Latest News

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണം. നേരത്തെ നടന്‍ അലന്‍സിയറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ഇഞ്ചിപ്പെണ്ണ് എന്നറിയപ്പെടുന്ന അനോണിമസ് ഫേസ്ബുക്ക് പ്രൊഫൈലാണ് രാഹുലിനെതിരെയും മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2003ല്‍ തിരുവനന്തപുരത്ത് രാഹുല്‍ ഈശ്വറിന്റെ ഫ്ളാറ്റില്‍ വെച്ച് രാഹുല്‍ ഈശ്വര്‍ തന്റെ സുഹൃത്തായ കലാകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ഇഞ്ചിപ്പെണ്ണ് വ്യക്തമാക്കുന്നു. രാഹുല്‍ ഈശ്വര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാഹുല്‍ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

രാഹുല്‍ തന്റെ മുറി കാണിച്ചുതന്നിട്ട് ഇതാണു തന്റെ ബെഡ് റൂമെന്ന് പറഞ്ഞ് തന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. എന്താണു ചെയ്യേണ്ടതെന്ന് പെട്ടെന്ന് തനിക്കു മനസ്സിലായില്ല. ആ വീട്ടില്‍ കുടുങ്ങിയതുപോലെയാണു തനിക്ക് തോന്നിയത്. അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രാഹുല്‍ പുറകെ വന്ന് വീണ്ടും കയറിപ്പിടിച്ചു. ഒരു വിധത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപെട്ടത്

രാഹുല്‍ ഈശ്വര്‍ ഫ്‌ലാളാറ്റില്‍വെച്ച് സോഫ്റ്റ്പോണ്‍ സിനിമ കാണിച്ച ശേഷം തന്നെ ചുംബിക്കാനും കയറിപ്പിടിക്കാനും ശ്രമിച്ചതായി യുവതി പറയുന്നു. ആക്രമണം നടന്ന സമയത്ത് പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നും ഇഞ്ചിപ്പെണ്ണ് ഫെയിസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എനിക്ക് സംശയമുണ്ട്. അദ്ദേഹം ഇപ്പോള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ എന്ന് സംശയമുണ്ടെന്നും ആക്രമണത്തിനിരയായ യുവതി പറയുന്നു. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഇഞ്ചിപ്പെണ്ണ് പങ്കുവെച്ചിട്ടുണ്ട്.

വെളിപ്പെടുത്തല്‍

സുഹൃത്തായിരുന്ന രാഹുല്‍ ഈശ്വര്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അമ്മയും വീട്ടിലുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് മനസിലായത് അവിടെ ആരുമുണ്ടായിരുന്നില്ലെന്ന്.

അമ്മ ഇപ്പോള്‍ പുറത്തു പോയതേയുള്ളൂവെന്നും ഉടന്‍ മടങ്ങി വരുമെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടയില്‍ ടി.വിയിലൊരു സോഫ്റ്റ്പോണ്‍ സിനിമ രാഹുല്‍ ഓണ്‍ ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയാതെ അസ്വസ്ഥയാകുകയായിരുന്നു ഞാന്‍.

വീട് മുഴുവന്‍ കാണിച്ച ശേഷം രാഹുല്‍ തന്റെ ബെഡ്റൂമും കാണിച്ചു തന്നു. പിന്നീടാണയാള്‍ തന്നെ സ്പര്‍ശിക്കാനും ഉമ്മ വെക്കാനും ശ്രമിച്ചത്. തുടക്കത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ വീടിനുള്ളില്‍ കുടുങ്ങിപ്പോയത് പോലെ തോന്നി. എതിര്‍ത്തപ്പോള്‍ ആദ്യം പിന്‍വാങ്ങിയ രാഹുല്‍ വീണ്ടും ശ്രമം ആവര്‍ത്തിച്ചതോടെ വീട് വിട്ട് ഇറങ്ങിപോവുകയായിരുന്നു.

ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എനിക്ക് സംശയമുണ്ട്. അദ്ദേഹം ഇപ്പോള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ എന്ന് സംശയമുണ്ടെന്നും യുവതി പറയുന്നു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തി. വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം. സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു.

സന്ദീപാനന്ദ ഗിരിക്ക് മുന്‍പുണ്ടായ ഭീഷണികളേപ്പറ്റി സന്ദീപാനന്ദയില്‍ നിന്ന് പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. പ്രദേശവാസികളെ ഉള്‍പ്പടെ ചോദ്യം ചെയ്യുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്

വളരെയേറെ ആസൂത്രണത്തിന് ശേഷം നടപ്പാക്കിയ പദ്ധതിയാണ് ആശ്രമം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്. പ്രഥമദൃഷ്്ട്യ കണ്ടെത്താകുന്ന ഒരു തെളിവുകളും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോളും ആക്രമികളുടെ ഒരു ദൃശ്യങ്ങളോ മൊഴികളോ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൊബൈല്‍ ടവറിന് കീഴില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും വിശദാശംങ്ങള്‍ പൊലീസ് ശേഖരിച്ചു.

പുറമേ നിന്നുള്ളവരുടെ സാന്നിധ്യം ആ പ്രദേശത്തുണ്ടായിരുന്നോ എന്നാതാണ് പരിശോധിക്കുന്നത്. സംശയമുള്ളവരുടെ വിവരങ്ങളും നേരത്തേ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും സന്ദീപാനന്ദ പൊലീസിനും കൈമാറും. സന്ദീപാനന്ദയുടെ വിശദമായ മൊഴി എടുത്തശേഷമാകും അന്വേഷണത്തില്‍ സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങള്‍ തീരുമാനിക്കുക. സി.സി.ട.വി ദൃശ്യങ്ങള്‍ ഒരു തവണ പരിശോധിച്ചെങ്കിലും ഒരു തവണ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

ഷിബു മാത്യൂ
കാലം കവര്‍ന്നെടുത്തത് ജീവിച്ചു കൊതിതീരാത്ത ബാലുവിനേയും ജീവിതം തുടങ്ങാന്‍ തുടങ്ങിയ ഒരു കുരുന്നിനേയും.
വിധി പറയാത്ത ദുരന്തങ്ങള്‍ ഇനിയും അവര്‍ക്ക് ബാക്കി നില്‍ക്കുകയാണ്. വയലിന്‍ എന്തെന്ന് അറിയാത്തവര്‍ പോലും ഒരേ അളവിലും നിറത്തിലും കണ്ണീരൊഴുക്കി….
കേരളത്തിനകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ.
യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ ദേശീയ കലാമേളയിലും അതു നിറഞ്ഞു നിന്നു.

കേരളത്തിനപ്പുറം ലോകം കണ്ട ഏറ്റവും വലിയ കലാമേള നടന്ന നഗരിയെ യുക്മ വിളിച്ചു. ‘ബാലഭാസ്‌കര്‍ നഗര്‍’
ഈ വര്‍ഷത്തെ യുക്മ ദേശീയ കലാമേളയില്‍ നടന്ന മിക്ക മത്സരങ്ങളുടേയും ഇതിവൃത്തം വയലിനില്‍ ഒരു കാലഘട്ടം തീര്‍ത്ത ബാലഭാസ്‌കര്‍ തന്നെയായിരുന്നു. പല മത്സരങ്ങളും അവസാനിപ്പിച്ചത് ബാലഭാസ്‌കറിന്റെ പുഞ്ചിരിച്ച മുഖം കാണികള്‍ക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു. മത്സരങ്ങള്‍ക്ക് വിഷയം ധാരാളമുണ്ടായിരുന്നെങ്കിലും മലയാളം തിരഞ്ഞെടുത്തത് പ്രിയ ബാലുവിനെ.
ജയിക്കുക എന്നത് മാത്രമായിരുന്നില്ല മത്സരാര്‍ത്ഥികളുടെ ലക്ഷ്യം എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. കലയോടും അതിലുപരി ഒരു കലാകാരനോടും ആഴത്തിലുള്ള സ്‌നേഹം എന്നു തന്നെ പറയേണ്ടി വരും.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമ്പതാമത് യുക്മ ദേശീയ കലാമേളയില്‍ കണ്ടത്. വാശിയേറിയ മത്സരത്തിന്റെ അവസാന ഇനമായ സീനിയേഴ്‌സിന്റെ ബോളിവുഡ് ഗ്രൂപ്പ് ഡാന്‍സില്‍ EYCO ഹള്‍ അവതരിപ്പിച്ചത് ബാലഭാസ്‌കറിന്റെ സംഗീതമായിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സില്‍ അവര്‍ നിറഞ്ഞാടി.. കാണികളും അവരുടെ താളങ്ങള്‍ക്കൊപ്പം കൂടി.
മമ്മൂട്ടിയും മോഹന്‍ലാലും ഷാരൂകും എന്തിന് രജനീകാന്തുവരെയും അവരുടെ കഥാപാത്രങ്ങളായെങ്കിലും അവസാനം അവരും കൈ കൂപ്പി. മലയാളത്തിന്റെ പ്രിയ ബാലഭാസ്‌കറുടെ മുമ്പില്‍..
മനസ്സിലാക്കേണ്ടത് ഒരുപാടുണ്ട്..
മനം കവരുന്ന മലയാളം.

വീഡിയോ കാണുക.

 

[ot-video][/ot-video]

സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് സുരാജിന് സങ്കടം അടക്കാനായില്ല. പല ചാനല്‍ ഇന്റര്‍വ്യൂകളിലും വളരെ രസകരമായിട്ടാണ് അച്ഛനെ സുരാജ് അവതരിപ്പിക്കാറുള്ളത്. തന്റെ അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനേ എന്ന് വിളിച്ചിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്.

അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനെ എന്ന് വിളിച്ചിട്ടില്ല, കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടില്ല. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പിള്ളേരെയൊക്കെ മോനെ എന്ന് വിളിക്കും. മറ്റുള്ളവരോട് പറയുമ്പോള്‍ പറയും ഇതെന്റെ മകനാണ് എന്നൊക്കെ, പക്ഷെ ഒരിക്കലും തന്നെ നേരിട്ട് മോനെ എന്ന് വിളിച്ചിട്ടില്ലെന്ന് സുരാജ് പറഞ്ഞു. ഇത് പറയുമ്പോള്‍ സുരാജ് കരയുകയായിരുന്നു. തനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച് വീട്ടില്‍ ചെന്നപ്പോള്‍ അന്ന് ആദ്യമായി അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുവെന്നും സുരാജ് പറഞ്ഞു.

കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് തന്റെ അച്ഛനെയാണ്. നിറയെ സ്‌നേഹമുള്ള ഒരാളാണ് അച്ഛന്‍. പക്ഷെ, അതൊരിക്കല്‍ പോലും പ്രകടിപ്പിച്ചിട്ടില്ല. അച്ഛന്‍ തന്നെയാണ് എന്റെ ഹീറോ. അച്ഛനില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ തനിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. പക്ഷെ, ആ സിനിമ ആളുകള്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പലരും നെറ്റി ചുളിച്ചു.സുരാജിന് ദേശീയ പുരസ്‌കാരമോ. ആ സിനിമ കണ്ട ആളുകള്‍ക്കെ എനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കു.

പ്രേക്ഷകരുടെ കൈയില്‍നിന്ന് എനിക്ക് ദേശീയ പുരസ്‌ക്കാരം കിട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ ആ രണ്ട് സീനുകളില്‍ കൂടിയാണ്’. സുരാജ് പറഞ്ഞു. കോമഡിയിലൂടെയാണ് താന്‍ സിനിമയിലേക്ക് വന്നത്. കോമഡി തന്നെയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതും. എന്നാല്‍ സ്ഥിരമായ കോമഡി വേഷങ്ങള്‍ തന്നെ മടുപ്പിച്ചിരുന്നെന്നും സുരാജ് പറയുന്നു.ഈ സമയത്ത് സംവിധായകന്‍ രഞ്ജിത്തിനോട് അങ്ങോട്ട് ചോദിച്ചാണ് ഒരു ക്യാരക്ടര്‍ റോള്‍ മേടിക്കുന്നത്. സ്പിരിറ്റ് എന്ന സിനിമയില്‍ തെറ്റില്ലാത്തൊരു വേഷം അദ്ദേഹം നല്‍കിയെന്നും സുരാജ് പറഞ്ഞു.

മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: വിലാസിനി. മറ്റുമക്കള്‍: സുജാത, സജി.

വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിച്ചു വരികയായിരുന്ന നേവി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി (33) നെയാണ് സുഹൃത്ത് ഉണ്ണികൃഷ്ണന്റെ കൊച്ചു മണ്ണാറശ്ശാല പടീറ്റതില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു അപകടംമൂലം അംഗവൈകല്യം ഉണ്ടായതിനെ തുടര്‍ന്ന് പ്രസാദ് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഭാര്യ രശ്മി ചിങ്ങോലിയിലെ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടറാണ്.

ന്യൂഡൽഹി: റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരസിച്ചതായി റിപ്പോർട്ട്. ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി ഓഗസ്റ്റിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും സാൻഡേഴ്സ് വ്യക്തമാക്കി.  എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്രപിനെ ക്ഷണിച്ച കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

ട്രംപിന്‍റെ യാത്രാ പദ്ധതികൾ സംബന്ധിച്ച് വൈറ്റ് ഹൗസുമായി സംസാരിച്ചിരുന്നു എന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.  എല്ലാ വർഷവും റിപ്പബ്ളിക് ദിന ചടങ്ങിലേക്ക് ഏതെങ്കിലും പ്രമുഖരെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. 2015-ൽ അന്നത്തെ യുഎസ് പ്രസിഡന്‍റ് ബറാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി. ഈ വർഷം പത്ത് ആസിയാൻ രാജ്യങ്ങളുടെ തലവൻമാർ ചടങ്ങിൽ പങ്കെടുത്തു.

നോയിഡ: ഗ്രേറ്റർ നോയിഡ അതിവേഗ പാതയിലുണ്ടായ വാഹനാപകടത്തിൽ ബിഹാർ എംപിയുടെ മകൻ മരിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.  മുംഗറിൽനിന്നുള്ള എൽജെപി എംപി വീണ ദേവിയുടെ മകൻ അശുതോഷാണു മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.

ഉടൻതന്നെ അശുതോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.  ബലിയ മണ്ഡലത്തിൽനിന്നുള്ള എൽജെഡിപി മുൻ എംപി സൂരജ്ഭൻ സിംഗാണ് അശുതോഷിന്‍റെ പിതാവ്. ഡൽഹിയിലെ സ്വകാര്യ സർവകലാശാലയിൽ ബിബിഎ വിദ്യാർഥിയാണ് അശുതോഷ്.

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത കേസില്‍ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ കൈമുറിച്ച് ചോര വീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.

കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലാണ് നിയമ നടപടി.രാഹുല്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊരു അംശം മാത്രമാണ് പുറത്തുവന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

എറണാകുളത്ത് പത്രസമ്മേളനത്തിലാണ് രാഹുല്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ നിലപാടില്‍ നിന്ന് രാഹുല്‍ പിന്മാറിയിരുന്നു. രക്ത ചൊരിച്ചിലിന് തയ്യാറായി ചിലര്‍ ശബരിമലയിലുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അവരോട് ഗാന്ധിമാര്‍ഗ്ഗം ഉപദേശിച്ചെന്നുമാണ് രാഹുല്‍ പിന്നീട് നിലപാടു മാറ്റിയത് .

കാസർകോട് മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഹൃത്തിന്റെ പ്രേരണയാൽ കിടപ്പുമുറിയിൽ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു തെളിഞ്ഞത് ആറര വർഷത്തിനു ശേഷം. കൊലയ്ക്കു ശേഷം ചന്ദ്രഗിരിപ്പുഴയിൽ മകന്റെ സഹായത്തോടെ ഒഴുക്കിയ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ സക്കീന(36), സുഹൃത്ത് ബോവിക്കാനം മുളിയാർ സ്വദേശി ഉമ്മർ(41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മർ മുമ്പ് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പെൺവാണിഭക്കേസിലും പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പുഴയിലൊഴുക്കാൻ സഹായിച്ച മകനു പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുവായ ഷാഫി 2012 ഓഗസ്റ്റിലാണ് കാസര്‍കോട് പൊലീസിനെ സമീപിക്കുന്നത്. അന്വേഷണം ആരംഭിച്ചിങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പൊലീസിനായില്ല. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തില്‍ തെളിവുണ്ടാക്കാന്‍ എസ്ഐടിക്കും സാധിക്കാതായതോടെ അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി.

എന്നാല്‍ ഒരു തുമ്പും ലഭിക്കാത്തത് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാന്‍ തടസമായി. അഞ്ചുവര്‍ഷത്തിലധിമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് രണ്ടുമാസം മുമ്പാണ് ഡിസിഅര്‍ബിക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വത്തും, പണവും തട്ടിയെടുക്കാന്‍ കാമുകനായ ബോവിക്കാനം സ്വദേശി ഉമ്മറിന്റെ പദ്ധതിയനുസരിച്ച് ഭാര്യ സക്കീന ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. 2012 മാര്‍ച്ചിലാണ് കൃത്യം നടത്തിയത്. അന്ന് പത്തുവയസുള്ള മകന്റെ സഹായത്തോടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഏറിയുകയായിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞി ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ സക്കീന അസ്വസ്ഥയായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനായി മുഹമ്മദ് കുഞ്ഞിയെ ബന്ധുക്കളില്‍ നിന്ന് അകറ്റുകയാണ് സക്കീന ആദ്യം ചെയ്തത്. തുടര്‍ന്ന് സ്ഥലം വില്‍പനയ്ക്കിടെ പരിചയപ്പെട്ട ഉമ്മറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ഒരുദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് മകന്റെ സഹായത്തോടെ സക്കീന മൃതദേഹം പുഴയില്‍ എറിഞ്ഞത്.പലഘട്ടത്തിലായി പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുധ്യവും, താമസിച്ച സ്ഥലങ്ങളില്‍ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ കള്ളകഥകളും, വ്യാജവിലാസങ്ങള്‍ നല്‍കി വീടുകള്‍ മാറിമാറി താമസിച്ചതുമെല്ലാം സക്കീനയെ കുടുക്കാന്‍ കാരണമായി.

മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം തനിച്ച് താമസിക്കുന്ന സക്കീനയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും അന്വേഷണസംഘത്തിന്റെ ജോലി എളുപ്പമാക്കി.
പലവിധം ബേവിഞ്ച സ്റ്റാർ നഗറിൽ സക്കീനയും മുഹമ്മദ് കുഞ്ഞിയും രണ്ടു മക്കളുമൊത്തു വാടകയ്ക്കു താമസിക്കുമ്പോഴാണു സംഭവം. കൊലയ്ക്കു ശേഷം ഭർത്താവിനെ കുറിച്ച‌് ഒട്ടേറെ നുണകൾ പറഞ്ഞാണു സക്കീന അയൽക്കാരെയും ബന്ധുക്കളെയും കബളിപ്പിച്ചത്. തുടർന്നു പല വാടകവീടുകളിൽ മാറി താമസിച്ചു. നിർധന കുടുംബാംഗമായിരുന്നു സക്കീന. വിവാഹ സമയത്തു തന്നെ മുഹമ്മദ് കുഞ്ഞിക്ക് ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു
ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. വസ്തു ഇടപാടുകൾ നടത്താൻ ഉമ്മറാണ് ഇവരെ സഹായിച്ചിരുന്നത്. മൂന്നിടത്തെ വസ്തുവകകൾ വിറ്റുകിട്ടിയ തുക മുഹമ്മദ് കുഞ്ഞിയെ കബളിപ്പിച്ച് ഉമ്മർ തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ ഉമ്മർ കാണിച്ച അമിതാവേശം പൊലീസിന് ഇയാളുടെ അടുത്തേക്കെത്താനുള്ള വഴി തുറന്നു.

കൊലപാതകം, പ്രേരണാക്കുറ്റം, തെ‌ളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യം കാസർകോട് എസ്ഐ അന്വേഷിച്ച കേസ് പിന്നീട് കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചു. 2014 ഏപ്രിൽ മുതൽ ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈെസ്പിമാർ കേസിന്റെ ചുമതലയേറ്റെടുത്തു. സക്കീനയുടെയും ഉമ്മറിന്റെയും മൊലികളിലെ വൈരുധ്യം പൊലീസ് ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു.

കേസില്‍ രണ്ടാം പ്രതിയായ ഉമ്മര്‍ പെണ്‍വാണിഭം, മോഷണം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള മുഹമ്മദ് കുഞ്ഞിയുമായി ഉമ്മര്‍ അടുത്തത് സ്വത്ത് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മുഹമ്മദ് കുഞ്ഞിയുടെ പേരിലുണ്ടായിരുന്ന വിവിധ സ്ഥലങ്ങള്‍ വിറ്റ പണം ഉമ്മര്‍ തട്ടിയെടുക്കുകയായിരുന്നു. ഡിവൈഎസ്പിക്കൊപ്പം എസ്.ഐമാരായ‌ പി.വി.ശിവദാസന്‍, ഷെയ്ഖ് അബ്ദുള്‍ റസാഖ്, പി.വി ശശികുമാര്‍ എന്നിവരും ഈ കൊലപാതകക്കേസിലെ സസ്പെന്‍സ് പൊളിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത മൂന്നാം പ്രതിയെ ജുവനൈല്‍ കോടതിയിലാണ് ‌ഹാജരാക്കിയത്.

തുർക്കിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയിൽ മുഖാമുഖം നിന്ന് ചിരിച്ച് സംസാരിക്കുകയായിരുന്നു ഇവർ. പെട്ടന്നാണ് നടപ്പാത പിളർന്ന് ഇവർ അഗാധഗർത്തതിലേക്ക് വീഴുന്നത്.

കാഴ്ചക്കാരില്‍ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നിവര്‍ വീണത്. മറ്റു യാത്രക്കാർ അതിവേഗം രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിനാൽ നിസാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.

RECENT POSTS
Copyright © . All rights reserved