കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സബാ എൻ ബി കെ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ അശ്വതി ദിലീപ് (41) അന്തരിച്ചു. ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം രാത്രി നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട – കോന്നി , കുമ്മണ്ണൂർ കറ്റുവീട്ടിൽ പുത്തൻവീട് (മെഴുവേലിൽ ) ദിലീപിന്റെ ഭാര്യയാണ് പരേത. മക്കൾ അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.
അശ്വതി ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പതിമൂന്നുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കി ഗർഭം ധരിച്ച മുപ്പത്തിയൊന്നുകാരിയെ ജയിൽവാസത്തിൽ നിന്നും മോചിപ്പിച്ച കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പതിമൂന്നുകാരന്റെ കുടുംബം രംഗത്ത്. കൊളറാഡോയിലെ ആൻഡ്രിയ സെറാനോ (31) നെയാണ് കോടതി മോചിപ്പിച്ചത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടർമാരും തമ്മിലുണ്ടാക്കിയ പ്ലീ ഡീൽ അനുസരിച്ചാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.
അതേസമയം പതിമൂന്നുകാരനെ പീഡിപ്പിച്ചതായി യുവതി കുറ്റസമ്മതം നടത്തിയിരുന്നു. യുവതിയെ ലൈംഗീക കുറ്റവാളിയായി തന്നെയാണ് കാണുകയെന്നും കോടതി അറിയിച്ചു. കഴിഞ്ഞ വർഷമാണ് പതിമൂന്നുകാരനെ മുപ്പത്തിയൊന്നുകാരിയായ ആൻഡ്രീയ ലൈംഗീകമായി പീഡിപ്പിച്ചത്. നിരവധി തവണ പതിമൂന്നുകാരനെയുമായി യുവതി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതായി യുവതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ പതിമൂന്ന് കാരനിൽ നിന്ന് യുവതി ഗർഭിണിയാകുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത യുവതിയെ എഴുപതിനായിരം ഡോളർ ബോണ്ടിൽ ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ പിന്നീട് യുവതിക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്ലീ ഡീലിലാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെയാണ് കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിൽ പുരുഷനായിരു പ്രതിയെങ്കിൽ ഇങ്ങനെ ശിക്ഷയിൽ ഇളവ് നൽകുമോ എന്ന് കുടുംബം ചോദിക്കുന്നു. എന്റെ മകന്റെ കുട്ടിക്കാലമാണ് ഇല്ലാതെ ആയതെന്നും കളിച്ച് നടക്കേണ്ട പ്രായത്തിൽ അവൻ അച്ഛൻ ആയിരുന്നെന്നും പതിമൂന്നുകാരന്റെ മാതാവ് പറയുന്നു.
താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി അംബിക (40) ന്റെ മരണം ഡോക്ടർമാരുടെ അശ്രദ്ധ കാരണമാണെന്ന് ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി അംബികയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഫെബ്രുവരി 28 ന് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുകയും ഗർഭപാത്രം നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് യുവതിയെ വാർഡിലേക്ക് മാറ്റി. എന്നാൽ പിറ്റേദിവസം യുവതിക്ക് ശ്വാസ തടസം അനുഭവപ്പെടുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തതോടെ ബന്ധുക്കൾ ഡോക്ടറെ വിവരമറിയിച്ചു.
ഗ്യാസ് സംബന്ധമായ പ്രശനങ്ങളാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ ശാരീക ബുദ്ധിമുട്ടുകൾ വർദ്ധിച്ചതോടെ യുവതിയെ സകാനിങ്ങിന് വിധേയയാക്കുകയും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ഡയാലിസിസ് ആവശ്യമാണെന്നും അറിയിച്ചു. തുടർന്ന് യുവതിയുടെ നില ഗുരുതരമായതോടെ ഞായറാഴ്ച രാവിലെ യുവതി മരിച്ചു. സംശയം തോന്നിയ ബന്ധുക്കൾ ബഹളം വെച്ചതോടെയാണ് ഡോക്ടർമാർ സത്യാവസ്ഥ പുറത്ത് പറഞ്ഞത്.
താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്കിടെ ചെറുകുടലിന് സുഷിരമുണ്ടാവുകയും ഇതിലൂടെ മലമൂത്രാദികൾ ആന്തരികാവയവത്തിൽ എത്തി അണുബാധ ഉണ്ടാവുകയുമായിരുന്നു. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതാണ് മരിക്കാൻ കാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
അനശ്വരം എന്നചിത്രത്തിലൂടെ മമ്മുട്ടിയുടെ നായികയായി മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്വേതാമേനോൻ. അനശ്വരം എന്ന ചിത്രത്തിനുശേഷം മോഡലിംഗ് രംഗത്ത് സജീവമായ താരം 1994 ലെ ഫെമിനിസ്റ്റ് മിസ്സ് ഇന്ത്യ മൽസരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും തുടർന്ന് അറിയപ്പെടുന്ന മോഡലായി മാറാൻ താരത്തിന് സാധിച്ചു. പിന്നീട് വീണ്ടും സിനിമയിൽ സജീവമായ താരം നക്ഷത്ര കൂടാരം, കൗശലം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചലച്ചിത്ര രംഗത്ത് ശോഭിക്കാൻ സാധിച്ചില്ല. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച താരം ഇഷ്‌ക് എന്ന തന്റെ ആദ്യ ഹിന്ദി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.
മലയാളത്തിലും മികച്ച വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം പാലേരി മാണിക്യം ഒരു പാതിരാകൊലപാതക കഥ, പെൺപട്ടണം, കയം, രതി നിർവേദം, കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശക്തമായ തിരിച്ച് വരവ് നടത്തി. താരത്തിന്റെ രതിനിർവേദം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവ രംഗങ്ങൾ ചിത്രീകരിച്ചത് അത് ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
സിനിമാ അഭിനയത്തിന് പുറമെ ചില പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട പരസ്യചിത്രങ്ങളിൽ ഒന്നായിരുന്നു കാമ സൂത്ര. ഈ പരസ്യത്തിൽ അഭിനയിച്ചതിനെ തുടർന്ന് നിരവധി വിമർശങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കിയെടുക്കാത്ത താരം വീണ്ടും കാമസൂത്രയുടെ മറ്റ് പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ പ്രമുഖ വാർത്ത ചാനലിനു താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്. അന്ന് താൻ കാമസൂത്ര പരസ്യത്തിൽ അഭിനയിച്ചതിൽ ഇപ്പോഴും തനിക്ക് കുറ്റബോധം തോന്നുന്നില്ലായെന്നും ഇപ്പോൾ ഈ പ്രായത്തിലും താൻ കാമസൂത്രയിൽ അഭിനയിക്കാൻ തയ്യാറാണെന്നും താരം പറയുന്നു. താൻ ഹോട്ട് ആണെന്നും കാമസൂത്രയിൽ അഭനയിച്ചിട്ടുണ്ടെന്നും താൻ മരിക്കുമ്പോഴും ആളുകൾ പറയുമായിരിക്കും അതൊന്നും തനിക്ക് വിഷയമല്ലെന്നുമാണ് താരം പറയുന്നത്.
പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി.
ഇന്ത്യന്‍ പ്രദേശത്തേക്കുള്ള ചൈനയുടെ നുഴഞ്ഞുകയറ്റ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം.’രാജ്യത്ത് പ്രതിപക്ഷം എന്ന ആശയത്തെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിലും ഇതുതന്നെയാണ് സംഭവിക്കുന്നത്, ചൈനക്കാര്‍ നമ്മുടെ പ്രദേശത്തിനകത്ത് കയറുന്നു അതിനെക്കുറിച്ച് സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. ഇത് ലജ്ജാകരമാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ രാജ്യം ഒരു തുറന്ന രാജ്യമാണ്, നമ്മുടെ ബുദ്ധിയില്‍ അഭിമാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഒന്നാണ് എന്നാല്‍ ഇന്ന് ഇത് നശിപ്പിക്കപ്പെട്ടു. അതിനാലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ തീരുമാനിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന ഒരു ആശയവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഇത് നമുക്കെല്ലാവര്‍ക്കും പരിചിതമായ ഒരു ഇന്ത്യയല്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ രാവിലെ അദ്ദേഹം ലണ്ടനില്‍ മഹാത്മാഗാന്ധിക്കും ഗുരു ബസവണ്ണയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തെരുവുകളില്‍ നടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാതിവ് കേംബ്രിഡ്ജിലോ ഹാര്‍വാര്‍ഡിലോ പ്രസംഗിക്കാന്‍ കഴിയുന്നു എന്നാല്‍ എന്നാല്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ സംസാരിക്കാന്‍ കഴിയില്ല എന്നത് വിജിത്രമാണ് ‘ രാഹുല്‍ പറഞ്ഞു.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞ ബിസിനസ്സ് വ്യവസായി ഗൗതം അദാനിയെയും അദ്ദേഹം പരിഹസിച്ചു.’ഒന്നോ രണ്ടോ ബിസിനസുകാര്‍ മിക്കവാറും എല്ലാ ബിസിനസ്സുകളും നിയന്ത്രിക്കുന്നു. അവര്‍ ഈയടുത്താണ് പ്രശസ്തരായത്. നിങ്ങള്‍ക്ക് അവരുടെ സമ്പത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാം. ഒരാള്‍ തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് പണം സമ്പാദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു, ‘ഇന്ത്യയിലെ ആളുകള്‍ പറയുന്നത് മാധ്യമങ്ങളില്‍ പോലും കാണിക്കുന്നില്ല, മാധ്യമങ്ങള്‍ ദേഷ്യമോ വിദ്വേഷമോ അക്രമമോ ബോളിവുഡോ ക്രിക്കറ്റോ മാത്രമേ കാണിക്കൂ, യഥാര്‍ത്ഥ പ്രശ്നങ്ങളല്ല’.
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന ഗാന്ധിജിയുടെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പരാമര്‍ശം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരിലേക്ക് മാറിയിരുന്നു. യുകെയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിലാണ് രാഹുല്‍ ഗാന്ധി, ബിഗ് ഡാറ്റ, ജനാധിപത്യം, ഇന്ത്യ-ചൈന ബന്ധങ്ങള്‍ എന്നിവയെ കുറിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അദ്ദേഹം സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 7 ന് അദ്ദേഹം തിരിച്ചെത്തും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിനിരയാണെന്ന് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളും സ്ഥാപന ചട്ടക്കൂടുകളും ജുഡീഷ്യറിയും പാര്‍ലമെന്റും എല്ലാം ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ ശബ്ദവും ജനങ്ങളുടെ ശബ്ദവും സാധാരണ രീതിയില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു ഇത് ആധുനിക ഇന്ത്യയില്‍ മുമ്പ് കണ്ടിട്ടില്ല. ഭാരത് ജോഡോ യാത്ര ആവശ്യമായി വന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായതിനാലാണ്. പ്രതിപക്ഷം രാജ്യത്തിന്റെ സ്ഥാപന ഘടനകളോട് പോരാടുകയാണ്. ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനുമായി യുകെയില്‍ നടത്തിയ സെഷനിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
‘ബിജെപിക്കെതിരെ കടുത്ത അമര്‍ഷമുണ്ട്. ഭാരത് ജോഡോ യാത്രയില്‍ ആ രോഷത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിങ്ങള്‍ അതിനെക്കുറിച്ച് കേള്‍ക്കുന്നില്ല’, 2024ലെ നിര്‍ണായക പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചും അത് വിജയിക്കാന്‍ സഹായിക്കുമെന്ന് താന്‍ കരുതുന്ന കാര്യങ്ങളെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വളരെയധികം ഏകോപനം നടക്കുന്നു. പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും പരാജയപ്പെടുത്തേണ്ടതാണെന്ന അടിസ്ഥാന ആശയം പ്രതിപക്ഷത്തിന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ചര്‍ച്ച ആവശ്യമുള്ള തന്ത്രപരമായ പ്രശ്‌നങ്ങളുണ്ട്. ചില സംസ്ഥാനങ്ങള്‍ വളരെ ലളിതമാണ്. മറ്റുള്ളവ കുറച്ചുകൂടി സങ്കീര്‍ണ്ണമാണ്. എന്നാല്‍ ഈ ചര്‍ച്ച നടത്താനും അത് പരിഹരിക്കാനും പ്രതിപക്ഷത്തിന് വളരെയധികം കഴിവുണ്ട്, ”അദ്ദേഹം പറഞ്ഞു.
”ഇന്ത്യയിലെ പ്രതിപക്ഷം ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി പോരാടുന്നില്ല. നമ്മള്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാപന ഘടനയോട് പോരാടുകയാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്ത ആര്‍എസ്എസിനോടും ബിജെപിയോടും ഞങ്ങള്‍ പോരാടുകയാണ്. ഈ സ്ഥാപനങ്ങള്‍ നിഷ്പക്ഷമല്ല. ഇന്ത്യയില്‍ ഒരു ജനാധിപത്യ പുനരുജ്ജീവനം ഞാന്‍ പ്രതീക്ഷിക്കുന്നു.’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളെ അംഗീകരിക്കാനാവില്ല. ഞാന്‍ അഹിംസയില്‍ വിശ്വസിക്കുന്നു, ഭീഷണിപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല. അത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്.’,മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.
അദാനി വിഷയത്തില്‍ കോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് സംസാരിച്ചു. ജോര്‍ജ് സോറോസിന് അദ്ദേഹത്തിന്റെ അഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ എനിക്ക് ആ കാഴ്ചപ്പാടില്‍ താല്‍പ്പര്യമില്ല. ഇന്ത്യയില്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കാണുന്നത് ഞാന്‍ വിശ്വസിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ അദാനി 609-ാമത്തെ വലിയ ധനികനില്‍ നിന്ന് രണ്ടാമത്തെ വലിയ ധനികനായി മാറിയതായി എനിക്ക് കാണാന്‍ കഴിയും. അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. വ്യവസായങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരിക്കുന്നു. അത് പറയാന്‍ ഞങ്ങള്‍ക്ക് ജോര്‍ജ്ജ് സോറോസിന്റെ ആവശ്യമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.
Strange that an Indian political leader can give a talk in Cambridge, Harvard but not in an Indian university.
Govt does not allow any idea of opposition to be discussed. It is not an India all of us are used to. @RahulGandhi addresses Indian diaspora at Hounslow in London. pic.twitter.com/bavzHqErsE
— Congress (@INCIndia) March 5, 2023
ബ്രഹ്മപുരം കൊച്ചിയെ വിഷമമയമാക്കുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇടയ്ക്കിടെ തീപിടിത്തമുണ്ടാകാറുണ്ട്. എന്നാല്‍ ഇക്കുറിയിലെ തീപിടിത്തം കൊച്ചിയെ ശ്വാസം മുട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തീപിടിത്തവും വായു മലിനീകരണവും ഉണ്ടാകുന്നത്.
വ്യാഴാഴ്ച വൈകീട്ടാണ് ബ്രഹ്മപുരത്ത് തീ പടർന്നത്. ബ്രഹ്മപുരത്തുനിന്ന് മാലിന്യം മാറ്റുന്നതിന് ബയോമൈനിങ്ങിന് 54 കോടിയോളം ചെലവിൽ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയിരുന്നു. ബയോമൈനിങ് പ്രവർത്തനങ്ങൾ അവിടെ നടക്കുമ്പോഴാണ് മാലിന്യത്തിന് തീ പിടിച്ചത്. തീ ആളിപ്പടർന്ന് നാലാം ദിവസമായ ഇന്നും തീ പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ല. രണ്ട് വലിയ ഹൈപവർ ഡീ വാട്ടറിങ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽനിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിങ് ജെ.സി.ബിയുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്.
ആറ് മേഖലകളായി തിരിച്ചാണ് ബ്രഹ്മപുരത്തെ തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. നാലുമേഖലകളിലെ തീയണക്കാൻ അഗ്നിരക്ഷാ യൂണിറ്റുകളും ബാക്കി സ്ഥലങ്ങളിൽ നേവി, കൊച്ചിൻ റിഫൈനറി എന്നിവയുടെ യൂണിറ്റുകളും ഉപയോഗിച്ചാണ് പ്രവർത്തനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളും രംഗത്തുണ്ട്. ശനിയാഴ്ചയും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാതെ വന്നതോടെ നേവിയുടെ ഹെലികോപ്ടർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിക്കിടക്കുന്ന ഭാഗത്താണ് തീ പടർന്നത് എന്നതിനാല്‍ വായു ആദ്യം തന്നെ മലിനമായി. തീ പടര്‍ന്നതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിഷപ്പുക പ്രദേശമാകെ നിറഞ്ഞു. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം തീ പടർന്നു. ഇരുമ്പനം ഭാഗത്തേക്കും കാറ്റ് വീശിയതോടെ അമ്പലമേട് ഭാഗത്തേക്കും പരന്നു. തുടർന്ന് നിരവധി പേർക്ക് അസ്വസ്ഥത ഉണ്ടായി.
ബ്രഹ്മപുരം, മേച്ചിറപ്പാട്ട്, കരിമുകൾ, ഇരുമ്പനം, ഏരൂർ, വൈറ്റില, ഹിൽപാലസ് തുടങ്ങി ജില്ലയിലെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പുകയും പ്ലാസ്റ്റിക്കിന്റെ കരിഞ്ഞ ഗന്ധവും ഉണ്ട്. ഈ വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ട്, ഛർദി, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് നിരവധി പേർ ചികിത്സ തേടി. കൂടുതൽ പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന വിലയിരുത്തലിൽ സ്മോക്ക് ഐ.സി.യു. സ്ഥാപിക്കുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്തിട്ടുണ്ട്. വിഷപ്പുകയുടെ ബുദ്ധിമുട്ട് കാരണം പലരും നഗരം വിട്ട് മാറിത്താമസിക്കുകയാണ്. 2019-ലെ തീപിടിത്തത്തിൽ പുക ശ്വസിച്ച് ഇരുമ്പനത്ത് നിരവധിപ്പേർ ചികിത്സ തേടിയിരുന്നു.
ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചതുമൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബ്രഹ്മപുരത്ത് മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ കൊച്ചി കോർപറേഷന്റെ വീഴ്ച ദേശീയ ഹരിത ട്രിബ്യൂണൽ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.
ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എന്‍.കെ. രഹനീഷിനെ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് 2023 ന് തെരഞ്ഞെടുത്തതായി യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു. നൂതന സാങ്കേതിക വിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് കുറഞ്ഞകാലം കൊണ്ട് നടത്തിയ പ്രവർത്തന മികവിനാണ് അവാർഡ്. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ക്‌ളൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് തുടങ്ങി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വിവിധ മേഖലകളിലാണ് ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും സമന്വയിപ്പിച്ച് നൂതനമായ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മികവ് തെളിയിച്ച ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് ഒരു പതിറ്റാണ്ടിനുള്ളില്‍ കൈവരിച്ച നേട്ടം ശ്‌ളാഘനീയമാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
ഒരു സംരംഭകന്‍ എന്നതിലുപരി രഹനിഷ് കലാകായികരംഗങ്ങളിലും ശ്രദ്ധേയനാണ്. കേരളത്തിലെ കോഴിക്കോട് സ്വദേശിയായ രഹനിഷ് വര്‍ഷങ്ങളായി കായികരംഗത്ത് സജീവമായി ഇടപെടുന്ന ഒരു ഫുട്‌ബോള്‍ പ്രേമികൂടിയാണ് . വേനല്‍ക്കാല അവധിക്കാലത്ത് കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് നല്‍കുന്നതിനായി അദ്ദേഹം അടുത്തിടെ ഒരു ബ്രിട്ടീഷ് ഫുട്‌ബോള്‍ അക്കാദമിയുമായി സഹകരിച്ചു. ഡ്രിബ്ലിംഗും ഷൂട്ടിംഗും പോലെയുള്ള കളിയുടെ അടിസ്ഥാനകാര്യങ്ങള്‍ അവരെ പഠിപ്പിക്കുന്നതിനൊപ്പം അവരുടെ മൊത്തത്തിലുള്ള ഫുട്‌ബോള്‍ കഴിവുകളും സാങ്കേതികതയും വികസിപ്പിക്കാന്‍ സഹായിക്കുന്ന പരിശീലന പരിപാടിയാണ് രഹനിഷ് നടത്തിയത്. അങ്ങനെ യുവ കളിക്കാരില്‍ കായിക പ്രേമം വളര്‍ത്തിയെടുക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകളില്‍ ആത്മവിശ്വാസം വളര്‍ത്താനും അദ്ദേഹം സഹായിച്ചു. ഈ പദ്ധതിയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം കുട്ടികളില്‍ ഉത്സാഹവും കഴിവും വര്‍ദ്ധിപ്പിക്കുകയും മികച്ച വിജയമാവുകയും ചെയ്തു.
കുറഞ്ഞ കാലം കൊണ്ട് തന്നെ ദുബൈ കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റിലേക്കും യു.കെ.യിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചാണ് രഹനീഷ് തന്റെ ബിസിനസ് ചക്രവാളം വികസിപ്പിച്ചത്. ബീ ഗ്ലോബല്‍ ഗ്രൂപ്പ്, ബിഗ്ലൈവ്, ബിജിക്ലൗഡ്, ആക്സെന്റോ എഐ, ബിജിസോഫ്റ്റ് സൊല്യൂഷന്‍സ് എന്നിവയാണ് രഹനിഷിന്റെ സ്ഥാപനങ്ങള്‍.
ബേസിൽ ജോസഫ്
മഷ്‌റൂം സ്ട്രോങ്ങനോഫ്
ചേരുവകൾ
മഷ്രൂം -500 ഗ്രാം (sliced)
ജിൻജർ ഗാർളിക് പേസ്റ്റ് -1 ടീസ്പൂണ്‍
സബോള -1 എണ്ണം (വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത് )
ബട്ടർ -50 ഗ്രാം
വൈറ്റ് വൈൻ -50 മില്ലി
പപ്രിക പൌഡർ -1 ടീസ്പൂണ്‍
വുസ്റ്റർഷെയർ സോസ് -20 മില്ലി
ഉപ്പ് -ആവശ്യത്തിന്
ക്രീം -100 മില്ലി
പാർസിലി – ഗാർണിഷിന്
പാചകം ചെയ്യുന്ന വിധം
ഒരു പാനിൽ ബട്ടർ ചൂടാക്കി ജിന്ജർ ഗാർളിക് പേസ്റ്റ് വഴറ്റി ഇതിലേയ്ക്ക് സബോളയും കൂടി ചേർത്ത് വീണ്ടും വഴറ്റുക. സബോള പകുതി കുക്ക് ആയി കഴിയുമ്പോൾ അതിലേയ്ക്ക് ,മഷ്രും ചേർത്ത് കുക്ക് ചെയ്യുക. മഷ്‌റൂം കുക്ക് ആയി വരുമ്പോൾ വൈറ്റ് വൈൻ, പപ്രിക പൗഡർ, വുസ്റ്റർഷെയർ സോസ് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് മഷ്‌റൂം പൂർണ്ണമായും കുക്ക് ചെയ്യുക .(മഷ്‌റൂം കുക്ക് ആവുമ്പോൾ ധാരാളം വെള്ളം ഇറങ്ങും ആവശ്യം എങ്കിൽ അൽപ്പം വെജിറ്റബിൾ സ്റ്റോക്ക് ചേർക്കുക) നന്നായി കുക്ക് ആയി കഴിയുമ്പോൾ ക്രീം ചേർത്തു 2 മിനിറ്റ് ചൂടാക്കി സോസ് കുറുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു പാർസിലി വച്ച് ഗാർണിഷ് ചെയ്ത് ചൂടോടെ ബസ്മതി റൈസിന്റെ കൂടെ വിളമ്പുക .
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
മാവേലിക്കരയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വഴിത്തിരിവ്. മാസങ്ങളായി പ്രതി ആരാണെന്ന് ഉറപ്പില്ലാത്ത കാര്യത്തിൽ ഒടുവിൽ യാഥാർത്ഥ്യം പുറത്തു വന്നിരിക്കുകയാണ്. പ്രതിയെ ഡിഎൻഎ ടെസ്റ്റിലൂടെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ചുനക്കര നടുവിലേമുറി രാജീവ് ഭവനത്തിൽ രാജീവിനെ (46) ആണ് അറസ്‌റ്റു ചെയ്തത്.
നൂറനാട് സ്വദേശിയായ ഭിന്നശേഷിക്കാരിയായ യുവതിയെയാണ് രാജീവ് പീഡിപ്പിച്ചത്. 11 മാസം മുൻപാണ് സംഭവം നടന്നത്. അതിക്രമം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വന്ന രാജീവ് പെൺകുട്ടിയെ കടന്നുപിടിച്ച് പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തനിക്ക് വഴങ്ങണമെന്നും വിസമ്മതിച്ചാൽ കൊന്നുകളയുമെന്നും ഭഃഷണിപ്പെടുത്തിയാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
പീഡനവവിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ശാരീരിക അവശതകൾ ഉണ്ടായതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയത്. പെൺകുട്ടിക്ക് വയറുവേദന അസഹ്യമായതോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ വീട്ടുകാർ നൂറനാട് പൊലീസിൽ പരാതിനൽകുകയായിരുന്നു. എന്നാൽ പ്രതി ആരാണെന്ന കാര്യത്തിൽ മാത്രം സംശയം നിലനിന്നു. സംസാരിക്കുവാനുള്ള പരിമിതികൾ കാരണം പ്രതിയെക്കുറിച്ച് സൂചന നൽകാൻ പെൺകുട്ടിക്കായില്ല.
ഭിന്നശേഷി ഭാഷാവിദഗ്ധരുടെ സഹായത്തോടെയാണ് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സംശയം തോന്നിയ ആളുകളുടെ ചിത്രങ്ങളും രക്തസാമ്പിളുമെടുത്തുള്ള അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോയി. ഇതിനിടെ യുവതി പ്രസവിച്ചു. യുവതിയേയും കുട്ടിയേയും വനിതാ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുകയും ചെയ്തു.
ഇതിനിടെ ശാസ്‌ത്രീയപരിശോധനയിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. എന്നാൽ താനാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് സമ്മതിക്കാൻ രാജീവ് തയ്യാറായില്ല. തുടർന്നാണ് യുവതിയുടേയും കുട്ടിയുടേയും രാജീവിൻ്റെയും രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താൻ ഉത്തരവായത്.
ഡിഎൻഎ ടെസ്റ്റിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ യുവതിയെ പീഡിപ്പിച്ചത് രാജീവാണെന്ന് തെളിയുകയും രാജീവിനെ അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി ശ്രീജിത്ത്, എസ് ഐ മാരായ നിധീഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കായംകുളം ഉമ്പര്‍നാട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ചു. ഉമ്പര്‍നാട്ട് പത്തിരില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സോമിനി(37) ആണ് മരിച്ചത്. ശനിയാഴ്ച സ്വന്തംവീടായ കായംകുളം ചിറക്കടവം പുത്തന്‍പുതുവേലില്‍ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ഇവരുടെ ഭര്‍ത്താവ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സോമിനിക്കെതിരെ കടുത്ത അപവാദ പ്രചരണം നടന്നിരുന്നതായി ആരോപണമുണ്ട്.
ഫെബ്രുവരി 16ന് രാത്രി 11.30-ഓടെ തെക്കേക്കര വില്ലേജ് ഓഫീസിനു വടക്ക് കനാല്‍ പാലത്തിനുസമീപം അശ്വതി ജങ്ഷനിലായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടെ വിനോദ് സുഹൃത്തായ തെക്കേക്കര ഉമ്പര്‍നാട് സ്വദേശി സജേഷിനെ (36) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാന്‍ സജേഷ് എത്തിയിരുന്നു. ഇയാള്‍ വിനോദിന്റെ വീടിനടുത്തുള്ള റോഡിലാണ് ബൈക്ക് വെച്ചത്. ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ രാത്രിയായി. ഈ സമയം ബൈക്കെടുത്ത് വീട്ടിലേക്കു പോകാനായെത്തിയ സജേഷും വിനോദും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിനോദ് സജേഷിനെ കുത്തിയത്. ഇടതു കൈയുടെ പേശിയിലാണ് കുത്തേറ്റത്.
ഇതിനിടെ ബഹളം കേട്ട് നാട്ടുകാരെത്തി. വേദന കൊണ്ട് പുളഞ്ഞ സജേഷ് അപ്പോഴേക്കും കനാല്‍പ്പാലത്തിനു സമീപത്തേക്ക് ഓടിയിരുന്നു. നാട്ടുകാര്‍ വിനോദില്‍ നിന്ന് കത്തി പിടിച്ച് വാങ്ങി. സജേഷിനെ തേടി കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. റോഡിലെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്നാണ് ചോരവാര്‍ന്ന് അവശനിലയിലായ സജേഷിനെ കണ്ടെത്തിയത്. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് മാറ്റാനായി ശ്രമം.
വഴിമധ്യേ സജേഷ് മരിച്ചു. പിന്നാലെ വിനോദ് ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ 19-ാം തീയതി വിനോദിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു സോമിനി. ഭര്‍തൃവീട്ടില്‍ നിന്ന് കായംകുളത്തെ വീട്ടിലേക്കും ഇവര്‍ താമസം മാറ്റിയിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.