Latest News

ഒടുവില്‍ തയ്യല്‍ക്കാരി മിനിയെ കണ്ടെത്തി കഴിഞ്ഞ വര്‍ഷം ദേവനന്ദയെ കാണാതായ സമയത്ത് കുഞ്ഞ് പേടിച്ചു വിറച്ചു നില്‍ക്കുന്നതുയ് കണ്ട മിനി എന്ന സ്ത്രീ വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. കുട്ടിയ്ദുഎ പുറകില്‍ ഒരു ശക്തിയുണ്ട് എന്ന് ഇവര്‍ക്ക് അന്നേ അറിയാമെന്നാണ് പറയുന്നത് ആ പ്രായത്തില്‍ ഒരു കുട്ടിയും ചെയ്യാത്ത കാര്യങ്ങള്‍ ആയിരുന്നു അന്ന് ചെയ്തിരുന്നത് ഞാന്‍ കയ്യില്‍ പിടിച്ചപ്പോള്‍ എന്‍റെ തട്ടിത്തെറിപ്പിച്ചു കുട്ടി പോയി അത്രയും പ്രായം വരുന്ന ഒരു കുട്ടിയുടെ കൈകള്‍ക്ക് അത്രയും ശക്തി ഉണ്ടാവില്ല പക്ഷെ ദേവനന്ദ അങ്ങനെ ചെയ്തു. പേടിച്ചു നിക്കുന്നത് കണ്ടപ്പോള്‍ കുട്ടി പറഞ്ഞത് ഒരു അമ്മൂമ്മ വിളിച്ചു എന്നും പിന്നീട് അവരെ കണ്ടില്ല എന്നുമാണ്.

ഈ സംഭവം നടക്കുന്നത് കഴിഞ്ഞ വര്ഷം ആയിരുന്നു അന്ന് ഈ അനുഭവം ഉണ്ടായത്തിനു ശേഷം മിനി വീട്ടില്‍ വരുകയും അമ്മയോട് കാര്യങ്ങള്‍ പറയുകയും ചെയ്തു എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രത്യേകിച്ച് ഒന്നും തോന്നാത്തത് കാരണം അവര്‍ ആ വിഷയം വിടുകയായിരുന്നു. കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോള്‍ ആയിരുന്നു ഈ സംഭവവും നടക്കുന്നത്. ഈ തവണ കാണാതായ ദിവസം കുട്ടി കടയില്‍ സോപ്പ് വാങ്ങിക്കാന്‍ വന്നിരുന്നു എന്ന് കടയില്‍ ഉണ്ടായിരുന്നു സ്ത്രേ പോലീസിനു മൊഴി നല്‍കി എന്നാല്‍ ഇ കാര്യങ്ങള്‍ ആദ്യം അമ്മയുടേയും അച്ഛന്‍റെയും മൊഴിയില്‍ ഇല്ലായിരുന്നു ഇപ്പോള്‍ ആളുകളുടെ സംസാര വിഷയം എന്തുകൊണ്ടാണ് അമ്മ അന്ന് ഈ കാര്യം മറച്ചു വെച്ചത് എന്നാണു.

എന്നാല്‍ സാധാരണയായി കുട്ടി പുറത്തേക്കു ഒന്നും പോകാറില്ല എന്നത് കൊണ്ടാകാം അന്ന് വീട്ടുകാര്‍ ഈ കാര്യം പറയാതിരുന്നത്. കടയില്‍ നിന്നും സോപ്പ് വാങ്ങി വീട്ടില്‍ എത്തിയ ശേഷം ആയിരുന്നു ഈ സംഭവം നടക്കുന്നത് അന്നേരം അമ്മ വീട്ടില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്നു. തെളിവുകള്‍ ഓരോന്നായി പുറത്തേക്ക് വരുമ്പോള്‍ ഇത് തെളിയും എന്ന വിശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും. ഇന്ന് ദേവനന്ദയുടെ വീട്ടില്‍ എത്തിയ പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും ദേവനന്ദ സഞ്ചരിച്ച വഴികള്‍ പരിശോധിച്ച് മാത്രമല്ല പുഴയുടെ ആഴവും പരിശോധിച്ചു. പോലീസ് ഏകദേശം പ്രതിയുടെ അടുത്തെത്തി എന്നുവേണം മനസ്സിലാക്കാന്‍ എന്നാല്‍ തയ്യല്‍ക്കാരി മിനിയുടെ വാക്കുകള്‍ എവിടെയോ ചില ദുരൂഹതകള്‍ ശ്രിഷ്ടിക്കുന്നുണ്ട്.

ചെങ്ങന്നൂർ: മുളക്കുഴ അരീക്കര പറങ്ങഴമോടിയിൽ സന്തോഷ്- രഞ്ജിനി ദന്പതികളുടെ ഏകമകൾ ദേവനന്ദ (നാലര) മരിച്ചു. മരണത്തിൽ സംശയവുമായി വീട്ടുകാരും ബന്ധുക്കളും.

അങ്കണവാടി വിദ്യാർഥിനി ദേവനന്ദ, വെള്ളിയാഴ്ച വൈകുന്നേരം ക്ലാസ് വിട്ടു വീട്ടിൽ എത്തുന്പോൾ സാധാരണ പനിയുടെ ലക്ഷണം പ്രകടിപ്പിച്ചിരുന്നു.

ക്രമേണ ശരീരത്തിനു ചൂടുകൂടുന്നതു കണ്ടപ്പോൾ രക്ഷിതാക്കൾ വെള്ളത്തിൽ തുണി മുക്കി ശരീരം തുടച്ച് ഉറക്കാൻ കിടത്തി.

എന്നാൽ, ശനിയാഴ്ച രാവിലെ പെട്ടെന്നു ശരീരം വിയർക്കുകയും ഛർദിക്കുകയും ചെയ്തതിനെത്തുടർന്നു കുട്ടിയെ കുളനടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി.

കുട്ടിയെ പരിശോധിച്ച ഡോക്ടർ പനിയുടെ ലക്ഷണമാണെന്ന് അറിയിച്ചതനുസരിച്ചു മരുന്നുവാങ്ങി വീട്ടിൽ തിരിച്ചെത്തി.

എന്നാൽ, മരുന്നു കഴിച്ചു കിടന്ന കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ വന്നതോടെ രാത്രി 9.30ഓടെ കുട്ടിയെ കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ ഡ്രിപ് കൊടുത്തു മരുന്നും വാങ്ങി രാത്രിയിൽ തന്നെ വീട്ടിൽ കൊണ്ടുവന്നു.

എന്നാൽ, പുലർച്ചെ ഒന്നോടെ കുട്ടിയുടെ നിലയിൽ മാറ്റമില്ലാതെ വരികയും തുടർച്ചയായി ഛർദിക്കുകയും ചെയ്തതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

അപ്പോഴേക്കും വാടിത്തളർന്ന കുട്ടിയുടെ പൾസ് നിരക്ക് താഴേക്കു പോയിരുന്നു. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡോക‌്ടർമാർ നടത്തിയെങ്കിലും പുലർച്ചെ രണ്ടരയോടെ മരിച്ചു.

ഇതിനിടെ, കുട്ടിയുടെ മരണത്തിൽ സംശയം ഉണ്ടെന്നു കാണിച്ചു ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതിനൽകി. പോലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ അയച്ചു പോസ്റ്റ്മോർട്ടം നടത്തി സന്ധ്യയോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാവൂയെന്നു പോലീസ് പറഞ്ഞു. കുട്ടിയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു.

രാജ്യത്തെ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനാണ് ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്.ഏപ്രില്‍ 1 മുതല്‍ ലയനംപ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആവും. നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.

ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും , സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും . ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും, അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്. 2017ലാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചത്. അസോസിയേറ്റ് ബാങ്കുകളായിരുന്നെങ്കിലും അഞ്ചുബാങ്കുകളുടെയും പ്രവര്‍ത്തന സംസ്‌കാരം വ്യത്യസ്തമായിരുന്നു. ഉപയോഗിച്ചിരുന്നത് 242 വ്യത്യസ്ത സാങ്കേതിക വിദ്യകളുമാണ്. പിന്നീട് പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചും ഇടപാടുകാരുമായും ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തിയും നീണ്ടസമയമെടുത്താണ് ലയനം പൂര്‍ണമാക്കിയത്.

ഹില്‍ ചീസ് റോളിംഗ് എന്ന മത്സരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. എന്നാല്‍ അങ്ങനെയൊരു മത്സരം ഉണ്ട്. അങ്ങ് ഇംഗ്ലണ്ടിലെ ഗ്ലൗസെസ് ടെര്‍ഷയറിലാണ് ഇത് നടക്കുന്നത്. ലോകത്തെ പല നാടുകളില്‍ നിന്നും ആളുകള്‍ കാണാന്‍ വരുന്ന ഈ മത്സരത്തില്‍ കൂടുതലായും പങ്കെടുക്കുന്നത് യുവാക്കള്‍ തന്നെയാണ്. അപകടകരമായ ഈ മത്സരം വലിയ കഷണം ചീസ് കൊണ്ട് തന്നെയാണ് നടക്കുന്നത്.

വസന്തകാലത്ത് നടക്കുന്ന ഈ മത്സരം എങ്ങനെയെന്നല്ലേ, കുത്തനെയുള്ള മലയിറക്കത്തില്‍ ഒരു വലിയ കഷണം ചീസ് ഉരുട്ടിവിടുന്നു. ഇത് പിടിക്കാനായി പിന്നാലെ യുവാക്കളുടെ കൂട്ടം തന്നെ ഓടും. കുത്തനെയുള്ള ഇറക്കമായതിനാല്‍ ഉരുണ്ടിറങ്ങുന്ന ചീസിന് പിന്നാലെ ഓടിയാല്‍ മരണം വരെ സംഭവിക്കുന്ന പരിക്കേല്‍ക്കാം. നിരങ്ങിയും കരണം മറിഞ്ഞും ഉരുണ്ടുമൊക്കെ ആള്‍ക്കാര്‍ താഴേക്ക് പതിക്കുന്നതും പരിക്കേല്‍ക്കുന്നതുമൊക്കെ സ്ഥിരമാണെങ്കിലും മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല. മണിക്കൂറില്‍ 70 മൈല്‍ വരെ വേഗത വേണ്ടി വരുമെന്നാണ് പങ്കെടുക്കുന്നവര്‍ പറയുന്നത്.

മത്സരം കാണാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്. 2009 വരെ ഈ മത്സരത്തിന് സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പരാതിയും പതിവായതോടെ ഈ പിന്തുണ ഉപേക്ഷിച്ചു. എന്നാല്‍ പാരമ്പര്യം തുടരുന്നതില്‍ നാട്ടുകാര്‍ക്ക് വിലക്കില്ലെന്നതിനാല്‍ എല്ലാവര്‍ഷവും മുടങ്ങാതെ മത്സരം നടക്കുന്നു. അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ തന്നെ നിയോഗിക്കാറുണ്ട്.

റിപ്പബ്ലിക് ഓഫ് മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് സിനി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. സിനിയുടെത് തൂങ്ങിമരണമല്ലെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ നാട്ടിലുള്ള ഭര്‍ത്താവ് മോനിഷ് അറസ്റ്റിലാകാനാണ് സാധ്യത. കേരളം വിട്ടു പുറത്തുപോകരുതെന്ന നിര്‍ദേശം ഇയാള്‍ക്ക് പോലീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .

യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കിയ സാഹചര്യത്തില്‍ പോലീസ് ജാഗ്രതയിലാണ്. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സിനി ഫെബ്രുവരി 17നാണ് മരിച്ചത്.

സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്.

പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. മൃതദേഹം ഭര്‍ത്താവിന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും സിനിയുടെ ബന്ധുക്കള്‍ അത് തടഞ്ഞു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിയാണ് സംസ്കാരം നടന്നത്.

ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു.

എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു. ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്‌ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. തനിക്കും മോനിഷിനും അവധിയാണ്, ഞാന്‍ ബിരിയാണി ഉണ്ടാക്കാന്‍ പോകുകയാണ് എന്ന് സിനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു. മോനിഷിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍.

ദേവനന്ദ എന്ന കുഞ്ഞിനെ തിരോധാനവും ആറ്റിൽ മരിച്ച് കിടന്നതും ഞെട്ടലോടെയാണ്‌ കേരളം കേട്ടത്. മരണം കൊലപാതകമെന്ന സൂചനയിലേക്ക് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ച് പറയുമ്പോൾ കേസിൽ വഴിതിരിവുണ്ടാക്കുന്ന തെളിവുകൾ പുറത്ത് വന്നിരിക്കുന്നു. ദേവനന്ദയുടെ വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടു പോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.

ദേവനന്ദനയുമായി അടുത്ത പരിചയവും ബന്ധവും ഉള്ള ഒരാളിലേക്കാണ്‌ അന്വേഷണം എത്തുക. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആ ഒരാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് പിന്നിലുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ്.കരയുക പോലും ചെയ്യാതെ ഇയാൾക്കൊപ്പം കുഞ്ഞ് പോകണം എങ്കിൽ അത്ര പരിചയം ഉണ്ടാകണം. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.

തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.

ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.

വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതല്‍ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. കുറ‌ഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.

ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്.

കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാല്‍ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകള്‍ക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.

പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്. കുട്ടിയുടെ ശരീരത്ത് പ്രത്യേക തരത്തില്‍ അടയാളങ്ങളൊന്നും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുമില്ല. പുഴയിലേക്ക് കുട്ടി സ്വയം വീണതോ കൊണ്ടിട്ടതോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം ഇളവൂരിലെത്തുന്നുണ്ട്. ഇന്ന് രാവിലെ ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സന്ദര്‍ശനം മറ്റന്നാളത്തേക്ക് മാറ്റി. ഇവരെത്തിയാല്‍ ശാസ്ത്രീയമായ അന്വേഷണത്തിന് സഹായകരമാകും.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഇന്ത്യക്കാരന് ലഭിച്ചു. മോഹന്‍ കുമാര്‍ ചന്ദ്രദാസിനാണ് 20 കോടി രൂപയ്ക്ക് തുല്യമായ 10 ദലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. പത്ത് സമ്മാനങ്ങളില്‍ ഏഴും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്.

ഫെബ്രുവരി മാസത്തെ ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് നടന്നത്. അവിശ്വസനീയതയോടെയാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ വിളിക്ക് ചന്ദ്രദാസ് മറുപടി പറഞ്ഞത്.

മോഹന്‍ ഗണേശന്‍, ലൈല സുരേഷ്, ബന്ദാവല്‍ കേശവ ഷെട്ടി, മോഹനന്‍ പുള്ളി, എന്‍ പി സജിത്ത്, സണ്ണി ദേവസിക്കുട്ടി എന്നീ ഇന്ത്യക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.

പൊതുജനമധ്യത്തില്‍ വച്ച് സ്വഭാവദൂഷ്യം ആരോപിച്ച് അപമാനിക്കപ്പെട്ടതിന്റെ പേരില്‍ യുവതി ആതമഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ കോമരത്തെ പിന്തുണച്ച് ബിജെപിയും ക്ഷേത്രഭാരവാഹികളും. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നവോഥാനത്തിന്റെ പേര് പറഞ്ഞു നടക്കുന്ന ചില സംഘടനകളും മനഃപൂര്‍വം കള്ളക്കേസ് ഉണ്ടാക്കി കോമരത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ഇതിലൂടെ കോമരം കെട്ടിയ ശ്രീകാന്ത് പ്രവര്‍ത്തിക്കുന്ന രാ്ഷ്ട്രീയപ്രസ്ഥാനത്തെയും ഹൈന്ദവാചാരങ്ങളെയും അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം. കോമരം കെട്ടിയ ശ്രീകാന്ത് ബിജെപി പ്രവര്‍ത്തകനാണ്.

തൃശൂര്‍ മണലൂര്‍ പഞ്ചായത്തില്‍ കാരണത്ത ജോബിന്റ ഭാര്യയായ ശ്യാംഭവി ഫെബ്രുവരി 26 ന് ആതമഹത്യ ചെയ്ത കേസിലാണ് കോമരം കെട്ടിയ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. ശ്യാംഭവിയുടെ അമ്മാവന്റെ മകനായ ജനമിത്രന്റെ പ്രേരണയാല്‍ ശ്രീകാന്ത് കോമരം കെട്ടിയ സമയത്ത് മനഃപൂര്‍വം ശ്യാംഭവിയുടെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയുമാണുണ്ടായതെന്നാണ് പരാതി.

പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ പേരിലായിരുന്നു ശ്യാംഭവി ആതമഹത്യ ചെയ്യുന്നത്. ജനമിത്രന്‍ ഒളിവിലാണ്. ശ്രീകാന്തിനെ ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് അന്തികാട്ട് പൊലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയായിരുന്നു. പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ് ശ്രീകാന്ത്. ഇയാള്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കകയാണുണ്ടായിട്ടുള്ളതെന്നുമാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തുള്ളത്.

യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും സഹോദരനും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒന്നും കോമരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറഞ്ഞു. ക്ഷേത്രഭാരവാഹികള്‍ തന്നെ ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘ കോമരം അങ്ങോട്ട് ചെന്ന് ആ സ്ത്രീക്കു മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയല്ല ഉണ്ടായിട്ടുള്ളത്. ആ സ്ത്രീ കരഞ്ഞുകൊണ്ട് സ്വാമിയെ(കോമരം) സമീപിക്കുകയായിരുന്നു. അപ്പോഴാണ് സ്വാമി പറഞ്ഞത്, എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ദേവിയോട് മാപ്പ് ചോദിക്കാന്‍. അവിടെയുള്ളവരെല്ലാം ഇതിന് സാക്ഷികളാണ്. കോമരം കെട്ടുന്നയാളുടെ ദേഹത്ത് ദൈവം കൂടിക്കഴിഞ്ഞിട്ട് നടക്കുന്നതും പറയുന്നതുമൊന്നും പിന്നീട് ഓര്‍മപോലും ഉണ്ടാകില്ല.

ആര്‍ക്കും ഈ സമയത്ത് സ്വാമിയെ സ്വാധീനിക്കാനും കഴിയില്ല. പിന്നെങ്ങനെയാണ് മറ്റൊരാളുടെ പ്രേരണയില്‍ പ്രവര്‍ത്തിച്ചൂ എന്നു പറയുന്നത്. ഈ സംഭവം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്, ആ സ്ത്രീ ആത്മഹത്യ ചെയ്യുന്നത് രാത്രിയിലും. കോമരം കാരണമാണെങ്കില്‍ അപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടതല്ലേ? അപ്പോള്‍ കോമരം തുള്ളി പറഞ്ഞതൊന്നുമല്ല കാരണം. അവരുടെ കുടുംബത്തില്‍ തന്നെ ചിലപ്രശ്നങ്ങളുണ്ട്. ആത്മഹത്യക്കു പിന്നിലെ യഥാര്‍ത്ഥകാരണം അതാകണം. അതു തെളിയിക്കാന്‍ പൊലീസ് നീതിയുക്തമായി അന്വേഷണം നടത്തണം. ഫോണ്‍ കോളുകള്‍ പരിശോധിക്കണം. അല്ലാതെ നിരപരാധികളെ ശിക്ഷിച്ചിട്ട് കാര്യമില്ല; സുധീഷ് പറയുന്നു.

പരാതിയില്‍ പറയുന്നതുപോലെ ഒന്നും ക്ഷേത്രത്തില്‍ നടന്നിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളും പറയുന്നതെന്നാണ് സുധീഷ് പറയുന്നത്. ശ്രീകാന്തിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് അമ്പതോളം ക്ഷേത്ര ഭാരവാഹികള്‍ സ്റ്റേഷനില്‍ വന്നിരുന്നുവെന്നും കോമരത്തിനെതിരേയുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അവാസ്ഥവങ്ങളാണെന്നവര്‍ ഉറപ്പിച്ചു പറഞ്ഞുവെന്നും സുധീഷ് പറയുന്നു. കോമരം അനാവശ്യമായി എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അവിടെ കൂടിയിരുന്നവര്‍ അക്കാര്യം പറയുമായിരുന്നില്ലേയെന്നും ആ സ്ത്രീയുടെ ഉള്ളില്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന തോന്നല്‍ ഉള്ളതുകൊണ്ടായിരിക്കാം അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ബിജെപി നേതാവ് ആരോപിക്കുന്നുഇപ്പോള്‍ നടന്നിരിക്കുന്നതിനെല്ലാം പിന്നില്‍ ചില സ്വാര്‍ത്ഥ താത്പര്യങ്ങളുണ്ട്. ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീകാന്തിനെ കള്ളക്കേസില്‍ കുടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പൊലീസില്‍ നിര്‍ബന്ധം ചെലത്തിയിട്ടുണ്ട്.

അതുപോലെ പുരോഗമന പ്രസ്ഥാനങ്ങളെന്നു പറഞ്ഞു നടക്കുന്നവരാണ് ക്ഷേത്രത്തിനും വിശ്വാസങ്ങള്‍ക്കുമെതിരായി ഈ സംഭവം വഴിതിരിച്ചു വിട്ടിരിക്കുന്നതും. ഇടതുപക്ഷ ചിന്താഗതിക്കാരായവരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദമാക്കിയിരിക്കുന്നതും. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനും ഇല്ലാതാക്കനുമുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണിതും. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. കോമരം കെട്ടാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും ആരെയും അനുവദിക്കാതിരിക്കുക. ഇതിങ്ങനെയായാല്‍ നാളെ കോമരം കെട്ടുന്ന എല്ലാവര്‍ക്കുംം ഭീഷണിയാകില്ലേ. തുള്ളി പറയാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും കഴിയാാതെ വരുമല്ലോ… ഇതിന്റെയെല്ലാം പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ്; സുധീഷ് പറയുന്നു.ശ്രീകാന്തിനൊപ്പം ബിജെപി ഉണ്ടാകുമെന്നും ജാമ്യത്തില്‍ എടുക്കാനുള്ള ശ്രമങ്ങള്‍ ആദ്യം നടത്തുമെന്നും അതിനുശേഷം നിയമസാഹയത്തോടെ ബാക്കി കാര്യങ്ങള്‍ നോക്കുമെന്നും സുധീഷ് മേനോത്ത്പറമ്പില്‍ പറയുന്നുണ്ട്.

അതേസമയം ബിജെപിയുടെയും ക്ഷേത്രഭാരവാഹികളുടെയും ആരോപണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കുമെതിരേ ആത്മഹത്യ ചെയ്ത ശ്യാംഭവിയുടെ സഹോദരന്‍ മണികണ്ഠന്‍  സംസാരിച്ചിരുന്നു. തന്റെ പെങ്ങളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങി നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും അല്ലാതെ ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പാര്‍ട്ടിയേയോ തകര്‍ക്കാനല്ല നോക്കുന്നതെന്നുമാണ് മണികണ്ഠന്‍ പറയുന്നത്.

മണികണ്ഠന്റെ വാക്കുകള്‍;

‘മരണം വരെ ദൈവത്തെ ഉപാസിച്ചു കഴിഞ്ഞൊരു അച്ഛന്റെ മക്കളായിരുന്നു ഞാനും എന്റെ പെങ്ങളും. എല്ലാ ദിവസവും വിളക്കു വച്ച് പ്രാര്‍ത്ഥിക്കുന്നൊരു അമ്മയുണ്ട് ഞങ്ങള്‍ക്ക്…ഒരാചരാത്തെയും വിശ്വാസത്തെയും ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല, ദൈവനിഷേധവും നടത്തിയിട്ടില്ല. സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ അപമാനിതയായി ജീവിക്കേണ്ടി വന്നപ്പോഴും ദൈവം കൈവിടില്ലെന്നു അവൾ വിശ്വസിച്ചിരുന്നതായും മണികണ്ഠൻ പറഞ്ഞു.

ഇന്ത്യയില്‍ ഇരുന്ന് ബ്രിട്ടീഷുകാരുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി അവരുടെ പോക്കറ്റില്‍ നിന്ന് ലക്ഷങ്ങളും കോടികളും തട്ടിയ വിരുതന്‍മാര്‍ പിടിയില്‍. തലസ്ഥാന നഗരത്തിന്‍റെ അരികിലായി ആരും കാണാതെ ഒരു കോള്‍സെന്‍ററിലിരുന്ന് ഈ ഇന്ത്യന്‍ വിരുതന്‍മാര്‍ ബ്രിട്ടീഷ് പൗരന്മാരുടേതുള്‍പ്പടെ വിദേശികളുടെ കോടികളാണ് തട്ടിയെടുത്തത്.

സൈബര്‍ ലോകത്തിന്‍റെയും എന്തിന്, ബിബിസിയുടെ പോലും കണ്ണു തള്ളിക്കുന്ന വിധത്തില്‍ തട്ടിപ്പു നടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം ഹരിയാന പോലീസ് കൈയോടെ പൊക്കി. ലണ്ടനില്‍ ഇരുന്ന് ധാര്‍മികതയുടെ പേരില്‍ മാത്രം ഹാക്കിംഗ് നടത്തുന്ന ജിം ബ്രൗണിംഗ് എന്ന ചെറുപ്പക്കാരന്‍റെ സാങ്കേതിക മികവാണ് ഇവരുടെ തട്ടിപ്പ് ബിബിസിയിലൂടെ പുറംലോകത്ത് എത്തിച്ചത്.

ഡല്‍ഹി സ്വദേശിയായ അമിത് ചൗഹാന്‍ എന്ന യുവാവാണ് തട്ടിപ്പിന്‍റെ സൂത്രധാരന്‍. ഇയാളെ പോലീസ് തിരയുകയാണ്. ബിബിസിയുടെ സൗത്ത് ഏഷ്യ ലേഖിക രഞ്ജിനി വൈദ്യനാഥന്‍ ഇതേക്കുറിച്ച് വിളിച്ചു ചോദിച്ചെങ്കിലും തനിക്കെതിരായ ആരോപണങ്ങളെല്ലാം തന്നെ അമിത് ചൗഹാന്‍ നിഷേധിക്കുകയാണ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.

ബാങ്കുകള്‍, കമ്പനികള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ പേരില്‍ ആളുകളെ വിളിച്ചു തട്ടിപ്പിലൂടെ പണം നേടിയെടുക്കാന്‍ അമിത് ചൗഹാന്‍ തന്‍റെ കോള്‍ സെന്റര്‍ ജീവനക്കാരെ പരിശീലിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.   ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരു ചെറിയ കോള്‍ സെന്‍ററില്‍ ഇരുന്നാണ് വിരുതന്‍മാര്‍ ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവരുടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.

യുകെയിലുള്ളവരുടെ കമ്പ്യൂട്ടറുകളില്‍ ഇവര്‍ വൈറസ് കയറ്റിവിടും. എന്നിട്ട് കമ്പ്യൂട്ടര്‍ തകരാറിലായി എന്ന മെസേജ് സ്ക്രീനില്‍ കാണിക്കും. ഇതിനൊപ്പം മൈക്രോസോഫ്റ്റിനെ വിളിക്കാനുള്ള നമ്പരും പോപ്പ് അപ്പിലൂടെ കാണിക്കും. ഗുരുഗ്രാമിലെ കോള്‍ സെന്‍ററിന്‍റെ നമ്പരാണ് മൈക്രോസോഫ്റ്റിന്‍റേതെന്ന പേരില്‍ നല്‍കുന്നത്.

ഇനിയാണ് യഥാര്‍ഥ തട്ടിപ്പ് നടക്കുന്നത്. തങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നു വൈറസ് നീക്കം ചെയ്തു നന്നാക്കി കിട്ടുന്നതിനാായി ഇവരുടെ ഫോണ്‍ നമ്പറിലേക്ക് വിളിക്കുന്ന വിദേശികളോട് ഗുരുഗ്രാമിലെ കോള്‍ സെന്‍ററിലിരുന്ന് ഫോണെടുക്കുന്നയാള്‍ താനിപ്പോള്‍ കാലിഫോര്‍ണിയയയിലെ സാന്‍ ഹോസെയിലാണ് ഉള്ളതെന്ന് പറയും.   കമ്പ്യൂട്ടര്‍ നന്നാക്കാന്‍ നൂറു പൗണ്ട് മുതല്‍ 1500 പൗണ്ട് വരെയാണ് ഫീസായി ചോദിക്കുന്നത്. നൂറു മുതല്‍ ഒന്നരലക്ഷം വരെ ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണിത്. കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇത്തരത്തില്‍ പ്രതിമാസം സമ്പാദിച്ചിരുന്നത്.

ജിം ബ്രൗണിംഗ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു എത്തിക്കല്‍ ഹാക്കര്‍ ആണ് ഇവരുടെ തട്ടിപ്പ് പൊളിച്ചടുക്കി കൈയില്‍ കൊടുത്തത്. ഗുരുഗ്രാമിലെ കോള്‍ സെന്‍ററിന്‍റെ സിസിടിവി ക്യാമറ നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറിയാണ് ജിം ബ്രൗണിംഗ് പണി പറ്റിച്ചത്. കോള്‍ സെന്‍ററില്‍ നിന്നു പ്രതിദിനം പുറത്തു പോകുന്ന എഴുപതിനായിരത്തോളം ഫോണ്‍ കോളുകളും ഇവര്‍ റിക്കോര്‍ഡ് ചെയ്തു.   ബ്രിട്ടനിലുള്ളവരെ ഫോണിലൂടെ പറ്റിച്ചിട്ട് കോള്‍ സെന്‍ററില്‍ ഇരുന്ന് ഇവര്‍ പരിഹസിച്ചു ചിരിക്കുന്നതിന്‍റെ ഉള്‍പ്പടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ ജിം ബ്രൗണിംഗ് ചോര്‍ത്തിയെടുത്തു. യുകെയിലുള്ളവരെ അതിവിദ്ഗ്ധമായി പറഞ്ഞു പറ്റിച്ചിട്ട് ഇവര്‍ കോള്‍ സെന്‍ററില്‍ ഇരുന്ന് കൂട്ടത്തോടെ ചിരിക്കുകയാണ് ചെയ്യുന്നത്.

കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ 1295 പൗണ്ട് (1,21,500 രൂപ) വേണ്ടി വരും എന്ന് ഒരു ബ്രിട്ടീഷുകാരനോട് പറഞ്ഞപ്പോള്‍ തനിക്കിത് കേട്ടിട്ടു തന്നെ തല കറങ്ങുന്നു എന്നായിരുന്നു അയാളുടെ മറുപടി. തനിക്ക് ഹൃദയാഘാതം വരുമെന്നു പറഞ്ഞ് അയാള്‍ ഫോണിലൂടെ കരയുകയായിരുന്നു. നിങ്ങള്‍ ഇങ്ങനെ കരയരുത് സാര്‍, നിങ്ങളൊരു മാന്യനാണ് എന്നെനിക്കറിയാം എന്നാണ് ഇന്ത്യയില്‍ നിന്നു വിളിച്ചയാള്‍ മറുപടി നല്‍കുന്നത്.

തട്ടിപ്പിനിരയായ പലരോടും അശ്ലീല വെബ്സൈറ്റുകള്‍ പതിവായി കാണുന്നത് കൊണ്ടാണ് കമ്പ്യൂട്ടറില്‍ വൈറസ് കയറുന്നതെന്ന് പറഞ്ഞാണ് ഇവര്‍ പേടിപ്പിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ജിം ബ്രൗണിംഗ് ബിബിസി പനോരമയില്‍ പങ്ക് വെച്ചതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തട്ടിപ്പിന്‍റെ പൂര്‍ണ തിരക്കഥയും തെളിവും സഹിതം മനസിലാക്കിയ ശേഷം ജിം ബ്രൗണിംഗ് തന്നെ നേരിട്ട് കോള്‍ സെന്‍ററിലേക്ക് വിളിച്ചു. കാലിഫോര്‍ണിയയില്‍ ആണെന്ന് പറയുന്ന കോള്‍ സെന്‍റര്‍ ജീവനക്കാരനോട് സാന്‍ ഹോസെയിലെ ഒരു ഹോട്ടലിന്‍റെ പേര് പറയാന്‍ ജിം ആവശ്യപ്പെട്ടു.

ഉടന്‍ തന്നെ അയാള്‍ സാന്‍ ഹോസെയിലെ ഹോട്ടലിന്‍റെ പേരറിയാന്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കുന്ന ദൃശ്യം കൂടി ജിം ബ്രൗണിംഗ് ചോര്‍ത്തിയെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഗുരുഗ്രാമിലെ കോള്‍ സെന്‍റര്‍ ജീവനക്കാരന്‍ ഫോണ്‍ കട്ട് ചെയ്ത് രക്ഷപെടുകയും ചെയ്തു.   തന്‍റെ നാട്ടിലെ സാധാരണക്കാരെ ഇന്ത്യയില്‍ ഇരുന്ന് കുറച്ച് പേര്‍ പറ്റിക്കുന്നത് പൊളിച്ചടുക്കി നിയമത്തിന്‍റെ മുന്നില്‍ എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് ജിം പറഞ്ഞത്. തട്ടിപ്പു നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നു മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും ജിം ബിബിസിയോട് പറഞ്ഞു.

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ആരോപണവിധേയനായ എഎപി കൗണ്‍സിലർ താഹിർ ഹുസൈന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിക്കു പുറത്ത് അഭിഭാഷകരുടെ ജയ് ശ്രീറാം വിളികൾ. ഡൽഹിയിലെ ജില്ലാ കോടതിക്കു മുന്നിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.

ബുധനാഴ്ചയാണ് സെഷൻസ് കോടതി ജഡ്ജി സുധീർ കുമാർ ജെയ്ൻ താഹിർ ഹുസൈന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ പോലീസിനു നിർദേശം നൽകി. കേസ് വ്യാഴാഴ്ച ഉച്ചയ്ക്കു പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഒരു വിഭാഗം അഭിഭാഷകർ ജയ് ശ്രീറാം വിളിച്ചത്.

താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ആം ആദ്മിപാർട്ടി താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്തിരുന്നു. താഹിർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

RECENT POSTS
Copyright © . All rights reserved