1 GBP = 116.92 INR
  • Business
  • Spiritual
  • Association
  • Sports
  • Education
  • Classifieds
  • Matrimony
  • Cuisine
  • Literature
  • Movies
  • More
    Editorial Health India Kerala Interviews Law News Obituary Social media Specials Travel UK
BREAKING NEWS പനിയുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയ വയനാട്ടുകാരി യുവതി അഞ്ജു അമൽ യുകെയിൽ മരണമടഞ്ഞു... വിശ്വസിക്കാനാകാതെ യുകെ മലയാളികൾ   |   യുകെയിൽ നേഴ്സ് എന്ന പദവി ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുമോ? ബില്ലിന് പൂർണ്ണ പിന്തുണയുമായി റോയൽ കോളേജ് ഓഫ് നേഴ്സിംഗ്   |   ബ്രിട്ടീഷ് ദ്വീപായ അൺസ്റ്റിലിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്‌ഫോടനം. പരീക്ഷണം നടത്തിയത് ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ ആർഎഫ്എ. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല
Home  /  
Latest News
എന്തുകൊണ്ട് മമ്മൂട്ടിക്ക് നൽകിയില്ല ? മറുപടിയിൽ നിന്നും വായിച്ചെടുക്കാം; തപ്പിത്തടഞ്ഞു ജൂറി, സിനിമയിലെ രാഷ്ട്രീയം കഥപറയുമ്പോൾ

ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മുതൽ സമൂഹമാധ്യമത്തിൽ നിറയുന്ന സംശയമാണ് എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് പുരസ്കാരം നൽകിയില്ല എന്നത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് പേരൻപിലൂടെ ലഭിക്കുമെന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം വിശ്വസിച്ചത്. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് തടിതപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.

‘എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,’ രാഹുൽ റവൈൽ പ്രതികരിച്ചു. മറുപടിക്കെതിരെയും സമൂഹമാധ്യമങ്ങളിലടക്കം രോഷം ഉയരുകയാണ്.

എന്നാൽ പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിൽ നിറഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരന്‍പിലെ പ്രകടനത്തിന് അവാർഡ് മമ്മൂട്ടിക്ക് നൽകുക എന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ മലയാളികൾ ആവശ്യപ്പെട്ടത്. മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടൻ, ഇതിൽ കൂടുതൽ ഒരു മനുഷ്യൻ എങ്ങനെ അഭിനയിച്ചു കാണിക്കും, അവാർഡ് ഫോർ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകൾ.

മമ്മൂട്ടിക്കായി കമന്റ് പ്രവാഹം നടക്കുന്ന സമയത്താണ് ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം ജൂറി ചെയർമാൻ പ്രഖ്യാപിച്ചത് . ഇതോടെ കമന്റ് ബോക്സിലെ ശൈലി മാറി ഞങ്ങൾ മലയാളികളെ പരിഗണിച്ചതിന് നന്ദിയെന്നായി തുടര്‍ കമന്‍റുകള്‍.
അവിടെയും തീർന്നില്ല, വീണ്ടും മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്‍മാൻ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകർ ബഹളമായി. അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട, അങ്ങനെ കമന്റ് ബോക്സിൽ നിറയുകയാണ് ആരാധകരുടെ പ്രതിഷേധം.

അതേസമയം, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചലോ ജീതേ ഹെ എന്ന ചിത്രത്തെക്കുറിച്ചും വിവാദങ്ങളുയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമിച്ച ചിത്രമാണ് ചലോ ജീതേ ഹെ. എന്നാൽ, ഇക്കാര്യം ജൂറിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ ‘അതിനെക്കുറിച്ച് അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ‘ഞാൻ ആ ചിത്രം കണ്ടു. എനിക്ക് അക്കാര്യം അറിയില്ല. പ്രധാനമന്ത്രിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രമെന്ന് എനിക്ക് അറിയില്ല,’ എന്നായിരുന്നു ജൂറിയുടെ പ്രതികരണം.

ജോസഫിലെ അഭിനയത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമർശവും ഓൾ എന്ന ചിത്രത്തിന് അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന് മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

 

മരണം 42 ആയി, നിരവധി പേരെ കാണാനില്ല; കവളപ്പാറയില്‍ 40ഓളം പേര്‍ മണ്ണിനടിയിലെന്ന് സംശയം, തിരച്ചിൽ ഊർജിതം

കാലവർഷക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 738 ക്യാംപുകള്‍ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ അറുപത്തിനാലായിരത്തിലധികം പേർ ക്യാംപുകളിൽ അഭയം തേടിയിട്ടുണ്ട്. മുന്നറിയിപ്പുകളെ വിവേകത്തോടെ ഉൾക്കൊണ്ട് അപകടസാധ്യതയുള്ള പ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ നാൽപ്പതോളം പേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രണ്ട് പേരെ രക്ഷപെടുത്തി. മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. കവളപ്പാറയിൽ അപകടസാധ്യത മുന്നിൽക്കണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് പതിനേഴ് കുടുംബങ്ങള്‍ ക്യാംപുകളിലേക്ക് മാറിയിരുന്നു. മാറാത്തവരാണ് അപകടത്തിൽപ്പെട്ടത്.

അപകടമുണ്ടായ പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമാണ്. യന്ത്രങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസമുണ്ട്. റോഡിൽ മണ്ണിടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ട അവസ്ഥയുമുണ്ട്. സാധ്യമായ വഴികൾ പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട് ശക്തമായ മഴ തുടരുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ‌ഇനിയും ഉരുൾപൊട്ടാനുള്ള സാധ്യത ജില്ലയിൽ നിലനിൽക്കുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറണം.

ഇന്ന് 32 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി.

കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

ഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി

ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി

ഏഴ് അണക്കെട്ടുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്.

കുടചൂടി നടന്നുവരുന്നവർ, മലയിടിഞ്ഞു വീടിനുമുകളിലേക്ക്; അമ്മയും കുഞ്ഞും വീടിനുള്ളിൽപ്പെട്ടതായി സൂചന, സിസിടിവി ദൃശ്യങ്ങൾ

ശ്വാസം നിലച്ചുപോകുന്ന നിമിഷങ്ങൾ. നോക്കി നിൽക്കെ പത്താൾപ്പൊക്കത്തിൽ മലയിടിഞ്ഞെത്തുന്നു. ഒപ്പം ഭീമൻ മരങ്ങളും. മഴക്കെടുതിയുടെ നടുക്കുന്ന വിഡിയോ. മലപ്പുറം കോട്ടക്കുന്നിലെ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങളാണിത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണുന്നവരെ അമ്പരപ്പിക്കുന്നതാണ്. രണ്ടുപേർ അപകടത്തിൽപ്പെടുന്നതും വിഡിയോയിൽ കാണാം.

നാളെയും ശക്തമായ മഴ തുടരും; നാളെ 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. സംസ്ഥാനത്ത് പെരുമഴയിൽ 35 പേർ മരിച്ചു. ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലവിലുണ്ട്. ഞായറാഴ്ചവരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആശങ്കവേണ്ടെന്നും എന്നാല്‍ ജാഗ്രതപുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. ഇതില്‍ പാലക്കാട് ജില്ലയിലാണ് അസാധാരണമായ രീതിയിലുള്ള തീവ്രമഴ രേഖപ്പെടുത്തിയിരിക്കുന്നത്.
ആലത്തൂരില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 40 സെന്‍റിമീറ്റര്‍ മഴ രേഖപ്പെടുത്തി.

ഒറ്റപ്പാലത്ത് 33, കൊല്ലങ്കോട് 31 , മണ്ണാര്‍ക്കാട് 30 , വടകരയില്‍ 30, വൈത്തിരിയില്‍ 28, മഞ്ചേരിയില്‍ 23 സെന്‍റി മീറ്റര്‍ ഇങ്ങനെയാണ് അതിതീവ്രമഴയുടെ കണക്കുകള്‍. 2018ലെ പ്രളകാലത്തെക്കാളും പലയിടങ്ങളിലും അധികം മഴപെയ്തു. ഇതാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇത്രകനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. നാളെ ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കരസേനയുടെയും എന്‍ഡിആര്‍എഫിന്‍റയും കോസ്റ്റ്ഗാര്‍ഡിന്‍റെയും കൂടി സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 25,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.

വെള്ളപ്പൊക്കത്തോടൊപ്പം വ്യാപകമായ മണ്ണിടിച്ചിലും വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ മഴകുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ഇത് വരെ സംസ്ഥാനത്ത് മഴയുടെ വന്‍കുറവുണ്ടായിരുന്നത് 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

വെളളക്കെട്ടിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചു; നേവി എയര്‍പോര്‍ട്ട് തുറന്നുകൊടുക്കാം, പ്രതിസന്ധി പരിഹരിക്കാൻ തയ്യാറെന്ന് നാവികസേന

വെളളക്കെട്ടിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിട്ടതിനെത്തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ തയ്യാറെന്ന്് നാവികസേന. യാത്രാ വിമാനങ്ങൾക്കായി കൊച്ചി നാവിക സേനാ വിമാനത്താവളം തുറന്ന് കൊടുക്കാൻ തയ്യാറെന്ന് സേന അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ അപേക്ഷപ്രകാരമാണ് തീരുമാനമെന്ന് ദക്ഷിണ മേഖല നാവിക സേനാ വക്താവ് കമാൻഡർ ശ്രീധരവാര്യർ പറഞ്ഞു. ഡിജിസിഎയുടെ നടപടിക്രമങ്ങൾക്കനുസരിച്ച് ആവശ്യമായ സന്നാഹങ്ങളൊരുക്കി എപ്പോൾ വേണമെങ്കിലും സേനാ വിമാനത്താവളം ഉപയോഗിക്കാമെന്നും ശ്രീധരവാര്യർ മനോരമ ന്യൂസിനോട് പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് ആദ്യം ഇന്നലെ രാത്രി 9 വരെ അടച്ചിട്ടിരുന്നു. വലിയ മൂന്ന് പൈപ്പുകളിട്ടാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.എന്നാൽ മഴ ശക്തമായതിനെത്തുടർന്ന് ഞായറാഴ്ച്ച വരെ വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചു.

കലിതുള്ളി കാലവര്‍ഷം, ഇന്ന് പൊലിഞ്ഞത് 29 ജീവനുകൾ; നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും കലിതുള്ളി കാലവര്‍ഷം. ഇന്ന് 29 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി.കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി

ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി

കേരളത്തിൽ പ്രളയദുരിതം തുടരുന്നു . കവളപ്പാറ ദുരന്തത്തിൽ മരണം പത്തായി, 30 കുടുംബങ്ങൾ മണ്ണിനടിയിലെന്ന് നാട്ടുകാർ

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പോത്തുകല്ലിനു സമീപമുള്ള വലിയ മല ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.
മുപ്പതോളം വീടുകള്‍ വീടുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാര്‍ തരുന്ന വിവരം. അങ്ങനെയെങ്കില്‍ മരണസംഖ്യ വളരെയധികം ഉയരാന്‍ സാധ്യതയുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രദേശം ദുരന്തഭൂമിയായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് നിന്ന് മണ്ണിടിച്ചലും ഉണ്ടായതോടെ ഇവിടത്തെ കുടുംബങ്ങള്‍ ദുരന്തത്തില്‍ പൂര്‍ണ്ണമായും അകപ്പെടുകയായിരുന്നു. ഇരുനില വീടുകൾ മേൽക്കൂര പോലും കാണാത്ത വിധം പൂർണ്ണമായും മണ്ണിനടിയിലാണ്. പല സ്ഥലങ്ങളിലും മരത്തലപ്പുകൾ മാത്രമേ കാണുന്നുള്ളൂ. ഒരു കിലോമീറ്ററോളം പ്രദേശം പൂർണ്ണമായും മണ്ണിനടിയിലാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ചെറിയ സംഘം എത്തിയിട്ടുണ്ട്. എന്നാല്‍, ഒരു ജെ.സി.ബി. മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന് ഇവിടെയെത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ. സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ സന്ധ്യയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. ദുരന്തം സംഭവിച്ച് ഒരു ദിവസം കടന്നു പോയതിനാല്‍ കുടുങ്ങി കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങുകയാണ്.

കനത്ത മഴയില്‍ ഇവിടത്തെ മണ്ണ് കുതിര്‍ന്നു പോയതിനാല്‍ രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. കേരളത്തിലെ ഉരുള്‍പൊട്ടലുകളുടെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായതാണ് കവളപ്പാറയില്‍ ഉണ്ടായത്. പോലീസും മറ്റ് സര്‍ക്കാരുദ്യോഗസ്ഥരും സ്ഥലം ഒഴിയാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വീട്ടുകാരില്‍ പലരും അതിന് തയ്യാറായില്ല എന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.

മലയാളികളെ കയറ്റുമതി ചെയ്യുന്ന പി.എസ്.സി ക്ക് റാങ്ക് കൊടുക്കണം. …കാരൂർ സോമൻ
കാരൂർ സോമൻ.
പത്തൊൻമ്പതാം നൂറ്റാണ്ടുകൾക്ക് മുൻപ് ജാതി മതങ്ങൾ മനുഷ്യ പുരോഗതിക്ക് തടസ്സമായെങ്കിൽ ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് സ്വാർത്ഥരായ രാഷ്ട്രീയപാർട്ടികളാണ്.  അന്ന് തിരുവിതാകൂറും, കൊച്ചിയും, മലബാറും ചേർന്ന് ഐക്യകേരളമുണ്ടാക്കിയെങ്കിൽ ഇന്നത്തെ ഐക്യ കേരളം നിലകൊള്ളുന്നത് കൊടിയുടെ നിറത്തിൽ സ്വജനപക്ഷവാദം , സമ്പത്തു, വർഗ്ഗിയത, അഴിമതി, ധൂർത്തു്, അധികാര സുഖവാസ ജീവിതത്തിലാണ്.   ഇംഗ്ളണ്ടിൽ ഒരു മന്ത്രി സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ നമ്മുടെ മന്ത്രിമാർക്ക് എത്ര പോലീസ് വാഹനങ്ങളാണ് അകമ്പടി സേവിക്കുന്നത്. ഇതിനെ അധികാരദുർവിനിയോഗം എന്നല്ലാതെ എന്താണ് വിളിക്കുക. ഇന്ത്യയിലെ അധികാരികൾ പലപ്പോഴു൦ സോപ്പു കമ്പനിയുടെ നിർമ്മാതാക്കളെപ്പോലെയാണ് പെരുമാറുന്നത്.     നമ്മുടെ പൂർവ്വികർ ആയിരകണക്കിന് ജീവൻ ബലികൊടുത്തു നേടിയ ജനാധിപത്യത്തെ അണിയിച്ചൊരുക്കി തന്നത് ഏകാധിപതികളുടെ കയ്യിലാണോ എന്നും സംശയമുള്ളവരുണ്ട്. അവർ പോരാടിയത് സ്വാതന്ത്ര്യ൦ മാത്രമല്ല  സമൂഹത്തിലെ അന്ധത, അനീതി, അതിക്രമങ്ങൾ, അസമത്വം, വർഗ്ഗിയത മുതലായ  തിന്മകളെ വേരോട് പിഴുതെറിയാൻ കൂടിയാണ്. ഇന്ത്യയിലെ പൗരന്മാർ ആരുടെയും മുന്നിൽ കിഴടങ്ങാതെ അന്തസ്സോട് ജീവിക്കാൻ അവസരവും ഒരുക്കി തന്നു. അന്തസ്സായി ജീവിക്കാൻ ഒരു തൊഴിൽ അനിവാര്യമാണ്. തൊഴിൽ രഹിതർ വിശ്വാസം അർപ്പിച്ചത് സർക്കാർ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനാണ്.  ഈ സ്ഥാപനം തൊഴിൽ രഹിതർക്കു ഒരത്താണിയാണ്.  സ്വപ്നസാക്ഷാത്കാരമാണ്. ഈ സ്ഥാപനം വഴി പലർക്കും നേരായ മാർഗ്ഗത്തിൽ തൊഴിൽ ലഭിച്ചിട്ടുണ്ട്. അതിനയൊന്നും ആരും ചോദ്യം ചെയ്യില്ല. എന്നാൽ എത്ര പെട്ടന്നാണ് ആശയോട് കാത്തിരുന്നവരിൽ ആശങ്കകൾ പരത്തിയത്. നീണ്ട നാളുകൾ ആരുമറിയാതെ കുടത്തിലെരിഞ്ഞ വിളക്ക് കരിംതിരിയായി മാറിയിരിക്കുന്നു. ആരാണ് കുടത്തിൽ പൊടിയിട്ടത്?
.
1957 ഏപ്രിൽ 5 ന് അക്ഷരത്തെ  നെഞ്ചോട് ചേർത്തു വെച്ച എഴുത്തുകാരനായ ഇ.എം.എസിന്റ മന്ത്രിസഭ ജന്മി കുടിയാൻ വ്യവസ്ഥിതിയെ വേരോട് പിഴുതെറിഞ്ഞത് മലയാളിയുടെ മനസ്സിൽ വസന്തം വിടർത്തുന്ന ഓർമ്മകളാണ്.   അന്നത്തെ ജന്മി കുടിയാൻ ബന്ധം ഇന്ന് പല രംഗങ്ങളിലും നിഴലിച്ചു നിൽക്കുന്നതിന്റ തെളിവാണ് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടന സ്ഥാപനമായ പി.എസ്.സി പരീക്ഷയിൽ നടന്ന അട്ടിമറികൾ. അത്  ആരിലും അമ്പരപ്പുണ്ടാക്കുന്നു.  ഇതുപോലെ സർക്കാർ ജോലികൾക്കായി അട്ടിമറികൾ കൈക്കൂലിയുടെ മറവിൽ പല രംഗത്തും നടക്കുന്നത് പുറംലോകമറിയുന്നില്ല.  ഈ കൈക്കൂലി കൊടുത്തവൻ പിന്നീട് കൈക്കൂലിക്കാരായി മാറുന്നു. സമൂഹത്തിൽ സുതാര്യമായി പ്രവർത്തിക്കേണ്ട പി.എസ്.സിയിൽ വിശ്വാസമർപ്പിച്ചാണ് ഓരോ തൊഴിൽ രഹിതനും  കഷ്ടപ്പെട്ടും ഉറക്കളച്ചും പഠിച്ചു പരീക്ഷയെഴുതുന്നത്. ഇപ്പോൾ നടന്നിരിക്കുന്നത്  ഉദ്യോഗാർത്ഥികളെ അപഹാസ്യരാക്കുക മാത്രമല്ല നിങ്ങളുടെ പരിപ്പ് ഇവിടെ വേവുകയില്ല എന്ന മുന്നറിയിപ്പുകുടി നല്കുന്നു.   ഇത് പാവപ്പെട്ട ഉദ്യോഗാര്ഥികളോട് കാട്ടുന്ന ചതിയും വഞ്ചനയുമാണ. ഇന്നത്തെ ജന്മിമാർ രാഷ്ട്രീയ പാർട്ടികളിലുള്ളവരും കുടിയന്മാർ ഊണും ഉറക്കളച്ചു പഠിച്ചവരുമാണ്. എന്തും സഹിക്കാൻ വിധിക്കപ്പെട്ടവർ.  സി.അച്യുതമേനോൻ. പട്ടം തണുപ്പിള്ള, ആർ.ശങ്കറിന്  ശേഷം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും  കൊടിയുടെ നിറത്തിൽ പലരും ഒളിഞ്ഞു കയറിയിട്ടുണ്ട്. അവർ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നിശ്ശബ്ത കൊലയാളികളാണ്.  ഇവരെ നിയന്ത്രിക്കാൻ ഒരു ഭരണകൂടത്തിനുമാകില്ല. കാരണം ഈ സർക്കാർ ജോലിക്കാരെ അഴിമതിക്കാരാക്കി വളർത്തിയത് ഭരണകൂടങ്ങളാണ്.  ലക്ഷങ്ങൾ കൈക്കൂലികൊടുത്താണ് അവർ ജോലി സമ്പാദിച്ചത്. അവരെ നിലക്ക് നിർത്താൻ കോടതികൾക്ക് മാത്രമേ സാധിക്കു. കൊടതി മുന്നോട്ട് വരുമോ?
ലക്ഷകണക്കിന് തൊഴിൽ രഹിതർ പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയ ഗുണ്ടകൾ റാങ്കുള്ളവരായി രംഗപ്രവേശനം ചെയ്തത്. ഈ ഗൗരവ-ഗുരുതര വിഷയത്തെ വളരെ ലാഘവത്തോടെ കാണുന്ന പി.എസ്. സി ചെയര്മാനടക്കമുള്ളവർ നിരത്തുന്ന മുടന്തൻ ന്യായങ്ങൾ പരീക്ഷയെഴുതിയിരിക്കുന്നവരുടെ സ്വപ്നങ്ങൾ തകർക്കുന്നതാണ്. രാഷ്ട്രീയരംഗത്തുള്ള കുറെ പുഴുക്കുത്തുകൾ  സർക്കാർ സ്ഥാപങ്ങളിലെ അന്തേവാസികളയാൽ അവിടെ സത്യം നീതി നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ഇവർ രഹസ്യമായി നടപ്പാക്കുന്ന കാര്യങ്ങൾ പുറത്താരുമറിയില്ല.   ഇവരുടെ തലതൊട്ടപ്പന്മാരാകട്ടെ അവരെ തള്ളിപ്പറയില്ല. അതിനാൽ തന്നെ നീതിപൂർവ്വമായ പരിശോധനകൾ അട്ടിമറിക്കപ്പെടുന്നു. ഇത് പൊലീസ് വകുപ്പിലും കാണാറുണ്ട്.  ഇപ്പോൾ പരീക്ഷയെഴുതി കാത്തിരുന്നവർ കുറ്റവാളികളും പി.എസ്.സി. കുറ്റമറ്റവരുമാകുന്നു. അവർ ഈ രംഗത്തെ വിശുദ്ധന്മാരെന്ന് പേര് ചാർത്തി കൊടുക്കുന്നവരുമുണ്ട്. എന്നാൽ ഞാനൊരു സത്യം പറയാം. എൻ്റെ ഒരു ബന്ധു പത്താം ക്ലാസ്സിൽ തോറ്റവൻ ഒരു പ്രമുഖ രാഷ്ട്രീയമേലാളന്റെ തണലിൽ പൊലീസിൽ  ജോലി കിട്ടി. കൈക്കൂലി കൊടുത്തതായി അറിയാം. എത്രയെന്ന് അറിയില്ല. ഇന്നവൻ പോലീസിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ചു. അതിനാൽ ഈ അനീതി, അഴിമതി ഇന്ന് തുടങ്ങിയതല്ല. ഈ ഒളിച്ചുകളി തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഇനിയും കണ്ണടച്ചു ഇരുട്ടാക്കിയിട്ട് ഒരു കാര്യവുമില്ല.  വാസ്തവങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തി കുറ്റവാളികളെ ശിക്ഷിച്ചുകൂടെ?
ഈ സ്ഥാപനത്തിൽ കാലാകാലങ്ങളിലായി തുടരുന്ന തട്ടിപ്പ് പുറത്തുവരാൻ കാരണം ഒരാളുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയതുകൊണ്ടാണ്. കണ്ണു കാണാത്തവൻ കണ്ണാടിയിൽ നോക്കുംപോലെയായി കാര്യങ്ങൾ. എത്ര ലാഘവത്തോടയാണ് ഈ രംഗത്തുള്ളവർ പ്രതികരിക്കുന്നത്.  ഇവിടെ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും മൂലം എത്രയോ മലയാളികളാണ് ഒരു തൊഴിൽ കിട്ടാൻ മാർഗ്ഗമില്ലാതെ പ്രിയപെട്ടവരെ വേർപിരിഞ്ഞു ജന്മനാടിനോട് വിടപറയുന്നത്. ഈ ബൂർഷ്വപരിഷ്ക്കരണ പ്രസ്ഥാനത്തിൽ നിന്നും രക്ഷപെട്ടവരാണ് പ്രവാസികളായ മലയാളികൾ. ജീവിക്കാനായി, വിശപ്പടക്കാനായി പലായനം ചെയ്ത അഭയാർത്ഥികൾ. അവരിന്നു ലോകത്തിന്റ എല്ലാ ഭാഗത്തുമുണ്ട്. ഒരു തൊഴിൽ കൊടുക്കാതെ  മലയാളികളെ പിഴുതെറിയുന്നതിൽ അവരെ കയറ്റുമതി ചെയ്യുന്നതിൽ  ഭരണകൂടങ്ങൾക്കും ഈ സ്ഥാപനത്തിനും നല്ലൊരു പങ്കുണ്ട്. അതിനാൽ തന്നെ ഈ സ്ഥാപനത്തിന് ഒരു റാങ്ക് കൊടുക്കുന്നതിൽ തെറ്റില്ല. ഈ സ്ഥാപനം സത്യവും നീതിയും നിലനിർത്തിയിരിന്നുവെങ്കിൽ കുറെ മലയാളികൾ പ്രവാസികളായി മാറില്ലായിരുന്നു.  ഈ വഞ്ചകക്കൂട്ടം കൊടിയുടെ നിറം നോക്കി ബന്ധക്കാരെയും പാദസേവ ചെയ്തവരെയും ജോലികളിൽ തിരുകികയറ്റാനാണ് ശ്രമിച്ചത്.  ഇന്നും അത് തുടരുന്നു. നാട്ടിൽ നിന്നും ആട്ടിപായിച്ചിട്ടും അവരെ കറവപ്പശുക്കളായി മാത്രം കാണുന്നവർ.  നീണ്ട വർഷങ്ങൾ കഴിഞ്ഞു തിരികെ നാട്ടിലെത്തിയാലും അവർക്കായി ഒന്നും ചെയ്യുന്നില്ല.  ഈ സ്ഥാപനം ജോലി നഷ്ടപ്പെട്ടു തിരികെ ചെല്ലുന്നവർക്ക് എന്താണ് ഒരു തൊഴിൽ കൊടുക്കാത്തത്? ഒരു പൗരന് പൂർണ്ണ സംരക്ഷണം കൊടുക്കാൻ സാധിക്കില്ലെങ്കിൽ ഇവർ എന്തിനാണ് അധികാരത്തിലിരിക്കുന്നത്?  ഇന്ത്യൻ  ജനാധിപത്യത്തിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് തല്ലുകൊള്ളാൻ ചെണ്ട, എന്ന് പറഞ്ഞാൽ മുദ്രാവാക്യം വിളിക്കാൻ, പൊലീസിന്റ തല്ലുകൊള്ളാൻ കുറച്ചുപേർ പണം വാങ്ങാൻ മാരാർ. എന്നു പറഞ്ഞാൽ അധികാരത്തിലിരിക്കുന്നവർ.   ഇത് തന്നയാണ് ജന്മി കുടിയാൻ കാലത്തും സംഭവിച്ചത്. തൊഴിൽരഹിതരെയും തൊഴിലാളികളെയും മേലാള-കിഴാള അല്ലെങ്കിൽ ജന്മി കുടിയൻ അധിപത്യത്തിന് കിഴിൽ തളച്ചിരിക്കുന്നു.
സമൂഹത്തിൽ എങ്ങനെ വിയർപ്പ് ഒഴുക്കാതെ സമ്പത്തുണ്ടാക്കാം, മറ്റുള്ളവരെ സമർത്ഥമായി കബളിപ്പിക്കാം. ചുഷണം ചെയ്യാം എന്നത് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളാണ് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടന സ്ഥാപനമായ പി. എസ്.സി പരീക്ഷയിൽ നടന്ന അട്ടിമറികൾ. ഇവിടെയാണ് വോട്ടുകൊടുത്തു ജയിപ്പിക്കുന്നവർ കണ്ണു തുറന്നു കാണേണ്ടത്. സർക്കാർ സ്ഥാപനങ്ങളിൽ കുത്തിനിറക്കുന്നത് കൊടിയുടെ നിറത്തിലാണ്. അല്ലാതെ യോഗ്യതകളല്ല.   അതിൽ സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങൾപോലും കേരള ഭാഷ ഇൻസ്റ്റിട്യൂട്ട് അടക്കം ഈ ജന്മി കുടിയാൻ ചട്ടക്കൂട്ടിലാണ്.  അവരുടെ വായിൽ നിന്ന് വരുന്നതോ സോഷ്യലിസം, സമത്വം, സ്‌നേഹം, സഹകരണം അങ്ങനെ തുടരുന്നു. ഇവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും നിരപരാധികളും കൊടികളുടെ  നിറം നോക്കാത്തവരും മതേതരവിശ്വാസികളുമാണ്.  പഠിക്കാൻ പോകുന്ന കുട്ടികൾ  രാഷ്ട്രീയ പാർട്ടികളിൽ അംഗത്വമെടുക്കണമെന്ന് നിർബന്ധബുദ്ധി എന്തിനാണ്?  അതിലൂടെ അവർ പഠിപ്പിക്കുന്നത് അസഹിഷ്ണത, കല്ലേറ്, പക, കഞ്ചാവ്, മദ്യം, കത്തികുത്തു, സമരമുറകൾ, പെൺകുട്ടികളോട് അപമര്യാതയായി പെരുമാറുക മുതലാവയാണ്. ഈ കുട്ടികൾക്ക് പഠിപ്പിക്കുന്ന ഗുരുക്കന്മാരെയോ മറ്റുള്ളവരെയോ ബഹുമാനിക്കാൻ അറിയില്ല. എതിർപ്പിന്റ, അസഹിഷ്ണതയുടെ നീതി ശാസ്ത്രമാണ് അവർ പഠിക്കുന്നത്. ഇതിന്റ ഗുണഭോക്താക്കൾ രാഷ്ട്രീയ പാർട്ടികളല്ലാതെ മറ്റാരാണ്‌?
ക്ലാസ് മുറികളിൽ നിന്നും കുട്ടികളെ പിടിച്ചിറക്കി മുദ്രാവാക്യം വിളിക്കാനും സമരങ്ങളിൽ പങ്കെടുക്കാനും അനുവദിക്കുന്നതിലൂടെ ഒരു കുട്ടിയുടെ ഭാവിയാണ് ഈ ബൂർഷ്വ മുതലാളി നേതാക്കന്മാർ നശ്ശിപ്പിക്കുന്നത്.   കേരളത്തിൽ തന്നെയാണോ ഈ അനീതി നടക്കുന്നത്? ഈ പൗര സമരങ്ങളിൽ പങ്കെടുത്തു കല്ലേറ് നടത്തി ഒന്നും രണ്ടും റാങ്കുകൾ കിട്ടിയവർ പി.എസ്. സി പരീക്ഷഹാളിൽ ഒന്നും രണ്ടും റാങ്കുകൾ കിട്ടിയാൽ അത്ഭുതപ്പെടേണ്ടതില്ല. പൊലീസിന്റ തല്ലുവാങ്ങിയ  ഈ ചുണ കുട്ടികളാണ് പോലീസിൽ ചേർന്ന് പാവങ്ങളെ ഉരുട്ടിക്കൊല്ലുന്നതും,  പീഡിപ്പിക്കുന്നതും, കൊടിയുടെ നിറം നോക്കി കേസുകൾ വളച്ചൊടിക്കുന്നതും  മാത്രവുമല്ല  ഭരണത്തിലിരിക്കുന്ന തമ്പുരാക്കന്മാർക്ക്  പാദസേവ ചെയ്താൽ നല്ല നല്ല പദവികൾ കിട്ടുകയും  ചെയ്യും. അതുകൊണ്ടാണ് കോടതി പറഞ്ഞിട്ടും ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ ആ സേനയിൽ നിന്നും മാറ്റാത്തത്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്നവർ പരീക്ഷകൾ എഴുതിയിട്ടുള്ളത് ഇപ്പോൾ നടന്ന പി. എസ്. സി പരീക്ഷപോലെയെന്ന് ആരോപണമുയർത്തിയാൽ തെറ്റ് പറയാൻ സാധിക്കില്ല. അവർ പഠിച്ചു വളർന്നത് അക്ഷരമോ അറിവോ അല്ല അതിനെക്കാൾ സമരങ്ങളും, കത്തിക്കുത്തും, കല്ലേറും, അക്രമങ്ങളുമാണ്. ഇവരാണ് പിന്നീട് നാട് ഭരിക്കാൻ വരുന്നത്.  ഇത് ഒരു ജനത്തിന്റ ദുർവിധിയാണ്. ഇതിനൊപ്പം മറ്റൊരു യോഗ്യതകൂടിയവർ നേടുന്നുണ്ട്. അത് കൈക്കൂലി, അഴിമതിയാണ്. കിട്ടുന്ന കൈക്കൂലിയുടെ ഒരു പങ്ക് പാർട്ടിക്കും കിട്ടും.   ഇവരിലെ ഈ നിഗുഢതകൾ  എന്നാണ് ജനങ്ങൾ മനസ്സിലാക്കുന്നത്? ഈ പോലീസ് നന്നാകണമെങ്കിൽ കോടതിയുടെ കിഴിലാക്കണം.
 ബ്രിട്ടീഷ് ഭരണകാലത്ത്‌ അവരുടെ മുന്നിൽ കുമ്പിട്ട് നിന്ന് “യെസ് സർ”പറഞ്ഞത് ഇന്നും തുടരുന്നു.  ഇത് പൊലീസ് വകുപ്പിൽ മാത്രമല്ല വിദ്യാർത്ഥികളിൽ തുടങ്ങി കേരള സർക്കാർ നിയമിക്കുന്ന, നയിക്കുന്ന  എല്ലാ സ്ഥാപനങ്ങളിലും കാണുന്ന ദുരവസ്ഥയാണ്. യോഗ്യതയുള്ളവരെ അയോഗ്യരാക്കി ഗുണ്ടകളെ സർക്കാർ വകുപ്പുകളിൽ കുത്തിനിറക്കുന്നു. അവരെന്നും പാർട്ടിയോട് കുറുള്ളവരാണ്. കേരളം നേരിടുന്ന ഒരു സാമുഹ്യ വിപത്താണിത്.  ഇവരെല്ലാം ഭരിക്കുന്ന സർക്കാരിന്റ രഹസ്യ വിഭാഗ വാലാട്ടികളാണ്.  യോഗ്യതയുള്ളവർ എവിടെയും തള്ളപ്പെടുന്നു.  ഇത് വിദ്യാർത്ഥികളിൽ മാത്രമല്ല കൊടിയുടെ നിറത്തിൽ ജോലി വാങ്ങുന്ന അദ്ധ്യാപകരടക്കം പലരുമുണ്ട്.  കുട്ടികളെ നേർവഴിക്ക് നടത്തേണ്ട അദ്ധ്യാപകർ പാർട്ടികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരാകുന്നു. ഇതും സമൂഹം നേരിടുന്ന ദുരന്തമാണ്.  നല്ലൊരു പറ്റം സാഹിത്യ സാംസകാരിക രംഗത്തുള്ളവർപോലും ഈ കൂട്ടരുടെ ഭാഗമായി മാറി കഴിഞ്ഞു.  കാലങ്ങൾക്ക് മുൻപ് മാതൃകാപരമായ ഗുരുകുല വിദ്യാഭ്യാസം എത്രയോ നന്നെന്ന് ഇപ്പോൾ പലർക്കും തോന്നുന്നു. ഈ സർക്കാർ നിയമനങ്ങൾ പാർട്ടികളിൽ നിന്നും മാറ്റി സുതാര്യമായ ഏജൻസികളെ അല്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ നടത്തേണ്ടതല്ലേ?
പി.എസ്.സി. അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ജനസേവനത്തേക്കാൾ ഓരോ പാർട്ടികൾക്ക് അടിമപ്പണി ചെയ്യുന്ന പാർട്ടിത്തൊഴിലാളികളാണ്.  അവർക്ക് നീതിയും സത്യവും നിലനിർത്താനാകില്ല.  ഈ സംഭവത്തോടെ കേരളത്തിലെ ഡോക്ടറേറ്റ് അടക്കമുള്ള എല്ലാ പരീക്ഷകളിലും ദുരൂഹതകൾ ഏറുകയാണ്.  ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും പരീക്ഷ പേപ്പർ കണ്ടെത്തിയത്  ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കച്ചവടമല്ല. വിദ്യാഭ്യാസ രംഗം, തൊഴിൽ രംഗങ്ങൾ കമ്പോളങ്ങളാക്കി മാറ്റിയിരിക്കുന്നു. കുറ്റം ചെയ്തവരെ തള്ളിപ്പറയുകയല്ല വേണ്ടത് അവരെ ശിക്ഷിക്കുകയാണ് നല്ല ഭരണാധികാരികൾ ചെയ്യേണ്ടത്. ആയിരത്തിൽ ഏതാനം സംഭവങ്ങളാണ് മാധ്യമ ധർമ്മങ്ങൾ എന്തെന്നറിയാവുന്നവർ പുറത്തുകൊണ്ടുവരുന്നത്. അല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മസാല വർത്തകളായി കാണരുത്.
മതേതരത്വം പ്രസംഗിക്കുന്നവർ ഓരോരോ സ്ഥാപനങ്ങളിൽ കൊടിയുടെ നിറം നോക്കി എന്തുകൊണ്ടാണ് ആളുകളെ നിയമിക്കുന്നത്?  എന്തുകൊണ്ടാണ് കഷ്ടപ്പെട്ട് പഠിച്ച കുട്ടികൾക്ക് തൊഴിൽ ലഭിക്കാതെ ഗുണ്ടകൾക്കും, പാർട്ടിക്കാര്ക്കും റാങ്കുകൾ, തൊഴിൽ  ലഭിക്കുന്നു?   ഇതിലൂടെ ഓരോ സ്ഥാപങ്ങളുടെ വിശ്വാസ്യത തകർക്കുന്നത് ആരാണ്? ആരെങ്കിലും സത്യം തുറന്നു പറഞ്ഞാൽ അവരെ ആക്രമിച്ചു ഒറ്റപെടുത്തുന്നത് ഭീരുക്കളുടെ ലക്ഷണമാണ്.  അതിനെയാണ് ചികിൽസിച്ചു സുഖപ്പെടുത്തേണ്ടത്. സർക്കാർ നടത്തിയ ഈ പരീക്ഷ തട്ടിപ്പുകൾ എത്ര കാലങ്ങളായി തുടരുന്നത് ഉന്നത ക്രൈം ഏജൻസികൾ കീറിമുറിച്ചു സമഗ്രമായി പരിശോധിച്ചാൽ മാത്രമേ സത്യം പുറത്തുവരു.  സർക്കാർ എന്തിനാണ് ഉന്നത പരിശോധനകളെ ഭയക്കുന്നത്? ഈ തട്ടിപ്പിന് കൂട്ടുനിന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മുൻകൈ എടുക്കേണ്ടത് സർക്കാരല്ലേ?  ആയിരകണക്കിന് പാവങ്ങളുടെ തൊഴിൽ ഈ കള്ളക്കൂട്ടം കൈക്കൂലി വാങ്ങി തകർത്തുകൊണ്ടിരിക്കയല്ലേ?  ഇന്ത്യൻ പ്രസിഡന്റടക്കം രാഷ്ട്രീയ നോമിനികളാണ്. എന്നാൽ ആ പ്രസിഡന്റ് തനി നാടൻ രാഷ്ട്രിയക്കാരനായാൽ ആ പദവി വഹിക്കാൻ യോഗ്യനല്ല.  ഈ യാഥാർഥ്യം പാർട്ടിക്കാർ പഠിപ്പിച്ചുകൊടുക്കേണ്ടതല്ലേ?
ഏത് പാർട്ടിയായാലും  ഇന്ന് തുടരുന്നത്  ജന്മി കുടിയൻ വൃവസ്ഥിതിയാണ്. അതിനെ   ജനാധിപത്യം, മതേതരത്വമെന്ന ഓമനപ്പേരുകളിൽ മനുഷ്യരെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും അറിവുള്ള ഒരു ജനത അധികകാലം തുടരാൻ അനുവദിക്കരുത്.  സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയക്കാരെ ഒഴുവാക്കാൻ കോടതി നിയമങ്ങൾ അനിവാര്യമാണ്. ഇപ്പോൾ നടക്കുന്നത് നീതിനിഷേധങ്ങളാണ്. ഒരു പൗരന് നീതി നിഷേധിക്കുമ്പോൾ കോടതികൾ നോക്കുകുത്തികളാകരുത്.  ഓരോ സ്ഥാപനങ്ങളും രാഷ്ട്രീയക്കാരുടെ സ്വകാര്യ സമ്പത്തും സ്ഥാപനങ്ങളുമാക്കുന്ന സാമുഹ്യ സാംസ്‌കാരിക ജീർണ്ണത അവസാനിപ്പിക്കണം.  ഇവിടെയെല്ലാം ശിക്ഷിക്കപ്പെടുന്നത് നിരപരാധികളാണ്.  കേരളത്തിലെ യുവതിയുവാക്കൾ എത്രനാൾ ഈ അനീതി കണ്ടുകൊണ്ടിരിക്കും?  ഇന്നും മലയാളികളെ ഈ സ്ഥാപനങ്ങൾ കയറ്റുമതി ചെയ്തുകൊണ്ടരിക്കയല്ലേ?
“ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ” ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം -7

ജോൺ കുറിഞ്ഞിരപ്പള്ളി

കാര്യത്തിൻറെ  ഗൗരവം എനിക്ക് മനസ്സിലായപ്പോൾ   ഭയവും  തോന്നിതുടങ്ങി .സേഠ്‌ജിയുടെ  മക്കളിൽ  ആരോ ആണ് രാത്രി  എന്നെ ഫോണിൽ വിളിച്ചത്.  രണ്ടാഴ്ചയായി  കളക്ഷൻ സേഠ്‌ജി   ഹെഡ് ഓഫീസിൽ അടച്ചിട്ടില്ല എന്ന് തോന്നുന്നു. ചുരുങ്ങിയത് മുപ്പത് കോടി രൂപയെങ്കിലും കാണും. ഓഫീസിലെ അക്കൗണ്ടൻറ  ആയ  എനിക്ക് അതിനെക്കുറിച്ച്  അറിയാമെന്ന്  അവർ വിചാരിക്കുന്നു.
സേഠ്‌ ജി  മരിച്ചെങ്കിലും അവർക്കു വേണ്ടത് ഇപ്പോൾ ആ പണം ആണ്.എന്നോട് സംസാരിച്ച ആ തടിയൻ്റെ  സ്വരത്തിലെ മയം ഇല്ലായ്മ  ഞാൻ ശ്രദ്ധിച്ചു. എങ്കിലും പിന്നീട് ആരും എന്നോട് ഒന്നും  ചോദിക്കുക ഉണ്ടായില്ല സേഠ് ജിയുടെ  ഡെഡ്ബോഡി  കൽക്കട്ടയ്ക്ക്  അയക്കുന്നതിനുള്ള  നടപടിക്രമങ്ങൾ നടന്നു  കൊണ്ടിരുന്നു.ഇളയമകൻ മാത്രം ബോഡിയുമായി കൽക്കട്ടക്ക് പോകും.ബാക്കിയുള്ളവർ രണ്ടുദിവസം കഴിഞ്ഞു ഓഫിസ് കാര്യങ്ങൾ നേരെ ആക്കിയിട്ടും പോകാം എന്ന് തീരുമാനിച്ചു.
അവർ മക്കൾ ആറുപേരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ മുഖഭാവത്തിൽ നിന്നും  എനിക്ക് മനസ്സിലായത് എവിടെയോ ഒരു വലിയ തിരിമറി നടന്നിരിക്കുന്നു എന്ന് അവർ വിചാരിക്കുന്നു . പണം നഷ്ടപ്പെട്ടിരിക്കുവാൻ  സാധ്യതയുണ്ട്. അത് ശരിയാണെങ്കിൽ അക്കൗണ്ടൻറായ  ഞാനും അതിനു ഉത്തരം പറയേണ്ടിവന്നേക്കാം,എന്നൊരു തോന്നൽ ശക്തമായി.
ടെൻഷൻ കൂടിവരുന്നത്  ഞാനറിഞ്ഞു.
ഇടയ്ക്ക് രണ്ടുമൂന്നു തവണ ശ്രുതിയുടെ ഫോൺ കോൾ വന്നു, തിരിച്ചു വിളിക്കാൻ മെസ്സേജ് വന്നു .അർജെൻറ  എന്ന് എഴുതിയ മെസ്സേജ് വന്നെങ്കിലും തിരിച്ചു വിളിക്കാവുന്ന ഒരു മനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
വൈകുന്നേരം  രാത്രി ഒമ്പതരയ്ക്ക് ഉള്ള ഫ്ലൈറ്റിന് കൽക്കട്ടയ്ക്ക് സേഠ് ജി യുടെ ബോഡി അയക്കണം.
എയർപോർട്ടിൽ ചെല്ലുമ്പോൾ രണ്ടുമണിക്കൂർ  ഫ്ലൈറ്റ് ഡിലേയാണ്.ബോഡി  അയച്ചു കഴിഞ്ഞു തിരിച്ച് എയർപോർട്ടിൽ നിന്നും ബാംഗ്ലൂർ സിറ്റിയിലേക്ക് ഒരു മണിക്കൂർ യാത്രയുണ്ട്. തിരിച്ചുവരുമ്പോൾ മലബാർ ലോഡ്ജിലേക്ക് പോകാം എന്ന് ഞാൻ തീരുമാനിച്ചു.പക്ഷേ കാറിലുണ്ടായിരുന്ന സേഠ്‌ജിയുടെ  മക്കൾ ഓഫീസിലേക്ക് പോകാൻ എന്നെ  നിർബന്ധിച്ചു.
എന്തോ അടിയന്തരമായി അവർക്ക് സംസാരിക്കാൻ ഉണ്ട്.നിർബന്ധം സഹിക്കവയ്യാതെ അവരോടൊപ്പം പോകാൻ ഞാൻ തയ്യാറായി.ഓഫീസിലെത്തി കഴിഞ്ഞപ്പോൾ അവരുടെ  സ്വഭാവം മാറി. രണ്ടു ഭാര്യമാരിലും കൂടിയുള്ള ആറു  മക്കളും ഒന്നായി,എന്നെ ചോദ്യം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു..

അവർ ചോദ്യങ്ങൾ തുടങ്ങി. സാബ്  എവിടെയാണ് പണം  സൂക്ഷിക്കാറുള്ളത്? താക്കോൽ ആരുടെ കയ്യിലാണ്?വേറെ ആരൊക്കെ സാമ്പത്തിക ഇടപാടുകൾ നടത്താറുണ്ട്?
അറിയില്ല, എന്ന ഒറ്റ ഉത്തരമേ എനിക്ക്പറയാനുണ്ടായിരുന്നുള്ളു.അവർ അത്  കേട്ടതായി നടിച്ചില്ല.  മക്കൾ  ആർക്കും സേഠ്‌ ജിയുടെ  ബിസ്സിനസ്സിനെക്കുറിച്ചു വലിയ വിവരമില്ല,അല്ലെങ്കിൽ  അവരുമായി സേഠ്‌ ജി  ബിസ്സിനസ്സ് കാര്യങ്ങൾ സംസാരിക്കാറില്ല എന്ന് വ്യക്തമായി.  കൽക്കട്ടയിലെ മില്ലുകൾക്കും മറ്റു ഡിസ്ട്രിബ്യൂട്ടർ കമ്പനികൾക്കും കൊടുത്തു തീർക്കാൻ ഉള്ള ഏതാണ്ട് 30 കോടി രൂപയുടെ കണക്ക് അവർ എൻറെ മുമ്പിൽ വച്ചു. അതായത് കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചയായി   കൽക്കട്ട യിലേക്കുള്ള പണം അയച്ചിട്ടില്ല. എന്തോ സംഭവിച്ചിരിക്കുന്നു. അവർക്ക് അറിയേണ്ടത് ഈ പണം എവിടെ പോയി എന്നാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഒരാഴ്ചത്തെ 18 കോടി രൂപയെകിലും ഓഫിസിൽ കാണേണ്ടതാണ്.എനിക്ക് അറിയാവുന്ന കാര്യങ്ങൾ  ഞാൻ അവരെ അറിയിച്ചു. തന്നെയുമല്ല  എനിക്ക് പോകണം എന്ന് പറഞ്ഞപ്പോൾ  ഈ കാര്യം നിങ്ങൾ തീർത്തിട്ട് പോയാൽ  മതി എന്ന് അവർ  ഉറപ്പിച്ചു പറഞ്ഞു കളഞ്ഞു .
ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു , ഞാൻ അവരുടെ തടവിലാണ്. കൂടാതെ ഏതാണ്ട് ഒരു ഡസൻ  ആളുകൾ അവരുടേതായി അവിടെയുണ്ട് .അതായത് ഈ പണം  കണ്ടെടുത്തു കൊടുക്കേണ്ടത് എൻ്റെ കൂടി ആവശ്യമാണ്. കൂട്ടത്തിലെ തടിയൻ,മൂത്ത മകൻ ,എന്നോട് സൂചിപ്പിച്ചു,പണം എവിടെയാണെന്നും മറ്റുമുള്ള വിവരങ്ങൾ നിൾക്ക് അറിയാതിരിക്കാൻ കാരണമില്ല എന്ന്.
ഞാൻ വാച്ചിൽ നോക്കി. സമയം രാത്രി മൂന്നുമണി.ഭക്ഷണസാധനങ്ങളും കുടിക്കുവാൻ വെള്ളവും കിടന്നുറങ്ങാനുള്ള സൗകര്യവും കൃത്യമായി തയ്യാറാക്കിയിരുന്നു.ഞാൻ പെട്ടു എന്ന് എനിക്ക് മനസ്സിലായി .
രാത്രി നാലു മണിയായപ്പോൾ  ശ്രുതി വീണ്ടും വിളിച്ചു.
ഞാൻ ഫോൺ എടുത്തു.അപ്പോൾ മൂത്ത മകൻ  തടിയൻ വന്നു  മൊബൈൽ വാങ്ങി എന്നിട്ട് പറഞ്ഞു “നമ്മളുടെ  ഇടപാടുകൾ തീർത്തിട്ട്  പുറത്തുള്ള ആളുകളുമായി  സംസാരിച്ചാൽ  മതി”, എന്ന് .
ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടും ?അതായി എൻ്റെ ചിന്ത.
ഞാൻ  പറയുന്ന കാര്യങ്ങൾ അല്പം പോലും അവർ വിശ്വസിക്കുന്നില്ല. ഞാൻ പറഞ്ഞു,” എൻറെ ഫ്രണ്ട്  ആണ്  ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ.”
അവർ കേട്ടതായി ഭാവിച്ചതേയില്ല.
ഇനി എന്ത് ചെയ്യാനാണ്? ഞാൻ മിണ്ടാതെ വെറുതെയിരുന്നു. അവരിൽ പ്രായം കുറഞ്ഞ ഒരാൾ  അടുത്ത് വന്നു പറഞ്ഞു ,”കിടന്ന്  ഉറങ്ങിക്കോളൂ, പക്ഷേ നേരം വെളുക്കുമ്പോൾ  ഞങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടിയിരിക്കണം”. എൻറെ വിഷമ സ്ഥിതി  ആരെയെങ്കിലും പറഞ്ഞു അറിയിക്കുവാൻ ഫോൺ പോലും കൈയിൽ ഇല്ലാത്ത അവസ്ഥയായി. ക്ഷീണം കൊണ്ട്  കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിപ്പോയി.കണ്ണു തുറന്ന്  നോക്കുമ്പോൾ വാതിൽക്കൽ രണ്ട് പേർ കാവൽ നിൽക്കുന്നു. സമയം ഏഴു മണി ആയിരിക്കുന്നു.
“എന്താണ് വേണ്ടത്?”
ഒരു കാപ്പി  ഞാൻ ആവശ്യപ്പെട്ടു. എങ്ങിനെ ഈ ഗുണ്ടകളുടെ ഇടയിൽ നിന്നും രക് ക്ഷപെടാം എന്ന് ആലോ ചിക്കുകയും കാപ്പി സാവധാനം കുടിച്ചു കൊണ്ടിരിക്കുകയുമായിരുന്നു ഞാൻ .
ഒരു പോലീസ് ജീപ്പ്  ഓഫീസിൻ്റെ  മുൻപിൽ വന്നു നിന്നു.പിറകെ  മറ്റൊരു വാനിൽ ,ഏഴ് എട്ടു സൂട്ട് ധാരികളും.എല്ലാവരും   പുറത്തിറങ്ങി.അവരിൽ ഒരാൾ വിളിച്ചു പറഞ്ഞു,”ഡോണ്ട് മൂവ്,ഇത് ഡി.ആർ.ഐ.ഡിറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജിൻസ്.ഞങ്ങൾക്ക് നിങ്ങളുടെ ഗോഡൗൺ ചെക്ക് ചെയ്യണം.നിങ്ങളുടെ ബിസിനസ് ഇടപാടുകൾ പരിശോധിക്കണം.എല്ലാവരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ഞങ്ങളെ ഏല്പിക്കുക.”
ശരിക്കും ചെകുത്താനും കടലിനും ഇടയിലായി എൻ്റെ  അവസ്ഥ.മെയിൻ വാതിലടച്ചു,രണ്ടു പോലീസ്‌കാർ അവിടെ കാവൽ നിന്നു.അവരുടെ ചീഫ് ഓഫീസർ എൻ്റെ അടുത്ത് വന്നിട്ട്  പറഞ്ഞു,”നിങ്ങളുടെ കയ്യിലുള്ള താക്കോലുകൾ  എവിടെ? അത് ഞങ്ങളെ ഏൽപ്പിക്കുക.”
എന്റെ കയ്യിൽ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വിശ്വാസം വരുന്നില്ല.
പക്ഷേ പെട്ടന്ന് ഒരു ചോദ്യം എൻ്റെ  മനസ്സിലേക്ക് ഉയർന്നു വന്നു.സേഠ്‌ ജിയുടെ  മരണം,പിന്നാലെ കോടിക്കണക്കിനുള്ള കളക്ഷൻ കിട്ടിയ  രൂപ കാണാനില്ല,ഇപ്പോൾ ഇൻടലിജൻസിൻ്റെ റെയ്‌ഡും.ഇത് എല്ലാം തമ്മിൽ എന്തോ ബന്ധമില്ലേ ?ആരും പറയാതെ ഇവർക്ക് അക്കൗണ്ട്സ് ഓഫീസർ ഞാനാണ് എന്ന് എങ്ങിനെ മനസ്സിലായി? ഓഫീസിലെ ആരെങ്കിലും കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം ഈ റെയ്‌ഡ്‌.
തടിയന്മാർ അഞ്ചുപേരും എന്ത്  ചെയ്യണമെന്ന് അറിയാതെ പരസ്പരം നോക്കിനിന്നു.മറ്റൊരു  ഓഫിസർ അടുത്തുവന്നു.
“നിങ്ങൾ ക്യാഷ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?”ചോദ്യം കന്നഡയിലാണ്.ഞാൻ പറഞ്ഞു,”എനിക്ക് കന്നഡ അറിയില്ല,ഇംഗ്ലീഷിൽ സംസാരിക്കൂ”
അപ്പോൾ ചോദ്യങ്ങൾ ഹിന്ദിയിലായി.അയാൾക്ക് ഇംഗ്ലീഷ് അല്പംപോലും മനസ്സിലാകുന്നില്ല എന്ന് വ്യക്തമാണ്.
എന്നെ ചോദ്യം ചെയ്യാൻ രണ്ടു പേർ . ഓഫീസിനുള്ളിൽ ഫയലുകൾ നോക്കുന്നു എന്ന ഭാവത്തിൽ രണ്ടുപേർ  ക്യാഷ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് തിരയുകയാണ് എന്ന് തോന്നുന്നു.ബാക്കിയുള്ളവർ ഗോഡൗണിൽ സെർച്ച് ചെയ്യുന്നു. ചീഫ് ഓഫീസർ അവിടെ കൂടിനിന്നിരുന്ന ജോലിക്കാരുടെ അടുത്തേക്ക് ചെന്നു.അയാൾ ആരെയും ശ്രദ്ധിക്കാതെ   സീനിയർ ക്ലർക്ക് വിജയയുമായി എന്തോപറഞ്ഞു.അവർ മുൻപ് പരിചയക്കാരാണ് എന്ന് നിസ്സംശയം എനിക്ക് പറയുവാൻ  കഴിയും.ആകെക്കൂടി ഒരു പന്തിയില്ലായ്മ എനിക്ക് തോന്നിത്തുടങ്ങി.റെയ്‌ഡ്‌ ചെയ്യാൻ വന്നിരിക്കുന്ന ഈ ഓഫീസർമാർക്ക് നടപടിക്രമങ്ങൾ ഒന്നും അറിയില്ല.
ഓഫീസിൻ്റെ  അടച്ചിട്ടിരുന്ന വാതിലിനു പുറത്തു രണ്ടുപോലീസ്‌കാർ കാവൽ നിൽപ്പുണ്ട്.അതുകൊണ്ട് പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള മാർഗ്ഗങ്ങൾ ഒന്നുമില്ല.ഓഫീസർമാർ എന്തൊക്കെയോ ചോദിക്കുന്നു,എനിക്ക് ഒന്നും മനസ്സിലാകുന്നുമില്ല.
പെട്ടന്നാണ് ഗേറ്റിൽ നിന്നുമൊരു ശബ്ദം കേട്ടത്.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.ജോൺ സെബാസ്ററ്യനും ഫയാസും ഒരു  പത്തു പന്ത്രണ്ടുപേരുംകൂടി ഗേറ്റിൽ കാവൽ നിന്നിരുന്ന പോലീസ്‌കാർ രണ്ടുപേരെയും പിടിച്ചുകെട്ടി കൊണ്ടുവരുന്നു.ഫയാസിൻ്റെ  കയ്യിൽ നാലഞ്ചു കത്തികൾ.
വളരെ വേഗത്തിൽ ഓഫിസർമാരിൽ ഒരാൾ കൈ സൂട്ടിനു പുറകിലേക്ക് കൊണ്ടുപോകുന്നതുകണ്ട ഫയാസ് മിന്നൽ വേഗത്തിൽ അവൻ്റെ കയ്യിലിരുന്ന കത്തികളിൽ ഒന്ന്  അയാളുടെ നേർക്ക് എറിഞ്ഞു.അത്  അയാളുടെ വലതു കയ്യിൽ തറച്ചു കയറി.ഏറിൻ്റെ ശക്തിയിൽ അയാൾ താഴെ വീണു വേദന കൊണ്ട് പുളഞ്ഞു
എൻ്റെ അടത്തുനിന്നിരുന്ന, ഞാനുമായി സംസാരിച്ചുകൊണ്ടിരുന്ന ഓഫിസർ നിമിഷനേരം കൊണ്ട് പുറകിൽ ഒളിപ്പിച്ചുവച്ചിരുന്ന റിവോൾവർ പുറത്തെടുത്തു ഫയാസിന്റെ  നേരെചൂണ്ടി.പക്ഷെ അല്പം താമസിച്ചുപോയി.
ഫയാസ് എറിഞ്ഞകത്തി അയാളുടെ  കയ്യിൽ തറച്ചുകയറി.ജോൺ സെബാസ്റ്റ്യനും രണ്ടുപേരും കൂടി ഓടിച്ചെന്ന് ഗോഡൗണിന് അകത്തുകയറിയവരെ പുറത്തുനിന്നും പൂട്ടിയിട്ടു.
ഫയാസ് പറഞ്ഞു,”ഇവർ പോലീസ് ഒന്നുമല്ല.വേഷം മാറി വന്ന തട്ടിപ്പുകാരാണ് .”
ഫയാസിൻ്റെ കൂടെ വന്നവർ എല്ലാവരേയും അടിച്ചൊതുക്കി.അവർ ഒന്നാന്തരം പ്രൊഫെഷണൽസ് തന്നെ.
.”ജോൺ സെബാസ്റ്റ്യൻ അടുത്തുവന്നു,” നിന്റെ ഭാഗ്യം,ശ്രുതി കാരണം   നീ രക്ഷപെട്ടു”
“ആര്?”
“ശ്രുതി .എന്നെ വിളിച്ചുപറഞ്ഞു,നീ ടെലിഫോൺ എടുക്കുന്നില്ല,പതിവുപോലെ എന്തെങ്കിലും ഏടാകൂടത്തിൽ പെട്ടിട്ടുണ്ടാകും എന്ന്.നീ ഇവിടെയാണെന്ന് എനിക്ക് അറിയാമായിരുന്നതുകൊണ്ട് ഫയാസിനെയും വന്ന വഴിക്ക് കൂട്ടി .ഗേറ്റിൽ നിന്ന പോലീസ് വേഷക്കാർ ഫയാസിന്റെ പരിചയക്കാരായിരുന്നു”
ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. വിജയയിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ  അവർ ഒന്ന് കളിച്ചു നോക്കിയതാണ്.
സേഠ് ജിയുടെ മക്കൾ അഞ്ചുപേരും എന്നെ ദയനീയമായി നോക്കി.ഞാൻ പറഞ്ഞു,”പണം ഇവിടെ എവിടെയെങ്കിലും കാണും. നിങ്ങൾ വിചാരിക്കുന്നതു പോലെ ക്യാഷ് നഷ്ടപ്പെട്ടിട്ട് ഉണ്ടാകില്ല.”
ഞങ്ങൾ സേഠ് ജിയുടെ പ്രൈവറ്റ് റൂമിലേക്ക് കയറി.മേശയുടെ ഡ്രോകൾ അലമാരകൾ തുടങ്ങിയവ ഓരോന്നായി തുറന്നു നോക്കി.ഒരു ഡ്രോയിൽ നൂറിൽകൂടുതൽ താക്കോലുകൾ അടുക്കി വച്ചിരിക്കുന്നു.മറ്റൊരു  ഡ്രോയിൽ ഒരു ഡയറിയും ഏതാനും ഫോട്ടോകളും.സുന്ദരിയായ ഒരു യുവതിയും അമ്മയും സേഠ് ജിയുടെ  കൂടെ നിൽക്കുന്നു.മൂത്ത മകൻ തലകുലുക്കി,അവർക്ക് അറിയാമെന്നുതോന്നുന്നു. മൂന്നാമത് ഒരു സ്ത്രീയിൽ ഒരു മകളും സേഠ് ജിക്ക് ഉണ്ട് എന്ന്.
ഞാൻ ഡയറി തുറന്നു നോക്കി.ആദ്യത്തെ വാചകം വായിച്ചപ്പോഴേ ഞാൻ ഞെട്ടിപ്പോയി.”മാത്യു എം.എ.
എ നൈസ് ആൻഡ് എഫിഷ്യന്റ് ബോയ് ഫോർ മൈ ഡോട്ടർ……………………..” ആ ഡയറിയിൽ എന്നെ ട്രെയിൻ ചെയ്യുന്നതിനുള്ള പ്ലാനുകൾ,ബിസ്സിനസ്സ് എന്നെ പിന്നീട് ഏൽപ്പിക്കാനുള്ള പദ്ധതികൾ എല്ലാം ദീർഘമായി എഴുതിവച്ചിരിക്കുന്നു.ഇന്ത്യയിലെ ഒരു പ്രമുഖ ഓഡിറ്റോർസ് ആണ് അക്കൗണ്ടുകൾ നോക്കുന്നത്.ഞാൻ വിചാരിച്ചിരുന്നതുപോലെ തട്ടിപ്പ് കമ്പനിയായിരുന്നില്ല റാം അവതാർ.ആൺമക്കൾക്കുള്ള ഓഹരികൾ വരെ കൃത്യമായി എഴുതിവച്ചിരിക്കുന്നു.
ജോൺ സെബാസ്ത്യൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി,”അളിയാ നീ രക്ഷപെട്ടു.പാവം ശ്രുതി,പിന്നേം പെരുവഴിയിൽ.ങ്ഹാ,നീ അറിഞ്ഞു കാണുമല്ലോ,അവൾ നാളെ കാലത്ത് ഫ്ലൈറ്റിന് സ്റ്റേറ്റ്സിലേക്കു പോകും”
“വാട്ട്?”
“അപ്പോൾ നീ അറിഞ്ഞില്ല.ഫോൺ അറ്റൻഡ് ചെയ്യാതെ എങ്ങിനെ അറിയാൻ?”
സേഠ് ജിയുടെ  അവിടെ ഉണ്ടായിരുന്ന മക്കൾ അഞ്ചുപേരും ഒന്നിച്ചു എൻ്റെ അടുത്തുവന്നു.ഒരാൾ പറഞ്ഞു,”പപ്പയ്ക്  ഒരു മകൾ ഉള്ള കാര്യം ഞങ്ങൾ എല്ലാവര്ക്കും അറിയാം.ഞങ്ങൾക്ക് അവളെ ഇഷ്ടവുമാണ്.ഞങ്ങൾക്ക് ഒരു സഹോദരിയില്ലല്ലോ.അച്ഛൻ വിചാരിക്കുന്നു ഞങ്ങൾ ആൺ മക്കൾ അവളെ ഉപദ്രവിക്കാൻ,വിഷമിപ്പിക്കാൻ സാധ്യതയുണ്ട് എന്ന്.അവളെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് ഒരു വിഷമവുമില്ല.”
ഗുണ്ടകളുടെ മട്ടും ഭാവവും ആണെങ്കിലും സാധുക്കളും ബിസ്സിനസ്സിനെക്കുറിച്ചു വലിയ വിവരം ഇല്ലാത്തവരുമായിരുന്നു അവർ.
അവർ പറയുന്നത് അവരുടെ കുടുംബകാര്യങ്ങളാണ്.ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല.ഇത് എൻ്റെ വിഷയമല്ല .
“നിങ്ങൾ ഞങ്ങളുടെ സഹോദരിയെ വിവാഹം കഴിച്ചു  ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകണം.”
അവരുടെ അപേക്ഷ ആത്മാർത്ഥമാണെന്നു എനിക്ക് തോന്നി.
ഞാൻ ഫോൺ എടുത്തു.ജോൺ സെബാസ്ട്യൻ്റെ  ഉച്ചത്തിലുള്ള ചിരി അവിടെ മുഴങ്ങി.
“വിളിക്കടാ  ആ സുന്ദരിയെ.ആയിരം കോടി രൂപ ടേൺ  ഓവർ ഉള്ള കമ്പനി കണ്ടപ്പോൾ അവൻ്റെ  കണ്ണ് മഞ്ഞളിച്ചുപോയി.വിളിക്ക് അവളെ .”ഞാൻ അവൻ്റെ  അടുത്തേക്ക് ചെന്നു.അവൻ എന്നെ തുറിച്ചുനോക്കി.
“നിനക്ക് എന്തുപറ്റി? പ്രശനങ്ങൾ എവിടെയുണ്ടന്ന് തേടിപ്പിടിച്ചു തലയിടുന്ന നിനക്ക് ഇതെല്ലാം നിസ്സാരമായിരിക്കും എന്ന് കരുതി.”എൻ്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ട് അവൻ പറഞ്ഞു,”സമയം കളയാനില്ല.വേഗം വിളിക്ക് ശ്രുതിയെ “.
ഞാൻ മൊബൈലിൽ അവളെ വിളിച്ചു,പലതവണ.
മറുപടി ഇല്ല.
ഈശ്വരാ,അവൾക്ക് വല്ലതും സംഭവിച്ചോ?പ്രസാദ് വീണ്ടും?
ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഞാനൊന്ന് വിളിച്ചുനോക്കട്ടെ”:
ആദ്യത്തെ തവണ റിങ് ചെയ്തപ്പോഴേ  അവൾഫോൺ എടുത്തു.
(തുടരും)

 

ജോൺ കുറിഞ്ഞിരപ്പള്ളി

 

കേരളത്തിൽ കലിതുള്ളി കാലവർഷം; മരണം 22 ആയി, നെടുമ്പാശേരി വിമാനത്താവളം അടച്ചു

കാലവർഷം കനത്തതോടെ സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്, വയനാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിൽ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 15 പേർക്ക് ജീവൻ നഷ്ടമായി.

• മഴക്കെടുതിയിൽ ഇന്ന് സംസ്ഥാനത്ത് ആറു പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി.

• മലപ്പുറം എടവണ്ണ കുണ്ടുതോടിൽ വീട് തകർന്ന് നാലു മരിച്ചു. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത്, ശനിൽ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മാക്കൂർ, മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

• മേപ്പാടി ചൂരൽമല പുത്തുമലയിൽ ആറിടത്ത് ഉരുൾപൊട്ടലുണ്ടായി. എസ്റ്റേറ്റ് ക്വാർട്ടേഴ്സും കന്‍റീനും മണ്ണിനടയിലാണ്.

• നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു.

• സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

• അപകടസ്ഥലങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

• വടകര വിലങ്ങാടിൽ ഉരുൾപൊട്ടി നാലുപേരെ കാണാതായി. മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായി.

• മലങ്കര ഡാമിന്‍റെ ഷട്ടറുകൾ 110 സെന്‍റീമീറ്റർ ഉയർത്തി.

• ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടി. പാലായും കോട്ടയത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ. മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ എന്നീ നദികൾ കരകവിഞ്ഞൊഴുകുന്നു.

• കോട്ടയം-കുമളി റോഡിൽ മുണ്ടക്കയംവരെ മാത്രമാണ് വാഹന ഗതാഗതം.

• കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ‌ ഗതാഗതം തടസപ്പെട്ടു.

• സംസ്ഥാനത്തെ പ്രഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

• കേരള സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

• ചാലിയാർ, പമ്പ നദികളുടെ സമീപപ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

• അച്ചൻകോവിൽ, മണിമല നദികളിലും ജലനിരപ്പുയർന്നു. മണിയാർ, പെരുന്തേനരുവി ഉൾപ്പെടെയുള്ള സംഭരണികളിൽ നിന്നും അധികജലം പുറത്തേക്കു വിട്ടു.

• പെരുന്തേനരുവി തടയണയിൽ വെള്ളം കവിഞ്ഞ് ഒഴുകി.

• മലപ്പുറം വഴിക്കടവ് ആനമറിയിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കാണാതായ സഹോദരിമാർക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു. പാറയ്ക്കൽ മൈ മുന, സാജിത എന്നിവരെയാണു കാണാതായത്.

  • 1
  • …
  • 1974
  • 1975
  • 1976
  • 1977
  • 1978
  • …
  • 2979
RECENT POSTS
ഇനി പ്രാഥമിക ചികിത്സ വീടിനടുത്തു തന്നെ. എൻഎച്ച്എസിനെ അടിസ്ഥാനപരമായി പുന:ക്രമീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ
ബ്രിട്ടീഷ് പാർലമെന്റിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ചാൻസിലർ റേച്ചൽ റീവ്സ് പൊട്ടി കരഞ്ഞു. വെൽഫെയർ ബില്ലുമായി ബന്ധമില്ലെന്ന് തികച്ചും വ്യക്തിപരം എന്നും പ്രധാനമന്ത്രി
യുകെ തൊഴിൽ വിസ നിയമങ്ങളിൽ മാറ്റം. കെയർ മേഖല ജീവനക്കാർക്കും തിരിച്ചടി. നാട്ടിലേക്ക് തിരിച്ച് പോകേണ്ടി വരുമോ എന്ന ആശങ്കയിൽ നിരവധി യുകെ മലയാളികൾ
നാളികേരത്തിന്റെ നാട്ടിൽ തേങ്ങയ്ക്ക് തീപിടിച്ച വില. പ്രയോജനം കേര കർഷകന് ലഭിക്കുന്നില്ലെന്ന് ആക്ഷേപം
കാഞ്ഞിരപ്പള്ളിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് പെൺ സുഹൃത്തിനെ കാണാൻ കുറ്റിപ്പുറത്തെത്തി. രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
  • MAIN NEWS
  • EDITORIAL
  • SPORTS
  • UK
  • MOVIES
  • ABOUT US
  • CONTACT US
  • POST YOUR NEWS
  • TERMS OF SERVICE
  • PRIVACY POLICY
Copyright © . All rights reserved
➤