ജഗ്ദൽപുർ: ജഗ്ദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിനു പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സിസ്റ്റർ ജെയ്സ് ഡിബിഎസ് അപകടത്തിൽ മരിച്ചു. ജഗ്ദൽപുരിന് 15 കിലോമീറ്റർ അകലെ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടമുണ്ടായത്.
ജഗ്ദൽപുർ എംപിഎം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പിന്റെ നില ഗുരുതരമല്ല. കാറിലുണ്ടായിരുന്ന ഫാ. തോമസ് വടക്കുംകര, സിസ്റ്റർ സുമേര ഡിബിഎസ്, സിസ്റ്റർ അൽഫോൻസ സിഎംസി, ഡ്രൈവർ ദയറാം എന്നിവർക്കും പരിക്കേറ്റു. ഇവരുടെയും നില ഗുരുതരമല്ല.
എയർപോർട്ട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ കൊൽക്കത്ത, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ എയർപോർട്ടുകളിലായി സെക്യൂരിറ്റി സ്ക്രീനറിന്റെ 272 ഒഴിവുകളുണ്ട്. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ മാത്രമായി 87 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.
യോഗ്യത:-
അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുളളവർക്ക് മുൻഗണന.
പ്രായം: 45 വയസ് കവിയരുത്. 2019 ജൂൺ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
രണ്ടു വർഷത്തിനുള്ളിൽ വിരമിച്ച 15 വർഷം സർവീസും ബിരുദവുമുള്ള വിമുക്‌തഭടൻമാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം: 25000-30000 രൂപ.
അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും ജനനത്തീയതിയും മൊബൈൽ നമ്പറും എഴുതണം. പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
വിശദവിവരങ്ങൾക്ക്: www.aaiclas.org
സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് ‘മഴയില്‍’ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആ ആല്‍ബം കണ്ടത്.
കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. അമേരിക്കന്‍ വെബ് സൈറ്റായ പാട്രിയോണില്‍ പണം നല്‍കി അംഗത്വം എടുക്കുന്നവര്‍ക്കായാണ് താരത്തിന്റെ ഓഫര്‍. 250 ഡോളര്‍ മാസവരിസംഖ്യ നല്‍കുന്നവര്‍ക്ക് തന്റെ നഗ്‌ന വീഡിയോകളും ഫോട്ടോകളും നല്‍കുമെന്നാണ് മിനി റിച്ചാര്‍ഡിന്റെ വാഗ്ദാനം. മാത്രല്ല, തന്റെ സ്വകാര്യ വാട്സ്ആപ് നമ്പര്‍ ലഭ്യമാക്കുമെന്നും താനുമായുള്ള സ്വകാര്യ ചാറ്റിംഗിന് അവസരം നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
നഗ്‌നതാപ്രദര്‍ശനം വഴി സോഷ്യല്‍ മീഡിയയിലൂടെ പണം സമ്പാദിക്കുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. എന്നാല്‍, അമേരിക്കയിലെ താമസക്കാരിയായ മിനിയുടെ പ്രവര്‍ത്തനം ആ രാജ്യത്തെ നിയമപ്രകാരം കുറ്റകരമല്ല. തന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഒരു മാസം അഞ്ച് ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് മിനി റിച്ചാഡ് വിലയിട്ടിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കുമെന്നാണ് താരം പറയുന്നത്. ദ ഹഗ്ഗ്സ് ആന്‍ഡ് കിസസ് ഫൗണ്ടേഷനിലൂടെയാണ് ചാരിറ്റി പ്രവര്‍ത്തനം.
താരത്തിന്റെ സൈറ്റിലെ ചിത്രങ്ങളോ വീഡിയോയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് സൈറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഈ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടിയുടെ അര്‍ദ്ധനഗ്‌ന ചിത്രങ്ങളും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചുള്ള ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്.
ടെലിഗ്രാം അക്കൗണ്ടിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് മിനി റിച്ചാഡ് ആളുകളെ പാട്രിയോണ്‍സൈറ്റിലേക്ക് ക്ഷണിക്കുന്നത്. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തിയത്. മിനിയെ ഫേസ്ബുക്കില്‍ 22 ലക്ഷത്തിലധികം ആളുകള്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്.
മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചാവിഷയമാണ്. കേരളത്തില്‍ നിന്നുള്ള മോഡലും താരവുമാണ് താനെന്നും ഇപ്പോള്‍ കലിഫോര്‍ണിയയിലാണ് താമസമെന്നുമാണ് താരം പാട്രിയോണില്‍ തന്നെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആരാധകരുടെ ആവശ്യപ്രകാരമാണ് പാട്രിയോണില്‍ അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് മിനി റിച്ചാര്‍ഡ് പറയുന്നത്.
ചെന്നൈ: ചെന്നെയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അടക്കം കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചെന്നെയിലെ തംബാരമ സെലൈയൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. ‘ന്യൂസ് ജെ’ ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (32), ഭാര്യ അര്‍ച്ചന (28), അമ്മ രേവതി (59) എന്നിവരാണ് വീടിനുള്ളില്‍ വച്ച് തന്നെ മരിച്ചത്. ഫ്രഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മൂവര്‍ക്കും വീടിനുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ശരീരത്തില്‍ പൊള്ളലേറ്റാണ് മൂവരുടെയും മരണം.
രാവിലെ വീട്ടുജോലിക്കാരി വന്ന് വാതിലില്‍ മുട്ടിയിട്ടും വാതില്‍ തുറക്കാതെ വന്നതോടെയാണ് മരണവിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി അയല്‍വാസികളെ വിളിച്ചുകൂട്ടി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലാണ് മൂവരുടെയും മൃതദേഹമുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
ഫ്രിഡ്ജിൽ നിന്ന് ഗ്യാസ് ലീക്കായതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. മുറിയിൽ സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി ഹെക്ടര്‍ വിപണിയിലേക്ക്. മറ്റ് കാര്‍ വിപണിക്ക് വെല്ലുവിളിയാകുമോ ഈ എസ്‌യുവി? 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടര്‍ എത്തുന്നത്.
ജൂണ്‍ നാലു മുതല്‍ തന്നെ എംജി മോട്ടാര്‍ ഇന്ത്യ ഹെക്ടറിനുള്ള ബുക്കിങ് തുടങ്ങിയിരുന്നു. 10,000 ബുക്കിങ് ഇതുവരെ ലഭിച്ചുവെന്നാണ് കമ്പനി പറയുന്നത്. ഇന്റര്‍നെറ്റ് തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇന്നുവരെ ആരും കാണാത്ത ഫീച്ചറുകളും ഒരുക്കിയിരിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നുണ്ട്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഹെക്ടറിന്റെ വരവ്. 143 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 170 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, കൂടാതെ ടര്‍ബോ പെട്രോളിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും എം ജി മോട്ടാര്‍ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. താഴ്ന്ന വേഗത്തില്‍ 20 എന്‍എം അധിക ടോര്‍ക്കിനു പുറമെ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനെ അപേക്ഷിച്ച് 12% അധിക ഇന്ധനക്ഷമതയും എം ജി മോട്ടാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പെട്രോള്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യത.
ധാരാളം കണക്ടിവിറ്റി സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 10.4 ഇഞ്ച് പോര്‍ട്രെയ്റ്റ് ഓറിയന്റഡ് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, പനോരമിക് സണ്‍റൂഫ് എന്നിവയൊക്കെ കാറിലുണ്ട്. ഹെക്ടറിന്റെ എല്ലാ വകഭേദത്തിലും ഇരട്ട എയര്‍ബാഗുണ്ട്. മുന്തിയ പതിപ്പുകളില്‍ ആറ് എയര്‍ബാഗും
പേസ്-സ്പിന്‍ ബൗളിംഗിന്‍റെ വസന്തകാലം തീര്‍ത്ത കോലിപ്പടയ്ക്ക് മുന്നില്‍ 125 റണ്‍സിന്‍റെ കൂറ്റന്‍ പരാജയമാണ് വെസ്റ്റ് ഇന്‍ഡീസ് ഏറ്റുവാങ്ങിയത്.
നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും അര്‍ധ സെഞ്ചുറിയോടെ കരുത്തറിയിച്ച മത്സരത്തില്‍ ബൗളിംഗില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് നീലപ്പട വിജയിച്ച് കയറിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും ചഹാലും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഇതോടെ വമ്പനടിക്കാരുടെ വിന്‍ഡീസ് നിരയുടെ പോരാട്ടം 143 റണ്‍സില്‍ അവസാനിച്ചു.
സ്കോര്‍: ഇന്ത്യ- നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268
വെസ്റ്റ് ഇന്‍ഡീസ്- 34.2 ഓവറില്‍ 143 റണ്‍സിന് പുറത്ത്
വിജയലക്ഷ്യമായ 269 റണ്‍സിലേക്ക് വാനോളം പ്രതീക്ഷയുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമി കനത്ത ആഘാതം ഏല്‍പ്പിച്ചു. ഹാട്രിക് പ്രകടനത്തിന്‍റെ കരുത്തമായി എത്തിയ ഷമി ആദ്യ പത്തോവര്‍ പിന്നിടും മുമ്പ് രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ടാണ് നയം വ്യക്തമാക്കിയത്.
വിന്‍ഡീസിന്‍റെ സ്റ്റാര്‍ ഓപ്പണര്‍ ക്രിസ് ഗെയ്‍ലിനെ കേദാര്‍ ജാദവിന്‍റെ കെെകളില്‍ എത്തിച്ച് ഷമി വിക്കറ്റ് വേട്ടയ്ക്ക് ആരംഭം കുറിച്ചു. 19 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു ഗെയ്‍ലിന്‍റെ അക്കൗണ്ടില്‍. തന്‍റെ തൊട്ടടുത്ത ഓവറില്‍ ഷെയ് ഹോപ്പിനെയും (5) മടക്കി ഷമി ഇരട്ടപ്രഹരം ഏല്‍പ്പിച്ചു.
പിന്നീട് ഒത്തുച്ചേര്‍ന്ന സുനില്‍ ആംബ്രിസും(31) നിക്കോളാസ് പൂരനും(28) ഇന്ത്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവുംവിധമുള്ള ശ്രമങ്ങള്‍ നടത്തി. ആംബ്രിസിനെ ഹാര്‍ദിക് പാണ്ഡ്യയും പൂരനെ കുല്‍ദീപ് യാദവും വീഴ്ത്തിയതോടെ വിന്‍ഡീസിന്‍റെ വന്‍ തകര്‍ച്ച തുടങ്ങി.
ഷിമ്രോണ്‍ ഹെറ്റ്‍മെയറിനെ ഒരറ്റത്ത് നിര്‍ത്തി ഇന്ത്യ ആഞ്ഞടിച്ചതോടെ നായകന്‍ ഹോള്‍ഡര്‍ അടക്കം വിന്‍ഡീസ് താരങ്ങള്‍ അതിവേഗം ബാറ്റ് വച്ച് കീഴടങ്ങി. കാര്‍ലോസ് ബ്രാത്‍വെയ്റ്റിനെയും ഫാബിയന്‍ അലനെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തി ജസ്പ്രീത് ബുമ്ര ഹാട്രിക് പ്രകടനത്തിന് അടുത്ത് വരെയുമെത്തി. തിരിച്ചെത്തിയ ഷമി ഹെറ്റ്‍മെയറിനെ കൂടെ പറഞ്ഞയച്ചോടെ ഇന്ത്യന്‍ ആരാധകര്‍ ആഘോഷപ്രകടനങ്ങള്‍ക്ക് ഗാലറിയില്‍ തുടക്കമായി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. തുടക്കം തന്നെ വമ്പനടികള്‍ക്ക് ശ്രമിക്കാതെ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നടത്തിയത്.
നിര്‍ഭാഗ്യം പിടികൂടി രോഹിത് ശര്‍മ വീണതോടെ ഒത്തുച്ചേര്‍ന്ന കെ എല്‍ രാഹുലും വിരാട് കോലിയും ഇന്ത്യയുടെ അടിത്തറ ശക്തമാക്കി. വന്‍ സ്കോറിലേക്ക് ഇന്ത്യ കുതിക്കുന്ന ഘട്ടത്തില്‍ രാഹുല്‍ (48) വീണതോടെ വിന്‍ഡീസ് സ്കോറിംഗിനും കടിഞ്ഞാണിടുകയായിരുന്നു.
നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ വിജയ് ശങ്കറും ഒപ്പം കേദാര്‍ ജാദവും മടങ്ങിയതോടെ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. അര്‍ധ സെഞ്ചുറിയുമായി പിടിച്ചു നിന്ന നായകന്‍ കോലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു.
ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോലിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി.
തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം (46) ഒത്തുച്ചേര്‍ന്ന ധോണി ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുക്കുകയായിരുന്നു. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെമര്‍ റോച്ചാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.
വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മൽസരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് അര്‍ധസെഞ്ചുറി. 55 പന്തിൽ ആറ് ബൗണ്ടറി സഹിതമാണ് കോലി അർധസെഞ്ചുറി നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഇന്ത്യ 30 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റണ്‍സ് എന്ന നിലയിലാണ്. കോലിക്കൊപ്പം ധോണിയാണ് ക്രീസിൽ. ഓപ്പണർമാരായ ലോകേഷ് രാഹുൽ (64 പന്തിൽ 48), രോഹിത് ശർമ (23 പന്തിൽ 14), വിജയ് ശങ്കർ (19 പന്തിൽ 14) , കേദാർ ജാദവ് (10 പന്തിൽ 7) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാൻമാർ. രോഹിത് ശർമയുടെയും വിജയ് ശങ്കറിന്റെയും കേദാർ ജാദവിന്റെയും വിക്കറ്റ് കെമർ റോച്ചിനാണ്. വിൻഡീസിനായി റോച്ച് മൂന്നും ജെയ്സൺ ഹോൾഡർ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മൽസരത്തിൽ അഫ്ഗാനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. അതേസമയം, വിൻഡീസ് നിരയിൽ സുനിൽ ആംബ്രിസ് ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരുക്കേറ്റു ടീമിനു പുറത്തായ ആന്ദ്രെ റസ്സലിനു പകരമാണ് ആംബ്രിസ് ടീമിലെത്തിയത്. ഫാബിയൻ അലനും ടീമിലുണ്ട്.
ആക്രിക്കച്ചവടക്കാരൻ മൈക്കിൾ രാജിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം സഹോദരിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്കു സമീപമുളള കടത്തിണ്ണയിൽ ഉറങ്ങവെ, ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നാണ് കസ്തൂരി ആദ്യം പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ ഇടതു കാലിലെ 3 വിരലുകൾ നഷ്ടപ്പെട്ടിരുന്നു. വലതുകാലും ഉരഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെയാണു കേസ് അന്വേഷണം ആരംഭിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പൊലീസ് പറയുന്നത്: ഓച്ചിറ ക്ലാപ്പന പെരിനാട് വാസവപുരത്ത് പ്രതീഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. മൈക്കിൾ രാജിന്റെ പെരുമാറ്റത്തെച്ചൊല്ലി വെള്ളദുരൈ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. വിവാഹിതനായ മൈക്കിളിനെ ഭാര്യ ഉപേക്ഷിച്ചിരുന്നു. മാനസിക വെല്ലുവിളിയുടെ മൈക്കിൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണ് കസ്തൂരി പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 23 ന് രാത്രി വെള്ളദുരൈ സാരി കൊണ്ടു കഴുത്തിൽ കുരുക്കിട്ടു മുറുക്കി മൈക്കിളിനെ കൊലപ്പെടുത്തി. കസ്തൂരി കാലുകൾ അനങ്ങാതെ പിടിച്ചു.
അസുഖം ഉണ്ടായെന്ന പേരിൽ മൃതദേഹം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത് സംശയം ഒഴിവാക്കാനാണ്. തുടർന്നു മോപ്പെഡിൽ മൃതദേഹം ഇരുത്തി വെള്ളദുരൈയും കസ്തൂരിയും ചേർന്നു ചെങ്ങന്നൂരിലെത്തിച്ചു. 8 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. 24 നു പുലർച്ചെ 3 മണിയോടെ പൂപ്പള്ളി കവലയ്ക്കു സമീപം മറ്റുള്ളവരെ ഇറക്കിയ ശേഷം വെള്ളദുരൈ മുൻപു താമസിച്ചിരുന്ന പാണ്ടനാട് കിളിയന്ത്രയിലെ വീട്ടിലെത്തി. ശരീരത്തു രക്തക്കറ കണ്ടു സമീപവാസി ചോദിച്ചെങ്കിലും കാൽ തട്ടിയെന്നായിരുന്നു മറുപടി. തുടർന്നു സ്ഥലംവിട്ടു.
കസ്തൂരിയും മകളും ചേർന്നാണു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സഹോദരനാണെന്നും ശ്വാസം മുട്ടൽ ഉണ്ടായതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പറഞ്ഞു. ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആരെങ്കിലും ബലം പ്രയോഗിച്ചു കെട്ടിത്തൂക്കിയാൽ ഉണ്ടാകുന്ന തരം പാടുകളാണു കഴുത്തിൽ ഉണ്ടായിരുന്നതെന്നും ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാകുന്ന തരത്തിൽ ആയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
പെരുന്നാളിന്റെ സന്തോഷത്തിനിടയിലാണ് ആ വലിയ അപകടത്തിന്റെ വാർത്തയെത്തുന്നത്. ഏഴു മലയാളികളടക്കം 17 പേരുടെ ജീവനെടുത്ത വലിയ അപകടത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രവാസലോകത്തെ തന്നെ നടുക്കിയ അപകടത്തിന്റെ കാരണം ഡ്രൈവറുടെ പിഴവാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. മണിക്കൂറിൽ 94 കിലോമീറ്റർ വേഗത്തിൽ ബസ് ഒാടിക്കുകയും സൂചനാ ബോർഡ് പിന്തുടരാതിരിക്കുകയും ചെയ്തു. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നൽകുകയും വേണമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൂഷ അൽ പെലാസി ആവശ്യപ്പെട്ടു.
ട്രാഫിക് കോടതിയിൽ ഡ്രൈവറുടെ വിചാരണ നടന്നുവരികയായിരുന്നു.ജൂൺ ആറിന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒമാൻ സ്വദേശിയും 53കാരനുമായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയിൽ ഹാജരാക്കി. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.
അഭയാർത്ഥി ദുരിതത്തിൽ നിന്നും ജീവിതത്തിന്റെ മറുകര േതടിയിറങ്ങിയ അച്ഛനും മകൾക്കും പാതിവഴിയിൽ ജീവൻ നഷ്ടപ്പെട്ട കാഴ്ച്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. അച്ഛന്റെ ടീഷർട്ടിനുളളിൽ കരുതൽ തേടിയ കുഞ്ഞുവലേറിയയും കുഞ്ഞോമനയെ കൈവിടാതെ അടക്കിപ്പിടിച്ച അച്ഛൻ മാർടിനസും അമേരിക്കൻ പ്രസിഡണ്ട് ഡോണൽഡ് ട്രംപിന്റെയും മനസ്സിന് വേദനയായി മാറിയെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. ‘ഞാൻ ആ ചിത്രത്തെ വെറുക്കുന്നു, അയാൾ നല്ലൊരു അച്ഛനാണ്. ഇതാണ് ആ ഫോട്ടോ കണ്ട ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത അതിർത്തി നയം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നു ഡെമോക്രാറ്റുകൾ വിമർശനം അഴിച്ചു വിടുന്നതിനിടെയാണ് കുഞ്ഞു വലേറിയയ്ക്ക് മുൻപിൽ ട്രംപും നിശബ്ദനായത്.
അഭയാര്‍ത്ഥി പ്രവാഹം രാജ്യത്തിന്‍റെ തെക്കൻ അതിർത്തി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണെന്നും അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതിർത്തി നയങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷം വിസമ്മതിക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകുന്നതെന്ന തൊടുന്യായവും ട്രംപ് പറഞ്ഞു.
രണ്ടു മാസത്തിലേറായി ഈ കുടുംബം മെക്സിക്കോയിൽ എത്തിയിട്ട്. കൊടുംചൂടിൽ വെന്തുരുകുന്ന അഭയാർഥി ക്യാംപിലെ താമസം തന്നെ ഈ കുടുംബത്തിന് തീരാദുരിതമാണ് സമ്മാനിച്ചത്. ക്യാംപിലെ താമസം അസഹനീയമായപ്പോൾ നദി കടന്ന് അക്കരെ പോകാൻ തീരുമാനിക്കുകയായിരുന്നു. മകളെയും കൊണ്ട് ആദ്യം നദി നീന്തിക്കടന്ന റാമിറസ് ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ സാധിച്ചില്ല
മെക്സിക്കൻ പത്രഫോട്ടോഗ്രാഫർ ജൂലിയ ലെ ഡ്യൂക്ക് പകർത്തിയ ചിത്രം പുറത്തെത്തിയതോടെ ലോകം കുഞ്ഞു വലേറിയയുടെ മരണത്തിൽ വേദനിച്ചു. ഇനിയൊരു കുഞ്ഞിനും ഇത്തരം ഗതി വരരുതെന്ന് ആഗ്രഹിച്ചു. ‘ഈ ഫോട്ടോ കണ്ടെങ്കിലും ആരെങ്കിലും എന്തെങ്കിലും ചെയ്തെങ്കില്‍. അതിര്‍ത്തിയിലെ നദിയില്‍ ഇങ്ങനെ മുങ്ങി മരിക്കുന്ന അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇനിയും ആവില്ല’ ജൂലിയ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിനായി യുഎസും മെക്സിക്കോയും കർശനമായ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതിനു പിന്നാലെ ഇവിടെ മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവഡോർ എന്നിവിടങ്ങളിലെ അനിയന്ത്രിതമായി തുടരുന്ന അക്രമങ്ങളും ദാരിദ്ര്യവുമാണ് യുഎസിനെ സ്വപ്നം കാണാൻ പലരെയും പ്രേരിപ്പിക്കുന്നത്. കുടിയേറ്റത്തിനെതിരെ കർശന നിലപാടെടുക്കുന്ന ട്രംപിന്റെ നിലപാടുകളാണ് കുടിയേറ്റക്കാരെ കൂടുതൽ സാഹസത്തിലേക്കും അപടകടത്തിലേക്കും തള്ളിവിടുന്നതെന്നാണ് രാഷ്ട്രീയ വിമർശകർ ഉയർത്തുന്ന ആരോപണം.