ഫൈസൽ നാലകത്ത്
ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്‌ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്‌മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ്.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
യഹൂദ പാരമ്പര്യമനുസരിച്ച് ഒരു സ്ത്രീ വിവാഹിതയാകാതിരിക്കുക അപമാന പരമായിട്ടാണ് കരുതുക. അതു കൊണ്ട് പരിശുദ്ധ കന്യകയും യഹൂദാചാരപ്രകാരം വിവാഹിതയായി എന്നതുമാനിക്കുന്നതില്‍ തെറ്റില്ല. കൂടാതെ പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ദൈവസുതന്റെ മാതാവായും, അവളുടെ അഭിമാനം സംരക്ഷിക്കുന്നതിനും വിവാഹം ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് പരിശുദ്ധ കന്യകയും വിശുദ്ധ യൗസേപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ കര്‍മ്മത്തെ സംബഡിച്ച് അനുകരണഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഇതിഹാസ രൂപേണയാണ്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം വിവേകപൂര്‍ണ്ണമായ മാനം അലങ്കരിച്ചിരുന്നു.
വിവാഹാനന്തരം വി. യൗസേപ്പും പരി. കന്യകയും യഹൂദാചാര വിധികള്‍ക്കനുസരണമായി വിവാഹധര്‍മ്മാനുഷ്ഠാനമൊഴിച്ച് ഒരു മാതൃകാ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും പ്രതീകമാണ് നസ്രത്തിലെ തിരുകുടുംബം. രണ്ട് ക്രിസ്ത്യാനികള്‍ വിവാഹിതരാകുന്നത് വിശുദ്ധി പ്രാപിക്കുവാനായിട്ടാണല്ലോ! നമ്മുടെ കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുവാന്‍ പരിശുദ്ധ കന്യകയുടെയും വിശുദ്ധ യൗസേപ്പിന്റെയും മാതൃക പ്രചോദനമരുളണം.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അവിടുന്ന് വിശുദ്ധ യൗസേപ്പുമായിട്ട് വിവാഹിതയായി കൊണ്ട് കുടുംബ ജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ കുടുംബങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തിന്റെ പ്രതീകരണങ്ങളായി തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. വിവാഹ ജീവിതം വിശുദ്ധിക്കുള്ള ഒരാഹ്വാനമാണെന്ന് മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരവരുടെ വൈവാഹിക ജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവന സന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭാമികമായ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാക്കി തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപിച്ച് തരണമേ.. അങ്ങു തന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സുകൃതജപം.
അറിവിന്റെ ദര്‍പ്പണമായ മറിയമേ..
ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമേ..
ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ 38കാരനായ ധോണി കളിക്കുമോ എന്ന ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇതിനിടെ താന്‍ എപ്പോള്‍ ക്രിക്കറ്റ് മതിയാക്കുമെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മ. ഡേവിഡ് വാര്‍ണറുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് രോഹിത് വിരമിക്കല്‍ എപ്പോഴെന്ന സൂചന നല്‍കിയത്.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നത് ക്രിക്കറ്റ് പോലെ പ്രധാനമാണെന്ന് രോഹിത് പറഞ്ഞു. ഇന്ത്യയിലെ സംസ്കാരം അനുസരിച്ച് കുടുംബം ഒരുമിച്ച് കഴിയുന്നത് കണ്ടാണ് ഞങ്ങളൊക്കെ വളരുന്നത്. അതുകൊണ്ട് കുടുംബം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പക്ഷെ വളര്‍ന്നു കഴിയുമ്പോള്‍ നമ്മളില്‍ പലരും ക്രിക്കറ്റാണ് ജീവിതമെന്ന് പറയും.
ക്രിക്കറ്റിന് അപ്പുറവും ജീവിതമുണ്ടെന്ന് മനസിലാക്കണം. എനിക്ക് ഒരു 38-39 വയസൊക്കെ ആവുമ്പോ കളി നിര്‍ത്തണം എന്നാണ് ആഗ്രഹം. 2025ലോ 2026ലോ ആവും അത്. എന്തായാലും അത് നീട്ടിക്കൊണ്ടുപോകില്ല. താങ്കള്‍ എപ്പോള്‍ വിരമിക്കുമെന്ന് എനിക്കറിയില്ല-വാര്‍ണറോട് തമാശയായി രോഹിത് പറഞ്ഞു.38-39 വയസില്‍ വിരമിച്ചശേഷം പൂര്‍ണമായും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും രോഹിത് പറഞ്ഞു.
രോഹിത് അടുത്തിടെയാണ് 33-ാം പിറന്നാള്‍ ആഘോഷിച്ചത്. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമായ രോഹിത് ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരവുമാണ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കും. ഇരുവരും മേയ് ഏഴിന് സംസ്ഥാനത്ത് എത്തിയവരാണ്. കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.
രോഗം സ്ഥിരീകരിച്ച 24വയസുകാരന്‍ അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. എടപ്പാൾ നടുവട്ടം സ്വദേശിയായ ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനങ്ങളില്‍ അവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണം കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം.
വിദേശത്ത് നിന്ന് ആദ്യ ദിനം സംസ്ഥാനത്തെത്തിയ രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഈ വിമാനങ്ങളില്‍ വന്ന എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ രോഗം വ്യാപിച്ച പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ഇത് ബാധകമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് പോസറ്റീവായ ഒരു കുട്ടിയുടെ ഫ്ലൈയിംഗ് കിസ്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പതിനഞ്ച് മാസം മാത്രമാണ് ഈ സുന്ദരി കുട്ടിയുടെ പ്രായം. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംആർ) നിന്നുള്ളതാണ് വീഡിയോ.
നരേന്ദ്ര ത്യാഗി എന്ന സീനിയർ നഴ്സിനൊപ്പമാണ് കുഞ്ഞിന്റെ കളി. കുട്ടി ഫ്ലൈയിംഗ് കിസ് നൽകുന്നതും നരേന്ദ്ര ത്യാഗിക്ക് ഹസ്തദാനം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പ്രതിരോധ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് നഴ്സ് കുട്ടിയുടെ അടുക്കൽ നിൽക്കുന്നത്. അമ്മ പറയുന്ന കാര്യങ്ങളാണ് അതുപോലെ ഈ കൊച്ചുമിടുക്കി ചെയ്യുന്നത്.
ചണ്ഡിഗഡിലെ സെക്ടർ 30ലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. അമ്മ ഒഴികെയുള്ള അവളുടെ എല്ലാ കുടുംബാംഗങ്ങളെയും കൊവിഡ് പോസിറ്റീവ് രോഗികളായിരുന്നു. മറ്റ് കുടുംബാംഗങ്ങളെ ഡിസ്ചാർജ് ചെയ്തപ്പോൾ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ കഴിയുകയാണെന്ന്.
This cute video made my day.
In Video:15-month-old #COVID19 positive girl’s adorable interaction with healthcare staff at Chandigarh hospital. @Maliksohail_jk@ChowdharySaima@drmonika_langeh@hussain_imtiyaz @SirPareshRawal @PoojaShali @vijaita @DrVikasPadha @dograjournalist pic.twitter.com/IZu4M4k2e5
— Kanwal Singh (@Kanwalj22895432) May 9, 2020
താന്‍ അസുഖബാധിതനാണെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തനിക്ക് യാതൊരു അസുഖവുമില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്നതൊക്കെ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. തന്റെ ആരോഗ്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടക്കുന്നുണ്ടെന്ന് പറഞ്ഞ ഷാ, തന്റെ ആരോഗ്യത്തിന് വേണ്ടി നിരവധി പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
“രാജ്യം കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഞാന്‍ അതിന്റെ തിരക്കുകളിലായതിനാല്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ അവരുടെ സാങ്കല്‍പ്പിക കാര്യങ്ങളില്‍ അഭിരമിച്ചോട്ടെ എന്ന് ഞാനും കരുതി. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വിശദീകരണമൊന്നും പുറപ്പെടുവിക്കാതിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംഷികളും എന്റെ കാര്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. അവരുടെ ആശങ്കകളെ എനിക്ക് തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ ഞാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും എനിക്ക് ഒരു രോഗവുമില്ലെന്നും വ്യക്തമാക്കുകയാണ്”, തന്റെ ട്വീറ്റില്‍ അമിത് ഷാ വ്യക്തമാക്കി.
തന്റെ ആരോഗ്യസ്ഥിതിയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചവര്‍ക്കും അമിത് ഷാ നന്ദി പറഞ്ഞു.
“എന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് എനിക്ക് യാതൊരു വിരോധവുമില്ല”, ഇന്നും ആഭ്യന്തര മന്ത്രി പറഞ്ഞു
ഇത്തരം അഭ്യൂഹങ്ങള്‍ ഒരാളുടെ ആരോഗ്യം ശക്തിപ്പെടുത്തുമെന്നാണ് ഹിന്ദു വിശ്വാസമെന്നും അമിത് ഷാ പറയുന്നു. “അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇത്തരം അര്‍ത്ഥരഹിതമായ കാര്യങ്ങള്‍ ആളുകള്‍ ഉപേക്ഷിക്കുകയും എന്റെ ജോലി ചെയ്യാന്‍ എന്നെ അനുവദിക്കുകയും അതുപോലെ മറ്റുള്ളവര്‍ അവരുടെ ജോലി ചെയ്യുകയും ചെയ്യുക”.
അമിത് ഷായുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതിന് ഗുജറാത്തില്‍ നാല് പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.
അമിത് ഷാ രോഗബാധിതനാണെന്നും അതുകൊണ്ടാണ് മുമ്പത്തേത് പോലെ സജീവമായി രംഗത്തില്ലാത്തതെന്നും സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടും അമിത് ഷാ രോഗബാധിതനാണ് എന്ന് പ്രചരണമുണ്ടായിരുന്നു.
മലയാള സിനിമയിലെ ‘അമ്മ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കവിയൂര്‍ പൊന്നമ്മ. ഒട്ടനവധി ‘അമ്മ കഥാപാത്രങ്ങൾ ചെയ്ത് ആരാധകരുടെ ഉള്ളിൽ നിറഞ്ഞു നിന്ന താരം. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
പ്രണയ പരാജയവും മണിസ്വാമിയുമായുള്ള വിവാഹവും എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച താള പിഴവുകളാണ്. മണിസ്വാമിയാണ് എന്റെ ഭര്‍ത്താവ്. ഞങ്ങള്‍ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ഞാന്‍ എത്ര സോഫ്റ്റ് ആണോ അതിന് എതിരായി അദ്ദേഹം അത്രയും ദേഷ്യക്കാരനായിരുന്നു. എന്നോട് ഒരിക്കല്‍ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല. പക്ഷേ എന്റെ അടുത്ത് കിടന്നാണ് മരിച്ചത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചു. സുഖമില്ലാതെ വന്നതോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു.
അവസാനം ആയപ്പോള്‍ സംസാരിക്കാന്‍ പറ്റാതെ ആയി. ചിലപ്പോള്‍ ആലോചിക്കുമ്ബോള്‍ വെറുപ്പ് വരുമായിരുന്നു. ഏറിയാല്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്ത് ആഗ്രഹമുണ്ടെങ്കിലും സാധിച്ച് കൊടുത്തോളാനും പറഞ്ഞു.
അതോടെ ഇനി എത്ര കാലം ഉണ്ടെന്ന് കരുതിയാണെന്ന് വിചാരിച്ച് എല്ലാം മറന്നു. ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ഭര്‍ത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു മണിസ്വാമി. എന്തിനായിരുന്നു എന്ന് ഇന്നും പിടി കിട്ടിയിട്ടില്ല. കല്യാണം കഴിച്ച ആദ്യ നാളുകള്‍ മുതല്‍ താളപിഴയായിരുന്നു. എനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലും തെറ്റായി വിചാരിക്കരുത്. കാരണം വളരെ പരിശുദ്ധമായ ബന്ധമായിരുന്നു. കല്യാണം കഴിച്ചേനെ. പക്ഷേ എന്നോട് മതം മാറാന്‍ പറഞ്ഞു.
എനിക്ക് താഴെ പെണ്‍കുട്ടികളുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു. അദ്ദേഹം വീട്ടില്‍ പോയി അച്ഛനോടൊക്കെ പോയി സംസാരിച്ചപ്പോള്‍ മതം മാറണമെന്നാണ് അവരുടെ ആവശ്യം. അത് നടക്കില്ലെന്ന് പറഞ്ഞു. ജാതി അന്വേഷിച്ച് അല്ലല്ലോ പ്രണയിച്ചത്. കുടുംബം നോക്കിയിരുന്നത് ഞാനായിരുന്നു.
അത് കൊണ്ട് നടക്കില്ലെന്ന് പറഞ്ഞു. അത് ഒഴിവായ സമയത്താണ് മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത്. അദ്ദേഹം റോസി എന്ന സിനിമയുടെ നിര്‍മാതാവ് ആയിരുന്നു. ഞാന്‍ അന്ന് വിചാരിച്ചു
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യവകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടര്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യത്തിനും കൊവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാം.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമുണ്ട്. മറ്റു അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും പാസ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായത് സീരിയൽ ആര്ടിസ്റ്റ് മേഘ്‌ന വിവാഹ ബന്ധം വേർപെടുത്തിയ വാർത്തകൾ. കഷ്ടിച്ച് ഒരു വര്ഷം നീണ്ടുനിന്ന വിവാഹജീവിതം അവസാനിപ്പിച്ച വാർത്തകൾ സോഷ്യൽ മിഡിയയിൽ പല ഗോസിപ്പുകൾക്കും വഴിതെളിച്ചിരുന്നു. താരം വിവാഹ ബന്ധം വേർപ്പെടുത്തിയെന്ന രീതിയിലാണ് വാർത്തകൾ വന്നത്. ഇതിനെക്കുറിച്ച് മേഘ്‌നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്‌ന പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു.
ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു. അത്തരമൊരു വാര്‍ത്ത കണ്ടതോടെ പ്രതികരണം രേഖപ്പെടുത്തി നടി ജീജ സുരേന്ദ്രന്‍ എത്തിയിരിക്കുകയാണ്. ഒരു പോസ്റ്റിന് താഴെ കമന്റിട്ട് കൊണ്ടാണ് ഡോണിനെ തനിക്ക് അറിയാമെന്ന കാര്യം ജീജ വ്യക്തമാക്കിയത്.
‘അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്. നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്‍, നല്ല പയ്യന്‍, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ കാണുന്നുണ്ട എന്ന്’. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്. നേരത്തെ ആദിത്യന്‍ ജയന്‍-അമ്പിളി ദേവി വിവാഹത്തിന് ശേഷം ജീജ പറഞ്ഞ വാക്കുകളും ഇതുപോലെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
സംവിധായകൻ ജിബിറ്റ് ജോര്‍ജ്ജ് കുഴഞ്ഞുവീണു മരിച്ചു. കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളാണ് ജിബിറ്റ് ജോര്‍ജ്ജ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നുവെങ്കിലും ജിബിറ്റ് അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ രോഗം കലശലാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ജിബിറ്റ്, ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കെട്ട്യോളാണെന്റെ മാലാഖ’ഫെയിം വീണ നന്ദകുമാര്‍ നായികയായി എത്തിയ ‘കോഴിപ്പോര്’. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ചിത്രം റിലീസ് ചെയ്തത്. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്ബില്‍ ജോര്‍ജിന്റെ മകനാണ് ജിബിറ്റ് ജോര്‍ജ്ജ്.