കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ മടക്കം മൂന്നാം സ്ഥാനവുമായി. നിലവിലെ ചാംപ്യന്മാരായ ചിലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. പരുക്കന്‍ മല്‍സരത്തില്‍ ലയണല്‍ മെസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
കോപ്പയില്‍ കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകള്‍.. അവര്‍ നേര്‍ക്കുനേര്‍ വീണ്ടും എത്തിയപ്പോള്‍ മൈതാനത്ത് വീറും വാശിയും ഏറി. തുടക്കം മുതലേ ആക്രമിച്ചു കളിച്ചു അര്‍ജന്റീന. 12-ാം മിനിറ്റില്‍ ഫലം കണ്ടു. മെസിയുടെ പാസ് അഗ്യൂറോ വലയിലെത്തിച്ചു.
10 മിനിറ്റുകള്‍ക്ക് ശേഷം പൗളോ ഡിബാല ലീഡ് ഉയര്‍ത്തി. 59-ാം മിനിറ്റില്‍ അര്‍തുറോ വിദാലാണ് പെനല്‍റ്റിയിലൂടെ ചിലെയുടെ ഗോള്‍ നേടിയത്. ആവേശം പലപ്പോഴും കയ്യാങ്കളിയിലും എത്തി. 37–ാം മിനിറ്റില്‍ മെസിക്കും ചിലെ താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡ്. മെസിയുടെ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ്പുകാര്‍ഡാണിത്. ആകെ 37 ഫൗളുകള്‍ കണ്ട മല്‍സരത്തില്‍ ഏഴ് മഞ്ഞക്കാര്‍ഡുകളും റഫറി പുറത്തെടുത്തു.
ആര്‍എസ്എസിനേയും മോദിയേയും എതിര്‍ക്കുന്നവരെയെല്ലാം കേസുകളില്‍പ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്നയില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി നല്കിയ മാനനഷ്ടക്കേസില്‍ ജാമ്യം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ കൊണ്ട് തന്റെ പോരാട്ടം തടസപ്പെടുത്താനാവില്ല. ഭരണഘടന സംരക്ഷിക്കാനും ദരിദ്രരുടേയും കര്‍ഷകരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന് തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചതിനാണ് സുശീല്‍ കുമാര്‍ മോഡി രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.
ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. സെഞ്ചുറികൾ നേടിയ രോഹിത് ശർമയും (103) കെ.എൽ. രാഹുലുമാണ് (111) ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 189 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശർമ – ലോകേഷ് രാഹുൽ രാഹുൽ സഖ്യം മുന്നിൽനിന്നു നയിച്ചതോടെ ഇന്ത്യ 39 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ വിജയത്തിലെത്തി. ഏകദിനത്തിലെ 27–ാം സെഞ്ചുറി കുറിച്ച രോഹിത് ശർമ 94 പന്തിൽ 103 റൺസെടുത്തും ലോകേഷ് രാഹുൽ 118 പന്തിൽ 111 റൺസെടുത്തും പുറത്തായി.
ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന സ്വന്തം റെക്കോർഡ് ‘പരിഷ്കരിച്ച’ രോഹിത് – രാഹുൽ സഖ്യം, 189 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലദേശിനെതിരെ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആവേശത്തള്ളിച്ചയിൽ ഋഷഭ് പന്ത് (നാലു പന്തിൽ നാല്) വന്നപോലെ പോയെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയും (41 പന്തിൽ 34), ഹാർദിക് പാണ്ഡ്യയും (നാലു പന്തിൽ ഏഴ്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
2019 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് അഞ്ചാം സെഞ്ചുറിയാണിത്(103). ഒരുലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോർഡ് രോഹിത് ശര്‍മ സ്വന്തമാക്കി. നാലുസെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് രോഹിത് മറികടന്നത് . 2015 ലോകകപ്പിലായിരുന്നു സംഗക്കാരുയുടെ നേട്ടം. ലോകകപ്പിലെ സെഞ്ചുറിനേട്ടത്തില്‍ രോഹിത് സച്ചിനൊപ്പമെത്തി. സച്ചിന് ആറുസെഞ്ചുറികള്‍ നേടിയത് ആറുലോകകപ്പില്‍ നിന്നാണ്. രോഹിത് ശര്‍മയുടെ നേട്ടം രണ്ടാം ലോകകപ്പിലാണ്.
ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യ, ആദ്യസെമിയില്‍ ന്യൂസീലന്‍ഡിനെ നേരിടും. രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തി. 14 പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാമതായി.
ഓസീസിന് തോൽവി
ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമല്‍സരത്തില്‍ ഓസ്ട്രേലിയയെ 10 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ 326 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 315ന് പുറത്തായി. ഡേവിഡ് വാര്‍ണര്‍ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി.
ദക്ഷിണാഫ്രിക്കയുടെ 326 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങുമ്പോള്‍ രണ്ട് പോയിന്റ് നേടി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയെന്നത് മാത്രമായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഇമ്രാന് താഹിറിന്റെ പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പുറത്ത്.
തൊട്ടുപിറകെ തന്നെ ഏഴുറണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ കഗീസോ റബാഡ പവലിയനിലേക്ക് മടക്കി.
ഇതിനിടെ പേശിവലിവ് കാരണം ഉസ്മാന് ഖവാജയ്ക്ക് ക്രീസ് വിടേണ്ടി വന്നു. ഗ്ലെന്‍ മാക്സവല്ലിനെ ഉജ്വലമായ ക്യാച്ചിലൂടെ ഡിക്കോക്ക് പുറത്തായിയതോടെ ഓസ്ട്രേലിയയുടെ നിലപരുങ്ങലിലായി.
തോല്‍വിയിലേക്ക് എന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന ഡേവിഡ് വാര്‍ണറും വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടയില്‍ 100 പന്തില്‍ നിന്ന് 101 റണ്‍സ് എടുത്ത് ഡേവിഡ് വാര്‍ണര്‍ തന്റെ ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറി കഴിഞ്ഞതോടെ വാര്‍ണറും കാരിയും ഗിയര്‍മാറ്റി. ഇരുവരും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ വാര്‍ണറെ പുറത്താക്കി പ്രിട്രോറിയസ് തിരിച്ചടിച്ചു. ക്രിസ് മോറിസിന്റെ ഉജ്ജ്വല ക്യാച്ച്.
മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം അലക്സ് കാരി സ്കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും 46-ാം ഓവറില്‍ കാരിയെ ക്രിസ് മോറിസ് പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. 69 പന്തില്‍ 85 റണ്‍സെടുത്താണ് കാരി മടങ്ങിയത്. തിരിച്ച് ക്രീസിലെത്തിയ ഖവാജയും സ്റ്റാര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റബാഡ വില്ലനായി. ആദ്യം ഖവാജയുടെ വിക്കറ്റ്, പിന്നാലെ സ്റ്റാര്‍ക്കിനെയും ക്ളീന്‍ ബൗള്‍ഡാക്കി.
അവസാന ഓവറില്‍ ഓസ്ട്രേലിയ 315 റണ്‍സിന് ഓള്‍ഔട്ടായി. റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപണര്‍മാർ നൽകിയത്. ഓപണിങ് കൂട്ടുകെട്ടിൽ ഏയ്ഡൻ മാക്രമും ക്വിന്റൻ ഡി കോക്കും ചേർന്നു നേടിയത് 79 റൺസ്.
അമലാപോളിന്റെ പുതിയ ചിത്രം ആടൈയുടെ ട്രെയിലറിന് വന്‍ സ്വീകരണം. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആണ് ട്രെയിലർ പുറത്തിറക്കിയത്.
ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അര്‍ദ്ധനഗ്നയായി അമല ടീസറില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്. പ്രതികാരകഥ പറയുന്ന ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെ അമല അവതരിപ്പിക്കുന്നു. ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും.
സൈനികന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലത്ത് ബിജെപി നേതാവിനെതിരെ കേസ്. ബിജെപി കൊല്ലം. ജില്ലാ മുൻ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ബിജെപി അനുഭാവിയായ സൈനികൻ മാസങ്ങൾക്ക് മുൻപ് പാർട്ടിക്ക് നൽകിയ പരാതിയെ തുടര്‍ന്ന് ഓമനക്കുട്ടനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
ബിഎസ്എഫില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി സ്ഥലം മാറ്റത്തിനായി രണ്ടു വർഷം മുൻപ് ബിജെപി നേതാവായ നെടുമ്പന ഓമനക്കുട്ടനെ സമീപിച്ചിരുന്നു. അവധി കഴിഞ്ഞ് സൈനികൻ ജോലി സ്ഥലത്തേക്ക് പോയതിനു പിന്നാലെ ഓമനക്കുട്ടൻ , ഭാര്യയെ കുണ്ടറയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സൈനികന്റെ പരാതി.
സൈനികൻ നൽകിയ പരാതിയിൽ ബിജെപി ജില്ലാ നേതാവിനെതിരെ ബലാൽസംഘ ശ്രമമുള്‍പ്പെടെ മൂന്നുവകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ബി ജെ പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവർക്കും സൈനികൻ പരാതി നൽകിയിരുന്നു. തുടർന്ന് നെടുമ്പന ഓമനക്കുട്ടനെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കുകയും പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു.പരാതി കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു നെടുമ്പന ഓമനക്കുട്ടന്റെ പ്രതികരണം.
വീഡിയോ കടപ്പാട് : കൈരളി ന്യൂസ്
ലണ്ടൻ: വിംബിൾഡണ്‍ ഓപ്പണിൽ പതിനഞ്ചുകാരിയായ കോറി ഗഫ് കുതിപ്പ് തുടരുന്നു. മൂന്നാം റൗണ്ടിൽ സ്ലോവേനിയയുടെ പൊലോനോ ഹെർകോഗിനെ തോൽപ്പിച്ചു. 3-6 7-6 (9-7) 7-5 എന്ന സ്കോറിലാണ് കോറിയുടെ വിജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് അമേരിക്കൻ കൗമാരതാരം ജയം സ്വന്തമാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ അടുത്ത രണ്ടു സെറ്റും ടൈബ്രേക്കറിൽ നേടിയെടുത്തു. രണ്ടു മണിക്കൂർ 47 മിനിറ്റ് നീണ്ടുനിന്നു പോരാട്ടം.
ഇറ്റാലിയൻ നിയമം ലംഘിച്ച് 42 അഭയാര്‍ഥികളെ തുറമുഖത്തേക്ക് കൊണ്ടുവന്ന കപ്പലിന്റെ ക്യാപ്റ്റനെ ജയിലിലടച്ചു. അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ജര്‍മന്‍ എന്‍ജിഒയുടെ രക്ഷാകപ്പലായ സീ-വാച്ച് 3യുടെ ക്യാപ്റ്റനായ കരോള റാക്കെറ്റിനെയാണ് അറസ്റ്റ് ചെയ്തതും ഇപ്പോള്‍ വിചാരണ നേരിടാന്‍ പോകുന്നതും.
“അതൊരു തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കു”മെന്ന് തിരിച്ചു പറഞ്ഞ 31-കാരിയായ കരോള റാക്കെറ്റിനു വേണ്ടി ഇപ്പോള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടക്കുകയാണ്. “രാഷ്ട്രീയമായ എല്ലാ കളികള്‍ക്കുമപ്പുറം മനുഷ്യ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെ”ന്ന് ഈ ജര്‍മ്മന്‍കാരി പറയുന്നു. ഇറ്റലിയിലെ തീവ്ര വലതുപക്ഷക്കാരനായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനീ തന്നെയാണ് റാക്കെറ്റയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞയാഴ്ച റാക്കെറ്റിനെ ഇറ്റാലിയൻ നാവിക ഉപരോധം ലംഘിച്ചതിന് താത്ക്കാലികമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന ലിബിയയിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കടലില്‍ മുങ്ങിയ അഭയാര്‍ഥികളെ റാക്കെറ്റിന്റെ കപ്പല്‍ രക്ഷപെടുത്തി. സംഘത്തെ മെഡിറ്ററേനിയൻ ദ്വീപായ ലാംപെഡൂസയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ അധികൃതര്‍ ശ്രമിച്ചു. ദിവസങ്ങളോളം കടലില്‍തന്നെ കെട്ടിക്കിടക്കേണ്ട അവസ്ഥവന്നതോടെ കപ്പലിലുണ്ടായ 42 വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇറ്റാലിയന്‍ തീരത്തേക്ക് പോയത്. എന്നാല്‍ സീ വാച്ചിന് ഇറ്റലിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്ന് റാക്കെറ്റ് വിശദീകരിച്ചു.
എന്നാൽ ഉത്തരധ്രുവത്തിലെ ഐസ്ബ്രേക്കറുകളിൽപോലും ജോലി ചെയ്തിട്ടുള്ള റാക്കെറ്റ് അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. ‘രണ്ടു മണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെയെത്തും’ എന്നാണ് അവര്‍ മറുപടി നല്കി. എന്നാല്‍ ഒരു സൈനികകപ്പല്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ അപകടം മണത്ത റാക്കെറ്റ് ലാംപെഡൂസയിലേക്കുതന്നെ പോകാന്‍ നിര്‍ബന്ധിതയായി.
“രണ്ടാഴ്ചയായി, കപ്പലിലെ ആളുകളുടെ സ്ഥിതി കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും കുടിയേറ്റക്കാരുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമാവുകയാണെന്നും ഞങ്ങൾ അധികാരികളെ അറിയിക്കുന്നുണ്ടായിരുന്നു. പക്ഷെ, ഒരു മതിലിനോട് സംസാരിക്കുംപോലെ ആയിരുന്നു അത്. ഏകദേശം 20 ദിവസം മുമ്പ് ആരംഭിച്ച നിരാശാജനകമായ സംഭവങ്ങളുടെ ഫലമാണ് തുറമുഖത്തെ സംഭവം”– റാക്കറ്റ് ‘ദ ഗാര്‍ഡിയനോട്’ പറഞ്ഞു.
ജൂൺ 12-നാണ് ലിബിയയുടെ തീരത്ത് നിന്ന് ചങ്ങാടങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന സംഘത്തെ ‘സീ-വാച്ച് 3’ സംഘം കണ്ടെത്തുന്നത്. അവരെ അവരെ ട്രിപ്പോളിയിലേക്ക് കൊണ്ടുപോകാൻ റാക്കെറ്റ് വിസമ്മതിച്ചു. അവിടെയെത്തിയാല്‍ അവര്‍ തടവിലാക്കപ്പെടുകയും കൊടുംപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുമായിരുന്നു. അതോടെയാണ് ലാംപെഡൂസയിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കടുത്ത നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് അറിഞ്ഞുകൊണ്ട്തന്നെയാണ് ഇറ്റാലിയിലേക്ക് പ്രവേശിക്കാൻ അവര്‍ തീരുമാനിച്ചത്. ഇറ്റാലിയന്‍ തീരത്തേക്ക് പ്രവേശിച്ച ഉടന്‍തന്നെ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി സഹായിച്ചു എന്ന കുറ്റത്തിന് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂൺ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് അടുപ്പിച്ചു. തടയാന്‍ ശ്രമിച്ച സൈനിക കപ്പലിനെ ഇടിച്ചു തെറുപ്പിച്ച് കൊണ്ടായിരുന്നു ഇത്. തീരത്ത് എത്തിയ ഉടനെ അഭയാര്‍ഥികളെ അവിടെ ഇറക്കി. തുടര്‍ന്ന് റാക്കെറ്റിനെ അറസ്റ്റ് ചെയ്തു.
“കപ്പലില്‍ ഉണ്ടായിരുന്ന അഭയാര്‍ഥികളുടെ അവസ്ഥ അത്രയും മോശമായിരുന്നു. യുദ്ധത്തില്‍ അത്രത്തോളം പേടിച്ച മനുഷ്യരായിരുന്നു അവര്‍. ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയവര്‍. അവര്‍ എത്ര ദിവസം അതിജീവിക്കും എന്ന് പോലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. കടലില്‍ തന്നെ കുടുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍ ആരും കടലില്‍ ചാടുന്നില്ലെന്നു ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും കപ്പലിന്റെ ഡോക്കിലായിരുന്നു കഴിഞ്ഞത്”, റാക്കെറ്റ് പറയുന്നു.
അഭയാര്‍ഥികളെ രക്ഷപെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇറ്റാലിയന്‍ അധികൃതര്‍ അഭയാര്‍ഥികളെ ഒരു വിധത്തിലും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിയമം രാജ്യം പാസാക്കിയിട്ടുണ്ടെന്നു റാക്കെറ്റയെ അറിയിച്ചിരുന്നു. കടുത്ത പിഴശിക്ഷയ്ക്ക് പുറമെ ബോട്ടുകള്‍ പിടിച്ചെടുക്കുക തുടങ്ങിയവയും നിയമത്തിലുണ്ട്.
വിവിധ രീതികളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇറ്റാലിയന്‍ അധികൃതര്‍ വഴങ്ങുന്നില്ല എന്ന് വന്നതോടെ നിയമം ലംഘിച്ച് ഇറ്റാലിയന്‍ കടലില്‍ പ്രവേശിക്കാന്‍ റാക്കെറ്റ് തീരുമാനിച്ചു. അഭയാര്‍ഥികളുടെ അവസ്ഥ അത്രത്തോളം മോശമായിക്കഴിഞ്ഞു എന്നും അവര്‍ക്ക് കരയില്‍ എത്തി ചികിത്സ വേണമെന്നും അധികൃതരെ അറിയിച്ചതായി റാക്കെറ്റ് പറയുന്നു.
ജൂണ്‍ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് ബലമായി അവര്‍ അടുപ്പിച്ചു. അഭയാര്‍ത്ഥികളെ ഉടന്‍ തന്നെ ചികിത്സക്കായി മാറ്റി. ഇതിനിടെ അവര്‍ക്ക് പിന്തുണ അറിയിച്ചും ഒപ്പം ബലാത്സംഗ ഭീഷണി അടക്കമുള്ളവ മുഴക്കി ഒരു കൂട്ടരും അവിടെ തടിച്ചു കൂടിയിരുന്നു. “അതൊക്കെ ഞാന്‍ കേട്ടിരുന്നു. പക്ഷേ, ഞാനത് കാര്യമാക്കിയില്ല. കാരണം, അവിടുത്തെ പ്രാദേശിക ലാംപെഡുസ സമുദായക്കാര്‍ എല്ലായ്പ്പോഴും അഭയാര്‍ത്ഥികളെ സഹായിക്കുന്നവരും എന്നെ പിന്തുണയ്ക്കുന്നവരുമായിരുന്നു”, റാക്കെറ്റെ പറയുന്നു.
ഒരാഴ്ച വീട്ടുതടങ്കലിലായിരുന്നു അവര്‍. നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചു എന്ന കുറ്റം ചാര്‍ത്തിയിട്ടുള്ള അവരെ കാത്ത് ഇനി വിചാരണയുണ്ട്. അതിനു പുറമെ അവരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഉപപ്രധാനമന്ത്രി സാല്‍വിനി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. “ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് അവര്‍“, അയാള്‍ പറഞ്ഞു.
“ആ കൊള്ളക്കപ്പലിന്റെ ക്യാപ്റ്റന്റെ പെരുമാറ്റം ഒരു ക്രിമിനലിന്റേതാണ്. അവള് ഒരു സൈനിക പെട്രോള്‍ ബോട്ടിനെ തകര്‍ക്കാന്‍ ശ്രമിച്ചു. ഓഫീസര്‍മാരുടെ ജീവന് അപകടത്തിലാകേണ്ടതായിരുന്നു. ഇത് സംഭവിക്കുനന്ത് ജര്‍മനിയില്‍ ആയിരുന്നെങ്കിലോ? ഒരു ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ജര്‍മന്‍ പോലീസുകാരുടെ ജീവന് അപകടത്തിലാക്കാന്‍ നോക്കിയിട്ട് ജര്‍മനിയിലേക്ക് ചെന്നാല്‍ അത് സഹിക്കാന്‍ മാത്രം സഹിഷ്ണുത അവര്‍ക്ക് ഉണ്ടാകണമെന്നില്ല”, സാല്‍വിനി പറഞ്ഞു.
റാക്കെറ്റയുടെ സീവാച്ച് 3 കപ്പല്‍ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞിട്ടിരിക്കുന്നു. ഇതിനോട് റാക്കെറ്റെ പ്രതികരിച്ചത് ഇങ്ങനെയാണ്
“സാല്‍വിനി പ്രതിനിധീകരിക്കുന്ന ഒരു കാര്യമാണത്. അതായത്, വലതുപക്ഷ ശക്തികളുടെ വളര്‍ച്ച. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിപ്പോള്‍ യൂറോപ്പ് മുഴുവന്‍, ജര്‍മനിയിലും യുകെയിലുമെല്ലാം വ്യാപിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിന്റെ പിന്തുണയില്ലാതെയാണ് അവര്‍ സംസാരിക്കുന്നത്. എന്റെ ഈ നടപടി കൊണ്ട് യൂറോപ്പും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാകും എന്നാണ് കരുതുന്നത്. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ നിരവധി നഗരങ്ങള്‍ തയാറാണ്. സര്‍ക്കാരുകള്‍ തടസമായി നില്ക്കാതിരുന്നാല് മതി. എനിക്ക് എത്രയും വേഗം കടലിലേക്ക് തിരിച്ചു പോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. കാരണം അവിടെയാണ് എന്നെക്കൊണ്ടുള്ള ആവശ്യക്കാരുള്ളത്”.
ജര്‍മനിയിലെ പ്രീറ്റ്സില്‍ ജനിച്ച റാക്കെറ്റ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷനില്‍ മാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. അഞ്ചു ഭാഷകള്‍ സംസാരിക്കും. 2016-ലാണ് ജര്‍മന്‍ എന്‍ജിഓയായ സീ വാച്ചില്‍ അവര്‍ ചേരുന്നത്. കപ്പല്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു എന്നതും അഭയാര്‍ത്ഥികളെ കടലില്‍ നിന്ന് രക്ഷിക്കുന്നതു പോലുള്ള ജോലികള്‍ക്ക് നിരവധി പേര് തയാറാകാതിരുന്നതുമാണ് തനിക്ക് ഇവിടെ ജോലി ലഭിക്കാന്‍ കാരണമെന്ന് അവര്‍ പറയുന്നു.
“എനിക്ക് വീടുമില്ല, കാറുമില്ല, ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നതില്‍ ഞാനൊട്ട് ശ്രദ്ധിക്കാറുമില്ല. എനിക്കൊട്ട് കുടുംബവുമില്ല. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല”– റാക്കെറ്റെ ദി ഗാര്‍ഡിയനോട് പ്രതികരിച്ചു.
റായ്പുർ: 200 നഴ്സിങ് ഒാഫിസർ
റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ നഴ്സിങ് ഒാഫിസറുടെ(സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ഗ്രൂപ്പ് ബി) 200 ഒഴിവുണ്ട്. ജൂലൈ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
i) ബിഎസ്സി(Hons) നഴ്സിങ്/ബിഎസ്സി നഴ്സിങ്
അല്ലെങ്കിൽ
i) ബിഎസ്സി(പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്
ii) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫായി റജിസ്ട്രേഷൻ.
അല്ലെങ്കിൽ
II
i) ജനറൽ നഴ്സിങ് മിഡ്വൈഫറിയിൽ ഡിപ്ലോമ.
II) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫായി റജിസ്ട്രേഷൻ.
iii) രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 18–30 വയസ്.
യോഗ്യത, പ്രായം എന്നിവ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
ശമ്പളം: 44900–142400 രൂപ.
അപേക്ഷാഫീസ്: 1000രൂപ.. പട്ടികവിഭാഗക്കാർക്ക്: 800 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in
50 റസിഡന്റ്
റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 50 ജൂനിയർ റസിഡന്റിന്റെ ഒഴിവുണ്ട്. 11 മാസത്തേക്കാണ് നിയമനം. ജൂലൈ 11ന് എയിംസ് റായ്പുരിൽ ഇന്റർവ്യൂ നടത്തും.
വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in
പട്നയിൽ 69 ഒഴിവ്
പട്നയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ വിവിധ ഗ്രൂപ്പ് എ, ബി, സി തസ്തികയിയിൽ 69 ഒഴിവുകളുണ്ട്.. ഒാഗസ്റ്റ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
സീനിയർ മെഡിക്കൽ ഒാഫിസർ ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ ആയുർവേദ, മെഡിക്കൽ ഒാഫിസർ ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ യുനാനി, ലോ ഒാഫിസർ, അസിസ്റ്റന്റ് സ്റ്റോഴ്സ് ഒാഫിസർ, ഇലക്ട്രോകാർഡിയോഗ്രഫ് ടെക്നിക്കൽ അസിസ്റ്റന്റ്, ബയോമെഡിക്കൽ എൻജിനീയർ, ലീഗൽ അസിസ്റ്റന്റ്, ടിബി ആൻഡ് ചെസ്റ്റ് ഡിസീസ് ഹെൽത്ത് അസിസ്റ്റന്റ്, മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ(ഫിസിയോതെറപ്പിസ്റ്റ്), സിഎസ്എസ്ഡി ടെക്നീഷ്യൻ, ചീഫ് കാഷ്യർ, പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ, സ്റ്റെനോഗ്രഫർ, കാഷ്യർ, ഡിസെക്ഷൻ ഹാൾ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്: www.aiimspatna.org
ജോധ്പുർ: 127 അധ്യാപകർ
ജോധ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസറുടെ 127ഒഴിവുകളുണ്ട്. ഔദ്യോഗിക വിജ്ഞാപനമായി കരാർ നിയമനമാണ്. ജൂലൈ 27 വരെ ഒാൺലൈനായി അപേക്ഷിക്കണം.
അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ,ഡെർമറ്റോളജി, വെനിറോളജി ആൻഡ് ലെപ്രോളജി, ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ഇഎൻടി.ഒാട്ടോലാറിങോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാങ്കോളജി/ഹിമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, പീഡിയോട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോതെറപ്പി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി, ട്രോമ ആൻഡ് എമർജൻസി എന്നീ വകുപ്പുകളിലാണ് ഒഴിവ്.
വിശദവിവരങ്ങൾക്ക്: www.aiimsjodhpur.edu.in
ഇത്തവണത്തെ ബജറ്റ് പൗരസൗഹൃദപരവും ഭാവിയേക്കുറിച്ച് കരുതലുള്ളതുമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധന മന്ത്രി നിര്‍മ്മല സീതാരാമനെ അദ്ദേഹം അഭിനന്ദിച്ചു. 21 നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസന വളര്‍ച്ച കുറിക്കുന്ന ബജറ്റാണിത് എന്ന് മോദി അഭിപ്രായപ്പെട്ടു. ഈ ബജറ്റ് രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേയ്ക്ക് നയിക്കും. ഇത് പാവപ്പെട്ടവര്‍ക്ക് കരുത്ത് പകരും. യുവാക്കള്‍ക്ക് നല്ല ഭാവിയുണ്ടാക്കും – മോദി ലോക്സഭയില്‍ അവകാശപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ ആദ്യ വനിത ധന മന്ത്രി നിര്‍മ്മല സീതാരാമനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് മോദി പറഞ്ഞത്. മുഴുവന്‍ സമയത്തേയ്ക്ക് ആയിരുന്നില്ലെങ്കിലും ഇന്ത്യയുടെ ആദ്യ വനിത ധന മന്ത്രി ഇന്ദിര ഗാന്ധിയാണ്. അതേസമയം ഈ ബജറ്റ് രാജ്യത്തെ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മോദി അവകാശപ്പെട്ടു. നികുതി ഘടനയെ ലഘൂകരിക്കുന്നതും അടിസ്ഥാന സൗകര്യവികസങ്ങള്‍ ആധുനീകരിക്കുന്നതുമാണ് ബജറ്റ് എന്ന് മോദി അഭിപ്രായപ്പെട്ടു.
ഗതാഗത മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് പദ്ധതികള്‍. ഗ്രാമീണ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും. 2022ഓടെ മുഴുവന്‍ ആളുകള്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.95 കോടി പുതിയ വീടുകള്‍
എഫ്ഡിഐ പരിധി ഉയര്‍ത്തും.
എല്ലാവര്ക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ള എല്ല വീടുകളിലും കുടിവെള്ളം ഉറപ്പാക്കും
വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും
ബഹിരാകാശ മേഖലയില്‍ കമ്പനി
2025നകം 1.25 ലക്ഷം ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും
മത്സ്യമേഖലയില്‍ ആധുനീകരണം
ഗവേഷണത്തിന് ഊന്നിയുള്ള വിദ്യാഭ്യാസ പരിഷ്കരണം
വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പദ്ധതി, സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി
വൈദ്യുത ഉന്നമനത്തിന് പുതിയ പദ്ധതി, എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം
ചെറുകിട വ്യാപാരികള്‍ക്കും പെന്ഷന്
ഉജ്വല്‍ പദ്ധതി കൂടുതല്‍ ആളുകളിലേക്കെത്തിക്കും
ഏഴ് കോടി എല്‍പിജി കണക്ഷന് കൂടി നല്‍കും
ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കും
ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജല്‍ജീവന്‍ മിഷന് പദ്ധതി
സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്
സ്വച്ഛ് ഭാരത് പദ്ധതി വിപുലീകരിക്കും
സാഗര്‍മാല, ഉഡാന്‍, ഭാരത് മാല എന്നീ പദ്ധതികള്‍ വിപലീകരിക്കും
ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഗാന്ധിപിഡീയ പദ്ധതി
സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്കാന് പദ്ധതികള്‍, സ്ത്രീ പങ്കാളിത്തം കൂട്ടും. സ്ത്രീകള്‍ക്ക് നേതൃത്വം നല്കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം
സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് പ്രത്യേക പരിഗണന
എന്നാൽ ബജറ്റ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് മാത്രമാണ് എന്ന് കോണ്‍ഗ്രസ്. ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ ഇന്ത്യയെക്കുറിച്ച് പറയുന്ന ബിജെപിയുടെ ബജറ്റില്‍ പഴയ വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അധീര്‍ രഞ്ജന്‍ പരിഹസിച്ചു.
ഇന്ത്യയെ ഒരു സമ്പന്ന രാജ്യമായി ചിത്രീകരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം തകര്‍ന്ന സമ്പദ് വ്യവസ്ഥയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യാതൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. കാര്‍ഷിക, തൊഴില്‍ മേഖലകളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാലയും ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. സാമ്പത്തിക വളര്‍ച്ചയ്ക്കോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ യാതൊരു പദ്ധതിയുമില്ല. ഗ്രാമീണ വികസനത്തിനായി പദ്ധതികളില്ല. വെറും വാക്കുകള്‍ കൊണ്ടുള്ള കളി മാത്രം – സൂര്‍ജേവാല പറഞ്ഞു.
മനുഷ്യരിലെ എച്ച്.ഐ.വി അണുബാധയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നത്തിനുള്ള ശ്രമങ്ങളിലെ പ്രധാന മുന്നേറ്റമായി എലികളില്‍ നിന്നും എച്ച്.ഐ.വി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞതായി ഗവേഷകര്‍. ഇതാദ്യമായാണ് എയ്ഡ്സ് ഉണ്ടാക്കുന്ന വൈറസിനെ ജീവനുള്ള മൃഗങ്ങളുടെ ജീനോമുകളില്‍ നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഈ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘രോഗബാധയുള്ള മൃഗങ്ങളില്‍ എച്ച്.ഐ.വി റെപ്ലിക്കേഷന്‍, ജീന്‍ എഡിറ്റിംഗ് തെറാപ്പി എന്നിവ തുടര്‍ച്ചയായി നല്കുമ്പോള്, കോശങ്ങളില്‍ നിന്നും രോഗബാധയുള്ള മൃഗങ്ങളുടെ അവയവങ്ങളില്‍ നിന്നും എച്ച്.ഐ.വി ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നു’- ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ന്യൂറോ സയന്‍സ് ചെയര്‍യുമായ കമല്‍ ഖലീലി പറഞ്ഞു. നെബ്രാസ്ക യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരുമായി സഹകരിച്ചാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ എച്ച്.ഐ.വി ചികിത്സയായി ‘ആന്റി റിട്രോവൈറല്‍ തെറാപ്പി’ (എ.ആര്.ടി) യാണ് ഉപയോഗിക്കുന്നത്. ഇത് എച്ച്.ഐ.വി കൂടുതല്‍ പടര്‍ന്നുപിടിക്കുന്നതിനെയാണ് തടയുന്നത്. ശരീരത്തില്‍ നിന്ന് വൈറസിനെ ഇല്ലാതാക്കുന്നില്ല. എ.ആര്.ടി എച്ച്.ഐ.വി-ക്കൊരു പരിപൂര്‍ണ്ണ പരിഹാരമല്ല. മറിച്ച്, ഒരു ആജീവനാന്ത ചികിത്സയാണ്.
ഈ പഠനത്തില്‍, എച്ച്.ഐ.വി ഡി.എന്‍.എ-യുടെ വലിയ ശകലങ്ങള്‍ രോഗബാധയുള്ള കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗവേഷകര്‍ CRISPR-Cas9 എന്ന ജീന്‍ എഡിറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചത്. ‘ലോംഗ്-ആക്ടിംഗ് സ്ലോ-എഫക്റ്റീവ് റിലീസ്’ എന്ന പുതിയ മരുന്നും നല്കി. ഈ തെറാപ്പിയില്‍, എച്ച് ഐ വി പ്രവര്‍ത്തനരഹിതമായി കിടക്കാന്‍ ടിഷ്യൂകളിലേക്ക് സഞ്ചരിക്കുന്ന നാനോക്രിസ്റ്റലുകളില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ പ്രവേശിക്കും. അത് എച്ച്.ഐ.വി-യെ പ്രവര്‍ത്തന രഹിതമാക്കും. എച്ച്.ഐ.വി ബാധിതരായ എലികളെ ആദ്യം ലേസര്‍ ആര്‍ട്ട് ഉപയോഗിച്ചും പിന്നീട് ജീന്‍ എഡിറ്റിംഗ് ഉപയോഗിച്ചും ചികിത്സിച്ചു. ഈ സമീപനമാണ് മൂന്നിലൊന്ന് എലികളില്‍നിന്നും എച്ച്.ഐ.വി ഡിഎന്‍എയെ ഒഴിവാക്കിയത്പ്ര