Latest News

റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സീൻ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആന്ദ്രേ ബോടിക്കോവിനെ (47) സ്വന്തം അപ്പാർട്ട്മെന്റിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വാക്കുതർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം ഓടിപ്പോയ പ്രതിയെ (29) അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഗാമലേയ നാഷനൽ റിസർച് സെന്ററിൽ ഗവേഷകനായി പ്രവർത്തിച്ചിരുന്ന ബോടിക്കോവ് ഉൾപ്പെടുന്ന 18 അംഗ സംഘമാണു 2020 ൽ റഷ്യയുടെ സ്പുട്നിക് V എന്ന കോവിഡ് പ്രതിരോധ വാക്സീൻ വികസിപ്പിച്ചത്. ഇതിനു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഒരു വർഷം മുൻപ് യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം റഷ്യയിൽ നിരവധി പ്രമുഖർ അസ്വാഭാവികമായ രീതിയിൽ മരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയും പുട്ടിന്റെ വലംകൈയുമായ മറീന യാങ്കിന (58) 16 നില കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചത് കഴിഞ്ഞ മാസമാണ്. പുട്ടിൻ പുറത്താക്കിയ മേജർ ജനറൽ വ്ലാഡിമിർ മകാറോവ്, റഷ്യൻ കരസേനയുടെ മുൻ മേധാവി അലക്സി മാസ്​ലോവ്, കപ്പൽ സേനയെ ഒരു ദശകത്തോളം നയിച്ച അലക്സാണ്ടർ ബുസ്കോവ് എന്നിവർ മരിച്ചതിലും ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുട്ടിന്റെ കടുത്ത വിമർശകനായ പാർലമെന്റംഗം പാവൽ ആന്റോവും (66) സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവും ഇന്ത്യയിൽ സന്ദർശനത്തിനിടെ കഴിഞ്ഞ ഡിസംബറിൽ ഒഡീഷയിൽ വച്ചാണു മരിച്ചത്.

കൊല്ലം ഇരവിപുരത്ത് റെയിൽവേ ട്രാക്കിൽ കാൽവഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. ഇരവിപുരം കാവൽപുര റയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം സംഭവം നടന്നത് .

കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് വയോധികനെ രക്ഷിച്ചത്. റെയിൽവേ സ്റ്റേഷന് അരികിലുള്ള ചായക്കടയിൽ നിന്ന അബ്ദുറഹ്മാൻ, വയോധികൻ വീണത് കണ്ട് ഓടിവന്ന് വലിച്ചു മാറ്റുകയായിരുന്നു. ട്രെയിൻ കടന്നു പോകുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുമ്പാണ് അത്ഭുതകരമായ രക്ഷപ്പെടുത്തലുണ്ടായത്.

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനെ ജീവിതസഖിയാക്കി കൂടെകൂട്ടിയത്.

ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം.

2022 ഒക്ടോബറിലാണ് റൗഫ് ഹലയെ നേരില്‍ കാണുന്നത്. തുടര്‍ന്ന് വീട്ടുകാരോട് ഇരുവരുടേയും ഇഷ്ട്ം അറിയിച്ചു. ഹലയുടെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയും തുടര്‍ന്ന് ജനുവരി 21ന് വിവാഹം നടത്തുകയും ചെയ്തു. ചാവക്കാട് നിന്ന് റഊഫയുടെ പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു.

വധൂവരന്‍മാര്‍ ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം.

കുളവാഴയും പായലും ആ പൈതലിന് രക്ഷാകവചമായി. കുളത്തിലെറിഞ്ഞ 2 ദിവസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബറേലി ജില്ലയിലെ ഖാത്തുവ ഗ്രാമത്തിൽ വ്യാഴാഴ്ച‌യാണ് സംഭവം. കൃഷിസ്ഥലത്തേക്കു പോവുകയായിരുന്ന ഗ്രാമത്തലവൻ വകീൽ അഹമ്മദ് വഴിയരികിലെ കുളത്തിൽ കഴുത്തോളം മുങ്ങി ഒരു കുഞ്ഞ് കിടക്കുന്നതായി കണ്ടു. പൊലീസിനെ അറിയിച്ച് കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. പരിശോധനയിൽ കുഴപ്പമൊന്നുമില്ല.

ആരോ വലിച്ചെറിഞ്ഞ പെൺകുഞ്ഞ് കുളവാഴ, പായൽ മെത്തയിൽ ഉടക്കിയതിനാൽ മുങ്ങിപ്പോയില്ല. കരയിൽ നിന്ന് 5 മീറ്റർ അകലെയാണ് കുഞ്ഞ് കിടന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ച കുഞ്ഞ് ആരോഗ്യവതിയാണ്. ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നൽകി. കുഞ്ഞിനെത്തേടി ആരും ഇതുവരെ എത്തിയിട്ടില്ല.

മലഞ്ചെരുവിൽ പൊതിഞ്ഞ പെൺകുട്ടിയെ പുറത്തെടുക്കുന്നതിന്റെ വീഡിയോ പ്രാദേശിക വൃത്തങ്ങളിൽ വൈറലായി. സബ് ഇൻസ്പെക്ടർ സുമർ സിംഗ്, ലേഡി കോൺസ്റ്റബിൾ മൗസം ദേവി എന്നിവർ ചേർന്ന് കുട്ടിയെ കസ്റ്റഡിയിലെടുത്ത് നവാബ്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവൾക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കഴുത്തോളം വെള്ളത്തിൽ മുക്കിയ നിലയിലായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. കുളക്കരയിൽ നിന്ന് ഏകദേശം അഞ്ച് മീറ്റർ അകലത്തിലായിരുന്നു അവൾ, മരിക്കണമെന്ന് ആഗ്രഹിച്ച ആരോ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും സർവ്വശക്തൻ അവളുടെ ജീവൻ രക്ഷിച്ചു. മണിക്കൂറുകളോളം കുളത്തിൽ കിടന്നിട്ടും വാട്ടർ ഹയാസിന്ത് അവളെ രക്ഷിച്ചു.

അഡീഷണൽ എസ്പി (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു, “ആരാണ് അവളെ എപ്പോൾ ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഭാഗ്യത്തിന് വെള്ളത്തൂവലിൽ കുടുങ്ങിയതാണ് അവളെ മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷിച്ചത്. കുറച്ചു നേരം അവൾ വെള്ളത്തിൽ കിടന്നതിനാൽ ഞങ്ങൾ അവളെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അവൾ സുഖമായിരിക്കുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറുകയും ബറേലി നഗരത്തിലെ ഒരു ഫോസ്റ്റർ ഹോമിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ അവളുടെ മാതാപിതാക്കൾ എത്തുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, ആരും വന്നില്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ പരാതി രജിസ്റ്റർ ചെയ്യുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

കുളത്തിൽ കണ്ടെത്തിയ പെൺകുട്ടിക്ക് ഗംഗ എന്ന് പേരിട്ടതായി സിഡബ്ല്യുസി ചെയർപേഴ്സൺ ദിനേശ് ചന്ദ്ര പറഞ്ഞു. ആവശ്യമായ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം, ഞങ്ങൾ അവളെ ഒരു ഫോസ്റ്റർ കെയർ ഹോമിലേക്ക് മാറ്റി, അവിടെ ജീവനക്കാർ അവളെ പരിപാലിക്കും. സിഡബ്ല്യുസിയെ സമീപിച്ച് ആവശ്യമായ രേഖകൾ കാണിച്ച് മാതാപിതാക്കൾക്ക് കുഞ്ഞിന് അവകാശവാദം ഉന്നയിക്കാം. കുട്ടി വോൺ ബേബിയിൽ തന്നെ തുടരും.

ഫേസ്ബുക്ക് ലൈവിൽ വന്ന് കട കത്തിക്കുമെന്ന് പറഞ്ഞ യുവാവ് ലോട്ടറി ഏജൻസിക്കട പെട്രോളൊഴിച്ച് തീയിട്ടു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിന്റെ ക്രൂരത. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയിൽ എത്തി തീയിട്ടത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറി ഏജൻസീസിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തീയിട്ടത്. സംഭവത്തിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിൽ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തമുണ്ടായില്ല.

കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണിരുന്നെങ്കിലും കൂടുതൽ അപായം സംഭവിച്ചില്ല. മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. പിന്നീട് മുൻപ് പറഞ്ഞ സമയത്ത് എത്തിയാണ് കടയ്ക്ക് തീയിട്ടത്.

ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്ന് ഇയാൾ വീഡിയോയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. റിയൽ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നൊക്കെയാണ് രാജേഷ് വീഡിയോയിൽ പറയുന്നത്.

വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം. അഷ്ടമുടിക്കായലിലാണ് അപകടം. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗ വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് കായലിന് നടുവില്‍ മുങ്ങിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.

പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികളെല്ലം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവായത്.

ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി ഐഎസ്എൽ പ്ലേ ഓഫ് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. കാലങ്ങളായി ഐഎസ്എല്ലിലെ റഫറീയിങ് നിലവാരത്തിനെതിരെ പ്രതിഷേധങ്ങൾ ആഞ്ഞടിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസമാണ് കളത്തിൽ അതിനെതിരായ ശക്തമായ സന്ദേശം നൽകി ഒരു ടീം ഒന്നടങ്കം നിലപാടെടുത്തത്. അതിന് നിമിത്തമായത് ആവട്ടെ ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളും..

സൗത്ത് ഇന്ത്യൻ ഡെർബിയിൽ ബ്ലാസ്‌റ്റേഴ്‌സും, ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങും മുൻപ് തന്നെ ശ്രീകണ്ഠീരവ വലിയ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു ശക്തമായ മത്സരത്തിന്റെ ആവേശത്തിനായി അവിടെയെത്തിയ ആരാധകരെ കാത്തിരുന്നത് ഇന്ത്യൻ ഫുട്ബോളിനും, ഐഎസ്എല്ലിനും നാണക്കേടാവുന്ന സംഭവ വികാസങ്ങളായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷമാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ നടന്നത്. അധിക സമയത്ത് 96-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ വിവാദ ഗോൾ പിറന്നത്. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾ കീപ്പർ ഔട്ട് ഓഫ് പൊസിഷനിൽ നിൽക്കുകയും, താരങ്ങൾ ഡിഫൻസ് വാൾ ഒരുക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന നേരത്താണ് ഛേത്രി പൊടുന്നനെ ഫ്രീകിക്ക് വലയിലാക്കിയത്.

സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന റഫറി ക്രിസ്‌റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്‌തതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങി. രാജ്യത്തെ മുൻനിര ലീഗിന്റെ റഫറിയിങ് സ്‌റ്റാൻഡേർഡിലേക്ക് വിരൽ ചൂണ്ടുന്ന സംഭവ വികാസങ്ങളാണ് പിന്നീട് കളത്തിൽ കണ്ടത്. ഒടുവിൽ സഹികെട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ ടീമിനെ തിരികെ വിളിക്കുകയായിരുന്നു.

ഇരു ടീമുകളുടെ പക്ഷത്ത് നിന്നും ആരാധകർ ഇതിന് പിന്തുണയായും, എതിർത്തും രംഗത്ത് വരുന്നുണ്ട്. എന്നാൽ ഫുട്‍ബോൾ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് ഇതിഹാസ സമാനനായ സുനിൽ ഛേത്രിയിൽ നിന്നുണ്ടായതെന്ന വിമർശനം കൂടുതൽ ശക്തമാവുകയാണ്. മത്സരം നിലച്ച് 40 സെക്കന്റുകളിൽ അധികം പിന്നിട്ട ശേഷമാണ് ഛേത്രിയുടെ ഷോട്ട് വന്നത് എന്നത് കൊണ്ട് തന്നെ ക്വിക്ക് ഫ്രീകിക്ക് എന്ന വാദത്തിന് സാധുത ഇല്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ റഫറിയുടെ തീരുമാനം അന്തിമമാണെന്ന് മറ്റൊരു വിഭാഗം മറുപടി നൽകുന്നു.

ദീർഘ നേരത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ മാച്ച് കമ്മീഷണർ മൈതാനത്തെത്തി റഫറിമാരുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന് ശേഷമാണ് ബെംഗളൂരു എഫ്‌സിയെ 1-0ന് വിജയികളായി പ്രഖ്യാപിച്ചത്. സെമി ഫൈനലിൽ ഇതോടെ മുംബൈ സിറ്റിയെ നേരിടാൻ ബെംഗളൂരു ഒരുങ്ങുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കെബിഎഫ്‌സി കോച്ച് ഇവാൻ വുകമനോവിച്ചിനും ക്ലബിനും എതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഡോ. ഐഷ വി

ഭാര്യയുടെ പറമ്പിനോട് ചേർന്നുള്ള മൺഭിത്തി കൊണ്ടു നിർമ്മിച്ച രണ്ട് കടമുറികളും ചായ്പ്പും വിലയ്ക്കു വാങ്ങുമ്പോൾ വൈദ്യരുടെ കണക്കുകൂട്ടൽ ഇങ്ങനെയായിരുന്നു. തനിക്കു രാവിലെ മുതൽ ഉച്ചവരെ നാട്ടിൽ പുറത്തെ ഈ കടയിൽ വൈദ്യശാല നടത്താം. സ്വന്തം കടയാകുമ്പോൾ വാടകയും വേണ്ട. ഒരു മുറിയും ചായ്പ്പും നിലവിൽ ചായക്കട നടത്തുന്നയാൾ തന്നെ നടത്തിക്കൊള്ളും. വാടകയും കിട്ടും. ഉച്ചയ്ക്ക് ശേഷം അടുത്തുള്ള ടൗൺ ആയ കല്ലുവാതുക്കലെ വാടക കെട്ടിടത്തിൽ വൈദൃശാല ഇട്ടിരിയ്ക്കുന്നതിലേയ്ക്കും പോകാം. മുൻവശത്ത് ഒരു വാതിലും രണ്ട് ജനലും പിൻഭാഗത്ത് ഒരു ജനലുമുള്ള മുറി വെള്ള പൂശി അലമാരികൾ വച്ചു. ഒരു മേശയും കസേരയുമിട്ടു. രോഗികൾക്കായി കരിങ്കൽത്തൂണുകൾ നാട്ടിയ തിണ്ണയ്ക്ക് പുറമേ രണ്ട് ബഞ്ചു കൂടി ഇട്ടു.

സ്ഥിരമായി വീട്ടിലെത്തിയിരുന്ന രോഗികൾ കടയിലേയ്ക്കെത്താൻ തുടങ്ങി. ഉച്ചയ്ക്കു ശേഷം എണ്ണയും തൈലവും അരിഷ്ടവും വാങ്ങാൻ വരുന്നവർക്ക് എടുത്തു കൊടുക്കാൻ സഹായിയായി സമീപത്തെ ഒരു പയ്യനെ കൂടി നിർത്തി. അങ്ങനെ രണ്ട് വർഷം കടന്നുപോയപ്പോൾ ചായക്കടയിൽ ചായ കുടിക്കാനെത്തിയ എതിർ വശത്തെ പലവ്യജ്ഞനക്കടയിലെ വാസുപിള്ള പറഞ്ഞു. ” എനിക്ക് വയസ്സായി വൈദ്യരേ… പിള്ളേർക്കാർക്കും കച്ചവടത്തിൽ താത്പര്യമില്ല. കടയങ്ങ് വിറ്റാലോ എന്നൊരാലോചന . ബെദ്യർക്ക് വേണമെങ്കിൽ വാങ്ങിക്കൊള്ളൂ., സഹായി പയ്യൻ ഇതു കേട്ടു. അവന്റെയുളളിൽ ഒരു മിന്നൽപ്പിണർ പൊട്ടി. അതങ്ങ് വാങ്ങിയാലോ ! വൈദ്യർ ഈയിടെയായി ഒരു നെയ്ത്ത് സഹകരണ സംഘത്തിന്റെ രൂപീകരണ പ്രക്രിയ പൂർത്തിയാക്കി വരികയാണ്. അതിനായി ഇപ്പോഴത്തെ കടയോട് ചേർത്ത് 2 മുറികൾ കൂടി പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഒന്ന് മകൾക്ക് തയ്യൽക്കടയായി ഉപയോഗിക്കാനും മറ്റൊന്ന് നെയ്ത്ത് സഹകരണ സംഘത്തിന്റെ ഓഫീസായി ഉപയോഗിക്കാനും. വാസു പിള്ള പറഞ്ഞപ്പോൾ അത് വാങ്ങുന്നത് നന്നായിരിക്കുമെന്ന് വൈദ്യർക്ക് തോന്നി. അതാകുമ്പോൾ 3 കട മുറികളും ചായ്പ്പും ഉണ്ട്.” എങ്കിൽ വാങ്ങാം വിലയെത്ര?. വാസുപിള്ള ന്യായമായ വിലയ്ക്ക് കടകൾ വിൽക്കാമെന്നേറ്റു. സഹായി പയ്യന് വിലയെ കുറിച്ച്‌ ഏകദേശ ധാരണ കിട്ടി. അന്ന് രാത്രി പയ്യന്റെ കടുംബ സദസ്സിൽ അവതരിപ്പിച്ച വിഷയം ഈ കടമുറികൾ വാസു പിള്ള വൈദ്യർക്ക് വിൽക്കുന്നതിനെ പറ്റിയായിരുന്നു. പയ്യന്റെ കാരണവന്മാർ ആ രാത്രി തന്നെ വാസുപിള്ളയുടെ വീട്ടിലേയ്ക്ക് വച്ചു പിടിച്ചു. അവർ പറഞ്ഞു: ” എന്താ വാസു പിള്ളേയിത്?. സ്വന്തം സമുദായക്കാരാരും വാങ്ങാനില്ലെങ്കിൽപ്പോരേ… അന്യ സമുദായക്കാരോട് ചോദിക്കാൻ ?”

വാസുപിള്ള ധർമ്മ സങ്കടത്തിലായി. വൈദ്യരുമായുള്ളത് ദീർഘകാലത്തെ ബന്ധമാണ്. വാക്കു പറഞ്ഞതല്ലേ മാറാൻ ഒരു വിഷമം. പയ്യന്റെ ആൾക്കാരുടെ നിർബന്ധം കലശലായപ്പോൾ മനസ്സില്ലാമനസ്സോടെ വാസുപിള്ള വഴങ്ങി. പിറ്റേന്ന് ഒരു ക്ഷമാപണത്തോടെ വാസുപിള്ള വൈദ്യരോട് കാര്യം പറഞ്ഞു. അപ്പോഴാണ് വൈദ്യർ താനും വാസു പിള്ളയും തമ്മിൽ സംസാരിക്കുന്ന കാര്യം പയ്യൻ ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നത്.

പിന്നെല്ലാം വേഗത്തിൽ നടന്നു. പയ്യൻ കട മുതലാളിയായി. പയ്യൻ വേഗം കച്ചവടം പഠിച്ചു. ചായ്പ്പിൽ ചായക്കടയും നടത്തി. എല്ലാറ്റിനും അഞ്ച് പൈസ വീതം കുറച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ വൈദ്യരുടെ കെട്ടിടത്തിലെ ചായക്കട പൂട്ടി. വൈദ്യർ വേഗം രണ്ട് കടമുറികൾ പണിയിച്ചു. നെയ്ത്ത് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. ഒരു പ്രദേശത്തെ മിക്കവാറും എല്ലാ വീട്ടുകാരും നെയ്ത്ത് യന്ത്രങ്ങൾ സ്ഥാപിച്ചു. കൈത്തറിയും കുഴിത്തറിയും തുടങ്ങി. എല്ലാവരും സൊസൈറ്റിയിൽ അംഗങ്ങളായി. മിക്കവാറും ആൾക്കാർ വീടിനൊപ്പം ചായിപ്പു കെട്ടി ചർക്കയിൽ നൂൽ നൂൽക്കാൻ തുടങ്ങി. സൊസൈറ്റിയുടെ പ്രവർത്തനം വൈദ്യരുടെ കടമുറികളിലൊന്നിൽ നന്നായി നടന്നു. നെയ്ത്ത് വ്യവസായം തുടങ്ങിയതോടെ പല വീടുകളിലേയും പട്ടിണി മാറി. ജീവിതം പച്ചപിടിച്ചു. പരദൂഷണം തൊഴിലാക്കിയവർ നെയ്ത്ത് തൊഴിലാളികളായി.

ഒരു കടമുറി വൈദ്യർ മകളുടെ തയ്യൽക്കടയ്ക്കായി നൽകി. തയ്യൽ പഠിപ്പിക്കലും തയ്യൽ ജോലിയും അവൾ നന്നായി ചെയ്തു.

അങ്ങിനെയിരിക്കെയാണ് ഒരു പൊടി മീശക്കാരൻ സൊസൈറ്റിയിൽ കണക്കപ്പിള്ളയായി എത്തുന്നത്.
(തുടരും)

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

പണിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്‌താംകുളം സ്വദേശി വിജയൻറെ ഭാര്യ രതിമോൾ എന്ന് വിളിക്കുന്ന ഷീബ (49), ഒണംതുരുത്ത് സ്വദേശി മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം സ്വദേശി ധൻസ് (39) എന്നിവരാണ് അറസ്റ്റിലായത്. രതിമോളുടെ ബന്ധുവായ മധ്യവയസ്കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ പെടുത്താനുള്ള ശ്രമം നടത്തിയത്.

വീടിന്റെ റൂഫ് വർക്കുകൾ ചെയ്യുന്ന ഇയാളെ വീടിന് സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് രതിമോൾ വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ മധ്യവയസ്കനെ രതിമോൾ ഒരു മുറിയിൽ ഇരുത്തി വീട്ടുകാർ പുറത്ത് പോയിരിക്കുകയാണെന്നും അവർ വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് മുറിയിൽ നിന്നും പുറത്ത് പോയി. കുറച്ച് നേരം കഴിഞ്ഞ് രതിമോൾ പൂർണ നഗ്നയായി മുറിയിലേക്ക് കയറി ചെല്ലുകയും മധ്യവയ്സകനെ പിടിച്ച് കട്ടിൽ കിടത്തി മുകളിൽ കയറി കിടക്കുകയുമായിരുന്നു. ഇതിനിടയിൽ കേസിലെ മറ്റൊരു പ്രതിയായ ധൻസ് മുറിയിലെത്തുകയും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

രതിമോളെ തട്ടിമാറ്റി ഓടാൻ ശ്രമിച്ച മധ്യവയസ്കനെ തടഞ്ഞ് നിർത്തിയ രതിമോൾ ധൻസ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ആരും അറിയാതെ ഒത്ത് തീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് രതിമോൾ ധൻസുമായി സംസാരിക്കുന്നത് പോലെ അഭിനയിച്ച് 50 ലക്ഷം എന്നുള്ളത് ആറു ലക്ഷം ആക്കിയിട്ടുണ്ടെന്നും പണം താൻ നൽകാമെന്നും പിന്നീട് തനിക്ക് തിരിച്ച് തരണമെന്നും രതിമോൾ മധ്യവയസ്കനോട് പറഞ്ഞു.

ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ രതിമോളും,ധൻസും ചേർന്ന് പണം തട്ടിയതായി മധ്യവയസ്‌കൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണം തട്ടൽ തുടർന്നതോടെയാണ് ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.

നെയ്യാറ്റിൻകരയിൽ ശമ്പളം ആവിശ്യപെട്ടതിനെ തുടർന്ന് ജീവനക്കാരിയായ പെൺകുട്ടിയെ മുറിയി പൂട്ടിയിട്ട് മർദ്ധിച്ചതായി പരാതി. വീട്ടുപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് പെൺകുട്ടിയെ പൂട്ടിയിട്ട് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്. നിന്നെയൊക്കെ തല്ലിയാൽ ആരുണ്ടെടി ചോദിക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്.

നെയ്യാറ്റിൻകര ഇരുമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന വയനാട് സ്വദേശിനിയായ പെൺകുട്ടിയാണ് മർദ്ദനത്തിന് ഇരയായത്. സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Copyright © . All rights reserved