ജെയിംസ് കാമറൂണിന്റെ അവതാർ രണ്ടാം ഭാഗത്തിൽ കേറ്റ് വിൻസലെറ്റും വേഷമിടുന്നു. അവതാറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. 1997 ലെ പുറത്തിറങ്ങിയ ടെെറ്റാനികിന് ശേഷം ഇതാദ്യമായാണ് കാമറൂണും വിൻസ്ലറ്റും ഒന്നിക്കുന്നത്.
”23 വർഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷത്തിലാണ് ഞാൻ. ചിത്രത്തിന് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തി. വെള്ളത്തിനടിയിലായിരുന്നു ഭൂരിഭാഗം ചിത്രീകരണം നടന്നത്. കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാനാകില്ല. നിങ്ങൾ കാത്തിരിക്കുക”- വിൻസലെറ്റ് ഒരഭിമുഖത്തിൽ പറഞ്ഞു.
അതേ സമയം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിച്ചു. മൂന്നാംഭാഗത്തിന്റെ ചിത്രീകരണം 95 ശതമാനം പൂർത്തിയായി. ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും സിനിമയുടെ ചിത്രീകരണവുമായി കാമറൂൺ മൂന്നോട്ട് പോയിരുന്നു. ന്യൂസീലന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. ന്യൂസീലന്‍ഡ് പൂർണമായും കോവിഡ് വിമുക്തമായ ഘട്ടത്തിലായിരുന്നു കാമറൂണും സംഘവും അവിടേക്ക് തിരിച്ചത്. പിന്നീട് രാജ്യത്തത് കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും അവതാർ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ചു.
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. നാലര വർഷം കൊണ്ടാണ് ചിത്രം യാഥാർഥ്യമായത്.
അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കിൽ പിന്നീട് കഥ വികസിച്ചുവന്നപ്പോൾ നാല് ഭാഗങ്ങൾ കൂടി ചേർക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടക്കാൻ സാധ്യതയുമില്ല. ലോകമൊട്ടാകെ റിലീസ് ചെയ്തെങ്കിൽ മാത്രമേ മുടക്ക്മുതൽ തിരിച്ചുപിടിക്കാനാകൂ.
കോട്ടയം ∙ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി മരണമടഞ്ഞ ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോളുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് 4 – ന്. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്. മകൾ മിയയെയും കൂട്ടി തിരിച്ചുപോകാനായിരുന്നു അയർലൻഡിൽ നിന്ന് ജിഷ എത്തിയത്. ക്വാറന്റീൻ അമ്മയ്ക്കും മകൾക്കുമിടയിൽ വേലി തീർത്തു. ഏഴു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ മകളെ കാണാൻ കാത്തിരുന്ന ജിഷ ഇന്നലെ കണ്ണുനീരോടെ മിയയെ കണ്ടു– ആശുപത്രി മോർച്ചറിയിൽ.
ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി (നാലര) കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ചത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്.
ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാൽ മൂവാറ്റുപുഴയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കാണാനും കഴിഞ്ഞിരുന്നില്ല. ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ.

ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവർക്കും കാരിത്താസ് ആശുപത്രിയിൽ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
മിയയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. ഡോൺ ജോമി അയർലൻഡിലെ കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.
വിവാഹാഭ്യർഥന നിരസിച്ചതിനു നടി മാൽവി മൽഹോത്രയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്ന യോഗേശ്വർ കുമാർ മഹിപാൽ സിങ് എന്നയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാർ തടഞ്ഞു നിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. വിവാഹാഭ്യർഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി അടുത്തിടെ ഉപേക്ഷിച്ചിരുന്നു.
നടി സഞ്ചരിച്ചിരുന്ന കാർ തന്റെ ആഡംബര കാർ കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാൽവിയെ സമീപിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്.
സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു. കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് പെരിനാട് സ്വദേശി രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്.
വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. അഞ്ചോടെ ഇരുവരും കായൽവാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായൽവാരത്തു ചെരിപ്പുകൾ കണ്ടതോടെ പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
കായലില്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും.
38 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാല്‍വെ ഈ വര്‍ഷം ജൂണില്‍ വേര്‍പിരിഞ്ഞിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റിനെയാണ് 65കാരനായ സാല്‍വെ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെ ജനുവരിയില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അഭിഭാഷകനായി നിയമിതനായിരുന്നു.
ഈ വര്‍ഷം പല വലിയ കേസുകളിലും സാല്‍വെ സുപ്രീം കോടതിയില്‍ ഹാജരായി. പ്രധാന കേസുകളില്‍ ഇന്ത്യക്ക് വേണ്ടി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് – ഐസിജെ) ഹാജരായി. ഡല്‍ഹി നിയമസഭയുമായുള്ള കേസില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെയാണ്. ലോണ്‍ മൊറട്ടോറിയവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് വേണ്ടി സാല്‍വെ ഹാജരായിരുന്നു. ലണ്ടനില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാണ് ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരായത്.
ഹരിയാനയില്‍ 21കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കോളേജിന് പുറത്ത് വെടിവച്ച് കൊല്ലുന്ന വീഡിയോ പുറത്തുവന്നു. ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഫരീദാബാദിലെ ബല്ലാബ്ഗഡ് കോളേജിന് പുറത്താണ് സംഭവം. പരീക്ഷയെഴുതാന്‍ പോയ അവസാനവര്‍ഷ ബി കോം വിദ്യാര്‍ത്ഥിനി നികിതയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ വരവിനായി കാറില്‍ കാത്തിരിക്കുകയായിരുന്നു കൊലയാളിയായ തൗസീഫും സുഹൃത്തും. യുവതിയും സുഹൃത്തും കാറിനടുത്ത് നില്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നികിതയെ കാറിലേയ്ക്ക് ബലമായി പിടിച്ച് കാറിലേയ്ക്ക് കയറ്റാൻ തൗസീഫ് ശ്രമിക്കുന്നു. സ്വയം രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നുണ്ട്. എന്നാല്‍ തൗസീഫ് പിന്നാലെ ഓടി അടുത്തുചെന്ന് യുവതിയുടെ തലയില്‍ വെടിവയ്ക്കുന്നു. അക്രമിയുടെ സുഹൃത്ത് അയാളെ കാറിലേയ്ക്ക് വലിച്ചുകൊണ്ടുപോവുകയും അവര്‍ കാര്‍ ഓടിച്ചു പോവുകയും ചെയ്യുന്നു.
യുവതി ചോരയില്‍ കുളിച്ച് റോഡില്‍ കിടക്കുന്നു. സുഹൃത്ത് ഭീതിയോടെ നോക്കിനില്‍ക്കുന്നു. നികിത ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. തൗസീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൗസീഫ് തന്നെ ഉപദ്രവിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നതായി നികിത പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പിതാവ് പറയുന്നു.
പൂഞ്ഞാര്‍ പുല്ലപ്പാറയില്‍ കുരിശിനുമുകളില്‍ കുട്ടികള്‍ കയറി നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ പരാതി രമ്യമായി പരിഹരിച്ചു. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെ മഹല്ല് കമ്മിറ്റി ഈരാറ്റുപേട്ട സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിച്ചു. പള്ളയിങ്കണത്തില്‍ വൈദികര്‍ക്കൊപ്പം മഹല്ല് കമ്മിറ്റി അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാര്‍ത്തകളെത്തിയതിനു പിന്നാലെ സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് ഖേദപ്രകടനവുമായി മഹല്ല് കമ്മിറ്റി പള്ളിയിലെത്തിയത്. കൂടുതല്‍പോര്‍ വിളിക്കള്‍ക്കൊന്നും ഇടം നല്‍കാതെ ഇരുകൂട്ടരും പരാതി രമ്യമായി പരിഹരിക്കുകയായിരുന്നു.
മൂന്ന് മതവിഭാഗത്തില്‍പെട്ട കുട്ടികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെന്റ് മേരീസ് പള്ളിയുടെ പരാതിയില്‍ 14 കുട്ടികളെ ഈരാറ്റുപേട്ട പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. എന്നാല്‍, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റേഷനില്‍ വെച്ച് കേസ് ഒത്തുതീര്‍പ്പാക്കി. പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മധ്യസ്ഥതയിലായിരുന്നു ഇത്. കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികള്‍ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൂഞ്ഞാര്‍ പള്ളിയിയിലെ വൈദികരോടും അധികാരികളോടും കുട്ടികള്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണമെന്ന വ്യവസ്ഥയിന്മേലാണ് കേസ് ഒത്തുതീര്‍പ്പായത്. ജനപ്രതിനിധികള്‍, സമുദായ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കൈക്കാരന്മാര്‍, പള്ളികമറ്റിക്കാര്‍ എന്നിവരാണ് മത സൗഹാര്‍ദ്ദം മുന്‍നിര്‍ത്തിയുള്ള പ്രശ്‌ന പരിഹാരത്തിന് പിന്തുണയേകിയത്.
നേരത്തെ, കുരിശിനെ അപമാനിച്ചതില്‍ പൂഞ്ഞാര്‍ ഇടവക പ്രതിനിധിയോഗം പ്രതിഷേധം അറിയിച്ചിരുന്നു. മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും സഭ പരാതി നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. സാഹചര്യം കൂടുതല്‍ വഷളാകുന്നതിനുമുമ്പ് പരാതി പരിഹരിക്കാനുള്ള മഹല്ല് കമ്മിറ്റിയുടെ ശ്രമങ്ങളെ സെന്റ് മേരിസ് പള്ളിയും അംഗീകരിക്കുകയായിരുന്നു.
ഓസ്‌ട്രേലിയൻ സീരീസിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചത് മുതൽ വിമർശനങ്ങൾ ഉയരുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്. ഞെട്ടലോടയാണ് രോഹിതിനെ ഒഴിവാക്കിയ ഇന്ത്യൻ ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്.
പഞ്ചാബ് താരം മായങ്ക് അഗര്‍വാളും രോഹിത്തിനെപ്പോലെ തുടക്ക് പരിക്കേറ്റ് പുറത്തിരിക്കുകയാണെങ്കിലും മായങ്കിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ തഴയുകയും ചെയ്ത സെലക്ടര്‍മാരുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ പറഞ്ഞു.
സെലക്ടര്‍മാരുടെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. രോഹിത്തിന്‍റേതിന് സമാനമായ പരിക്കാണ് മായങ്കിനുമുള്ളത്. എന്നിട്ട് രോഹിത് പുറത്തും മായങ്ക് അകത്തും.
ഒന്നരമാസം അകലെയുള്ള ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്, രോഹിത് ശർമ മുംബൈ ഇന്ത്യൻസിന് വേണ്ടി നെറ്റ്‌സിൽ പരിശീലിക്കുന്നുണ്ടെങ്കിൽ, ഒന്നരമാസം അകലമുള്ള മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ മാത്രം തരത്തിലുള്ള പരിക്കണോ അത്. സുനിൽ ഗാവസ്‌കർ തുറന്നടിച്ചു.
ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം കെ എല്‍ രാഹുലിന് നല്‍കിയ സെലക്ടര്‍മാരുടെ നടപടിയും അനാവശ്യമായിരുന്നുവെന്ന് ഓജ പറഞ്ഞു. രോഹിത് പരിക്ക് മാറി തിരിച്ചെത്തിയാല്‍ ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമാകും. എന്തിനാണ് വലിയൊരു പരമ്ബരക്ക് ടീം പോവുമ്ബോള്‍ ആനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്.
നീണ്ട ഇടവേളക്കുശേഷം ഇതുപോലെ വലിയൊരു പരമ്ബരക്ക് പോകുമ്ബോള്‍ സീനിയര്‍ താരങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ കെലക്ടര്‍മാര്‍ തയാറാവണമായിരുന്നു. രോഹിത്തും കോലിയുമാണ് ഈ ഇന്ത്യന്‍ ടീമിന്‍റെ നെടുന്തൂണുകള്‍.
അപ്പോള്‍ പിന്നെ എന്തിനാണ് വെറുതെ ആശയക്കുഴപ്പമുണ്ടാക്കുന്നത്.
രോഹിത്തിന്‍റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കില്‍ അല്‍പ്പം കൂടി കാത്തിരുന്നശേഷം സെലക്ടര്‍മാര്‍ക്ക് ടീം പ്രഖ്യാപിച്ചാല്‍ പോരായിരുന്നോ. ഇതിപ്പോള്‍ പരിക്കേറ്റ രോഹിത്ത് മൂന്ന് ടീമിലുമില്ല, പരിക്കുള്ള മായങ്ക് മൂന്ന് ടീമിലുമുണ്ട് താനും-ഓജ പറഞ്ഞു. പരിക്കേറ്റ രോഹിത് ശര്‍മ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് ഇന്ന് പുറത്തുവിട്ടിരുന്നു.
ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ യോഗ്യതയുള്ള താരമാണ് രോഹിത്. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ രോഹിത്തിന്‍റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാണ്-സ്പോര്‍ട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഓജ പറഞ്ഞു.
ബ്രിട്ടനിലെ ഏറ്റവും പാപ്പരായ വ്യക്തിയായി മാറി ശതകോടീശ്വരനായിരുന്ന പ്രമോദ് മിത്തല്‍. ബ്രിട്ടനിലെ സമ്പന്നരില്‍ 19ാമതുള്ള ലക്ഷ്മി മിത്തലിന്റെ സഹോദരനാണ് ഇദ്ദേഹം. 2013ല്‍ നടന്ന മകളുടെ വിവാഹത്തിനായി ഇദ്ദേഹം പൊടിപൊടിച്ച തുക 500 ലക്ഷം പൗണ്ടായിരുന്നു. ഇന്ത്യന്‍ രൂപയുമായി കണക്കാക്കിയാല്‍ 505 കോടി രൂപ വരുമിത്. നിലവില്‍ 250 കോടി പൗണ്ടാണ് അദ്ദേഹത്തിന്റെ കടബാധ്യത.
കഴിഞ്ഞ വര്‍ഷം 130 ദശലക്ഷം പൗണ്ടായിരുന്നു പ്രമോദ് മിത്തലിന്റെ കടബാധ്യത. അന്നു തന്നെ ലണ്ടനിലെ കോടതി അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അത് 250 കോടി പൗണ്ട് ആയതോടെ ലണ്ടനിലെ തന്നെ ഏറ്റവും വലിയ പാപ്പരായി പ്രമോദ് മാറി.
1.1 ദശലക്ഷം പൗണ്ട് വീതം ഭാര്യ സംഗീതയോടും ഭാര്യാ സഹോദരന്‍ അമിത് ലോഹിയോടും 2.4 ദശലക്ഷം പൗണ്ട് മകന്‍ ദിവ്യേഷിലിനോടും കടപ്പെട്ടിരിക്കുകയാണ് 64കാരനായ പ്രമോദ്. 170 ദശലക്ഷം പൗണ്ട് പിതാവില്‍ നിന്നും കടം വാങ്ങി.
കഴിഞ്ഞ വര്‍ഷം ബോസ്‌നിയയില്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രമോദ് മിത്തല്‍ അറസ്റ്റിലായിരുന്നു. 10 ദശലക്ഷം കെട്ടിവച്ചാണ് അന്ന് ജാമ്യത്തിലിറങ്ങിയത്. പിന്നാലെ സിബിഐയും പ്രമോദിനെതിരെ കേസെടുത്തു. അന്ന് സഹോദരന്‍ ലക്ഷ്മി മിത്തലിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്.
തനിക്ക് വ്യക്തിപരമായ വരുമാനമില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രമോദ് മിത്തല്‍ ലണ്ടന്‍ കോടതിയെ അറിയിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളതെന്നും അവരുടെ വരുമാനത്തെ കുറിച്ച് തനിക്ക് അല്‍പം കാര്യങ്ങളേ അറിയൂ എന്നും അന്ന് പറഞ്ഞിരുന്നു.
നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി പരിശോധിച്ചു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 13 വനിതാ യാത്രക്കാര്‍ക്ക് ‘അപമാനകരമായ’ നടപടി നേരിടേണ്ടി വന്നത്.ഐ.പി.എൽ; ഹൈദരാബാദിനെതിരെ ഡൽഹിക്ക് 220 റൺസ് വിജയലക്ഷ്യം
ഖത്തറില്‍ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തിലുണ്ടായിരുന്ന വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ സംഭവം നിഷേധിച്ചിട്ടില്ല. നവജാത ശിശുവിനെ വിമാനത്താവളത്തില്‍ കണ്ടെത്തിയതായും ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനാലാണ് അമ്മയ്ക്കുവേണ്ടി അന്വേഷണം നടത്തിയതെന്നും എച്ച്.ഐ.എ വ്യക്തമാക്കി.
കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞിനെക്കുറിച്ച് അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.
യുആര്‍908 വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളെ അധികൃതര്‍ വിളിച്ചുകൊണ്ടുപോയി. തിരികെ എത്തിയപ്പോള്‍ അവരെല്ലാവരും അസ്വസ്ഥരായിരുന്നുവെന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ സംഭവിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കി. വിമാനത്താവളത്തില്‍ സംഭവിച്ചത് അനുചിതവും കുറ്റകരവുമാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.