വാശിയേറിയ പോരാട്ടം നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടരയോടെ ആദ്യഫല സൂചന അറിയുന്ന തരത്തില്‍ എല്ലാ മണ്ഡലങ്ങളിലും ക്രമീകരണം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അമിത ആത്മവിശ്വാസമില്ലാതെ ഫലത്തിനായി കാത്തിരിക്കുന്ന മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.
സംസ്ഥാനത്ത് ആദ്യമായി ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച് നടന്ന ഉപതിരഞ്ഞെടുപ്പ്.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ കുതിക്കാനൊരുങ്ങിയ യു.ഡി.എഫ്. പാലാ നല്‍കിയ ആത്മവിശ്വാസത്തില്‍ തിരിച്ചുവരവിനൊരുങ്ങിയ എല്‍.ഡി.എഫ്. മൂന്ന് മണ്ഡലങ്ങളിലെങ്കിലും ത്രികോണ മല്‍സരപ്രതീതി സൃഷ്ടിച്ച് എന്‍.ഡി.എ. ഉപതിരഞ്ഞെടുപ്പെങ്കിലും പൊതുതിരഞ്ഞെടുപ്പിന് സമാനമായ പോരാട്ടവീര്യവും വാശീയും തീര്‍ത്തായിരുന്നു പ്രചാരണം. ആ പോരാട്ടത്തിന്റെ വിജയികളെ അറിയാന്‍ ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. രാവിലെ എട്ടരയോടെ ആദ്യലീഡ് അറിയാം.
ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. അങ്ങിനെ ഉച്ചയ്ക്ക് മുന്‍പ് ഫലപ്രഖ്യാപനം. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണങ്ങള്‍ തുടരുന്നതിനാല്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്കയും പ്രതീക്ഷയുമുണ്ട്. പലമണ്ഡലങ്ങളിലും എണ്ണിയാല്‍ മാത്രമേ എന്തെങ്കിലും പറയാനാവു എന്ന തരത്തിലാണ് മുന്നണികളുടെ യഥാര്‍ത്ഥ അവലോകനമെന്നതിനാല്‍ നാളത്തെ ദിനം വിധിദിനം തന്നെയാണ്.
സാക്ഷരതാ സർവേയ്ക്ക് താരം നേരിട്ടെത്തിയതിന്റെ ത്രില്ലിലാണ് അട്ടപ്പാടിയിലെ വയലൂർ ഊര്. പൃഥ്വിരാജാണ് വയലൂരിലെത്തി വിവരങ്ങൾ ശേഖരിച്ചത്. താരത്തെ നേരിട്ടു കണ്ടതിന്റെ ത്രില്ലിലാണ് വയരൂലുകാർ. അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരതാ മേഖലയാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വേ ഉദ്ഘാടനം ചെയ്യാനാണ് പൃഥ്വിരാജെത്തിയത്. ഊരിലെ മരുതി നഞ്ചനില്‍ നിന്നും വിവരങ്ങൾ ശേഖരിച്ചായിരുന്നു ഉദ്ഘാടനം.
സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജുമാണ് വേഷമിടുന്നത്. ചിത്രീകരണത്തിന്റെ തിരക്കുകൾക്കിടയിലാണ് അട്ടപ്പാടിയിലെ സാക്ഷരതാ യഞ്ജത്തിന് പിന്തുണയുമായി പൃഥ്വിരാജെത്തിയത്.
ആദിവാസികള്‍ക്കിടയിലെ നിരക്ഷരത പൂര്‍ണ്ണമായും ഇല്ലാതാക്കാൻ സാക്ഷരതാ മിഷനും സര്‍ക്കാരും നടത്തുന്ന പരിപാടി മാതൃകാപരമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ ചൂഷണങ്ങളില്‍ നിന്നും മോചിതരാകൂ., അതിനാല്‍ എഴുത്തും വായനയും അറിയാത്തവര്‍ അത് സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ വൈസ് പ്രസിഡന്റ് സി.പി ബാബു, പഞ്ചായത്ത് അംഗങ്ങളായ നഞ്ചി , മാര്‍ട്ടിന്‍ , സാക്ഷരതാ മിഷന്‍ അസിസ്‌റ്ന്റ കോ-ഓര്‍ഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍ , പ്രേരക് സിനി. പി സി , അനു തുടങ്ങിയവർ പങ്കെടുത്തു.
സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഒരു നായയാണ്. നഖം വെട്ടാതിരിക്കുന്നതിനായി ബോധംകെട്ട് വീഴുന്നതായി അഭിനയിക്കുന്ന നായയുടെ വീഡിയോയാണ് വൈറലാകുന്നത്. അതേസമയം ഇത്തരത്തിൽ നഖം വെട്ടാതിരിക്കാൻ തലകറക്കം അഭിനയിക്കുന്ന മറ്റൊരു നായയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.
നിരവധി ആളുകള്‍ നായയുടെ ഈ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകൾ പങ്കുവച്ചു.
ഉടമയുടെ അടുത്ത് അനുസരണയോടെ ഇരിക്കുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് നഖം വെട്ടുന്നതിനായി നായയുടെ മുൻകാലുകൾ കയ്യിലെടുക്കുന്ന ഉടനെ നിലത്തേക്ക് തലകറങ്ങി വീഴുന്ന നായയെയും വീഡിയോയിൽ കാണാം. ഇത് അഭിനയമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തം. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ഈ നായയുടെ അഭിനയം.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം സംസ്ഥാനവുമായുള്ള ആദ്യത്തെ വ്യാപാരക്കരാര്‍ ഒപ്പുവച്ചത് മലയാളി വ്യവസായി എം.എ യൂസഫലിയുടെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. സംസ്ഥാനത്തു നിന്നുള്ള ആപ്പിളുകള്‍ മൊത്തമായി വാങ്ങാനുള്ള കരാറിലാണ് ലുലു ഗ്രൂപ്പ് ഒപ്പുവച്ചത്.
വിഷയം ചര്‍ച്ച ചെയ്യാനായി കമ്പനി പ്രതിനിധികള്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിനെ കഴിഞ്ഞയാഴ്ച കണ്ടിരുന്നു. അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ സെക്രട്ടറി മന്‍സൂര്‍ അഹമ്മദുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഇരുപക്ഷവും ധാരണയിലെത്തിയത്.
കുങ്കുമം, തേന്‍, അരിയുല്‍പ്പനങ്ങള്‍ എന്നിവയും വാങ്ങാന്‍ സന്നദ്ധമാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ലുലുവിന്റെ യു.എ.ഇ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കാണ് ആപ്പിളുകള്‍ കയറ്റി അയക്കുക. ആദ്യഘട്ടത്തില്‍ 200 ടണ്‍ പഴങ്ങള്‍ കയറ്റി അയച്ചതായി ഗ്രൂപ്പ് അറിയിച്ചു. ആദ്യമായാണ് മദ്ധ്യേഷ്യയിലെ ഷോപ്പിങ് മാളുകളില്‍ കശ്മീരി ആപ്പിളുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മദ്ധ്യേഷ്യയില്‍ മാത്രം ലുലുവിന് 180 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്.
നേരത്തെ, യു.എ.ഇ സന്ദര്‍ശനത്തില്‍ ജമ്മു കശ്മീരില്‍ നിക്ഷേപമിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസി വ്യവസായികളോട് ആവശ്യപ്പെട്ടിരുന്നു. വ്യാപാര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീനഗറില്‍ ലോജിസ്റ്റിക് ഹബ് ആരംഭിക്കാമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു.
രാജ്യത്തെ മൊത്തം ആപ്പിളുകളുടെ 75 ശതമാനവും ഉത്പാദിപ്പിക്കുന്നത് കശ്മീരിലാണ്. മുപ്പത് ലക്ഷം പേര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.
പ്രതിവര്‍ഷം എണ്ണായിരം കോടി രൂപ
20 ലക്ഷം മെട്രിക് ടണ്ണാണ് ഓരോ വര്‍ഷവും ശരാശരി കശ്മീരില്‍ നിന്ന് വിളവെടുക്കുന്നത്. 37 ലക്ഷം ഹെക്ടറില്‍ പടര്‍ന്നു കിടക്കുന്നതാണ് സംസ്ഥാനത്തെ ആപ്പിള്‍ കൃഷി. 33 ലക്ഷം പേരുടെ ജീവനോപാധിയായ കൃഷിയില്‍ നിന്ന് 8000 കോടി രൂപയാണ് വരുമാനം.
ഓഗസ്റ്റ് അഞ്ചിന് 370-ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പിള്‍ കൃഷിയെ മാര്‍ക്കറ്റ് ഇന്റര്‍വന്‍ഷന്‍ സ്‌കീമില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതു പ്രകാരം നാഫഡിനും കശ്മീര്‍ ഹോട്ടികോള്‍ച്ചര്‍ മാര്‍ക്കറ്റിങും കര്‍ഷകരില്‍ നിന്ന് ആപ്പിള്‍ ശേഖരിക്കും. സ്‌കീമില്‍ ഇതുവരെ 3000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ മിക്ക കര്‍ഷകരും നാഫഡിന് ആപ്പിളുകള്‍ നല്‍കാന്‍ മുന്നോട്ടുവരുന്നില്ല.
സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന് പുറമേ, ആപ്പിള്‍ വ്യാപാരികള്‍ക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണവും പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്.
റോൾസ് റോയ്സിലെ എഞ്ചിനീയറിൽ നിന്നും നേവി ഓഫിസർ, സ്വന്തം കമ്പനി, ഒടുവിൽ ശാസ്ത്രജ്ഞനായി മാറി 2400 കിലോ മീറ്റർ ഒറ്റ ചാർജിൽ ഓടിക്കാനാവുന്ന കാറിന്റെ ബാറ്ററി കണ്ടു പിടിച്ചു ട്രെവർ ജാക്സൺ എന്ന എട്ടു കുട്ടികളുടെ പിതാവ് ശതകോടികളുടെ ഉടമ്പടിയാണ് ഓസ്റ്റിൻ ഇലക്ട്രിക് എന്ന കമ്പനിയുമായി നടത്തിയത്.
ലോകത്തിനു ഒരു പുതിയ സാങ്കേതിക യുഗമാണ് ഇദ്ദേഹം ഇതിലൂടെ തുറന്നതു. ലോകത്തിലെ ഏറ്റവും കേമന്മാരായ കമ്പനികൾ 500 – 600 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ ഓടാനാവുന്ന ബാറ്ററിയുമായി ബുദ്ധിമുട്ടമ്പോഴാണ് ഇദ്ദേഹം 2400 കിലോമീറ്റർ ശേഷിയുമായി ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്
നിലവിലുള്ള ലിഥിയം പ്രൈമറി ബാറ്ററിയേക്കാൾ 2.6 മുതൽ 11 മടങ്ങ് വരെ നീളമുള്ളതാണ് ഈ പായ്ക്ക്. അതോടൊപ്പം10 വർഷത്തെ ആയുസ്സുള്ളതുമാണ്. സാധാരണയായി BA5590 നൽകുന്ന എല്ലാ ഉപകരണങ്ങളുമായും പായ്ക്ക് പൊരുത്തപ്പെടുന്നു. ഈ പോർട്ടബിൾ പവർ പായ്ക്ക് നിലവിലുള്ള ലിഥിയം പ്രൈമറി ബാറ്ററിയേക്കാൾ 2.6 മുതൽ 11 മടങ്ങ് വരെ നീണ്ടുനിൽക്കും. (മെറ്റാലെട്രിക്)ജാക്സൺ പറയുന്നതനുസരിച്ച്, ഒരു പുതിയ തരം ഇലക്ട്രോലൈറ്റ് വികസിപ്പിച്ചെടുക്കുന്നതിലൂടെയാണ് മുന്നേറ്റം ഉണ്ടായത്, അത് താഴ്ന്ന ശുദ്ധത ലോഹത്തിൽ പ്രവർത്തിക്കുന്നു –
സാങ്കേതികമായി, ഇത് ഒരു ബാറ്ററി അല്ല ഒരു ഇന്ധന സെൽ എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഏതുവിധേനയും, ഇത് വളരെ ഭാരം കുറഞ്ഞതും ശക്തവുമാണ്, കാരണം ഇപ്പോൾ കുറഞ്ഞ കാർബൺ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സജ്ജമാക്കാം, ഒപ്പം കൂടുതൽ നാൾ ഇടു നിൽക്കുന്നു
ഒരൊറ്റ ചാർജിൽ 1,500 മൈൽ വരെ സഞ്ചരിക്കാനുള്ള ശേഷി നിലവിൽ റോഡിലുള്ള ഏറ്റവും ചെലവേറിയ മോഡലിനെക്കാൾ നാലിരട്ടി കൂടുതൽ ഫലപ്രദമാക്കും.

ഈ ബാറ്ററി കാറു മാത്രമല്ല ലോറിയും ട്രക്കും വിമാനവും ബോട്ടുകളും വരെ ഓടിക്കാനാവും.
ഈ ബാറ്ററി ഉപയോഗ ശേഷി കഴിഞ്ഞു വീണ്ടും നന്നാക്കി ഉപയോഗിക്കാനാവും. കഴിഞ്ഞ പത്തു വർഷമായി ഈ ബാറ്ററിയുടെ ഉപയോഗവും ഗുണങ്ങളും ഇദ്ദേഹം വിൽക്കാൻ ശ്രമിച്ചപ്പോൾ മോട്ടോർ വാഹന കമ്പനികളുടെ ലോബി ഇദ്ദേഹത്തിനെ അംഗീകരിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയായിരുന്നു.

ഇപ്പോൾ ബ്രിട്ടീഷ് വ്യാപാര നിക്ഷേപ സമിതി ഇദ്ദേഹത്തിന്റെ കണ്ടു പിടിത്തത്തിനു അംഗീകാരം നൽകി കഴിഞ്ഞു.എണ്ണ വിറ്റു സുഹിക്കുന്ന രാജ്യങ്ങളുടെ ചങ്കിടിയുന്ന വാർത്തയാണിത്. പക്ഷെ പ്രകൃതിക്കു ഇത് കുളിര്മയേകുന്ന വാർത്തയാണ്. 2040-ഓടെ എണ്ണയിലോടുന്ന വാഹനങ്ങളെ നിർത്തിക്കാൻ പ്രവർത്തിക്കുകയാണ് ട്രെവർ ജാക്‌സൺ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. കളിച്ച അഞ്ച് ടെസ്റ്റിലും അഞ്ചും അനായാസം വിജയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മൂന്നിലും ജയം സ്വന്തമാക്കി ഇന്ത്യ. ഈ തുടര്‍ജയങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 240 പോയിന്റാണ്. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് 60 പോയിന്റ് മാത്രമാണ് ഉള്ളത്. മറ്റ് എട്ട് രാജ്യങ്ങളുടെ പോയിന്റുകള്‍ കൂട്ടിയാലും ഇന്ത്യയുടെ പോയിന്റിന്റെ അടുത്തെത്തില്ല. മറ്റ് ടീമുകളുടെ മൊത്തം പോയിന്റ് കൂട്ടിയാലും 232 പോയിന്റേ ആവുകയുള്ളൂ. ഇന്ത്യയ്ക്ക് അപ്പോഴും എട്ട് പോയിന്റിന്റെ ലീഡുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് രണ്ട് ടെസ്റ്റില്‍ നിന്നാണ് 60 പോയിന്റ് ലഭിച്ചത്. ഒരു മത്സരം അവര്‍ വിജയിച്ചപ്പോള്‍ ഒന്നില്‍ തോറ്റു. രണ്ട് ടെസ്റ്റ് കളിച്ച ശ്രീലങ്കയ്ക്കും 60 പോയിന്റാണുള്ളത്. അവരും ഒന്നില്‍ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ചെയ്തു. അഞ്ച് ടെസ്റ്റ് കളിച്ച ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതമാണുള്ളത്. ഇരു ടീമുകളും ആഷസ് പരമ്പരയില്‍ രണ്ടെണ്ണം ജയിക്കുകയും രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ഒരെണ്ണം സമനിലയിലായി. രണ്ട് ടെസ്റ്റ് കളിച്ച വെസ്റ്റിന്‍ഡീസിനും മൂന്ന് ടെസ്റ്റ് കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും പോയിന്റൊന്നും നേടാനായിട്ടില്ല. ബംഗ്ലാദേശും പാകിസ്താനും ഈ കാലയളവില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങിയിട്ടുമില്ല.
സിലിയുടെ മരണം സ്ഥിരീകരിച്ച് ‘എവരിതിങ് ക്ലിയർ’ എന്ന ഫോൺ സന്ദേശം ഭർത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ മൊഴി. ആശുപത്രിയിൽ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നതാണ് സന്ദേശമയയ്ക്കാൻ കാരണം.
ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു.സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആൽഫൈനും സിലിയും ജീവിച്ചിരിക്കുമ്പോൾ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
ഭർത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിർപ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരിൽ ഷാജുവിന്റെ മാതാപിതാക്കൾ സിലിയോട് കലഹിച്ചു. സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തി ആദ്യം പകതീർത്തു. ഭാര്യയുടെ കാര്യത്തിലും താൻ തീർപ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറഞ്ഞിരുന്നു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി.
സിലിയുടെ മരണത്തിനു പിന്നാലെ ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തിൽ ഒരുമിച്ച് അന്ത്യചുംബനം നൽകാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി മൊഴിയിൽ പറയുന്നു.
സിലിയുടെ മരണം ഉറപ്പാക്കാൻ ജോളി പരമാവധി ശ്രമിച്ചു
കോഴിക്കോട്∙ സിലിയുടെ മരണം ഉറപ്പാക്കാൻ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബന്ധുക്കളുടെ കൺമുന്നിലും പരമാവധി ശ്രമിച്ചെന്ന് മൊഴി. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചെന്നാണ് ആരോപണം.
അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു. ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടും കൂട്ടാക്കിയില്ല.
സംസ്ഥാന പാതയിലൂടെ പോയാൽ 7 കിലോമീറ്റർ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയിൽവച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മർദത്തെത്തുടർന്നാണെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു.
ആശുപത്രിയിലെത്തും മുൻപ് സിലി മരിച്ചെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തളർന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു കൊടുക്കാൻ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു.
സിലിയുടെ സ്വർണം ഏറ്റുവാങ്ങണമെന്നും നിർദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാൽ ഷാജുവാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു നൽകിയത്. സ്വർണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടതെന്നും പറയുന്നു.
അതിനിടെ, സിലിയുടെ സ്വർണം ഏറ്റുവാങ്ങിയത് താനാണെങ്കിലും ഷാജുവിനെത്തന്നെ ഏൽപിച്ചിരുന്നെന്ന് ജോളി ഇന്നലെ അന്വേഷണ സംഘത്തിനു മൊഴിനൽകി. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി അശോക് യാദവ് ഇന്നു താമരശ്ശേരിയിൽ എത്തും. ഉച്ചകഴിഞ്ഞു 3നു നടക്കുന്ന അവലോകന യോഗത്തിൽ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.
ജോളിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വഴക്കിട്ടതിന് ജോണ്‍സണില്‍നിന്ന് ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തല്‍. പൊലീസ് കര്‍ശനമായി താക്കീത് ചെയ്തതോടെ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്‍ ട്രാന്‍സ്ഫര്‍ വാങ്ങി തിരൂപ്പൂരിലേക്കു പോവുകയായിരുന്നു. കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള ബന്ധം എതിര്‍ത്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്.
ഭാര്യയെ ചവിട്ടി നിലത്തിട്ടപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടര്‍ന്ന് പിന്നീട് ബന്ധുക്കളുടെ നേതൃത്വത്തില്‍ കൂടത്തായി പള്ളി വികാരിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജോളി ഇവരുടെ വീട്ടില്‍ വരുന്നതും ജോണ്‍സന്‍ ബന്ധം തുടരുന്നതും വിലക്കി. അതിനു ശേഷം വീട്ടിലെത്തിയ ജോണ്‍സന്‍ ഇതിന്റെ പേരിലാണ് ഭാര്യയെ ആക്രമിച്ചത്്. തുടര്‍ന്ന് പ്രശ്നം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജോണ്‍സന്റെ ജോലി നഷ്ടമാകാതിരിക്കാന്‍ അയാള്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നു
ഇനിയൊരിക്കല്‍ക്കൂടി ഭാര്യയെ മര്‍ദിച്ചാല്‍ അകത്താക്കുമെന്ന് താമരശ്ശേരി സിഐ താക്കീതു നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ട്രാന്‍സ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോണ്‍സന്‍ വര്‍ഷങ്ങളായി കുടുംബത്തെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ലെന്നും പറയുന്നു. അധ്യാപികയായ ഭാര്യയുടെ ശമ്പളം കൊണ്ടാണ് 2 മക്കളുടെയും പഠനമുള്‍പ്പെടെ നടത്തിയത്. ഈയിടെ ജോളി അറസ്റ്റിലാവുകയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതോടെ ജോണ്‍സന്‍ വീട്ടിലെത്തി ഭാര്യയോട് മാപ്പപേക്ഷിച്ചു.
കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയില്‍ ജോണ്‍സന്റെയും ജോളിയുടെയും മക്കള്‍ നീന്തല്‍ പഠിച്ചിരുന്നിടത്തു വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീടിത് കുടുംബങ്ങളുടെ സൗഹൃദമായി. വിനോദയാത്രയ്ക്കിടെ ജോളി തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍കൂടി വന്നതോടെ ജോണ്‍സന്റെ ഭാര്യ ഇപ്പോള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്നും ബന്ധുക്കള്‍ പറയുന്നു.
കേരളത്തിലും സാത്താൻ പൂജ നടക്കുന്നെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയ ത്. കഴിഞ്ഞ ദിവസം സാത്താൻ പൂജ നടത്തുന്ന അതിസമ്പന്ന സംഘം തലനാരിഴയ്ക്‌കാണ് പോലീസിൽ നിന്നും രക്ഷപ്പെട്ടത്. വയനാട്ടിലെ ഒരു സന്നദ്ധ സംഘടനയുടെ ഹാളിൽ പൂജ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല.
സ്ഥലത്ത് പോലീസ് എത്തുന്നതിനു മിനിട്ടുകൾക്ക് മുൻപ് സംഘം രക്ഷപെടുകയായിരുന്നു. ഹാളിൽ എത്തിയ പോലീസ് കണ്ടത് കത്തുന്ന മെഴുക് തിരിയും രക്ത കറയുമാണ്. സംഭവം പുറത്തകരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. പോലീസ് എത്തുന്ന വിവരം ചോർത്തിയത് ഉന്നതർ തന്നെ എന്നും പറയപ്പെടുന്നു.ഓരോ ജില്ലകളിലും ഓരോ മാസം സാത്താൻ പൂജക്കായി സംഘം ഒത്തു ചേരും. അതി സമ്പന്നരായ പുരുഷന്മാരും പാവപ്പെട്ട കന്യക പെൺകുട്ടികളും ആണ് ഒത്തു ചേരുന്നത്.
സാത്താൻ പൂജക്കാരുടെ പ്രധാന ഇരകൾ കന്യകമാരാണ്. ചില പ്രധാന ആശുപത്രികളിൽ നിന്നും സാത്താൻ സംഘത്തിലേക്ക് കന്യകമാരെ റിക്രൂട്ട് ചെയ്യാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. ഫ്രീ സെക്സും ജീവിത വിജയും സാത്താൻ സംഘം ഉറപ്പു നൽ നൽകുന്നൂ. കന്യകമാരെ നൽകിയാൽ പത്ത് ലക്ഷം രൂപ വരെ ഈ സംഘത്തിലെ പ്രമുഖൻ വാഗ്ദാനം നൽകിയെന്നും വിവരം ഉണ്ട്.കേരളത്തിലെ അതിസമ്പന്നരായ ചിലർ തങ്ങളുടെ വിജയത്തിനു പിന്നിൽ സാത്താൻ സേവയാണെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളേജ് സര്‍ജൻ ആയ കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ് ,പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ലെ’ന്നും ഡോക്ടര്‍.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം മരണം പൊലെ തണുത്തൊരു കഷ്ണം കടലാസും, പിന്നെ പലതും.പൊതുവേ ആരും പോകാനും ചെല്ലാനുമിഷ്ടപ്പെടാത്ത ഒരു സ്ഥലമാണ് മോർഗ് അഥവാ മോർച്ചറി. മിക്കവാറും അത് ഒരു ആശുപത്രിയുടെ ബേസ്മന്റിലോ അല്ലെങ്കിൽ ആശുപത്രിവളപ്പിൽ എല്ലാവരാലും തിരസ്കരിച്ചവഗണിക്കപ്പെട്ട നിലയിലൊരു ഗോഡ്ഫൊർസേക്കൻ മൂലയിലായിരിക്കും മിക്കവാറുമെപ്പോഴും.അതങ്ങനെയാവാൻ കാരണവുമുണ്ട്. സ്വന്തം മൃത്യുവും നശ്വരതയും അസുഖകരമാംവിധം നമ്മെ മോർച്ചറികൾ ഓർമ്മപ്പെടുത്തും. അങ്ങനെ ഓർമ്മപ്പെടുത്തുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് വൈരാഗ്യബുദ്ധിയോടെന്നപോലെ നമ്മൾ തിരിച്ചടിക്കുന്നതാണ് ഈ മൂലയ്ക്ക് തള്ളൽ.
പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി ശരിരത്തോടൊപ്പം മോർച്ചറിയിൽ എത്തുന്നത് പരേതരുടെ ഏറ്റവും അടുത്ത ബന്ധുക്കളാവില്ല, ഭൂരിപക്ഷം സന്ദർഭങ്ങളിലും.അത് ഒരു തരത്തിൽ നല്ലതാണ്.പോസ്റ്റുമോർട്ടം വേണ്ടിവരുന്നതരം മരണങ്ങൾ പൊതുവേ അപ്രതീക്ഷിതവും വളരെ കുറച്ച് സമയം കൊണ്ട് സംഭവിക്കുന്നതുമാണല്ലോ (sudden and unexpected). അത് കൊണ്ട് തന്നെ മരിച്ച ആളുടെ പ്രിയപ്പെട്ടവർക്ക് ഒരു നമ്പിങ്ങ് എക്സ്പീരിയൻ്സാവും ഇത്തരം മരണങ്ങൾ.ഇത്, ഈ മരവിപ്പ് നല്ലതിനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്റെ അച്ഛൻ പോകുന്നത് 1984 ഡിസംബർ 22ന് ഉച്ചയോടെയാണ്.കഷ്ടിച്ച് 24 മണിക്കൂര്‍ സമയം കൊണ്ടാണ് ലോകം മാറി മറിഞ്ഞത്.പ്രത്യക്ഷത്തില്‍ ആരോഗ്യവാനായിരുന്ന അച്ഛന് ഞങ്ങളെ (അമ്മയേയും ചേച്ചിയും എന്നേയും) ഭീകരമായ ഒരുതരം അനാഥത്വത്തിലേക്ക് തള്ളിവിടാൻ കൂട്ടിന് കിട്ടിയത് acute hemorrhagic pancreatitis എന്ന മാരക രോഗം.
ഓം നമോ രാരായണായ…എന്നൊരു മംമ്പ്ലിങ്ങ് മാത്രമായിരുന്നു ആദ്യത്തെ ഒരു ദിവസം മരവിപ്പ് അല്ലാതെ അമ്മയുടെ ഇമ്മിഡിയറ്റ് റിസ്പോൺസ്.തണുത്ത നിർവികാരമായ ഈ പ്രതികരണം ഒരുതരം അതിജീവന മാർഗ്ഗമാണെന്ന് അന്ന് വെറും പതിമൂന്ന് വയസ്സുകാരനായ എനിക്ക് അറിയില്ലായിരുന്നു. വൈകിട്ടോടെ അച്ഛന്റെ ചിതയ്ക്കരികിൽ നിൽക്കുമ്പോൾ വിജയകരമായി ഈ മരവിപ്പ് അമ്മ എനിക്കും പകർന്നു തന്നിരുന്നു. അച്ഛൻ മരിച്ചയന്ന് പോട്ടിക്കരഞ്ഞ ഓർമ്മയൊന്നും എനിക്കില്ല. രണ്ടിന്റെയോ മൂന്നിന്റെയോ അന്നാണ് അൺകണ്ട്രോളബിളായി അച്ഛൻ പോയതോർത്ത് ഞാൻ പിന്നെ കരയുന്നത്.അമ്മ, അപ്പോഴൊന്നും, എന്റേയോ ചേച്ചിയുടേയോ മുന്നിൽ കരഞ്ഞതായിട്ട് എനിക്കോർമ്മയില്ല.
പറഞ്ഞു വന്നത് ഈ തണുപ്പിനേപ്പറ്റിയാണ്. മരണം അവശേഷിപ്പിക്കുന്ന ഈ തണുപ്പ്. ഈ തണുപ്പിനും വേണം ഒരു ഭാഗ്യം. നമ്മുടെ മോർച്ചറികളിൽ വന്നെത്തുന്ന ദുഖപീഡിതരായ ബന്ധുക്കൾക്ക്, അപ്രതീക്ഷിതമരണത്തിനുമുന്നിൽ പകച്ചു തകർന്ന് തരിപ്പമണായിപ്പോകുന്നവർക്ക്, ഒരു താത്കാലിക അഡഹെസിവ് പ്ലാസ്റ്റർ ഗ്ലൂ ആണ് ഈ തണുത്ത മരവിപ്പ്. ഇതല്ലാതെ ഒന്നും അവരുടെ രക്ഷയ്ക്കില്ല.
സ്വസ്ഥമായി ഇരിക്കാനൊരു കസേര. ഒരു നിമിഷത്തേതെങ്കിൽ ഒന്ന്, ഒരു സ്വകാര്യ നിമിഷത്തിൽ, തന്നെത്തന്നെ നോക്കി നിൽക്കുന്ന പുരുഷാരത്തിന്റെ മുന്നിൽ നിന്നല്ലാതെ ഒരിറ്റ് കണ്ണീർവാർക്കാൻ എവിടെ ഒരിത്തിരി സ്ഥലം? ആലോചിച്ചിട്ടുണ്ടോ നിങ്ങളാരെങ്കിലും? ഒന്ന് അന്തസ്സോടെ മാന്യമായി കരയുവാനും, അതിന് ശേഷം ഒരിത്തിരി വെള്ളമൊഴിച്ചൊന്ന് മുഖം കഴുകി ലോകത്തേ ഒന്ന് ഡിഗ്നിഫൈഡായിട്ട് തിരിഞ്ഞ് നോക്കുവാനും എന്തെങ്കിലും സൗകര്യം ഒരു മോർച്ചറിയിൽ വേണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇതിനൊന്നുമുള്ള സൗകര്യങ്ങളൊന്നും നമ്മുടെ മോർച്ചറികളിലില്ല. അതിന്റെയൊക്കെ ആവശ്യമുണ്ടെന്ന് ഒരു ബോധം പോലും പൊതുസമൂഹത്തിലില്ല. അത്ര dehumanised ആയിട്ടുള്ള ഒരു സമീപനമാണ് മരണത്തോടും അതുണ്ടാക്കുന്ന ക്രൈസിസിനോടും നമുക്കുള്ളത്.അപ്പോ പിന്നെ ആ തണുത്ത മരവിപ്പ് തന്നെ ആശ്രയം….ഏക ആശ്രയം.
പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്ക് രഹസ്യ സ്വഭാവമുണ്ടാകണമെന്നാണ്, ഉണ്ടെന്നാണ് എനിക്കറിയാവുന്ന ഒരു പാട് പേർക്കുള്ള വിശ്വാസം. പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ ആരോടും സംസാരിക്കാത്ത, പോലീസിനും നിയമം കൈകാര്യം ചെയ്യുന്നവരോട് മാത്രമോ സംസാരിക്കാൻ പാടുള്ള ഒരു inaccessible കഥാപാത്രം…. പോലീസ് സർജ്ജൻ…!!!
വാസ്തവമെന്താണെന്ന് വച്ചാൽ നിയമപ്രകാരം ഒരു പോസ്റ്റുമോർട്ടം പരിശോധന കഴിഞ്ഞാൽ 72 മണിക്കൂറിനകം റിപ്പോർട്ട് തയ്യാറാക്കിയിരിക്കണം. അത് പോലീസിനും കോടതികൾ ക്കും അയച്ചിരിക്കണം, അല്ലെങ്കിൽ അയക്കാൻ പാകത്തിലായിരിക്കണം. ഒരു പരിശോധന കഴിഞ്ഞാൽ റിപ്പോർട്ടിന്റെ ഒറിജിനൽ (അക്കാര്യത്തിൽ അന്വഷണാധികാരമുള്ള) മജിസ്ട്രേറ്റിനും പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനും, മൂന്നാമതൊരു പകർപ്പ് ഓഫീസ് കോപ്പിയും, നാലാമതൊരു പതിപ്പ് (prescribed form ൽ അപേക്ഷിച്ചാൽ ) ബന്ധുക്കൾക്കും കൊടുക്കാനുള്ളതാണ്.നിർദ്ദിഷ്ട ഫോംമിൽ അപേക്ഷിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ NOC ലഭിച്ചു കഴിഞ്ഞാൽ അത് അടുത്ത ബന്ധുവിന് കിട്ടും… അത് ഒരു പബ്ലിക് document ആയി കഴിഞ്ഞിരിക്കുന്നു. പിന്നെയും അതിന് ഒരു രഹസ്യ സ്ഭാവമുണ്ടെന്ന് വിചാരിച്ചിരിക്കുന്നവർ വിഡ്ഢികളാണ്, ഒബ്വിയസ്ലി.
പ്രാഥമികമായി CrPC section 174 പ്രകാരമുള്ള ഒരു പരിശോധനയായ പോസ്റ്റുമോർട്ടം പരിശോധന കഴിഞ്ഞ് തയ്യാറാക്കപ്പെടുന്ന ഈ രേഖയുടെ പ്രധാന ഉപഭോക്താക്കൾ ക്രിമിനൽ കോടതികളും പോലീസുമാണെങ്കിലും ബന്ധുക്കൾക്ക് ഇതും കൊണ്ട് വേറേയും ചില ആവശ്യങ്ങളുണ്ടാകും. അതിൽ പ്രധാനമായ ഒന്നാണ് ഇന്ഷുറന്സ് സംബന്ധമായ വിഷയങ്ങൾ. ചിലർ ഓഫീസിൽ വന്ന് അവരുടെ കോപ്പിയും മേടിച്ചോണ്ടങ്ങ് പോകും. ഞാനറിയത്തുപോലുമില്ല. ചിലർക്ക് insurance form ഒക്കെ പൂരിപ്പിച്ച് കൊടുക്കേണ്ടി വരാറുണ്ട്.
മോര്‍ച്ചറിയിൽ വരുന്നവരിൽ നിന്നും വ്യത്യസ്തമാണ് ബന്ധുവിനവകാശപ്പെട്ട ഈ പകർപ്പ് വാങ്ങാനെത്തുന്നവർ. മിക്കപ്പോഴും മരിച്ചയാളുടെ അച്ഛൻ, അമ്മ, ഭാര്യ, മകൻ, മകൾ, സഹോദരനങ്ങൾ തുടങ്ങിയ ഏറ്റവും അടുത്ത രക്തബന്ധുക്കളാണ്.പോസ്റ്റുമോർട്ടം ഒക്കെ ചെയ്യുമെങ്കിലും ആ മരണത്തോട് ചേർന്ന് നിൽക്കുന്ന വികാരങ്ങളും നഷ്ടബോധങ്ങളുമൊന്നും കൈകാര്യം ചെയ്യുവാൻ എനിക്കറിയില്ല. അറിയുകയും വേണ്ട.
കാരണം, അതൊന്നും താങ്ങാനൊന്നും എന്നേക്കൊണ്ട് കഴിയില്ല.ആകെ ഒരിക്കൽ മാത്രമാണ് എന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ പോസ്റ്റുമോർട്ടം ചെയ്ത ഒരു കേസ്സിൽ മൃതശരീരം പിന്നീട് കാണുന്നത്. പരിചയമുണ്ടായിരുന്ന ഒരാളായിരുന്നത് കൊണ്ട് മരണാനന്തര ചടങ്ങിന് പോകേണ്ടി വന്നു.
ഒരു അച്ഛന്റെ മൃതശരീരത്തിന്റെ അരികിൽ നിൽക്കുന്ന ഒരു കുഞ്ഞിന്റെ കണ്ണുനീരും കരച്ചിലുമൊന്നും എനിക്ക് കണ്ടുകൊണ്ട് നിൽക്കാൻ കഴിയില്ല. ചേതനയറ്റ് തണുത്ത് കിടക്കുന്ന ഒരു മനുഷ്യന്റെ അരികിലിരിക്കുന്ന ഒരു ഭാര്യയിൽ എനിക്ക് ഒരു നിമഷത്തേക്ക്, ഒരു ഫ്ലീറ്റിങ്ങ് മോമന്റിൽ, എന്റെ പാറുവിനേയോ അമ്മയേയോ കാണുവാൻ പറ്റും. ഇതിന്റെ, ഈ നിമിഷത്തിന്റെയൊന്നും പ്രഫൗണ്ട്നസ്സ് താങ്ങാനുള്ള കരുത്തോ ആഴമോ കപ്പാസിറ്റിയോ… ഒന്നും… ഇത്രയും കാലം, ഇത്രയും പോസ്റ്റുമോർട്ടങ്ങൾ ചെയ്തിട്ടും എനിക്ക് കൈക്കലാക്കുവാൻ പറ്റിയിട്ടില്ല.
നഷ്ടപ്പെടലുകൾ അത്ര ഭീകരമാണ്.പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ല.
പറഞ്ഞുവന്നത്,പോസ്റ്റുമോർട്ടം റിപ്പോർട്ട് വാങ്ങി, insurance ആവശ്യങ്ങൾ ഒക്കെ പറഞ്ഞിട്ട്, അപൂര്‍വ്വം ചിലര്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായിട്ട് കാണാൻ വരും.മരണത്തിന്റെ തണുപ്പും മരവിപ്പും വാക്കുകളായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന റിപ്പോർട്ടും കൊണ്ട് വന്നിട്ട്, ഒരു തരം ഭീകരമായ നിസ്സാഹയതയും വൾനറബിലിറ്റിയും നിറഞ്ഞ കണ്ണുകളുടെ അവർ പോസ്റ്റുമോർട്ടം റിപ്പോർട്ട് നമുക്കതിരേ നീട്ടിയിട്ട് നമ്മളോട് ചോദിക്കും… ഡോക്ടറേ… ഇത് വായിച്ചിട്ട് എനിക്ക് ഒന്നു പറഞ്ഞു താ എന്ന്….
സ്വന്തം അച്ഛനോ അമ്മയോ മകനോ ഭർത്താവോ ആരെങ്കിലുമായിരിക്കും ഒരു PM നമ്പരായോ അക്ഷരങ്ങളോ വാക്യങ്ങളായോ ചുരുങ്ങി തണുത്ത് മരവിച്ച് ഒരു കടലാസിൽ ഒതുങ്ങിയിരിക്കുന്നത്.കടലാസ്സിലെ തണുപ്പ് അത് പിടിച്ചിരിക്കുന്ന കൈകളേയും, അത് വായിച്ച കണ്ണുകളേയും മിക്കപ്പോഴും പാൽപബ്ലി തണുപ്പിച്ച് മരവിപ്പിച്ചിരിക്കും.
കാര്യങ്ങൾ വിശദീകരിക്കുമ്പോൾ,മരണത്തിന്റെയും വേർപാടിന്റേയും തീർത്താലും തീരാത്ത നഷ്ടബോധത്തിന്റേയും ഇടയിൽ ഞാൻ പറയാറുണ്ട് മരിച്ചു പോയ ആ മനുഷ്യന്റെ അവസാന നിമിഷങ്ങളെ പറ്റി.
ചില കേസുകളിലെങ്കിലും എനിക്ക് ഒരു ഭാഗ്യം സിദ്ധിക്കാറുണ്ട്. IMMEDIATELY FATAL – ക്ഷണ നേരം കൊണ്ട്- ഒരു ഞൊടിയിടയിൽ മരണം സംഭവിച്ചിട്ടുണ്ടാകാം എന്നും,
അല്ലെങ്കിൽ പരിക്കുണ്ടായ അതേ നിമിഷം തന്നെ അബോധാവസ്ഥയിലായി പോയിരുന്നിരിക്കാമെന്നും, അക്കാരണങ്ങൾ കൊണ്ടുതന്നെ പരേതൻ മരണഭയമോ വേദനയോ ഇല്ലാതെ അപ്പോൾ തന്നെയോ അല്ലെങ്കിൽ അബോധാവസ്ഥയിലായപ്പോഴോ ആയിരിക്കാം മരണം പുൽകിയത് എന്നത് മരണത്തിന്റെ ഗ്ലൂമിലും വേദനയിലും, അർത്ഥമില്ലാത്തതെങ്കിലും അർത്ഥമുള്ള ഒരു ആശ്വാസമാകുന്നു.
തണുത്ത് മരവിച്ച കണ്ണുകളിൽ നിന്നും ചൂടുള്ള ചില തുള്ളി കണ്ണുനീര് വീഴും കൈകളിൽ,അപ്പോൾ.കൈകൾ ഒരാളുടേത് മാത്രമാവില്ല.പലപ്പോഴും എന്റെ കൈകൾ ഇവർ ഇറുക്കി പിടിക്കും. തന്റെ പ്രിയപ്പെട്ടവരേ ഇത്രയും കരുതലോടെ തൊട്ടറിഞ്ഞ എന്റെ കൈകൾ ഇങ്ങനെ അവർ ആശ്വാസത്തിന്റേയും സ്നേഹത്തിന്റെയും കണ്ണുനീര് കൊണ്ട് ചിലപ്പോഴൊക്കെ നനയ്ക്കാറുണ്ട്
ഞാനതിന് ഇരുന്ന് കൊടുക്കാറുമുണ്ട്.ഫോറെൻസിക്ക് പ്രാക്ടീസിന്റെ വില മതിക്കാനാവാത്ത നിമിഷങ്ങളാണത്.അപ്പോഴും ഒരു കാര്യം ഞാൻ ആണയിട്ട് പറയാം. കേൾക്കുന്നത് ഒരു ആശ്വാസമായിക്കോട്ടെ എന്ന് വിചാരിച്ചിട്ട് ഒരിക്കലും ഞാൻ അസത്യം പറഞ്ഞിട്ടില്ല. പറയാൻ കഴിയില്ല എന്നതാണ് വാസ്തവം.
ആ നിമിഷത്തിന് അത്രയും ഡെൻസിറ്റിയുണ്ട്.സത്യത്തിന്റെ ഡെൻസിറ്റി.അവിടെ സത്യം മാത്രമേ വരൂ…സത്യത്തിന് അങ്ങനെയൊരു സവിശേഷതയുണ്ട്.അത് എല്ലാത്തരം മുറിവുകളും ഉണക്കും.അത് ഏത് തണുത്ത മരവിപ്പിനേയും ഉരുക്കി, തണുത്ത ഹൃദയങ്ങളെ ഊഷ്മളമാക്കും.സ്നേഹനിർഭരമാക്കും.ഏത് കടുത്ത നഷ്ടബോധത്തിനിടയിലും…