Latest News

തൃശൂർ : കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്ക‍ിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചു വീഴ്ത്തി കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയും (ശ്രീജ–40) ) 6 കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ 5 മ‍ാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് ചെങ്ങാലൂരിൽ വാടകയ്ക്കു താമസിക്കുന്ന എറണാകുളം പള്ളുരുത്തി തണ്ടാശേരി സ്വദേശി സിനി അറസ്റ്റിലായത്.

കൂട്ടാളികളായ ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രാജീവ് (45), ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് ഉല്ലാസ് (44), മുണ്ടൂർ ചിറ്റിലപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23), പട്ടിക്കാട് കുറുപ്പത്ത് പറമ്പിൽ അജയ് (21), കുട്ടനെല്ലൂർ പൊന്നേമ്പലത്ത് ആഷിക് (20), മണ്ണുത്തി ചിറക്കേക്കോട് കൊട്ടിയാട്ടിൽ സലീഷ് (29) എന്നിവരും പിടിയിലായി. മേയ് 23ന് ദേശീയപാതയിലായിരുന്നു സംഭവം. ബൈക്കിൽ 5 ലക്ഷം രൂപയുമായി സഞ്ചരിച്ച രണ്ടുപേരെ ബൈക്കിലും കാറിലുമായെത്തിയ സംഘം ഇടിച്ചുവീഴ്ത്തി പണം തട്ടിയെടുത്തു മുങ്ങിയെന്നായിരുന്നു കേസ്.

സംഭവത്തെക്കുറിച്ചു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം ഇങ്ങനെ:

3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് സിനി പണം വാങ്ങിയിരുന്നു. പറഞ്ഞസമയം കഴിഞ്ഞിട്ടും മടക്കിനൽകാതായപ്പോൾ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ചാലക്കുടിയിലെത്തിയാൽ പണം നൽകാമെന്നു സിനി സമ്മതിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെയാണ് പണം വാങ്ങാൻ അയച്ചത്. കൊടകര മേൽപ്പാലത്തിനു മുകളിൽവച്ച് സിനി പണമടങ്ങിയ പൊതി കൈമാറി.

പണവുമായി യുവാക്കൾ മടങ്ങുമ്പോൾ കൊളത്തൂരിൽവച്ച് ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ പൊതി തട്ടിപ്പറിക്കാൻ ശ്രമിച്ചു.എന്നാൽ, ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. ഇതോടെ രണ്ടുകാറുകളിലും ബൈക്കിലുമായി സിനി യുവാക്കളെ പിന്തുടർന്നു. സർവീസ് റോഡിലേക്കു തിരിയാൻ ശ്രമിച്ചെങ്കിലും മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ വീണു. ഇവരിൽ നിന്നു പണപ്പൊതി കൈക്കലാക്കി സിനി സംഘവും കടന്നു. കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.

ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊടകര സിഐ വി. റോയ്, എസ്ഐ എൻ. ഷിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ടി.ജി. അനീഷ്, പി.പി. പ്രദീപ്കുമാർ, ഷൈജി കെ.ആൻറണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

‘ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തുവീണയുടനെ പിന്നാലെയെത്തിയ ഒരു കാർ അരികിൽ നിർത്തി. ആരോ ഇറങ്ങി യുവാക്കളുടെ കയ്യിൽ നിന്നു തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയി..’ മേയ് 23ന് കൊളത്തൂരിൽ നടന്ന ബൈക്ക് അപകടത്തിനു പിന്നിലെ കുറ്റകൃത്യ ശൃംഖലയിലേക്ക് ആദ്യ സൂചനകൾ നൽകിയത് ദൃക്സാക്ഷികൾ നൽകിയ ഈ വിവരമാണ്. പരുക്കേറ്റ യുവാക്കളുടെ മൊഴി കൂടി പരിശോധിച്ചപ്പോൾ സിനിയുമായുള്ള സാമ്പത്തിക ഇടപാടിലേക്കു സംശയമുന നീണ്ടു

സർവീസ് റോഡിലൂടെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് യുവാക്കൾ നിലത്തു വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടി വിവരങ്ങൾ തിരക്കിയപ്പോൾ അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാക്കൾ. വീഴ്ചയിൽ യുവാക്കളുടെ കയ്യും കാലുമൊടിഞ്ഞു. ഒരാളുടെ പല്ലുകൾ തെറിച്ചുപോയി. ഓടിയെത്തിയവരിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നതും യുവാക്കൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കാണാം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാക്കളെ ജീപ്പിൽ കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിഗ്രഹ വിൽപന മുതൽ നോട്ടിരട്ടിപ്പു വരെ നീളുന്ന വൻകിട തട്ടിപ്പുകളിലൂടെ പൊലീസിന്റെ സ്ഥിരം തലവേദനയാണ് പൂമ്പാറ്റ സിനി. ജ്വല്ലറി തട്ടിപ്പ്, വിഗ്രഹ വിൽപന, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സ്വർണക്കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ ഇവർ പ്രതിയാണ്. യഥാർഥ പേര് ശ്രീജ എന്നാണെങ്കിലും സിനി, ശാലിനി, ഗായത്രി, മേഴ്സി തുടങ്ങി പലപേരുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഹൈറോഡിലെ ജ്വല്ലറി ഉടമയെ തട്ടിച്ച് 20 ലക്ഷവും 70 ഗ്രാം സ്വർണവും കവർന്ന കേസിൽ ഇവർ പിടിയിലായത് കുറച്ചുകാലം മുൻപാണ്.

ആഡംബരശൈലിയിലുള്ള ജീവിതംകാട്ടി മറ്റുള്ളവരുടെ കണ്ണുമഞ്ഞളിപ്പിച്ചാണ് സിനി തട്ടിപ്പുകൾ നടത്തിയിരുന്നത്. മുന്തിയയിനം ആഡംബരക്കാറുകളിൽ സഞ്ചാരം. കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ തനിക്കു സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നു സിനി പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. തട്ടിപ്പിലൂടെ നേടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്. എറണാകുളത്തെ ജ്വല്ലറി ഉടമയിൽ നിന്ന് 95 പവൻ കവർന്നതിനും നടരാജ വിഗ്രഹ വിൽപനയുടെ പേരിൽ 30 ലക്ഷം തട്ടിയതിനും റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയതിനുമൊക്കെ ഇവർ പിടിയിലായിട്ടുണ്ട്.

നാളെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി20യില്‍ മലയാളി യുവതാരം സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന സൂചന നല്‍കി നായകന്‍ രോഹിത് ശര്‍മ. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളത്തിലാണ് വിരാട് കോലിക്ക് പകരം ടീമിനെ നയിക്കുന്ന രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സഞ്ജു മികച്ച കളിക്കാരനാണെന്ന് പറഞ്ഞാണ് രോഹിത് തുടങ്ങിയതത്. അദ്ദേഹം തുടര്‍ന്നു… ”ഇന്ത്യയില്‍ ഒരുപാട് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. അതില്‍ ഒരുവരാണ് സഞ്ജു സാംസണ്‍. ടീമിലേക്ക് സഞ്ജുവിനെപോലെയുള്ളവര്‍ വരേണ്ടത് അനിവാര്യമാണ്. കഴിവുള്ള താരമാണ് സഞ്ജു. പിച്ചിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.” രോഹിത് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം രണ്ട് ടെസ്റ്റുകളിലും കളിക്കും. ടി20 ക്രിക്കറ്റില്‍ കോലിക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരയിലേക്ക് അദ്ദേഹം തിരിച്ചെത്തും.

 

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. പ്രൊഫഷണല്‍ മോഡലുകളേപ്പൊലും പിന്‍തള്ളിയാണ് നൈജീരിയക്കാരിയായ ഈ ആറുവയസ്സുകാരി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഫെ ബാമുയിവാ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജാരെ ഇജലാനയെന്ന ആറുവയസ്സുകാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ചുരുണ്ട് നിറഞ്ഞ മുടിയും തുളച്ച് കയറുന്ന നോട്ടവുമായാണ് മോഫെ ബാമുയിവായുടെ ക്യാമറയ്ക്ക് മുന്നില്‍ ജാരെ പോസ് ചെയ്തത്.2019ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ജാരെയാണെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ വ്യക്തമാവും.’അവളൊരു മനുഷ്യനാണ്, അവളും ഒരു മാലാഖയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മോഫെ ബാമുയിവാ ജാരെയുടെ ചിത്രം പങ്കുവച്ചത്.

എനിക്കവളെ പുഞ്ചിരിക്കുന്നവളാക്കാനും, പൊട്ടിച്ചിരിപ്പിക്കാനുമൊക്കെ കഴിയുമായിരുന്നു പക്ഷെ, അവളുടെ സ്വാഭാവികമായ സൌന്ദര്യമാണ് ഞാനാഗ്രഹിച്ചത്.മോഫെ ബാമുയിവാ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജാരെ ഇജലാനയെന്ന ആറുവയസ്സുകാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.സഹോദരിമാരായ ഏഴ് വയസുകാരി ജോമി, പത്തുവയസുകാരി ജോബ എന്നിവര്‍ക്കൊപ്പവും ജാരേയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അവളുടെ കണ്ണുകളിലത് കാണാമായിരുന്നു’വെന്നും മോഫെ പറയുന്നു.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ജാരെയുടെ ചിത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.ജാരെയുടെ ചിത്രത്തില്‍ ജാരെയെ കാണുമ്പോള്‍ കൂടുതല്‍ മുതിര്‍ന്ന ഒരാളെപ്പോലെ തോന്നുന്നുവെന്ന് പറഞ്ഞവരും നിരവധിയാണ്.കൂടുതല്‍ പേരും ‘ലോകത്തിലെ തന്നെ സുന്ദരി’ എന്നാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്.

2010ലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്ന പേരില്‍ ഒരു ക്യാംപയിന്‍ തുടങ്ങിയത്. ഫ്രെഞ്ച് സ്വദേശിയായ തയ്ലാന്‍ ആയിരുന്നു 2010ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. പ്രൊഫഷണല്‍ മോഡലുകളേപ്പൊലും പിന്‍തള്ളിയാണ് നൈജീരിയക്കാരിയായ ഈ ആറുവയസ്സുകാരി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും. കൊലപാതക പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ചെയ്ത റോയ്‌ തോമസ് കേസില്‍ ജനുവരി മൂന്നിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കണം. കേസ് രജിസ്റ്റര്‍ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം.   ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഈ കാലയളവിനുള്ളില്‍ സമര്‍പ്പിക്കുകയെന്നത് സങ്കീര്‍ണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഒരു കേസിൽ കുറ്റപത്രം വൈകിയാലും മറ്റ് അഞ്ചു കൊലപാതക കേസുകളിൽകൂടി പ്രതിയായതിനാൽ ജോളിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു.

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കണമെങ്കിൽ അന്വേഷണസംഘം 60 ദിവസത്തിനുള്ളിൽ എല്ലാ ജോലികളും പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കണം. തുടര്‍ന്ന് ഇത് വിദഗ്ധ ഉപദേശത്തിനായി എസ്പി, ഐജി, എഡിജിപി, ഡിജിപി തലത്തിൽ പരിശോധിക്കണം. ഇത് ഒരു മാസത്തിനുള്ളിൽ പൂര്‍ത്തീകരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം. ഓരോ വിഭാഗവും പരിശോധിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ അന്വേഷണസംഘത്തിന് റിപ്പോര്‍ട്ടായി നല്‍കും. ഇതനുസരിച്ച് വീണ്ടും കുറ്റപത്രം തയാറാക്കണം. അതിനു ശേഷമേ കോടതിയിൽ സമര്‍പ്പിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കണം. ഇതിനായി ഫോറന്‍സിക് പരിശോധനയും വേഗത്തിലാക്കണം. പരിശോധനാഫലം ലഭിച്ച ശേഷം അത് കുറ്റപത്രത്തിൽ എഴുതിചേര്‍ക്കുകയും വേണം. കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന രേഖകളും തെളിവുകളും മറ്റും പരിശോധിക്കാനും രേഖപ്പെടുത്താനും കോടതിക്കും സമയം ആവശ്യമാണ്. അതിനാല്‍ 90 ദിവസത്തിന് മുമ്പേ തന്നെ സമര്‍പ്പിക്കണമെന്നാണ് പറയുന്നത്. ഇതിനെല്ലാം കാലതാമസം നേരിടും.

17 വര്‍ഷം മുമ്പുള്ള കേസായതിനാൽ തെളിവുകൾ ശേഖരിക്കുന്നതിനും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമെല്ലാം കാലതാമസം നേരിടുന്നുണ്ട്. പഴയ തെളിവുകൾ കണ്ടെത്തുകയെന്നതും സാക്ഷിമൊഴികൾ കൃത്യമായി കൂട്ടിയോജിപ്പിക്കുകയെന്നതും സങ്കീർണമാണ്.   സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റംതെളിയിക്കാന്‍ കഴിയില്ല. അതിനാല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും നിര്‍ണായകമാണ്. റോയ്‌തോമസ് കേസില്‍ ഇരുപതോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മറ്റാരുടെയെങ്കിലും വിവരം വിട്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. രേഖപ്പെടുത്തിയ മൊഴികളെല്ലാം വിശദമായി പഠിച്ച ശേഷമേ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാവൂ.

കൂടാതെ ഫോൺ‌വിളി സംബന്ധിച്ച റിപ്പോര്‍ട്ട് (സിഡിആര്‍), ഇവ കോടതിയില്‍ വിശദീകരിക്കാന്‍ മൊബൈല്‍ കമ്പനി സര്‍വീസ് പ്രൊവൈ‍ഡർമാരുടെ മൊഴികള്‍ എന്നിവയും ആവശ്യമാണ്. ഇത് ശേഖരിക്കുന്നതിനും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിനും മാസങ്ങളോളം വേണ്ടിവരും. അതേസമയം, അഞ്ചുകൊലപാതക കേസുകള്‍തന്നെ പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഓരോ കേസിലും വ്യത്യസ്ത കാലയളവിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അതിനാല്‍ അവസാന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം കഴിഞ്ഞ ശേഷമേ ജാമ്യം അനുവദിക്കുകയുള്ളൂവെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഓരോ കേസിലും അറസ്റ്റ് പരമാവധി വൈകി രേഖപ്പെടുത്തുകയെന്ന തന്ത്രമാവും പോലീസ് സ്വീകരിക്കുക.

മുംബൈ: മീടു ആരോപണ വിധേയനായ സംഗീത സംവിധായകൻ പങ്കെടുക്കുന്ന റിയാലിറ്റി ഷോയെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെതിരെ വിമർശനം. ബോളിവുഡ് ഗായികയായ സോണ മഹപത്രയാണ് സച്ചിനെ വിമർശിച്ച് രംഗത്തെത്തിയത്. പ്രിയ സച്ചിൻ താങ്കൾക്ക് ഇന്ത്യൻ മീടു സംബന്ധിച്ച് അറിവുണ്ടോയെന്ന് സോണ ചോദിച്ചു.

‘പ്രിയ സച്ചിന്‍, താങ്കള്‍ ഇന്ത്യയിലെ മീടുവിനെക്കുറിച്ച് ബോധവാനാണോ? പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ഉൾപ്പെടെ അനു മാലിക്കിനെതിരെ പൊതുസമൂഹത്തിൽ മുന്നോട്ടുവന്ന നിരവധി സ്ത്രീകളുടെ മീടു അനുഭവം അറിയുമോ? ഇവരുടെ മുറിവുകളൊന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്‍ശിക്കുകയുമില്ലെന്നാണോ? സോണ ട്വിറ്ററിൽ ചോദിച്ചു.

അനു മാലിക്ക് വിധികർത്താവായ ഇന്ത്യൻ ഐഡൾ എന്ന സംഗീതപരിപാടിയേയാണ് സച്ചിൻ പുകഴ്ത്തിയത്. ഇന്ത്യൻ ഐഡളിലെ യുവ ഗായകരുടെ ആലാപനവും അവരുടെ ജീവിതവും ഹൃദയസ്പര്‍ശിയാണെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന രാഹുല്‍, ചെല്‍സി ദിവാസ്, സണ്ണി എന്നിഗായകരുടെ സംഗീതത്തോടുള്ള ആഗ്രഹവും സമര്‍പ്പണവും അഭിനന്ദനീയമാണ്. എനിക്കുറപ്പാണ് അവര്‍ ഉയരങ്ങളിലേക്ക് പോകും. എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്.

മീടു ആരോപണത്തെ തുടർന്ന് കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഐഡളിൽനിന്ന് അനു മാലിക്കിനെ മാറ്റിയിരുന്നു. എന്നാൽ പുതിയ സീസണിൽ പ്രധാന വിധികർത്താവായി അനു മാലിക്ക് തിരിച്ചെത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സച്ചിന്‍ സംഗീത പരിപാടിയെ പുകഴ്ത്തി രംഗത്തെത്തിയത്.

ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്. ഒക്ടോബര്‍ 27 ഞായറാഴ്ച നടന്ന സംഭവം ഫ്രഞ്ച് മാധ്യമം ലെ പാരീസിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഗ്രാന്‍റ് റെക്സ് തിയറ്ററിലാണ് സംഭവം നടന്നത്.

ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ 34 വയസുള്ള വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബർ വിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമം പറയുന്നത്. ഇത് കേട്ടതോടെ തിയേറ്ററിലുണ്ടായിരുന്നവർ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഓടുന്നതിനിടെ പലരും വീണു.

അതേസമയം, സംഭവത്തിന് കാരണക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ മാനസികാരോഗ്യ നിലയിൽ സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതിനിടെ ഇതൊരു മോഷണ ശ്രമമാണെന്ന വാദവുമായി ഗ്രാന്റ് റെക്‌സ് തിയേറ്റർ ഡയറക്ടർ രംഗത്ത് എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവർ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങൾ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം.

ഇയാള്‍ മാത്രമല്ല ഇത് ഒരു സംഘമായിരിക്കാം എന്നും ഗ്രാന്‍റ് റെക്സ് തിയറ്റര്‍ ഡയറക്ടര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തോട് പറഞ്ഞു. ഇതിന് മുന്‍പ് ഇത്തരം ഒരു തന്ത്രം പാരീസിലെ മെട്രോയില്‍ ചില കള്ളന്മാര്‍ പയറ്റിയിരുന്നതായും ഇയാള്‍ ആരോപിക്കുന്നു.

മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത സംവിധായകന്‍ വിനയന്‍ പങ്കുവച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്നും കഥയെപറ്റി തീരുമാനമായില്ലെങ്കിലും മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാലിപ്പോള്‍ വിനയന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഇതിഹാസ കഥാപാത്രം രാവണന്റെ വേഷത്തില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ചിത്രമാണിത്. ഇതിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന ചര്‍ച്ചകളാണ് സജീവമാകുന്നത്. മോഹന്‍ലാല്‍-വിനയന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം രാവണന്റെ കഥായാണോ എന്ന ചോദ്യത്തിന് വിനയന്‍  പ്രതികരിക്കുന്നു.

മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനമാണോ ഇത്?

ഞാന്‍ പുതിയതായി ചെയ്യാന്‍ പോകുന്ന ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആണ്. മോഹന്‍ലാലിനെ വച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന്‍ എന്ന കഥാപാത്രം ഉണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍ വരച്ചു തന്ന ചിത്രമാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. അത് പരിഗണയില്‍ ഉള്ള ഒരു കാര്യമാണ്, അതല്ലാതെ ആ കഥാപാത്രം ഫിക്‌സ് ചെയ്തിട്ടില്ല.

മോഹന്‍ലാലിനെ ഈ മാസം ഇരുപതാം തിയതിയേ ഞാന്‍ കാണുകയുള്ളൂ. അദ്ദേഹമിപ്പോള്‍ അമേരിക്കയിലോ മറ്റോ ആണ്. ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ട് ഈ കഥ ആണ് ഒരു തീരുമാനത്തില്‍ എത്തുന്നതെങ്കില്‍ ഫൈനലൈസ് ചെയ്യും. അതുകൊണ്ടാണ് ഞാന്‍ ആ രീതിയില്‍ അനൗണ്‍സ് ചെയ്യാതിരുന്നത്.

എന്തുകൊണ്ട് രാവണന്‍?

രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെകില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണ്. കാരണം വ്യത്യസ്ത മാനങ്ങളുള്ള, നമ്മുടെ പുരാണങ്ങളില്‍ മറ്റേത് കഥാപാത്രങ്ങളെക്കാളും അത് അര്‍ജുനന്‍ ആയിക്കോട്ടെ, ഭീമന്‍ ആയിക്കോട്ടെ ആരെക്കാളും മുകളില്‍ നില്‍ക്കുന്നതായി കുഞ്ഞുനാള്‍ മുതല്‍ എന്റെ മനസില്‍ ഉള്ളത് രാവണന്‍ ആണ് .

നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അതെന്റെ മനസ്സില്‍ കിടപ്പുണ്ട്. അതൊരു വലിയ പ്രൊജക്റ്റ് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അതൊരു വലിയ ക്യാന്‍വാസില്‍ പറയുന്ന ചിത്രമാകില്ലേ?

എല്ലാവര്‍ക്കുമറിയാം പത്തു പതിനെട്ട് വര്‍ഷം മുന്‍പ് തന്നെ വലിയ ക്യാന്‍വാസില്‍ ഗ്രാഫിക്‌സിന്റെയും മറ്റു സാങ്കേതികവിദ്യയുടെയും സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതദ്വീപ് പോലുള്ള സിനിമയെടുത്തിട്ടുള്ള ആളാണ് ഞാന്‍. ഇന്നും ഇന്നലെയൊന്നുമല്ലല്ലോ അത്. എനിക്കീ ഗ്രാഫിക്സും അതുപോലെ പത്തു മുന്നൂറ് കുഞ്ഞന്മാരെ വച്ചിട്ട് അന്ന് അങ്ങനെ ഒരു പടം ചെയ്യാമെങ്കില്‍ ഇത്തരമൊരു പ്രോജക്ട് ഒന്നും എന്റെ മനസില്‍ ഒരു വലിയ പ്രശ്‌നമായി തോന്നുന്നില്ല.

അപ്പോള്‍ രാവണന്റെ കഥ യാഥാര്‍ഥ്യമാകുമോ?

രാവണന്റെ കഥയായിരിക്കും. രാവണന്‍ തന്നെയായിരിക്കും അതിലെ ഹീറോ. അല്ലാതെ ശ്രീരാമനോ, സീതയോ ഒന്നുമായിരിക്കില്ല. അവരൊക്കെ രാവണന്റെ ജീവിതത്തില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ആയിരിക്കും. ഇത് രാവണന്‍ എന്ന ഇതിഹാസത്തിന്റെ, തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഒരു കഥയായിരിക്കും.

പക്ഷെ സംഭവം എന്തെന്ന് വച്ചാല്‍ ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞിട്ടേ എനിക്കത് കണ്‍ഫോം ചെയ്യാന്‍ പറ്റുള്ളൂ. കഥയുടെ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഞാന്‍ ലാലിനെ കാണാന്‍ പോകുമ്പോള്‍ ആദ്യം പറയുന്ന സബ്ജക്ടും ഈ രാവണന്റെ കഥ തന്നെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകൂ.

ഗുജറാത്തിലെ ഗിര്‍ വനത്തിലെ ഏക വോട്ടര്‍ ഭാരതദാസ് ബാപു അന്തരിച്ചു. ഗിര്‍ സോമനാഥ് ജില്ലയിലെ ബനേജ് പോളിംഗ് ബൂത്തിലെ ഏക വോട്ടറായിരുന്നു. രാജ്‌കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

ജുനഗഡ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ബനേജ് പോളിംഗ് ബൂത്ത്, തെരഞ്ഞെടുപ്പ് കാലത്ത് ഭാരത് ദാസിനു വേണ്ടി മാത്രമാണ് ഒരുക്കുന്നത്. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മഹന്ത് ഭാരത് ദാസിന്റെ ഒരു വോട്ട് രേഖപ്പെടുത്താനായി വേണ്ടി മാത്രം 35 കിലോമീറ്റര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ക്കു യാത്ര ചെയ്യേണ്ടിവന്നിരുന്നു.

ഗിര്‍ വനത്തിലെ ബാനേജ് ക്ഷേത്രത്തിലെ പൂജാരിയും അന്തേവാസിയുമാണ് ഭാരത് ദാസ്. ഇരുപതാം വയസില്‍ പഠനം ഉപേക്ഷിച്ച് ഇവിടെയെത്തിയ ദാസ് 40 വര്‍ഷമായി ക്ഷേത്രത്തിലും പരിസരത്തുമായിട്ടായിരുന്നു താമസം.വൃക്ക രോഗത്തിന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു

ഒരു കാട്ടിലെ ഒരാൾ ഇന്ത്യയുടെ ജനാധിപത്യത്തിനായി വിളിക്കുന്നു.

അറുപതുകളുടെ മധ്യത്തിൽ, ദർശന്ദാസ് പാർലമെന്ററിയിലും സംസ്ഥാനത്തും കഴിഞ്ഞ നിരവധി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നു. അവിടെ താമസിക്കുന്ന ചുരുക്കം ചില മനുഷ്യരിൽ ഒരാളായ അദ്ദേഹം പഴയ ശിവ തീർത്ഥാടന കേന്ദ്രം പരിപാലിക്കുന്നു. ശാന്തമായ ഈ ദേശങ്ങളിൽ മാനുകളും മയിലുകളും വന്യജീവികളുടെ ഒരു നിരയും ഒളിച്ചോടുന്നു.

പാരമ്പര്യേതര സജ്ജീകരണം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ ഒരൊറ്റ വോട്ട് മറ്റാരുടെയും എണ്ണത്തിന് തുല്യമാണ്.

ഒരു പൗരനും ‘സാധാരണഗതിയിൽ രണ്ട് കിലോമീറ്ററിൽ കൂടുതൽ സഞ്ചരിച്ച് ബൂത്തിലെത്തരുത്’ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. അതുകൊണ്ടാണ് ഒരു സംഘം 35 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ജുനാഗഡ് ജില്ലയിലെത്തുന്നത്.

വർഷം തോറും നടത്തിയ കാര്യക്ഷമമായ ക്രമീകരണങ്ങൾക്ക് നന്ദി, അദ്ദേഹത്തിന്റെ വിദൂര ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ ഒറ്റ വോട്ടറെ തന്റെ രാജ്യത്തിന്റെ രാഷ്ട്രീയ പുരോഗതിയിലേക്ക് സംഭാവന ചെയ്യുന്നതിൽ നിന്ന് തടയില്ല.

അവന്റെ ഏകാന്ത അസ്തിത്വത്തിൽപ്പോലും അയാൾക്ക് സ്റ്റൈലുണ്ട്. സൺഗ്ലാസുകളും കുങ്കുമപ്പൂവും കുലുക്കുന്നു, തന്റെ നീണ്ട താടി സ്മാർട്ട് കെട്ടഴിച്ച് ചുമന്ന് തന്റെ ഹൃദയംഗമമായ ലക്ഷ്യം നിറവേറ്റാൻ വരുന്ന ആളുകളെ കണ്ടുമുട്ടുന്നു.

ഏതാണ്ട് ധ്യാനിക്കുന്ന ഈ അന്തരീക്ഷത്തിൽ വൈദ്യുതിയോ ഫോണോ വിനോദമോ ഇല്ല. മതപരമായ ഒരു യാത്രയ്ക്കിടെ ദർശന്ദാസ് പഠനം ഉപേക്ഷിച്ച് ഈ ലക്ഷ്യസ്ഥാനത്തേക്ക് മാറി. ഇത് 20 വർഷമായി, അതിനുശേഷം അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല.

അവൻ ജീവിക്കുന്ന രീതിയിൽ സന്തുഷ്ടനാണെങ്കിലും, ശരിയായ നാഗരികതയിൽ നിന്നും ഒച്ചപ്പാടുകളിൽ നിന്നും വളരെ അകലെ, ചിലപ്പോൾ അത് ഏകാന്തതയിലാകും. എന്നാൽ ലോകം അവനെക്കുറിച്ച് കണ്ടെത്തി അദ്ദേഹത്തിന്റെ അതുല്യമായ കഥ പങ്കിടാൻ തുടങ്ങി. ചില പത്രപ്രവർത്തകർ പോലും സംസാരിച്ച മനുഷ്യനെ കാണാൻ പോയി.

താൻ പ്രത്യേകതയുള്ളവനാണെന്ന് ദർശന്ദസിന് അറിയാം. അവനുവേണ്ടിയുള്ള ശ്രമങ്ങളെ അവൻ പൂർണ്ണമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അത്തരം പ്രാധാന്യത്തോടെ പരിഗണിക്കുന്നതിൽ അദ്ദേഹം വളരെ അഭിമാനിക്കുന്നു.

“എന്റെ വോട്ട് പ്രധാനമാണ്. ഓർക്കുക, ബിജെപി സർക്കാരിന് ഒരു വോട്ടിലൂടെ പാർലമെന്റിൽ അവിശ്വാസ വോട്ടെടുപ്പ് നഷ്ടപ്പെട്ടു. അതിനാൽ ഒരു വോട്ടിന് മാറ്റമുണ്ടാക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു. “എന്റെ വോട്ട് എടുക്കാൻ അധികാരികൾ ഇവിടെയെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ബഹുമാനം തോന്നുന്നു.” എന്ന് കഴിഞ്ഞ ഇലക്ഷൻ സമയത്തു അദ്ദേഹം പറയുകയുണ്ടായി

അനിൽ രാധാകൃഷ്ണ മോനോൻ തന്റെ അച്ഛനെന്ന് പറഞ്ഞ് പ്രചരിക്കുന്ന സന്ദേശങ്ങളോട് വ്യക്തത വരുത്തി നടൻ രജിത് മോനോൻ രംഗത്ത്. തന്റെ അച്ഛന്റെ പേര് രവി മോനോൻ എന്നാണെന്നും വിക്കിപീഡിയയിൽ തെറ്റായി രേഖപ്പെെടുത്തിയിരിക്കുന്നതെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു. അനിലിനെ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രം അറിയാമെന്നും ഇരുവർക്കുമിടയിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ടെന്നും താരം കുറിച്ചു. കഴിഞ്ഞ ദിവസം ബിനീഷും–അനിലും തമ്മിൽ നടന്ന പ്രശ്നത്തിന് പിന്നാലെ നിരവധി സന്ദേശങ്ങളാണ് രജിത്തിന് ലഭിച്ചത്. താങ്കളുടെ അച്ഛനെയോർത്ത് ലജ്ജ തോന്നുവെന്ന രീതിയിലായിരുന്നു സന്ദേശങ്ങളിൽ പലതും. ഇതോടെയാണ് വിക്കിപീഡിയയിലെ പിഴവ് ചൂണ്ടിക്കാട്ടി രജിത്ത് രംഗത്ത് വന്നത്.

രജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സുഹൃത്തുക്കളേ… എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. എന്റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം. മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.

സത്യം, അല്ലെങ്കില്‍ യാഥാര്‍ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചു ദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിനും കുഞ്ഞ് പിറന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കുട്ടിയുടെ ചിത്രം കാണാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്തയുമായി സാനിയ എത്തിയിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യ പിറന്നാളിന്റെ വിശേഷങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ലോകത്തോട് ഹാലോ പറയാനുള്ള സമയമാണിത് എന്ന അടിക്കുറുപ്പോടെയാണ് സാനിയ മകൻ ഇസാന്റെ ചിത്രം ആദ്യമായി പങ്കുവച്ചത്. എന്നാൽ കുഞ്ഞിന്റെ ആദ്യ പിറന്നാൾ ദിനത്തിൽ കുഞ്ഞിനൊപ്പമുള്ള മനോഹര നിമിഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

2010 ഏപ്രില്‍ 12 നാണ് സാനിയ മിര്‍സയും ശുഹൈബ് മാലിക്കും വിവാഹിതരാകുന്നത്. 2018 ഒക്ടോബര്‍ 30 ന് താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞു പിറന്നു. ഇസാന്‍ മിര്‍സ മാലിക് എന്നാണ് കുഞ്ഞിന്റെ പേര്.

Copyright © . All rights reserved