സ്റ്റോക്ക് ഓൺ ട്രെൻഡ്: കൊറോണയെന്ന കുഞ്ഞൻ വൈറസ് ലോകജനതയെ എങ്ങനെയെല്ലാം അതിഭീകരമായി ആക്രമിക്കുന്നു എന്ന വാർത്തകളിൽ കൂടി കടന്നു പോകുന്ന നാളുകൾ ആണ് ഇപ്പോൾ. നമ്മുളുടെ പ്രിയപ്പെട്ടവരെയും ആത്മാർഥ സുഹൃത്തുക്കളെയും ഒക്കെ നഷ്ടപ്പെടുന്ന നമ്മെ വേദനിപ്പിക്കുന്ന നിമിഷങ്ങൾ അല്ലെങ്കിൽ അങ്ങനെയുള്ള ആഴ്ചകളും മാസങ്ങളും ആണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇപ്പോൾ ലോകജനതയുടെ നിലവിലുള്ള ഒരു ജീവിത സാഹചര്യം.. 
ഇനി പ്രവാസലോകത്തേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇന്ന് വരെ അനുഭവിക്കാത്ത ജീവിത വഴികൾ. ഒരു കൊച്ചു ജീവിതം മുന്നിൽ കുടുംബത്തിനും ബന്ധുക്കൾക്കും ഞാൻ ഒരു താങ്ങാകണം എന്ന് കരുതി പിറന്ന മണ്ണ് ഉപേക്ഷിച്ചു പ്രവാസിയായി ലോകത്തെ പല രാജ്യങ്ങളിൽ എത്തിപ്പെട്ട നഴ്സുമാർ.. ലോകമെമ്പാടും ഉള്ള മലയാളികളും ഭരണകർത്താക്കളും ആവശ്യം വരുമ്പോൾ ‘മാലാഖമാർ’ എന്ന വിളിപ്പേർ ചാർത്തി നൽകിയ നഴ്സുമാർ.. ജീവിക്കാനുള്ള വക ഞങ്ങൾക്ക് തരണേ എന്ന് ചോദിച്ചാൽ നഴ്‌സിംഗ് എന്നത് ‘അവശ്യ സർവീസ്’ ആയി പ്രഖ്യപിച്ച് സമരത്തിന്റെ കൂമ്പ് വാട്ടുന്ന പരിപാടി കാണിക്കുന്ന കാലാകാലങ്ങളിലെ ഭരണകർത്താക്കളാണ് മാലാഖമാർ എന്ന് വിളിക്കുന്നത് ഒരു വിരോധാഭാസമായി നിങ്ങൾക്ക് തോന്നിയാൽ അതിൽ തെറ്റ് കണ്ടുപിടിക്കാൻ സാധിച്ചെന്നു വരില്ല.. അങ്ങനെ ഇല്ലാത്ത കാശ് ഉണ്ടാക്കി പഠിച്ച് മെച്ചപ്പെട്ട ജീവിതം തേടി നാട് വിട്ടവരാണ് മലയാളി നഴ്സുമാർ എന്ന് പറഞ്ഞാൽ അതിൽ തെറ്റ് ഉണ്ടെന്ന് തോന്നുന്നില്ല.. അങ്ങനെ മലയാളികൾ മിക്കവാറും എല്ലാ സ്ഥലങ്ങളിലും എത്തിപ്പെട്ടു… കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഒരുപാടു മലയാളി നഴ്സുമാർ യുകെയിലുമെത്തി.
വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രവാസജീവിതത്തിന്റെ അടിത്തറയാണ് എന്ന് മനസ്സിലാക്കുന്നത് പലരും പ്രവാസിയായതിന് ശേഷമാണ്. ഇതിനെല്ലാം ഇടയിലും യുകെയിലെ മലയാളികളായ പ്രവാസികൾ തങ്ങളുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയിരുന്നു. എന്നാൽ കൊറോണയുടെ പിടിയിൽ യുകെ വീണതോടെ നഴ്സുമാരുടെയും കുടുംബത്തിന്റെയും മേൽ ഉണ്ടാക്കിയ ഭയം ഇന്നും ഒരു പരിധി വരെ നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ ഉണ്ടായ ഭയത്തെ മറികടന്ന് തങ്ങളുടെ കടമയെക്കുറിച്ചു നല്ല ബോധ്യമുള്ള നഴ്സുമാർ സമാനതകളില്ലാത്ത കൊറോണയുമായി യുദ്ധത്തിനിറങ്ങി എന്നത് പിന്നീട് കണ്ടു. ഇത് ഒരു വശം
മറുഭാഗത്തെ ജീവിതം അതിലും ദയനീയം. സ്കൂളുകൾ അടച്ചു അതോടൊപ്പം എല്ലാ സ്ഥാപനങ്ങളും.. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഇരിപ്പായി കുട്ടികളും… കളിച്ചു നടക്കേണ്ട പ്രായത്തിൽ കൂട്ടിലടച്ച പക്ഷിക്ക് തുല്യം… സാംസ്ക്കാരിക സംഘടനാ പ്രവർത്തനങ്ങൾ നിന്നു അതുപോലെ ആരാധനാലയങ്ങളും അടക്കപ്പെട്ടു… മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ജീവിത സാഹചര്യം… ഡ്യൂട്ടി കഴിഞ്ഞെത്തുന്ന നഴ്‌സായ അമ്മ… ‘അമ്മെ’ എന്ന് വിളിച്ചു ഓടിയടുക്കുന്ന കുഞ്ഞുങ്ങളെ ഒന്നാശ്വസിപ്പിക്കാനാവാതെ അകന്നുപോകേണ്ട സാഹചര്യങ്ങൾ…. അനുഭവിച്ചവർ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങൾ ആണ്…
ഇവിടുന്നാണ് മലയാളികൾ അതിജീവനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്… മനസ്സ് മരവിക്കുന്ന മരണവാർത്തകൾ തങ്ങളെ തളർത്താത്ത മറ്റൊരു തലത്തിലേക്ക് മലയാളികൾ ഉണരുകയായിരുന്നു. ഓൺലൈൻ ലൈവ് ഷോകളുടെ ഒരു ഘോഷയാത്രയാണ് ഇപ്പോൾ നാം കാണുന്നത്. വീടിനുള്ളിൽ ഇരുന്നു ക്രിയാത്മമായി പ്രവൃത്തിക്കുന്ന ഒരു യുകെ മലയാളി സമൂഹം… യുകെയിലെ കൊച്ചുകേരളമെന്ന് അറിയപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷനിൽ ഉള്ളത് ഇരുപതോളം യൂണിറ്റുകൾ… പ്രാർത്ഥനാസമ്മേളനങ്ങൾ കൊറോണയിൽ നിലച്ചു എങ്കിലും അതിന്റെ കെട്ടുറപ്പിനെ ഒരുതരത്തിലും തൊടാൻ കൊറോണക്ക് സാധിക്കില്ല എന്ന് തെളിയിക്കുന്നതാണ് ഹോളി ട്രിനിറ്റി ന്യൂ കാസിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോ…

ഏതു പ്രതികൂല സാഹചര്യത്തിലും ബന്ധങ്ങളുടെ വില മനസിലാക്കുന്ന മലയാളികൾ.. കുടുംബമായി ഒന്നിച്ചുള്ള ഭക്ഷണവും പ്രാർത്ഥനകളും കൺകെട്ടികളികളും, പണ്ട് നാട്ടിൽ ചെയ്തിട്ടുള്ളതുപോലെ കപ്പ, ഇഞ്ചി ഒന്നും നടാൻ പറ്റില്ല എങ്കിലും അല്പ്പം ഗാർഡൻ പണികളൊക്കെയും കൂട്ടിച്ചേർത്തു മനോഹരമാക്കിയപ്പോൾ കാണുന്ന മറ്റുള്ളവർക്ക് കൂടി സന്തോഷം പ്രധാനം ചെയ്യുകയായിരുന്നു. അത് ഒരു പ്രചോദനമാണ് പകർന്നു നൽകുന്നത്… ഇവിടെയാണ് നാം യൂണിറ്റിന്റെയും ഭാരവാഹികളെയും അനുമോദിക്കേണ്ടത്. വിഷമങ്ങളിൽ ചെറിയ ഒരു ഫോൺ വിളി പോലും മറ്റുള്ളവർക്ക് നൽകുന്ന ആത്മബലം അറിയാത്തവരല്ല നമ്മൾ…. സമയമില്ലാത്ത നമ്മൾ ഇപ്പോൾ സമയം ഉള്ളവരായി… സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹോളി ട്രിറ്റിനിറ്റി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ മിന്നും താരങ്ങളായ അവർ ഇപ്പോൾ ഇറക്കിയ ഈ മനോഹരമായ ഈ കൊച്ചു വീഡിയോ വഴി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ മുഖമായി മാറി എന്ന് പറഞ്ഞാൽ അത് അധികമായിപ്പോയി എന്ന് കരുതേണ്ടതില്ല. ആദ്യമായി സ്റ്റോക്ക് വിമെൻസ് ഫോറം ഇത്തരത്തിൽ ഇറക്കിയപ്പോൾ ഇരുപതിലധികം കുട്ടികളെ അണിനിരത്തി സാംസ്ക്കാരിക സംഘടനക്ക് വേണ്ടി മഞ്ജു ജേക്കബ് മറ്റൊരു വീഡിയോയുമായി കളം നിറഞ്ഞിരുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറത്തായി ഓരോ കുടുംബത്തെയും പൂർണ്ണമായി ഈ പരിപാടിയിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഇതിലെ വ്യത്യസ്തത. യൂണിറ്റ് പ്രസിഡന്റ് ആയ ഡേവിസ് പുതുശ്ശേരിക്കും സെക്രട്ടറി ആയ സിജി ബിനോയിക്കും സന്തോഷിക്കാൻ ഇതിലേറെ എന്ത് വേണം…

[ot-video][/ot-video]
ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച മൂന്ന് കോണ്‍ഗ്രസുകാര്‍ക്ക് സസ്പെന്‍ഷന്‍. വിപ് ലംഘിച്ചെന്ന് കെപിസിസി കണ്ടെത്തി. അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. ആതിര പ്രസാദ്, അംബിക വിജയന്‍, അനില രാജേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍
യുഡിഎഫ് വോട്ടുകൾ ഭിന്നിച്ച തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്ക് ഒടുവിലായിരുന്നു നഗരസഭാ അധ്യക്ഷനായി കേരള കോൺഗ്രസ് എം (ജോസഫ്) ഉന്നതാധികാര സമിതി അംഗവും സി.എഫ്. തോമസ് എംഎൽഎയുടെ സഹോദരനുമായ സാജൻ ഫ്രാൻസിസ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ടു റൗണ്ടിലായി നടന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിലെ ഏക അംഗത്തിന്റെ പിൻബലത്തിലായിരുന്നു സാജൻ ഫ്രാൻസിസിന്റെ വിജയം.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ നടന്ന തിരഞ്ഞെടുപ്പിനായി പി.ജെ. ജോസഫ്, മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നേതാക്കൾ ചങ്ങനാശേരിയിൽ എത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരിയെ വ്യാഴാഴ്ച എൽഡിഎഫ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് വിമതൻ സജി തോമസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ സിപിഎം സജിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു റൗണ്ടിലും 16–15 ആണ് സാജൻ ഫ്രാൻസിസ്– സജി തോമസ് വോട്ടു നില.
ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഴുവൻ വോട്ടുകളും കോൺഗ്രസിലെ ഷൈനി ഷാജുവിനു ലഭിച്ചു. കേരള കോൺഗ്രസിലെ ധാരണ പ്രകാരം ജോസ് കെ മാണി വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
കണ്ണുനീരും സന്തോഷവുമായി, പ്രതീക്ഷയും വിശ്വാസവുമായി; ഒരു കാത്തിരിപ്പ്. പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാത്തിരിപ്പാണിത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രി മുറിയിലും ലൈബീരിയയിലെ ഭവനത്തിലുമായി വിഭജിക്കപ്പെട്ട ഈ കുടുംബം ഹര്‍ഷമുണര്‍ത്തുന്ന കൂടിച്ചേരലിനായി മടുക്കാതെ കാത്തിരിക്കുകയാണ്.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസ്സുള്ള മകന്‍ ജിന്‍ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാര്‍ച്ച് രണ്ടിനാണ്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര.
പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്‍, ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വര്‍ദ്ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പീറ്ററും ജെന്നെയും മനസ്സിലാക്കി. ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല.
തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്. ലൈബീരിയയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുതില്‍ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഡോ. സിയ മുന്‍പും ധാരാളം കുട്ടികള്‍ക്ക് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.
പിന്നീട് പീറ്ററിനും ജെന്നെയ്‌ക്കും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു. ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികള്‍ വേണ്ടെന്ന് വച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസം നീളുന്ന വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്.
പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു.ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്.
ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. യാതനകളുടെയും കണ്ണീരിന്റെയും കഥകള്‍ വിരചിക്കുന്ന മഹാമാരിയുടെ കാലം കാരുണ്യത്തിന്റെയും കരുതലിന്റെയും അനേകം കഥകള്‍ പിറക്കുതിനും സാക്ഷിയായല്ലോ. ആ പ്രതീക്ഷയിലാണ് നിരാശരാകാതെ ജെന്നെയും കുഞ്ഞും കൊച്ചിയിലും പീറ്ററും മൂത്ത മകനും ലൈബീരിയയിലും കാത്തിരിക്കുന്നത്.
ഇന്ത്യയെ വെല്ലുവിളിച്ച് േനപ്പാള്‍, ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. ഇന്ത്യന്‍ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്‍റെ പുതിയ ഭൂപടം.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസിന്‍റെ പിന്തുണയും ബില്ലിന് ലഭിച്ചു. നേപ്പാളിന്‍റെ ഏകപക്ഷീയമായ പ്രവര്‍ത്തനത്തെ അപലപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. പ്രാദേശിക അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. മുൻ നായകനും ഓൾറൗണ്ടറുമായ അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വ്യാഴാഴ്ച മുതൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ ആവശ്യമാണ്, ഇൻഷാ അല്ലാഹ്, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നേരത്തെ പാക്കിസ്ഥാന്റെ മുൻ ഓപ്പണർ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ സഫർ സർഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. മേയ് 24നാണ് തൗഫീഖിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലിരിക്കെ സഫർ സർഫ്രാസ് മരണപ്പെടുകയും ചെയ്തിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം മണവും രുചിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയെ കോവിഡ്-19 രോഗ ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ലോകമെമ്പാടും പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ ഇവയെ കഴിഞ്ഞ രണ്ട് മാസങ്ങളായി രോഗ ലക്ഷണമായി അംഗീകരിച്ചു വരികയായിരുന്നു. പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, പേശി വേദന, കഫം, കടുത്ത ജലദോഷം, തൊണ്ട വേദന, ഡയേറിയ എന്നിവയുടെ കൂടെയാണ് പുതുക്കിയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം മണവും രുചിയും നഷ്ടപ്പെടുന്നതിനെ കൂടെ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര സംയോജിത രോഗ നിരീക്ഷണ പദ്ധതിയുടെ പോര്‍ട്ടലിലെ കേസുകള്‍ അനുസരിച്ച് 27 ശതമാനം പേര്‍ക്ക് പനിയും 21 ശതമാനത്തിന് ചുമയും 10 പേര്‍ക്ക് തൊണ്ട വേദനയും എട്ട് ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും ഏഴ് ശതമാനം പേര്‍ക്ക് തളര്‍ച്ചയും മൂന്ന് ശതമാനം പേര്‍ക്ക് ജലദോഷവും മറ്റുള്ളവ 24 ശതമാനവുമാണ്.
പ്രത്യേക ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ക്ക് റെംഡിസിവറും ടോസിലിസുമാബും കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയും നല്‍കാനും പുതുക്കിയ പ്രോട്ടോക്കോള്‍ പറയുന്നു.
എബോളയ്ക്കുവേണ്ടിയാണ് റെംഡിസിവര്‍ വികസിപ്പിച്ചതെങ്കിലും കോവിഡ്-19-നുവേണ്ടി ഉപയോഗിക്കുന്നുണ്ട്. രോഗം ഭേദമായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ രോഗിക്ക് നല്‍കുന്നതാണ് കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി. മറ്റു പല രോഗങ്ങള്‍ക്കും ഇവ ഉപയോഗിക്കുന്നുണ്ടെങ്കിലും കോവിഡ്-19-ന് എത്ര മാത്രം ഫലപ്രദമാണെന്നുള്ള പഠനം നടക്കുന്നതേയുള്ളൂ.
കൊല്ലം ജില്ലയിൽ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ. പ്രാക്കുളം സ്വദേശിനിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പ്രദേശത്തുള്ള കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
വീടിന് പുറത്ത് അമ്മയെ സഹായിക്കുകയായിരുന്ന പെൺകുട്ടി പ്രാർത്ഥനയ്ക്കായി മുറയിൽ കയറുകയായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം. ഇവരിൽ ചിലർ വീട്ടിൽ വന്ന് പോയിരുന്നതായും മുത്തച്ഛൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് ഈ സംഘത്തിൽപ്പെട്ട ഒരാൾക്കൊപ്പം പിതാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സെക്കന്‍ഡുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം തകര്‍ന്നു വീഴുന്ന കാഴ്ച. ഒരു ഗ്രാമത്തിലെ മൂന്ന് കെട്ടിടങ്ങളാണ് കനാലിലേക്ക് മറഞ്ഞു വീണത്. ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. അടുത്തിടെയാണ് കനാലില്‍ വൃത്തിയാക്കുന്ന ജോലികള്‍ നടന്നത്. അതു കാരണം കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലപ്പെട്ടതാകാമെന്നാണ് നിഗമനം. കുറച്ച് ദിവസം മുന്‍പ് കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
[ot-video][/ot-video]
നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. നൂറിലധികം മദ്യകുപ്പികള്‍ പൊലീസ് പിടികൂടിയതായിട്ടാണ് റിപ്പോര്‍ട്ട്. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വെച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്‌ററ് ചെയ്തു.
മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍ ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂര്‍ പൊലീസാണ് മദ്യകുപ്പികള്‍ പിടികൂടിയത്.
തെന്നിന്ത്യയില്‍ എന്നും താരമൂല്യമുള്ള നായികയാണ് രമ്യ കൃഷ്ണന്‍. മികച്ച വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ വേഷങ്ങളോടും ഇഷ്ടക്കേടുകാണിയ്ക്കാത്ത രമ്യയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്.
കോവിഡ്-19 നെ തുടർന്ന് അടച്ചിട്ട മെെതാനങ്ങളിൽ വീണ്ടും കളിയാരവം മുഴങ്ങി. എന്നാൽ, ക്രിസ്‌റ്റ‌്യാനോ റൊണാൾഡോ ആരാധകർക്ക് നിരാശ സമ്മാനിച്ച മത്സരമാണ് ഇന്നലെ കഴിഞ്ഞത്. റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതാണ് ഇന്ന് കായികലോകത്തെ ചൂടേറിയ ചർച്ച.
കോപ്പാ ഇറ്റലി സെമിഫൈനലില്‍ ഏസി മിലാനെതിരായ മത്സരത്തിലാണ് യുവന്റസിന്റെ പോർച്ചുഗൽ താരം റൊണാൾഡോ പെനാൽറ്റി പാഴാക്കിയത്. യുവന്റസ്-ഏസി മിലാൻ മത്സരം 1-1 സമനിലയിൽ കലാശിച്ചു. എന്നാൽ, എവേ ഗോൾ ആനുകൂല്യത്തിൽ റൊണാൾഡോയുടെ യുവന്റസ് കോപ്പാ ഇറ്റലി ഫെെനലിലേക്ക് പ്രവേശിച്ചു. 75 മിനിറ്റോളം പത്ത് പേർക്കെതിരെ കളിച്ചിട്ടും യുവന്റസിന് മത്സരം സമനിലയാക്കാൻ മാത്രമേ സാധിച്ചുള്ളൂ.
മിലാനിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയിരുന്നു. എവേ ഗോളുകളുടെ എണ്ണത്തിൽ യുവന്റസ് മിലാനേക്കാൾ മുൻപിലാണ്. ഇതാണ് ഫെെനലിലേക്ക് വഴി തുറന്നത്. 2017, 18, 19, 20 എന്നിങ്ങനെ തുടർച്ചയായി നാല് വർഷവും റൊണാൾഡോ ഓരോ പെനാൽറ്റി വീതം നഷ്‌ടപ്പെടുത്തിയതായാണ് കണക്ക്. ഓരോ വർഷവും ഓരോ പെനാൽറ്റി മാത്രം നഷ്‌ടപ്പെടുത്തിയത് വിചിത്രമായ കണക്കാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പറയുന്നു.
ഫെബ്രുവരിയില്‍ നടന്ന ആദ്യ പാദത്തിനു ശേഷം നാല് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പാദ മത്സരം നടന്നത്. ആദ്യപാദത്തിലെ മത്സരത്തിൽ യുവന്റസിനു വേണ്ടി പെനാൽറ്റിയിലൂടെ ഗോൾ നേടിയത് റൊണാൾഡോയാണ്. എന്നാൽ, രണ്ടാം പാദത്തിൽ റൊണാൾഡോയ്‌ക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
മത്സരത്തിന്റെ 16-ാം മിനിറ്റിലായിരുന്നു യുവന്റസിനു പെനാൽറ്റി ലഭിച്ചത്. വാറിലൂടെ ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കുകയായിരുന്നു. റൊണാള്‍ഡോയുടെ ഷോട്ട് ഡൊണറുമാ തടഞ്ഞു. എന്നാൽ, മത്സരത്തിലുടനീളം റൊണോൾഡോ മികച്ച പ്രകടനം നടത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്.
കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ലോകം. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങളും പുനരാരംഭിച്ചു. കോവിഡ് ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ സ്‌പെയിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലാ ലീഗയിലും പന്ത് ഉരുണ്ട് തുടങ്ങിയിരിക്കുകയാണ്. റൊണാൾഡോയ്‌ക്ക് പിന്നാലെ മെസിയും നാളെ കളത്തിലിറങ്ങും. ജൂൺ 14 (ഞായർ) പുലർച്ചെ 1.30 നാണ് ബാഴ്‌സലോണ-മല്ലോർക്ക പോരാട്ടം.