ഡോ. ഷർമദ് ഖാൻ
തടിച്ചും വളഞ്ഞു പുളഞ്ഞും കാണുന്ന സിരകളെയാണ് വെരിക്കോസ് വെയിൻ അഥവാ സിരാഗ്രന്ഥി എന്നുപറയുന്നത് .ശരീരത്തിൽ എവിടെ വേണമെങ്കിലും വരാവുന്നതാണെങ്കിലും സാധാരണയായി കാലുകളിലാണ് ഇവ കാണുന്നത്. കാലിലെ പാദവുമായി ചേരുന്ന സന്ധിയ്ക്കടുത്തായി ചികിത്സിച്ചു ഭേദമാക്കുവാൻ ബുദ്ധിമുട്ടുള്ള വ്രണമായും പിന്നീട് ഇവ മാറാറുണ്ട്.
സ്ഥിരമായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന രീതിയും അങ്ങനെ ചെയ്യേണ്ടിവരുന്ന ജോലിയും ഉള്ളവരിലാണ് ത്വക്കിനടിയിലെ സിരകളിലെ പോക്കറ്റ് വാൽവുകൾക്ക് കേടു വന്ന് വെരിക്കോസ് വെയിൻ ആയി മാറുന്നത്.
പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ വർദ്ധിക്കുകയോ ചെയ്യാം. വളരെ അപകടം പിടിച്ച അസുഖമെന്ന നിലയിൽ വെരിക്കോസ് വെയിനിനെ കാണേണ്ടതില്ലെങ്കിലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ,വേദനയും, ചികിത്സിച്ചാലും മാറാത്ത വ്രണവും, അതുകാരണമുള്ള പ്രയാസങ്ങളും ചെറുതല്ല. വ്രണത്തിന് പലപ്പോഴും ദുർഗന്ധവും നല്ല വേദനയും ഉണ്ടാകും.
ഇടയ്ക്കിടെ ഹൃദയത്തിൻറെ ലെവലിൽ കാലുകൾ ഉയർത്തി കിടക്കുക, ചെറിയതോതിലുള്ള വ്യായാമങ്ങൾ ചെയ്ത് പേശികളെ ബലപ്പെടുത്തുക, ശരീരഭാരം നിയന്ത്രിക്കുക, കൂടുതൽ നേരം നിന്നും ഇരുന്നുമുള്ള ജോലി ഒഴിവാക്കുക, ഇലക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക, കാലിലെ മസിലുകൾക്കും സിരകൾക്കും സപ്പോർട്ട് നൽകും വിധം സോക്സ്, സ്റ്റോക്കിങ്സ് മുതലായവ ഉപയോഗിക്കുക, ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ച് കാലുകളിലെ രക്തസഞ്ചാരം വർദ്ധിപ്പിക്കുന്ന ചികിത്സകൾ ചെയ്യുക തുടങ്ങിയവയാണ് പരിഹാരമാർഗ്ഗങ്ങൾ.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവുമായ റാംവിലാസ് പസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്നു കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു.
പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടു മുൻപ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലായിരുന്നും. മകൻ ചിരാഗ് പസ്വാൻ ആണ് മരണവിവരം പുറത്തുവിട്ടത്.
കല്യാണം കഴിഞ്ഞ് നാലാം ദിവസം വിമാനം തകര്‍ന്ന് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 1ന് വിവാഹിതരായ യുവ പൈലറ്റ് (യുണൈറ്റഡ് എയര്‍ലൈന്‍സ്) കോസ്റ്റാസ് ജോണ്‍ (30) ലിന്‍ഡ്‌സി വോഗിലാര്‍ (33) എന്നിവരാണ് മരിച്ചത്.
മധുവിധു ആഘോഷിക്കാന്‍ സാഹസികമായ വിമാനയാത്ര തെരഞ്ഞെടുത്തതായിരുന്നു കോസ്റ്റാസ് ജോണും ലിന്‍ഡ്‌സി വോഗിലറും. യുണൈറ്റഡ് എയര്‍ലൈന്‍ പൈലറ്റും ഫ്‌ലൈറ്റ് ഇന്‍സ്ട്രക്റ്ററും ആയിരുന്ന കോസ്റ്റാസ് ജോണ്‍ ആയിരുന്നു ഈ ചെറുവിമാനവും നിയന്ത്രിച്ചിരുന്നത്.
വിമാനയാത്രയുടെ തല്‍സമയ ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്ക് ഓണ്‍ലൈനിലൂടെ അയയ്ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. ക്ടോബര്‍ 4ന് കൊളറാഡൊ സാന്‍വാന്‍ മലനിരകളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഒക്ടോബര്‍ 5 ചൊവ്വാഴ്ചയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ടെലുറൈഡ് വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 12.4ന് പറന്നുയര്‍ന്ന വിമാനം 15 മിനിട്ടുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. ജോണിന്റെ ഭാര്യ ലിന്‍ഡ്‌സിയും എയര്‍ ഇന്‍ഡസ്ട്രിയിലെ ജീവനക്കാരിയാണ്. പരസ്പരം കണ്ടുമുട്ടി, വിവാഹിതരായി, ജീവിതം ആരംഭിച്ചു തുടങ്ങിയപ്പോഴെ ഇരുവരേയും മരണം തട്ടിയെടുത്തത് അവിശ്വസനീയമായി തോന്നുവെന്നാണ് ഇരുവരുടേയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.
സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിഎസി ലളിത. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. തന്റേതായി പുറത്തു വന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍ല്‍എവി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നും ഈ വിഷയത്തില്‍ ഇനി ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത പറയുന്നു.
നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചി(കെപിഎസി ലളിത)യുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് രാമകൃഷ്ണന്റെ വാദം ശരിയാണെന്ന് വ്യക്തമാക്കി കെപിഎസി ലളിതയും രംഗത്തെത്തിയത്.
സംഭവത്തിന് പിന്നാലെ ആത്മഹത്യാ ശ്രമത്തിനായി ഗുളികകഴിച്ച് ഗുരുതരാവസ്ഥയില്‍ ആയ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് ആത്മഹത്യാ ശ്രമത്തിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ നൃത്തം ചെയ്യുന്നതിന് ഇദ്ദേഹം അപേക്ഷിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
അപ്രതീക്ഷിതമായി വിട്ടുപോയ സഹപ്രവര്‍ത്തകയ്ക്ക് വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡോ. അഭിഷേക് ശ്രീകുമാര്‍. നഴ്സ് ഐശ്വര്യയുടെ മരണത്തിലാണ് ഡോ. അഭിഷേക് ഫേസ്ബുക്കിലൂടെ ദുഃഖം പങ്കുവെച്ചത്. എയോര്‍ട്ടിക് ഡൈസക്ഷന്‍ എന്ന മാരകമായ രോഗാവസ്ഥയോട് പൊരുതിയാണ് ഐശ്വര്യ വിടവാങ്ങിയത്.
ദി മലയാളി ക്ലബ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് ഡോ. അഭിഷേക് ആദരമര്‍പ്പിച്ച് കുറിപ്പ് പങ്കുവച്ചത്. മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ നഴ്സായിരുന്നു ഐശ്വര്യ. ഒരു വര്‍ഷമായി തുടരുന്ന തലവേദന കാരണം ഐശ്വര്യക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഡോ. അഭിഷേക് പറയുന്നു.
മൈഗ്രേയ്ന്‍ എന്ന് നിസാരമായി കരുതിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ദിവസങ്ങളോളം വെന്റിലേറ്ററില്‍ ആയിരുന്നു. അവസാന നിമിഷം വരെ ജീവനു വേണ്ടി പൊരുതിയ ഐശ്വര്യ ഒടുവില്‍ ഈ ലോകത്തു നിന്ന് യാത്രയായെന്നും അഭിഷേക് കുറിക്കുന്നു.
രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് എയോര്‍ട്ടിക്ക് ഡൈസെക്ഷന്‍. എയോര്‍ട്ട എന്ന നാഡി രണ്ടായി പിളരുന്ന അവസ്ഥയാണിത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കൊണ്ടാണ് ഇതു സംഭവിക്കുന്നത്.
ഹഥ്‌റാസ് കേസിലെ പ്രതി പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആരോപണങ്ങളുമായി രംഗത്ത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി സംഭവത്തിൽ കുറ്റങ്ങൾ നിഷേധിച്ച മുഖ്യപ്രതി സന്ദീപ് ഠാക്കൂർ, കേസിൽ താനടക്കമുള്ള നാല് പേരും നിരപരാധികളാണെന്നും കുടുംബാംഗങ്ങൾ തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും വാദിച്ചു. ഇക്കാര്യങ്ങൾ വിശദമാക്കി മറ്റ് മൂന്ന് പ്രതികൾ കൂടി ഒപ്പുവെച്ച കത്ത് ഇയാൾ ഹഥ്‌റാസ് പോലീസിന് കൈമാറി. മാതാവും സഹോദരനും പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് സന്ദീപ് ഠാക്കൂർ പറയുന്നത്.
താനും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. പരസ്പരം കാണുന്നതിന് പുറമേ ഫോണിലൂടെയും സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ താനുമായുള്ള സൗഹൃദം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവദിവസം അവളെ കാണാനായി വയലിലേക്ക് പോയിരുന്നു. അവളുടെ മാതാവും സഹോദരനും അവിടെയുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ട ശേഷം താൻ വീട്ടിലേക്ക് മടങ്ങി. പിന്നീടാണ് മാതാവും സഹോദരനും ചേർന്ന് അവളെ ക്രൂരമായി മർദിച്ചെന്ന വിവരമറിഞ്ഞത്. താൻ ഒരിക്കലും അവളെ മർദിച്ചിട്ടില്ല. തെറ്റായി ഒന്നും ചെയ്തിട്ടുമില്ല. അവളുടെ മാതാവും സഹോദരങ്ങളും താനടക്കമുള്ള നാല് പേരെയും കേസിൽ കുടുക്കിയതാണ്. തങ്ങളെല്ലാം നിരപരാധികളാണെന്നും കേസിൽ ശരിയായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നുമൊക്കെയാണ് സന്ദീപിന്റെ കത്തിൽ പറയുന്നത്.
അലിഗഢിലെ ജയിലിൽ കഴിയുന്ന സന്ദീപ് ഠാക്കൂർ ഹഥ്‌റാസ് പോലീസിന് ഇങ്ങനെയൊരു കത്തയച്ചതായി ജയിൽ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കത്ത് അയച്ചതെന്നും കത്ത് ഹാഥ്‌റസ് പോലീസ് സൂപ്രണ്ടിന് കൈമാറിയെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, സന്ദീപ് ഠാക്കൂറിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം. ‘എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. ഇപ്പോൾ ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമം. പക്ഷേ, ഞങ്ങൾക്ക് ഭയമില്ല. അവരുടെ ആരോപണങ്ങളെല്ലാം തീർത്തും തെറ്റാണ്. നഷ്ടപരിഹാരമോ പണമോ അല്ല, നീതിയാണ് ഞങ്ങൾക്ക് ആവശ്യം’-പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
മറിയപ്പള്ളിക്കു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു 4 മാസം മുൻപു കണ്ടെത്തിയ മൃതദേഹം വൈക്കം കുടവെച്ചൂർ സ്വാമികല്ല് വെളുത്തേടത്ത് ചിറയിൽ ജിഷ്ണുവിന്റേതാണെന്നു (23) ഡിഎൻഎ പരിശോധനാഫലം. തിരുവനന്തപുരത്തെ ഫൊറൻസിക് പരിശോധനാ ലാബിലെ ഫലം ചൊവ്വാഴ്ച ലഭിച്ചു.
ജിഷ്ണുവിന്റെ അച്ഛൻ ഹരിദാസിൽനിന്നു ശേഖരിച്ച സാംപിളും മൃതദേഹ അവശിഷ്ടത്തിൽ നിന്നുള്ള സാംപിളുമാണു പരിശോധനയ്ക്കു വിധേയമാക്കിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്കു കൈമാറുമെന്നു ചങ്ങനാശേരി ഡിവൈഎസ്പി സി.ജെ.ജോഫി പറഞ്ഞു.
ജിഷ്ണു തൂങ്ങി മരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പരിശോധന നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലും ഇതുതന്നെയാണ്. തിരുവനന്തപുരത്തു നിന്നുള്ള ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ചതിനു ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫ് പറഞ്ഞു.
പരിശോധനാഫലം ലഭിച്ച വിവരം രാത്രിയോടെ ഫോണിൽ വിളിച്ചു പറയുക മാത്രമാണു പൊലീസ് ചെയ്തതെന്നും തുടർനടപടികളെപ്പറ്റി അറിയിച്ചിട്ടില്ലെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ. ജിഷ്ണു ജീവനൊടുക്കിയതാണെന്നു വരുത്തിത്തീർക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ വൈക്കം താലൂക്കിലെ 35 സ്ഥലങ്ങളിൽ നാളെ പ്രതിഷേധം തീർക്കുമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ജൂൺ 3നു രാവിലെ വീട്ടിൽനിന്നു ജോലി സ്ഥലത്തേക്കു പോയ ജിഷ്ണുവിനെ കാണാതാകുകയായിരുന്നു. 26നാണു മറിയപ്പള്ളിയിൽ നിന്നു 3 ആഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തുന്നത്. സമീപത്തുണ്ടായിരുന്ന ഷർട്ടിന്റെ അവശിഷ്ടങ്ങൾ, ജീൻസ്, അടിവസ്ത്രം, ബെൽറ്റ്, ചെരിപ്പ്, മൊബൈൽ ഫോണുകൾ എന്നിവ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ശാസ്ത്രീയ സ്ഥിരീകരണം ലഭിക്കാത്തതിനാൽ മൃതദേഹം വിട്ടു നൽകിയില്ല.
ബന്ധുക്കളുടെ ആരോപണം:
.മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നു 2 ഫോണുകൾ കണ്ടെത്തി എന്നാണ് ആദ്യം പറഞ്ഞത്. ഇതിൽ ഒരു ഫോണിനെക്കുറിച്ചു പിന്നീടു വിവരമില്ല.
∙ ജിഷ്ണു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറ ജിഷ്ണുവിനെ കാണാതായ ദിവസം മാത്രം പ്രവർത്തിച്ചില്ല.
∙ ജിഷ്ണു ധരിച്ചിരുന്ന സ്വർണ മാലയും ബാഗും കണ്ടെത്താനായിട്ടില്ല.
∙ 60 കിലോയ്ക്കു മുകളിൽ ഭാരമുള്ള ജിഷ്ണു ധരിച്ചിരുന്ന ഷർട്ടിന്റെ കയ്യിൽ തൂങ്ങി മരിച്ചു എന്നതു വിശ്വസിക്കാൻ കഴിയില്ല.
കേസ് നാൾവഴി ഇങ്ങനെ:
പതിവു പോലെ രാവിലെ 8 കഴിഞ്ഞപ്പോൾ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങി. 8.15നു ശാസ്തക്കുളത്ത്. അവിടെ നിന്നു ബസിൽ കയറി ജിഷ്ണു ജോലി ചെയ്യുന്ന ബാറിന്റെ മുന്നിൽ ഇറങ്ങിയതും മറ്റൊരു ബസിൽ കോട്ടയം ഭാഗത്തേക്കു പോയതും ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടു.
ജിഷ്ണു ബാറിൽ എത്താത്തത് അന്വേഷിക്കാൻ ബാർ ജീവനക്കാരായ സുഹൃത്തുക്കൾ രാത്രി 7.30നു വീട്ടിൽ എത്തുന്നു. ജിഷ്ണുവിനെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത് അപ്പോൾ. ഉടൻ വൈക്കം പൊലീസിൽ പരാതി നൽകി.
ജൂൺ 26
മറിയപ്പള്ളിയിൽ നിന്നു അസ്ഥികൂടം ലഭിച്ചതായും ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്നതായും പൊലീസ് ബന്ധുക്കളെ അറിയിച്ചു.
ജൂൺ 27
ബന്ധുക്കൾ ജിഷ്ണുവിന്റെ ഷർട്ടും പാന്റ്സും ഫോണും തിരിച്ചറിഞ്ഞു.
ജൂലൈ 1
മൃതദേഹത്തിനു സമീപം കണ്ട ജീൻസ് ജിഷ്ണുവിന്റേതല്ലെന്നും ഇത്തരം ജീൻസ് ജിഷ്ണു ധരിക്കാറില്ലെന്നും അമ്മ ശോഭന.
ലാവലിന്‍ കേസ് 16 ലേക്ക് മാറ്റി. രണ്ടു കോടതികളും 3 പ്രതികളെ വെറുതെവിട്ടതാണെന്ന് സുപ്രീംകോടതി. അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്ന് സിബിഐയോട് കോടതി. ഇക്കാര്യത്തില്‍ ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നൽകി. തുടർന്ന് കേസ് 16ലേക്ക് മാറ്റി.
കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും വേഗം തീര്‍പ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാർജിപരിഗണിച്ചത്.
രണ്ട് തരം ഹര്‍ജികളാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളാണ് രണ്ടാമത്തേത്. രണ്ട് ഹര്‍ജികളും മൂന്ന് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.
ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഇതുവരെ കാര്യമായ താല്‍പര്യം സി.ബി.ഐ കാണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസിന്‍റെ പ്രധാന്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചത് നിയമ–രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അടുത്തവര്‍ഷം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐയുടെ താല്‍പര്യമാറ്റമെന്നാണ് വിലയിരുത്തല്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.
കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിന് പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍ പറഞ്ഞു.
ആശുപത്രി ഹോസ്റ്റലിന്‍റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍ നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.
ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴ്മാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു. താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്‍റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം.മൂന്നരവയസുള്ള മകന്‍ ക്രിസ് നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.
സ്വന്തം ലേഖകൻ
മെക്സിക്കോ : ആഗോള ക്രിപ്റ്റോ കറൻസി സമ്പദ്‌വ്യവസ്ഥയുടെ 7% ലാറ്റിൻ അമേരിക്ക പ്രതിനിധീകരിക്കുന്നുവെന്ന് സമീപകാല പഠനം സൂചിപ്പിക്കുന്നു. 2019 ജൂലൈ മുതൽ 11 ശതമാനത്തോളം റിട്ടെയിൽ ക്രിപ്റ്റോ പേയ്‌മെന്റുകളാണ് മെക്സിക്കോ നേടിയെടുത്തത്. ഈ മേഖലയ്ക്ക് 24 മില്യൺ ഡോളർ റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകൾ ലഭിച്ചുവെന്നും കഴിഞ്ഞ വർഷം 25 മില്യൺ ഡോളർ മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ബ്ലോക്ക് ചെയിൻ അനലിറ്റിക്സ് കമ്പനിയായ ചൈനാലിസിസിന്റെ വികസന പ്രതിനിധി ഡാനിയേൽ കാർട്ടോലിൻ നടത്തിയ ഗവേഷണത്തെ മുൻനിർത്തി എൽ ഇക്കണോമിസ്റ്റ അറിയിച്ചു.
മെക്സിക്കോയിൽ പണമയയ്‌ക്കാൻ ക്രിപ്റ്റോ കറൻസികളെ ഉപയോഗിച്ചു തുടങ്ങിയതോടുകൂടി കഴിഞ്ഞ വർഷങ്ങളിൽ വലിയ ഉയർച്ചയാണ് ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ ഉണ്ടായിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകളിലെ പ്രധാന മേഖലകളാണ് പണമയക്കൽ വ്യാപാരമെന്ന് പ്രതിനിധി വ്യക്തമാക്കി. ഇതിലൂടെ വടക്കേ അമേരിക്കയുമായും ഏഷ്യയുമായും ശക്തമായ ബന്ധം മെക്സിക്കോ കാത്തു സൂക്ഷിക്കുന്നുണ്ട്. ഈ ഇടപാടുകളിൽ ഭൂരിഭാഗവും ബിറ്റ്കോയിൻ ( ബിടിസി ) ഉപയോഗിച്ചാണ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
മെക്സിക്കോയിൽ പണമയയ്‌ക്കാൻ പലപ്പോഴും ക്രിപ്റ്റോ ഉപയോഗിക്കാറുണ്ടെന്നും കാർട്ടോലിൻ പറഞ്ഞു. ക്രിപ്റ്റോ കറൻസികൾ കൈമാറ്റം ചെയ്യേണ്ടി വരുമ്പോൾ ഫീസ് കുറവാണ്. മാത്രമല്ല വ്യക്തിക്ക് അത് നേരിട്ട് പോയി ചെയ്യേണ്ടതില്ല. പ്രവർത്തനം നടത്താൻ വെസ്റ്റേൺ യൂണിയൻ അല്ലെങ്കിൽ മണിഗ്രാം പോലുള്ള സൈറ്റുകൾ തിരഞ്ഞെടുക്കാം. ഇത് ഒരു ഫോണിൽ നിന്ന് ചെയ്യാവുന്നതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകളുടെ കാര്യത്തിൽ മെക്സിക്കോ മുന്നിലാണെങ്കിലും ക്രിപ്റ്റോ അഡോപ്ഷന്റെ കാര്യത്തിൽ വെനസ്വേലയാണ് ലാറ്റിനമേരിക്കയിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെ ബ്ലോക്ക് ചെയിൻ സ്ഥാപനം വ്യക്തമാക്കി.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .