Latest News

ബാബറി മസ്ജിദ്, വിധി ഉടന്‍; കനത്ത സുരക്ഷയിൽ അയോധ്യ…..അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്നോയിലെ പ്രത്യേക കോടതി വിധി അല്പസമയത്തിനുള്ളിൽ. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്.കേസിലെ 32 പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അഡ്വാനിയടക്കമുള്ളവര്‍ ഹാജരാകില്ലെന്നാണു സൂചന.വിധി പറയുന്നതു കണക്കിലെടുത്ത് കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി.

ബാബറി മസ്ജിദ് തകർത്ത് 27 വർഷം, ഒൻപത് മാസം, 24 ദിവസം. വിധി പറയാൻ സുപ്രിംകോടതി അനുവദിച്ച അവസാന തീയതിയും കൂടിയാണ് ഇന്ന്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ. കുറ്റപത്രത്തിൽ ആകെ 49 പ്രതികൾ. 17 പേർ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികൾ. മുൻ ഉപപ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളീ മനോഹർ ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും, രാജസ്ഥാൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ്, ബജ്‌റംഗദൾ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തുന്ന ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‍തമായി ഈ വർഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക . കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുവാനുള്ള അവസരങ്ങളാണ് ഓരോ മത്സരങ്ങളും. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടും രൂപത ബൈബിൾ അപ്പോസ്റ്റോലേറ്റ് യൂണിറ്റ് കോർഡിനേറ്റേഴ്‌സിന്റെയും കാറ്റിക്കിസം ഹെഡ് ടീച്ചേഴ്സിന്റെയും അഭിപ്രായങ്ങളോട് ചേർന്നുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന് പേരുകൾ നൽകേണ്ട അവസാന തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് . മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ 11 നും മത്സരങ്ങൾക്കുള്ള വീഡിയോ ലഭിക്കേണ്ട അവസാന തീയതി നവംബർ 1 നും ആയിരിക്കുമെന്ന് ബൈബിൾ അപ്പോസ്റ്റോലെറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. ഇതുവഴി കൂടുതൽ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയാണ് . ഈ വർഷത്തെ ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. http://smegbbiblekalotsavam.com/?page_id=748

ഡോ. ഷർമദ്‌ ഖാൻ

വണ്ണം കുറയ്ക്കുവാൻ എളുപ്പമാർഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണനിയന്ത്രണമോ വ്യായാമമോ നല്ല ശീലങ്ങളോ ഒന്നും പറ്റില്ല. പകരം ഗുളിക വല്ലതും തന്നാൽ കഴിക്കാം എന്നാണ് പലരും ഡോക്ടറെ സമീപിക്കുമ്പോൾ പറയുന്നത്.വണ്ണം കുറയ്ക്കണമെന്ന് തീവ്രമായ ആഗ്രഹം ഉള്ളവർ പോലും അൽപദിവസം അതിനായുള്ള പരിശ്രമങ്ങൾ നടത്തുന്നതല്ലാതെ അവ തുടർച്ചയായി ശ്രദ്ധിക്കുന്നില്ലെന്നു കാണാം.

ചിലതരം തൈറോയ് ഡ് രോഗങ്ങൾ, ചില മരുന്നുകൾ, ജനിതക വൈകല്യങ്ങൾ, അമിതഭക്ഷണം, പാരമ്പരൃം, ജീവിതശൈലി വ്യതിയാനങ്ങൾ, അദ്ധ്വാനം വളരെ കുറവുള്ള ജീവിത രീതിയും ജോലിയും എന്നിവയെല്ലാം വണ്ണം കൂടുവാൻ കാരണമാകുന്നു.ശരീരത്തിന്റെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്നാൽ പൊണ്ണത്തടിയുള്ള പലരും അത് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരല്ല. അവർ ഇപ്പോഴും ഡോക്ടറെ സമീപിക്കുന്നത് കുടവയർ കുറയ്ക്കുവാൻ വല്ല മരുന്നോ ഒറ്റമൂലി പ്രയോഗമോ ഉണ്ടോ എന്ന് അന്വേഷിക്കുവാനാണ്.

വണ്ണക്കൂടുതൽ എന്നതിൻറെ അടുത്ത ഘട്ടമാണ് പൊണ്ണത്തടി. നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നതിനാലും, ജീവിതനിലവാരം ഗണ്യമായ രീതിയിൽ തകിടം മറിക്കുവാൻ സാധ്യതയുള്ളതുകൊണ്ടും, പല രോഗങ്ങളുടെയും കൂട്ടത്തിൽ പൊണ്ണത്തടി കൂടി ഉണ്ടെങ്കിൽ ചികിത്സ തന്നെ ദുഷ് കരമാകും എന്നതിനാലും ചെറിയ പ്രായം മുതൽ വണ്ണം അമിതമായി വർദ്ധിക്കാതിരിക്കുവാൻ പ്രയത്നിച്ചു കൊണ്ടിരിക്കുക തന്നെ വേണം. കുട്ടികൾക്ക് വണ്ണമുണ്ടെങ്കിൽ ആരോഗ്യമുണ്ട് എന്ന രക്ഷിതാക്കളുടെ വിചാരം മാറ്റണം.

ഉപവാസം, പ്രസവം എന്നിവയ്ക്കുശേഷം ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം ശീലിക്കുകയും അദ്ധ്വാനം കുറയ്ക്കുകയും ചെയ്താൽ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ കാണും എന്ന് തന്നെ പറയേണ്ടി വരും. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത് കാരണമുണ്ടാകുന്ന നെഞ്ചിരിച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇടയ്ക്കിടയ്ക്ക് ധാരാളമായി ഭക്ഷണം കഴിക്കുന്നവർക്ക് വണ്ണം വർദ്ധിക്കുകതന്നെ ചെയ്യും.

വണ്ണം കുറയണമെന്ന് ആഗ്രഹമുള്ളവർ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, മാംസം,തണുപ്പിച്ച ഭക്ഷണം, മധുരം,പകലുറക്കം എന്നിവ പരമാവധി ഒഴിവാക്കണം.പായസം, ഉഴുന്ന്, ഏത്തപ്പഴം, പാലുൽപ്പന്നങ്ങൾ, മുട്ട, എണ്ണയിൽ വറുത്തവ എന്നിവയും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

വ്യായാമമില്ലായ്മ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ശരിയല്ലാത്ത ജീവിതചര്യ, അമിത വണ്ണത്തിന് കാരണമാകുന്ന മരുന്നുകളുടെ ഉപയോഗം എന്നിവയ്ക്ക് ദീർഘനാൾ ശ്രദ്ധയോടെപരിഹാരം തേടുന്നവർക്ക് ആകർഷകമായ ആ കൃതിയോടെ ആരോഗ്യവാനായി ജീവിക്കാം.

 

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .

 

 

 

കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് വല്ലാതെ വിഷമിപ്പിച്ചുവെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. അക്കാദമിയിൽ നൃത്തത്തിന് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്ന് സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ തന്നെ അറിയിച്ചതായും എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണെന്നും ആർഎൽവി രാമകൃഷ്ണൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

‘ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. കേവലമായ ഒരു ഓൺലൈൻ നൃത്ത പരിപാടിക്കായി അപേക്ഷ സമർപ്പിച്ച എനിക്ക് കേൾക്കേണ്ടി വന്ന വാക്കുകൾ കർണ്ണ ഭേദമായിരുന്നു. ആ വാക്കുകൾ ഇങ്ങനെ “കേരള സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.’

‘എനിക്ക് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ എന്നെ അറിയിച്ചത്. “ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു. 35 വർഷത്തിലധികമായി ഞാൻ ചിലങ്ക കെട്ടാൻ തുടങ്ങിയിട്ട്. കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ചിലങ്ക വാങ്ങിത്തരാൻ കഴിവില്ലാത്തതിനാൽ മറ്റുള്ളവരുടെ ചിലങ്ക കടം വാങ്ങിയാണ് ആദ്യ കാലങ്ങളിൽ ഞാൻ ചിലങ്ക കെട്ടിയത്. പിന്നെ കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതൽ കഷ്ട്ടപ്പെട്ട് നൃത്തത്തിൽ ഉന്നത ബിരുദങ്ങൾ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയിൽ ഉറച്ചുനിൽക്കണമെന്ന നിശ്ചയദാർഢ്യം ഉള്ളതു കൊണ്ടാണ്. എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണ്.’

‘അതുകൊണ്ട് തന്നെ ആ ഹൃദയം താളം നിലച്ചാലെ എന്റെ ചിലങ്കകളുടെ ശബ്ദം ഇല്ലാതാവുകയുള്ളൂ. സംഗീത നാടക അക്കാദമിയുടെ വേദി മാത്രമല്ല മോഹിനിയാട്ടം അവതരിപ്പിക്കാൻ പറ്റുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാൽ ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണം. അത് സർക്കാരിന്റെ വേദിയാണ്. ഇതു പോലുള്ള ഫ്യൂഡൽ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കൻ ന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളിൽ നാണക്കേടുണ്ടാക്കുന്നത് സർക്കാറിനാണ്. സർക്കാർ എല്ലാം വിശ്വസിച്ചാണ് ഇവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത്.’

‘ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സർക്കാർ കൂടിയാണ്. വരുന്ന ഭരണത്തിലെങ്കിലും സംഗീതം നൃത്തം, നാടകം തുടങ്ങിയ കലകൾ വേദികളിൽ അവതരിപ്പിച്ച് , കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാക്കണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്. ഇത് എഴുതുമ്പോൾ വള്ളത്തോൾ 1940 ൽ ഷൊർണ്ണൂരിൽ പ്രസംഗിച്ച വരികൾ മാതൃഭൂമി പത്രത്തിൽ വന്നത് സൂക്ഷിച് വച്ചിട്ടുണ്ട്.’

‘അത് ഇപ്രകാരമാണ്. “നൃത്തം എന്നു പറയുമ്പോൾ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ശരീരത്തിലേക്കല്ല നോട്ടമെത്തേണ്ടത് മറിച്ച് അവർ ചെയ്യുന്ന അമൂല്യമായ ആ കലാരൂപത്തിലേക്കായിരിക്കണം” ഈ മഹത് വചനം ഇത്തരം സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നവർ ശ്രദ്ധിച്ചാൽ നന്നായിരിക്കും.’

ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസം സാക്ഷാല്‍ റാഫേല്‍ നദാലിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് അഞ്ചു വയസുകാരി വിവിക്ത വിശാഖ്. രണ്ടു വയസു മുതല്‍ ടെന്നീസ് റാക്കറ്റ് കയ്യിലേന്തിയ വിവിക്തയുടെ കളി മികവ് വീഡിയോയിലൂടെ കണ്ട് അത്ഭുതപ്പെട്ടാണ് നദാല്‍ വിവിക്തയ്ക്ക് അഭിനന്ദനമറിയിച്ചത്. വെറും അഭിനന്ദനത്തില്‍ മാത്രം ഒതുക്കയതുമില്ല കളിമണ്‍ കോര്‍ട്ടിലെ രാജാവ് തന്റെ സന്തോഷം. വിവിക്തയ്ക്ക് ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും ഉടന്‍ നേരില്‍ കാണാമെന്നും നദാല്‍ പങ്കുവച്ച വീഡിയോയില്‍ കൂടി അറിയിച്ചിട്ടുണ്ട്.

നദാല്‍ ബ്രാന്‍ഡ് അംബാസിഡറായ കിയ മോര്‍്‌ട്ടേഴ്‌സ് നടത്തിയ ടാലന്റ് ഹണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരാളാണ് വിവിക്ത. ഇതിലെ കൗതുകം എന്താണെന്നു വച്ചാല്‍, ടാലന്റ ഹണ്ടിലേക്ക് അപേക്ഷിക്കാതെ തന്നെയാണ് വിവിക്തയെ കിയ മോര്‍ട്ടേഴ്‌സ് തെരഞ്ഞെടുക്കുന്നത്. വിവിക്തയുടെ അച്ഛനും സംസ്ഥാന ജൂനിയര്‍ ടെന്നീസ് ടീമിന്റെ മുന്‍ പരിശീലകനുമായ വി എസ് വിശാഖ് മകളുടെ ടെന്നീസ് പ്രകടനങ്ങളുടെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുമായിരുന്നു. ഈ വീഡിയോകള്‍ കണ്ടാണ് കിയ അഞ്ചുവയസുകാരിയെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെയാണ് നദാലിന്റെ ശ്രദ്ധയും വിവിക്തയില്‍ പതിഞ്ഞത്.

അച്ഛന്റെ പരിശീലനത്തില്‍ രണ്ടു വയസു മുതല്‍ ടെന്നീസില്‍ പരിശീലനം തുടങ്ങിയിരുന്നു വിവിക്ത. വീട്ടില്‍ പരിശീലനത്തിനായി പ്രത്യേക സൗകര്യവും പിതാവ് ചെയ്തു കൊടുത്തിട്ടുണ്ട്. അച്ഛന്‍ തന്നെയാണ് വിവിക്തയുടെ പരിശീലകനും. മകളുടെ കരിയറന് കിട്ടിയിരിക്കുന്ന വലിയ പ്രചോദനമാണ് നദാലിന്റെ വാ്ക്കുകളെന്നാണ് വി എസ് വിശാഖ് ഐഎഎന്‍എസ്സിനോട് പ്രതികരിച്ചത്.

 

ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 20കാരി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത്. എഎപിയും കോൺഗ്രസ്സും തലസ്ഥാനത്ത് ധർണ സംഘടിപ്പിച്ചു. സംഫ്ദർജംഗ് ആശുപത്രിക്കു മുന്നിൽ എഎപി, കോൺഗ്രസ്, ഭീം ആർമി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ കഴുത്തിനേറ്റ ആഘാതം മൂലം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു ആശുപത്രിയിലെത്തിക്കുമ്പോൾ. നാവ് മുറിഞ്ഞുപോയ നിലയിലായിരുന്നു. അങ്ങേയറ്റം ഗുരുതരമായ അവസ്ഥയിൽ കിടക്കുമ്പോഴും പെൺകുട്ടി തന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു കൊണ്ടിരുന്നതായി അവളുടെ സഹോദരങ്ങൾ പറയുന്നു.

സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ‘നിങ്ങളാണ് ഇതിന് ഉത്തരം പറയേണ്ടതെ’ന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് പ്രിയങ്ക പറഞ്ഞു. പെൺകുട്ടി മരിച്ചപ്പോൾ ബന്ധുക്കളെപ്പോലും കാണിക്കാതെ മൃതദേഹം കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ ഉടൻ സംസ്കരിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്ന് ആരോപണമുയരുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധവുമായി ഭീം ആർമി രംഗത്തു വന്നിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ്. ബലാൽസംഗം ചെയ്ത നാലുപേരും ഉയർന്ന ജാതിയിൽ പെട്ടവരും. ഇക്കാരണത്താലാണ് പൊലീസ് തുടക്കത്തിൽ എഫ്ഐആറിടാൻ പോലും വിസമ്മതിച്ചതെന്ന് ഭീം ആർമി പറയുന്നു. അതെസമയം പൊലീസ് ഈ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണ ജാതിവാലോടു കൂടി മാത്രം പേരുകൾ പരാമർശിക്കുന്ന രീതി ഇംഗ്ലീഷ് മാധ്യമങ്ങൾ ഇത്തവണ പാലിച്ചിട്ടില്ല.

അതെസമയം നിരവധി ബോളിവുഡ് താരങ്ങൾ സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു റിച്ച ഛദ്ദയുടെ പ്രതികരണം.

ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചു പറഞ്ഞ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തില്‍ ആയിരിക്കുന്ന സംവിധായകന്‍ ശാന്തിവിള ദിനേശ് മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയുംക്കുറിച്ച്‌ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന് പേരുളള തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരുടേയും ബന്ധത്തെ കുറിച്ച്‌ സംവിധായകന്‍ പറയുന്നത്.

‘ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി വരുന്ന കാലത്ത് മോഹന്‍ലാലിനെ ശരിക്കും മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ആന്റണി വന്നതോട് കൂടി മോഹന്‍ലാലിന്റെ ജീവിതത്തില്‍ ശരിക്കും ഒരു ഡിസിപ്ലിന്‍ വന്നു. ആന്റണി തീരുമാനിക്കും പ്രതിഫലം, ആന്റണി കഥ കേള്‍ക്കും ആന്റണി ഓക്കെ പറഞ്ഞാലേ മോഹന്‍ലാല്‍ ആ കഥ കേള്‍ക്കു. അതുകൊണ്ടുള്ളൊരു ഗുണം എന്താണെന്ന് വെച്ചാല്‍ മോഹന്‍ലാല്‍ അതുവരെ ഉണ്ടാക്കിയതിനേക്കാള്‍ പതിന്മടങ്ങ് സാമ്ബത്തിക സുരക്ഷിതത്വം ഉണ്ടാക്കാന്‍ കഴിഞ്ഞൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തിനാ എം ബി എയ്ക്കൊക്കെ പോകുന്നേ; ആന്റണി പെരുമ്പാവൂരിന് പഠിച്ചാല്‍ മതി എന്നു ഞാന്‍ പറയും.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം. ക്രിസ് റ്റ്യന്‍ കമ്മ്യൂണിറ്റിയില്‍ കുമ്പാരി എന്നൊരു കാര്യമുണ്ട്. രക്ഷകര്‍ത്താവ് എന്നുളള പദവി. എനിക്ക് തോന്നുന്നു ആന്റണിയുടെ മക്കളുടെ കൂമ്ബരി മോഹന്‍ലാല്‍ ആണെന്ന്. ആ കൊവിഡ് കാലത്ത് പെരുമ്പാവൂരിലെ ഒരു ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവും പങ്കെടുത്തിരുന്നു. ആ ചിത്രങ്ങള്‍ എനിക്കൊരാള്‍ അയച്ച്‌ തന്നിരുന്നു. ആ ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. തന്റെ എല്ലാമെല്ലാമായ മോഹന്‍ലാല്‍ മകളുടെ വിവാഹനിശ്ചയത്തിന്റെ പേപ്പര്‍ വായിക്കുന്ന ദൃശ്യം കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി അത്’- ശാന്തിവിള ദിനേശ് വിഡിയായില്‍ പറയുന്നു. ആന്റണി പെരുമ്പാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ എന്ന തമ്പ് നെയിലോടെ പങ്കുവെച്ച വീഡിയോ ചര്‍ച്ചയായിക്കഴിഞ്ഞു

കൊച്ചി: ലൈഫ് മിഷന്‍ സി.ഇ.ഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു.വി ജോസിനെ സി.ബി.ഐ ചോദ്യം ചെയ്യും. അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ജോസിന് നിര്‍ദ്ദേശം നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനായി സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ ഓഫീസില്‍ എത്തിയെങ്കിലും ഇവ വിജിലന്‍സിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ, ഇടപെടലുകള്‍ നടത്തിയോ തുടങ്ങിയ വിവരങ്ങളില്‍ വ്യക്തത ലഭിക്കുന്നതിനാണ് രേഖകളുടെ പരിശോധനയിലൂടെയും തൃശൂര്‍ കോര്‍ഡിനേറ്ററെ ചോദ്യം ചെയ്യുന്നതിലൂടെയും സി.ബി.ഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

സ്വപ്‌നയ്ക്ക് യൂണീടാക് കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചു. പണമിടപാട് രേഖപ്പെടുത്തിയ ഡയറിയും സി.ബി.ഐ പിടിച്ചെടുത്തു. സ്വപ്‌ന സുരേഷിനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും 4.35 കോടി രൂപ കമ്മീഷന്‍ നല്‍കിയെന്നാണ് സി.ബി.ഐത്ക്ക് ലഭിച്ചിരിക്കുന്ന വിവരം. വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചുവെന്ന ചൂണ്ടിക്കാണിച്ച് സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് ഓഫീസിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി നല്‍കിയ 4.32 കോടി രൂപ കമ്മീഷനായി കണക്കാക്കാനാകില്ലെന്നും ഇതില്‍ മൂന്നര കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന് കൈമാറിയെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.

ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്.
പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന പ്രകൃതിസൗഹൃദ കപ്പലിലാണ് മ്യാ ആർട്ടിക് മേഖലയിലെത്തിയത്.

ആർട്ടിക് മേഖലയിൽ വൻതോതിൽ മഞ്ഞുരുക്കം ഉണ്ടാകുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത് നേരിട്ട് കണ്ടു മനസ്സിലാക്കുക എന്ന ലക്ഷ്യം കൂടി തനിക്കുണ്ടായിരുന്നു എന്ന് മ്യാ പറയുന്നു. സമുദ്രങ്ങളുടെ നില മെച്ചപ്പെടുത്താനും കാലാവസ്ഥാ പ്രതിസന്ധിക്കു പരിഹാരം കാണാനും എല്ലാ ലോക നേതാക്കളും ഒത്തൊരുമിച്ച് നടപടികളെടുക്കണമെന്ന ആവശ്യമാണ് മ്യാ മുന്നോട്ടുവയ്ക്കുന്നത്.

ആർട്ടിക് മേഖലയിലേക്കുള്ള യാത്രയും മഞ്ഞുപാളിക്ക് മുകളിലെ പ്രതിഷേധ സമരവും അസാധാരണമായ ഒരു അനുഭവമായിരുന്നു എന്ന് മ്യാ കൂട്ടിച്ചേർക്കുന്നു. യാത്രയുടെ ഭംഗി കൊണ്ട് മാത്രമല്ല അതിവേഗതത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആർട്ടിക് മേഖലയെ ഈ അവസ്ഥയിലെങ്കിലും കാണാൻ സാധിച്ചു എന്നതിനാലാണതെന്നും മ്യാ പറയുന്നു.

 

ശ്രീലങ്കയിൽ ഗോവധം നിരോധിക്കാനുള്ള നിർദേശത്തിന് സർക്കാർ അംഗീകാരം നൽകി. ഇതു നിയമമാക്കാനുള്ള നടപടികൾ അതിവേഗം ആരംഭിക്കും. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയാണ് ഗോവധം നിരോധിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി ഗ്രൂപ്പിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാൽ ബീഫ് ഇറക്കുമതി ചെയ്ത് രാജ്യത്ത് ഉപയോഗിക്കാം.

കാര്‍ഷികജോലിക്ക് കന്നുകാലികളെ കിട്ടാനില്ലെന്ന പരാതികൾ ഉയർന്നതോടെയാണ് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.ഗോവധ നിരോധനം നടപ്പാക്കാനായി ആനിമല്‍ ആക്ട്, ഗോവധ ഓര്‍ഡിനന്‍സ്, മറ്റ് ബന്ധപ്പെട്ട നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തുമെന്നും സർക്കാർ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved