കോഴിക്കോട് ∙ ‘‘ഞാൻ നാട്ടിലേക്കു വരികയാണ്. അച്ഛനും അമ്മയുമെല്ലാം നാളെ വരും’’ – നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്തമകൻ മാധവ് (6) ബന്ധുവായ അനൂപിനോടു ഫോണിൽ പറഞ്ഞതിങ്ങനെ.
അച്ഛനുമമ്മയും ഭക്ഷ്യവിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോടു പറഞ്ഞിരിക്കുന്നത്. അവർക്കും കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് മാധവ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.
രഞ്ജിത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമാണു കുട്ടി നേപ്പാളിൽനിന്നു ഡൽഹിയിലെത്തിയത്. ഇന്ദുലക്ഷ്മിയുടെ സഹോദരീഭർത്താവ് അനീഷ് ശ്രീധർ കരസേനയുടെ സിഗ്നൽ കോറിൽ ഉദ്യോഗസ്ഥനാണ്. വിവരമറിഞ്ഞയുടൻ ന്യൂഡൽഹിയിലെത്തിയ അനീഷ് അവിടെനിന്നു മാധവിനെ നാട്ടിലേക്ക് ഒപ്പം കൂട്ടി.
മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി രണ്ടു ഘട്ടമായാണ് നാട്ടിലെത്തിക്കുക. പ്രവീൺകുമാർ– ശരണ്യ ദമ്പതികളുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ ഇന്നു പകൽ 11 മണിയോടെ ഡൽഹിയിലെത്തിക്കും. തുടർന്ന് വൈകിട്ട് ആറിനുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് രാത്രി 10.30നു തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം നാളെ രാവിലെ 9ന്.
രഞ്ജിത്കുമാർ– ഇന്ദുലക്ഷ്മി ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞു 3.30നാകും ഡൽഹിയിലെത്തിക്കുക. നാളെ രാവിലെ 9.05നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് ഉച്ചയ്ക്കു 12നു കോഴിക്കോട്ട് എത്തിക്കും. മരിച്ച എട്ടുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി.
ലങ്കേഷ് അഗസ്ത്യക്കോട്
ഒരേ കാലഘട്ടത്തിൽ മലയാളസിനിമാ ഗാനരംഗത്തേക്ക് വരികയും അതിവേഗം പ്രശസ്തരാവുകയും ചെയ്തവരാണ് എസ്. ജാനകിയും, ജി. ദേവരാജനും…. രണ്ട് പേരുടേയും ക്രെഡിറ്റിൽ നിരവധി നിത്യസുന്ദരഗാനങ്ങൾ ഉണ്ടെങ്കിലും – ഇരുവരും ഒരുമിച്ച പാട്ടുകൾ അപൂർവ്വവും, അവയിൽ അധികവും അപ്രിയഗാനങ്ങളും ആണെന്ന് പറയേണ്ടി വരും… മാത്രമല്ല, “എസ്. ജാനകിക്ക് പാടാൻ അറിയില്ല, അവർ നല്ല പാട്ടുകാരിയല്ല “-എന്ന് തുടക്കത്തിൽ തന്നെ ജി. ദേവരാജൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു…! അതുകൊണ്ട് തന്നെ, താൻ സംഗീതസംവിധാനം നിർവ്വഹിച്ച സിനിമകളിൽ നിന്നെല്ലാം ജാനകിയെ ഒഴിവാക്കാനും, ഉൾപ്പെടുത്തിയാൽ തന്നെ ഏറ്റവും മോശപ്പെട്ട പാട്ടുകൾ നല്കാനും അദ്ദേഹം ശ്രമിച്ചിരുന്നു…
1962-ൽ പുറത്ത് വന്ന “ഭാര്യ” എന്ന പടത്തിലെ “കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തു ഞാൻ.. ” എന്ന പാട്ടാണ് ദേവരാജ സംഗീതത്തിൽ എസ്. ജാനകി ആദ്യം പാടിയത്.. ആ പടത്തിലെ നല്ല പാട്ടുകളെല്ലാം പി. സുശീലയ്ക്ക് നൽകിയ അദ്ദേഹം, ചിത്രത്തിലെ ഏറ്റവും മോശപ്പെട്ട പാട്ടിനാണ് ജാനകിയുടെ ശബ്ദം ഉപയോഗിച്ചത്.. തന്റെ ആലാപന മികവ് കൊണ്ട് ജാനകി ആ ഗാനം ശ്രദ്ധേയമാക്കി എന്ന് പറയാം.. തുടർന്ന്, 1963-ൽ “കടലമ്മ” എന്ന പടത്തിൽ ജിക്കിയോടൊപ്പം “മുങ്ങി മുങ്ങി മുത്തുകൾ വാരും മുക്കുവനേ.. ” എന്ന ഗാനം ദേവരാജന് വേണ്ടി അവർ പാടി… ആ ഗാനത്തിലും ജിക്കിയുടെ ശബ്ദം പൊലിപ്പിച്ചു കാട്ടാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇതേ പടത്തിൽ ജാനകി പാടിയ “തിരുവാതിരയുടെ നാട്ടീന്നോ.. “ശ്രദ്ധിക്കപ്പെട്ടതുമില്ല… തുടർന്ന് 1964-ൽ “അന്ന” എന്ന പടത്തിൽ പി. ലീലയ്ക്കൊപ്പം, “മനോരാജ്യത്തിനതിരില്ല… “എന്ന ഗാനം പാടിയെങ്കിലും അതും ആരും ശ്രദ്ധിച്ചില്ല.. ദേവരാജസംഗീതത്തിൽ യേശുദാസിനൊപ്പം ആദ്യയുഗ്മഗാനം ജാനകി പാടിയതും “അന്ന” യിൽ ആയിരുന്നു.. “അരുവി തേനരുവി അരുവിക്കരയിലെ ഇളവെയിൽ കായും.. “-എന്ന ആ ഗാനം മഹത്തരമായി കരുതാൻ കഴിയില്ല..
1965-ൽ “ഓടയിൽനിന്ന് ” എന്ന സിനിമയിലെ നിത്യഹരിതഗാനമായ “കാറ്റിൽ ഇളംകാറ്റിൽ.. ” പി. സുശീലയെ കൊണ്ട് പാടിച്ച ദേവരാജൻ, ആ പടത്തിലെ അത്രകണ്ട് ശ്രദ്ധിക്കാത്ത “മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ.. ” എന്ന പാട്ടാണ് ജാനകിക്ക് നൽകിയത്.. തുടർന്ന് “ശകുന്തള” -യിലെ ഹിറ്റ് ഗാനങ്ങൾ എല്ലാം പി. സുശീലയ്ക്ക് നൽകിയ ശേഷം ആരും കേൾക്കാതെ പോയ “മന്ദാര തളിർ പോലെ മന്മഥശരം പോലെ.. ” എന്ന യേശുദാസിനൊപ്പമുള്ള യുഗ്മഗാനമാണ് അവർക്ക് നൽകിയത്..!!1965-ൽ “കളിയോടം” എന്ന പടത്തിൽ മൂന്ന് ഗാനങ്ങൾ ജാനകി പാടി(കളിയോടം കുഞ്ഞോളങ്ങളിൽ…, കാമുകി ഞാൻ…, ഓർമ്മകൾ തൻ ഇതളിലുറങ്ങും… ).. മൂന്നും മോശപ്പെട്ട പാട്ടുകൾ.. 1966-ൽ ”ജയിൽ”എന്ന പടത്തിൽ “കിള്ളിയാറ്റിനക്കരെയുള്ളൊരു വെള്ളിലഞ്ഞി കാട്.. ” എന്ന പാട്ട് പാടി.. ഇതേ വർഷം “കൺമണികൾ” എന്ന പടത്തിൽ എ. എം. രാജയ്ക്കൊപ്പം “ആറ്റിൻ മണപ്പുറത്തെ.. ” എന്ന പാട്ട് പാടിയെങ്കിലും – ആ ഗാനത്തിന്റെ യേശുദാസ് പാടിയ വേർഷൻ മാത്രമേ നമ്മൾ കേട്ടുള്ളൂ എന്നത് മറ്റൊരു ദുഃഖസത്യം.. 1966-ൽ “കളിത്തോഴൻ” എന്ന പടത്തിൽ പി. സുശീലയ്ക്ക് വേണ്ടി മാറ്റി വച്ചിരുന്ന പാട്ടുകൾക്ക് പകരക്കാരിയാകാനുള്ള നിമിത്തം ജാനകിക്കായിരുന്നു.. അതുകൊണ്ട് തന്നെ ദേവരാജൻ ചിട്ടപ്പെടുത്തിയ പാട്ടുകളിൽ എസ്. ജാനകി പാടിയ ഏറ്റവും മനോഹരമായ പാട്ട് ഇതിലെ : “മാനത്ത് വെണ്ണിലാവ് മയങ്ങിയല്ലോ.. “- ആണെന്ന് പറയാം.. ഈ പടത്തിലെ : ‘നന്ദന വനിയിൽ.., പ്രേമനാടകം.., മാളികമേലൊരു മണ്ണാത്തിക്കിളി.. ” തുടങ്ങിയ മൂന്ന് പാട്ടുകൾ കൂടി അവർ പാടി… !! അതേ വർഷം “കരുണ”, “തിലോത്തമ” -എന്നീ പടങ്ങളിലെയും ആരും ശ്രദ്ധിക്കാതെ പോയ പാട്ടുകൾ ജാനകിക്ക് കിട്ടി.. (ശ്രദ്ധിക്കപ്പെട്ട പാട്ടുകൾ പി. സുശീലയ്ക്കും കിട്ടി ) പി. ജയചന്ദ്രനുമൊത്ത് ദേവരാജസംഗീതത്തിൽ ജാനകി പാടിയ ആദ്യ യുഗ്മഗാനം “കല്യാണരാത്രിയിൽ” എന്ന പടത്തിലായിരുന്നു… (ഗാനം :അല്ലിയാമ്പൽ പൂവുകളെ.. ) – തുടർന്ന് പക്ഷിശാസ്ത്രക്കാരാ കുറവാ.. (റൗഡി ), ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്.. (നാടൻപെണ്ണ് ), മാനസസാരസ മലർമഞ്ജരിയിൽ.. (പൂജ ), സുരഭീമാസം വന്നല്ലോ.. (ശീലാവതി ), ചീകി മിനുക്കിയ പീലിച്ചുരുൾ മുടി.. (കാവാലം ചുണ്ടൻ ), ഇന്നല്ലോ കാമദേവന് പൊന്നിൻ തിരുനാൾ.. (അവൾ ), തൂക്കണാം കുരുവിക്കൂട്.. (വിപ്ലവകാരികൾ), മണിവീണയാണ് ഞാൻ… (നിശാഗന്ധി ), പ്രഭാതഗോപുര വാതിൽ തുറന്നു… (തുലാഭാരം )- തുടങ്ങിയ പാട്ടുകൾ ദേവരാജന്റെ ഈണത്തിൽ ജാനകി പാടി… ഭൂരിപക്ഷവും നമ്മൾ ഓർക്കുക പോലും ചെയ്യാത്ത പാട്ടുകൾ.. കൂട്ടത്തിൽ “ചിത്രമേള”യിൽ യേശുദാസിനൊപ്പം പാടിയ “മദം പൊട്ടി ചിരിക്കുന്ന മാനം.. ” പലരും ഓർക്കുന്നുണ്ട്.. എങ്കിലും, 1969-ൽ പി. മാധുരി കൂടി പിന്നണി ഗാനരംഗത്ത് വന്നതോടെ ദേവരാജൻ, എസ്.ജാനകിയെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു..ഈ അവഗണന എസ്.ജാനകിയും തിരിച്ചറിഞ്ഞതോടെ അവരും ദേവരാജനെതിരേ ചില പരസ്യപ്രസ്താവനകൾ നടത്തുകയുണ്ടായി.. അങ്ങനെ 1970-ൽ “മിണ്ടാപ്പെണ്ണിലെ” ഗാനത്തിനു ശേഷം ജി.ദേവരാജന് വേണ്ടി എസ്.ജാനകി പാടിയതേ ഇല്ല….!!!! “മിണ്ടാപ്പെണ്ണിന് ശേഷം മാഷിന്റെ പാട്ടുകൾ എസ്. ജാനകി പാടാഞ്ഞത് എന്തേ – എന്ന് ചോദിച്ച ആരാധകനോട്, പെണ്ണ് മിണ്ടാത്തതാ നല്ലത്, പാടാനറിയാത്ത പെണ്ണ് മിണ്ടിയിട്ട് എന്താ കാര്യം.. ” -എന്ന് ദേവരാജൻ പ്രതികരിച്ചതായും ഓർക്കുന്നു….1970 – ൽ ഉഷാഖന്നയുടെ ഈണത്തിൽ “മൂടൽമഞ്ഞിലെ”-മൂന്ന് സൂപ്പർ ഹിറ്റ് പാട്ടുകൾ പാടിയത് ജാനകിയായിരുന്നു.. (ഉണരൂ വേഗം നീ…, മാനസ മണിവേണുവിൽ.., മുകിലേ വിണ്ണിലായാലും.. )- ഈ പാട്ടുകളുടെ ജനസമ്മതി ജി.ദേവരാജനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു… 1970 ന് ശേഷം ഇരുവരും ഒന്നിച്ചില്ലെങ്കിലും രണ്ട് പേരും (സ്വയം) ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ചു.. ദേവരാജന്റെ പാട്ടുകൾ മധുരിയും, പി. സുശീലയും നിറയെ പാടി.. എം.എസ്. ബാബുരാജ്, കെ.രാഘവൻ, ശ്യാം, എം.ബി. ശ്രീനിവാസൻ, വി.ദക്ഷിണാമൂർത്തി എന്നിവരുടെ ഈണത്തിൽ ജാനകി അതിലേറെ പാടി… 1980 -കളുടെ ആരംഭത്തിൽ ദേവരാജപ്രഭ മങ്ങിയെങ്കിലും കെ.എസ്. ചിത്ര സജീവമായ 1986 വരെ എസ്. ജാനകി തരംഗങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേ ഇരുന്നു….എങ്കിലും, ഇരുവരേയും ഓർക്കുമ്പോൾ ഒരു നഷ്ടബോധം : 1970-ന് ശേഷം അവർ ഒന്നിക്കാതിരുന്നതെന്തേ????
ദേവരാജസംഗീതത്തിൽ എസ്. ജാനകി പാടിയ അവസാനഗാനം ആ വിടപറച്ചിലിന് വേണ്ടി ഒരുക്കിയതാണെന്ന് തോന്നും :
“…പൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവ് ഞാൻ.. അനുരാഗമോഹന വീണയിൽ
താളം പിഴച്ചൊരു ഗാനം ഞാൻ.. “(ചിത്രം :മിണ്ടാപ്പെണ്ണ് )
കിടിലം പ്രകടനവുമായി പ്രിത്വി ഷായും സഞ്ജു സാംസണും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോൾ ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന് അനായാസ ജയം. 20 ഓവറും 3 പന്തുകളും ബാക്കി നിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 48.3 ഓവറിൽ 230 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ അനായാസം മത്സരം വിജയിക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി പ്രിത്വി ഷാ 35 പന്തിൽ 48 റൺസും സഞ്ജു സാംസൺ വെറും 21 പന്തിൽ 39 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 19 പന്തിൽ 35 റൺസ് എടുത്ത് ഇന്ത്യയുടെ ജയം അനായാസമാക്കി. ന്യൂസിലാൻഡ് നിരയിൽ 49 റൺസ് എടുത്ത രവീന്ദ്രയും 47 റൺസ് എടുത്ത ക്യാപ്റ്റൻ ബ്രൂസുമാണ് അവരുടെ സ്കോർ 230ൽ എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
പ്രകടനവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ അടിച്ച് ഓടിക്കുന്ന മധ്യപ്രദേശിലെ സബ്കളക്ടര്‍ സബ് കളക്ടര്‍ പ്രിയ വര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാളെ സബ്കളക്ടര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പതാകയുമായി എത്തിയ ഒരാളുടെ പതാക പിടിച്ച് വാങ്ങി സബ്കളക്ടര്‍ പ്രിയ വര്‍മ മുഖത്തടിച്ചു. ഇതോടെ മറ്റ് പ്രവര്‍ത്തകര്‍ അടുത്തു പ്രിയയുടെ ചുറ്റിനും കൂടി, ഒരാള്‍ മുടിയില്‍ പിടിച്ചു വലിച്ചു.
ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ കളക്ടര്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു. പ്രിയ തല്ലി തുടങ്ങിയതോടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്ഗഡില്‍ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി എത്തിയത്. ഇതോടെയാണ് കലക്ടര്‍ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാര്‍ക്കുമിടയില്‍ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വര്‍മയുടെ മുടിക്ക് പിടിച്ച് വലിച്ച സംഭവം നടന്നത്.
ഇതിനിടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി. ‘കലക്ടര്‍ മാഡം, നിങ്ങള്‍ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂര്‍ണ്ണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴക്കാനും, കരണത്തടിക്കാനുമുള്ള അധികാരം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞുതരണം’ എന്നാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്ററില്‍ കുറിച്ചത്.
യുഎഇയിലെ വിധി ഇന്ത്യയിലും ബാധകമാകുന്നതോടെ മലയാളികൾ കുടുങ്ങും.യുഎഇയിലെ ബാങ്കുകളിൽ നിന്നും വായ്പ്പയെടുത്തു മുങ്ങിയ ഇന്ത്യക്കാരിൽ കുടുതലും മലയാളികൾ. ഇതിൽ തന്നെ മലപ്പുറം തൃശൂർ ജില്ലക്കാരാണ് പകുതിയിലേറെപേരും. യുഎഇയിലെ 55 ലേറെ ബാങ്കുകളിൽ നിന്നായി 1500 കോടിയോളം രൂപ വായ്പ്പയെടുത്തു ഇന്ത്യക്കാർ സ്ഥലം വിട്ടതായി രേഖകൾ പറയുന്നു.
പലരും ഭീമമമായ തുക വായ്പ്പയെടുത്തു മുങ്ങിയ സാഹചര്യത്തിൽ പല ബാഗ്‌ങ്കുകളും വൻ നഷ്ടത്തിലാണ്. ഇത്തരം കേസുകൾ വർധിച്ചതോടെ ആണ് ബാങ്കുകളുടെ ശ്രമങ്ങൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ വ്യക്തികൾക്ക് നൽകിയ വായ്‌പ്പാ തിരിച്ചടപ്പിക്കാൻ മുൻപ് യുഎഇയിലെ ബാങ്കുകൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ 2018 കേരള ഹൈകോടതി വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ റിക്കവറി നടത്താൻ അധികാരമില്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പ്പനല്കി പ്രതിസന്ധിയിലായ ബാങ്കുകൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ആശ്വാസം നേടിയിരിക്കുന്നത്. വായ്പ്പയെടുത്തു മുങ്ങിയവർ ഓരോരുത്തരായി പിടിവീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.
1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികൾ, ഇന്ത്യൻ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എൽ.എൽ.പി. മാനേജിങ് പാർട്ണർ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകൾ ഇന്ത്യയിൽ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എൽ.എൽ.പി.യാണ്.
യു.എ.ഇ.യിലെ എമിറേറ്റ്‌സ് എൻ.ബി.ഡി., ഫസ്റ്റ് ഗൾഫ് ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്‌സ്യൽ ബാങ്ക്, മഷ്‌റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നൽകിയിട്ടുള്ളത്. ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകൾ വിഷമിക്കുകയായിരുന്നു.
വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ.
വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.
പൗരത്വ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സ്‌റ്റേ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. കേന്ദ്രത്തിന് നാലാഴ്ച്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. അതേസമയം നിയമം സ്റ്റേ ചെയ്യണമെന്നാവശ്യം കേന്ദ്രം എതിര്‍ത്തു.
അതേസമയം പൗരത്വനിയമത്തിനെതിരായ ഹര്‍ജികളില്‍ സ്റ്റേ ആവശ്യപ്പെടുന്നില്ലെന്ന് ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം ഉന്നയിച്ചു. കേസ് മൂന്ന് മാസത്തേക്ക് മാറ്റിവെയ്ക്കണമെന്നും കബില്‍ സിബല്‍ ആവശ്യപ്പെട്ടു.
144 ഹര്‍ജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. യുഎസ്,പാകിസ്താന്‍ സുപ്രീംകോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മൂത്രത്തില്‍ കടുത്ത അണുബാധയുമായി എത്തിയ വയോധികനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. എണ്‍പതുകാരന്റെ വൃഷണത്തില്‍ കട്ടിയുള്ള എന്തോ ഉണ്ട് എന്നാണ് ആദ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ വൃഷണത്തില്‍ മുട്ടത്തോട് പോലെ ഉള്ള ഒരു വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലാണ് സംഭവം.
വൃഷണത്തില്‍ വെള്ളം നിറഞ്ഞ ഹൈഡ്രോസില്‍ എന്ന അവസ്ഥയാണ് രോഗിക്ക് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃഷണത്തില്‍ കാത്സ്യം അടിഞ്ഞുകൂടി മുട്ടത്തോട് പോലെ ഒരു രൂപപ്പെട്ടതാണ് ഇതിന് കാരണം. രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കാല്‍സ്യം എത്തുന്നുണ്ട് എങ്കിലും ഒരു ഭാഗത്ത് മാത്രം ഇത് അടിഞ്ഞു കൂടിയതാണ് പ്രശ്നമായത്. 1935ലാണ് ഇത്തരം ഒരു കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീടും വളരെ അപൂര്‍വമായി മാത്രം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്റീഫിലറിയല്‍ ഡ്രഗ്സ് ഉപയോഗിച്ചാണ് ഈ അണുബാധക്കെതിരെ ചികിത്സിക്കുന്നത്.
രോഗിയുടെ അവസ്ഥയ്ക്ക് കാരണം Wuchereria bancrofti എന്നതരം പുഴു ആകുമെന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതിയെങ്കിലും പിന്നീടാണ് രോഗം സ്ഥിരീകരിച്ചത്. 1935 ലാണ് ഇത്തരം മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അപൂര്‍വമായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . Antifilarial drugs കൊണ്ടാണ് ഈ അണുബാധ ചികിത്സിക്കുന്നത്.
വനിത പോലീസു കാരിയോട് മോശമായ രീതിയില്‍ പെരുമാറിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥ എന്ന് അറിയാതെയാണ് ഇയാള്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തിയത്. ഷമീര്‍ എന്ന പാസ്റ്ററാണ് പോലീസ് പിടിയിലായത്. കൊല്ലത്താണ് സംഭവം ഉണ്ടായത്.
കൊല്ലം നഗരത്തിലൂടെ ഷമീര്‍ പാസ്റ്റര്‍ രാത്രി സഞ്ചരിക്കുക ആയിരുന്നു. ഈ സമയം രണ്ട് യുവതികള്‍ നില്‍ക്കുന്നത് കണ്ടു. മെല്ലെ ഒരു യുവതിക്കടുത്ത് ചെന്ന് പാസ്റ്റര്‍ ചോദിച്ചു – ‘ കൂടെപ്പോരുന്നോ ‘. എന്നാല്‍ ഇത് വനിതാ പോലീസുകാര്‍ ആയിരുന്നു എന്ന് പാസ്റ്റര്‍ക്ക് മനസ്സിലായില്ല. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സുവിശേഷ പ്രാസംഗികന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പോലീസാണ് പാസ്റ്ററിനെ അറസ്റ്റു ചെയ്തത്.
പിടിയിലായ ഷമീര്‍ പാസ്റ്റര്‍ മത പരിവര്‍ത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ്. പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്‍കാത്തതിനാല്‍ ആണ് പുറ്റിങ്ങല്‍ അപകടം ഉണ്ടായതെന്ന് ഇയാള്‍ നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദം ആയിരുന്നു. തല്ലു കിട്ടുമെന്നായപ്പോള്‍ അത് നിറുത്തുകയും ചെയ്തിരുന്നു.
നേരത്തെ മോശം പെരുമാറ്റത്തിന് സഭയില്‍ നിന്നും പാസ്റ്റര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം. പാസ്റ്ററെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാര്‍ കല്ല് കൊണ്ട് വരഞ്ഞ് പുരോഹിതന്‍ വൃത്തികേടാക്കി. പത്തനംതിട്ട മലങ്കര കത്തോലിക്ക സഭയിലെ പുരോഹിതനായ മാത്യുവാണ് കാറില്‍ കല്ല് കൊണ്ട് കുത്തിവരച്ചത്. പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
നേപ്പാളിലെ ദമാനിലുണ്ടായ അപകടത്തിൽ വിനോദ സഞ്ചാരികളായ എട്ട് മലയാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഗ്യാസ് ഹീറ്ററില്‍ നിന്നും ഉണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ആണ് മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. എട്ട് പേരുടെ ജീവന്‍ നഷ്ടമായത് അറിയാതെ മറ്റൊരു മുറിയില്‍ സഹയാത്രികര്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു മാധവിന്റെ ജീവന്‍ രക്ഷപ്പെട്ടു.
ദുരന്തമറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കളും പരിചയക്കാരും കൂടെയുണ്ടായിരുന്ന സഹയാത്രികരും നടുങ്ങുമ്പോള്‍ അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ട മാധവ് കാര്യത്തിന്റെ ഗൗരവം അറിയാതെ കളിയും ചിരിയുമാണ്. നേപ്പാളിലെ വിനോദ യാത്ര സംഘത്തില്‍ ഉണ്ടായിരുന്ന മരിച്ച രഞ്ജിത് കുമാറിന്റെ മൂത്തമകനാണ് രണ്ടാം ക്ലാസുകാരന്‍ ആയ മാധവ്.
മാധവ് രക്ഷപ്പെട്ടത് അറിഞ്ഞു മലയാളി അസോസിയേഷന്‍ ഭാരവാഹി കൈലാസനാഥന്റെ ഫോണില്‍ രഞ്ജിത്തിന്റെ ഡല്‍ഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചിരുന്നു. മറ്റു യാത്രികര്‍ക്ക് ഒപ്പം. അപ്പോള്‍ കാഠ്മണ്ഡുവിൽ ആയിരുന്നു മാധവ്. എന്തു ചെയ്യുക ആണെന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക ആണെന്ന് ആയിരുന്നു മറുപടി. ‘ഞാന്‍ നാളെ എത്തു’മെന്നും അവന്‍ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. അച്ഛനും അമ്മയും തന്നെ തനിച്ചാക്കി പോയതിന്റെ വേദനകളൊന്നും അറിയാതെ നാട്ടിലെത്താനുള്ള തിടുക്കത്തില്‍ സംസാരിക്കുന്ന മാധവിന്റെ ശബ്ദം കേട്ട് വിങ്ങിപ്പൊട്ടുകയാണ് ബന്ധു.
യാത്രാസംഘത്തിനൊപ്പം രക്ഷിതാക്കള്‍ ആരുമില്ലാതെ മാധവ് തനിച്ചായതിനാല്‍ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപന്‍ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡല്‍ഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാല്‍ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വീടിനു മുന്നില്‍ വന്നപ്പോള്‍ പ്രവീണിന്റെ അച്ഛന് സംശയം. എന്താണിവിടെ ഇപ്പോള്‍ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ നേപ്പാളില്‍ സംഭവിച്ച ദുരന്ത വാര്‍ത്ത അറിഞ്ഞെത്തിയ നാട്ടുകാര്‍ മറുപടി പറഞ്ഞില്ല. അച്ഛന്‍ സി.കൃഷ്ണന്‍ നായര്‍ ഒന്നും മനസ്സിലാകാതെ നിന്നു. ഈ സമയത്തു പ്രവീണിന്റെ സഹോദരി പ്രസീത കഴക്കൂട്ടം എ ജെ കോളജില്‍ പഠിപ്പിക്കുകയായിരുന്നു. ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് പ്രസീതയെ വിളിച്ചു. ”വേഗം വീട്ടില്‍ പോകണം.” വിവരമറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെങ്കിലും വീട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മയ്ക്കും മുന്നില്‍ പിടിച്ചു നിന്നു.
മകളും ഒന്നും പറയാതിരുന്നതോടെ കൃഷ്ണന്‍നായര്‍ ടി വി ഓണ്‍ ചെയ്തെങ്കിലും കാര്യമുണ്ടായില്ല. സമീപത്തുള്ളവര്‍ കേബിള്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. കൂടുതല്‍പേര്‍ വീടിനു മുന്നിലേക്കു വന്നപ്പോള്‍ കൃഷ്ണന്‍ നായര്‍ക്കു ദുസ്സൂചന തോന്നി. നിര്‍ബന്ധത്തിനൊടുവില്‍ അടുത്ത ബന്ധു പറഞ്ഞു- ”പ്രവീണിനും കുടുംബത്തിനും നേപ്പാളില്‍ എന്തോ അപകടം. കുഴപ്പമില്ലെന്നാണു വിവരം.”
അല്‍പസമയത്തിനു ശേഷം വീടിന്റെ പിന്നാമ്പുറത്തു ബന്ധുക്കള്‍ എത്തിയതോടെ പ്രസന്നയ്ക്കും സംശയമായി. ഭര്‍ത്താവിനോടു കാര്യം തിരക്കിയപ്പോള്‍ പ്രവീണിന് അപകടം സംഭവിച്ചെന്നു മാത്രം അറിഞ്ഞു. വൈകിട്ടായപ്പോള്‍ ബന്ധുക്കളിലേറെയും വീട്ടുവളപ്പില്‍. ഒടുവില്‍ കൃഷ്ണന്‍ നായരും പ്രസന്നയും അറിഞ്ഞു, ആ ദുരന്തവാര്‍ത്ത.