Latest News

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനം കവർന്ന നടിയാണ് സ്വാസിക. ലാൽ ജോസ് വിധി കർത്താവായ ഒരു റിയാലിറ്റി ഷോയിലൂടെയാണ് സ്വാസിക സിനിമാലോകത്തേക്ക് എത്തുന്നത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടി.

ഇപ്പൊൾ സീരിയൽ മേഖലയിലാണ് നടി കൂടുതൽ സജീവം. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി. നടിയുടെ മിക്ക ഫോട്ടോകൾക്ക് താഴെയും മോശമായ രീതിയിലുള്ള കമൻറുകൾ വരാറുണ്ട്. എന്നാൽ ഇത് പലപ്പോഴും നടി അവഗണിക്കുകയാണ് പതിവ്.

ഇപ്പോൾ തന്റെ ഇൻബോക്സിൽ മോശം മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടുകയാണ് താരം. അനന്തു അതിൽ ഇന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നും ആണ് നടിക്ക് മോശം മെസ്സേജുകൾ ലഭിച്ചത്. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി അറിയിച്ചു.

“കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.” – സ്വാസിക ഫേസ്ബുക്കിൽ കുറിച്ചു. മോശ മെസ്സേജ് അയച്ച വ്യക്തിയുടെ പ്രൊഫൈൽ ലിങ്ക് സഹിതമാണ് നടി പോസ്റ്റ് പങ്കുവെച്ചത്

 

പ്രമുഖ മറാത്തി, ഹിന്ദി നടിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ആശാലത വാബ്‌ഗോങ്കര്‍(79 ) കോവിഡ് ബാധിച്ചു മരിച്ചു. സത്താരയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.ആശാലതയ്ക്കു കോവിഡ് ബാധിച്ചത് ഒരാഴ്ച മുൻപ് പുരാണ ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെയായിരുന്നു . ഈ ഷോയുടെ ഷൂട്ടിനിടെ 22 പേര്‍ക്കു വൈറസ് ബാധയേറ്റിരുന്നു.എന്നാൽ ഇതില്‍ ഗുരുതര നിലയില്‍ ആശുപത്രിയിലായത് ആശാലത മാത്രമായിരുന്നു.

ഗോവയില്‍ ജനിച്ച ആശാലത തുടക്കത്തില്‍ കൊങ്കിണി, മറാത്തി നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചലച്ചിത്ര രംഗത്തെത്തിയ അവര്‍ നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.

കാരൂർ സോമൻ

അൻപത് വർഷങ്ങൾ ഒരേ മണ്ഡലത്തിൽ നിന്ന് ജയിച്ചു വരിക, മന്ദഹാസം പൊഴിച്ചുകൊണ്ട് സ്‌നേഹാർദ്രമായ മിഴികളോടെ ജനങ്ങളുടെയിടയിൽ നടക്കുന്ന ഉമ്മൻ ചാണ്ടി ഇന്ത്യയിലൊരു അപൂർവ്വകാഴ്ചയാണ്. ജനാധിപത്യം എന്തെന്ന് ബ്രിട്ടനെ കണ്ടോ, ഇ.എം.എസ്, ആർ.ശങ്കർ, സി.അച്യുതമേനോൻ, സി.എച്ചു്.മുഹമ്മദ് കോയ, എ.കെ.ആന്റണി, വി.എസ്, അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങിയവരെ കണ്ടോ കുറച്ചെങ്കിലും പഠിക്കുന്നത് നല്ലതാണ്. സുവർണ്ണ ജൂബിലി കൊണ്ടാടുന്ന ഉമ്മൻ ചാണ്ടി ഇന്നും ജനത്തിനൊപ്പം സഞ്ചരിക്കുന്നു. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് ഡൽഹി കേരള ഹൗസിൽ വെച്ചാണ്. 2020 ൽ എത്തിനിൽക്കുമ്പോൾ അധികാരം കിട്ടിയാൽ അഹന്ത, അഹംകാരത്തിനൊപ്പം ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം എന്നത് ദുരാഗ്രഹികൾ ഉപേക്ഷിക്കുന്നില്ല. ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ ബ്രിട്ടനിലെ മുൻ സഹമന്ത്രിയും, എം.പിയുമായ സ്റ്റീഫൻ റ്റി൦സ് മനസ്സിലേക്ക് വരുന്നു. ഏഷ്യാക്കാർ കൂടുതലായി പാർക്കുന്ന ഈസ്റ്റ് ലണ്ടനിൽ നിന്ന് ഒരു ബ്രിട്ടീഷ്‌കാരൻ തുടർച്ചയായി എം.പി. യാകുന്നത് കൗതുകത്തോടെ കാണുന്നു. അദ്ദേഹത്തെ ജനങ്ങൾ കാണുന്നത് വേഷങ്ങൾ കെട്ടിയാടുന്ന നായകനായിട്ടല്ല അതിലുപരി ഒരു ജനപ്രിയ നായകനായിട്ടാണ്. സാധാരണക്കാർക്കൊപ്പം ക്യുവിൽ നിൽക്കുന്നു, മറ്റുള്ളവർക്കൊപ്പം കടയിൽ ചായ കുടിക്കുന്നു, ട്രെയിനിൽ സഞ്ചരിക്കുന്നു. ഒരിക്കൽ ഇവിടുത്തെ ഒരു ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാനൊരു പരാതി ഇദ്ദേഹത്തിനയച്ചു. പരാതി കിട്ടിയയുടൻ അദ്ദേഹം എന്റെ വീട്ടിൽ വരുന്നു. ഇദ്ദേഹം എന്റെ ഇംഗ്ലീഷ് നോവൽ മലബാർ എ ഫ്ളയിം ബ്രിട്ടീഷ് പാർലമെന്റിൽ വെച്ച് പ്രകാശനവും നടത്തിത്തിയിട്ടുണ്ട്. മാത്രവുമല്ല ഇവിടുത്തെ പല മന്ത്രിമാരും സൈക്കിളിൽ സഞ്ചരിക്കുന്നു. ഒരു ജനാധിപത്യത്തിന്റ മഹത്വ൦ ഇവിടെ കാണുമ്പൊൾ ഇന്ത്യയിലെ സമ്പന്നർ അടക്കി വാഴുന്ന ജനാധിപത്യത്തിന്റ കണക്കെടുപ്പ് കാലുപിടിച്ചു് തോളിലും ഒടുവിൽ തലയിലും കയറുന്നതായി കാണാറുണ്ട്.

മഹാത്മാഗാന്ധി, നെഹ്‌റു, പട്ടേൽ, ഡോ. അബേദ്ക്കർ, വി.കെ.കൃഷ്ണമേനോൻ, മൻമോഹൻ സിംഗ് തുടങ്ങി ധാരാളം വ്യക്തിപ്രഭാവമുള്ളവരൊക്കെ ഇംഗ്ലണ്ടിൽ നിന്ന് പഠിച്ചു പോയവരാണ്. നമ്മുടെ ഉമ്മൻ ചാണ്ടി ഇവിടെ വന്ന് പഠിച്ചിട്ടുമില്ല. അദ്ദേഹത്തിൽ കാണുന്നത് സ്‌നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനവീയത നിറഞ്ഞ ആത്മജ്ഞാനത്തിന്റ പ്രകാശവർഷങ്ങളാണ്. മനുഷ്വത്വമുള്ളവർക്ക് പാവങ്ങളുടെ നൊമ്പരങ്ങൾ കണ്ടിട്ടും കാണാതിരിക്കാൻ സാധിക്കില്ല. അതെപ്പോഴും അവരുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും. അവർക്ക് മാത്രമെ സഹജീവികളെ സമഭാവനയോടെ കാണാൻ സാധിക്കു. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ജലവും നൽകാതിരിക്കാൻ സാധിക്കില്ല. അതിനെക്കാൾ പുണ്യം മനുഷ്യജീവിതത്തിൽ മറ്റെന്താണുള്ളത്? മനുഷ്യനന്മക്കായി അഹോരാത്രം പ്രവർത്തിക്കുന്ന ആർക്കും ആരാധകരും അനുയായികളുമുണ്ട്. അത് കെട്ടിപ്പൊക്കുന്ന ഫാൻസ്‌ അസ്സോസിയേഷനല്ല. കേരളത്തിലെ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക സാഹിത്യ രംഗത്ത് പാപഭാരവുമായി ധാരാളം ചുമടുതാങ്ങികൾ ഉള്ളപ്പോൾ കുറെ പാവങ്ങൾ ആ ഭാരം ഇറക്കിവെക്കുന്നത് ഉമ്മൻ ചാണ്ടിയിലാണ്. അതുകൊണ്ടുതന്നയാണ് ഐക്യ രാഷ്ട്രസഭയുടെ ജനസമ്പർക്ക പുരസ്‌ക്കാരത്തിന് അദ്ദേഹം അർഹനായത്. അതിനെ പാടിപുകഴ്ത്താൻ ഫേസ് ബുക്ക് ഗുണ്ടാപ്പടയില്ലാതിരുന്നത് നന്നായി.

ഉമ്മൻ ചാണ്ടി ഒരു സാഹിത്യകാരനോ കവിയോ അല്ലാതിരിന്നിട്ട് കുടി അദ്ദേഹം അന്തസ്സാർന്ന സേവനമാണ് കാഴ്ചവെക്കുന്നത്. ഗുരുദേവൻ പറഞ്ഞതുപോലെ മനുഷ്യൻ ഒരു ജാതി മാത്രമെന്ന ചിന്ത സങ്കടപെടുന്ന, ഞെരിപിരികൊള്ളുന്ന പാവങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കാരണമാകുന്നു. പാവങ്ങളുടെ കണ്ണുകളിൽ നിറയുന്ന മിഴിനീർ കലവറയില്ലാത്ത സ്‌നേഹത്തെ കാണിക്കുന്നു. വാൽമീകി മഹർഷിയുടെ കവിത “മാനിഷാദ” അനീതിക്കെതിരെയുള്ള ഒരു പോരാട്ടമായിരിന്നു. രാഷ്ട്രീയക്കാരനും സർഗ്ഗ പ്രതിഭകളും പോരാളികളാണ്. ഒരു കാട്ടാളൻ ഇണക്കിളികളിൽ ഒന്നിനെ കൊല്ലുമ്പോൾ ചോദിച്ചത് “എരണംകെട്ട കാട്ടാള” എന്നാണ്. ഇന്ന് “എരണം കേട്ട ഭരണകൂടങ്ങളെ, മത -വർഗ്ഗിയ വാദികളെ ” എന്ന് വിളിക്കാൻ ആരുമില്ല. അങ്ങനെ സംഭവിച്ചാൽ വിശപ്പിൽ നിന്നുള്ള ദുരം കുറയും, അധർമ്മം ധർമ്മമായി മാറും. ചൂഷണവും കുറയും. നമ്മുടെ നാടിന്റ ശാപമാണ് രാഷ്ട്രീയക്കാരുടെ മനസ്സിലൊന്ന് പുറത്തൊന്ന് എന്ന പ്രമാണം. ഉമ്മൻ ചാണ്ടിയിൽ അത് കാണാറില്ല. കള്ളവും കാട്ടുതീയും വേഗം പടരുന്നതുപോലെ ചതിയും വഞ്ചനയും നടത്തുന്നവരെ പാടിപുകഴ്ത്താൻ മാഫിയ ഗ്രൂപ്പുകളും കച്ചവടക്കണ്ണുള്ള സാമുഹ്യ മാധ്യമങ്ങളുമുണ്ട്.

ഉമ്മൻ ചാണ്ടിയുടെ മകൾ ഒരിക്കൽ പറയുന്നത് കേട്ടു. പിതാവിന്റ പേരിൽ രാഷ്ട്രീയ രംഗത്ത് വരാൻ ശ്രമിക്കരുത്. സ്വന്തം കഴിവിലുടെ ഏത് രംഗത്തും കടന്നു വരിക. ഇന്നത്തെ രാഷ്ട്രീയ വ്യാപാരക്കാർക്ക് കരുത്തനായ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ ഒരു ഗുണപാഠമാണ്. കാപട്ട്യമുള്ളവരാണ് അധികാരത്തിലിരുന്ന് സ്വജനപക്ഷവാതവും നീതിനിഷേധങ്ങളും നടത്തുന്നത്. ഇവരെ വീണ്ടും വീണ്ടും അധികാരത്തിലെത്തിക്കുന്ന കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യർ ഇന്നും ജീവിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ കുലീനത്വമുള്ള, പുഞ്ചിരിക്കുന്ന, മനസ്സ് തുറന്ന് സംസാരിക്കുന്നതൊക്കെ എതിരാളികൾക്കുപോലും തള്ളിക്കളയാൻ സാധിക്കില്ല. പ്രവാസികളുടെ കാര്യത്തിലും അദ്ദേഹത്തിന്റ പങ്ക് വലുതാണ്. അതിൽ മുന്നിട്ട് നിൽക്കുന്നതാണ് ഇറാക്കിൽ ഭീകരുടെ തടവറയിൽ കഴിഞ്ഞ നഴ്‌സസിനെ കേന്ദ്ര സഹായത്തോടെ രക്ഷപ്പെടുത്തിയത്. ഇന്ത്യയിലെ പാവങ്ങളെ തട്ടിക്കളിക്കുന്നതുപോലെ പാവപ്പെട്ട പ്രവാസികളെ തട്ടിക്കളിക്കുന്ന രാഷ്ട്രീയ നാടകം കേരളത്തിൽ അവസാനിപ്പിക്കണം. നമ്മുടെ സാമുഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള എം.എ.ബേബി, രാമചന്ദ്രൻ കടന്നപ്പള്ളി, ബിനോയ് വിശ്വം, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, രമേശ് ചെന്നിത്തല, ജി.സുധാകരൻ തുടങ്ങി കുറാച്ചുപേർ സമൂഹത്തോട് കരുണയും കരുതലുമുള്ളവരാണ്. ഉമ്മൻ ചാണ്ടി എനിക്ക് പ്രവാസി ഭാഷാമിത്രം സാഹിത്യപുരസ്കാരം തന്നതും ഈ അവസരം ഓർക്കുന്നു. കേരളത്തിലെ 19 -മത് മുഖ്യമന്ത്രിയായി മാറിയ ഉമ്മൻ ചാണ്ടി അഖിലകേരള ബാലജനസഖ്യ൦, കെ.എസ്.യു. യുത്തു് കോൺഗ്രസ്, ഐ,എൻ.ടി.യൂ.സി, കേന്ദ്ര കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ രംഗങ്ങളിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. രാഷ്ട്രീയ നിറം നോക്കി സാഹിത്യത്തെ കാണുന്നതുപോലെ നോക്കാതെ പലതും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. സമൂഹത്തിനാവശ്യം പാവങ്ങളുടെ നൊമ്പരമറിയുന്ന, സത്യവും നീതിയും നടപ്പാക്കുന്ന, നന്മ നിറഞ്ഞ ജനപ്രതിനിധികളെയാണ്. യേശുക്രിസ്തു പാപികളെ പാപങ്ങങ്ങളിൽ നിന്ന് രക്ഷിച്ചതുപോലെ എതിർപാർട്ടികളിലുള്ളർ തന്നെ തല്ലിയപ്പോഴും കല്ലെറിഞ്ഞപ്പോഴും അവരോട് ക്ഷമിക്കുക മാത്രമല്ല അവരൊക്കെ കോൺഗ്രസ് ആയി മാറുകയും ചെയ്തത് വിസ്മയത്തോടെ കണ്ടു. ആരിലും ആനന്ദാശ്രുക്കൾ നിറയുന്ന പ്രവർത്തിയാണത്. ഗാന്ധിജിയുടെ ഈ അരുമ ശിഷ്യന് ആയുസ്സും ആരോഗ്യവുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

എടത്വാ: ആതുര സേവനപാതയിലൂടെ അശരണർക്ക് ആശാദീപമായി മാറിയ ഡോ. ജോൺസൺ വി ഇടിക്കുള ലോക സമാധാനം ലക്ഷ്യമിട്ട് വേറിട്ട പ്രവർത്തനങ്ങളിലൂടെ മാത്യകയാകുകയാണ്.

ഐക്യത്തിന്റെയും മതസൗഹാർദ്ധത്തിന്റെയും സന്ദേശം പ്രചരിപ്പിക്കന്നതിന് കഴിഞ്ഞ 10 വർഷമായി നടത്തി വരുന്ന ശ്രമങ്ങൾ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. വേൾഡ് പീസ് ഫൗണ്ടേഷൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ 2012 ൽ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ഡർബാർ ഹാളിലും ഡൽഹി വൈ.എം.സി.എയിലും ഗാന്ധി പീസ് ഫൗണ്ടേഷൻ ആസ്ഥാനത്തും മറ്റ് വിവിധ സംസ്ഥാനങ്ങളിലും കോളജുകളിലും സ്കൂളുകളിലും,ഗാന്ധി സ്മാരക കേന്ദ്രം എന്നിവിടങ്ങളിലും ലോകസമാധാന ചങ്ങല പ്രദർശനങ്ങൾ നടത്തുകയും ലോകത്തെ ഏറ്റവും വലിയ സമാധാന ചങ്ങല എന്ന നിലയിൽ ലിംങ്കാ ലോക റിക്കാർഡിലും ഇടം ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ തലവടി ബെറാഖാ ഭവനിൽ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മേഖലകളിലും നടത്തി വരുന്ന പ്രവർത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യു ആർ.എഫ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.

കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരവും നേടിയിട്ടുണ്ട്. ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തോടൊപ്പമുള്ള അവാർഡ്‌ തുകയും സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ യൂത്ത് അവാർഡിനോടൊപ്പം ഉണ്ടായിരുന്ന തുകയും നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നല്കി വീണ്ടും മാതൃക ആകുകയായിരുന്നു.

ബാലജനസഖ്യത്തിലൂടെയാണ് പൊതു പ്രവർത്തന ശൈലി ഉൾക്കൊണ്ടത്.1986 ൽ വേൾഡ് വിഷൻ്റെ ആദ്യകാല പ്രവർത്തകൻ ആയിരുന്നു. സമൂഹം അറപ്പോടെയും വെറുപ്പോടെയും കാണുന്നതിനപ്പുറം ബന്ധുക്കളുടെയും മിത്രങ്ങളുടെയും അവഗണനയും സഹിച്ച് നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പമാണ് 2003 മുതൽ ഉള്ള ക്രിസ്മസ് ഉൾപെടെയുളള വിശേഷ ദിവസങ്ങൾ ചിലവഴിക്കുന്നത്.

കേരളത്തിലെ തീര പ്രദേശങ്ങളിൽ ഉണ്ടായ സുനാമി ബാധിത പ്രദേശങ്ങളിൽ ഡോ.ജോൺസൺ നടത്തിയ ജീവകാരുണ്യ _ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ക്യാമ്പിൽ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. .വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ യൂത്ത് അവാഡിനും അർഹനായിട്ടുണ്ട്.

ശൈശവ വിവാഹം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപെട്ട 10000 വിദ്യാർത്ഥികൾ ഒപ്പിട്ട ഭീമ ഹർജി 2004ൽ രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നു.ചിക്കൻ ഗുനിയ പടർന്നു പിടിച്ചപ്പോൾ “സഞ്ചരിക്കുന്ന ആശുപത്രി “യിലൂടെ അംഗൻവാടികൾ , സ്കൂളുകൾ ,കോളജുകൾ എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പരിശോധനയും സംഘടിപ്പിച്ച് പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിക്കാതിരിക്കാൻ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഓപ്പൺ ഫിവർ ക്ലിനിക്കിന് നേതൃത്വം നല്കി. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അന്ധതാ നിവാരണ സമിതിയുമായി സഹകരിച്ച് വിവിധ ജില്ലകളിലുടനീളം നേത്ര ദാന ബോധവത്ക്കരണ സന്ദേശ യാത്ര നടത്തുകയും ചെയ്തു.

കൊല്ലം പുറ്റിങ്ങൽ ക്ഷേത്ര ദുരന്തഭൂമിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുവാനും ക്ഷേത്രത്തിന്റെ ഒരു കി.മി. ചുറ്റളവിൽ ഉളള വീടുകളിലെ കിണറുകളിൽ മാംസ അവശിഷ്ഠങ്ങൾ വീണതിന് തുടർന്ന ശുദ്ധജലം ലഭിക്കാത് ജനം വലഞ്ഞപ്പോൾ വീടുകളിൽ നേരിട്ട് കുടിവെള്ളം വിതരണം ചെയ്യുവാനും നേതൃത്വം നല്കി.

തന്റെ നിരന്തരമായ ഇടപെടലുകളിലൂടെ സാമൂഹിക നന്മക്കു ഉതകുന്ന നിരവധി ഉത്തരവുകൾ അധികൃതരിൽ നിന്ന് നേടി എടുത്തിട്ടുണ്ട്. തെരുവ് നായ് ശല്യം വർദ്ധിച്ചതിനെ തുടർന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട നല്കിയ നിവേദനത്ത തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും പേവിഷബാധക്കുള്ള പ്രതിരോധ മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.10 വർഷം അടഞ്ഞുകിടന്ന എടത്വാ പബ്ളിക്ക് ലൈബ്രററി നവീന രീതിയിൽ ഉളള സൗകര്യങ്ങളോടു കൂടി പ്രവർത്തനം ആരംഭിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ഇദ്ദേഹത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചിരുന്നു.

രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ കണ്ടെയ്ൻമെൻ്റ് സോൺ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളെ ഏകോപ്പിച്ച് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നുണ്ട്.

ആരോഗ്യ വകുപ്പ് (കെഎസ്എ) അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ആയ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ , ദാനിയേൽ എന്നിവർ മക്കളും ആണ്.വിവിധ പ്രാദേശിക _ അന്തർദേശിയ പ്രസ്ഥാനങ്ങളിൽ സജീവ നേതൃത്വം വഹിക്കുന്ന ഡോ.ജോൺസൺ വി ഇടിക്കുള യു.ആർ.എഫ് വേൾഡ് റെക്കാർഡ്സ് ഏഷ്യൻ ജൂറി കൂടിയാണ്. സേവനപാതയിലൂടെ ലോക റിക്കോർഡിൽ ഇടം പിടിച്ചെങ്കിലും ഡോ. ജോൺസൺ വി ഇടിക്കുള വിനയാന്വിതനായി തന്റെ യാത്ര വീണ്ടും തുടരുന്നു; ”ഈ ചെറിയവരിൻ ഒരുവന് ചെയ്തത് എനിക്കായി ചെയ്യുന്നു ” എന്നുള്ള യേശുനാഥൻ്റെ കല്പന നിറവേറ്റുവാൻ..

ബിജു ഗോപിനാഥ്

സമീക്ഷ യുകെ യുടെ നാലാം വാർഷിക സമ്മേളനം ചരിത്രത്തിൽ ഇടം പിടിക്കാൻ പോവുകയാണ് . ഒക്ടോബർ 4നു വെബിനാറായി നടത്തുന്ന പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഇന്ത്യയിലെയും യുകെയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരും പ്രമുഖ വാഗ്മികളും ആണ് സമീക്ഷയുടെ വേദിയിൽ അണിനിരക്കുന്നത് . യുകെ യിൽ ആദ്യമായിട്ടായിരിക്കും ഒരു സംഘടന രാജ്യത്തെമ്പാടുമുള്ള ബ്രാഞ്ചുകളിലെ അംഗങ്ങളെയും ഇന്ത്യയിലും യുകെയിലും ഉള്ള പ്രാസംഗികരേയും കോർത്തിണക്കി ഒരു സമ്മേളനം നടത്തുന്നത് . പൊതുസമ്മേളനത്തിൽ സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗം സ.എം എ ബേബി ,എഐസി ജിബി സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ , സ. എം സ്വരാജ് എംഎൽഎ, ദക്ഷിണേന്ത്യൻ ചലച്ചിത്ര വേദിയിലെ നിറസാന്നിധ്യമായ ശ്രീ ഹരീഷ് പേരടി , ഇന്ത്യൻ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ.രശ്മിത രാമചന്ദ്രൻ എന്നിവരാണ് വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നത്.

ദേശിയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളിലെയും സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. ഭാവിയിൽ സംഘടനാ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് മികച്ച രീതിയിലുള്ള ചർച്ചകളാണ് ബ്രാഞ്ചുസമ്മേളനങ്ങളിലെ പ്രതിനിധികൾ മുന്നോട്ടു വയ്ക്കുന്നത് . ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങൾ ബ്രാഞ്ചിന്റെ പ്രതിനിധികൾ ദേശീയ സമ്മേളനത്തിൽ ചർച്ച ചെയ്യാനായി അവതരിപ്പിക്കും.

സമീക്ഷ യുകെ കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയ പരിപാടികളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുവാനും വേണ്ടിയുള്ള പ്രതിനിധി സമ്മേളനം ഒക്ടോബർ 11നു സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ സ.പി രാജീവ് ഉദ്‌ഘാടനം ചെയ്യും.

സമ്മേളനം വിജയിപ്പിക്കുന്നതിനായി രംഗത്തുള്ള എല്ലാ സമീക്ഷ പ്രവർത്തകരെയും അഭ്യുദയകാംഷികളെയും സമീക്ഷ യുകെ ദേശിയ സമിതിക്കു വേണ്ടി അഭിവാദ്യം ചെയ്ത പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും യൂകെയിലും ലോകത്തെമ്പാടും ഉള്ള മലയാളി സമൂഹത്തെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്തു.

സുശാന്ത് സിങിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് സിബിഐ. ഇത് സൂചിപ്പിക്കുന്ന നിർണായക തെളിവുകൾ സിബിഐ സംഘത്തിന് ലഭിച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടൻ മുംബൈയിൽ തിരികെ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം ഉടൻ തങ്ങളുടെ പരിശോധനാ റിപ്പോർട്ട് സിബിഐയ്ക്കു കൈമാറും. ഇന്നലെ റിപ്പോർട്ട് നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പോസ്റ്റ്മോർട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്.

ഇതിന് പുറമേ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ലഹരിമരുന്ന് കേസിൽ താരത്തിന്റെ മുൻ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരെയും എൻസിബി ചോദ്യം ചെയ്യും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ ഇരുവരുടെയും പേരുവിവരങ്ങൾ ഉണ്ടെന്നാണ് എൻസിബി വ്യക്തമാക്കുന്നത്. റിയ ചക്രവർത്തിയുടെ വാട്ട്സാപ്പ് സന്ദേശങ്ങളിൽ പല ഉന്നതരുടെയും പേര് വിവരങ്ങൾ ഉള്ളതായും റിപ്പോർട്ടുകളുണ്ട്. ദിഷയുടെയും സുശാന്തിന്റെയും മരണം തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അന്വേഷണം നിർണായക ഘട്ടത്തിലേക്കാവും നീങ്ങുക.

ഖുർആന്റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാം എന്ന് മന്ത്രി കെ.ടി ജലീൽ തന്നെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞതോടെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഇതു തന്നെയല്ലേ യുഡിഎഫും പറഞ്ഞതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു.

‘ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്. അതിന്റെ പേരിലല്ലേ വിശുദ്ധ ഖുർആനെ സി.പി.എം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഖുർആന്റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയൻ മാപ്പു പറയുമോ? സ്വർണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള സമരത്തെ ഖുർആൻ വിരുദ്ധ സമരമായി ചിത്രീകരിച്ച് വിശ്വാസികളെ വേദനിപ്പിച്ചതിന് കൊടിയേരി ബാലകൃഷ്ണൻ മാപ്പു പറയുമോ?’ ഫിറോസ് ചോദിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി‍. അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം. രാഷ്ട്രീയമില്ലെന്ന് പറയുന്നവരുടെ കണ്ണ് പൊട്ടയായിരിക്കാം. പാഴ്സല്‍ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തില്ല‌െന്നും കാനം ചൂണ്ടിക്കാട്ടി. മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു.

വൈറ്റ് ഹൗസ് വിലാസത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയിൽനിന്നാണ് കവർ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റൽ ഇൻസ്പെക്‌ഷൻ സർവീസും കാനഡയിലെ ഏജൻസികളുമായി ചേർന്നാണ് അന്വേഷിക്കുന്നത്. കവർവന്ന വിലാസത്തിൽനിന്ന് നേരത്തെ അയച്ച പോസ്റ്റുകൾ ഉൾപ്പെടെ പരിശോധിക്കും. അറസ്റ്റിലായ സ്ത്രീയാണോ കവർ അയച്ചത് എന്നുൾപ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

ജയിൽ മോചനത്തിനായി മുന്നിട്ട് നിന്ന പ്രിയങ്കാ ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം പ്രിയങ്കയെ കാണാനെത്തിയത്. യുപി സർക്കാർ ഇനിയും വേട്ടയാടുമോ എന്ന ഭയത്തിൽ ഇദ്ദേഹം രാജസ്ഥാനിലേക്ക് താമസം മാറ്റിയിരുന്നു. പ്രിയങ്ക തന്നെയാണ് രാജസ്ഥാനിൽ സുരക്ഷിതമായ ഇടം ഒരുക്കിയതും.

യുപി പൊലീസ് ദേശസുരക്ഷാ നിയമം അനുസരിച്ച് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ അലഹാബാദ് ഹൈക്കോടതി ജില്ലാ മജിസ്ട്രേട്ടിന്റെ നടപടിയെ വിമർശിക്കുകയും ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ 2017 ൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ വിമർശിച്ചതിനാൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്നും താനും കുടുംബവും കഷ്ടപ്പാടുകൾ സഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളില്‍ കാണികളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ എന്‍ട്രിയായിരുന്നു രജിത് കുമാറിന്റേത്. എന്നാല്‍ ബിഗ് ബോസില്‍നിന്ന് പുറത്തു വന്ന രജിത്ത് കുമാറിനെ സ്വീകരിക്കാന്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ മറികടന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ജനം തടിച്ചു കൂടിയിരുന്നു.

ഈ സംഭവത്തില്‍ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ രജിത്ത് കുമാര്‍. ‘ആ വിഷയത്തില്‍ എന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്. ഞാന്‍ ബിഗ്‌ബോസില്‍നിന്ന് തിരിച്ച് വരികയായിരുന്നല്ലോ. അവിടെ തടിച്ചുകൂടിയ ആളുകളുടെ ഉത്തരവാദിത്വം എങ്ങനെയാണ് എന്റെ പേരിലാവുന്നത്.’ രജിത് കുമാര്‍ പറയുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ പോലീസിന് അത് മനസിലായിരുന്നുവെന്നും. അവര്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാത്രമാണ് എനിക്കെതിരെ കേസ് എടുത്തത്. രജിത് കുമാര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ പ്രതികരിച്ചത്.

സംഭവത്തെ തുടര്‍ന്ന് പോലീസ് തന്റെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചുവെന്നും. ഇപ്പോള്‍ അത് റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇപ്പോള്‍ ഞാന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത മനുഷ്യനാണെന്നും രജിത് കുമാര്‍. ഇത്തരം അവസ്ഥകള്‍ ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രരിപ്പിക്കുമെന്നും രജിത് കുമാര്‍ പറയുന്നു.

രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തില്‍. ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറര്‍ ആയിരുന്നു രജിത് കുമാര്‍ അന്ന്. ആര്യ എന്ന ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു അന്നത്തെ കൂവല്‍ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവല്‍. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികള്‍ നേടിക്കൊടുത്തു. രജിത്കുമാറിന് തുടര്‍ച്ചയായി പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും. ഇത്തരത്തില്‍ രജിത് കുമാറിന്റെ പല പ്രസ്താവനകളും വിവാദം സൃഷ്ടിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved