാളിൽ വെച്ച് നടിയെ അപമാനിച്ച പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. മാളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. നടിയെ പിന്തുടരുന്നതും അതിക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് താൻ നേരിട്ട ദുരനുഭവം യുവനടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കുടുംബവുമൊത്ത് ഷോപ്പിംഗ് മാളിലെത്തിയതിനിടെ രണ്ടു ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
കാരൂര്‍ സോമന്‍
വെനീസിലെ സാന്റാ ലുസിയ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്‌ളോറന്‍സിലെ സാന്റാ മറിയ നോവെല്ല സ്റ്റേഷനിലേക്കാണ് ഇന്നത്തെ യാത്ര. വെനീസില്‍ നിന്ന് 204 കിലോ മീറ്ററാണ് ദൂരം. എങ്ങും വെയില്‍ നാളങ്ങള്‍ തെളിഞ്ഞുനിന്നു. ട്രെയിനുള്ളിലെ യാത്രക്കാരില്‍ ചിലര്‍ തുറന്ന മിഴികളോടെ പുറത്തുള്ള ആകര്‍ഷകമായ കാഴ്ചകള്‍ കണ്ടിരിക്കുന്നു. ട്രെയിന്‍ പാലങ്ങളും തോടുകളും ചോളപ്പാടങ്ങളും കടന്നുപോകുമ്പോള്‍ മനസ്സിലേക്കു കടന്നു വന്നത് കേരളത്തിന്റെ ഗ്രാമീണ ഭംഗിയാണ്. അടുത്ത സീറ്റിലിരുന്ന് ഒരു പെണ്‍കുട്ടി കുഞ്ഞുകണ്ണാടിയില്‍ നോക്കി കണ്‍മഷി എഴുതുന്നതിനിടയില്‍ ആ കൈയ്യിലിരുന്ന പേന താഴെയ്ക്ക് പോയി. അത് കണ്ടെത്താന്‍ കഠിനമായ ഒരു പരിശ്രമം അവള്‍ നടത്തി. യുവതികളുടെ നൈസര്‍ഗ്ഗികവാസനയായതിനാല്‍ കണ്ണിന് പുരികമെഴുതാന്‍ ബസ്സോ ട്രെയിനോ അവര്‍ക്ക് തടസ്സമല്ല.

Galleria di Luca Giordano im Palazzo Medici Riccardi in Florenz
കലാ സാഹിത്യ ആത്മീയ നവോത്ഥാനത്തിന് തുടക്കം കുറിച്ച ടസ്‌കനിയുടെ തലസ്ഥാനത്തെത്തി. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി. ചുറ്റുപാടുകള്‍ ഞാനൊന്ന് കണ്ണോടിച്ചു നോക്കി. സ്റ്റേഷന് മുന്നില്‍ യാത്രികരെ പ്രതീക്ഷിച്ചു ടാക്‌സി, ബസ്, ട്രാം എല്ലാം കിടക്കുന്നു. സ്റ്റേഷനുള്ളില്‍ അധികം കടകള്‍ കണ്ടില്ല. പുറത്തു ധാരാളം കടകളുണ്ട്. സൂര്യകിരണങ്ങളെ മഞ്ഞണിഞ്ഞ പുകപടലങ്ങള്‍ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. എന്റെയടുത്തുകൂടി മധുരഭാഷണങ്ങളുമായി മൂന്ന് സുന്ദരികുട്ടികള്‍ നടന്നുപോയി.
ലോകത്തുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ടാല്‍ ചരിത്ര പൗരാണികതയുടെ, ആഡംബര കൊട്ടാരങ്ങളുടെ, വന്‍സൗധങ്ങളുടെ തേജസ്സുകൊണ്ടു പ്രകാശിച്ചു നില്‍ക്കുന്നതാണ്. ഫ്‌ളോറന്‍സ് ശില്പ-ചിത്ര ഗാലറികളുടെ, മ്യൂസിയങ്ങളുടെ, ദേവാലയങ്ങളുടെ പറുദീസയാണ്. 1982 മുതല്‍ ഫ്‌ളോറന്‍സ് യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ ചരിത്ര നഗരമാണ്.

സ്റ്റേഷന് മുന്നിലുള്ള റോഡ് ക്രോസ്സ് ചെയ്ത് താമസിക്കാനുള്ള ഹോട്ടല്‍ മിയ കാറയിലേക്ക് നടന്നു. സുന്ദരങ്ങളായ ഇടുങ്ങിയ റോഡുകള്‍, റോഡരില്‍ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍, റസ്റ്ററന്റുകള്‍, കരകൗശല സുവനീര്‍ തുണികടകള്‍. അടുത്തടുത്ത് നില്‍ക്കുന്ന വീടുകളെല്ലാം പൗരാണികഭാവമുള്ളതാണ്. റോഡില്‍ സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍. ചില കെട്ടിടങ്ങളുടെ മുകളില്‍ ജനാലകള്‍ക്കടുത്തായി നക്ഷത്രത്തിളക്കമുള്ള പൂക്കള്‍ വിവിധ നിറത്തില്‍ വിരിഞ്ഞു നില്ക്കുന്നു. ഏഴെട്ടു മിനിറ്റ് നടന്ന് ഹോട്ടലിലെത്തി. ഒരു ചെറുപുഞ്ചിരിയോടെ ഗുഡ്‌മോണിംഗ് പറഞ്ഞ് റിസപ്ഷനിലിരുന്ന യുവ സുന്ദരി ഞങ്ങളെ സ്വാഗതം ചെയ്തു. ഞങ്ങള്‍ക്ക് മുറിയുടെ താക്കോല്‍ ലഭിച്ചു. ലിഫ്റ്റില്‍ മൂന്നാം നിലയിലെത്തി. മുറികള്‍ കണ്ടെത്തി തുറന്നു. ടൂറിസ്റ്റുകള്‍ക്കായി പ്രത്യേകം അലങ്കരിച്ചിരിക്കുന്ന മുറികള്‍.
ഫ്‌ളോറസ് എന്ന ചരിത്ര പ്രസിദ്ധമായ പൗരാണികത നിറഞ്ഞ മനോഹരദേശം സ്ഥിതി ചെയ്യുന്നത് നാല്പത് കിലോമീറ്റര്‍ ദൂരത്തിലും പത്ത് കിലോമീറ്റര്‍ വീതിയിലുമാണ്. ഇറ്റാലിയന്‍ ഭാഷയില്‍ ഫിറന്‍സ് എന്നാണ് വിളിക്കുക. തോടുകളും തടാകങ്ങളും അധികമില്ല. ആദ്യകാലത്ത് ഇവിടുത്തെ ജനവാസം ആര്‍നോ നദിയുടെ തീരത്തായിരുന്നു. ഫോറന്റ്റിയ എന്ന പേരു കേട്ട ഈ കോളനി വികസിത നഗരമായത് ബി.സി. 59 ലാണ്. ഫ്‌ളോറ വസന്തകാലത്തെ വിളിച്ചറിയിക്കുന്ന റോമന്‍സിന്റെ സ്വര്‍ണ്ണത്തിളക്കമുള്ള ദേവിയാണ്. സുന്ദരിമാരില്‍ സുന്ദരിയായ ഈ ദേവിയെ റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസ്സര്‍ വിശേഷിപ്പിച്ചത് ഉദ്യാനത്തിലെ പൂക്കളുടെ രാജ്ഞിയെന്നാണ്. ഇന്നത്തെ ഫ്‌ളോറന്‍സ് ശില്പ-ചരിത്ര കലകളുടെ കലവറയാണ്. റോമന്‍ പടയാളികളുടെ കുളമ്പടിയൊച്ച കേട്ട റോഡുകളില്‍ ഇന്ന് യാത്രികരുടെ തിരക്കാണ്. രാവിലത്തെ കുളിരളം കാറ്റിലൂടെ ഞാനും നടന്നു. ഡല്‍ഹിയില്‍ പാര്‍ത്തിരുന്ന കാലത്ത് ചെങ്കോട്ടക്കടുത്ത് പഴയ ഡല്‍ഹിയും റോഡുകളുമാണ് ഫ്‌ളോന്‍സ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. അവിടെ റോഡില്‍ വാഹനങ്ങളുടെ തിരക്കിനിടയില്‍ കണ്ട സൈക്കിള്‍ റിക്ഷ ഇവിടെയുണ്ട്. പുരാതനവും ഇടുങ്ങിയ റോഡുകളും തിങ്ങി നിറഞ്ഞ കെട്ടിടങ്ങളും ധാരാളമാണ്. അവിടുത്തെ പോലെ ഇവിടുത്തെ റോഡുകളില്‍ അഴുക്കു പുരണ്ട വസ്തുക്കളൊന്നും കൂടികുഴഞ്ഞു കിടക്കുന്നില്ല. ഇന്ത്യക്കാരന്റെ ധാര്‍മ്മികവും ഭരണപരവുമായ അരക്ഷിതാവസ്ഥയാണ് ശുചികരണ രംഗത്ത് ഇന്ത്യയിലെങ്ങും കാണുന്നത്.

നടന്ന് നടന്ന് പിയാസ സിനോറിയ സ്‌ക്വയറിലെത്തി. യാത്രികരുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണിത്. ഇവിടെയാണ് മൈക്കലാഞ്ചലോ ഒരു ചെറിയ മള്‍ബറിമരത്തിന് ചുറ്റും തീര്‍ത്തിരിക്കുന്ന പ്രകൃതിയുടെ നിഗൂഢതയെന്നറിയപ്പെടുന്ന ഇരുമ്പില്‍ തീര്‍ത്ത ആറു മീറ്റര്‍ ഉയരവും 12 ഷെയിഡുള്ള ഗ്രില്‍ ഉള്ളത്. ഇതിന്റെ സമവാക്യങ്ങള്‍ സയന്‍സ് പ്രത്യേകിച്ചും ബോട്ടണി പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇവിടെ പ്രകടമാകുന്നത് പ്രകൃതിയുടെ പരിശുദ്ധിയാണ്. ഇതുപോലെരു നിഗൂഢ രഹസ്യം മൈക്കിളിന്റെ സിസ്റ്റയിന്‍ ചാപ്പലിലെ ചിത്രങ്ങളിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഇതിന് ചുറ്റും ആള്‍ത്തറപോലെ കെട്ടിയിട്ടുണ്ട്. അതിനടുത്തായി പല മാര്‍ബിള്‍ ശില്പങ്ങളും ഫൗണ്ടനുകളുമുണ്ട്. അതില്‍ ആകര്‍ഷകമായി തോന്നിയത് കുതിരപ്പുറത്തിരിക്കുന്ന ഫ്‌ളോറന്‍സിലെ പ്രമുഖ ഭരണാധികാരിയായിരുന്ന കോസിമോ ഡി മെഡിസിയുടെ (1519-1574) വെങ്കലത്തില്‍ തീര്‍ത്ത ശില്പമാണ്. പ്രശസ്ത ശില്പിയായിരുന്ന ജീംബോലോനയാണ് ഇത് തീര്‍ത്തത്. 1587 ല്‍ കോസിമോയുടെ മകന്‍ ഫെര്‍ഡിനാന്‍ഡോ ഒന്ന് ഡി. മെഡിസിയാണ് ഇതിവിടെ സ്ഥാപിച്ചത്. ഈ സുന്ദര കുതിര ശില്പം കാണുന്നവര്‍ രാജാക്കന്‍ന്മാരെ പോലെ ഫ്‌ളോറന്‍സ് ഭരിച്ചിരുന്നവരെ അവിടുത്തെ മെഡിസി കുടുംബത്തെ ഓര്‍ക്കും. ഇവര്‍ ഫ്‌ളോറന്‍സിന്റെ വടക്കന്‍ ദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറിയവരാണ്.
വെനിസില്‍ കടല്‍ മാര്‍ഗ്ഗമുള്ള വ്യാപാരമായിരുന്നെങ്കില്‍ ഇവിടെ ആരംഭിച്ചത് ബാങ്കിംഗ് മേഖലയാണ്. ഈ കുടുംബനായകന്‍ ജീയോവാനി ഡി. ബി.സി. 1360-1429 കാലയളവില്‍ പണമിടപാടുകള്‍ യുറോപ്പിലെങ്ങും ആരംഭിച്ചു. ബാങ്കിന്റെ ശാഖകള്‍ ജനീവ, റോം, ലണ്ടന്‍, പാരീസിലെങ്ങുമുയര്‍ന്നു. രാജാക്കന്മാരും പോപ്പുമാരും പല ഘട്ടങ്ങളില്‍ മെഡീസി കുടുംബത്തിന്റെ സമ്പത്തിനായി കാത്തുനിന്നു. പാശ്ചാത്യ ലോകത്തെ സമ്പന്നരായ മെഡീസി കുടുംബത്തെ ഫ്‌ളാളോറന്‍സിലെ ജനങ്ങള്‍ ഭരണമേല്‍പ്പിച്ചു. അങ്ങനെ ഡ്യൂക്ക് ഭരണം തുടങ്ങി. നഗരത്തെ സംരക്ഷിക്കാന്‍ സുരക്ഷാ സേനകളെയൊരുക്കി. ഇറ്റലിയിലെ ഈ ഇംമ്പിരിയല്‍ സേന വളരെ പ്രശസ്തമാണ്. ധാരാളം നന്മകള്‍ ജനങ്ങള്‍ക്ക് വാരിവിതറിയാണ് ഈ കുടുംബം ഫ്‌ളോറന്‍സിനെ നയിച്ചത്. അതില്‍ പ്രധാനിയാണ് ഈ കുതിരപുറത്തിരിക്കുന്ന ജനങ്ങളുടെ പ്രിയപ്പെട്ട കോസിമോ ഒന്നാമന്‍. അവരുണ്ടാക്കിയെടുത്ത പ്രൗഡിയും പാരമ്പര്യവുമാണ് ഇന്ന് ലോകജനതയെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. 1360 ല്‍ തുടങ്ങി 1743 വരെ ഇവരുടെ ഭരണം നിലനിന്നു.

മെഡിസി ഭരണ കാലത്താണ് രാജകൊട്ടാരത്തിലെ ചിത്ര ശില്പ കലാ സാഹിത്യകാരന്മാര്‍ വര്‍ണ്ണോജ്വലമായ സൃഷ്ടികള്‍ നടത്തിയത്. അതാണ് നീലാകാശത്തിന്റെ ചാരുതയിലും നിലാവ് പരന്നൊഴുകുന്ന രാവുകളിലും ഫ്‌ളോറന്‍സ് നഗരത്തില്‍ മിന്നിത്തിളങ്ങുന്നത്. വിശ്വവിഖ്യാതരായ ധാരാളം കലാ-സാഹിത്യ രംഗത്തുള്ളവര്‍ ജന്മമെടുത്ത മണ്ണാണിത്. അതില്‍ പ്രധാനികളാണ് ഇറ്റാലിയന്‍ ഭാഷയുടെ പിതാവായ ഡാന്റ്റെ അലിഗിരി, മൈക്കലാഞ്ജലോ, ദാവിഞ്ചി, ഗലീലിയോ, ലിനാര്‍ ഡോബ്രൂണി, ജോര്‍ജിയോ വസാരി സാന്‍ഡ്രോ ബോട്ടിസെല്ലി, ആതുരസേവനരംഗത്തേ വിളക്കായ ഫ്‌ളോറന്‍സ് നെറ്റിംഗല്‍ തുടങ്ങിയവര്‍.
കാടിന്റെ കുളിരും കാന്തിയൊന്നുമില്ലെങ്കിലും തിങ്ങി നിറഞ്ഞുനില്ക്കുന്ന പുരാതന കെട്ടിടങ്ങള്‍ ഈ നഗരത്തെ പ്രകാശമാനമാക്കുന്നു. എങ്ങും പുഞ്ചിരിപൊഴിച്ചുനില്‍ക്കുന്ന കലാസൃഷ്ടികള്‍ ഫ്‌ളോറന്‍സിനെ മാറി മാറി തലോടുകയാണ്. കല്ലുപാകിയ റോഡിലൂടെ നടന്നപ്പോള്‍ മനസ്സിലേക്കു കടന്നുവന്നത് ഏ.ഡി.യുടെ ആരംഭം മുതല്‍ നഗരാസൂത്രണ രംഗത്ത് ഇവര്‍ ഏറെ മുന്നിലായിരുന്നു. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലാദ്യാമായി ഇവിടുത്തെ റോഡരികില്‍ മാര്‍ബിളും മൊസെക്കുകൊണ്ടുള്ള ശുചിമുറികള്‍ വഴിയാത്രക്കാര്‍ക്കായി ഒരുക്കിക്കൊടുത്തു. നടന്നെത്തിയത് സാന്താക്രോസ് ബസലിക്കയുടെ മുന്നിലാണ്. നിയോ ഗോഥിക്ക് മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ദേവാലയത്തിന് മുന്നില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്നു. ടിക്കറ്റെടുത്ത് ക്യൂവില്‍ നിന്നു. ഒരു ദേവാലയം കാണാന്‍ ടിക്കറ്റെടുക്കുക മലയാളിയായ എനിക്ക് പുതുമ തോന്നുമെങ്കിലും പാശ്ചത്യര്‍ക്ക് അതൊരു കച്ചവടമാണ്.
വിടര്‍ന്ന മിഴികളോടെ ദേവാലയത്തെ നോക്കി നിന്നപ്പോള്‍ മനസ്സിലേക്ക് വന്നത് 1217ല്‍ ഈ ദേവാലയത്തില്‍ വന്ന വിശുദ്ധ ഫ്രാന്‍സിസ് അസിസ്സിയെയാണ്. അന്നൊക്കെ സൗജന്യമായി ഇതിനുള്ളില്‍ കയറി പ്രാര്‍ത്ഥിക്കാമായിരുന്നു. ഇന്ന് ആരാധനകള്‍ നടത്തി സമ്പത്തുണ്ടാക്കുന്ന ആത്മാവിന്റെ അദ്ഭുത പ്രതിഭാസമാണ് ലോകമെങ്ങും നടക്കുന്നതെങ്കില്‍ ഇവിടുത്തെ ദേവാലയങ്ങള്‍ കാഴ്ചബംഗ്ലാവുകളാണ്. ഫോട്ടോഗ്രാഫി അനുവദിക്കില്ല. ദേവാലയകാഴ്ചകള്‍ കണ്ട് നടന്നു. എന്നെപോലെ പലരും വരുന്നത് വിശ്വ പ്രസിദ്ധരായ മഹാ പ്രതിഭകളെ അടക്കം ചെയ്ത ദേവാലയം കാണാനാണ്.
സര്‍വ്വകലകളുടെയും യജമാനനായ മൈക്കിളാഞ്ജലോയെ അടക്കം ചെയ്തിരിക്കുന്ന ഭിത്തിക്കു മുന്നില്‍ നില്ക്കുമ്പോള്‍ ആ പാദങ്ങളില്‍ പ്രണമിക്കുന്നതായി തോന്നി. ചിത്രകാരന്‍, ശില്പി ആര്‍ക്കിടെക്ട്, കവി, ശാസ്ത്രജ്ഞന്‍ ഇങ്ങനെ എല്ലാം രംഗങ്ങളിലും പ്രമുഖനായിരുന്നു. ഫ്‌ളോറന്‍സിലെ കപ്രീസ് ഗ്രാമത്തില്‍ ലുടോവിക്കോഡിയുടെയും അമ്മ ഫ്രാന്‍സിക്കായുടെയും മകനായി 1475 മാര്‍ച്ച് 6 നാണ് മൈക്കിളിന്റെ ജനനം. പാശ്ചത്യലോകത്തെങ്ങും ഈ മഹാപ്രതിഭയുടെ കൈയൊപ്പ് ചാര്‍ത്തിയ സൃഷ്ടികള്‍ കാണാം. ആ സൃഷ്ടികളിലെല്ലാം നിറഞ്ഞു നില്ക്കുന്നത് ഉദാത്തമായ മാനവികത, സ്‌നേഹം, കാരുണ്യം, ആത്മീയ ദര്‍ശനങ്ങള്‍ തുടങ്ങിയ ചിത്ര-ശില്പങ്ങളാണ്. 1508-1512 ലാണ് റോമിലെ സിസ്റ്റയിന്‍ ചാപ്പലിലെ ലോകശ്രദ്ധയാകര്‍ഷിച്ച യേശുവിന്റെ അന്ത്യവിധിയടക്കമുള്ള ധാരാളം ചിത്രങ്ങള്‍ വരച്ചത്.
മൈക്കിളിന്റെ ദിവ്യ ശോഭയുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്നെ ധാരാളമായി പീഡിപ്പിച്ച പോപ്പ് ജുലിയസ് രണ്ടാമന്റെ നഗ്നചിത്രവും, ബൈഗോമിനോ കര്‍ദ്ദീനാളിന്റെ ശരീരത്ത് ഒരു പാമ്പ് ചുറ്റിവരിഞ്ഞു അദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുന്ന ചിത്രമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ആ ചിത്രം അമ്പരപ്പോടെയാണ് കണ്ടത്. കലാ-സാഹിത്യം ഒരു പ്രപഞ്ച ശക്തിയെന്ന് തെളിയിക്കുന്ന ചിത്രമാണത്. ഒരു മത പുരോഹിതനെ നരകത്തിലേക്ക് തള്ളിയിടുന്ന ആ ചിത്രങ്ങള്‍ അവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടെങ്കിലും ആ നിലപാടിനെ ജനമെതിര്‍ത്തു. കാരണം പുരോഹിതനായാലും അവരുടെ മാലിന്യങ്ങള്‍ കഴുകികളയണം.
1564 ഫെബ്രുവരി 18 ന് 88 മത്തെ വയസ്സില്‍ റോമില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. ആ ശവശരീരം അവിടെയടക്കാന്‍ പോപ്പ് അനുവദിച്ചില്ല. അതിനാലാണ് ജന്മസ്ഥലമായ ഫ്‌ളോറന്‍സിലെ സാന്താക്രോസ്സ് ദേവാലയത്തില്‍ അടക്കം ചെയ്തത്. ഈ ഭിത്തിയില്‍ എഴുതിയത് ”സര്‍വ്വ കലകളുടെയും പിതാവും യജമാനനും ഇവിടെ ഉറങ്ങുന്നു.” വില്യം ഷെയ്ക്സ്പിയറിനെ ദേവാലയത്തിനുള്ളില്‍ അടക്കം ചെയ്തത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെയാകട്ടെ ഭിത്തികള്‍ക്കുള്ളിലാണ് ശവകുടീരങ്ങള്‍ നിലകൊള്ളുന്നത്. ഈ ദേവാലയത്തില്‍ അടക്കം ചെയ്തിരിക്കുന്നത് മൈക്കാഞ്ജലോയെ മാത്രമല്ല. ഗലീലയോ, നാടകകൃത്തായിരുന്ന ജീയോനിക്കോളിനി, ചരിത്രകാരനും എഴുത്തുകാരനുമായ നിക്കോളോ മാച്ചിയവേലി തുടങ്ങി ധാരാളം പ്രമുഖരുണ്ട്.