കേരളത്തില്‍നിന്ന് കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്സിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് സ്വീഡനിലേക്ക്. ലിസയുടെ ബന്ധുക്കളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി കൂടുതൽ വിവര ശേഖരിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജർമ്മൻ കോൺസുലേറ്റിന് കത്തയച്ചിരുന്നെങ്കിലും മറുപടി കിട്ടിയിട്ടില്ല. അലി മുഹമ്മദിൽ നിന്ന് കാര്യങ്ങൾ അറിയാനായി ചോദ്യാവലി തയ്യാറാക്കി ഇന്റപോളിന് കൈമാറിയിരുന്നു. ഇന്റപോളിൽ നിന്നും മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്.
മാർച്ച് ഏഴിനാണ് സുഹൃത്തായ അലി മുഹമ്മദിനൊപ്പം ലിസ വെയ്സ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കേരളത്തിലെത്തി ഒരാഴ്ചയ്ക്കകം അലി മുഹമ്മദ് മടങ്ങി. എന്നാൽ ലിസയെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല. ലിസയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ലിസയെ കുറിച്ച് ഒരു തുമ്പും ഇതുവരെയും കിട്ടിയിട്ടില്ല. വർക്കലയിലെ ഒരു ഹോട്ടലിൽ ലിസ മൂന്ന് ദിവസം തങ്ങിയതായി കണ്ടെത്തിയിരുന്നു.
എന്നാൽ കേരളത്തിൽ ലിസ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. ഇസ്ലാംമതം സ്വീകരിച്ച ശേഷം ലിസ ജർമ്മനിയിൽ നിന്നും സ്വീഡനിലേക്ക് താമസം മാറിയിരുന്നു. യുകെ പൗരനായ അലിമുഹമ്മദും സ്വീഡനിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷീൻ തറയിലിനെയും ശംഖുമുംഖം എഎസ്പി ഇളങ്കോയെയും സ്വീഡനിലേക്ക് അയക്കാൻ ഡിജിപി സർക്കാരിനോട് അനുമതി തേടി. ലിസ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം വഴി മടങ്ങിയതായി രേഖകളില്ല. ആത്മീയ, മതപഠന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 255 റണ്‍സിന് ഓള് ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും നഥാന്‍ ലിയോണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഓപ്പണര്‍ റോറി ബേണ്‍സും ജോണി ബെയര്‍സ്റ്റോയും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്.
സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ജോഷ് ഹേസല്‍വുഡ് ഓപ്പണര്‍ ജേസണ്‍ റോയിയെ(0)മടക്കി. അധികം വൈകാതെ ക്യാപ്റ്റന്‍ ജോ റൂട്ടിനെ(14)വിക്കറ്റിന് മുന്നില്‍ കുടുക്കി ഹേസല്‍വുഡ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ജോ ഡെന്‍ലിയും റോറി ബേണ്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയ ഘട്ടത്തിലാണ് ഡെന്‍ലിയയെും(30) മടക്കി ഹേസല്‍വുഡ് വീണ്ടും ഇംഗ്ലണ്ടിന്റെ തലയരിഞ്ഞത്. റോറി ബേണ്‍സിനെ(53) പാറ്റ് കമിന്‍സും ജോസ് ബട്ലറെ(12) പീറ്റര്‍ സിഡിലും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി.
ബെന്‍ സ്റ്റോക്സിനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ക്രിസ് വോക്സിനെ(32) കൂട്ടുപിടിച്ച് ജോണി ബെയര്‍സ്റ്റോ(52) നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ 200 കടത്തി. വോക്സ് മടങ്ങിയശേഷം ജോഫ്ര ആര്‍ച്ചര്‍(12), സ്റ്റുവര്‍ട്ട് ബ്രോഡ്(11) എന്നിവരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് സ്കോര്‍ 250 കടത്തിയ ബെയര്‍സ്റ്റോയെ(52) മടക്കി ലിയോണ്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടു. മഴമൂലം ടെസ്റ്റിന്റെ ആദ്യദിനം പൂര്‍ണമായും നഷ്ടമായിരുന്നു.
ഓസീസിന്റെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമായിരിക്കെ, ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായി. 17 പന്തില്‍ മൂന്ന് റണ്‍സെടുത്ത വാര്‍ണറെ സ്റ്റുവര്‍ഡ് ബ്രോഡ് ക്ലീന്‍ ബോള്‍ഡാക്കി. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റില്‍ നഷ്ടത്തില്‍ 30 റണ്‍സെടുത്തു. അഞ്ച് റണ്‍സോടെ കാമെറോണ് ബാന്‍ക്രോഫ്റ്റും 18 റണ്‍സോടെ ഉസ്മാന് ഖ്വാജയുമാണ് ക്രീസില്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദേവാലയത്തിന്റെ മറവില്‍ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെ 45 വര്‍ഷം തടവ് വിധിച്ച്കോടതി. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് വൈദികന് പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് വിധി. വാഷിംങ്ടണിലെ കൊളബിയ കോടതിയില്‍ വ്യാഴാഴ്ചയാണ് സംഭവം.
അള്‍ത്താര ബാലികമാരെയാണ് വൈദികന് പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. ഉര്‍ബനോ വാസ്ക്വസ് എന്ന നാല്പ്പത്തിയേഴുകാരന് വൈദികനെയാണ് 45 വര്‍ഷത്തെ തടവിന് വിധിച്ചത്. 2015-16 കാലഘട്ടത്തിലാണ് ഒമ്പത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള അള്‍ത്താര ബാലികമാരെ ഇയാള്‍ പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്റെ ഭീഷണി അവഗണിച്ച രണ്ട് പെണ്‍കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്.
യേശുവിനേപ്പോലെയായിരുന്നു വൈദികന്റെ പെരുമാറ്റം. രക്ഷിതാക്കള്‍ക്ക് വൈദികനെ വലിയ വിശ്വാസമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഒമ്പത് ദിവസം നീണ്ട വിചാരണയില്‍ പെണ്‍കുട്ടികള്‍ വൈദികനെതിരെ മൊഴി നല്കി.
പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനമെന്നും കോടതി നിരീക്ഷിച്ചു. ആരോപണം ഉയര്‍ന്നതോടെ വൈദികന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. തന്റെ ഇളയ സഹോദരന് മുറിയ്ക്ക് വെളിയില്‍ നില്ക്കുമ്പോള് പോലും വൈദികന് പീഡിപ്പിക്കാന്‍ വൈദികന് മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി കണ്ടെത്തി.
മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന് പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്.
വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദികനെ പിന്തുണച്ച് വിശ്വാസികളുടെ വന്‍ സമൂഹമാണ് വിധി കേള്‍ക്കാള്‍ കോടതിക്ക് പുറത്ത് തടിച്ച് കൂടിയത്. കോടതി വിധിയില്‍ ഖേദമുണ്ടെന്ന് ഇവര്‍ പ്രതികരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നാണ് ചില വിശ്വാസികള്‍ പ്രതികരിച്ചത്.
എറിയാട് അത്താണിയിൽ വെള്ളംകയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. എംഐടി സ്കൂളിനു സമീപം പുല്ലാർക്കാട്ട് ആനന്ദൻ (55) ആണ് മരിച്ചത്.
വെള്ളംകയറിയ വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*പ്രളയം കഴിഞ്ഞ് വെള്ളമിറങ്ങിയ വീട്ടിലേക്ക് ഒറ്റയ്ക്ക് പോകരുത്. ദുരിതാശ്വാസ പ്രവർത്തകരേയോ മറ്റ് ആളുകളേയോ കൂട്ടി മാത്രമേ പോകാവൂ. ഒരിക്കലും രാത്രിയില്‍ വീട്ടിലേക്ക് പോകരുത്.
*വീടിനുള്ളിൽ കയറുമ്പോൾ നിർബന്ധമായും എല്ലാ വൈദ്യുതി ബന്ധങ്ങളും വിഛേദിക്കണം. മെയിൻ സ്വിച്ച് ഓഫാക്കിയാലും ഇൻവെർട്ടറുള്ള വീടുകളിൽ നിർബന്ധമായും ഈ കണക്ഷനും ഓഫാണെന്ന് ഉറപ്പായ ശേഷം മാത്രം ചുമരിലും മറ്റും തൊടുക. അല്ലാത്തപക്ഷം ഷോക്കേൽക്കാൻ സാധ്യതയുണ്ട്.
*കട്ടിയുള്ള ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക: മഴവെള്ളത്തിൽ ഒലിച്ച് വന്ന മാലിന്യങ്ങളും പോലെ പാമ്പുകൾ, കുപ്പിച്ചില്ലുകൾ, മൂർച്ചയേറിയ കല്ലുകൾ തുടങ്ങിയവ ഉണ്ടാകാം. മുറിവ് ഏൽക്കാനും പാമ്പുകടിയേൽക്കാനും സാധ്യതകൾ ഏറെയാണ്.
*വാതിലുകൾക്കിടയിൽ ചെളി അടിഞ്ഞുകിടക്കുന്നതിനാൽ തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഒരിക്കലും ശക്തിയായി തള്ളി തുറക്കരുത്. തള്ളി തുറക്കുമ്പോൾ ചുമരുകൾക്ക് ബലക്ഷയം വരാനും ഇടിയാനും കൂടുതൽ അപകടങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ
1.വൈദ്യുതി മീറ്ററിനോടു ചേർന്നുള്ള ഫ്യൂസ് ഉൗരിമാറ്റി മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമേ വീട് ശുചിയാക്കാൻ തുടങ്ങാവൂ.
2. ഇൻവർട്ടർ അല്ലെങ്കിൽ സോളാർ ഉള്ളവർ അത് ഓഫ് ചെയ്തു ബാറ്ററിയുമായി കണക്്ഷൻ വിച്ഛേദിക്കണം
3.വീടിന്റെ പരിസരത്ത് സർവീസ് വയർ, ലൈൻ കന്പി, എർത്ത് കന്പി ഇവ പൊട്ടിയ നിലയിലോ താഴ്ന്നു കിടക്കുന്ന നിലയിലോ കണ്ടാൽ സ്പർശിക്കരുത്. വിവരം ഉടൻ വൈദ്യുതി ബോർഡ് ഓഫീസിൽ അറിയിക്കണം.
വീടും പരിസരവും വൃത്തിയാക്കുന്ന വിധം
1.ഖരമാലിന്യവും ജൈവ മാലിന്യവും ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുക
2.ഈച്ചശല്യം ഒഴിവാക്കാൻ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തിൽ ചേർത്ത് ആവശ്യമുള്ള ഇടങ്ങളിൽ വിതറുക
3.ആദ്യം ടാങ്കിലും ഓവർ ഹെഡ് ടാങ്കിലുമുള്ള വെള്ളം ഒഴുക്കിക്കളയുക
ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു ടാങ്കും ഓവർ ഹെഡ് ടാങ്കും ഉരച്ചു കഴുകുകഅതിനുശേഷം വെള്ളം നിറയ്ക്കുക.
ക്ലോറിൻ ഗുളിക ഉപയോഗം
20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്.
ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.
ലിക്വിഡ് ക്ലോറിനേഷൻ
1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവകം ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം.
ഡിസിഎസ് ബ്ലീച്ചിംഗ് ലായനി
10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും സാധാരണ സോപ്പുപൊടിയും ചേർക്കുക
കുഴന്പു പരുവത്തിലാക്കിയശേഷം നന്നായി ഇളക്കുക.
5 – 10 മിനിറ്റ് വയ്ക്കുക.
മുകളിൽ വരുന്ന തെളിഞ്ഞ ലായനി അണുവിമുക്തമാക്കാൻ ഉപയോഗിക്കാവുന്നതാണ്.
പ്രളയശേഷം – സാധ്യതകളും മുൻകരുതലുകളും
1. പാന്പുകടി
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു പരമാവധി തടയുന്നതിനുള്ള പ്രഥമശുശ്രൂഷയാണു പ്രാഥമികലക്ഷ്യം.
പാന്പുകടിയേറ്റെന്നു മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. പേടിച്ചാൽ അതുവഴി രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തിൽ വളരെപ്പെട്ടെന്നു വ്യാപിക്കുന്നതിനുമിടയാവും.
1. കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക
2. കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തിൽ കിടത്തുക
3. മുറിവിനു മുകളിൽ കയറോ തുണിയോ മുറുക്കി കെട്ടരുത്. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാവും.
അഥവാ മുറിവിനു മുകളിൽ കെട്ടണമെന്നുണ്ടെങ്കിൽ ഒരു
വിരൽ ഇടാവുന്ന അയവിൽ മാത്രം തുണി കെട്ടാവുന്നതാണ്.
4. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക
2. വൈദ്യുതാഘാതം
1. വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം സുരക്ഷിതമായി വേർപെടുത്തുക
2. ഹൃദയസ്പന്ദനവും ശ്വാസോച്ഛ്വാസവും നിരീക്ഷിച്ച് വേഗം ആശുപത്രിയിലെത്തിക്കുക.
3. പരുക്കുകൾ
1. പ്രഥമശുശ്രൂഷ നല്‍കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ടിടി (ടെറ്റനസ്
ടോക്സോയ്ഡ് )ഇൻജക്്ഷനും എടുക്കുക
4. ജന്തുജന്യരോഗങ്ങൾ – എലിപ്പനി
എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ടു മലിനമാകാൻ സാധ്യതയുള്ള വെള്ളവുമായുള്ള സന്പർക്കമാണ് എലിപ്പനിക്കു കാരണമാകുന്നത്. മലിനജലവുമായുള്ള സന്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സന്പർക്കം വരാതെ നോക്കുകയോ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിലേർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരേയുള്ള പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവിൽ നിർബന്ധമായും കഴിക്കുക.
* മലിനജലവുമായി സന്പർക്കത്തിൽ ഏർപ്പെടുന്ന എല്ലാവരും (ഗർഭിണികളും 12 വയസിൽ താഴെയുള്ള കുട്ടികളും ഒഴികെ) നിർബന്ധമായും ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കണം. പ്രതിരോധ മരുന്നിന്റെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നല്‍കുകയുള്ളൂ. അതിനാൽ മലിനജലവുമായി സന്പർക്കം പുലർത്തുന്നവർ തുടർന്നുള്ള ആഴ്ചകളിലും പ്രതിരോധ മരുന്നു കഴിക്കേണ്ടതാണ്. മലിനജലവുമായി സന്പർക്കം വരുന്ന കാലമത്രയും ആഴ്ചയിൽ 200 മില്ലി ഗ്രാം വീതം ഇതു തുടരണം.
2 മുതൽ 12 വയസുവരെ ഉള്ളവർക്ക് 4mg/kg എന്ന നിരക്കിൽ ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിനുശേഷം നല്‍കുക.
* 2 വയസിൽ താഴെയുള്ള കുട്ടികൾക്കു വെറും വയറ്റിൽ അസിത്രോമൈസിൻ 10mg/kg ഒറ്റ ഡോസ് നല്കിയാൽ മതിയാവും.
* ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും amoxicillin 500 മില്ലിഗ്രാം ഗുളിക ദിവസവും 3 നേരം ഭക്ഷണ ത്തിനു ശേഷം 5 ദിവസത്തേക്കു ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക.
വിവരങ്ങൾ – അഡീഷണൽ ഡയറക്ടർ, പൊതുജനാരോഗ്യവിഭാഗം, ആരോഗ്യവകുപ്പു കാര്യാലയം, തിരുവനന്തപുരം. (കേരള ഹെൽത്ത് സർവീസസ്)
തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോള്‍ഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാര്. അത്തരത്തില്‍ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയാകില്ലെന്നുമാണ് താരം പുതിയ ചിത്രമായ ‘കന്നിരാശി’യുടെ പ്രസ് മീറ്റിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.
കന്നിരാശി എന്ന ചിത്രം പ്രണയ വിവാഹത്തിന് പ്രധാന്യം കൊടുക്കുന്നതാണ്. സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നും ഉടന്‍ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും വരലക്ഷ്മി പറയുന്നു. എന്നാല്‍ റിയല്‍ ലൈഫില്‍ താന്‍ വിവാഹത്തോട് എതിരാണ്, വിവാഹിതയാകില്ലെന്നും പറഞ്ഞു.
വര്‍ഷങ്ങളായി വരലക്ഷ്മിയും നടന് വിശാലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.
ദുരിതത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം വയനാട്ടിലെത്തിച്ചിരിക്കുന്നത്.ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അവശ്യവസ്തുക്കള്‍ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടമായി അന്‍പതിനായിരം കിലോ അരിയും ഭക്ഷ്യസാധനങ്ങളും വയനാട്ടില്‍ എത്തി.
രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തും. അര്‍ഹരായ മുഴുവന്‍കുടുംബങ്ങള്‍ക്കും ബാത്ത്റൂം, ഫ്ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും.
വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത മേഖലകളില്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. നിരവധി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ബോളിവുഡ് നടി വിദ്യ സിൻഹ (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മോഡലായി കരിയർ തുടങ്ങിയ വിദ്യ തന്റെ 18ാം വയസിലാണ് വിനോദവ്യവസായത്തിന്റെ ഭാഗമാകുന്നത്. 1974 ല്‍ പുറത്തിറങ്ങിയ ബസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പം വേഷമിട്ടിരുന്നു. ചോട്ടി സി ബാത്, പാട്ടി പാട്നി ഓര് വോ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 1974 ല്‍ പുറത്തിറങ്ങിയ രാജ കാക എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ ബോളിവുഡ് പ്രവേശം. ടെലിവിഷന്‍ ഷോകളിലും നടി തിളങ്ങിയിരുന്നു.
ഹോങ്കോങ് തെരുവുകളില്‍ പ്രതിഷേധം തുടരുന്നു. രണ്ടുദിവസത്തിനിടെ ഉണ്ടായ പ്രതിഷേധങ്ങളില്‍ ഇതുവരെ അറസ്റ്റു ചെയ്തത് 600ലേറെ പേരെ. കുറ്റവാളികളെ ചൈനീസ് സര്‍ക്കാരിന് കൈമാറണം എന്ന നിയമഭേദഗതിക്കെതിരെയാണ് ഹോങ്കോങില്‍ പ്രതിഷേധം ആരംഭിച്ചത്.
ഹോങ്കോങിലെ െതരുവുകള്‍ തോറും നടക്കുന്നത് ഇപ്പോള്‍ യുദ്ധമാണ് . ബില്ല് അംഗീകരിക്കാത്ത ജനാധിപത്യവാദികളും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പൊലീസും തെരുവുകള്‍ തോറും ഏറ്റമുട്ടുകയാണ്. രണ്ടുദിവസത്തിനിടെ അറസ്റ്റചെയ്യപ്പെട്ടത് അറുനൂറിലേറെ പേര്. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ സമരക്കാര്‍ ജനാധിപത്യം എന്ന മുദ്രാവാക്യവുമേന്തി പ്രതിഷേധിക്കുകയാണ്.
പക്ഷെ ചര്‍ച്ചക്കുപോലും തയ്യാറാകില്ല എന്ന തീരുമാനത്തില്‍ ഉറച്ചുതന്നെയാണ് ചൈനീസ് ഭരണകൂടം. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ഇതാദ്യമായല്ല ഹോങ്കോങില്‍ പ്രതിഷേധം തുടരുന്നത്. എന്നാല്‍ മാസങ്ങള്‍ക്കുമുമ്പ് കുറ്റവാളികളെ ചൈനീസ് സര്‍ക്കാരിനു കൈമാറാനുളള നീക്കമാണ് സ്വയംഭരണാധികാരമുളള ഹോങ്കോങില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. പതിനായിരങ്ങള്‍ പങ്കെടുത്ത സമരങ്ങള്‍ക്ക് പിന്നില്‍ വിദേശകരങ്ങളുണ്ടെന്ന് ചൈന ആരോപിക്കുന്നു. പക്ഷെ ശക്തമായി തന്നെ ജനാധിപത്യവാദികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവുകളില്‍ കഴിയുന്നു.
എന്നാല്‍ ദിനംപ്രതി നടക്കുന്ന പ്രതിഷേധങ്ങളിലും പൊലീസ് നടപടികളിലും കുട്ടികള്‍ക്കടക്കം പരിക്കേല്‍ക്കുകയും ഒപ്പം കടുത്ത മനുഷ്യാവകാശലംഘനവുമാണ് നടക്കുന്നത്. നിലവില്‍ ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ഹോങ്കോങ് കുട്ടികള്‍ക്കു പോലും ജീവിക്കാന്‍ സുരക്ഷിതമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2012ല്‍ ചൈനീസ് പ്രസിഡന്റ് ഷീജിങ്പിങ് അധികാരത്തിലേറിയതിനു പിന്നാലെ ഹോങ്കോങിന്റെ സ്വയം ഭരണാവകാശങ്ങള്‍ വെട്ടിച്ചുരുക്കുകയാണ്.
ചൈനയുടെ ഒരു പ്രവിശ്യമാത്രമായി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം, ചൈനയെ പിന്തുണയ്ക്കുന്ന പാവ സര്‍ക്കാരിനെ അട്ടിമറിയിലൂടെ അധികാരത്തിലെത്തിച്ച് ഹോങ്കോങിനെ ചൈന കൈപ്പിടിയിലാക്കുകയും ചെയ്തു. എന്നാല്‍ ജനാധിപത്യവാദികള്‍ നടത്തുന്ന സ്വാതന്ത്യസമരം പുതിയ ചരിത്രം കുറിക്കുമോ എന്ന് കാത്തിരുന്നു കാണാം.
മലേഷ്യയിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ കൗമാരക്കാരിയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി. പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നഗ്നയായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ലണ്ടനിൽ താമസിക്കുന്ന കുടുംബത്തിനൊപ്പമാണ് നോറ മലേഷ്യയിലെത്തിയത്. ഓഗസ്റ്റ് നാലിന് കാണാതായി. പഠനവൈകല്യമുണ്ടായിരുന്നു നോറക്ക്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. പിന്നീട് 350ൽ അധികം പേർ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുകയായിരുന്നു.
റിസോര്‍ട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ കൊടുംകാട്ടില്‍ ഒരു ചെറിയ അരുവിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മലേഷ്യന്‍ ഡെപ്യൂട്ടി പൊലീസ് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലായിരുന്നെങ്കിലും മുറിവുകള്‍ സംഭവിച്ചോ എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്കു രാജ്യമെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ മേധാവിയെ നിയമിക്കും. 73 ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികൾക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് സൂചന. ഇത് സേനകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ഇത് പ്രാബല്യത്തിലാകുന്നതോടെ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ രാജ്യത്തുണ്ടാകും.
രണ്ടാം ഇന്നിങ്സില്‍ ‘ഒരു രാജ്യം ഒരു ഭരണഘടന’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജമ്മു കശ്മീരില്‍ നടത്തിയ നീക്കങ്ങള്‍ക്കു പിന്നാലെ മറ്റൊരു തീരുമാനവും.
യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്, ചൈന എന്നീ രാജ്യങ്ങളില്‍ സിഡിഎസ് (അല്ലെങ്കില്‍ സമാനസ്വഭാവമുള്ള പദവി) ഉണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്ന പദവി സൃഷ്ടിച്ചെടുത്ത എ.ബി. വാജ്പേയിയുടെ (19 നവംബര്‍ 1998) പിന്‍ഗാമിയായി ചീഫ് ഒാഫ് ഡിഫന്‍സ് സ്റ്റാഫ് സൃഷ്ടിച്ചെടുത്ത് മോദിയും. അങ്ങനെയൊരു രാഷ്ട്രീയവായന കൂടി സാധ്യമാണ്. സന്ദേശം കൃത്യമാണ്: പ്രകോപനങ്ങള്‍ പല രീതിയില്‍ ഉയരുന്ന കാലത്തു പരമ്പരാഗത ശൈലി പിന്തുടരാന് ഇല്ല. വികസിത രാജ്യങ്ങളുടെ മാതൃക പിന്തുടരുന്ന സൈനിക കരുത്താകുക. ഉരുക്കുമുഷ്ടിയുള്ള നേതാവെന്ന പ്രതിച്ഛായയോടു ചേര്‍ത്തുവയ്ക്കാന്‍ ഒന്നുകൂടി.
സിഡിഎസ് എന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടോളം പഴക്കമുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട പ്രതിസന്ധികളാണ് ഈ ആവശ്യത്തിലേയ്ക്ക് എത്തിച്ചത്. മഞ്ഞുമൂടിയ ചെങ്കുത്തായ മലനിരകളില്‍ കടമ്പകളും തിരിച്ചടികളും ജീവത്യാഗങ്ങളും ഒരുപാടു പിന്നിട്ടതിന് ശേഷമാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമേല്‍ വെന്നിക്കൊടി പാറിച്ചത്. കാര്‍ഗില്‍ അനുഭവപാഠങ്ങളുടെ പശ്ചാത്തലത്തില്‍ കെ. സുബ്രഹ്മണ്യം കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഡിഎസ് എന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പിതാവാണ് കെ. സുബ്രഹ്മണ്യം.
2001ല്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനി അധ്യക്ഷനായ മന്ത്രിസഭാ സമിതി സിഡിഎസിന് ശുപാര്‍ശ ചെയ്തു. കാര്‍ഗില്‍ യുദ്ധാനന്തരം സേനയിലെ ഏകോപനങ്ങള്‍ക്കു രണ്ടു സംവിധാനങ്ങളുണ്ട്. ഒന്ന്, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ( സേന വിഭാഗങ്ങളും പ്രതിരോധ, വിദേശകാര്യമന്ത്രാലയവും ഉള്‍പ്പെടുന്നത്). രണ്ട്, ചീഫ്സ് ഒാഫ് സ്റ്റാഫ് കമ്മറ്റി(മൂന്ന് സേന മേധാവികള്‍ ഉള്‍പ്പെട്ട കമ്മറ്റി. മുതിര്‍ന്ന സേനമേധാവി അധ്യക്ഷനാകും. നരേഷ് ചന്ദ്ര കര്‍മസമിതിയുടെ ശുപാര്‍ശയാണിത്) ഇതു കൂടാതെയാണ് സിഡിഎസ് വരുന്നത്.
2018ല്‍ പാര്‍ലമെന്റില്‍ സിഡിഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് ചോദ്യം ഉയര്‍ന്നിരുന്നു. രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടന്നുവരികയാണെന്ന് അന്നു പ്രതിരോധ സഹമന്ത്രിയായിരുന്ന സുഭാഷ് ഭാംറെ മറുപടി നല്കി. അന്തരിച്ച ഗോവ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയായിരിക്കെ ഇക്കാര്യത്തില്‍ ഏറെ താല്പര്യമെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ദേശീയ സുരക്ഷ സമിതി സെക്രട്ടേറിയറ്റും കഴിഞ്ഞ കുറച്ചധികം നാളുകളായി ഇതിന്റെ പിന്നാലെയായിരുന്നു. പ്രധാനമന്ത്രിയുമായി അജിത് ഡോവല്‍ പലതവണ ചര്‍ച്ച നടത്തുകയും ചെയ്തു. സിഡിഎസ് സര്‍വസൈന്യാധിപനല്ല. രാഷ്ട്രപതിയാണ് ഇന്ത്യയുടെ സര്വസൈന്യാധിപന്. രാജ്യത്തിന്റെ ഭരണനേതൃത്വത്തിനും സേനാവിഭാഗങ്ങള്‍ക്കും ഇടയിലെ ഏറ്റവും സുപ്രധാന കണ്ണിയാണ് സിഡിഎസ്. കാബിനറ്റ് സെക്രട്ടറിക്കോ, കേന്ദ്ര സഹമന്ത്രിക്കോ തുല്യമായ പദവിയാകാനാണു സാധ്യത. പഞ്ച നക്ഷത്ര റാങ്കോ, നാലര നക്ഷത്ര റാങ്കോ നല്‍കിയേക്കാം (സേന മേധാവിമാര്‍ക്കു നാല് നക്ഷത്രമാണ്).
നിലവില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അധ്യക്ഷനായ പ്രതിരോധ ആസൂത്രണ സമിതിയാണ് (ഡിപിസി) പ്രധാനമന്ത്രിക്കു സൈനിക കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നത്. മൂന്നു സേന മേധാവിമാരും സമിതിയില്‍ അംഗങ്ങളാണ്. െഎഎഎസ്/ െഎപിഎസ്/ െഎഎഫ്എസ് ഉദ്യോഗസ്ഥരാണു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ പദവിയിലേക്കു വരുന്നത്. എന്നാല്‍ സൈനികരംഗത്ത് പയറ്റിതെളിഞ്ഞ ഉദ്യോഗസ്ഥന് പ്രതിരോധ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതാണ് ഉചിതമെന്ന് സിഡിഎസ് രൂപീകരണത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. സിഡിഎസ് രൂപീകരിക്കപ്പെട്ടാല്‍ പ്രതിരോധ ആസൂത്രണ സമിതി (ഡിപിസി )ഇല്ലാതാകുമോയെന്നു വ്യക്തമല്ല. ‘സൂപ്പര്‍ കോപ്പ്’ അജിത് ഡോവലിന് നിര്‍ണായക സ്വാധീനമുള്ള സാഹചര്യത്തില്‍ അന്തിമതീരുമാനം എങ്ങനെയുമാകാം. സിഡിഎസ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ. എന്നാൽ ഒന്നുറപ്പാണ്, പ്രഖ്യാപനം ഉടന്‍ യഥാര്‍ഥ്യമാകും.
ആരാകും ഇന്ത്യയുടെ ആദ്യ സിഡിഎസ്? കരസേന മേധാവി ബിപിന്‍ റാവത്തിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. വ്യോമസേന മേധാവി ബി.എസ് ധനോവയാണ് സീനിയറെങ്കിലും സെപ്റ്റംബര്‍ 30ന് അദ്ദേഹം വിരമിക്കും. സൈനിക കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും മുഖ്യ ഉപദേഷ്ടാവ് സിഡിഎസായിരിക്കും. പ്രതിരോധ ഇടപാടുകള്‍, ബജറ്റില്‍ മാറ്റിവയ്ക്കുന്ന തുകയുടെ വിനിയോഗം എന്നിവയുടെ മേല്‍നോട്ടച്ചുമതലയുമുണ്ടാകും. സേന നവീകരണത്തിന്റെ പ്രധാനകാര്‍മികനായിരിക്കും. യുദ്ധവേളയില്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിലെ മുന്‍നിരക്കാരനാകുമെങ്കിലും ഒാപ്പറേഷനല്‍ കമാന്‍ഡ് അധികാരമുണ്ടാകില്ല.
കാര്യങ്ങള്‍ ആത്യന്തികമായി പ്രധാനമന്ത്രിയുടെ കൈകളില്‍ ഭദ്രമായിരിക്കും. പട്ടാള അട്ടിമറിയുണ്ടാകുമെന്ന ആശങ്ക വേണ്ടന്നര്‍ഥം. ആണവായുധങ്ങള്‍ പ്രയോഗിക്കുന്ന വേളയില്‍ സിഡിഎസിന്റെ നിര്‍ദേശങ്ങള്‍ നിര്‍ണായകമായിരിക്കും. ചീഫ്സ് ഒാഫ് സ്റ്റാഫ് കമ്മറ്റിയുടെ തലവന്‍ സിഡിഎസ് ആകുമെങ്കിലും മൂന്നു സേനാമേധാവികള്‍ക്കും പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും ആശയവിനിമയം സാധ്യമാകും.
കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും. പ്രശ്നങ്ങൾ സൃഷ്ടിക്കാനും അവ വലിച്ചു നീട്ടാനും സർക്കാരിനു താൽപര്യമില്ല. 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റി. ജമ്മു കശ്മിരിലെ പഴയ സ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കും അനീതി സമ്മാനിച്ചു.
ജനസംഖ്യാവര്‍ധന ഭാവിതലമുറയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ജനസംഖ്യാനിയന്ത്രണം പുരോഗതിയിലേക്ക് വഴിതെളിക്കും. മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖിന്റെ ഭയം മുസ്ലിം സ്ത്രീകളെ എന്നും വേട്ടയാടിയിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും മുത്തലാഖിന്റെ ഭയം നീക്കി. രാജ്യത്ത് പ്രളക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും മോദി