ഹാസ്യ വേഷങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ സലിം കുമാര്‍ തനിക്ക് ഏത് വേഷവും ചേരുമെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ച നടന്‍ കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. സലീം കുമാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
രാജ്യത്തെ മികച്ച നടനായും മലയാളികളുടെ പ്രിയതാരമായും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനു മുന്‍പ് ഞങ്ങള്‍ തമ്മില്‍ അത്രയേറെ അടുപ്പമായിരുന്നു.ജി.കാര്‍ത്തികേയനും എം ഐ ഷാനവാസും ഞാനുമൊക്കെ അടങ്ങുന്ന ചങ്ങാതികൂട്ടായ്മയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു സലിം എന്ന് രമേശ് ചെന്നിത്തല പറയുന്നു.
ഒരു കോണ്‍ഗ്രസുകാരനാണ് താനെന്നു ഹൃദയത്തില്‍ തൊട്ട് സലിംകുമാര്‍ പലവേദികളിലും പറയാറുണ്ട്.നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ചിരിയും ചിന്തയും ഉണര്‍ത്തി എനിക്കായി വോട്ട് പിടിക്കാന്‍ എത്തുന്ന സലിംകുമാറിന്റെ വാക്കുകളെ ഓരോ ഹരിപ്പാട്ടുകാരും നിറഞ്ഞ സ്നേഹത്തോടെയാകും ഓര്‍ത്തെടുക്കുന്നത്.-രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
സുഖത്തിലും ദു:ഖത്തിലും പ്രിയ സലിം എന്നും എന്നോടൊപ്പമുണ്ട്. സലിംകുമാറിനോട് എത്ര സംസാരിച്ചാലും മതി വരില്ല. ചിരിയും ചിന്തയും വാരി വിതറുന്ന, പോസിറ്റീവ് ആയി മാത്രം ഓരോ കാര്യങ്ങളെയും സമീപിക്കുന്ന സുഹൃത്താണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകൻ എം.ജി. ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർഥികളുടെ പേരിൽ ചേർപ്പ് പോലീസ് കേസെടുത്തു.
പാറളം പഞ്ചായത്തിലെ വിദ്യാർഥികളുടെ പേരിലാണ് കേസ്. ഒരു സ്വകാര്യ ചാനലിൽ നടന്ന സംഗീതപരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് ഇവർ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്.
കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ ഇവർ പോയെങ്കിലും രക്ഷിതാക്കൾ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവർ ഇട്ടിരുന്നു.
എങ്കിലും അഞ്ച് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി.ജി.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നു.ചേർപ്പ് പോലീസ് ഇൻസ്പെക്ടർ ടി.വി. ഷിബു ആണ് കേസന്വേഷിക്കുന്നത്.
സിനിമയിലെ വിശ്വാസവും അന്തവിശ്വാസവും പലപ്പോഴും ചർച്ചയാകാറുണ്ട്.നിമിത്തങ്ങളിലും മറ്റും വശ്വസിക്കുന്നവരാണ് കൂടുതൽ സിനിമാക്കാരും ഇപ്പോഴിത ഇത്തരത്തിലുള്ള ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. ഉദയ സ്റ്റുഡിയോയുമായി ബന്ധമുള്ള ഒരു സംഭവമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. ഇദയ സ്റ്റുഡിയോ ഉടമയായിരുന്നു ബോബൻ കുഞ്ചാക്കോയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു ആലപ്പി അഷറഫ്.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്റ്റുഡിയോ വിൽക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സ്റ്റുഡിയോ വിൽക്കുന്നതിന് പകരം കുറിച്ച് ആധുനികവത്കരിക്കാനാണ് സംവിധായകൻ സുഹൃത്തിനെ ഉപദേശിച്ചത്. അന്വേഷണത്തിനൊടുവിൽ ഇൻവസ്റ്ററെ കണ്ടെത്ത അദ്ദേഹത്തിന് പ്രൊജക്ടും ഇഷ്ടമായി. എന്നാൽ ഇൻവസ്റ്ററുടെ ജോത്സ്യൻ സ്റ്റുഡിയോ കാണാൻ എത്തിയപ്പോഴാണ് എല്ലാം മാറി മറിഞ്ഞത്. സംഭവത്തെ കുറിച്ച് ആലപ്പി അഷറഫ് പറയുന്നത് ഇങ്ങനെ…
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം
വിജയശ്രീയുടെ ആത്മാവ് അവിടെ ഉണ്ടായിരുന്നോ….? എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. പൊതുവേ അന്ധവിശ്വാസങ്ങൾ മറ്റുള്ള മേഖലയെ അപേക്ഷിച്ച് വളരെ കൂടുതലാണ് സിനിമാകാർക്കിടയിൽ. ഞാൻ ഈ വിഷയത്തിൽ പലപ്പോഴും യുക്തിയുടെയും ശാസ്ത്രത്തിൻ്റെയും പക്ഷംപിടിച്ചു പലരെയും കളിയാക്കാറുമുണ്ടായിരുന്നു.
എന്നാൽ ചില അപൂർവ്വ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ നേരിട്ടു അവതരിക്കുമ്പോൾ നമ്മൾ അന്തംവിട്ടു പകച്ചു പോകും.നടൻ കുഞ്ചാക്കോ ബോബൻ്റെ പിതാവ് ബോബച്ചൻ എ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. നാട്ടിലുണ്ടെങ്കിൽ മിക്കവാറും ഒരുമിച്ചായിരിക്കും ഞങ്ങൾ.അല്ലങ്കിൽ ദിനവും മിനിമം ഒരു അഞ്ചു പ്രാവിശ്യമെങ്കിലും ഫോണിൽ ബന്ധപ്പെടും. അത്രയ്ക്ക് ആഴത്തിലുള്ള സ്നേഹബന്ധം.
സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ ബോബച്ചൻ ഉദയാ സ്റ്റുഡിയോ വിൽക്കാനായ് തീരുമാനിച്ചു. സുഹൃത്തയാ അദ്ദേഹത്തോട് ഞാൻ ഒരു നിർദ്ദേശം വെച്ചു.നമ്മൾ ഉദയ വില്ക്കുന്നില്ല
പകരം സ്റ്റുഡിയോ ആധുനിവൽകരിക്കുക.ഡിജിറ്റൽ സംവിധാങ്ങൾ,മോഡേൺ ഡബ്ബിംഗ് തിയേറ്റർ, ഫ്ലോറുകൾപുതുക്കി അത്യവിശ്യ സെറ്റുകൾ ഒരുക്കുക,താമസ സൗകര്യങ്ങൾ…
അങ്ങിനെ അടിമുടി മാറ്റി പരിഷ്ക്കരിക്കുക.ബോബച്ചന് സന്തോഷവും സമ്മതവും. ഇൻവസ്റ്ററെ ഞാൻ കണ്ടു പിടിക്കണം.51/49 പ്രിപ്പോഷൻ നിലനിർത്തണം.ഞാൻ ശ്രമം ആരംഭിച്ചു. പലരെയും സമീപിച്ചു.
ഒടുവിൽ ദുബായിൽ രാജകുടുബത്തിലെ ആൾക്കാരുമായ് ചേർന്ന് വമ്പൻ ബിസിനസ്സുകൾ നടത്തുന്ന എൻ്റെയൊരു സ്നേഹിതൻ്റടുക്കൽ ഈ പ്രോജക്റ്റ് ഞാൻ അവതരിപ്പിച്ചു. അയാൾക്ക് ഇതിനോട് വളരെ താല്പര്യമായ്. ബോബച്ചനുമായ് ആലപ്പുഴയിൽ കൂടികാഴ്ചയ്ക്ക് ഏർപ്പാടുണ്ടാക്കി. അവർ തമ്മിൽ കണ്ടു സംസാരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഡബിൾഓക്കേ.. എത്ര നല്ല ആൾക്കാർ…ബാർഗയിനിംഗ് ഒന്നും വേണ്ട കാര്യങ്ങൾ നീക്കി കൊള്ളു.എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കി നടത്തണം. എനിക്കതിൽ രണ്ടു പേരും ചേർന്ന് 15% ഷെയർ തരും.എൻ്റെ മനസ്സിൽ നൂറുകണക്കിന് ലഡ്ഡുവാണ് ഒറ്റയടിക്ക് പൊട്ടിയത്.എൻ്റെ സമയം തെളിഞ്ഞു തുടങ്ങി.ദുബായ്ക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു.അയാൾ എന്തു ബിസിനസ് തുടങ്ങുന്നതിന് മുൻപ് അയാളുടെ ഒരു ജോത്സ്യനോട് അനുവാദം വാങ്ങും.അയാൾക്കതിന് കാരണങ്ങളുമുണ്ട്.അയാൾക്ക് ഒരിക്കൽ അസുഖം വന്നു മരിച്ചു പോകുമെന്ന് വൈദ്യശാസ്ത്രം വിധി എഴുതിയപ്പോൾ, തന്റെ മരണ കിടക്കയിൽ തന്നെ കാണാൻ വന്ന ആ ജോത്സ്യൻ പറഞ്ഞു പോലും, നിനക്കിനിയും ആയുസ്സു ധാരാളം ബാക്കിയുണ്ടു്ഒന്നും സംഭവിക്കില്ല. അയാളുടെ ജീവിതത്തിൽ അവിശ്വസനീയമായത് സംഭവിച്ചു.ശാസ്ത്രം യാദൃശ്ചികമായ് ജോത്സ്യൻ്റെ മുന്നിൽ തോറ്റു പോലും..
അയാൾ പിന്നീടെന്തുചെയ്യണമെങ്കിലും ആ ജോത്സ്യനോട് ആലോചിച്ചേ ചെയ്യു..അതു മാത്രമേയുള്ളു ഇനി.അതിനെന്താ അങ്ങനായിക്കോട്ടെ..ഓരോരുത്തരുടെ വിശ്വാസമല്ലേ..അയാൾ ദുബായ്ക്ക പോയി.
രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു ജോത്സ്യനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് സ്ഥലം കാണണമെന്ന്..അതിനുള്ള ഏർപ്പാട് ചെയ്യണം.അദ്ദേഹം ബംഗ്ലൂരിൽനിന്നുമാണ് വരിക.ഞാൻ കൊച്ചി എയർപോർട്ടിൽ ചെന്നു അദ്ദേഹത്തെ സ്വീകരിച്ചു.ഒരു 80 വയസ്സു് തോന്നിക്കുന്ന ആൾ . പ്രശസ്ത ചിത്രകാരൻ MFഹുസൈനോട് രൂപസാദൃശ്യമുള്ള ഏകദേശം 80 വയസ്സു തോന്നിക്കുന്ന ഒരാൾ. കർണാടകക്കാരനാ.. സിലോൺ, നേപ്പാൾ , ബർമ്മ എന്നിവിടങ്ങളിലെ രാജകുടുബങ്ങളുടെ സ്ഥിരം ജോത്സ്യനാണന്നും അറിയാൻ കഴിഞ്ഞു.
അല്പമലയാളവും ഹിന്ദിയും ചേർത്ത ഒരു ഭാഷ എനിക്ക് വേണ്ടി അദ്ദേഹം രൂപപ്പെടുത്തി.അദ്ദേഹത്തെ ഞാൻ ആലപ്പുഴയിലേക്ക് കൂട്ടികൊണ്ടു വന്നു പ്രിൻസ് ഹോട്ടലിൽ താമസമൊരുക്കി.
അടുത്ത ദിവസം രാവിലെ 8 മണിക്ക് സ്ഥലം സന്ദർശനം.അടുത്ത ദിനം ഞാനദ്ദേഹത്തെയുംക്കൂട്ടി ഉദയായിലെക്ക് കടക്കുമ്പോൾ.. അവിടെ ഗേറ്റിനടുത്തുള്ള ഓഫീസിന് മുന്നിൽ ബോബച്ചനും ഭാര്യയും ഞങ്ങളെയും കാത്തു്നില്പുണ്ടായിരുന്നു.കാറിലിരുന്നു തന്നെ അദ്ദേഹം അവരെ അഭിവാദ്യമർപ്പിച്ച് ,അതിന് ശേഷം കാർ മുന്നോട്ട് പോകാൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു.കുറെ മുന്നോട്ട് നീങ്ങി അവിടെയുള്ള ഒരു തിയേറ്ററിന് മുൻപിൽ നിർത്താൻ പറഞ്ഞു. അവിടെ ഇറങ്ങി ഒരുമുഴം നീളമുള്ള ഒരു വടിയും പിടിച്ച് വളരെ വേഗത്തിൽ അദ്ദേഹം നടന്നു തുടങ്ങി.. പല വശങ്ങളിലേക്കും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടന്നു..ബോബച്ചനും ഭാര്യയും അകലെ നിലക്കുന്നത് എനിക്ക് കാണാമായിരുന്നു.
ഒടുവിൽ ഒരു ഇരുപത് മിനിട്ടുകൾക്ക് ശേഷം അയാൾ കിതച്ച് കൊണ്ട് എന്റെടുക്കൽ വന്നു പറഞ്ഞു. ” ഇതു വാങ്ങുന്നവൻ ആറുമാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല “.ഒരു നിമിഷം ഞാൻ പകച്ചുപോയി, എൻ്റെ മനസ്സിലെ ചില്ലുകൊട്ടാരം ഉടഞ്ഞു തകർന്നു വീണു..നിരാശകൊണ്ട് വാടിക്കരിഞ്ഞഎൻ്റെ മുഖത്തു നോക്കി അയാൾ പറഞ്ഞു .. “അഷ്റഫിന് വിഷമമായോ..?മറ്റൊന്നുമല്ല.. “അദ്ദേഹം തുടർന്നു” ജീവൻ വെടിഞ്ഞ ഒരു പെണ്ണിൻ്റെ ദയനീയമായ നിലവിളി ഞാനിവിടെ കേൾക്കുന്നു.. “പെട്ടെന്ന് എൻ്റെ മനസ്സിൽ ആത്മഹത്യ ചെയ്ത നടി വിജയശ്രീയുടെ മുഖം തെളിഞ്ഞു വന്നു…വേറെയും ഒരു പാട് സ്ത്രീ ശാപമുണ്ട് ഇവിടെ …അദ്ദേഹം തുടർന്നു. എന്തെങ്കിലും പരിഹാരമുണ്ടോന്നു നോക്കി അറിയിക്കാം.
പിന്നീട് കൂടുതലൊന്നും പറഞ്ഞില്ല. അദ്ദേഹത്തെ തിരിച്ചു എയർപോർട്ടിൽ കൊണ്ടാക്കി . രണ്ടു ദിവസം കഴിഞ്ഞുദുബായിൽ നിന്നും മറ്റെയാൾ വിളിച്ച് അയാളുടെ നിസ്സഹായവസ്ഥ അറിയിച്ചു.ഈ വിവരങ്ങൾ ബോബച്ചനോട് പറയാനുള്ള മാനസിക ബുദ്ധിമുട്ടു കാരണം ഞാൻ അത് അദ്ദേഹത്തിൽ നിന്നും മറച്ചുവെച്ചു.
പിന്നീട് കുറച്ചു മാസങ്ങൾക്ക് ശേഷം ബോബച്ചൻ ഉദയാ സ്റ്റുഡിയോ കൊച്ചിയിലെ ഒരു ബിസിനസ്സ് കാരന് വില്പന നടത്തി.. 52 വയസോളം വരുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരാളായിരുന്നു അത് വാങ്ങിയത്.6 മാസം കഴിഞ്ഞയുടൻ ഉദയ സ്റ്റുഡിയോ വാങ്ങിയ വ്യക്തി നിന്ന നിൽപ്പിൽ വീണ് ജീവൻ പോയി ..അതറിഞ്ഞ ഞാൻ ഞെട്ടി.ആ ജോത്സ്യൻ്റ പ്രവചനം. എൻ്റെ മനസ്സിനെ അത് വല്ലാതെ അലോരസപ്പെടുത്തി.കൊച്ചിയിലെ ആ മരണ വീട്ടിലേക്ക് അടിയന്തിരത്തിന് ബോബച്ചനോടൊപ്പം കൂട്ടു പോയത് ഞാനായിരുന്നു.തിരിച്ചു ആലപ്പുഴക്ക് വരുന്ന വഴി ചേർത്തല കാർത്ത്യാനി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി.അവിടെ വെച്ച് , എനിക്ക് ഒരു രഹസ്യം പറയാനുണ്ടന്ന് ബോബച്ചനോട് ഞാൻ പറഞ്ഞു ….
എൻ്റെ മനസ്സിലെ മറച്ചുവെച്ചിരുന്ന ആ വിങ്ങൽ ഞാൻ ബോബച്ചൻ്റെ മുന്നിൽ നിരത്തി..
അന്നു വന്ന ജോത്സ്യൻ പറഞ്ഞത് മുഴുവൻ അദ്ദേഹത്തോട് വിവരിച്ചു , എൻ്റെ മനസ്സിലെ ഭാരമിറക്കി വെച്ചു.എല്ലാം വളരെ ശ്രദ്ധയോടെ കേട്ട ബോബച്ചൻ അല്പനേരം ഒന്നും മിണ്ടിയില്ല.
ഒരു സിഗററ്റ് എടുത്ത് കത്തിച്ച് എൻ്റെ മുഖത്ത് തുറിച്ചു നോക്കിക്കൊണ്ടു ബോബച്ചൻ.” എന്നാൽ ഒരു കാര്യം ഞാൻ അങ്ങോട്ടു പറയട്ടെ … ”
കേൾക്കാൻ ഞാൻ കാതോർത്തു. ഞങ്ങടെ ജോത്സ്യൻ പറഞ്ഞത് എന്താണന്നറിയാമോ…?എനിക്ക് ആകാംഷ…”ഈ സ്ഥലം നിങ്ങളുടെ തലയിൽ നിന്നു പോയാലെ നിങ്ങൾ രക്ഷപ്പെടുകയുള്ളു എന്നു…”ഉദയാ സ്റ്റുഡിയോ വിറ്റതിന് ശേഷം ആ കുടുബം, മകൻ കുഞ്ചാക്കോ ബോബൻ വഴി പ്രശസ്തിയും പണവുമായ് ഉയരങ്ങളിലേക്ക് പറന്നുയർന്നു്.
ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല. ആലപ്പി അഷറഫ് കുറിച്ചു.
കേരള മുന്‍ രഞ്ജി ക്രിക്കറ്റ് താരം എം. സുരേഷ് കുമാറി (ഉമ്പ്രി-47)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പഴവീട് ഗൗരീശങ്കരത്തില്‍ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റെയില്‍വേയുടെ ആലപ്പുഴ സ്റ്റേഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറാണ്.
ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ‘നാനാത്വത്തില്‍ ഏകത്വത്തെ’ പരാമര്‍ശിക്കാന്‍ ഒരിക്കല്‍ പറഞ്ഞ പേര് എം. സുരേഷ് കുമാറിന്റേതായിരുന്നു. 1991-92 സീസണില്‍ ന്യൂസീലന്‍ഡിനെതിരെ താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്ന ആലപ്പുഴക്കാരന്‍ ‘ഉമ്രി’യെക്കുറിച്ച് വലിയ മതിപ്പായിരുന്നു ദ്രാവിഡിന്. ഇന്ത്യന്‍ ടീമിലെത്താന്‍ പ്രതിഭയുണ്ടായിരുന്നിട്ടും അവസരം കിട്ടാതിരുന്ന, അകാലത്തില്‍ പൊലിഞ്ഞ താരമാണ് എം. സുരേഷ് കുമാര്‍.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നീണ്ട കരിയറില്‍ ഒരു സെഞ്ചുറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും, നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് കുമാര്‍.
1973 ഏപ്രില്‍ 19-ന് ആലപ്പുഴയില്‍ ജനിച്ച സുരേഷ് കുമാറിനെ അമ്മാവന്മാരായ മണിറാമും ഹരിറാമുമാണ് ബാല്യത്തിലേ ക്രിക്കറ്റിലേക്കു നയിച്ചത്. ഇപ്പോഴിതാ ജീവിതത്തിന്റെ ക്രീസില്‍നിന്നു മഹാനായ ആ കായികതാരം വിടവാങ്ങിയിരിക്കുന്നു. കളിച്ച കാലത്തെല്ലാം മികവു മാത്രം കരുത്താക്കിയ ‘ഉമ്രി നക്ഷത്രം’. മറക്കാനാകില്ല ഒരിക്കലും.
ആദ്യതവണ തന്നെ തലശേരിയില്‍, കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 9 വിക്കറ്റ് നേടി വരവറിയിച്ച ഉമ്രി 1994-95 സീസണില്‍ കരുത്തരായ തമിഴ്‌നാടിനെതിരെ ചരിത്രത്തിലെ ആദ്യ രഞ്ജി വിജയം നേടാനും കേരളത്തെ സഹായിച്ചു. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്ത് 2 ഇന്നിങ്‌സിലുമായി 12 വിക്കറ്റുകള്‍ ഉമ്രി നേടി. അതുവഴി കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലെത്തി. അവസാന ദിവസം പരുക്കേറ്റ സ്റ്റാര്‍ ബോളര്‍ കെ.എന്‍. അനന്തപത്മനാഭന്‍ പുറത്തിരുന്ന മത്സരത്തില്‍ ഉമ്രിയാണു തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളത്തിനു ചരിത്രജയം സമ്മാനിച്ചത്. ആ സീസണില്‍ ഉമ്രി ആകെ നേടിയത് 25 വിക്കറ്റുകള്‍.
ആ സീസണു ശേഷം ഉമ്രി റെയില്‍വേ ടീമിലേക്കു പോയി. റെയില്‍വേസിനായി 4 സീസണുകളില്‍ നിന്ന് അറുപതോളം വിക്കറ്റുകള്‍ നേടി. 1999-ല്‍ കേരളത്തിലെത്തിയ ഉമ്രി 2000-01 സീസണില്‍ ആന്ധ്രയ്‌ക്കെതിരെ 125 പന്തില്‍ നേടിയ സെഞ്ചുറി ഒന്നര പതിറ്റാണ്ടുകാലം രഞ്ജിയില്‍ കേരളത്തിന്റെ അതിവേഗ സെഞ്ചുറിയായി തുടര്‍ന്നു. ആകെ 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 196 വിക്കറ്റ് നേടിയ അദ്ദേഹം 12 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1657 റണ്‍സും നേടി.
ഏതാനും വര്‍ഷം മുന്‍പ് ഒരു ചടങ്ങിനിടെ, താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ ദ്രാവിഡ് അനുസ്മരിച്ചു: ‘ന്യൂസീലന്‍ഡിനെതിരെ അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ബാറ്റ് ചെയ്യാന്‍ യുപിക്കാരനായ താരമെത്തി. അദ്ദേഹത്തിനു ഹിന്ദി മാത്രമേ അറിയൂ. ഒപ്പമുള്ളതു കേരളത്തില്‍നിന്നുള്ള സുരേഷ്‌കുമാര്‍. അദ്ദേഹത്തിന് അറിയാവുന്നതു മലയാളം മാത്രം. ഡ്രസിങ് റൂമില്‍ ഞങ്ങള്‍ പിരിമുറുക്കത്തിലായി. എങ്ങനെയാണ് അവര്‍ ബാറ്റിങ്ങിനിടെ ഓടാനും സൂക്ഷിച്ചു കളിക്കാനുമെല്ലാം പറയുക? ഒരാള്‍ പറയുന്നതു മറ്റെയാള്‍ക്കു മനസ്സിലാകില്ല. പക്ഷേ, അവര്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാരണം അവരുടെ ഭാഷ ക്രിക്കറ്റായിരുന്നു’.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ദ്രാവിഡിനെ അമ്പരപ്പിച്ചു ഈ ഇടംകൈ സ്പിന്‍ ബോളര്‍. കീവീസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ സുരേഷ് നേടിയ 46 റണ്‍സായിരുന്നു ടീമിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍. പിന്നീടു കിവീസ് നായകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഡിയോണ്‍ നാഷും മാത്യു ഹര്‍ട്ടുമെല്ലാമുണ്ടായിരുന്നു അന്നത്തെ ജൂനിയര്‍ ടീമില്‍.
14 വയസ്സില്‍ സുരേഷ് കുമാറിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയതാണു ഞാന്‍. അദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ നായകനായപ്പോഴും പിന്നീടു രഞ്ജി ടീമില്‍ കളിക്കുമ്പോഴും ടീമിന്റെ പരിശീലകനായി ഒപ്പമുണ്ടായിരുന്നു. അടുത്ത കാലത്ത് ആലപ്പുഴയില്‍ ഉമ്രിയുടെ മകന്‍ അതുല്‍ കൃഷ്ണനെ പരിശീലിപ്പിക്കാനും കഴിഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയായി ഇത്. ഉള്‍ക്കൊള്ളാനാകുന്നില്ല ഈ വിയോഗമെന്നാണ് മുന്‍ കേരള പരിശീലകന്‍ പി. ബാലചന്ദ്രന്‍ പറഞ്ഞത്.
‘ഞാനും സുരേഷും ഒന്നിച്ച് ഒരുപാടു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴും ടീമില്‍ സുരേഷ് ഉണ്ടായിരുന്നു. സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം വെറ്ററന്‍സ് മത്സരങ്ങളിലും പരിശീലന പരിപാടികളിലുമെല്ലാം ഞങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു. ജന്മസിദ്ധമായ പ്രതിഭയായിരുന്നു അദ്ദേഹത്തിന്റേത്. ഏതു മത്സരത്തിലും ‘കൂള്‍’ ആയി നില്‍ക്കുന്ന സുരേഷ് ആണ് ഞങ്ങളുടെ മനസ്സില്‍.’മുന്‍ കേരള ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഒയാസിസ് വേദനയോടെ പറഞ്ഞു.
തെന്നിന്ത്യൻ സിനിമാലോകത്തെ കണ്ണീരിലാക്കിയ മരണമായിരുന്നു ചിരഞ്ജീവി സർജയുടേത്. അതിനൊപ്പം മലയാളികളെ ഏറെ വേദനിപ്പിച്ചത് നടി മേഘ്നയുടെ കണ്ണീരാണ്. കുടുംബത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുമ്പോഴാണ് സർജയുടെ അപ്രതീക്ഷിത മരണം എത്തുന്നത്.
തളർന്നിരുന്ന മേഘ്നയുടെ മുഖം മലയാളിക്ക് വിങ്ങലായി. കടന്നുപോയ നിമിഷങ്ങളെ കുറിച്ചും സർജയുടെ മരണത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന ഇതാദ്യമായി തുറന്നുപറഞ്ഞു.
‘ഒരു സാധാരണ ഞായറാഴ്ച്ചയായിരുന്നു. സഹോദരൻ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ചീരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛൻ വിളിച്ച് പറയുന്നത്. ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധം പോയി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് തന്നെ എമർജൻസി റൂമിലേക്ക് അദ്ദേഹത്തെ കയറ്റി. അപ്പോഴാണ് ഹൃദയാഘാതമാണെന്ന് അറിയുന്നത്. വീട്ടിൽ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചീരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ’ മേഘ്ന പറയുന്നു.
ഈ കോവിഡ് കാലത്താണ് ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ സമയം ചെലവഴിച്ചതെന്നും മാർച്ച് മുതൽ അവസാന നാൾ വരെ ഓരോ നിമിഷവും ഞങ്ങൾ ഒരുമിച്ചായിരുന്നെന്നും മേഘ്ന കോവിഡിനോട് കടപ്പെട്ടു െകാണ്ട് പറയുന്നു.
ആളൊഴിഞ്ഞ നഗരത്തിലൂടെ പാതിരാത്രിയിൽ നടന്നുനീങ്ങുന്ന കൂറ്റൻ സമുദ്രജീവി. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വിഡിയോ. തെക്കേ അമേരിക്കയിലെ തീരദേശ നഗരമായ പ്യുവെർട്ടോ സിസ്നെസിലാണ് തിങ്കളാഴ്ച രാത്രിയാണ് എലിഫന്റ് സീൽ വിഭാഗത്തിൽ പെട്ട സമുദ്രജീവി എത്തിയത്. റോഡിലൂടെ നടക്കുന്ന എലിഫന്റ് സീലിനെ കണ്ട് നഗരവാസികൾ അമ്പരന്നു. നിരവധിയാളുകൾ നീർനായയുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
സമുദ്രതീരത്തു നിന്നും ദിശതെറ്റിയെത്തിയതാകാം എലിഫന്റ് സീല്‍ എത്തിയതെന്നാണ് നിഗമനം. ഭയന്നു പോയ എലിഫന്റ് സീലിനെ രക്ഷിക്കാൻ ഉടൻതന്നെ നേവിയും പൊലീസും പ്രദേശവാസികളുമെല്ലാം ഓടിയെത്തി. എല്ലാവരും ചേർന്ന് എലിഫന്റ് സീലിനെ തിരികെ വെള്ളത്തിലേക്ക് തന്നെ വഴിതിരിച്ചു വിട്ടു.
Con apoyo de vecinos de Puerto Cisnes, Armada y Carabineros, se logró traer de vuelta a elefante marino, que recorrió más de 10 cuadras, finalmente con lonas y más de 60 vecinos fue resguardado y llevado a su hábitat. pic.twitter.com/w5rvUzJq53
— Manuel Novoa (@Autentica995) October 6, 2020
തൃശൂര്‍ അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ യുവാവിനെ പട്ടാപകല്‍ വെട്ടിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി റജിസ്റ്ററില്‍ ഒപ്പിട്ട് വീട്ടിലേയ്ക്കു മടങ്ങുംവഴി കാറില്‍ എത്തിയ സംഘം ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.
കഴിഞ്ഞ ജുലൈയില്‍ മുറ്റിച്ചൂര്‍ സ്വദേശി ആദര്‍ശിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു നിധില്‍. ജാമ്യത്തിലിറങ്ങിയ ശേഷം അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടുമായിരുന്നു. ഇങ്ങനെ, സ്റ്റേഷനില്‍ എത്തി കാറില്‍ മടങ്ങുമ്പോഴാണ് കാരമുക്ക്…അഞ്ചങ്ങാടി റോഡിലിട്ട് കൊലപ്പെടുത്തിയത്.
നിധിലിന്റെ കാറില്‍ അക്രമികളുടെ കാര്‍ ഇടിച്ചു. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ നിധില്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ കാറുപേക്ഷിച്ച് സ്ഥലംവിട്ടു. കാര്‍ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. നിധിലിന്‍റെ സഹോദരനും ആദര്‍ശ് കൊലക്കേസില്‍ പ്രതിയാണ്. ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല. ആദര്‍ശ് കൊലക്കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നായിരുന്നു നിധിലിനെതിരായ കുറ്റം. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട നിധിലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി അദ്ദേഹം പരാതി നല്‍കിയിരുന്നു. തന്റെ കാറില്‍ ലോറിയിടിക്കുകായിരുന്നുവെന്നും തന്നെ അപായപ്പെടുത്താന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നുമാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. സംഭവത്തില്‍ ലോറി പോലീസ് പിടികൂടിയിരുന്നു.
എന്നാല്‍ കാറിലുണ്ടായിരുന്നതു ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയാണെന്ന് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കത്ത് മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
മരാമത്ത് റോഡിന്റെ പണിക്കുള്ള പാറമക്ക് (ക്വാറി വേസ്റ്റ് ) ആലത്തിയൂരില്‍ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോള്‍ മുന്‍പില്‍ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. കണ്ടയുടന്‍ ബ്രേക്ക് ചെയ്‌തെങ്കിലും മഴയുണ്ടായിരുന്നതു കാരണം വണ്ടി നിന്നില്ല. തെന്നിനീങ്ങി മുന്‍പിലെ കാറില്‍ ഇടിക്കുകയായിരുന്നു- സുഹൈല്‍ വ്യക്തമാക്കി.
അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചിരുന്നു. വണ്ടിക്ക് കേടുപറ്റിയതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു. പിന്നീടാണ് പൊലീസ് എത്തിയതും സ്റ്റേഷനില്‍ ചെന്നതുമെല്ലാമെന്നും സുഹൈല്‍ കൂട്ടിച്ചേര്‍ത്തു.
അപകട സ്ഥലത്തു നടന്ന സംസാരങ്ങള്‍ക്കിടയിലൊന്നും അബ്ദുല്ലക്കുട്ടി ഇടപെട്ടിരുന്നില്ല. വെളിയങ്കോട്ടെ സംഭവത്തെക്കുറിച്ച് അറിയില്ല. ഗൂഢാലോചന ആരോപിച്ചതോടെ വണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ലോറി ജീവിത മാര്‍ഗമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈല്‍ പറഞ്ഞു.
1921ലെ മലബാര്‍ മാപ്പിള ലഹളയുടെ പിന്നിലെ യഥാർത്ഥ ചരിത്രം പറയുന്ന കഥയാണ് താൻ സിനിമയാക്കുന്നത് എന്ന് സംവിധായകൻ അലി അക്ബർ. വാരിയംകുന്നൻ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും, തന്റെ സിനിമ ഒരു മതത്തിനുമെതിരല്ലെന്നും അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. താൻ പ്രഖ്യാപിച്ച സിനിമയ്ക്ക് മൂലധനം കണ്ടെത്താൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നും തന്നെ സഹായിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു.
സിനിമയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ
മാധവൻ നായർ, നെടുങ്ങാടി എന്നിവരുടേതു ഉൾപ്പടെ നാല് പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ഞാൻ 1921 ലെ ചരിത്രം സിനിമയാക്കുന്നത്. ചരിത്രസംഭവത്തിൽ വെള്ളം ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 1921 ൽ കേരളത്തിലെ മലബാർ പ്രവിശ്യയിൽ, ഭാരതപ്പുഴ മുതൽ ചാലിയാർ വരെയുള്ള സ്ഥലങ്ങളിൽ മാപ്പിളമാർ നടത്തിയ ഹിന്ദു വംശഹത്യയും ഹിന്ദുക്കളെ ഇസ്ലാമിക മതത്തിലേക്ക് പരിവർത്തനം ചെയ്തതും ഭാരതത്തിന്റെ ചരിത്രത്തിലെ ഇരുണ്ട എപ്പിസോഡായി തുടരുന്നു. ഈ അതിക്രമങ്ങളെ അപലപിച്ച് ഗാന്ധിജി, അംബേദ്കർ, ആനി ബെസന്റ് എന്നിവർ എഴുതിയ വാക്കുകളും നമുക്ക് വായിക്കാനുണ്ട്, പക്ഷേ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അവരുടെ വോട്ട് ബാങ്കിനെ വേദനിപ്പിക്കാൻ ആഗ്രഹിച്ചില്ല. മാപ്പിള കലാപത്തെ അവർ ഒരു സ്വാതന്ത്ര്യസമരമായും കർഷകസമരമായും ചിത്രീകരിച്ചു. നിസ്സഹായരായ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ബലമായി പരിവർത്തനം ചെയ്യുകയും ചെയ്തവർക്ക് അവർ പെൻഷൻ അനുവദിച്ചു. ഇതെല്ലാം കണ്ട ഹിന്ദുക്കൾ അനുഭവിച്ച വേദനയോട് നീതി പുലർത്താൻ ഒരു വാക്കിനും കഴിയില്ല.
കലാപത്തിന് ഇരയായവരുടെ ചില കുടുംബാംഗങ്ങൾ അതിജീവിച്ചത് ഈ കഥകൾ ഞങ്ങളോട് പറയാൻ വേണ്ടിയാണ്. അവരുടെ കുടുംബങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇസ്ലാമിക തീവ്രവാദികൾ ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഈ ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമരസേനാനികളെന്നു വാഴ്ത്തി മഹത്വപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ വ്യാജ കഥക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാൻ നമുക്കും ഒരു സിനിമ എടുക്കാതിരിക്കാൻ കഴിയില്ല. വസ്തുതകളെ അടിസ്ഥാനമാക്കി സത്യം പറയുന്ന സിനിമ. ഈ ജനതയെ സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണയോടെ അത് സാക്ഷാത്കരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മതപരമായ സമർപ്പണങ്ങളെക്കാൾ മരണത്തിന് മുൻഗണന നൽകിയവർക്കായി സ്മാരകങ്ങളൊന്നും നിർമ്മിച്ചിട്ടില്ല. ഈ സിനിമ ആ ജീവിതങ്ങൾക്കായി സമർപ്പിതമാണ്. 1921 ലെ കൂട്ടക്കൊല ഒരിക്കലും ആവർത്തിക്കരുത്. ഇത് ഉറപ്പ് വരുത്താൻ, ഞങ്ങൾ ഉറക്കെ സത്യം സംസാരിക്കണം. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഒരു സിനിമ ഉണ്ടായിരിക്കണം. നുണയിൽ നെയ്‌തെടുക്കുന്ന കഥകൾ വിശ്വസിക്കാതെയിരിക്കാൻ ഞങ്ങളോടൊപ്പം അണിചേരാൻ എല്ലാ രാജ്യസ്നേഹികളോടും അഭ്യർത്ഥിക്കുകയാണ്. ചെറുതോ വലുതോ ആയ സംഭാവനകൾ നൽകി എല്ലാവരും ഈ ദൗത്യത്തോടൊപ്പം പങ്കു ചേരും എന്ന് ഞങ്ങൾ കരുതുന്നു.
പണത്തേക്കാൾ ഏറെ ജനപങ്കാളിത്തമാണ് ഞങ്ങൾക്ക് വേണ്ടത്, ആയിരവും രണ്ടായിരവും ആൾക്കാരായിരുന്നു ഓരോ ലഹളയിലും ഉണ്ടായിരുന്നത്. അപ്പോൾ അത്രയും ജനക്കൂട്ടം ഷൂട്ടിങ്ങിന് വേണ്ടി വരും. ഇതിനോടകം തന്നെ വളരെയധികം ആളുകൾ പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. മേജർ രവിയും മകനും എന്നോടൊപ്പം ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. അൻപതോളം തടിപ്പണിക്കാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ബാക്കി സന്നദ്ധരായവരുടെ പേരുകൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ല. പേര് പറഞ്ഞ ചിലർ ഇപ്പോൾ ഭീഷണി നേരിടുന്നുണ്ട്. സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ പിന്തുണ പ്രഖ്യാപിച്ച ആളാണ് സീനിയർ സിനിമാട്ടോഗ്രാഫർ ഉത്പൽ വി നായനാർ, അദ്ദേഹം ക്യാമറ കൈകാര്യം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. മറ്റൊരു ക്യാമറാമാൻ ചെന്നൈയിൽ നിന്നാണ്, മേജർ രവിയുടെ മകൻ ആണ് ഒരു ക്യാമറ മാൻ. പിന്നെ പഴയ കാലത്തെ പ്രോപ്പർട്ടീസ് ഒരുപാട് ആവശ്യമായി വരും. ചാലി സമുദായക്കാരെ ഒന്നാകെ കുടിലുകളിൽ കുന്തം കൊണ്ട് കുത്തി തള്ളി ഇട്ടു കത്തിക്കുകയായിരുന്നു ചെയ്തത്. അതൊക്കെ ചിത്രീകരിക്കണമെങ്കിൽ കുടിലുകൾ നിർമ്മിക്കണം. അതുപോലെ അന്ന് ഉപയോഗിച്ച കവചിത വാഹനങ്ങളും, ഫോർഡ് കാറും മറ്റു വാഹനങ്ങളുമൊക്കെ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. അതൊക്കെ അവസാന ഘട്ടത്തിൽ ചെയ്യാം എന്നാണ് കരുതുന്നത്. 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷണത്തിനും അത്യാവശ്യം പ്രോപ്പർട്ടിക്കും വേണ്ടി മാത്രമാണ് തുക ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത് ബാക്കി ജനപങ്കാളിത്തമാണ്. മൂന്നു കോടി രൂപയാണ് കൈക്കാശായി വേണ്ടത്. അതിൽ ഒരുകോടി രൂപയോളം ഇതുവരെ സഹായമായി എത്തിയിട്ടുണ്ട്.
ഞങ്ങൾ എടുക്കാൻ പോകുന്നത് ഏതെങ്കിലും ഒരു മതത്തിനെതിരായ സിനിമയല്ല. മറിച്ച് കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ്. ചിലർക്ക് വേണ്ടത് സത്യമല്ല, വാര്യംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ചരിത്രം മനസ്സിലാക്കുന്നവർക്ക് അറിയാം വാര്യംകുന്നൻ ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ല എന്ന്. നിലമ്പൂർ കോവിലകത്തെ എല്ലാവരെയും രക്ഷിച്ചു കോഴിക്കോട് എത്തിച്ച ഒരു ഇസ്ലാം യോദ്ധാവ് ഉണ്ടായിരുന്നു. ഇവിടെ കൊലചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഉണ്ട്. തിരൂർ ഭാഗത്തു ഓട്ടു കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂവായിരത്തോളം ക്രിസ്ത്യാനികളെയാണ് ഇവിടെ നിന്ന് ഓടിച്ചത്. അന്ന് വെട്ടിപ്പൊളിച്ച വീടുകൾ ഇപ്പോഴും അവിടങ്ങളിൽ ഉണ്ട്. 1950 നു മുൻപ് എഴുതിയ പുസ്തകങ്ങൾ വായിച്ചു നോക്കണം, ഇതുവരെ പുറത്തുവരാത്ത ഒരു പുസ്തകം ഈയിടെ വെളിച്ചം കണ്ടിട്ടുണ്ട്. സത്യസന്ധമായി കാര്യങ്ങൾ അതിൽ എഴുതിയിട്ടുണ്ട്. ഒരുപാടു യഥാർത്ഥ രേഖകൾ എന്റെ കൈവശം ഉണ്ട്. സ്വന്തം തറവാട് നശിപ്പിച്ച് സ്വന്തം ആൾക്കാരെ വെട്ടിക്കൊന്ന കുടുംബത്തിൽ സ്വാതന്ത്ര്യ സമര പെൻഷൻ കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ട ഒരു പോസ്റ്റ്മാൻ ഉണ്ട്. ആ പോസ്റ്റ് മാന്റെ മകൾ എന്നെ വിളിച്ചിരുന്നു. എല്ലാവരും മനസിലാക്കേണ്ടത് ഇത് ഒരു ആന്റി മുസ്ലിം സിനിമ അല്ല എന്നുള്ളതാണ്. അന്ന് ചതിയിൽ പെട്ടവരെ സഹായിക്കാൻ അന്നത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങൾ വരെ ഉണ്ടായിരുന്നു. അവരെയൊന്നും മറന്നിട്ടില്ല.
വിദേശത്തുനിന്നൊക്കെ ആളുകൾ വിളിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്, ഇത് ഞങ്ങളുടെ കഥയാണ് ഞങ്ങൾ ഇത് സാക്ഷാത്കരിക്കാൻ ഒപ്പം ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ എന്നൊരു വ്യക്തി ആഹ്വനം ചെയ്തിട്ട് ഇത്രയും പണം എത്തിയിട്ടുണ്ടെങ്കിൽ ഈ ചരിത്രം വെളിപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരുപാടു ആളുകൾ ഉണ്ടെന്നു വേണം മനസിലാക്കാൻ. 1921–ൽ കൈപ്പടയിൽ എഴുതിയ രേഖകൾ എന്റെ കൈവശം ഉണ്ട്. ഈ സിനിമ പുറത്തു വന്നാൽ സത്യം അറിയാതെ ലഹള ഉണ്ടാക്കുന്നവർ സത്യം മനസ്സിലാക്കും എന്നാണു എന്റെ കണക്കുകൂട്ടൽ. മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാൻ പറ്റും. എനിക്ക് ഭീഷണി ഉണ്ടെന്ന് എറണാകുളം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും അറിയിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ആള് വന്നു പറഞ്ഞു കടുത്ത ഭീഷണി ഉണ്ട് കരുതിയിരിക്കണം എന്ന്. ഭീഷണി ഫോൺ സന്ദേശങ്ങളും എത്തുന്നുണ്ട്. പക്ഷെ ഞാൻ പിറകോട്ട് പോകാൻ തയ്യാറല്ല. എനിക്ക് എന്ത് സംഭവിച്ചാലും ചരിത്രത്തിൽ എന്താണ് സംഭവിച്ചതെന്ന് പൊതുജനങ്ങൾ അറിയണം. എന്റെ ഫോൺ ടാപ്പ് ചെയ്യുന്നുണ്ട്. സിനിമയുടെ സ്ക്രിപ്റ്റ് മൂന്നിടത്ത് സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് എന്ത് സംഭവിച്ചാലും ഈ സിനിമ പുറത്തു വരണം. വരുന്ന ഫെബ്രുവരി 20 നു ഷൂട്ടിങ് തുടങ്ങണം എന്നാണു ആഗ്രഹിക്കുന്നത്. ഏപ്രിലിൽ ഷൂട്ടിങ് തീർക്കണം, ജൂലൈയോടെ പോസ്റ്റ് ഷൂട്ടിംഗ് വർക്ക് ആഗസ്റ്റ് 20–ന് ആണ് ലഹള തുടങ്ങിയത് അന്ന് റിലീസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ചരിത്രം എന്താണെന്ന് അറിയാൻ എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കും എന്ന് കരുതുന്നു.
കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയില്‍ സ്വദേശി ജോസന്‍ (13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു കൗമാരക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്.
ഇന്നു രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിക്കുന്നത്. കഴിഞ്ഞ ആറിനാണ് കൊവിഡ് പരിശോധന നടത്തിയത്. വീട്ടിലേക്ക് തിരിച്ചുപോയ ജോസന് രാത്രിയോടെ ആരോഗ്യനില വഷളാവുകയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥിതി കൂടുതല്‍ വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏഴാം തീയതി മുതല്‍ വെന്റിലേറ്ററിലായിരുന്നു ജോസന്‍.
ചെറുപ്പത്തില്‍ യാതൊരുവിധ പ്രതിരോധ കുത്തിവയ്പും ജോസന് എടുത്തിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. മതവിശ്വാസത്തിന്റെ ഭാഗമാണ് പ്രതിരോധ കുത്തിവയ്പ് കുട്ടികള്‍ക്ക് എടുക്കാത്തതെന്ന് ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ് ഉടമ കൂടിയായ പിതാവ് പറയുന്നു. ഇവരുടെ മൂന്ന് കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. ജോസന് പ്രതിരോധശേഷി ഇല്ലാതെ പോയതിന്റെ കാരണം ഇതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.