Latest News

പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാള സിനിമയില്‍ പാടുന്നു. ‘അല്‍ കരാമ’ എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന ‘അല്‍ കരാമ’യുടെ മോഷന്‍ പോസ്റ്റര്‍ മഞ്ജു വാര്യർ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങൾ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അല്‍ കരാമ’ വണ്‍ വേള്‍ഡ് എന്‍റെര്‍ടൈയ്ന്‍റ്മെന്‍റിന്‍റെ ബാനറില്‍ നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്നു. എക്സക്യൂട്ടീവ് പ്രോഡ്യൂസര്‍: റാഫി എം.പി.

ഡിസംബര്‍ ആദ്യവാരം ദുബായ്, റാസൽ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍: അയൂബ് ഖാന്‍.

രൺജി പണിക്കര്‍, വിജയകുമാർ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, മറിമായം താരങ്ങളായ ഉണ്ണി രാജ്, സലീം, റിയാസ്, സ്നേഹ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബി.കെ. ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലിക് സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ് പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നു.

മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.

പ്രധാനമായും ബോളിവുഡിൽ ഗാനമാലപിക്കുന്ന കുമാർ സാനു തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ പാടിയിട്ടുണ്ട്. 2009 ൽ അദ്ദേഹത്തെ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഒക്ടോബർ പകുതിയോടെ കുമാർ സാനുവിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. പോയ വാരം അദ്ദേഹം കോവിഡ് മുക്തനായി എന്ന വാർത്തയും പുറത്തുവന്നു. ലോസ്ഏഞ്ചൽസിൽ കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

വിഖ്യാതമായ തെരഞ്ഞെടുപ്പിനൊടുവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിച്ചിരിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനോട് വൻ പരാജയമാണ് ട്രംപ് ഏറ്റുവാങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയേക്കാൾ കനത്ത നഷ്ടമാണ് ട്രംപിന്‍റെ ജീവിതത്തിലുണ്ടാകാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൌസിന്‍റെ പടിയിറങ്ങുമ്പോൾ ട്രംപിന്‍റെ കൈപിടിക്കാൻ ഭാര്യ മെലാനിയ ഉണ്ടാകുമോയെന്നാണ് ഇപ്പോഴത്തെ സംസാരവിഷയം.

ട്രംപ് വൈറ്റ് ഹൌസ് വിടുന്നതിന് മുമ്പ് തന്നെ ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാൻ മെലാനിയ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപുമായുള്ള 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്‌ലി മെയിൽ പറയുന്നു.

ട്രംപിന്റെ മുൻ സഹായി ഒമറോസ മണിഗോൾട്ട് ന്യൂമാൻ ആണ് വെളിപ്പെടുത്തൽ നടത്തിയത്, “ട്രംപ് ഓഫീസിൽ നിന്ന് പുറത്തുപോകുന്നതിനായി ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. അതുകഴിഞ്ഞാൽ അവർക്ക് വിവാഹമോചനം നേടാം”- ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ ഒമറോസ പറയുന്നു. അവരുടെ ബന്ധത്തെ “ഇടപാട് വിവാഹം” എന്ന് വിളിക്കുന്ന റിപ്പോർട്ടിൽ ഇരുവർക്കുമിടയിൽ ഇപ്പോൾ ഒന്നും ശരിയല്ലെന്ന് പറയുന്നു.

ട്രംപിൽനിന്ന് വിവാഹമോചനം നേടാൻ ഏറക്കാലമായി മെലാനിയ ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹം അധികാരത്തിൽ ഇരിക്കുമ്പോൾ അങ്ങനെ ചെയ്താൽ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നത്.

ഇരുവരും തമ്മിലുണ്ടായിരുന്നത് അഡ്ജസ്റ്റ്മെന്‍റ് ബന്ധമാണെന്ന് മുൻ ട്രംപ് സഹായി സ്റ്റെഫാനി വോൾക്കോഫ് വെളിപ്പെടുത്തുന്നു. “വിവാഹാനന്തര കരാറിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു” എന്നും ട്രംപിന്റെ മകൻ ബാരണിന് തുല്യവും ആനുപാതികവുമായ പങ്ക് ലഭിക്കണമെന്നാണ് വിവാഹനന്തര കരാറിൽ പറഞ്ഞിരുന്നത്. ബാരണിന്‍റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായശേഷമാണ് മെലാനിയ ന്യൂയോർക്കിൽനിന്ന് വാഷിങ്ടണിലേക്കു വന്നത്.

2005ലാണ് മെലാനിയ ട്രംപ് അന്ന് അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായിയായ ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിച്ചത്. 2006 ൽ ബാരൺ ജനിച്ചു. 2001 മാർച്ച് മുതൽ മെലാനിയ അമേരിക്കൻ പൗരനാണ്. ട്രംപ് പ്രസിഡന്‍റായതോടെ ഇരുവരുടെയും ജീവിതത്തിൽ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോർട്ട്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവർ പറയുന്നു.

സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ റഷ്യയിലെ ഫുട്ബോൾ ക്യാപ്ടനെ ദേശീയ ടീമിൽ നിന്നും പുറത്താക്കി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗ് സ്‌ട്രൈക്കറായ ആർടെം ഡിസ്യൂബയ്ക്ക് എതിരെയാണ് നടപടി. ഇയാൾ ബെഡ്ഡിൽ കിടന്നുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വീഡിയോ ആണ് ശനിയാഴ്ച രാത്രിയോടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിനു പിന്നാലെയാണ് ക്യാപ്ടനെതിരെ നടപടിയെടുത്തത്.

മോൾഡോവ, തുർക്കി, സെർബിയ എന്നിവയ്‌ക്കെതിരായ മത്സരങ്ങളിൽ ക്യാപ്റ്റൻ ഡിസ്യൂബ കളിക്കില്ലെന്ന കാര്യം റഷ്യയുടെ അന്താരാഷ്ട്ര കോച്ച് സ്റ്റാനിസ്ല വ് ചെർചെസോവ് സ്ഥിരീകരിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഡിസ്യൂബയുടെ പ്രവൃത്തിയുമായി ടീമിന് യാതൊരു ബന്ധവുമില്ലെന്ന് ടീം മാനേജർ പ്രതികരിച്ചതായി റഷ്യൻ മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തു. മോൾഡോവ, തുർക്കി, സെർബിയ എന്നിവയുയി നവംബറിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മനേജർ ആവശ്യപ്പെട്ടു.

ഫുട്ബോൾ മൈതാനത്തും പുറത്തും ടീം അംഗങ്ങൾ എല്ലാവരും ദേശീയ ടീമിലെ ഒരു കളിക്കാരന്റെ നിലവാരത്തിനും പദവിക്കും അനുയോജ്യമായ രീതിയിൽ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018 ലോകകപ്പിൽ റഷ്യൻ ടീമിനെ ക്വാർട്ടർ ഫൈനലിലെത്തിച്ചതിൽ നിർണായ പങ്കുവഹിച്ചത് 32 കാരനായ ഡിസ്യൂബ ആയിരുന്നു. അതേസമയം തനിക്കെതിരെ ഉയർന്നിരിക്കുന്ന വിവാദത്തിൽ പ്രതികരിക്കാൻ ഡിസ്യൂബ ഇതുവരെ തയാറായിട്ടില്ല.

ഹണിമൂൺ ആഘോഷത്തിനെത്തിയ നവദമ്പതികൾ കടലില്‍ മുങ്ങിമരിച്ചു. യുഎസ് സ്വദേശികളായ മുഹമ്മദ് മാലിക് (35), ഭാര്യ ഡോ.നൂർ ഷാ (26) എന്നിവരാണ് മരിച്ചത്. കരീബീയന്‍ ദ്വീപിലെ ഹണിമൂൺ ആഘോഷത്തിനിടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. . മാൻഹട്ടണിൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു ന്യൂയോർക്ക് ലംഗോൺ ഹെൽത്തിലെ സർജിക്കൽ റെസിഡന്‍റായ നൂർ ഷായുമായുള്ള ഇദ്ദേഹത്തിന്‍റെ വിവാഹം. പാക് വംശജരാണ് ഇരുവരും.

വിവാഹശേഷം ബഹാമാസിലെ തുർക്ക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ് റിസോർട്ടാണ് ഇവർ ഹണിമൂണിനായി തെരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഇവിടെക്കെത്തുകയും ചെയ്തു. റിസോർട്ടിലെ താമസത്തിനിടെ ഒക്ടോബർ 28നായിരുന്നു അപകടത്തിന്‍റെ രൂപത്തിൽ മരണം ഇരുവരെയും കവർന്നെടുത്തത്. കടലിൽ നെഞ്ചൊപ്പമുള്ള വെള്ളത്തിൽ നീന്തുന്നതിനിടെ വേലിയേറ്റത്തിൽ പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ഉടന്‍ തന്നെ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടമരണമായിരുന്നുവെങ്കിലും റിസോർട്ട് അധികൃതർക്കെതിരെ മാലിക്കിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അപകടകരമായ വേലിയേറ്റം ഉള്ള സ്ഥലത്ത് അപായ മുന്നറിയിപ്പുകൾ നൽകാത്തതിനെ ചൊല്ലിയായിരുന്നു വിമർശനം. സംഭവത്തിൽ റിസോർട്ട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ടുപേരും മരണപ്പെട്ട വിവരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റും സ്ഥിരീകരിച്ചിട്ടുണ്ട്. ‘മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും സഹായവും നല്‍കി വരുന്നുണ്ടെന്നും അവരുടെ സ്വകാര്യത മാനിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് ഇവർ വ്യക്തമാക്കിയത്.

അനധികൃത മദ്യവിൽപ്പന ചോദ്യം ചെയ്ത റിപ്പോർട്ടറെ ഒരു സംഘം ആളുകൾ ചേര്‍ന്ന് വെട്ടിക്കൊന്നു. തമിഴ്നാട് കുണ്ട്രത്തുറിലെ സോമഗംലത്താണ് ഞെട്ടിക്കുന്ന സംഭവം. തമിഴൻ ടിവി റിപ്പോര്‍ട്ടർ മോസസ് (26) കൊല്ലപ്പെട്ടത്. തന്‍റെ വീടിന് സമീപ പ്രദേശത്തെ സർക്കാർ പുറമ്പോക്ക് ഭൂമി ചിലർ ചേർന്ന് അനധികൃതമായി വിൽക്കാൻ ശ്രമിക്കുന്നത് മോസസ് ചോദ്യം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് നേരെ ആക്രമണം നടന്നത്.

തമിഴൻ ടിവിയുടെ ശ്രീപെരുമ്പദൂര്‍, കുണ്ട്രത്തുർ മേഖല റിപ്പോർട്ടറായിരുന്നു മോസസ്. ഇയാളുടെ പിതാവ് ജ്ഞാനരാജ് യേശുദാസനും മാധ്യമപ്രവർത്തകനാണ്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിലായിരുന്നു മോസസ് ആരോ വിളിച്ചതനുസരിച്ചാണ് പുറത്തേക്കിറങ്ങിയത്. സുഹൃത്തുക്കളെ കാണാൻ പോയതാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.

പൊലീസ് പറയുന്നതനുസരിച്ച് വീട്ടിന് സമീപത്തേക്കുള്ള ഒരു തടാകപ്രദേശത്തേക്കാണ് മോസസ് പോയത്. എന്നാൽ വീട്ടിൽ നിന്ന് ഏതാനും ചുവട് വച്ചപ്പോഴേക്കും കുറച്ചാളുകള്‍ ചേര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പകച്ച യുവാവ് വീട്ടിലേക്ക് തിരികെയോടാൻ ശ്രമിച്ചെങ്കിൽ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. മോസസിന്‍റെ കരച്ചിൽ കേട്ട് പിതാവും അയൽക്കാരും ഓടിയെത്തിയപ്പോഴേക്കും ഇവർ ഓടിരക്ഷപ്പെട്ടു.

ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ചിപുരം ഡിസ്ട്രിക്റ്റ് സൂപ്രണ്ടന്‍റ് ഡി.ഷൺമുഖപ്രിയയുടെ നേത‍ൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ തടാകത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ചില സാമൂഹിക വിരുദ്ധർ കയ്യേറ്റം നടത്തിയിരിക്കുന്നുവെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. കൃത്രിമം നടത്തി ഈ ഭൂമി കച്ചവടം നടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം.

ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് ഈ പ്രദേശത്തെ ചില അനധികൃത നിർമ്മാണങ്ങൾ തകർക്കുകയും പൊലീസ് ഇടപെടലുണ്ടാവുകയും ചെയ്തിരുന്നു. പ്രദേശവാസികളെ ഇത്തരം കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് മാധ്യമപ്രവർത്തകരായ മോസസും പിതാവുമാണെന്നാണ് അക്രമികൾ വിശ്വസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഇതാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇറ്റലിയിലാണ് സംഭവം, രക്ഷിച്ചത് ഒരു ജീവൻ. നിർണായക സമയത്ത് ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്കായി അവയവം എത്തിക്കാൻ ആഡംബര സ്പോർട്സ് കാർ ഉപയോഗിച്ച പൊലീസ്. ഒരു രോഗിയുടെ ജീവൻ രക്ഷിക്കാൻ വൃക്കയുമായി ഇറ്റാലിയൻ പൊലീസ് പാഞ്ഞത് ആഡംബര വാഹനമായ ലംബോർഗിനിയിൽ.

ഇറ്റലിയിലെ വടക്കൻ നഗരമായ പഡോവായിൽ നിന്ന് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള റോമിലെ ജെമെല്ലി ആശുപത്രിയിലേക്ക് ലംബോർഗിനി ഹുറാകാൻ LP610-4 വാഹനത്തിൽ ഇറ്റാലിയൻ പൊലീസ് ഡ്രൈവ് ചെയ്തത് 500 കിലോമീറ്റർ. മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിലാണ് പൊലീസ് വാഹനം ഓടിച്ചത്.

സാധാരണ ആറു മണിക്കൂർ സമയം വേണം ഇത്രയും ദൂരം യാത്ര ചെയ്യാൻ. എന്നാൽ, ഇത്തവണ വെറും രണ്ടു മണിക്കൂർ സമയം കൊണ്ടാണ് വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞെത്തിയത്.

അതേസമയം, വൃക്കയ്ക്കായി കാത്തിരിക്കുന്ന രോഗിക്ക് യഥാസമയം അവയവം എത്തിക്കാൻ പ്രാദേശിക അധികാരികൾക്ക് കഴിയില്ലെന്ന് വ്യക്തമായതോടെ അധികൃതർ മുന്നോട്ട് വരികയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, അവയവങ്ങൾ, പ്ലാസ്മ, വാക്സിനുകൾ എന്നിവ രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകാൻ സഹായിക്കുക എന്നതാണ് ലംബോർഗിനിയുടെ ധർമമെന്നും അല്ലാതെ കാറോട്ട മത്സരത്തിൽ പങ്കെടുക്കലല്ലെന്നും പ്രാദേശിക പൊലീസ് പറഞ്ഞു.

ഒരു ജീവൻ രക്ഷിക്കാൻ സൂപ്പർ പവറുകളുടെ ആവശ്യമില്ലെന്നും ഒത്തൊരുമയും സാങ്കേതികവിദ്യയും കാര്യക്ഷമതയും മതിയെന്നും ഇറ്റാലിയൻ പൊലീസ് ഓൺലൈനിൽ കുറിച്ചു.

പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി 55കാരൻ മരിച്ചു. പറവൂർ ചേന്നമംഗലത്ത് പാലാതുരുത്ത് മാത്തുപറമ്പിൽ മുരളിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽവെച്ച് പൊറോട്ട കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ മുരളിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അതിനോടകംതന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ടോടെ സംസ്ക്കാരം ശ്മശാനത്തിൽ നടന്നു. അംബികയാണ് മുരളിയുടെ ഭാര്യ. അരുൺ, അഖിൽ എന്നിവർ മക്കളാണ്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍.

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

നാലു വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് അറിയാത്തതുകൊണ്ട് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്.

കാരണങ്ങള്‍

മുതിര്‍ന്നവരില്‍ അമിത വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ തൊണ്ടയില്‍ കുടുങ്ങാം. അമിത മദ്യപാനവും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് കാരണമാകാറുണ്ട്.

ഭക്ഷണം തൊണ്ടയില്‍ തടഞ്ഞ ലക്ഷണങ്ങള്‍

1. സംസാരിക്കാന്‍ കഴിയാതെ വരിക
2. നിര്‍ത്താതെയുള്ള ചുമ
3. ശരീരം വിയര്‍ക്കുക
4. കൈകാലുകള്‍ നീലനിറമാകുക
5. അബോധാവസ്ഥയിലാകുക

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍

തൊണ്ടയിലെ ലാരിങ്‌സ്, ട്രക്കിയ, ബ്രോങ്കസ് തുടങ്ങിയ ഭാഗങ്ങളില്‍ എവിടെയും ഭക്ഷണം തടയാം. കുട്ടികളില്‍ സാധാരണഗതിയില്‍ കടല, കശുവണ്ടി, പഴങ്ങളുടെ കുരു തുടങ്ങിയവയാണ് തൊണ്ടയില്‍ തടയുന്നത്.

പ്രായമായവരില്‍ കൃത്രിമ പല്ല് പോലും കുടുങ്ങിയേക്കാം.

ഭക്ഷണം ലാരിങ്‌സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം കുടുങ്ങിയ ഭക്ഷണ പദാര്‍ഥം പുറത്ത് വരും. ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാല്‍ ആംബുലന്‍സിന്റെ സഹായം തേടാവുന്നതാണ്.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച് സമയത്തേക്ക് ഓക്‌സിജന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും. ഈ സമയം ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും.

ഇത് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണം സംഭവിക്കാനും ഇടയാക്കും. തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തൊണ്ട പകുതി അടഞ്ഞ അവസ്ഥയില്‍ ആയിരിക്കും.

ഡൽഹി-ലണ്ടൻ ബസ് സർവീസിനെക്കുറിച്ചുള്ള വാർത്തകൾ ഈ വർഷമാദ്യം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. യാത്രാപ്രേമികളെ ലക്ഷ്യമിട്ടാണ് ഇരു ഭൂഖണ്ഡങ്ങളിലൂടെയുള്ള ബസ് യാത്ര പ്രഖ്യാപിച്ചത്. എല്ലാ സുരക്ഷാ മുൻകരുതലുകളും ഏർപ്പെടുത്തി ആദ്യ സർവീസ് 2021 മെയ് മാസത്തിൽ നടക്കുമെന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള അഡ്വഞ്ചേഴ്സ് ഓവർലാന്റ് എന്ന കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നത് കൂടി അടിസ്ഥാനമാക്കിയായിരിക്കും ബസ് സർവീസ് തുടങ്ങുകയെന്നും കമ്പനി പറയുന്നു.

ബസ് സർവീസ് കടന്നുപോകുന്ന ലണ്ടൻ റൂട്ടിലുള്ള എല്ലാ രാജ്യങ്ങളിലെയും പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നതായി അഡ്വഞ്ചേഴ്സ് ഓവർലാൻഡ് ശനിയാഴ്ച ഒരു അറിയിപ്പിൽ പറഞ്ഞു. 195 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് പങ്കാളിത്ത താൽപ്പര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. അതിനാൽ, ഈ വർഷാവസാനത്തോടെ യാത്ര സർവീസ് ആരംഭിക്കുന്ന തീയതിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താൻ കമ്പനി ശ്രമിക്കുന്നുണ്ട്.

1957 ഏപ്രിലിൽ ലണ്ടൻ-കൊൽക്കത്ത ബസ് സർവീസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഡൽഹി-ലണ്ടൻ യാത്ര. അഡ്വഞ്ചേഴ്‌സ് ഓവർലാൻഡ് ബസ് കടന്നുപോകുന്ന റൂട്ട് വിശദീകരിച്ചിട്ടുണ്ട്. ഡൽഹിയിൽനിന്ന് ഇംഫാൽ വഴി മ്യാൻമാറിലേക്കു കടക്കും. ഇവിടെ നിന്ന് തായ്‌ലൻഡ്, ലാവോസ്, ചൈന, തുടർന്ന് കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലൂടെ ബസ് കടന്നുപോകും. ഇവിടെ നിന്ന്, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിലൂടെ യൂറോപ്പിൽ പ്രവേശിച്ച് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തും. ഏകദേശം 70 ദിവസം പിന്നിടുന്ന യാത്രയായിരിക്കും ഇത്. എന്നാൽ യാത്രക്കാർക്ക് ഇടയ്ക്കുനിന്ന് കയറാനും ഇറങ്ങാനും സാധിക്കും. കുറഞ്ഞത് 12 ദിവസവും പരമാവധി 22 ദിവസം വരെയും യാത്രക്കാർക്ക് ഈ സർവീസിന്‍റെ ഭാഗമാകാം.

പ്രതികരണം വളരെ വലുതാണെങ്കിലും ലഭ്യമായ സീറ്റുകളുടെ എണ്ണം പരിമിതമാണെന്നും കമ്പനി അറിയിച്ചു. പ്രാരംഭ പ്രഖ്യാപനം മുതൽ, ബുക്കിംഗ് നിരക്ക് 3% മുതൽ 5% വരെ ഉയരുമെന്ന് കമ്പനി വ്യക്തമാക്കുന്നു. യാത്രക്കാർക്ക് സൗകര്യം ഉറപ്പുവരുത്തുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങൾ ബസിൽ ഉൾപ്പെടുത്തുമെന്ന് അഡ്വഞ്ചേഴ്സ് ഓവർ‌ലാൻഡ് വ്യക്തമാക്കി. ഇത്രയും ദിവസം നീളുന്ന യാത്രയിൽ ഒരു മടുപ്പുപോലും തോന്നാത്ത സൌകര്യങ്ങൾ ബസിലുണ്ടാകും. യാത്രയ്ക്കായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് ഇപ്പോഴും തുടരുകയാണ്.

താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മീര. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം.

വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോ​ഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു. നടൻ സൂര്യയ്ക്കെതിരേയും മീര രം​ഗത്തെത്തിയിരുന്നു.

ഇപ്പോൾ നയൻതാരയ്ക്കെതിരേയാണ് മീരയുടെ പുതിയ വിവാദ പരാമർശം. നയൻതാരയുടെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് മീര വിവാദമുണ്ടാക്കുന്നത്. ചിത്രത്തിൽ മൂക്കുത്തി അമ്മൻ എന്ന ദേവിയുടെ കഥാപാത്രമായാണ് നയൻതാരയെത്തുന്നത്.

വിവാഹിതനായ ആളുമായി പ്രണയബന്ധത്തിലായിരുന്ന നയൻതാരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയൻതാര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുൻ ട്വീറ്റ് ചെയ്തു.

“വിവാഹിതനായ ഒരു പുരുഷനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്. അവർക്ക് അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല”, മീര മിഥുൻ ട്വീറ്റ് ചെയ്തു.

വിവാദ പരാമർശത്തിൽ നയൻതാരയുടെ ആരാധകർ മീര മിഥുനിനെതിരെ രംഗത്തെത്തിയിട്ടുണ്ട്..

ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു. സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും

ന്യൂസ് ഡെസ്ക് , മലയാളം യുകെ

അമേരിക്കയിൽ കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി വനിത ഡോക്ടർ ഡോ. നിത കുന്നുംപുറത്തിന്റെ(30) മൃതദേഹം ഇന്ന് ഷിക്കാഗോയിൽ എത്തിക്കും. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഇതിനായി നിതയുടെ സഹോദരൻ നിതിനും സഹോദരി ഭർത്താവ് നിഖിലും മിയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട് . സംസ്കാര ശുശ്രൂഷ എസ് എച്ച് ക്നാനായ കത്തോലിക്കാ പള്ളിയിലാണ് നടക്കുക. സംസാരസമയം തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

കൽപ്പറ്റയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ഡോ . നിതയുടെ വലിയ ആഗ്രഹമായിരുന്നു ഇന്ത്യയിൽ മടങ്ങിയെത്തി വയനാട്ടിൽ സേവനം അനുഷ്ഠിക്കണം എന്നുള്ളത് . കൽപ്പറ്റയിലെ സ്കൂൾ പഠനകാലത്തെ കുറിച്ച് നിത പങ്കുവെച്ച ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മനസ്സിൽ വിങ്ങലായി. പഠനത്തോടൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തങ്ങളിലും എന്നും മുൻപന്തിയിലായിരുന്ന നിത വയനാട്ടിലേക്ക് മടങ്ങിവരണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടപറഞ്ഞത് .

മിയാമിയിൽ സർജറി പി ജി വിദ്യാർഥിയായിരുന്ന നിത നേപ്പിൾസിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് . നിതയുടെ ദുരന്തമരണവും രക്ഷിക്കാൻ കനാലിലെ ചീങ്കണ്ണികളുടെ സാന്നിധ്യം തടസ്സം ആയതും ലോകമെങ്ങും വൻ വാർത്തയായിരുന്നു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എം സി തോമസ് -ത്രേസ്യാമ്മ ദമ്പതികളുടെ മകളായ നിത മെഡിസിനിൽ ബിരുദമെടുത്ത ശേഷം സർജറിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി മിയാമിയിലെ ആശുപത്രിയിൽ ചേർന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.

RECENT POSTS
Copyright © . All rights reserved